മുംബൈ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിലെ വിവിധ മേഖലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മുംബൈ, രത്നഗിരി, റായ്ഗഡ്, സത്താറ, പുനെ, സിന്ധുദുർഗ് ജില്ലകളിലാണ് റെഡ് അലർട്ട്. താനെ, പാൽഘർ എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ഈ മേഖലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകി. മോശം കാലാവസ്ഥയെത്തുടർന്ന് മുംബൈയിലേക്കുള്ള നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. മുംബൈ നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമാണ്. ആയിരക്കണക്കിന് ആളുകൾ വിവിധയിടങ്ങളിൽ കുടുങ്ങി. പ്രധാന റോഡുകൾ പലതും വെള്ളത്തിലാണ്. നിരവധി വീടുകൾക്കു കേടുപാടുകൾ സംഭവിച്ചു. ചിലയിടങ്ങളിൽ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. ദുരന്തബാധിതമേഖലയിൽ ദേശീയ ദുരന്ത പ്രതികരണ സേനയുടെ പ്രത്യേക ടീമുകളെ വിന്യസിച്ചിട്ടുണ്ട്. വെള്ളക്കെട്ട് രൂക്ഷമായതോടെ ഇന്നലെ ട്രെയിൻ സർവീസുകൾ റദ്ദാക്കിയിരുന്നു. ഇന്ന് ചില സർവീസുകൾ പുനഃസ്ഥാപിച്ചിട്ടുണ്ട്. അതേസമയം, ചിലയിടങ്ങളിൽ മഴയ്ക്കു നേരിയ ശമനമുണ്ട്.
Read MoreDay: July 9, 2024
ബാഗിന് ചെലവ് 4,700 രൂപ മാത്രം വിൽപന വില 2.34 ലക്ഷം..! വാങ്ങാൻ ആളുകളുടെ നീണ്ട നിര
പരീസ്: ബ്രാൻഡഡ് സാധനങ്ങളോട് ചിലർക്കു വല്ലാത്ത ഭ്രമമാണ്. അന്പരപ്പിക്കുന്ന വിലയാണെങ്കിലും അതൊന്നും നോക്കാതെ അവ വാങ്ങിക്കൂട്ടും. എന്നാല്‍ ഇതിന്റെ യഥാര്‍ഥ നിര്‍മാണച്ചെലവ് അറിഞ്ഞാൽ വാങ്ങിയവൻ തലയില്‍ കൈവച്ചുപോകുമെന്നത് മറ്റൊരു കാര്യം. ഫാഷൻ സാധനങ്ങളുടെയും സൗന്ദര്യവര്‍ധക വസ്തുക്കളുടെയും പ്രശസ്ത ഫ്രഞ്ച് ലക്ഷ്വറി ബ്രാന്‍ഡ് ആണ് ഡിയോര്‍. ലോകമെമ്പാടുമുള്ള സെലിബ്രിറ്റികളും സമ്പന്നരുമൊക്കെ ആഡംബരത്തിനും ചിലര്‍ അഹങ്കാരത്തിനുമായി ഡിയോര്‍ ബാഗുകളും മറ്റ് ഉത്പന്നങ്ങളും വാങ്ങുന്നു. ഇത്തരം ആഡംബര ബ്രാൻഡ് സാധനങ്ങളെക്കുറിച്ച് അടുത്തിടെ ഇറ്റാലിയന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരമാണു പുറത്തുവന്നത്. 2.34 ലക്ഷം രൂപയ്ക്ക് വിപണിയില്‍ വില്‍ക്കുന്ന ഡിയോര്‍ ബാഗിന്റെ യഥാർഥ നിര്‍മാണച്ചെലവ് 4,778 രൂപ മാത്രമാണത്രെ. 8,385 രൂപ ചെലവുള്ള അര്‍മാനിയുടെ ബാഗുകള്‍ വില്‍ക്കുന്നത് 1.62 ലക്ഷം രൂപയ്ക്ക്. ദി വാള് സ്ട്രീറ്റ് ജേണല്‍ ആണ് ഇക്കാര്യം പുറത്തുവിട്ടത്. വിപണിയിലെ കൊള്ള പുറത്തുകൊണ്ടുവന്ന ഇറ്റാലിയന്‍ അധികൃതര്‍ക്ക് വലിയ കൈയടിയാണ്…
Read Moreആകാശ് തില്ലങ്കേരിയുടെ നിയമ വിരുദ്ധയാത്ര; ആർസി സസ്പെന്‍ഡ് ചെയ്യും; യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊലക്കേസിലെ പ്രതിയാണ് തില്ലങ്കേരി
കോഴിക്കോട്: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊലക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയുടെ നിയമം ലംഘിച്ചുള്ള യാത്രയിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. വാഹനത്തിന്റെ ആർസി സസ്പെന്‍ഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചു. എൻഫോഴ്സ്മെന്റ് ആർടിഒ മലപ്പുറം ആർടിഒക്ക് ശി പാർശ നൽകി. മലപ്പുറം മൊറയൂർ സ്വദേശി സുലൈമാന്‍ എന്നയാളുടേതാണ് KL 10 BB 3724 എന്ന നമ്പറിലുള്ള ജീപ്പ്. വാഹനത്തിന്റെ രൂപകല്പനയില് മാറ്റം വരുത്തിയതുൾപ്പെടെ മൂന്നു കേസുകള്‍ നേരത്തെ എടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ആകാശ് തില്ലങ്കേരിയുടെ നിയമം കാറ്റിൽ പറത്തിയുള്ള യാത്രയിൽ വീണ്ടും നടപടി വരുന്നത്. നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിലായിരുന്നു ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ നിയമ വിരുദ്ധയാത്ര. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. വയനാട് പനമരം ടൗണിൽ ആയിരുന്നു ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്ര. നമ്പർ പ്ലേറ്റില്ലാത്ത മോഡിഫൈ ചെയ്ത വാഹനത്തിൽ…
Read Moreയുവതികളെ ഗർഭിണികളാക്കാൻ പുരുഷന്മാരെ ആവശ്യമുണ്ട്; പരസ്യത്തിൽ മൂക്കും കുത്തി വീണ് ആളുകൾ; പിന്നെ സംഭവിച്ചത്…
പല തരത്തിലുള്ള തട്ടിപ്പുകൾ നമ്മൾ ദിനംപ്രതി കാണാറുണ്ട്. ചിലസമയങ്ങളിൽ നമ്മളിൽ ആരെങ്കിലുമൊക്കെ അവയിൽ വീണിട്ടുമുണ്ടാകും. ഇപ്പോഴിതാ വളര വ്യത്യസ്തമായ തട്ടിപ്പിനെ കുറിച്ചുള്ള വാർത്തയാണ് സൈബറിടങ്ങളിൽ വൈറലാകുന്നത്. അജാസ്, ഇർഷാന്ത് എന്നീ രണ്ട് സുഹൃത്തുക്കൾ ചേർന്ന് നടത്തിയ തട്ടിപ്പാണ് പുറത്ത് വരുന്നത്. സംഭവത്തിൽ ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്തു. കുട്ടികളെ വേണം എന്ന് ആഗ്രഹമുള്ള സ്ത്രീകൾക്ക് കുട്ടികൾ ജനിക്കുന്നതിനായി അവരെ ഗർഭിണികളാക്കാൻ പുരുഷന്മാരെ ആവശ്യമുണ്ട്. എന്ന തരത്തിലാണ് ഇവർ പരസ്യം ചെയ്തത്. നിരവധി സ്ഥലങ്ങളിലാണ് ഇവർ പരസ്യം പതിപ്പിച്ചത്. ഗർഭിണിയാക്കേണ്ടുന്ന സ്ത്രീകളുടേത് എന്ന് പറഞ്ഞ് ചില സ്ത്രീകളുടെ ചിത്രങ്ങളും പരസ്യത്തിനൊപ്പം നൽകിയിരുന്നു. പരസ്യം കണ്ട് ഇതിൽ വീണ് പോയവരുമുണ്ട്. ഇതിലുള്ള നമ്പറിലേക്ക് കോൺടാക്ട് ചെയ്തവരോട് ആദ്യം രജിസ്ട്രേഷൻ ഫീസും പിന്നെ ഫയൽ ചെയ്യാനും മറ്റുമായി എന്നു പറഞ്ഞു പണം കൈക്കലാക്കി. എന്നാൽ ഇത് വിശ്വസിച്ച് പണം അടച്ച ആളുകൾ…
Read Moreസിപിഎം പ്രവർത്തകൻ ദളിത് പെൺകുട്ടിയെ മർദിച്ചസംഭവം; സാക്ഷര കേരളത്തിന് അപമാനമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി
ചെങ്ങന്നൂർ: ചേർത്തലയിൽ പത്തൊൻപതുകാരിയായ ദളിത് പെൺകുട്ടി പട്ടാപ്പകൽ നടുറോഡിൽ മർദനേമേറ്റ സംഭവം സാക്ഷര കേരളത്തിന് അപമാനമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. ചേർത്തല താലൂക്കിൽ തൈക്കാട്ടുശേരി പഞ്ചായത്തിലെ മണിയാതൃക്കൽ ജംഗ്ഷനു സമീപം അഞ്ചുപുരയ്ക്കൽ താമസിക്കുന്ന ദളിത് വിദ്യാർഥിനിയായ നിലാവിനെ (19) സിപിഎം പ്രവർത്തകനായ ഷൈജുവും സഹോദരനും ചേർന്ന് കഴിഞ്ഞദിവസം പട്ടാപ്പകൽ നടുറോഡിൽ ക്രൂരമായി മർദിക്കുകയായിരുന്നു. കുറ്റവാളികളെ എത്രയും വേഗം അറസ്റ്റ് ചെയ്ത് നിയമത്തിനുമുൻപിൽ കൊണ്ടുവരണമെന്നും നിലാവിന്റെ സഹോദരങ്ങളായ ആര്യാനിധി, ദയാനിധി എന്നിവരെ ഷൈജു നേരത്തേ മർദിച്ചതിന് പൂച്ചാക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിലുള്ള വിരോധമാണ് മർദനത്തിനു കാരണമെന്നും ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ലെന്നും കൊടിക്കുന്നിൽ കൂട്ടിച്ചേർത്തു. മഹിളാ കോണ്‍ഗ്രസ് പ്രതിഷേധിച്ചു പൂച്ചാക്കല്‍: പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ പെണ്‍കുട്ടിക്കു നേരിട്ട അവഗണനയിലും പിന്നീട് നടുറോഡില്‍ പരസ്യമായി നേരിട്ട ക്രൂര മര്‍ദനങ്ങളിലെ പോലീസ് നിഷ്ക്രിയത്വത്തിലും മഹിളാ കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ…
Read Moreഹൃദയാഘാതം: മലയാളി യുവതി ഓസ്ട്രേലിയയിൽ മരിച്ചു
ചെങ്ങന്നൂർ: ഓസ്ട്രേലിയയിലെ ക്യൂൻസ് ലാൻഡിൽ ഉപരിപഠനത്തിനായി പോയ കാരയ്ക്കാട് സ്വദേശിയായ യുവതി ഹൃദയാഘാതം മൂലം മരണപ്പെട്ടു. കാരയ്ക്കാട് കോമളത്ത് അജയൻ -മിനി ദമ്പതികളുടെ മകൾ അർച്ചന(28)യാണ് മരണമടഞ്ഞത്. അമൃത ആശുപത്രിയിൽനിന്നു ഡോക്ടർ ഓഫ് ഫാർമസിയിൽ ബിരുദം കരസ്ഥമാക്കിയ ശേഷം ആറുമാസം മുൻപാണ് അർച്ചന ഉപരിപഠനത്തിനായി ഓസ്ട്രേലിയയിലേക്ക് പോയത്. ഗൾഫിൽ ജോലിയുള്ള വൈശാഖാണ് ഭർത്താവ്. ഇവർക്ക് ഒന്നരവയസുള്ള മകൾ ഉണ്ട്. അർച്ചനയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.
Read Moreനെഹ്റു ട്രോഫിയില്‍ മുത്തമിടാന്‍ തയാറെടുത്ത് ചങ്ങനാശേരി ബോട്ട് ക്ലബ്; കൈക്കരുത്ത് തെളിയിക്കാന്‍ വലിയ ദിവാന്‍ജി ഇറങ്ങും
ചങ്ങനാശേരി: ജലമാമാങ്കമായ നെഹ്റു ട്രോഫിയില്‍ മുത്തമിടാനൊരുങ്ങി അഞ്ചുവിളക്കിന്റെ നാട്. ഓഗസ്റ്റ് പത്തിനു പുന്നമടക്കായലിന്റെ ഓളപ്പരപ്പില്‍ അരങ്ങേറുന്ന 70-ാമത് നെഹ്റുട്രോഫിയില്‍ മാറ്റുരയ്ക്കാനാണ് ചങ്ങനാശേരി ബോട്ട് ക്ലബിന്റെ (സിബിസി) പേരില്‍ തകൃതിയായ ഒരുക്കങ്ങള്‍ ആരംഭിച്ചത്. ആയാപറമ്പ് എന്‍എസ്എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള വലിയ ദിവാന്‍ജി എന്ന പ്രസിദ്ധമായ ചുണ്ടന്വള്ളത്തിലാണ് സിബിസി ജലമാമാങ്കത്തില്‍ കൈക്കരുത്ത് തെളിയിക്കുന്നത്. സിബിസി ഭാരവാഹികള്‍ എന്‍എസ്എസ് കരയോഗവുമായി എഗ്രിമെന്റില്‍ ഒപ്പുവച്ചു. ചങ്ങനാശേരി റേഡിയോ മീഡിയാ വില്ലേജാണ് മുഖ്യസംഘാടകര്‍. ഇക്കഴിഞ്ഞ ചമ്പക്കുളം മൂലം വള്ളംകളിയില്‍ ആലപ്പുഴ വില്ലേജ് ക്ലബ് തുഴഞ്ഞ വലിയദിവാന്‍ജി ട്രോഫി സ്വന്തമാക്കിയിരുന്നു. 101 തുഴച്ചില്‍ക്കാരെയും അഞ്ച് പങ്കായക്കാരെയും പത്ത് നിലക്കാരെയും ചുണ്ടന്‍വള്ളത്തില്‍ അണിനിരത്തും. ഇവര്‍ കിടങ്ങറ പള്ളി ഓഡിറ്റോറിയത്തില്‍ പത്തുദിവസം ക്യാമ്പ് ചെയ്ത് പുളിങ്കുന്ന് ആറ്റിൽ പരിശീലനം നടത്തും. ജോബ് മൈക്കിള്‍ എംഎല്‍എ രക്ഷാധികാരിയും മുന്‍ പോലീസ് എഐജി ജേക്കബ് ജോബ് (പ്രസിഡന്റ്), വിനു ജോബ് (സെക്രട്ടറി),…
Read Moreഅർജന്റീന x കാനഡ സെമി ഫൈനൽ നാളെ
ന്യൂജഴ്സി: കോപ്പ അമേരിക്ക 2024ന്റെ ഉദ്ഘാടന മത്സരത്തിന്റെ ആവർത്തനത്തിനാണ് നാളെ ഇന്ത്യൻ സമയം പുലർച്ചെ 5.30ന് ന്യൂജഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയം സാക്ഷ്യം വഹിക്കുക. തുടർച്ചയായി രണ്ടാം കോപ്പ അമേരിക്ക ചാന്പ്യൻഷിപ് തേടുന്ന അർജന്റീനയും ആദ്യമായി സെമിയിലെത്തിയ കാനഡയുമാണ് ഏറ്റുമുട്ടുന്നത്. എങ്ങാനും അർജന്റീനയെ കാനഡയ്ക്കു തോല്പിക്കാനായാൽ അത് ചരിത്രമാകും. ഒപ്പം ഈ ടൂർണമെന്റിന്റെ ഫൈനലിലെത്തുന്ന രണ്ടാമത്തെ കോണ്‍കാകഫ് ടീമുമാകും. രണ്ടു ടീമുകളും പെനാൽറ്റി ഷൂട്ടൗട്ടിൽ ജയിച്ചാണ് സെമിയിലെത്തിയത്. അർജന്റീന ഇക്വഡോറിനെയും കാനഡ വെനസ്വേലയെയും പരാജയപ്പെടുത്തി. രണ്ടു മത്സരവും 90 മിനിറ്റിൽ 1-1നാണ് അവസാനിച്ചത്. ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് മിന്നുന്ന പ്രകടനമാണ് ഇക്വഡോറിനെതിരേ കാഴ്ചവച്ചത്. കാനഡയെ പരാജയപ്പെടുത്തിയാൽ അർജന്റീനയുടെ തുടർച്ചയായ രണ്ടാമത്തെ ഫൈനലാകും. 2015ലും 2016ലും അർജന്റീന ഫൈനലിൽ പ്രവേശിച്ചു. 2004 മുതൽ നടന്ന കഴിഞ്ഞ ഏഴു ടൂർണമെന്റുകളിൽ അഞ്ചിലും അർജന്റീനയ്ക്കു ഫൈനലിലെത്താനായി. 2011 പ്രീക്വാർട്ടറിൽ പുറത്തായി. 2019ൽ സെമിയിൽ…
Read Moreസനത് ജയസൂര്യ ശ്രീലങ്കന്‍ ടീമിന്റെ താത്ക്കാലിക പരിശീലകനാകും
കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ താത്ക്കാലിക പരിശീലകനായി മുന്‍ നായകന് സനത് ജയസൂര്യയെ നിയമിച്ചു. ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡാണ് നിയമിച്ചത്. നിലവില്‍ ശ്രീലങ്ക ക്രിക്കറ്റിന്റെ ക്രിക്കറ്റ് കണ്‍സല്‍ടന്റ് ആണ് താരം. താത്കാലിക പരിശീലകന്റെ ചുമതല ജയസൂര്യ ഉടനെ തന്നെ ഏറ്റെടുക്കുമെന്നാണ് ശ്രീലങ്ക ക്രിക്കറ്റ് അറിയിച്ചത്. സെപ്റ്റംബറിലെ ഇംഗ്ലണ്ട് പര്യടനം അവസാനിക്കുന്നതുവരെയാണ് ജയസുര്യയ്ക്ക് ചുമതലയുള്ളത്. ടി20 ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് പരിശീലകന് ക്രിസ് സില്‍വർവുഡും കണ്‍സല്‍ടന്റ് മഹേല ജയവര്‍ധനയും രാജിവച്ചതിനെ തുടര്‍ന്നാണ് ജയസൂര്യയെ നിയമിച്ചത്.
Read Moreപാരീസ് ഒളിന്പിക്സ്; ഗഗൻ നാരംഗ് ഇന്ത്യൻ ടീമിനെ നയിക്കും
ന്യൂഡൽഹി: പാരീസ് ഒളിന്പിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ ബാഡ്മിന്റൺ താരം പി.വി.സിന്ധുവും ടേബിൾ ടെന്നീസ് താരം എ.ശരത് കമലും ഇന്ത്യൻ പതാകയേന്തും. ജൂലൈ 26 മുതല്‍ ഓഗസ്റ്റ് 11വരെയാണ് ഒളിന്പിക്സ് നടക്കുന്നത്. ലണ്ടൻ ഒളിന്പിക്സിലെ വെങ്കല മെഡൽ ജേതാവ് ഷൂട്ടർ ഗഗൻ നാരംഗായിരിക്കും ഇന്ത്യൻ ടീമിനെ നയിക്കുക. വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് ബോക്സിംഗ് ഇതിഹാസം മേരി കോം നേതൃസ്ഥാനം ഒഴിഞ്ഞിരുന്നു. തുടർന്ന് ഗഗൻ നാരംഗിനെ നേതൃസ്ഥാനം ഏൽപ്പിക്കുകയായിരുന്നു.
Read More