അങ്കമാലി: യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയെ കോടതിയിൽ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് സുനിയുടെ അഭിഭാഷകൻ ബി.എ. ആളൂർ കോടതിയിൽ അപേക്ഷ നൽകി. ഇന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതയിൽ സുനിയെ ഹാജരാക്കതെയാണ് കോടതി റിമാൻഡ് കാലാവധി നീട്ടിയത്. ഇതിനു പിന്നാലെയാണ് ആളൂർ കോടതിയിൽ അപേക്ഷ നൽകിയത്.
സുനിയെ കോടതിയിൽ ഹാജരാക്കത്തതിൽ ഗൂഢാലോചനയുണ്ടെന്ന് ആളൂർ പറഞ്ഞു. സർക്കാരിന്‍റെയും പോലീസിന്‍റെയും ഗൂഢനീക്കത്തിന്‍റെ ഫലമായി ആണ് സുനിയെ കോടതിയിൽ ഹാജരാക്കത്തത്. കേസുമായി ബന്ധപ്പെട്ടു മറ്റു ചില നടിമാർക്ക് കൂടി പങ്കുണ്ടെന്ന് സുനി പറഞ്ഞിരുന്നുവെന്നും ആ പേരുകൾ സുനി തന്നെ വെളിപ്പെടുത്തട്ടെയെന്നും ആളൂർ പറഞ്ഞു.