സെനഗൽ വീണ്ടും എത്തുമ്പോൾ ഫ്രഞ്ചുകാർക്ക് ഞെട്ടൽ

സെനഗൽ എന്നു കേട്ടാൽ ഫ്രഞ്ചുകാർക്ക് ഉള്ളിന്‍റെയുള്ളിൽ ഇന്നും ഒരു ഞെട്ടൽ ഉണ്ടാകും. തങ്ങളുടെ പഴയ കോളനിയാണ്, ഫുട്ബോൾ തട്ടാൻ പഠിപ്പിച്ചത് തങ്ങളാണ് എന്നൊക്കെ സെനഗലിനു മുന്നിൽ ഫ്രഞ്ചുകാർക്ക് മേനിപറയാമെങ്കിലും ലോകകപ്പിൽ കഥ വേറേ ലെവലാണ്. 2002 കൊറിയ-ജപ്പാൻ ലോകകപ്പ്, സെനഗലിന്‍റെ ആദ്യ ലോകകപ്പ്.

ഫ്രാൻസ് എത്തുന്നത് 1998 ജേതാക്കൾ എന്ന ഗ്ലാമറുമായി. ഗ്രൂപ്പ് എയിൽ ഉള്ളത് ലോകകപ്പ് പാരന്പര്യമുള്ള ഉറുഗ്വെ, ഫ്രാൻസ്, ഡെന്മാർക്ക് എന്നിവയും കന്നിക്കാരായ സെനഗലും.

ആദ്യ മത്സരം ഫ്രാൻസും സെനഗലും തമ്മിൽ. പണ്ട് കോളനിയായിരുന്ന രാജ്യക്കാരുടെ പ്രതിരോധം കടക്കാൻ 98ന്‍റെ തലക്കന മായെത്തിയ ഫ്രാൻസ് വിയർത്തു. അതിനിടെ 30-ാം മിനിറ്റിൽ പാപ ബൗബ ദിയോഫ് ഫ്രഞ്ചുകാരുടെ ഇടനെഞ്ചിൽ ഗോൾ വെടിപൊട്ടിച്ചു. തുടർന്നുള്ള 60 മിനിറ്റിൽ ആ ആഘാതത്തിൽനിന്ന് കയറാൻ ഫ്രാൻസിനായില്ല.

1-0ന്‍റെ ജയത്തോടെ സെനഗലിന്‍റെ ആനന്ദനൃത്തം! അതൊരു തുടക്കമായിരുന്നു. രണ്ടാം മത്സരത്തിൽ ഉറുഗ്വെ കഷ്ടിച്ച് രക്ഷപ്പെട്ടു. 40 മിനിറ്റിനുള്ളിൽ മൂന്ന് ഗോളടിച്ച സെനഗലിനെ 88-ാം മിനിറ്റിൽ പെനാൽറ്റി ഗോളിലൂടെ ഉറുഗ്വെ 3-3ന് ഒപ്പം പിടിച്ച് തടിരക്ഷിച്ചു.

ഡെന്മാർക്കുമായും 1-1 സമനില നേടി സെനഗൽ പ്രീക്വാർട്ടറിൽ. പ്രീ ക്വാർട്ടറിൽ സ്ലാട്ടൻ ഇബ്രാഹിമോവിച്ചും ഹെൻ‌റിക് ലാർസനും അടങ്ങുന്ന സ്വീഡനെ 104-ാം മിനിറ്റിലെ ഗോൾഡൻ ഗോളിലൂടെ 2-1നു കീഴടക്കി ക്വാർട്ടറിൽ. ക്വാർട്ടറിൽ തുർക്കിയെ നിശ്ചിത സമയത്ത് ഗോൾ രഹിത സമനിലയിൽ പിടിച്ചെങ്കിലും 94-ാം മിനിറ്റിൽ ഇൽഹാൻ മാൻസിസിന്‍റെ ഗോളിൽ പുറത്ത്…

16 വർഷത്തെ ഇടവേളയ്ക്കുശേഷം സെനഗൽ വീണ്ടും ലോകകപ്പിനെത്തുന്നു. നിരവധി സാധ്യതകളുള്ള ഗ്രൂപ്പ് എച്ചിലാണ് സെനഗൽ. 2002ലെ ക്യാപ്റ്റനായിരുന്ന അലിയു സിസെയാണ് പരിശീലകൻ. 2015 മുതൽ സിസെയുടെ ശിക്ഷണത്തിലാണ് ടീം. ലോകകപ്പിനുള്ള ആഫ്രിക്കൻ യോഗ്യതാ റൗണ്ടിൽ തോൽവി അറിയാതെയാണ് സെനഗൽ എത്തുന്നത്.

ആഫ്രിക്കൻ ഭൂഖണ്ഡത്തിലെതന്നെ മികച്ച താരമായ സാഡിയോ മാനെയാണ് സെനഗലിന്‍റെ പ്രതീക്ഷ. 2002 പോലെ ഇത്തവണ മാനെയുടെ കരുത്തിൽ മുന്നേറാ മെന്നാണ് സെനഗലുകാരുടെ പ്രതീക്ഷ. ആഫ്രിക്കൻ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരം എന്ന റിക്കാർഡ് കുറിച്ചാണ് മാനെ 2016ൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ലിവർപൂളിൽ എത്തിയത്. പോളണ്ടിനെതിരേ ജൂണ്‍ 19നാണ് റഷ്യൻ ലോകകപ്പിൽ സെനഗലിന്‍റെ ആദ്യ മത്സരം.

സെനഗൽ

ഫിഫ റാങ്ക്: 23
ലോകകപ്പിൽ: രണ്ടാം തവണ
ആദ്യ ലോകകപ്പ്: 2002
മികച്ച പ്രകടനം: ക്വാർട്ടർ ഫൈനൽ
പരിശീലകൻ: അലിയു സിസെ
സൂപ്പർ താരം: സാഡിയോ മാനെ
ഗ്രൂപ്പ് എച്ച്: പോളണ്ട്, സെനഗൽ, കൊളംബിയ, ജപ്പാൻ

Related posts