തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്കേറ്റ കനത്ത പരാജയത്തിൽ സിപിഎമ്മിനെതിരേ വിമർശനവുമായി സിപിഐ എക്സിക്യൂട്ടീവ്. ഭരണ വിരുദ്ധ വികാരവും സാമുദായിക ചേരിതിരിവും പ്രതികൂലമായി ബാധിച്ചു. ഇടതുമുന്നണിയുടെ അടിസ്ഥാന വോട്ടുകളിൽ വലിയ ചോർച്ച ഉണ്ടായെന്നും എക്സിക്യൂട്ടീവ് വിലയിരുത്തി. പരമ്പരാഗത ഈഴവ വോട്ടുകൾ നഷ്ടമായി. നായർ ക്രൈസ്തവ വോട്ട് വിഹിതത്തിലും വലിയ കുറവ് ഉണ്ടായി. സാമുദായിക ചേരിതിരിവ് ഉണ്ടായത് ബിജെപിക്ക് വോട്ട് കൂടാന്‍ കാരണമായി. സർക്കാരിന്റെ നയവും നിലപാടും ജനങ്ങളിൽ ഭരണ വിരുദ്ധ വികാരമുണ്ടാക്കി. സാമുദായിക ധ്രുവീകരണം തിരിച്ചറിയാനോ പരിഹരിക്കാനോ പാർട്ടിക്കും മുന്നണിക്കും കഴിഞ്ഞില്ലെന്നും എക്സിക്യൂട്ടീവ് വിലയിരുത്തി. ഇന്നും നാളെയും സംസ്ഥാന കൗൺസിൽ യോഗം ചേരും. ലോക്സഭ തെരഞ്ഞെടുപ്പിൽ ആലത്തൂർ ഒഴികെ എല്ലാ സീറ്റുകളിലും ഇടതുമുന്നണി തോറ്റിരുന്നു. അതേസമയം എസ്എഫ്ഐക്കെതിരേ വിമര്‍ശനം നടത്തിയ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് എക്സിക്യൂട്ടീവ് പിന്തുണ പ്രഖ്യാപിച്ചു. ശരിയായ കാര്യങ്ങളില്‍ വിമര്‍ശനം ഉന്നയിച്ചാല്‍ ഇടതുപക്ഷ…
Read MoreDay: July 9, 2024
അഞ്ചലില്‍ വിദ്യാര്‍ഥിക്ക് സഹപാഠികളുടെ ക്രൂരമര്‍ദനം; പോലീസിൽ പരാതി നൽകി വീട്ടുകാർ
അഞ്ചല്‍ : അഞ്ചലില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് സഹപാഠികളുടെ ക്രൂര മര്‍ദനം. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവം. അഞ്ചല്‍ വെസ്റ്റ് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിയായ 17കാരനാണ് സഹപാഠികളുടെ മര്‍ദനത്തില്‍ പരിക്കേറ്റത്. സ്കൂള്‍ വിട്ടു വരവേ ഒപ്പം പഠിക്കുന്ന മൂന്ന് കുട്ടികള്‍ സംഘം ചേര്‍ന്ന് ചന്തമുക്കിന് സമീപം വച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ക്രൂര മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ വിദ്യാര്‍ഥികളില്‍ ചിലര്‍ തന്നെ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തു. ഇതുപിന്നീട് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുകയായിരുന്നു. ക്രൂരമായി മര്‍ദനമേറ്റ വിദ്യാർഥി വീട്ടില്‍ എത്തിയെങ്കിലും മാതാപിതാക്കളോട് വിവരം പറഞ്ഞിരുന്നില്ല. പിന്നീട് കുട്ടി പുറത്തിറങ്ങാതെ റൂമില്‍ തന്നെ ഇരുന്നതോടെ വീട്ടുകാര്‍ എത്തി വിവരങ്ങള്‍ തിരക്കുകയായിരുന്നു. ഇതോടെയാണ് മര്‍ദന വിവരം പുറത്തറിയുകയും ചെയ്തത്. ഉടന്‍തന്നെ വിദ്യാർഥിയെ അഞ്ചലിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്കി. അഞ്ചല്‍ പോലീസില്‍ മാതാപിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. സ്കൂള്‍ അധികൃതര്‍ക്കും പരാതി…
Read Moreകാമുകിയോടൊപ്പം ഭർത്താവിനെ പിടികൂടി, പിന്നാലെ പോലീസിന് മുന്നിൽവച്ച് തമ്മിലടിച്ച് ദമ്പതികൾ; വൈറലായി വീഡിയോ
കൂടുന്പോൾ ഇന്പമുള്ളതാണ് കുടുംബം എന്നാണല്ലോ പറയുന്നത്. എന്നാൽ ആ ബന്ധത്തിൽ എപ്പോഴെങ്കിലും വിള്ളൽ സംഭവിച്ചാൽ അത് വിളക്കി ചേർക്കാൻ നന്നേ പ്രയാസമാണ്. ഭാര്യയും ഭർത്താവും മക്കളും സന്തോഷത്തോടെ കഴിയുന്ന സുഖം ഒന്നു വേറെ തന്നെയാണ്. അതിനാൽ തന്നെ ആ ബന്ധം എപ്പോഴും നന്നായി നിലനിർത്തുന്നതിനു മാത്രമേ എല്ലാവരും ശ്രമിക്കാറുള്ളു. ഉത്തർപ്രദേശിലെ ഹാപൂർ നഗരത്തിൽ നിന്നുള്ള ഒരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ ഏറെ വൈറലായതായിരുന്നു. ഘർ കെ കലേഷ് എന്ന എക്സ് ഹാന്റിലില്‍ നിന്നുമാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത് തന്നെ വഞ്ചിച്ച് മറ്റൊരു സ്ത്രീയോടൊപ്പം പോയ ഭര്‍ത്താവിനെ പോലീസുകാരുടെയും നാട്ടുകാരുടെയും മുന്നില്‍ വച്ച് ഭാര്യ പിടി കൂടുന്ന വീഡിയോ ആയിരുന്നു അത്. എല്ലാവരും നോക്കി നിൽക്കെ ഭാര്യ ഭർത്താവിന്റെ കവിളത്ത് അടിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. പോലീസുകാരും നാട്ടുകാരും നോക്കി നില്‍ക്കെ ഒരു സ്ത്രീയും ഒരു പുരുഷനും…
Read Moreനിങ്ങൾക്ക് എന്താണോ ഉള്ളത് അതിൽ തൃപ്തിപ്പെടുകയും, കൂടുതൽ നേടാനാവുമെന്ന് എപ്പോഴും വിശ്വസിക്കുകയുമാണ് വേണ്ടത്; ഗോകുൽ സുരേഷ്
നിങ്ങൾക്ക് എന്താണോ ഉള്ളത് അതിൽ തൃപ്തിപ്പെടുകയും കൂടുതൽ നേടാനാവുമെന്ന് എപ്പോഴും വിശ്വസിക്കുകയുമാണ് വേണ്ടതെന്ന് ഗോകുൽ സുരേഷ്. സൃഷിക്കുന്ന കണ്ടന്റിനോട് നിങ്ങൾക്ക് സത്യസന്ധത ഉണ്ടെങ്കിൽ അത് നിങ്ങളെ പലിടങ്ങളിലും എത്തിക്കും. അത് ചിലപ്പോൾ പതുക്കെയാവും സംഭവിക്കുക. സ്ലോ ആയി പോകുന്നത് പ്രശ്നമില്ലാത്ത ആളാണ് ഞാൻ. ഞാൻ എത്തണമെന്ന് മറ്റുള്ളവർ പ്രതീക്ഷിക്കുന്ന ഉയരത്തിലേക്ക് എത്താനായില്ലെങ്കിൽ എനിക്ക് പ്രശ്നമൊന്നുമല്ല എന്ന് ഗോകുൽ പറഞ്ഞു.
Read Moreഅശ്ലീല ഫേസ്ബുക്ക് പേജുകളിൽ കോളജ് വിദ്യാർഥിനികളുടെ ചിത്രങ്ങൾ പങ്കുവെച്ചു; മുൻ എസ്എഫ്ഐ നേതാവിനെതിരേ കേസ്
കൊച്ചി: അശ്ലീല ഫേസ്ബുക്ക് പേജുകളിൽ കോളജ് വിദ്യാർഥിനികളുടെ ചിത്രങ്ങൾ പങ്കുവച്ച മുൻ എസ്എഫ്ഐ നേതാവിനെതിരേ കേസ്. കാലടി ശ്രീ ശങ്കര കോളജിലെ പൂർവ വിദ്യാർഥിയായ രോഹിതിനെതിരേ ആണ് കേസ്. ഇരുപതോളം വിദ്യാർഥികളുടെ ചിത്രങ്ങളാണ് ഇയാൾ പങ്കുവെച്ചത്. സമീപ കാലത്ത് ഇയാൾ കോളജിൽ നിരന്തരം വരുമായിരുന്നു. വിദ്യാർഥിയായിരുന്നില്ലെങ്കിലും ഫോട്ടോഗ്രാഫറായി കാമ്പസിൽ പതിവായി എത്തിയിരുന്ന രോഹിത് വിദ്യാർഥിനികളുമായി നല്ല രീതിയിലുള്ള സൗഹൃദം വളർത്തിയിരുന്നു. തുടർന്ന്, അവരുടെ സോഷ്യൽ മീഡിയ അകൗണ്ടുകളിൽ നിന്ന് എടുത്ത ചിത്രങ്ങൾ അപകീർത്തികരമായ അടിക്കുറിപ്പുകളോടെ അശ്ലീല ഗ്രൂപ്പുകളിൽ ഷെയർ ചെയ്യപ്പെടുകയായിരുന്നു. വിദ്യാർഥികളുടെ പരാതിയിൽ ഇയാൾക്കെതിരേ കാലടി പോലീസ് കേസെടുത്തു. രോഹിതിന്റെ രണ്ട് ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
Read Moreസമാധാന പുസ്തകം 19ന് തിയറ്ററുകളിൽ; ചിത്രത്തിലെ പുതിയ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു
നവാഗതരായ യോഹാൻ ഷാജോൺ, ധനുസ് മാധവ്, ഇര്ഫാൻ, ശ്രീലക്ഷ്മി സന്തോഷ്, ട്രിനിറ്റി, മഹിമ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രവീഷ് നാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സമാധാന പുസ്തകം. ചിത്രത്തിലെ പുതിയ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ടിറ്റോ പി തങ്കച്ചൻ എഴുതിയ വരികൾക്ക് ഫോർ മ്യൂസിക്സ് സംഗീതം പകർന്ന് ഭദ്ര രജിൻ ആലപിച്ച പണ്ടൊരു നാട്ടിലൊരു എന്നാരംഭിക്കുന്ന ഗാനമാണ് റിലീസ് ആയത്. സിഗ്മ സ്റ്റോറീസിന്റെ ബാനറിൽ നിസാർ മംഗലശേരി നിർമിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖ താരങ്ങൾക്കൊപ്പം സിജു വിൽസണ്‍, ജെയിംസ് ഏലിയ, മാത്യു തോമസ്, മേഘനാഥൻ, വി കെ ശ്രീരാമൻ, പ്രമോദ് വെളിയനാട്, ദിലീപ് മേനോൻ, നെബിസ് ബെൻസൺ, ലിയോണ ലിഷോയ്, വീണ നായർ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ജോ ആൻഡ് ജോ, 18 പ്ലസ് എന്നീ ചിത്രങ്ങളുടെ കോ റൈറ്റർ ആയ രവീഷ് നാഥാണ് ഈ…
Read Moreജോലിക്കെത്തിയയാൾക്ക് കഞ്ചാവ് മിഠായി നൽകി; മിഠായി കഴിച്ച ഭാര്യയും മകനും ആശുപത്രിയിൽ; സിപിഎം സ്വതന്ത്രനായ മെമ്പർക്കെതിരെ അന്വേഷണം വേണമെന്ന് കോൺഗ്രസ്
നീണ്ടൂർ: കൈപ്പുഴ ശാസ്താങ്കലിന് സമീപം ഒരു കുടുംബത്തിലെ രണ്ടു പേർ ഇന്ത്യയിൽ നിരോധിച്ച കഞ്ചാവ് അടങ്ങിയ മിഠായി കഴിച്ച് അവശരായ സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് നീണ്ടൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സിപിഎം സ്വതന്ത്രനായ നീണ്ടൂർ പഞ്ചായത്ത് അംഗത്തിന്റെ വീട്ടിൽ ജോലിക്കു ചെന്ന ആളിന് കഴിഞ്ഞ വെള്ളിയാഴ്ച കഞ്ചാവ് അടങ്ങിയ മിഠായി നൽകിയെന്നാണ് ആക്ഷേപം. ലഹരി മിഠായിയാണെന്ന് മെംബർ ഇയാളോട് സൂചിപ്പിച്ചിരുന്നെന്നും പറയുന്നു. ഇയാൾ വീട്ടിൽ കൊണ്ടുപോയ മിഠായി ലഹരിയുണ്ടെന്നറിയാതെ ഭാര്യയും മകനും കഴിക്കുകയും അവശനിലയിലാകുകയും ചെയ്തു. കൈപ്പുഴ ആശുപത്രിയിൽ ചികിത്സ തേടിയ ഇരുവരെയും ആശുപത്രി അധികൃതർ മെഡിക്കൽ കോളജിലേക്ക് അയച്ചു. വിഷയത്തിൽ പോലീസ് ഗൗരവമായി ഇടപെടുന്നില്ലെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിന്റെ ഇടപെടലാണ് ഇതിനു പിന്നിലെന്ന് അവർ പറയുന്നു. ഇതു സംബന്ധിച്ച് അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ്…
Read Moreഅമ്മയില്ലാത്ത കുട്ടി എന്നായിരുന്നു കൂട്ടുകാരും ടീച്ചേഴ്സും ഒക്കെ ധരിച്ചു വച്ചിരുന്നത്; മുത്തശ്ശിയുടെ ഓർമകളിൽ വിധു പ്രതാപ്
ഏവർക്കും പ്രിയങ്കരനായ ഗായകനാണ് വിധു പ്രതാപ്. വ്യത്യസ്തമായ ശബ്ദത്താൽ വിധു പാടുന്ന ഓരോ പാട്ടും മധുപോലെ മധുരമുള്ളതാണ്. ഇപ്പോഴിതാ തന്റെ മുത്തശ്ശിയെ കുറിച്ച് വിധു പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. അമ്മയില്ലാത്ത കുട്ടി എന്നായിരുന്നു സ്കൂൾ ജീവിത കാലഘട്ടത്തിൽ എന്നെപ്പറ്റി എന്റെ കൂട്ടുകാരും ടീച്ചേഴ്സും ഒക്കെ ധരിച്ചു വച്ചിരുന്നത്. കാരണം ഞാൻ പങ്കെടുത്തിരുന്ന എല്ലാ കാലോത്സവങ്ങളിലും മത്സരവേദികളിലും എന്റെ ഒപ്പം വന്നിരുന്നത് എന്റെ അമ്മൂമ്മ മാത്രമായിരുന്നു. ഒരുപക്ഷെ, കല ഒരു ഉപജീവനമായി തിരഞ്ഞെടുക്കാൻ എനിക്ക് ധൈര്യം തന്നതിന് പിന്നിൽ, അമ്മൂമ്മ അവരുടെ ജീവിതത്തിൽ നിന്ന് എനിക്കായി മാറ്റിവച്ച ഒരു പതിറ്റാണ്ടിലേറെയുള്ള പ്രയത്നത്തിന് പങ്കുണ്ട്! എന്ന് വിധു പ്രതാപ്.
Read Moreനിങ്ങൾ നിര്‍ദേശിച്ച ചികിത്സാരീതി ഫലം കാണാതെ, ആരുടെയെങ്കിലും മരണകാരണമാവുകയാണെങ്കിൽ നിങ്ങള്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമോ? സാമന്തയ്ക്കെതിരേ ജ്വാലാ ഗുട്ട
വൈറല്‍ അണുബാധയെ ചെറുക്കാന്‍ ഹൈഡ്രജന്‍ പെറോക്സൈഡ് ഉപയോഗിച്ച് നെബുലൈസ് ചെയ്താല്‍ മതിയെന്ന നടി സാമന്തയുടെ പോസ്റ്റ് ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഡോക്ടർമാരടക്കം നിരവധി പേരാണ് സാമന്തയ്ക്കെതിരേ രംഗത്തെത്തിയത്. ഇപ്പോഴിതാ സാമന്തയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന് വിഷ്ണു വിശാലിന്റെ ഭാര്യയും ബാഡ്മിന്റണ്‍ താരവുമായ ജ്വാലാ ഗുട്ട. തന്നെ പിന്തുടരുന്ന ധാരാളം ആളുകൾക്ക് മരുന്ന് നിർദേശിക്കുന്ന സെലിബ്രിറ്റിയോടുള്ള എന്റെ ഒരേയൊരു ചോദ്യം, സഹായിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് എനിക്ക് മനസിലായി. പക്ഷെ, നിങ്ങൾ നിര്‍ദേശിച്ച ചികിത്സാരീതി ഫലം കാണാതെ, ആരുടെയെങ്കിലും മരണ കാരണമാവുകയാണെങ്കിലോ? നിങ്ങള്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമോ? നിങ്ങള്‍ ടാഗ് ചെയ്ത ഡോക്ടര്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമോ?- എന്നാണ് ജ്വാല ഗുട്ട ചോദിച്ചത്. അണുബാധ ചികിത്സിക്കാന്‍ ഹൈഡ്രജന്‍ പെറോക്സൈഡ് ഉപയോഗിച്ച് നെബുലൈസ് ചെയ്താല്‍ മതിയെന്ന സാമന്തയുടെ വാദത്തെ വിമര്‍ശിച്ച് ഡോ. സിറിയക് എബി ഫിലിപ്സും രംഗത്തെത്തിയിരുന്നു. അശാസ്ത്രീയവും അപകടകരവുമായ രീതിയെയാണ് സാമന്ത പ്രോത്സാഹിപ്പിക്കുന്നതെന്നും താരത്തെ…
Read Moreറിയാസിനെതിരേ പാര്‍ട്ടിയിലെ ചില നേതാക്കളും; പിഎസ്സി കോഴ; പാര്‍ട്ടി നടപടി ഇന്നുണ്ടായേക്കും
കോഴിക്കോട്: മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരേയുള്ള പാര്‍ട്ടിയിലെ ചില പ്രമുഖ നേതാക്കളുടെ നീക്കം സിപിഎമ്മിനു തലവേദനയാകുന്നു. പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളിലൊന്നായ കോഴിക്കോട്ടുണ്ടായ പിഎസ് സി അംഗത്വ വിവാദം മന്ത്രിയെ ലക്ഷ്യം വച്ചുള്ളതാണെന്നാണ് സിപിഎം വിലയിരുത്തല്‍. ആരോപണവിധേയനായ സിപിഎം യുവനേതാവ് പ്രമോദ് കോട്ടൂളി മന്ത്രിയുമായി അടുത്ത ബന്ധമുള്ളയാളല്ല. അതേസമയം പാര്‍ട്ടി ജില്ലാ ഘടകത്തിലെ പ്രമുഖ നേതാക്കളുമായി പ്രമോദ് അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. എന്നിട്ടും മന്ത്രിയുടെ പേരു പരാതിയില്‍ ഉള്‍പ്പെടുകയും അതു വലിയതോതില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തത് പാര്‍ട്ടിയിലെതന്നെ ചിലരുടെ പിന്തുണയോടെയാണെന്നാണു വിലയിരുത്തല്‍. അതുകൊണ്ടാണ് റിയാസിനെതിരേ ‘ഒരു അന്വേഷണവുമില്ല’ എന്ന് എം.വി. ഗോവിന്ദന് ഇന്നലെ അറിയിച്ചത്. ഇന്ന് ജില്ലാക്കമ്മിറ്റി യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ വ്യക്തതവരുത്തി പ്രമോദ് കോട്ടൂളിക്കെതിരേ നടപടി സ്വീകരിക്കുമെന്നാണ് അറിയുന്നത്. അതേസമയം വിഷയം ഏറ്റുപിടിച്ച് റിയാസിനെതിരേ പ്രതിപക്ഷം രംഗത്തുവന്നു. കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും യുത്ത് ലീഗും റിയാസിനെ ലക്ഷ്യമിട്ടു…
Read More