ഭുവനേശ്വർ: വിജിലൻസ് സംഘം പരിശോധനയ്ക്കെത്തിയതിനു പിന്നാലെ 500 രൂപയുടെ നോട്ടുകെട്ടുകൾ ജനാലയിലൂടെ വലിച്ചെറിഞ്ഞ് എൻജിനിയർ. ഒഡീഷ സർക്കാരിലെ ഗ്രാമവികസന വകുപ്പിലെ ചീഫ് എൻജിനിയർ ബൈകുന്ത നാഥ് സാരംഗിയാണ് നോട്ടുകെട്ടുകൾ വലിച്ചെറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചത്. ഇയാളിൽനിന്ന് രണ്ട് കോടിയിലധികം രൂപ കണ്ടെടുത്തു. അംഗുലിലെ വിജിലൻസ് സ്പെഷ്യൽ ജഡ്ജി പുറപ്പെടുവിച്ച സെർച്ച് വാറണ്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഭുവനേശ്വർ, അംഗുൽ, പിപിലി എന്നിവിടങ്ങളിലുള്ള ബൈകുന്ത നാഥ് സാരംഗിയുടെ വിവിധ വസ്തുവകകളിൽ നിന്നായി കണക്കിൽപ്പെടാത്ത 2.1 കോടിരൂപ പിടിച്ചെടുത്തതായി വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഭുവനേശ്വറിലെ ദുംദുമയിലെ ഫ്ളാറ്റിൽ വിജിലൻസ് സംഘം എത്തിയപ്പോഴാണ് പരിഭ്രാന്തനായ ബൈകുന്ത നാഥ് അഞ്ഞൂറിന്റെ നോട്ടുകെട്ടുകൾ ജനാലയിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞത്.
Read MoreDay: May 31, 2025
സ്വത്തിന്റെ പേരിൽ വഴക്കിട്ടു: അമ്മയെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയശേഷം ഒളിവിൽപ്പോയി; മകൾ അറസ്റ്റിൽ
ന്യൂഡൽഹി: സ്വത്തുതർക്കത്തിന്റെ പേരിൽ അമ്മയെ കഴുത്തറത്തു കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന മകൾ അറസ്റ്റിൽ. ഡൽഹിയിലെ റാൻഹോളയിലാണു സംഭവം. 2023 ഡിസംബറിലാണ് കൊല നടത്തിയത്. കേസിൽ ഇളയമകളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 46കാരിയായ മുതിർന്ന മകൾ ഒരു വർഷത്തോളമായി ഒളിവിലായിരുന്നു. ചോദ്യം ചെയ്യലിൽ, സഹോദരിയുമായി ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തതായി പ്രതി സമ്മതിച്ചു. കുടുംബ സ്വത്തിൽ ഒരു പങ്ക് നൽകാൻ വിസമ്മതിച്ച സഹോദരനെ അമ്മ പിന്തുണച്ചതായും ഇതേത്തുടർന്ന് അമ്മയോട് ദേഷ്യമുണ്ടായിരുന്നുവെന്നും തങ്ങൾ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നുവെന്നും അവർ പോലീസിനോട് പറഞ്ഞു. രഹസ്യ വിവരത്തെത്തുടർന്ന് നജഫ്ഗഡിലെ നന്ദ എൻക്ലേവിൽനിന്നാണ് ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Moreമികച്ച ഇൻ ക്ലാസ് ഇന്റീരിയറുകളുമായി വന്ദേഭാരത് സ്ലീപ്പർ ; ഈ വർഷം പുറത്തിറങ്ങുന്നത് 10 എണ്ണം
കൊല്ലം: ഇന്ത്യൻ റെയിൽവേ ഈ സാമ്പത്തിക വർഷം 10 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ കൂടി പുറത്തിറക്കും. വന്ദേ സ്ലീപ്പറിന്റെ ഏറ്റവും പുതിയ പതിപ്പായിരിക്കും ഇത്.ലോകോത്തര സൗകര്യങ്ങളും മികച്ച ഇൻ ക്ലാസ് ഇന്റീരിയറുകളും ഉള്ളതായിരിക്കും ഈ ട്രെയിനുകൾ. നിലവിൽ വന്ദേ ഭാരത് സ്ലീപ്പർ പതിപ്പുകളുടെ നിർമാണത്തിൽ ആകെ മൂന്ന് കമ്പനികളാണ് ഏർപ്പെട്ടിട്ടുള്ളത്. ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ്, കൈനെറ്റ് റെയിൽവേ സൊല്യൂഷൻസ് ലിമിറ്റഡ്, ടിറ്റാഗഡ് റെയിൽ സിസ്റ്റംസ് ലിമിറ്റഡ് എന്നിവയാണ് ഈ കമ്പനികൾ. ഈ മൂന്ന് സ്ഥാപനങ്ങളും ചേർന്ന് 210 ട്രെയിൻ സെറ്റുകൾ നിർമിക്കും. ഇതിൽ 10 എണ്ണമാണ് ഈ സാമ്പത്തിക വർഷം പുറത്തിറക്കുക. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമാണം അന്തിമ ഘട്ടത്തിലാണ്.ഫസ്റ്റ് ക്ലാസ് എസി, ടൂ ടയർ എസി, ത്രീ ടയർ എസി എന്നീ വിഭാഗങ്ങളിലായി 16 കോച്ചുകളാണ് വന്ദേ സ്ലീപ്പർ പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.…
Read Moreനേതാക്കൾ നിലന്പൂരിലേക്ക്: ആര്യാടൻ ഷൗക്കത്ത് ഇന്നു നാമനിർദേശ പത്രിക സമർപ്പിക്കും; മുഖ്യമന്ത്രി നാളെയെത്തും
കോഴിക്കോട്: നിലമ്പൂരില്‍ യുഡിഎഫ്-എല്‍ഡിഎഫ് പോരാട്ടം തീപാറുമെന്നുറപ്പായി. കോണ്‍ഗ്രസും സിപിഎമ്മും തങ്ങളുടെ പ്രധാന നേതാക്കളെത്തന്നെ കളത്തലിറക്കിയതോടെ പ്രചാരണ ചൂട് കൊഴുക്കും. അതോടൊപ്പം മുതിര്‍ന്ന പ്രമുഖ നേതാക്കളും പ്രചാരണരംഗത്തിറങ്ങും. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്തും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജും വിദ്യാർഥിരാഷ്ട്രീയത്തിലൂടെ എത്തിയവരാണ്. മണ്ഡലത്തിന്റെ ഭൂമിശാസ്ത്രം നല്ലതുപോലെ അറിയുന്നവരുമാണ്. മണ്ഡലം നിലനിർത്താൻ എൽഡിഎഫും തിരിച്ചുപിടിക്കാൻ യുഡിഎഫും അടവുകൾ പതിനെട്ടും പയറ്റും. സ്ഥാനാർഥി പ്രഖ്യാപനം നടന്നതോടെ കോരിച്ചൊരിയുന്ന മഴ വകവയ്ക്കാതെ എൽഡിഎഫ് പ്രവർത്തകർ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രകടനം നടത്തി. പഞ്ചായത്തുകൾതോറും ബൈക്ക് റാലികളും നടന്നു. പോസ്റ്റർ പതിക്കലുമായി സിപിഎം പ്രവർത്തകർ സജീവമായി രംഗത്തിറങ്ങി. എം. സ്വരാജ് തിരുവനന്തപുരത്തായതിനാൽ, സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ നടത്തുമെന്നറിയിച്ചിരുന്ന എൽഡിഎഫ് റോഡ് ഷോ ഇന്നത്തേക്ക് മാറ്റി. അണികളിൽ കൂടുതൽ ആവേശം പകരാൻ ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിലമ്പൂരിലെത്തും. പ്രിയങ്കാഗാന്ധി എംപി ഉള്‍പ്പെടെയുള്ളവരെ നിലമ്പൂരില്‍ എത്തിക്കാന്‍ കോണ്‍ഗ്രസ്…
Read Moreകാന്‍സർ വെളിപ്പെടുത്തലിനുശേഷം ബൈഡൻ പൊതുവേദിയിൽ
വാഷിംഗ്ടൺ: പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ചശേഷം ആദ്യമായി രോഗത്തെക്കുറിച്ച് പൊതുവേദിയില്‍ പ്രസ്താവന നടത്തി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. ഭാവിയെക്കുറിച്ച് ശുഭാപ്തി വിശ്വാസം തോന്നുന്നു എന്നാണ് ബൈഡന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. രോഗനിർണയം നല്ലതാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എല്ലാ രീതിയിലും ചെയ്യുന്നുണ്ട്. അത് മുന്നോട്ട് പോകുന്നു എന്നും ബൈഡന്‍പറഞ്ഞു. നിലവില്‍ കാൻസർ എല്ലുകളിലേക്ക് പടർന്നതായി കണ്ടെത്തിയിട്ടുണ്ട്. മൂത്ര സംബന്ധമായ രോഗ ലക്ഷണങ്ങൾ കണ്ടതിനെ ജോ ബൈഡൻ ഡോക്ടറെ കണ്ടത്. ഇതിന് പിന്നാലെ ഈ മാസമാണ് പ്രോസ്റ്റെറ്റ് കാൻസർ രോഗം സ്ഥിരീകരിച്ചത്. വളരെ വേഗത്തിൽ പടരുന്ന വിഭാഗത്തിലുള്ള കാൻസറാണ് ബെഡന് സ്ഥിരീകരിച്ചിട്ടുള്ളത്.
Read Moreപട്ടികടിച്ചതിന്റെ വിരോധം: വയോധികനെ വീട്ടിൽ കയറി ആക്രമിച്ചു, കോടാലികൊണ്ട് കാർ തകർത്തു
ഇരിട്ടി: പട്ടി കടിച്ചതിന്റെ വിരോധത്തിൽ വയോധികനെ വീട്ടിൽ കയറി ആക്രമിച്ചു പരിക്കേൽപ്പിക്കുകയും പോർച്ചിൽ നിർത്തിയിട്ടിരുന്ന കാറിന് കോടാലി കൊണ്ട് വെട്ടി കേടുപാടുകൾ വരുത്തുകയും ചെയ്തു. സംഭവത്തിൽ വിളമനയിലെ ഒറ്റക്കൊമ്പൻചാൽ സ്വദേശി സന്തോഷിനെതിരെ എള്ളുകാലായിൽ ജോൺ (80) ഇരിട്ടി പോലീസിൽ പരാതി നൽകി. പായം പഞ്ചായത്തിലെ വിളമനയിൽ ബുധനാഴ്ച ഉച്ചക്ക് 12.30 ഓടെയായിരുന്നു സംഭവം. ജോണിന്റെ വളർത്തുനായ കടിച്ച സംഭവത്തിൽ ഇരുകൂട്ടരും തമ്മിൽ നേരത്തെ വാക്കുതർക്കങ്ങളും കൈയാങ്കളിയും നടന്നിരുന്നു. ഇതിൽ മധ്യസ്ഥ ചർച്ച ഉൾപ്പെടെ നടന്നിരുന്നു. അതിനിടയിലാണ് വീട്ടിൽ കയറി ആക്രമണം നടത്തിയത്. കോടാലികൊണ്ട് കാർ വെട്ടിപൊളിച്ച് ഗ്ലാസ് ഉൾപ്പെടെ അടിച്ചു തകർക്കുമ്പോൾ തടയാനെത്തിയ ജോണിനെ തള്ളിയിട്ട് പരിക്കേൽപ്പിക്കുകയായിരുന്നു എന്നാണ് പരാതി. ആക്രമണത്തിൽ പരാതിക്കാരന് 50,000 രൂപയുടെ നഷ്ടം സംഭവിച്ചതായും പരാതിയിൽ പറയുന്നു.
Read Moreഇന്ത്യ-പാക് യുദ്ധത്തിൽ ഇടപെട്ടെന്ന് ആവർത്തിച്ച് ട്രംപ്
വാഷിംഗ്ടൺ ഡിസി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ ലഘൂകരിച്ചതിന്റെ ക്രെഡിറ്റ് വീണ്ടും അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ആണവസംഘർഷം തടയാൻ യുഎസ് ഇടപെടൽ സഹായിച്ചുവെന്നാണ് ട്രംപിന്റെ അവകാശവാദം. ഇന്നലെ ഓവൽ ഓഫീസിൽ ഇലോൺ മസ്കിനൊപ്പം മാധ്യമങ്ങളോടു സംസാരിക്കുന്പോഴായിരുന്നു ഇന്ത്യ-പാക് വിഷയത്തിൽ ട്രംപിന്റെ പ്രതികരണം. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടം അമേരിക്ക തടഞ്ഞു. അതൊരു ആണവ ദുരന്തമായി മാറുമായിരുന്നുവെന്നു വിശ്വസിക്കുന്നതായും ട്രംപ് പറഞ്ഞു. പരസ്പരം വെടിയുതിർക്കുകയും ആണവായുധങ്ങൾ ഉപയോഗിക്കാൻ സാധ്യതയുള്ളവരുമായി അമേരിക്കയ്ക്കു വ്യാപാരം നടത്താനാവില്ല. ഇരു രാജ്യങ്ങളുടെയും സഹകരണസന്നദ്ധതയെ ട്രംപ് പ്രശംസിച്ചു. ആഗോള സംഘർഷങ്ങൾ തടയുന്നതിൽ അമേരിക്കയുടെ വിശാലമായ പങ്കിനെ ഊന്നിപ്പറയുകയും ചെയ്തു ട്രംപ്. അതേസമയം, മൂന്നാം കക്ഷി മധ്യസ്ഥതയെക്കുറിച്ചുള്ള അവകാശവാദത്തെ ഇന്ത്യ മുന്‍പും നിരസിച്ചിട്ടുണ്ട്.
Read Moreപാലക്കാട് കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു; ആഴ്ചകളായി ആന ശല്യമുണ്ടെന്ന് നാട്ടുകാർ
അഗളി (പാലക്കാട്): അട്ടപ്പാടി ചീരക്കടവിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു. പുതൂർ പഞ്ചായത്ത് ചീരക്കടവ് ഉന്നതിയിലെ മല്ലനാണ് (70) ഇന്നു രാവിലെ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇന്നലെ ഉച്ചയ്ക്കു രണ്ടുമണിയോടെ ചീരക്കടവിൽനിന്ന് ഒരു കിലോമീറ്റർ അകലെ നെച്ചിക്കോണം പ്രദേശത്തായിരുന്നു കാട്ടാനക്കൂട്ടം മല്ലനെ ആക്രമിച്ചത്. നാൽക്കാലികളെ മേയ്ക്കുന്നതിനിടെ മല്ലൻ മൂന്നംഗ കാട്ടാനക്കൂട്ടത്തിനുമുന്നിൽ പെടുകയായിരുന്നു. കാട്ടാന എടുത്തെറിഞ്ഞതിനെതുടർന്നു മല്ലന്റെ നട്ടെല്ലിനും വാരിയെല്ലുകൾക്കും തോളെല്ലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. സ്ഥലത്ത് കാട്ടാനനിരീക്ഷണത്തിനെത്തിയിരുന്ന പുതൂർ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നു മല്ലനെ കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിലും പിന്നീട് പരിക്ക് ഗുരുതരമായതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. മല്ലനും ഭാര്യ വസന്തയും ഏതാനും ആഴ്ചകളായി ചീരക്കടവ് നെച്ചിക്കോണം പ്രദേശത്തായിരുന്നു താമസം. പ്രദേശത്ത് ആഴ്ചകളായി കാട്ടാനശല്യമുണ്ടെന്നു പ്രദേശവാസികൾ പറഞ്ഞു.
Read Moreതാമരയിൽ ക്ലിക്ക് ചെയ്യൂ, 5000 സമ്മാനം നേടൂ… സമൂഹമാധ്യമങ്ങളിലൂടെ പ്രധാനമന്ത്രിയുടെ പേരിൽ പുതിയ തട്ടിപ്പ്; ഒറ്റദിവസം കൊണ്ട് തട്ടിയത് കോടികൾ
ഇരിട്ടി: സമൂഹമാധ്യമങ്ങളിലൂടെ പ്രധാനമന്ത്രിയുടെ പേരിൽ പുതിയ തട്ടിപ്പുമായി സൈബർ ക്രിമിനലുകൾ. പ്രധാനമന്ത്രിയുടെ ചിത്രത്തിലും ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം താമരയിൽ ലും ക്ലിക്ക് ചെയ്താൽ നിങ്ങളുടെ അക്കൗണ്ടിലേക്ക് 5000 രൂപ ലഭിക്കുമെന്നു കാണിച്ചാണ് തട്ടിപ്പുകാർ രംഗത്തു വന്നിരിക്കുന്നത്. താമരയിൽ വിരൽ അമർത്തിയാൽ ഉടൻ തന്നെ നിങ്ങൾ 5000 രൂപ വിജയിച്ചതായി മെസേജ് വരും. പിന്നീട് നിങ്ങളുടെ ഫോൺ നമ്പർ ആവശ്യപ്പെടും. ഇവിടെ മുതലാണ് ചതിക്കുഴിയുടെ ആരംഭം . ജനങ്ങളെ വിശ്വാസത്തിൽ എടുക്കാൻ ആദ്യം നിങ്ങളുടെ ഫോൺ നമ്പറിലേക്ക് ഒരു വൺ ടൈം പാസ്വേഡ് വരും. പാസ്വേഡ് കൊടുത്താൽ ഒരുപക്ഷേ നിങ്ങളുടെ അക്കൗണ്ടിലെ പണം ഇവിടെ വച്ച് നഷ്ടപ്പെട്ടേക്കാം. ഇന്നലെയാണ് ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ പരസ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീടത് സോഷ്യൽ മീഡിയ പ്ലാറ്റഫോമിൽ നിന്ന് അപ്രത്യക്ഷമായി. ഇത്തരത്തിൽ മുൻ പ്രധാനമന്ത്രി വാജ്പേയിയുടെയും മുൻ പ്രസിഡന്റ് എ.പി.ജെ. അബ്ദുൾ കാലമിന്റെയും പേരിൽ…
Read Moreവിവാഹസമ്മാനമായി ലഭിച്ച ബോംബ് പൊട്ടി നവവരന് കൊല്ലപ്പെട്ട കേസ്: മുന്‍ കോളജ് പ്രിന്‍സിപ്പലിനു ജീവപര്യന്തം
ഭുവനേശ്വര്‍: വിവാഹസമ്മാനമായി പാഴ്സലായി അയച്ച ബോംബ് പൊട്ടിത്തെറിച്ച് നവവരനും ബന്ധുവും കൊല്ലപ്പെട്ട കേസില്‍ മുന്‍ കോളജ് പ്രിന്‍സിപ്പലിന് ജീവപര്യന്തം തടവ്. ഒഡീഷയിലെ പട്നഗഡിയിലുള്ള ജ്യോതി വികാസ് ജൂണിയര്‍ കോളജ് പ്രിന്‍സിപ്പലായിരുന്ന പുഞ്ചിലാല്‍ മെഹറിനാണ് അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. 2018 ഫെബ്രുവരി 23നു നടന്ന സ്ഫോടനത്തില്‍ സോഫ്റ്റ് വെയര്‍ എൻജിനീയറായ സൗമ്യശേഖര്‍ സാഹുവും ബന്ധു ജെമാമണി സാഹുവുമാണു കൊല്ലപ്പെട്ടത്. സൗമ്യശേഖര്‍ സാഹുവിന്റെയും റീമയുടെയും വിവാഹം കഴിഞ്ഞ് അടുത്തദിവസം അവരുടെ വീട്ടിലേക്ക് ഒരു പാര്‍സല്‍ ലഭിച്ചു. വിവാഹസമ്മാനമാണെന്നു കരുതി സാഹു പാര്‍സല്‍ തുറന്നതും ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ സൗമ്യശേഖറും ബന്ധുവും കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ സൗമ്യശേഖറിന്റെ ഭാര്യ റീമയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. യൂട്യൂബില്‍ വീഡിയോ കണ്ടാണ് പുഞ്ചിലാല്‍ ബോംബ് നിര്‍മിച്ചത്. 2017ല്‍ ദീപാവലി സമയത്ത് വാങ്ങിയ പടക്കങ്ങൾ ബോംബ് നിര്‍മിക്കാന്‍ ഉപയോഗിച്ചു. ബോംബ് പാര്‍സലാക്കി മധുരപലഹാരം…
Read More