ന്യൂഡൽഹി: പുതിയ ആദായനികുതി ബില്ലിന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. നികുതിനിരക്കിൽ മാറ്റങ്ങളില്ല. ബിൽ പാർലമെന്റിൽ ഈ ആഴ്ച അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. നികുതി സന്പ്രദായം പരിഷ്കരിക്കുന്നതിനുള്ള വിപുലമായ നീക്കത്തിന്റെ ഭാഗമാണ് ബിൽ. ഡയറക്ട് ടാക്സ് കോഡ് എന്ന് വിളിക്കപ്പെടുന്ന പുതിയ നിയമ നിർമാണം, നിലവിലുള്ള നികുതിഘടനയെ കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. 1961ലെ ആദായ നികുതി നിയമമാണ് ഇപ്പോൾ രാജ്യത്ത് നിലവിലുള്ളത്. ഇതിനിടെ നികുതി സംവിധാനം ഡിജിറ്റലാക്കിയിരുന്നു. കൂടാതെ ഇടയ്ക്കിടെ നികുതി പരിധിയിൽ മാറ്റം വരുത്തിയതുമാണ് ഇക്കാലത്തിനിടെ നിയമത്തിലുണ്ടായ പ്രധാന പരിഷ്കാരങ്ങൾ. പഴയതും പുതിയതുമായ വ്യവസ്ഥകൾ കൂടിച്ചേർന്ന സംവിധാനം നികുതി നിയമങ്ങളെ കൂടുതൽ സങ്കീർണമാക്കുകയാണ് ചെയ്തത്. ഇതെല്ലാം ഏകീകരിച്ച് നിയമം ലളിതമാക്കാനാണ് ഇപ്പോൾ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഏകദേശം അഞ്ചര ലക്ഷം വാക്കുകളാണ് നിലവിലെ (1961) ആദായനികുതി നിയമത്തിലുള്ളത്. എന്നാൽ പുതിയ ബില്ലിൽ ഏകദേശം രണ്ടരലക്ഷം വാക്കുകൾ…
Read MoreDay: February 9, 2025
ശബരിമല വിമാനത്താവളം: നഷ്ടപരിഹാര പാക്കേജ് വേണമെന്ന് വിദഗ്ധസമിതി
എരുമേലി: നിർദിഷ്ട ശബരിമല വിമാനത്താവള പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകണമെന്നും സ്ഥലവും കിടപ്പാടവും തൊഴിലും ഉപജീവനവും നഷ്ടപ്പെടുന്നവർക്ക് സുസ്ഥിരമായ നഷ്ടപരിഹാര പാക്കേജ് നടപ്പാക്കണമെന്നും ഒമ്പതംഗ വിദഗ്ധ സമിതി. മണിമല, കാരിത്തോട് ഭാഗങ്ങളിലുള്ള കുറച്ചു വീടുകളെ പദ്ധതി പ്രദേശത്തുനിന്ന് ഒഴിവാക്കണമെന്ന ആവശ്യം പരിശോധിക്കണമെന്നും 108 വർഷം പഴക്കമുള്ള കാരിത്തോട് എൻഎംഎൽപി സ്കൂളിനെ പദ്ധതി പ്രദേശത്തിന്റെ പുറത്ത് അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നും ശിപാർശ. എസ്റ്റേറ്റിലെ സെന്റ് തോമസ് എക്യുമെനിക്കൽ പള്ളി, ജുമാ മസ്ജിദ്, അമ്മൻകോവിൽ ക്ഷേത്രം, സെന്റ് ഗ്രിഗോറിയോസ് പള്ളി എന്നീ ആരാധനാലയങ്ങളും ശ്മശാനങ്ങളും മാറ്റി സ്ഥാപിക്കണം. പ്രദേശത്തുള്ള അഞ്ച് കടകൾ, ഒരു റേഷൻകട, ഒരു ഡിസ്പെൻസറി എന്നിവയ്ക്കു നഷ്ടപരിഹാരം നൽകണമെന്നും എസ്റ്റേറ്റിലെ തൊഴിലാളികളുടെ ചികിത്സാച്ചെലവും നഷ്ടപരിഹാര പാക്കേജിൽ ഉൾപ്പെടുത്തണമെന്നും ശിപാർശയുണ്ട്. കുടിയൊഴിപ്പിക്കുന്ന കുടുംബങ്ങളിലെ അംഗങ്ങളിൽ അവരുടെ വിദ്യാഭ്യാസയോഗ്യത അനുസരിച്ച് വിമാനത്താവളത്തിൽ ജോലി നൽകണമെന്നും സമിതി നിർദേശിക്കുന്നു. പദ്ധതിയുടെ…
Read Moreനെല്‍പ്പാടങ്ങളിലെ പച്ചപ്പിനും ഹരിതാഭയ്ക്കും കൂട്ടായി വൈലറ്റും; പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി തുടങ്ങി
നെല്‍പ്പാടങ്ങളില്‍ നെല്‍വിത്തുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്ത് വിളവെടുക്കുന്നത് പതിവാണെങ്കിലും കടല്‍കടന്ന് വിത്ത് എത്തിച്ച് കൃഷിചെയ്യുന്നത് ഒരുപക്ഷേ ആദ്യംമായിരിക്കാം. അതിന് സാക്ഷ്യം വഹിക്കുന്നത് അപ്പര്‍ കുട്ടനാട്ടിലെ നിരണം കൃഷിഭവന് പരിധിയിലെ അരിയോടിച്ചാല്‍ പാടവും. ഗുണമേന്മയുള്ള നെൽവിത്ത് കർഷകർക്കിടയിൽ വ്യാപിപ്പിക്കുന്നതിനായി ‘ജപ്പാൻ വൈലറ്റ് വാർ’ നെല്ലിനം അപ്പർ കുട്ടനാട്ടിൽ കൃഷിയിറക്കി. പോഷകമൂല്യം ഏറെയുള്ളതും കീടപ്രതി രോധശേഷി കൂടിയതുമായ ഇനമാണിത്. വിത്ത് ഉത്പാദിപ്പിച്ച് കൂടുതലിടത്ത് പുതിയ ഇനത്തിന്റെ കൃഷി നടപ്പാക്കുകയാണ് ലക്ഷ്യം. നിരണം അരിയോടിച്ചാൽ പാടത്ത് രണ്ടര ഏക്കറിലാണ് പുതിയ നെല്ല് കൃഷി ചെയ്യുന്നത്. കുട്ടനാടൻ മേഖലയിൽ ആദ്യമായാണ് വൈലറ്റ് വാർ നെല്ലിനത്തിന്റെ കൃഷി നടത്തുന്നത്. ചെടിക്കും കതിർമണികൾക്കും വൈലറ്റ് നിറമുള്ള നെല്ലിനത്തിന്റെ മൂലകുടുംബം ജപ്പാനാണ്. കേരളത്തിലെ പ്രകൃതിക്ക് അനുയോജ്യമായി തദ്ദേശീയ വിത്തിൽ ബ്രീഡിംഗ് നടത്തിയാണ് ജപ്പാൻ വൈലറ്റ് വാർ ഇവിടെ എത്തിച്ചത്. കേരളത്തിൽ ഏറെ ജനപ്രിയമായ ജ്യോതി നെല്ലിനത്തിനോട് സാദൃശ്യമുള്ളതാണ്…
Read More