തിരുവനന്തപുരം: നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്തിനെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഷൗക്കത്ത് പാലം വലിച്ചതുകൊണ്ടാണ് യുഡിഎഫ് സ്ഥാനാര്‍ഥി തോറ്റത്. സ്ഥാനാര്‍ഥിയായിരുന്ന വി.വി. പ്രകാശിന്റെ മകളുടെ ഫേസ്ബുക്ക് പോസ്റ്റില്‍ ഷൗക്കത്തിനെതിരേ ഒളിയമ്പുണ്ടെന്നും എം.വി. ഗോവിന്ദന് വ്യക്തമാക്കി. പാര്‍ട്ടി മുഖപത്രത്തിലെ ലേഖനത്തിലാണ് എം.വി. ഗോവിന്ദന്റെ പരാമർശം. പി.വി. അന്‍വറിന്റെ രാഷ്ട്രീയ വഞ്ചനയ്ക്കെതിരേ നിലമ്പൂരിലെ ജനങ്ങള്‍ വിധിയെഴുതും. അവര്‍ ഒരിക്കലും രാഷ്ട്രീയവഞ്ചനയ്ക്ക് കൂട്ടുനില്‍ക്കില്ല. അന്‍വര്‍ യുഡിഎഫുമായി ചേര്‍ന്ന് നടത്തിയ ഗുഢാലോചനയുടെ ഭാഗമാണ് ഇപ്പോഴത്തെ ഉപതെരഞ്ഞെടുപ്പ്. നിയമസഭ തെരഞ്ഞെടുപ്പിന് പത്ത് മാസം മാത്രം അവശേഷിക്കെയാണ് ഉപതെരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിച്ചത്. നിലമ്പൂരില്‍ സര്‍ക്കാരിന്റെ ഭരണ മികവ് പാര്‍ട്ടിക്ക് നേട്ടമാകും. മൂന്നാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാഹളം നിലമ്പൂരില്നിന്നുയരും. 1,200 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നിലമ്പൂരില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. അന്‍വറിന് നിലമ്പൂരില്‍ വലിയ സ്വാധീനമില്ല. നേരത്തെയും നിലമ്പൂരില്‍…
Read MoreDay: May 29, 2025
അന്‍വറിനെ യോജിപ്പിച്ചു കൊണ്ടുപോകാൻ ശ്രമിക്കുന്നുവെന്ന് ചെന്നിത്തല
തിരുവനന്തപുരം: പി.വി. അന്‍വറുമായി സംസാരിച്ച് യുഡിഎഫുമായി യോജിപ്പിച്ച് കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായവും അന്‍വറിനെ യോജിപ്പിച്ച് കൊണ്ടുപോകണമെന്നാണ്. ഇതിനായി ചര്‍ച്ചകള്‍ നടക്കുകയാണ്. പി.കെ. കുഞ്ഞാലിക്കുട്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി സംസാരിച്ചെന്നും അന്‍വറെ അസോസിയേറ്റ് അംഗമാക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ചെന്നിത്തല ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Read Moreപന്ത് കെപിസിസിയുടെ കോര്‍ട്ടില്‍… ‘സംസ്ഥാന നേതൃത്വത്തെ മറികടന്ന് ചര്‍ച്ചയ്ക്കില്ല’; പി.വി. അന്‍വറിനെ കൈവിട്ട് കെസിയും
മലപ്പുറം: തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അന്‍വറുമായി ബന്ധപ്പെട്ട വിവാദത്തില്‍ പന്ത് കെപിസിസിയുടെ കോര്‍ട്ടില്‍. കെപിസിസിയുടെ തീരുമാനം മറികടന്നു യാതൊരു ചര്‍ച്ചയ്ക്കും മുതിരുന്നില്ലെന്ന് എഐസിസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ സംസ്ഥാന നേതാക്കളെ അറിയിച്ചു. ഇനി ചര്‍ച്ച കെ.സി. വേണുഗോപാലുമായി മാത്രം ആയിരിക്കുമെന്ന പി.വി. അന്‍വറിന്റെ പ്രസ്താവന സംസ്ഥാന നേതാക്കള്‍ക്ക് അവമതിപ്പുണ്ടാക്കിയിരുന്നു. ഇതുകൊണ്ടു കൂടിയാണ് നിലമ്പൂരില്‍ ഉണ്ടായിട്ടും കെ.സി. വേണുഗോപാല്‍ ഇന്നലെ രാത്രി പി.വി. അന്‍വറിനെ കാണാന്‍ കൂട്ടാക്കാതിരുന്നതിന്റെ കാരണം. ഹൈക്കമാന്‍ഡ് അംഗീകരിച്ച സ്ഥാനാര്‍ഥിക്കുനേരേ അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാട് പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റും കെസിയെ അറിയിച്ചിട്ടുണ്ട്. സംസ്ഥാന നേതാക്കള്‍ എടുക്കുന്ന നിലപാടിനൊപ്പം നില്‍ക്കാനാണ് കെസിയുടെ തീരുമാനം. സംസ്ഥാന നേതൃത്വത്തിന്റെ തലയ്ക്കുമീതേ ഒരു ചര്‍ച്ചയും വേണ്ടെന്നും നിലപാട് അറിയിക്കാന്‍ വേണ്ടിമാത്രം അന്‍വറിനെ കാണാമെന്നുമാണ് കെ.സി. വേണുഗോപാല്‍ അറിയിച്ചത്. അതേസമയം പി.വി. അൻവറിനെ യുഡിഎഫിന്റെ അസോസിയേറ്റ്…
Read Moreസ്കൈ ഡൈവിംഗിനിടെ പാരച്യൂട്ട് മനഃപൂർവം തുറക്കാതെ യുവതി ജീവനൊടുക്കി: പ്രണയത്തകർച്ചയാണു കാരണമെന്ന് ആത്മഹത്യാക്കുറിപ്പ്
പ്രണയം തകർന്നതിനെ തുടർന്ന് 10,000 അടി ഉയരത്തിൽനിന്നു താഴേക്ക് ചാടി സ്കൈ ഡൈവറായ യുവതി ആത്മഹത്യ ചെയ്തു. ഇംഗ്ലണ്ടിലെ ഡർഹാം കൗണ്ടിയിലെ ഷോട്ടൺ കോളിയറിലാണ് സംഭവം. 32കാരിയായ ജേഡ് ഡാമറൽ എന്ന യുവതിയാണു മരിച്ചത്. സ്കൈ ഡൈവിംഗിൽ വിദഗ്ധയായ ജേഡ് താഴേക്ക് ചാടിയശേഷം തന്റെ പാരച്യൂട്ട് മനഃപൂർവം തുറക്കാതിരിക്കുകയായിരുന്നു. നിലത്ത് പതിച്ച ഉടൻ മരണം സംഭവിച്ചു. മാർക്കറ്റിംഗ് മാനേജരായി ജോലി ചെയ്തു വരികയായിരുന്ന ജേഡ് നാനൂറിലേറെ തവണ സ്കൈ ഡൈവിംഗ് നടത്തിയിട്ടുണ്ട്. ഇവരുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തി. പ്രമുഖ കാർ കമ്പനിയിൽ ടെക്നീഷ്യനായി ജോലി ചെയ്യുന്ന 26 കാരനായ ബെൻ ഗുഡ്ഫെലോയുമായി ആറ് മാസത്തിലേറെയായി യുവതി പ്രണയത്തിലായിരുന്നു. ഇവർ ഒരുമിച്ച് സ്കൈ ഡൈവിംഗ് ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബർ മുതൽ ഒന്നിച്ചായിരുന്നു താമസം. ഇയാൾ ബന്ധത്തിൽനിന്നു പിൻമാറിയതാണ് ജേഡ് ആത്മഹത്യ ചെയ്യാൻ കാരണമെന്നാണു റിപ്പോർട്ട്.
Read More‘അത് പശുമാംസം ആയിരുന്നില്ല’: യുപിയിൽ മുസ്ലിം യുവാക്കളെ മർദിച്ച കേസിൽ വഴിത്തിരിവ്
അലിഗഢ്: ഉത്തർപ്രദേശിലെ അലിഗഢിൽ പശുമാംസം കൈവശം വച്ചെന്നാരോപിച്ച് മുസ് ലിം യുവാക്കളെ ഒരു സംഘം മർദിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. യുവാക്കളുടെ പക്കൽ ഉണ്ടായിരുന്നത് പശുമാംസം അല്ലെന്നു ഫോറൻസിക് സയൻസ് ലബോറട്ടറി കണ്ടെത്തി. മേയ് 24നായിരുന്നു യുവാക്കൾക്കുനേരേ മർദനമുണ്ടായത്. അലിഗഢിലെ “ഗോ സംരക്ഷകർ’ എന്നവകാശപ്പടുന്ന ഒരു കൂട്ടം ആളുകളാണ് യുവാക്കളെ മർദിച്ചത്. അഖിൽ, അർബാജ്, അകീൽ, നദീം എന്നിവർക്കാണ് ക്രൂരമായ മർദനമേറ്റത്. അൽ അംബർ എന്ന ഫാക്ടറിയിൽനിന്ന് ബീഫ് എടുത്തുവരുന്ന വഴിയിൽ ഒരു സംഘം യുവാക്കളെ തടയുകയായിരുന്നു. കൈയിലുള്ളത് പശുമാംസം ആണെന്നും സംഭവം പുറത്തുപറയാതെ ഇരിക്കണമെങ്കിൽ പണം നൽകണമെന്നും ആവശ്യപ്പെട്ടു. എന്നാൽ യുവാക്കൾ സമ്മതിച്ചില്ല. ഇതോടെ സംഘം ക്രൂരമായി മർദിച്ചു. പോലീസ് എത്തിയാണു യുവാക്കളെ രക്ഷപ്പെടുത്തിയത്. തുടർന്നു നടത്തിയ മാംസ പരിശോധനാ ഫലത്തിലാണ് പശുവിന്റെ മാംസമല്ല എന്ന നിർണായകമായ കണ്ടെത്തലുണ്ടായത്. സംഭവത്തിൽ രണ്ട് എഫ്ഐആർ പോലീസ് രജിസ്റ്റർ…
Read Moreകാലവർഷം കനത്തതോടെ ഉത്പാദനം നിലച്ചു; റബര്‍ വിലയില്‍ ഉണര്‍വ്
കോട്ടയം: കാലവര്‍ഷം കനത്തതോടെ റബര്‍ ടാപ്പിംഗ് നിലച്ചു. ഷീറ്റിന് കടുത്ത ക്ഷാമം നേരിടുന്നതിനാല്‍ കിലോയ്ക്ക് 201 രൂപയ്ക്ക് വരെ ഇന്നലെ ചില വ്യാപാരികള്‍ ചരക്ക് വാങ്ങി. ടയര്‍ കമ്പനികള്‍ 203 രൂപയ്ക്ക് ഡീലര്‍മാരില്‍നിന്നു റബര്‍ വാങ്ങാന്‍ നിര്‍ബന്ധിതരായി. ഈ സാഹചര്യത്തിലും ആര്‍എസ്എസ് നാല് ഗ്രേഡ് ഷീറ്റിന് റബര്‍ ബോര്‍ഡ് 200 രൂപയും ഗ്രേഡ് അഞ്ചിന് 197 രൂപയുമാണ് ഇന്നലെ നിശ്ചയിച്ചത്. മഴ ശക്തമായതിനാല്‍ മരങ്ങളില്‍ മഴമറ വയ്ക്കുന്ന ജോലി നിലച്ചതും പ്രായം കുറഞ്ഞ മരങ്ങളിലെ ടാപ്പിംഗ് നിർത്തിയതും ഉത്പാദനം കുറയാന്‍ കാരണമായി. ജൂണിലും ജൂലൈയിലും മഴ തുടരുന്ന സാഹചര്യമുണ്ടായാല്‍ റബറിന് കടുത്ത ക്ഷാമം നേരിടും. വിദേശ വിലയിലും നേരിയ കയറ്റമുള്ളതിനാല് ആഭ്യന്തരവില മെച്ചപ്പെടുമെന്നാണ് വിപണി സൂചന. അനിയന്ത്രിതമായ ഇറക്കുമതിയാണ് വില കയറാന്‍ മടിക്കുന്നതിനും പിന്നിലെ പ്രധാന പരിമിതി. സ്വതന്ത്ര വ്യാപാര കരാര്‍ നിലവിലുള്ളതിനാല്‍ ആസിയാന്‍ രാജ്യങ്ങളില്‍നിന്ന് കോമ്പൗണ്ട്…
Read Moreഇന്ത്യന്‍ ഫുട്ബോളിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം: സൂപ്പര്‍ ലീഗ് കേരളയും ജര്‍മന്‍ അസോസിയേഷനും കൈകോർത്തു
കൊച്ചി: ഇന്ത്യന്‍ ഫുട്ബോളിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ച് സൂപ്പര്‍ ലീഗ് കേരളയും ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷനും തമ്മില്‍ സഹകരണ കരാര്‍ ഒപ്പുവച്ചു. ജര്‍മനിയിലെ മ്യൂണിക്കില്‍ നടന്ന ചടങ്ങില്‍ സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫ്, മാനേജിംഗ് ഡയറക്ടര്‍ ഫിറോസ് മീരാൻ, ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷനെ പ്രതിനിധീകരിച്ച് മീഡിയ റൈറ്റ്സ് ഡയറക്ടര്‍ കേ ഡാംഹോള്സ്, 3 ലീഗ, ഫുട്സല്‍-ബുണ്ടസ് ലിഗ മേധാവി ഫിലിപ്പ് മെര്‍ഗെന്തലറും കരാറില്‍ ഒപ്പുവച്ചു
Read Moreകടല്‍ക്ഷോഭത്തിനൊപ്പം കപ്പല്‍ മുങ്ങലും; പച്ചമീന്വില കുത്തനേ കയറി; 300 കടന്ന് മത്തിവില കുതിക്കുന്നു
കോട്ടയം: കടല്‍ക്ഷോഭത്തിനൊപ്പം കപ്പല്‍ മുങ്ങലും കൂടിയായപ്പോള്‍ പച്ചമീന്‍ വില കുത്തനെ കയറി. ഇടത്തരം മത്തിക്ക് 300 രൂപയിലെത്തി. 120 രൂപയ്ക്ക് ലഭിച്ചിരുന്ന പൊടി മത്തിയുടെ ലഭ്യത കുറഞ്ഞു. അയില, കിളി, ഏട്ട വില മുന്നൂറു രൂപ കടന്നു. ചൂര, ചെമ്പല്ലി മീനുകള്‍ 240 രൂപയിലെത്തി. നത്തോലി, വരാല് ഇനങ്ങള്‍ക്കും വില കയറി. മോതയും വറ്റയും സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത വിധം ഏഴുന്നൂറിനു മുകളിലാണ്. തിലോപ്പിയ പോലുള്ള വളര്‍ത്തുമത്സ്യങ്ങള്‍ മാത്രമാണ് സാധാരണക്കാര്‍ക്ക് വാങ്ങാന്‍ പറ്റുന്നത്. കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് മീന്‍പിടിത്തം കുറഞ്ഞു. കേരളതീരത്ത് കണ്ടൈനറുമായി വന്ന കപ്പല്‍ മുങ്ങിയ സാഹചര്യത്തില്‍ തൊഴിലാളികളില്‍ ഒരു വിഭാഗം കടലില്‍ പോകുന്നില്ല. കപ്പലില്‍നിന്ന് കടലില്‍ ഒഴുകിയ ദ്രാവകം ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമോ എന്ന ആശങ്കയില്‍ ചിലർ കടല്‍ മീന്‍ വാങ്ങാന്‍ താത്പര്യപ്പെടുന്നില്ല. ആരോഗ്യവകുപ്പും മറൈന്‍ സര്‍വകലാശാലയും ഇക്കാര്യത്തില്‍ വ്യക്തത നല്‍കിയിട്ടുമില്ല.
Read Moreസംസ്ഥാനത്ത് പരക്കെ മഴ; കെഎസ്ആര്‍ടിസി ബസുകളിൽ ചോര്‍ച്ച ശക്തം; നിരത്തിലോടുന്നവയിൽ ഏറെയും കാലപ്പഴക്കം ചെന്നവ; ദുഷ്കര യാത്രയെ പഴിച്ച് യാത്രക്കാർ
കോട്ടയം: മഴ കനത്തതോടെ കാലപ്പഴക്കം ചെന്ന കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ പരക്കെ ചോര്‍ച്ച. ബസുകളുടെ മുകള്‍ത്തട്ടിലൂടെ വെള്ളം ഒലിച്ചിറങ്ങുന്ന സാഹചര്യത്തില്‍ യാത്ര ദുഷ്കരമായി. ഷട്ടറുകളുടെയും ക്ലിപ്പുകളുടെയും കേടുപാട് മൂലം വെള്ളം ചോര്‍ന്ന് സീറ്റുകളിലേക്കും പ്ലാറ്റ്ഫോമിലേക്കും വീഴുന്നതും സാധാരണം. ദീര്‍ഘദൂരത്തേക്കു വരെ ഓര്‍ഡിനറി ബസുകള്‍ ഓടിക്കുന്ന സാഹചര്യത്തില്‍ കാലപ്പഴക്കം ചെന്ന ബസുകളിലെ യാത്ര ദുഃസഹമാണ്. മഴക്കാലത്തിനു മുന്‍പ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ മെക്കാനിക്കല്‍ വിഭാഗത്തിന് നിര്‍ദേശമുണ്ടെങ്കിലും സ്പെയര്‍ പാര്‍ട്സുകളുടെ ക്ഷാമം സര്‍വീസുകളെ ബാധിക്കുന്നുണ്ട്. ബസുകളുട കാലപ്പഴക്കം പോലെ വലിയ പരിമിതിയാണ് ടയറുകളുടെ അവസ്ഥ. നിരവധി ബസുകള്‍ തേഞ്ഞുതീര്‍ന്ന ടയറുകളുമായാണ് ഓട്ടം. ജില്ലയിലെ വിവിധ ഡിപ്പോകളില്‍ ഇരുപത് വര്‍ഷം പഴക്കമുള്ള 80 ബസുകള്‍ ഓടിക്കുന്നുണ്ട്. നൂറിലേറെ ബസുകള്‍ പതിനഞ്ചിലേറെ വര്‍ഷം പഴക്കം ചെന്നവയും. പന്ത്രണ്ട് വര്‍ഷം പഴക്കമുള്ള ബസുകള്‍ ഫാസ്റ്റ് പാസഞ്ചറുകളായും സര്‍വീസ് നടത്തുന്നുണ്ട്. കുമളി, ആലപ്പുഴ, പത്തനംതിട്ട, ചെങ്ങന്നൂര്‍ ഡിപ്പോകളില്‍നിന്നു…
Read Moreമങ്കാദും മാന്യതയും മഹാമനസ്കതയും… ഋഷഭ് പന്ത് മികച്ച ക്യാപ്റ്റന്‍ അല്ലെന്നു ധ്വനിപ്പിച്ച് ആർ. അശ്വിന്
എതിര് ടീം ക്യാപ്റ്റന്റെ ആശ്ലേഷത്തിനായാണോ 27 കോടി രൂപ മുടക്കി സഞ്ജീവ് ഗോയങ്ക ഋഷഭ് പന്തിനെ ലക്നോ സൂപ്പര്‍ ജയന്റ്സ് ക്യാപ്റ്റനാക്കിയതെന്നതാണ് ഇപ്പോഴത്തെ സംശയം. ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായ ഋഷഭ് പന്ത് 2025 സീസണ് ലീഗ് റൗണ്ടിലെ അവസാന മത്സരത്തില്‍ സെഞ്ചുറിയുമായി (118*) തിളങ്ങി. റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവായിരുന്നു എതിര് ടീം. സീസണില്‍ ഋഷഭ് പന്ത് മികച്ച ബാറ്റിംഗ് കാഴ്ചവച്ച ഏക മത്സരം. എന്നാല്‍, ആ സെഞ്ചുറിയേക്കാള്‍ ക്രിക്കറ്റ് ലോകത്തില്‍ ചര്‍ച്ചയായിരിക്കുന്നത് ഋഷഭ് പന്തിന്റെ മഹാമനസ്കതയാണ്. പലരും അതിനെ ക്രിക്കറ്റിന്റെ മാന്യതയെന്നു വിശേഷിപ്പിക്കാനാണ് ഇഷ്ടപ്പെടുന്നത്. ചുംബനത്തിലൂടെ യേശുവിനെ ഒറ്റുകൊടുത്ത ശിഷ്യന്റെ പ്രതിരൂപമായി ഋഷഭ് പന്ത് എന്നു പറയാം. കാരണം, ക്രിക്കറ്റ് നിയമത്തിലെ മങ്കാദിംഗിലൂടെ ആര്‍സിബി ക്യാപ്റ്റന്‍ ജിതേഷ് ശര്‍മയെ റണ്ണൗട്ടാക്കിയ ബൗളര്‍ ദിഗ്വേഷ് രാത്തിയെ പിന്തുണയ്ക്കാന്‍ ഋഷഭ് പന്ത് തയാറായില്ല. അപ്പീല്‍…
Read More