വൈറസ് മൂലം ഉണ്ടാകുന്ന ഒരു രോഗമാണ് ഡെങ്കിപ്പനി. താരതമ്യേന ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകൾ വഴിയാണ് ഈ രോഗം പകരുന്നത്. ഈഡിസ് കൊതുകുകൾ സാധാരണയായി പകൽ സമയത്താണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് 3 മുതൽ 14 ദിവസങ്ങൾക്കുള്ളിൽ മനുഷ്യരിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു. രോഗാണുവാഹകയായ ഈഡിസ് കൊതുകിന് ജീവിതകാലം മുഴുവനും മനുഷ്യരിലേക്ക് ഡെങ്കിപ്പനി പരത്താനുള്ള കഴിവുണ്ടായിരിക്കും. ലക്ഷണങ്ങൾ പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന,നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദ്ദിയും എന്നിവയാണ് ആരംഭത്തിൽ കാണുന്ന ലക്ഷണങ്ങൾ. അപകട സൂചനകൾ തുടർച്ചയായ ഛർദി, വയറുവേദന,ഏതെങ്കിലും ശരീരഭാഗത്തു നിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട് ,ശരീരം ചുവന്നു തടിക്കൽ, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, വലിയ തോതിലുള്ള തളർച്ച,ശ്വസിക്കാൻ പ്രയാസം, രക്തസമ്മർദം വല്ലാതെ താഴുന്ന അവസ്ഥ തുടങ്ങിയ അപകട…
Read MoreDay: July 9, 2024
കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ അമ്പലപ്പുഴയിൽ? ബാറിൽ മദ്യപിച്ചയാൾ ബണ്ടിച്ചോറാണോയെന്ന സംശയം; അന്വേഷണം തുടങ്ങി പോലീസ്
ആലപ്പുഴ: അന്പലപ്പുഴ ബാറിൽ കഴിഞ്ഞ ദിവസം മദ്യപിക്കാനെത്തിയ ആൾ കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ ആണോയെന്ന് സംശയം. അമ്പലപ്പുഴ നീർക്കുന്നത്തെ ബാറിൽ നിന്ന് മദ്യപിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ബാറിൽ നിന്ന് മദ്യപിച്ചുകൊണ്ടിരിക്കുന്ന ഇയാളെ കണ്ട് സംശയം തോന്നിയയാൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. വണ്ടാനത്തും സമീപ പ്രദേശങ്ങളിലെ ഹോട്ടലുകളിലും പോലീസ് പരിശോധന നടത്തി. പ്രദേശത്തേ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. ബണ്ടിചോർ അവസാനമായി കോയന്പത്തൂർ ജയിലിൽ ആയിരുന്നു എന്നാണ് വിവരം. എന്നാൽ ഇയാൾ ജയിൽ മോചിതനായോ എന്ന കാര്യവും പോലീസ് പരിശോധിക്കുകയാണ്. ഹൈടെക് കള്ളനെന്നാണ് ഇയാൾ അറിയപ്പെടുന്നത്.
Read Moreകലയുടെ കൊലപാതകം; മൃതദേഹം എവിടെ? തെളിവില്ലെന്ന കാരണം നിരത്തി ജാമ്യത്തിന് അപേക്ഷിച്ച് പ്രതിഭാഗം വക്കീൽ; തെളിവുതേടി പോലീസ് നെട്ടോട്ടത്തിൽ
മാന്നാർ: കലയുടെ കൊലപാതകത്തിലെ പ്രതികളെ മൂന്നു ദിവസം കൂടി പോലീസ്കസ്റ്റഡിയിൽ ലഭിച്ചതോടെ ചോദ്യംചെയ്യലും തെളിവെടുപ്പും ഊർജിതമാക്കി. പ്രതിഭാഗം വക്കീൽ അഡ്വ.സുരേഷ് മത്തായി തെളിവില്ലെന്ന കാരണം നിരത്തി കോടതിയിൽ ജാമ്യാപേക്ഷ നൽകിയതോടെയാണ് തെളിവുകൾ ശേഖരിക്കാൻ പോലീസ് നെട്ടോട്ടമോടുന്നത്. പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്നലെ തീർന്നതോടെയാണ് പ്രതികളെ വീണ്ടും കോടതിയിൽ ഹാജരാക്കിയത്. കസ്റ്റഡി കാലാവധി നീട്ടിക്കിട്ടാൻ പോലീസ് കോടതിയിൽ അപേക്ഷ നൽകിയതിനെ തുടർന്ന് മൂന്ന് ദിവസം കൂടി പ്രതികളെ കസ്റ്റഡിയിൽ വിട്ടു. കലയുടെ ഭർത്താവും ഒന്നാം പ്രതിയുമായ അനിൽകുമാറിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ പ്രമോദ്, സോമൻ, ജിനു എന്നിവരുടെ കസ്റ്റഡി കാലാവധിയാണ് നീട്ടി നൽകിയിരിക്കുന്നത്. കൂടുതൽ ചോദ്യംചെയ്യലിനും തെളിവുകൾ ശേഖരിക്കുന്നതിനുമായാണ് കസ്റ്റഡി നീട്ടിയിരിക്കുന്നത്. ഇതിനിടെ ഫോറന്‍സിക് ഫലം വൈകുന്നത് പോലീസിനെ കുഴക്കുന്നു. കസ്റ്റഡി കാലാവധിക്കുള്ളിൽ ഫലം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. നിലവിൽ കസ്റ്റഡിയിലുള്ള പ്രതികളെ വിവിധയിടങ്ങളിൽ കൊണ്ടുപോയി ഒറ്റയ്ക്കും അല്ലാതെയും ചോദ്യം…
Read Moreജലസംഭരണി തകർന്ന് അമ്മയ്ക്കും ഒന്നര വയസുള്ള കുഞ്ഞിനും ദാരുണാന്ത്യം
പാലക്കാട്: ജലസംഭരണി തകർന്ന് ഇതര സംസ്ഥാന തൊഴിലാളിയായ അമ്മയും കുഞ്ഞും മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി ഷമാലി (30), മകൻ സാമി റാം(2) എന്നിവരാണ് മരിച്ചത്. പാലക്കാട് ചെർപ്പുളശ്ശേരി വെള്ളിനേഴിയിൽ വീട്ടിലെ ജലസംഭരണി തകർന്നതാണ് മരണ കാരണം. വെള്ളത്തിന്റെ ശക്തി കാരണം മൂന്ന് ഭാഗത്തേക്കും പൊട്ടി ഒഴുകുകയായിരുന്നു. ഒരു മണിക്കൂറാണ് ഈ വെള്ളത്തിൽ അമ്മയും കുഞ്ഞും അകപ്പെട്ട് കിടന്നത്. ഫാമിലുണ്ടായിരുന്നവർ പണി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് സംഭവം കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രതീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള പശു ഫാമിലെ ടാങ്കാണ് പൊട്ടിയത്. സിമന്റ് കൊണ്ട് ഒന്നര വർഷം മുമ്പ് കെട്ടിയതായിരുന്നു ടാങ്ക്.
Read Moreസാമ്പത്തിക ബാധ്യതയും കുടുംബ സ്വത്ത് സംബന്ധിച്ച തർക്കവും; അങ്കമാലിയിൽ നാലംഗ കുടുംബം പൊള്ളലേറ്റ് മരിച്ച സംഭവം; ആത്മഹത്യയെന്ന് പോലീസ്
അങ്കമാലി: അങ്കമാലിയിൽ കിടപ്പുമുറിയിൽ പൊള്ളലേറ്റ് നാലംഗ കുടുംബം മരിക്കാനിടയായ സംഭവം ആത്മഹത്യയെന്ന് പോലീസ്. പെട്രോളിന്റെ സാന്നിധ്യം മുറിയിൽ ഉണ്ടായിരുന്നതായി ശാസത്രീയ പരിശോധനയിൽ തെളിഞ്ഞു. ജൂൺ എട്ട് ശനിയാഴ്ച പുലർച്ചെയുണ്ടായ അഗ്നിബാധയിലാണ് പറക്കുളം റോഡിൽ അയ്യമ്പിള്ളി വീട്ടിൽ ബിനീഷ് കുര്യൻ (45) ഭാര്യ അനുമോൾ (40) മക്കളായ ജൊവാന (9) ജെസ് വിൻ (6) എന്നിവർ മരിച്ചത്. ഇരുനില വീടിന്റെ മുകളിലത്തെ കിടപ്പുമുറിയിലാണ് തീപിടിത്തമുണ്ടായത്. ബിനീഷ് അങ്കമാലി ആലുവ റോഡിലുള്ള പമ്പിൽനിന്നും മൂന്നു ലിറ്റർ പെട്രോൾ ഓയിൽ ടിന്നിൽ വാങ്ങിക്കൊണ്ടുപോയതായി പോലീസിന്റെ അന്വേഷണത്തിൻ തെളിഞ്ഞിട്ടുണ്ട്. ഇതുമായി മരണപ്പെട്ട രാത്രിയിൽ മുറിയിലേക്ക് കയറി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭ്യമായിരുന്നു. ബിനീഷിന് ഓയിൽ പാട്ടയിൽ പമ്പിൽനിന്നും പെട്രോൾ അടിച്ചു കൊടുത്ത പമ്പ് ജീവനക്കാരനെ സാക്ഷിയാക്കി മൊഴിയെടുത്തിരുന്നു. കടുത്ത സാമ്പത്തിക ബാധ്യതയും കുടുംബ സ്വത്ത് സംബന്ധിച്ച തർക്കങ്ങളുമാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ്…
Read Moreവാഹന പരിശോധനയ്ക്കിടെ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ വാഹനം ഇടിച്ചുതെറിപ്പിച്ചു; 2 പേർക്കെതിരേ കേസ്
കണ്ണൂർ: വാഹന പരിശോധനയ്ക്കിടെ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ വാഹനം ഇടിച്ചുതെറിപ്പിച്ച് കടന്നുപോയ സംഭവത്തിൽ വാഹനത്തെയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ കോമത്ത്കുന്നിൽ ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. കണ്ണൂർ എൻഫോഴ്സമെന്റ് സ്ക്വാഡ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് മാരുതി എസ് ക്രോസ് കാർ എത്തിയത്.എൻഫോഴ്സ്മെന്റ് സ്ക്വാഡ് കൈകാണിച്ചപ്പോൾ വാഹനം നിർത്താതെ സ്ക്വാഡിന്റെ വാഹനത്തിൽ ഇടിച്ചശേഷം കടന്നുകളയുകയായിരുന്നു. തുടർന്ന് സ്ക്വാഡ് ചക്കരക്കൽ പോലീസിൽ വിവരം അറിയിച്ചു. വാഹനത്തിന്റെ ഉടമ കീഴ്മാടം സ്വദേശി റാഷിദിനെതിരേയും വാഹനം ഓടിച്ച ഡ്രൈവർക്കെതിരേയും കേസെടുത്തിട്ടുണ്ട്. വാഹനത്തിന് ഇൻഷ്വറൻസ് ഇല്ലായിരുന്നുവെന്ന് എൻഫോഴ്സമെന്റ് സ്ക്വാഡ് അറിയിച്ചു.
Read Moreപടയപ്പ വീണ്ടും ജനവാസ മേഖലയില്‍; കൃഷികൾ വ്യാപകമായി നശിപ്പിച്ചു; ആനയെതുരത്താൻ ആർആർടിസംഘം
ഇടുക്കി: കാട്ടുകൊമ്പന് പടയപ്പ വീണ്ടും ജനവാസ മേഖലയില്‍. മൂന്നാര്‍ ചെണ്ടുവരൈ എസ്റ്റേറ്റില്‍ തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്ക്കടുത്താണ് കാട്ടാന ഇറങ്ങിയത്. ഇവിടെ കൃഷി ചെയ്തിരുന്ന വാഴകളും മറ്റ് കൃഷികളും ആന വ്യാപകമായി നശിപ്പിച്ചു. ഏതാനും ദിവസങ്ങളായി ചെണ്ടുവരൈ മേഖലയില്‍ പടയപ്പയുടെ സാന്നിധ്യമുണ്ട്. വിവരമറിഞ്ഞ് ആനയെ കാട്ടിലേയ്ക്കു തുരത്താന്‍ ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി തലയാര്‍, വാഗുവാര, മറയൂര്‍ എന്നിവടങ്ങളില്‍ ചുറ്റിത്തിരിഞ്ഞ പടയപ്പ വീണ്ടും എത്തിയതോടെ മൂന്നാറിലെ എസ്റ്റേറ്റുകളില്‍ ജനവാസ മേഖലകളില്‍ താമസിക്കുന്ന തൊഴിലാളികള്‍ ജാഗ്രതയോടെയാണ് യാത്ര.
Read Moreഎന്ത് മനോഹരമായ ആചാരങ്ങൾ; മരിച്ചവർക്കായി സെമിത്തേരിയിൽ സിനിമാ പ്രദർശനവും പാർട്ടിയും
ജീവിച്ചിരിക്കുന്ന സമയത്ത് നമ്മളിൽ ചിലരെങ്കിലുമൊക്കെ ചിന്തിക്കാറില്ലേ മരണ ശേഷം പ്രിയപ്പെട്ടവർ നമ്മളെ ഓർക്കാറുണ്ടോ എന്ന കാര്യം. ഇപ്പോഴിതാ തായ്ലാൻഡിൽ നിന്നുള്ള വാർത്തയാണ് പുറത്ത് വരുന്നത്. മരണ ശേഷം പ്രിയപ്പെട്ടവർക്കായി സിനിമാ പ്രദർശനം നടത്തിയിരിക്കുകയാണ് ഇവർ. ഒരു സെമിത്തേരിയിൽ ആയിരുന്നു ഈ പ്രത്യേക പ്രദർശനം നടന്നത്. മരണപ്പെട്ട തങ്ങളുടെ പ്രിയപ്പെട്ടവർക്കായി ഭക്ഷണം, വസ്ത്രം, വാഹനങ്ങൾ, വീടുകളുടെ മോഡലുകൾ, ദൈനംദിന അവശ്യ വസ്തുക്കൾ മുതലായവയെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പാർട്ടിയും സംഘടിപ്പിച്ചു. ജൂൺ 2 മുതൽ ജൂൺ 6 വരെയാണ് ശ്മശാനത്തിൽ പ്രത്യേക പ്രദർശനം നടന്നത്. ഈ ശ്മശാനത്തിൽ ഏകദേശം 3,000 ആളുകളെയാണ് അടക്കം ചെയ്തിട്ടുള്ളത്. അവർക്ക് വേണ്ടി ആയിരുന്നു ഇത്തരത്തിലുള്ള പ്രത്യേക ആചാരം നടന്നത്. തായ്ലാൻഡിലെ ചൈനീസ് കമ്മ്യൂണിറ്റികൾക്കിടയിൽ നടത്തിവരുന്ന ഒരു പരമ്പരാഗത ആചാരമാണ് ഇത്.
Read Moreകണ്ണൂരിൽ ഓൺലൈൻ തട്ടിപ്പുസംഘംകവർന്നത് 7.2 കോടി രൂപ; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് മേധാവി എം. ഹേമലത
തളിപ്പറന്പ്: കണ്ണൂര്‍ റൂറൽ ജില്ലയിൽ സമീപകാലത്തായി ഓൺലൈൻ തട്ടിപ്പുസംഘം കവർന്നത് 7.2 കോടിയോളം രൂപയെന്ന് കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലത. ഓൺലൈൻ ട്രേഡിംഗിലൂടെയും നിക്ഷേപത്തിലൂടെയും ലക്ഷങ്ങൾ ലാഭമുണ്ടാക്കാമെന്നു പറഞ്ഞ് 2.5 കോടി രൂപയും വ്യാജ അന്വേഷണസംഘം ചമഞ്ഞ് 13.75 ലക്ഷം രൂപയുമാണ് തട്ടിയത്. ഓൺലൈൻ ട്രേഡിംഗിലൂടെയും നിക്ഷേപത്തിലൂടെയും ലക്ഷങ്ങൾ ലാഭമുണ്ടാക്കാമെന്നു പറഞ്ഞ് തളിപ്പറമ്പ് സ്വദേശിയില്‍നിന്ന് 64 ലക്ഷം രൂപയും ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് തളിപ്പറമ്പ് സ്വദേശിയില്‍നിന്ന് 32 ലക്ഷം രൂപയും ആമസോണ്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് ആപ്പില്‍ പ്രോഡക്ട് കാര്‍ട്ട് ചെയ്താല്‍ പണം ലഭിക്കുമെന്നു പറഞ്ഞ് മാട്ടൂല്‍ സ്വദേശിയില്‍നിന്ന് 16 ലക്ഷം രൂപയുമാണ് തട്ടിയത്. മുംബൈ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ സുപ്രീംകോടതി വാറണ്ടുണ്ടെന്ന് പറഞ്ഞ് പയ്യന്നൂരിലെ ഡോക്ടറില്‍നിന്നു പത്ത് ലക്ഷം രൂപ തട്ടി. ഉയർന്ന ഉദ്യോഗസ്ഥന്റെ യൂണിഫോം ധരിച്ച് വാട്സാപ്പിലൂടെയാണ്…
Read Moreഒരേ സ്ഥാപനത്തിലിരുന്ന് പ്രണയിച്ചത് ഒരാളെ; കാമുകൻ രണ്ടുപേരെയും പ്രണയിച്ചു; സംഭവം പാട്ടായപ്പോൾ ഇരുവരും മുറിച്ചത് കൈ ഞരമ്പ്; കണ്ണൂരിലെ പ്രണയകഥ വൈറൽ
കണ്ണൂർ: പ്രണയിക്കുന്ന യുവാവ് മറ്റൊരു യുവതിയുമായി പ്രണയത്തിലാണെന്നറിഞ്ഞ യുവതി കൈഞരന്പ് മുറിച്ചു. ഇതറിഞ്ഞ മറ്റേ യുവതിയും കൈ ഞരന്പ് മുറിച്ചു. കണ്ണൂർ ജില്ലയിലാണു സംഭവം. ഒരേ സ്ഥാപത്തിൽ ജോലി ചെയ്യുന്നവരാണ് ഇവർ. ഇരുവരും പ്രണയിച്ചതാകട്ടെ ഇതേ സ്ഥാപനത്തിലെ ജീവനക്കാരനെയും. യുവാവും ഇരുവരെയും പ്രണയിക്കുകയായിരുന്നുവത്രെ. കൂടെ ജോലി ചെയ്യുന്ന യുവതിയും യുവാവുമായി പ്രണയത്തിലാണെന്ന് അറിഞ്ഞ യുവതി കൈ ഞരന്പ് മുറിക്കുകയായിരുന്നു. സംഭവം കണ്ട മറ്റേ യുവതിയും കൈ ഞരന്പ് മുറിക്കുകയായിരുന്നുവത്രെ. കൈകൾക്ക് മുറിവേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി.
Read More