സ്വാതന്ത്യം പ്രഖ്യാപിച്ച് ജോസ് തെറ്റയില്‍! അങ്കമാലിയില്‍ സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങുന്നു; സമ്മര്‍ദതന്ത്രമെന്നും ആരോപണം

joseഅങ്കമാലി: സീറ്റ്  നിക്ഷേധിക്കപ്പെട്ട ജോസ് തെറ്റയില്‍ അങ്കമാലിയില്‍  സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങുന്നു. അനുകൂലികളുടെ യോഗം രാവിലെ പത്തരയ്ക്ക് സി എസ് എ ഹാളില്‍.  ജില്ലാ കമ്മറ്റിയുടെ എതിര്‍പ്പിനെ മറികടന്ന് സംസ്ഥാന നേതൃത്വത്തിന്റെയും  സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്ന പാര്‍ലമെന്ററി ബോര്‍ഡിന്റെയും പിന്തുണ  ഉറപ്പിച്ചാണ് ജോസ് തെറ്റയില്‍ സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പിച്ചിരുന്നത്. ദേശീയ നേതൃത്വത്തിന്  കൊടുത്ത പട്ടികയില്‍   ജോസ് തെറ്റയിലിന്റെ പേരു മാത്രമേ ഉണ്ടായിരുന്നുള്ളൂ. സീറ്റ്   ഉറപ്പിച്ച അദ്ദേഹം തെരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്ത് മുന്നൊരുക്കങ്ങള്‍ നടത്തിയിരിക്കുമ്പോഴാണ് ബെന്നി മൂഞ്ഞേലിയെ സ്ഥാനാര്‍ഥിയായി കേന്ദ്രനേതൃത്വം പ്രഖ്യാപിച്ചത്.

ഇനി തെരഞ്ഞെടുപ്പില്‍ മത്സരി ക്കാനില്ലെന്ന് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ച് ബെന്നി മൂഞ്ഞേലിയോട് വേണ്ടുന്ന ഒരുക്കങ്ങള്‍ നടത്തിക്കൊള്ളാന്‍ പറഞ്ഞ തെറ്റയില്‍ പിന്നീട് നിലപാട് മാറ്റുകയാ യിരുന്നു. ഇതാണ് പാര്‍ട്ടിയില്‍ എതിര്‍പ്പ് ഉയരാനിടയാക്കിയത്. അതിനു മുന്നോടി യായിട്ടാണ് നഗരസഭാ ഭരണം യുഡിഎ ഫില്‍ നിന്നു പിടിച്ചെടുത്ത് ബെന്നി മൂഞ്ഞേലി നഗരസ ഭാ ചെയര്‍മാനായത്.

തെറ്റയില്‍ സ്വതന്ത്രനായി മത്സരി ക്കുവാന്‍ തയാറെടുക്കുമ്പോള്‍ ജനതാദളി ലെയും സിപിഎമ്മിലെയും  ഒരു വിഭാഗത്തി ന്റെ പിന്തുണ അദ്ദേഹത്തിനു ണ്ട്. സിപി എമ്മിലെ ഒരു വിഭാഗത്തിന്റെ പിന്തുണയും തെറ്റയിലി നോട് പാര്‍ട്ടിയിലെ ചിലര്‍ക്കുള്ള അടുപ്പവും കാണിക്കാനാണ് യോഗം ചേരുന്നത്.അതോടൊപ്പം പാര്‍ട്ടി സംസ്ഥാ ന വര്‍ക്കിംഗ് പ്രസിഡന്‍റായ അദ്ദേഹത്തിന് സംസ്ഥാന പ്രസിഡന്റാകാ നുള്ള സമ്മര്‍ദ തന്ത്രമാണ് സ്വതന്ത്രനായി മത്സരിക്കുമെന്ന തിന് പിന്നിലുള്ളതെന്ന് അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ പറയുന്നു. അതിനിടെ ഇന്നത്തെ യോഗം സ്ഥാനാര്‍ ഥിക്ക്  പിന്തു ണ പ്രഖ്യാപിച്ച് പിരിയിക്കുവാ നുള്ള ശ്രമ ങ്ങള്‍ ബെന്നി മൂഞ്ഞേലി നടത്തുന്നുണ്ട്.

Related posts