തിരുവനന്തപുരം: നിയമസഭയിൽ സീ പ്ലെയ്ൻ വിഷയത്തിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസും രമേശ് ചെന്നിത്തലയും തമ്മിൽ വാക്പോര്. സി പ്ലെയിൻ വിഷയം വിവാദമാക്കാനും പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മന്ത്രി റിയാസ് പറഞ്ഞു.സീ പ്ലെയിൻ കടലിൽ മാത്രമേ ഇറക്കാവൂ എന്ന് നിയമത്തിൽ എഴുതി വെച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സീ പ്ലെയിൻ പദ്ധതി ഉമ്മൻചാണ്ടി സര്‍ക്കാരാണ് കൊണ്ടുവന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സ്വകാര്യ സർവകലാശാലയെ എതിർത്തതുപോലെയാണ് ഇടതുപക്ഷം സീ പ്ലെയിൻ പദ്ധതിയേയും എതിർത്തത്. ഇപ്പോഴെങ്കിലും അത് തീരുമാനിച്ചത് സ്വാഗതാർഹം എന്നും രമേശ് ചെന്നിത്തല പരിഹാസരൂപേണ പറഞ്ഞു. നേരത്തെ കൊണ്ടുവരാൻ ശ്രമിച്ചത് വേണ്ടത്ര ഹോം വർക്ക് ചെയ്യാതെയാണെന്നും മത്സ്യത്തൊഴിലാളികളുമായി കൂടിയാലോചിക്കാതെയാണ് പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ചതെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. പദ്ധതിയിൽ ആവശ്യമായ ഹോം വർക്കിന്റെ പോരായ്മ ഉണ്ടായെന്നും ഡാമുകൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. കെ ഹോംസ് പദ്ധതിയിലൂടെ ടൂറിസം…
Read MoreDay: February 12, 2025
പെൺസുഹൃത്തുമായുള്ള ബന്ധം; പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയ പ്രതികൾ പിടിയിൽ
തിരുവനന്തപുരം: മംഗലപുരത്ത് പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ നാല് പേരെ മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തു. മംഗലപുരം സ്വദേശികളായ അശ്വിൻദേവ്, ശ്രീജിത്ത്, അഭിരാജ്, അഭിറാം എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെല്ലാം ഇരുപതിനും ഇരുപത്തിമൂന്നിനും ഇടയ്ക്ക് പ്രായമുള്ളവരാണ്. പ്രതികളിലൊരാളായ ശ്രീജിത്തിന്റെ പെണ്‍സുഹൃത്തുമായുള്ള പത്താംക്ളാസുകാരന്റെ സൗഹൃദത്തിലുള്ള വിരോധമാണ് തട്ടിക്കൊണ്ട് പോകലിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രി എട്ടു മണിയോടെ ഇടവിളാകത്തിന് സമീപം വച്ചാണ് കാറിലെത്തിയ സംഘം പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ട് പോയത്. വീട്ടുകാർ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് വാഹന പരിശോധന നടത്തി. രാത്രി പത്തരയോടെ കീഴാറ്റിങ്ങൽ ഭാഗത്തെ വിജനമായ സ്ഥലത്ത് വച്ച് പോലീസ് സംഘം ആണ്‍കുട്ടിയെ രക്ഷപ്പെടുത്തി കാർ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. രണ്ട് പേരെ സംഭവ സ്ഥലത്ത് വച്ച് പിടികൂടി. മറ്റ് രണ്ട് പ്രതികളെ ഇന്ന് പുലർച്ചെ വെഞ്ഞാറമൂടിന് സമീപത്ത് നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളെ ഇന്ന് കോടതിയിൽ…
Read Moreറെയിൽവേ സ്റ്റേഷനിൽ എത്തുന്ന കൂട്ടുകാരന്റെ കൈയിൽ സ്വർണം കൊടുത്തോയെന്ന് കാമുകൻ; ശരി ഏട്ടാ എന്ന് കാമുകി; ഇൻസ്റ്റഗ്രാം പ്രണയത്തിൽ ട്വിസ്റ്റ്
ഇൻസ്റ്റഗ്രാം മുഖേന പരിചയപ്പെട്ട യുവാവ് 25 പവൻ തട്ടിയെടുത്ത പരാതിയിൽ പോലീസ് കേസെടുത്തു. കണ്ണൂർ ചൊവ്വ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് തലശേരി ടൗൺ പോലീസ് കേസെടുത്തത്. വിവാഹമോചിതയായ യുവതി കുറച്ചുനാളുകൾക്ക് മുന്‍പാണ് ഇൻസ്റ്റഗ്രാം വഴി യുവാവിനെ പരിചയപ്പെടുന്നത്. പിന്നീട് പ്രണയത്തിലാകുകയും യുവതിയോട് സ്വർണാഭരണങ്ങളുമായി വീടു വിട്ടുവരാൻ യുവാവ് ആവശ്യപ്പെടുകയും ചെയ്തു. ഇൻസ്റ്റഗ്രാമിൽ പോലും യുവാവിന്റെ ഫോട്ടോ യുവതി കണ്ടിരുന്നില്ല. വിവാഹ വാഗ്ദാനം നൽകിയാണ് യുവാവ് തട്ടിപ്പ് നടത്തിയത്. യുവാവിന്റെ നിർദേശ പ്രകാരം ആദ്യ ഭർത്താവിലെ കുട്ടിയുമൊത്ത് യുവതി തലശേരി റെയിൽവേ സ്റ്റേഷനിലെത്തി. റെയിൽവേ സ്റ്റേഷനിൽ എത്തിയ യുവതിയോട് കൈവശമുള്ള സ്വർണാഭരണം സ്റ്റേഷനിലെത്തുന്ന സുഹൃത്തിന് നൽകാൻ കാമുകനായ യുവാവ് പറഞ്ഞു. യുവതി സ്വർണാഭരണം യുവാവിന്റെ സുഹൃത്തെന്ന് പറഞ്ഞയാളിന് നൽകി. യുവാവിനെ കാണാൻ യുവതിയോട് കോഴിക്കോട് പോകാൻ പറഞ്ഞ സുഹൃത്ത് വാഹനവും ഏർപ്പാടാക്കി നൽകി. കോഴിക്കോട് എത്തിയ യുവതിക്ക് കാമുകനെ…
Read Moreഅയല മത്തി ചാള ചൂര കരിമീനേ… ചേച്ചീ മീൻ വേണോ; മീൻകാരന്റെ കൂവല്‍ ഇഷ്ടപ്പെട്ടില്ല, മീന്വില്പനക്കാരനെ പട്ടികകൊണ്ട് അടിച്ച യുവാവ് അറസ്റ്റില്‍
മിക്കവാറും അവധി ദിവസങ്ങളിൽ മീൻകാരന്റെ ഒച്ച കേട്ടാകും ഭൂരിഭാഗം ആളുകളും ഉറക്കമുണരുന്നത്. കിലോ അടുത്ത ജംഗ്ഷനിൽ നിന്ന് മീൻവണ്ടിയുടെ ഒച്ച കേട്ടാൽ വീട്ടമ്മമാർ ഇപ്പുറത്ത് ചട്ടിയുമായി പടിക്കൽ തന്നെ കാത്തു നിൽക്കുന്നുണ്ടാകും. സ്ഥിരം വാങ്ങുന്ന കസ്റ്റമേഴ്സ് ആണെങ്കിൽ ചിലപ്പോൾ മീൻകാരൻ അധികം മീനും കൊടുക്കാറുണ്ടാകും. വീടനടുത്ത് മീനേ മീനേ എന്ന് വിളിച്ച് തന്റെ വീടിനു മുന്നിലൂടെ കച്ചവടം നടത്തിയ മീൻ കച്ചവടക്കാരനെ വീട്ടുടമ അടിട്ടു പരിക്കേൽപിച്ച വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്. ഇരുചക്രവാഹനത്തിൽ മത്സ്യക്കച്ചവടം നടത്തുന്ന കുതിരപ്പന്തി വാർഡ് വെളിയിൽ വീട്ടിൽ ബഷീറിനാണ് അടി കിട്ടിയത്. സംഭവത്തിൽ നഗരസഭ സക്കറിയാ വാർഡിൽ ദേവസ്വംപറമ്പിൽ സിറാജ് അറസ്റ്റിലായി. മീൻകച്ചവടക്കാർ ഉച്ചത്തിൽ കൂവി വിളിക്കുന്നതുകാരണം ചെയ്തുകൊണ്ടിരിക്കുന്ന ജോലികളിൽനിന്നു ശ്രദ്ധ തിരിയുന്നുവെന്നാണ് ആക്രമണത്തിന് കാരണമെന്നാണ് സിറാജ് പറയുന്നത്. എന്നാൽ സിറാജിന് കാര്യമായ ജോലിയൊന്നുമില്ലന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിൽ മുതുകിലും കൈക്കും പരിക്കേറ്റ ബഷീർ…
Read Moreആദിവാസികൾ അല്ലാത്തവർ വനത്തിൽ എത്തുന്നത് എന്തിനെന്ന് പരിശോധിക്കണം; കഴിഞ്ഞദിവസം നടന്ന വന്യജീവി ആക്രമണങ്ങൾ എവിടെയാണെന്ന് പരിശോധിക്കണമെന്ന് വനംമന്ത്രി
തിരുവനന്തപുരം: ആദിവാസികൾ അല്ലാത്തവർ വനത്തിൽ എത്തുന്നത് എന്തിനെന്ന് പരിശോധിക്കണമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. അത് നിയമവിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു. വന്യജീവി ആക്രമണം വനത്തിനുള്ളിലും പുറത്തും നടന്നതുണ്ട്. കഴിഞ്ഞദിവസം നടന്ന വന്യജീവി ആക്രമണങ്ങൾ എവിടെയാണെന്ന് പരിശോധിക്കണം. എന്നാൽ മരണമുണ്ടായാൽ സാങ്കേതികത്വം നോക്കില്ലെന്നും സർക്കാർ വേണ്ടതെല്ലാം ചെയ്യുമെന്നും ഉച്ചയ്ക്ക് ചേരുന്ന ഉന്നതതലയോഗത്തിൽ അടിയന്തര നടപടികൾ ആലോചിക്കും മന്ത്രി എ.കെ.ശശീന്ദ്രൻ മാധ്യമങ്ങളോടു പറഞ്ഞു. സംസ്ഥാനത്തെ കാട്ടാന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ വനം വകുപ്പിലെ എല്ലാ വിഭാഗം മേധാവികളെയും പങ്കെടുപ്പിച്ചു കൊണ്ട് ഉന്നതതലയോഗം വിളിക്കാൻ വനംമന്ത്രി എ.കെ.ശശീന്ദ്രൻ മുഖ്യവനം മേധാവിക്ക് നിർദേശം നൽകിയിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉൾപ്പെടെ എല്ലാ വിഭാഗം വനം ഉദ്യോഗസ്ഥരും വനം വകുപ്പ് ആസ്ഥാനത്ത് നടക്കുന്ന യോഗത്തിൽ പങ്കെടുക്കും. സാധാരണയായി വന്യജീവി വിഷയവുമായി ബന്ധപ്പെട്ട് ഫീൽഡ് ഡ്യൂട്ടിയിൽ പങ്കെടുക്കേണ്ടതില്ലാത്ത സോഷ്യൽ ഫോറസ്ട്രി, ഗവേഷണം തുടങ്ങിയ എല്ലാ…
Read Moreഇവിടെ താടീ എന്റെ ഏട്ടായി തന്ന കോഴിക്കാൽ… കാമുകൻ കൊടുത്ത പൊരിച്ച കോഴിക്കാലിനായി യുവതികളുടെ പൊരിഞ്ഞ തല്ല്! വീഡിയോ വൈറൽ
പൊരിച്ച കോഴിക്കാലിനായി റസ്റ്ററന്റിൽ രണ്ടു യുവതികൾ തമ്മിൽ തല്ലുണ്ടാക്കിയത് സോഷ്യൽ മീഡിയയിൽ വൈറലായി. കൊളംബിയയിൽ മോണ്ടേറിയയിലെ ഒരു പ്രാദേശിക റസ്റ്ററന്റിലാണു സംഭവം നടന്നത്. കോളംബിയ ഓസ്ക്യൂറ എന്ന എക്സ് ഹാന്റിലില്നിന്നു പങ്കുവയ്ക്കപ്പെട്ട വീഡിയോയിൽ യുവതികളുടെ സംഘട്ടനം വ്യക്തമായി കാണാം. ഒരു യുവതിയുടെ കൈയിലിരുന്ന ചിക്കൻ കാല് മറ്റൊരു യുവതി തട്ടിയെടുത്തെന്നു പറഞ്ഞായിരുന്നു അടി. തന്റെ കാമുകന് സമ്മാനിച്ചതാണ് ആ കോഴിക്കാലെന്നു പറഞ്ഞ് ഒരു യുവതി, മറ്റൊരു യുവതിയെ അടിക്കുകയായിരുന്നു. പരസ്പരം മുടി പിടിച്ചു വലിച്ചും വയറ്റില്‍ ചവിട്ടിയുമുള്ള തമ്മിൽതല്ലിനിടെ ഇരുവരും നിലത്തു വീണു. എന്നാൽ, വീണിട്ടും പോര് നിർത്തിയില്ല. ഇവരുടെ തല്ല് കണ്ടിട്ടും ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നതു തുടർന്ന ഒരാളുടെ ടേബിൾ യുവതികൾ ചവിട്ടിത്തെറിപ്പിക്കുന്നതും വീഡിയോയിലുണ്ട്. സംഭവസമയത്തു കടയിലുണ്ടായിരുന്ന ഒരാൾപോലും യുവതികളെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചില്ല. പകരം അടി വീഡിയോ പകര്‍ത്താനായിരുന്നു അവരുടെയെല്ലാം ശ്രമം. “തങ്ങളുടെ കോഴിക്കാലുകൾ സ്വാദിഷ്ടമാണ്,…
Read Moreഏഷ്യന്‍ വിസ്മയമായ ഇടുക്കി ജലവൈദ്യുത പദ്ധതിക്ക് ഇന്ന് 49 വയസ്
ഇടുക്കി: മനുഷ്യനിര്‍മിത വിസ്മയമായ ഇടുക്കി ജലവൈദ്യുത പദ്ധതിക്ക് ഇന്ന് 49 വയസ്. ഏഷ്യയിലെ ആദ്യത്തെ ആര്‍ച്ച് ഡാം ഉയരത്തില്‍ ഇന്ത്യയിലെ രണ്ടാമത്തേതും ലോകത്ത് 36-ാമത്തേതുമാണ്. സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയായ നദിയായ പെരിയാറ്റിലാണ് ഇടുക്കി അണക്കെട്ട് നിര്‍മിച്ചിരിക്കുന്നത്. 1961ലാണ് പദ്ധതിയുടെ രൂപകല്പന തയാറാക്കിയത്. 1966ല്‍ കൊളംബോ പദ്ധതി പ്രകാരം ഇടുക്കി പദ്ധതിക്ക് കാനഡ നിര്‍മാണസഹായം വാഗ്ദാനം ചെയ്തു. 1967ല്‍ ഇത് സംബന്ധിച്ചുള്ള കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. പദ്ധതി വിഭാവനം ചെയ്തപ്പോള്‍ സി. അച്യുതമേനോനായിരുന്നു മുഖ്യമന്ത്രി. 1969 ഏപ്രില്‍ 30ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാട് നിര്‍മാണോദ്ഘാടനം നടത്തി. ഏഴുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കി 1976 ഫെബ്രുവരി 12ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പദ്ധതി നാടിന് സമര്‍പ്പിച്ചു. ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകളടങ്ങുന്ന ഒന്നാംഘട്ടം 110 കോടി ചെലവഴിച്ചാണ് പൂര്‍ത്തിയാക്കിയത്. 839 മീറ്റര്‍ ഉയരമുള്ള കുറവന്‍ മലയേയും 925 മീറ്റര്‍…
Read More‘പാർലെ- ജി’ക്ക് പകരം ‘മിയ-ജി’: ബിസ്കറ്റ് കവറിലെ സുന്ദരിക്കുട്ടിക്കു പകരം നീലച്ചിത്രനായിക മിയ ഖലീഫ; വീഡിയോ കാണാം
മുംബൈ: പാർലെ-ജി ബിസ്കറ്റ് കവറിലെ സുന്ദരിക്കുട്ടിക്കു പകരം നീലച്ചിത്രനായിക മിയ ഖലീഫയെ വരച്ചുചേർക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായി. വർഷങ്ങളായി ബിസ്കറ്റിന്റെ കവറിലുള്ള, ജനപ്രീതിയാർജിച്ച പാർലെ- ജി പെൺകുട്ടിയെ നീലച്ചിത്രനായികയായി രൂപമാറ്റം വരുത്തിയത് ചിത്രകാരൻ ലക്ഷ്മി നാരായൺ സാഹു ആണ്. ദൃശ്യങ്ങളിൽ ഐക്കണിക് പാർലെ-ജി പെൺകുട്ടിയെ വരകളിലൂടെ, വർണങ്ങളിലൂടെ രൂപമാറ്റം വരുത്തുന്നതു വ്യക്തമായി കാണാം. മിയ ഖലീഫയുടെ ചിത്രത്തിൽ ചുവന്ന പൊട്ടു തൊടുന്നതും വരച്ചുതീർത്തതിനുശേഷം ബിസ്ക്കറ്റിന് ‘പാർലെ-ജി’ എന്നതിനു പകരം “മിയ-ജി’ എന്നു പുനർനാമകരണം ചെയ്യുന്നതും വീഡിയോയിലുണ്ട്. ചിത്രം തരംഗമായി മാറിയെങ്കിലും ചിത്രകാരനെതിരേ വൻ വിമർശനവും ഉയർന്നിട്ടുണ്ട്. പാർലെ-ജി പെൺകുട്ടിക്കു നീതി വേണമെന്നാണു ചിലരുടെ പ്രതികരണം.
Read Moreപത്തുവയസുകാരിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചു; ബഹളം വച്ച കുട്ടിയുടെ വായപൊത്തിപ്പിടിച്ചായിരുന്നു ക്രൂരത; പതിനഞ്ചുകാരനും സുഹൃത്തും പോലീസ് പിടിയിൽ
അടൂർ: അഞ്ചാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി ബലാൽസംഗം ചെയ്ത കേസിൽ രണ്ടുപേരെ അടൂർ പോലീസ് പിടികൂടി. ഇതിലൊരാൾ പതിനഞ്ചുകാരനാണ്. കേസിൽ കുറ്റാരോപിതനായ എറണാകുളം പെരുമ്പാവൂർ വടയമ്പാടി പത്താം മൈൽ കക്കാട്ടിൽ വീട്ടിൽ സുധീഷ് രമേശ് (19) റിമാൻഡിലായി. ഇയാൾ കാക്കനാട് ഇൻഫോപാർക്കിൽ ആംബുലൻസ് ഡ്രൈവറാണ്. ചേന്നംപുത്തൂർ കോളനിക്ക് സമീപം വച്ചായിരുന്നു സംഭവം. ഞായറാഴ്ച വൈകുന്നേരം ആറോടെ ഇയാൾ കുട്ടിയെ വീടിനു സമീപത്തുനിന്നും കടത്തിക്കൊണ്ടുപോയി തൊട്ടടുത്തുള്ള ആൾപ്പാർപ്പില്ലാത്ത വീട്ടിലെ മുറിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് കൗമാരക്കാരനും ലൈംഗികപീഡനത്തിന് വിധേയയാക്കി. നിലവിളിച്ചു ബഹളമുണ്ടാക്കിയപ്പോൾ കുട്ടിയുടെ വായ പൊത്തിപ്പിടിച്ച് കൗമാരക്കാരൻ പീഡിപ്പിച്ചു. സംഭവം ഉടനടി അറിഞ്ഞ വീട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് മാതാവിന്റെ സാന്നിധ്യത്തിൽ അടൂർ പോലീസ് സ്റ്റേഷനിലെ എഎസ്ഐ മഞ്ജുമോൾ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പോലീസ് ഇൻസ്പെക്ടർ ശ്യാം മുരളി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.…
Read Moreഅശ്ലീല പരാമർശം: യുട്യൂബർക്കെതിരേ പാർലമെന്ററി സമിതി നോട്ടീസ് അയയ്ക്കും; എപ്പിസോഡ് യുട്യൂബിൽനിന്ന് നീക്കം ചെയ്തു
ന്യൂഡൽഹി: യുട്യൂബ് വിനോദപരിപാടിയായ ‘ഇന്ത്യാസ് ഗോട്ട് ലാറ്റെന്റിൽ’ അശ്ലീല പരാമർശം നടത്തിയതിന് പ്രമുഖ സമൂഹമാധ്യമ ഇൻഫ്ലുവൻസർ “ബീർ ബൈസപ്സ്’ എന്ന രണ്‍വീർ അല്ലബാഡിയയ്ക്കു വാർത്താവിനിമയ മന്ത്രാലയത്തിന്റെ പാർലമെന്ററി സമിതി നോട്ടീസ് അയയ്ക്കും. അശ്ലീല പരാമർശത്തിൽ വിശദീകരണം തേടിയാണ് സമിതി രണ്‍വീറിനെ വിളിച്ചുവരുത്തുന്നത്. യുട്യൂബ് എപ്പിസോഡിൽ മാതാപിതാക്കളുടെ ലൈംഗികവേഴ്ചയുമായി ബന്ധപ്പെട്ട വിവാദ പരാമർശം നടത്തിയതിന് രണ്വീറിനെതിരേയും ഇന്ത്യാസ് ഗോട്ട് ലാറ്റെന്റ് പരിപാടി സംപ്രേഷണം ചെയ്യുന്ന യുട്യൂബ് ചാനൽ ഉടമസ്ഥനായ സമയ് റെയ്നയ്ക്കെതിരേയും ആസാം പോലീസ് കേസെടുത്തതിനു പിന്നാലെയാണ് പാർലമെന്ററി സമിതിയും നോട്ടീസ് അയയ്ക്കാൻ തീരുമാനമെടുത്തിരിക്കുന്നത്. തമാശരൂപേണയുള്ള ഉള്ളടക്കത്തിന്റെ പേരിൽ വിദ്വേഷ പരാമർശം നടത്തുന്നതിനോട് യോജിക്കാൻ കഴിയില്ലെന്ന് കഴിഞ്ഞദിവസം പാർലമെന്ററി സമിതി അംഗമായ പ്രിയങ്ക ചതുർവേദി സമൂഹമാധ്യമമായ എക്സിൽ കുറിച്ചിരുന്നു. രണ്‍വീറിന് ലക്ഷക്കണക്കിന് സബ്സ്ക്രൈബേഴ്സുണ്ട്. പ്രധാനമന്ത്രി അദ്ദേഹത്തിന് അവാർഡ് നൽകിയിട്ടുമുണ്ട്. എന്നാൽ ഒരു വേദി ലഭിക്കുകയാണെങ്കിൽ എന്തും വിളിച്ചുപറയാമെന്നു കരുതരുത്.…
Read More