ഗുമി (ദക്ഷിണകൊറിയ): 2025 ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ഇന്നലെ സുവര്‍ണദിനം. ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാംദിനമായ ഇന്നലെ ഇന്ത്യ ഒരു സ്വര്‍ണം, നാലു വെള്ളി, ഒരു വെങ്കലം എന്നിങ്ങനെ ആറ് മെഡല്‍ സ്വന്തമാക്കി. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം രണ്ടു സ്വര്‍ണം, നാലു വെള്ളി, രണ്ടു വെങ്കലം എന്നിങ്ങനെ എട്ട് ആയി. മെഡല്‍ പട്ടികയില്‍ ചൈനയ്ക്കും (11 സ്വര്‍ണം, നാലു വെള്ളി അടക്കം 15 മെഡല്‍) ജപ്പാനും (മൂന്നു സ്വര്‍ണം, അഞ്ച് വെള്ളി, ആറ് വെങ്കലം എന്നിങ്ങനെ 14) പിന്നില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. മിക്സഡ് ഗോള്‍ഡ് 4×400 മിക്സഡ് റിലേയിലാണ് ഇന്ത്യ ഇന്നലെ സ്വര്‍ണം സ്വന്തമാക്കിയത്. 3:18.12 സെക്കന്‍ഡില്‍ രൂപല്‍, സന്തോഷ് കുമാര്‍ തമിഴരശന്, ടി.കെ. വിശാല്‍, ശുഭ വെങ്കിടേശന് എന്നിവരടങ്ങിയ ഇന്ത്യന്‍ ടീം ഫിനിഷിംഗ് ലൈന്‍ കടന്നു. നിലവിലെ സ്വര്‍ണ ജേതാക്കളായിരുന്നു ഇന്ത്യ. കസാക്കിസ്ഥാന്‍,…
Read MoreDay: May 29, 2025
മഴക്കാലം ഇപ്പോൾ അലര്‍ട്ടുകളുടെ കാലം; മഴയുടെ വ്യതിയാനമനുസരിച്ച് ജനങ്ങള്‍ക്ക് നല്കുന്ന ജാഗ്രതാ നിര്‍ദേശമാണ് അലര്‍ട്ടുകൾ; ശ്രദ്ധിച്ച് ജാഗ്രതയോടെയിരിക്കാം
റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകളുടെ കാലമാണിത്. മഴയുടെ വ്യതിയാനമനുസരിച്ച് ജനങ്ങള്‍ക്ക് നല്കുന്ന ജാഗ്രതാ നിര്‍ദേശമാണ് അലര്‍ട്ടുകള്‍. മുന്നറിയിപ്പുകൾ ശ്രദ്ധിച്ച് ജാഗ്രതയോടെയായിരിക്കാം. യെല്ലോ അലര്‍ട്ട് മഴയുടെ ലഭ്യത 64.4 മി.മീ. മുതല്‍ 124.4 മീ.മീ. വരെ പെയ്യാനുള്ള സാധ്യതയാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കുക. മഴ ശക്തിപ്പെടുമ്പോള്‍ നല്കുന്ന ആദ്യഘട്ട ജാഗ്രതയാണ് ഇത്. യെല്ലോ അലര്‍ട്ടില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ല. എന്നാല്‍ ജാഗരൂകരായിരിക്കണം. ഓറഞ്ച് അലര്‍ട്ട് പ്രതികൂല കാലാവസ്ഥയില്‍ പ്രഖ്യാപിക്കുന്ന രണ്ടാംഘട്ട ജാഗ്രതാ നിര്‍ദേശമാണ് ഓറഞ്ച് അലര്‍ട്ട്. 124.5 മി.മീ. മുതല്‍ 244.4 മി.മീ. വരെ മഴ പെയ്യാം. മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ളതിനാല്‍ ജലാശയങ്ങളില്‍ ഇറങ്ങുന്നതി നും കുളിക്കുന്നതിനും വിലക്കുണ്ടാകും. ഉരുള്‍പൊട്ടല്‍ സാധ്യതയില്‍ മലയോര യാത്ര ഒഴിവാക്കാന്‍ നിര്‍ദേശിക്കും. റെഡ് അലര്‍ട്ട് 244.4 മില്ലിമീറ്ററിനു മുകളില്‍ മഴ പെയ്യാം. മഴ, പ്രളയം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് വലിയ സാധ്യത. അപകടസാധ്യതയുള്ള പ്രദേശത്തെ…
Read Moreനേരിട്ട് ഫൈനൽ: ജയിച്ചാല്‍ ഫൈനല്‍ പരീക്ഷ, ഇല്ലെങ്കില്‍ സേ പരീക്ഷ
മുള്ളൻപുർ (പഞ്ചാബ്): ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി-20 ക്രിക്കറ്റിന്റെ 2025 സീസണ് കപ്പ് ആർക്കെന്നറിയാൻ ഇനി നാലു മത്സരങ്ങളുടെ അകലം മാത്രം. ലീഗ് റൗണ്ടിശേഷം പ്ലേ ഓഫ് ത്രില്ലറിന് ഇന്നു തുടക്കം. പത്ത് ടീമുകളുടെ പോരാട്ടത്തിൽ പഞ്ചാബ് കിംഗ്സ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, ഗുജറാത്ത് ടൈറ്റൻസ്, മുംബൈ ഇന്ത്യൻസ് എന്നിവരാണ് യഥാക്രമം ഒന്നു മുതൽ നാലു വരെ സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്ത് പ്ലേ ഓഫിൽ എത്തിയിരിക്കുന്നത്. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായ പഞ്ചാബ് കിംഗ്സും രണ്ടാം സ്ഥാനക്കാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മിൽ ഇന്നു രാത്രി 7.30നാണ് ആദ്യ ക്വാളിഫയർ പോരാട്ടം. ജയിക്കുന്നവർ ഫൈനലിൽ പ്രവേശിക്കും. പരാജയപ്പെടുന്നവർ നാളെ നടക്കുന്ന ഗുജറാത്ത് ടൈറ്റൻസ് x മുംബൈ ഇന്ത്യൻസ് എലിമിനേറ്ററിൽ ജയിച്ചെത്തുന്ന ടീമുമായി രണ്ടാം ക്വാളിഫയർ പോരാട്ടത്തിനായി കാത്തിരിക്കും. രണ്ടാം ക്വാളിഫയർ ജയിക്കുന്ന ടീമാണ് ഇന്നത്തെ ആദ്യ…
Read Moreആറുമാസത്തെ തടവ് ലഭിക്കാവുന്ന കുറ്റം; പ്രജനനകാലത്ത് മീനുകളുടെ സഞ്ചാരപഥത്തിനു തടസം വരുത്തി അവയെ പിടിക്കുന്നത് നിയമവിരുദ്ധം; കര്‍ശന നടപടിയെന്ന് ഫിഷറീസ് വകുപ്പ്
കോട്ടയം: മത്സ്യങ്ങളുടെ പ്രജനന കാലത്ത് ഉള്‍നാടന്‍ ജലാശയങ്ങളിലെ നിയമം ലംഘിച്ചുള്ള മീന്‍ പിടിത്തത്തിന് (ഊത്തപിടിത്തം) എതിരേ കര്‍ശന നടപടിയുമായി ഫിഷറീസ് വകുപ്പ്. പ്രജനനകാലത്ത് മീനുകളുടെ സഞ്ചാരപഥത്തിനു തടസം വരുത്തി അവയെ പിടിക്കുന്നതും കൂട്, അടിച്ചില്‍, പത്തായം മുതലായ അനധികൃത മാര്‍ഗങ്ങളിലൂടെ മീന്‍പിടിക്കുന്നതും കേരള ഉള്‍നാടന്‍ മത്സ്യബന്ധന നിയമപ്രകാരം നിരോധിച്ചിട്ടുള്ളതാണ്. വിലക്ക് ലംഘിച്ച് ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 10,000 രൂപ പിഴയും ആറുമാസം തടവും ശിക്ഷ ലഭിക്കാം. ഊത്തപിടിത്തം ശുദ്ധജല മത്സ്യങ്ങളുടെ വംശനാശത്തിന് ഇടയാക്കുന്നതുകൊണ്ടാണ് ഈ സമയത്തെ മീന്‍പിടിത്തം നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്. വരുംദിവസങ്ങളില്‍ ഫിഷറീസ് വകുപ്പ് പരിശോധന ശക്തമാക്കുമെന്നും ഊത്തപിടിക്കുന്നവര്‍ക്കും അനധികൃത മത്സ്യബന്ധന ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കുമെതിരേ നടപടികള്‍ സ്വീകരിക്കുമെന്ന് കോട്ടയം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
Read Moreഎന്തൊരു പുകഴ്ത്തലാണിത്… പിണറായി സ്തുതിയിലെ ഡോക്യുമെന്ററിയിൽ പൊട്ടത്തെറ്റ്; ജനനം പറഞ്ഞ് തുടങ്ങുന്നയിടത്തെ സംഘടനയ്ക്ക് കാലിടറി; നിരസം പ്രകടിപ്പിച്ച് പിണറായി ദ് ലെജൻഡ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തി വിപ്ലവ ഗാനവും ഡോക്യുമെന്ററിയുമായി സിപിഎം അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ. പിണറായി ദ് ലെജൻഡ് എന്ന പേരിലുള്ള ഡോക്യുമെന്ററിയിൽ അമ്മയുടെ പേരു തെറ്റിച്ചതിലെ നീരസം വേദിയിൽ രേഖപ്പെടുത്തിയ മുഖ്യമന്ത്രി ഇതു തിരുത്തുകയും ചെയ്തു. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സംഘടിപ്പിച്ച പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട പരിപാടിയിലായിരുന്നു പുകഴ്ത്തൽ. എന്നാൽ സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശികയും ശന്പള പരിഷ്കരണവും അടക്കമുള്ള വിഷയത്തിൽ ഒരു വാക്കു പോലും പറയാൻ പരിപാടി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ തയാറാകാതിരുന്നത് തടിച്ചുകൂടിയ നൂറുകണക്കിനു ജീവനക്കാരിൽ നിരാശയും പടർത്തി. സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി പിറന്നാൾ കേക്കു പിണറായി വിജയൻ, കമൽഹാസൻ അടക്കമുള്ള വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ മുറിച്ചു. കമൽഹാസനെ സ്വാഗതം ചെയ്താണ് പിണറായി വിജയൻ പ്രസംഗം തുടങ്ങിയത്. ഞാൻ…
Read Moreകോളിളക്കം സൃഷ്ടിച്ച അണ്ണാ സർവകലാശാല ലൈംഗീക പീഡനക്കേസ്; പ്രതിയായ ബിരിയാണി വിൽപ്പനക്കാരൻ കുറ്റക്കാരൻ; രാത്രിയിൽ കാമ്പസിനുള്ളിൽ കുട്ടി നേരിട്ടത് കൊടിയ പീഡനം
ചെന്നൈ: തമിഴ്നാട്ടിൽ കോളിളക്കം സൃഷ്ടിച്ച അണ്ണാ സർവകലാശാല ലൈംഗീക പീഡനക്കേസിലെ ഏകപ്രതി 37 കാരനായ ജ്ഞാനശേഖരൻ കുറ്റക്കാരനെന്നു കോടതി. പ്രതിക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കുമെന്നും ചെന്നൈ മഹിളാ കോടതി ജഡ്ജി എം. രാജലക്ഷ്മി ഉത്തരവിൽ വ്യക്തമാക്കി. ബലാത്സംഗം, ലൈംഗീകപീഡനം ഉൾപ്പെടെ പ്രതിക്കെതിരേ ചുമത്തിയിരുന്ന 11 കുറ്റങ്ങളും തെളിഞ്ഞുവെന്നും കോടതി പറഞ്ഞു.കഴിഞ്ഞവർഷം ഡിസംബർ 23നാണു രണ്ടാംവർഷ എൻജിനിയറിംഗ് വിദ്യാർഥിനി കാന്പസിനുള്ളിൽ പീഡനത്തിന് ഇരയായത്. കാന്പസിലെ ഹോസ്റ്റലില്‍ താമസിച്ചിരുന്ന വിദ്യാർഥിനി അന്ന് രാത്രി എട്ടിന് പുറത്തിറങ്ങിയപ്പോൾ ബിരിയാണി വിൽപ്പനക്കാരനായ പ്രതി പിടിച്ച് വലിച്ച് കൊണ്ടുപോകുകയും കാമ്പസിനുള്ളില്‍വച്ച് ബലാത്സംഗം ചെയ്തുവെന്നുമാണ് കേസ്. കാമ്പസില്‍ പോലും സ്ത്രീകൾക്കു രക്ഷയില്ലെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷം കടുത്ത പ്രതിഷേധം ഉയർത്തിയതോടെ മൂന്ന് വനിത ഐപിഎസ് ഉദ്യോഗസ്ഥരടങ്ങിയ സംഘത്തിന് ഡിഎംകെ സർക്കാർ അന്വേഷണച്ചുമതല കൈമാറുകയായിരുന്നു. പ്രതിയുടെ അറസ്റ്റിനെത്തുടർന്ന് നിയമനടപടികളും അതിവേഗത്തിൽ പുരോഗമിക്കുകയായിരുന്നു. കോടതി വിധിയെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ…
Read More