ബസ് ജീവനക്കാരൻ പോലീസ് സ്റ്റേഷനിലും പിഎച്ച്സിയിലും അഴിഞ്ഞാടി! ഉദ്യോഗസ്ഥർക്ക് പരിക്ക്

തൊടുപുഴ: ബസ് ജീവനക്കാരൻ പോലീസ് സ്റ്റേഷനിലും പിഎച്ച്സിയിലും അഴിഞ്ഞാടി; രണ്ടു ഉദ്യോഗസ്ഥർക്ക് പരിക്ക്. എരുമേലി സ്വദേശി ഷാജി തോമസ് (അച്ചായി-47) ആണ് കരിങ്കുന്നം സ്റ്റേഷനിൽ ആക്രമണം അഴിച്ചുവിട്ടത്. എസ്ഐ ബൈജു പി. ബാബു, ഉദ്യോഗസ്ഥനായ അനീഷ് ആന്‍റണി എന്നിവർക്കാണ് പരിക്കേറ്റത്. സ്റ്റേഷനിൽ സ്ഥാപിച്ചിരുന്ന സിസിടിവി കാമറകളും പോലീസ് ജീപ്പിന്‍റെ ഗ്ലാസും തകർത്തു. ഇന്നലെ ഉച്ചയോടെയാണ് സംഭവങ്ങളുടെ തുടക്കം. സ്വകാര്യ ബസിൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്തത് ചോദ്യംചെയ്തതിന് അസഭ്യവർഷം നടത്തിയതിനാണ് ഇയാളെ ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് പിടികൂടി പോലീസിനു കൈമാറിയത്. സ്റ്റേഷനിൽ എത്തിച്ചതോടെ ഇയാൾ അസഭ്യവർഷവും അക്രമവും നടത്തുകയായിരുന്നു. പിന്നീട് മെഡിക്കൽ പരിശോധനയ്ക്കായി സമീപത്തെ പിഎച്ച്സിയിൽ എത്തിച്ചപ്പോൾ ഇവിടെയും അക്രമാസക്തനായി. കസേരകൾ തകർക്കുകയും ജീവനക്കാരെ അസഭ്യം പറയുകയും ചെയ്തു. വൈദ്യപരിശോധനയിൽ മദ്യപിച്ചിരുന്നതായി കണ്ടെത്തി. പിന്നീട് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ ജീപ്പിനുള്ളിൽ പോലീസ് ഉദ്യോഗസ്ഥനായ അനീഷ് ആന്‍റണിയുടെ പുറത്ത് കടിച്ചു…

Read More

തൃശൂർ മാർക്കറ്റിലെ ഒരു കോടി വികസനം ഇനി ചീഞ്ഞുനാറും! തുക വാഗ്ദാനം ചെയ്തത് സുരേഷ് ഗോപി; പക്ഷേ…

തൃശൂർ: വൃത്തിഹീനമായി കിടക്കുന്ന തൃശൂർ മത്സ്യ-മാംസ മാർക്കറ്റ് ഉന്നത നിലവാരത്തിൽ നിർമാണം നടത്തുന്നതിന് ഒരു കോടി രൂപയുടെ വാഗ്ദാനം ഇനി ചീഞ്ഞുനാറും. കാരണം മറ്റൊന്നുമല്ല, സുരേഷ് ഗോപിയാണ് ഈ തുക വാഗ്ദാനം ചെയ്തത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മാർക്കറ്റിൽ വോട്ടു ചോദിക്കാൻ വന്നപ്പോഴാണ് ഇവിടത്തെ മലീമസമായ മാർക്കറ്റിനെ ഉന്നതനിലവാരത്തിലാക്കാൻ ഒരു കോടി രൂപ രാജ്യസഭ എംപി എന്ന നിലയിൽ ഫണ്ടിൽ നിന്ന് നൽകാമെന്ന് വാഗ്ദാനം ചെയ്തത്. മത്സരത്തിൽ തോറ്റെങ്കിലും താൻ പറഞ്ഞ വാഗ്ദാനം നിറവേറ്റുമെന്ന് മേയറെ അറിയിക്കുകയും ചെയ്തു. മേയർ തുടക്കത്തിൽ സഹകരിക്കാമെന്ന് വാഗ്ദാനവും നൽകി. പിന്നീടാണ് വീണ്ടും മത്സരത്തിനെത്തിയാൽ ഇതൊക്കെ തന്‍റെ നേട്ടമായി കണക്കാക്കുമെന്ന ഭയമുള്ളതിനാൽ തൽക്കാലം പദ്ധതി മരവിപ്പിക്കാൻ മേയർക്ക് സിപിഎം പാർട്ടി നേതൃത്വം നിർദേശം കൊടുത്തത്. ഇപ്പോൾ സുരേഷ്ഗോപി സ്ഥാനാർഥിത്വം പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ മത്സ്യ മാർക്കറ്റിലെ ഒരു കോടി വാഗ്ദാനം ചെയ്തത് നടപ്പാക്കില്ലെന്നു…

Read More

വെറുതേ കാട്ടുപോത്തിനെ സംശയിച്ചു ! സ്വകാര്യവ്യക്തിയുടെ കൂറ്റന്‍ പോത്തുകള്‍ നാട്ടിലിറങ്ങി നാട്ടുകാരെ പരിഭ്രാന്തിയിലാക്കി

നെടുങ്കണ്ടം: കൈലാസപ്പാറ മേഖലയില്‍ സ്വകാര്യവ്യക്തി അഴിച്ചുവിട്ടു വളര്‍ത്തിയിരുന്ന നാലു പോത്തുകള്‍ പ്രദേശംവിട്ട് പുറത്തുപോയി. കൂറ്റന്‍ പോത്തുകള്‍ നാട്ടിലിറങ്ങിയതോടെ ഇവ കാട്ടുപോത്താണെന്നു സംശയിച്ച നാട്ടുകാര്‍ പരിഭ്രാന്തിയിലായി. നെടുങ്കണ്ടം, മഞ്ഞപ്പാറ, കൈലാസപ്പാറ മേഖലകളില്‍ ഈ പോത്തുകള്‍ കൃഷിയിടത്തില്‍ എത്തിയതോടെ നാട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. തുടര്‍ന്നാണ് കൈലാസപ്പാറ മേഖലയില്‍നിന്നു വളർത്തുപോത്തുകള്‍ ഉടമയെ വെട്ടിച്ചു കടന്നതായി വനംവകുപ്പിന് വിവരം ലഭിച്ചത്. നാലു പോത്തുകള്‍ പോയതില്‍ രണ്ടെണ്ണം ഉടമയുടെ അടുക്കല്‍ തിരിച്ചെത്തിയിരുന്നു. ബാക്കിയുള്ളവയാണ് നാട്ടുകാര്‍ക്കു ശല്യമായത്. ഇവയെ കണ്ടെത്തി തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് ഉടമയും ഉദ്യോഗസ്ഥരും.

Read More

നാടിനെ നടുക്കിയ ചീനിക്കുഴിയിലെ അരുംകൊലയ്ക്ക് ഇന്ന് ഒരാണ്ട് ! ഹമീദ് കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും വളരെ ആസൂത്രിതമായി

ചീനിക്കുഴി: നാടിനെ നടുക്കിയ ചീനിക്കുഴിയിലെ കൂട്ടക്കൊലപാതകത്തിന് ഇന്ന് ഒരാണ്ട്. സ്വത്തു തർക്കത്തെത്തുടർന്ന് ഗൃഹനാഥൻ മകനെയും മകന്‍റെ ഭാര്യയെയും രണ്ടു പേരക്കുട്ടികളെയും വീടിനു പെട്രോളൊഴിച്ച് തീകൊളുത്തി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ചീനിക്കുഴി ആലിയക്കുന്നേൽ മുഹമ്മദ് ഫൈസൽ (ഷിബു-45), ഭാര്യ ഷീബ (40), മക്കളായ മെഹർ (16), അസ്ന (13) എന്നിവരെയാണ് പിതാവ് ഹമീദ് കൊലപ്പെടുത്തിയത്. 2022 മാർച്ച് 19നു പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം ഉണ്ടായത്. വളരെ ആസൂത്രിതമായാണ് ഹമീദ് കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. സംഭവദിവസം മുഹമ്മദ് ഫൈസലും ഭാര്യയും രണ്ടുമക്കളും ഒരുമുറിയിലായിരുന്നു കിടന്നിരുന്നത്. ഈ മുറി ഇവർ അകത്തുനിന്നു പൂട്ടിയിരുന്നു. മൂന്നു മുറികളുള്ള വീട്ടിലെ മറ്റൊരു മുറിയിലായിരുന്നു പ്രതി കിടന്നിരുന്നത്. എല്ലാവരും ഉറങ്ങിയെന്നു മനസിലാക്കിയശേഷം മകനും മരുമകളും കൊച്ചുമക്കളും കിടന്നിരുന്ന മുറിയുടെ വാതിലിനടിയിലൂടെ പെട്രോൾ നിറച്ച കുപ്പികൾ തീകൊളുത്തി വലിച്ചെറിയുകയായിരുന്നു. മുറിക്കുള്ളിൽ തീ ആളിക്കത്തിയതോടെ രക്ഷപ്പെടുന്നതിനായി ഇവർ…

Read More