യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്; ഒരാള്‍ പിടിയില്‍; സംഘാംഗങ്ങള്‍ക്കായി അന്വേഷണം

കോഴിക്കോട്: കൊടുവള്ളിയില്‍നിന്ന് അന്നൂസ് റോഷന്‍ എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി മൂന്നു ദിവസത്തിനുശേഷം കാറില്‍ കൊണ്ടുവന്ന് ഇറക്കിവിട്ട കേസില്‍ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. യുവാവിനെ തട്ടിക്കൊണ്ടുപോകാനായി വീട്ടില്‍ ബൈക്കിലെത്തെിയ രണ്ടു പേരില്‍ ഒരാളായ കൊണ്ടോട്ടി സ്വദേശി മുഹമ്മദ് നിയാസിനെയാണ് ഇന്നലെ രാത്രി കര്‍ണാടകയില്‍നിന്ന് കോഴിക്കോട്ടേക്ക് വരുന്നവഴി കല്‍പ്പറ്റയില്‍നിന്ന് പോലീസ് പിടികൂടിയത്. കൊടുവള്ളി ഇന്‍സ്പെക്ടര്‍ അഭിലാഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ജ്യേഷ്ഠന്‍റെ വിദേശത്തെ സാമ്പത്തിക ഇടപാടിന്‍റെ പേരിലുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് കൊടുവള്ളിക്കടുത്ത് കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടില്‍ അബ്ദുല്‍ റഷീദിന്‍റെ മകന്‍ അന്നൂസ് റോഷനെ (21) അഞ്ചുദിവസം ബന്ദിയാക്കിയത്. തട്ടിക്കൊണ്ടുപോയ അന്നൂസിനെ ആദ്യം കൊണ്ടോട്ടിയിലെത്തിക്കുകയും പിന്നീട് രണ്ടാം ദിവസം മൈസൂരുവിലെ ഉള്‍പ്രദേശത്തെ ഒരു കെട്ടിടമുറിയില്‍ തടങ്കലിലാക്കുകയുമായിരുന്നു. പിന്നീട് അന്നൂസിനെ മുറിയില്‍നിന്ന് പുറത്തിറക്കി മൈസൂരുവില്‍നിന്ന് പെരിന്തല്‍മണ്ണയിലേക്ക് ടാക്‌സിയില്‍ കൊണ്ടുവന്നു. രണ്ടുപേര്‍ കാറില്‍ ഒപ്പമുണ്ടായിരുന്നു. കോയമ്പത്തൂര്‍ കഴിഞ്ഞ് കേരള അതിര്‍ത്തിയെത്തുന്നതിനു മുന്‍പേ ഇവർ ഇരുവരും…

Read More

മുസ്‌ലിം ലീഗിനും മതിയായി; പറയുന്നത് കോണ്‍ഗ്രസ് കേള്‍ക്കുന്നില്ല; വി.ഡി. സതീശന്‍ മുന്‍ നേതാക്കളുടെ മാതൃക പിന്തുടരുന്നില്ല

കോഴിക്കോട്: പഴയ സമവായരീതികളില്‍ നിന്നു കോണ്‍ഗ്രസ് നേതൃത്വം മാറിയെന്നും മുസ്‌ലിം ലീഗിന്‍റെ അഭിപ്രായങ്ങള്‍ക്കു പഴയപോലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍നിന്നു പിന്തുണ ലഭിക്കുന്നില്ലെന്നും മുസ്‌ലിം ലീഗ് നേതാക്കള്‍.ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ കാലഘട്ടത്തിലുണ്ടായ രീതികളല്ല ഇപ്പോഴുണ്ടാകുന്നത്. എല്ലാവരെയും ചേര്‍ത്തുനിര്‍ത്തുക എന്ന നിലപാടില്‍നിന്നു കോണ്‍ഗ്രസ് നേതൃത്വം പിന്നോട്ടുപോകുന്നതായും ഇന്നലെ ചേര്‍ന്ന മുസ്‌ലിം ലീഗ് യോഗത്തില്‍ വിമര്‍ശനമുണ്ടായി. വി.ഡി. സതീശന്‍റേത് ഏകാധിപത്യ പ്രവണതയെന്ന് ലീഗ് യോഗത്തിൽ വിമർശനമുയർന്നു. വി.ഡി. സതീശന്‍ മുന്‍ നേതാക്കളുടെ മാതൃക പിന്തുടരുന്നില്ല. പി.വി. അൻവർ വിഷയം നീട്ടിക്കൊണ്ടുപോയി വഷളാക്കിയെന്ന് യോഗത്തിൽ അഭിപ്രായം ഉയർന്നു. മുസ്‌ലിം ലീഗിന് ഒരുകാലത്തുമില്ലാത്ത അവഗണനയാണ് കോണ്‍ഗ്രസിൽനിന്നുണ്ടാകുന്നതെന്ന് കെ.എം. ഷാജി, എം.കെ. മുനീർ തുടങ്ങിയവരടക്കമുള്ള പ്രധാന നേതാക്കളാണ് വിമർശനം ഉന്നയിച്ചത്. വിഷയം ഗൗരവതരമാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും അഭിപ്രായപ്പെട്ടു. പ്രശ്നപരിഹാരത്തിന് ഇനി കെ.സി. വേണുഗോപാൽ അടക്കമുള്ളവർ വിളിക്കട്ടെ, അപ്പോൾ ബാക്കി നോക്കാമെന്നും വിമർശനമുയർന്നു. വി.ഡി. സതീശൻ മുന്നണിമര്യാദ…

Read More

ആറളം പുനരധിവാസ മേഖലയിൽ വീണ്ടും കാട്ടാന, അടുക്കള ഷെഡ് തകർത്തു

ഇരിട്ടി : ആറളം ഫാം പുനരധിവാസ മേഖലയിൽ വീണ്ടും കാട്ടാനയാക്രമണം. ബ്ലോക്ക് ഒന്പതിലെ ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാന വീടിന്‍റെ അടുക്കള ഷെഡ് തകർത്തു.ഇന്നു പുലർച്ചെ 12.30 ഓടെയായിരുന്നു കൊന്പനാനയുടെ ആക്രമണം. വളയംചാലിലെ രാജൻ-ബിന്ദു ദമ്പതികളുടെ വീടിന്‍റെ അടുക്കള ഷെഡാണ് തകർത്തത്. വീടിന്‍റെ പിന്നിലെ പ്ലാവിൽ നിന്നു ചക്ക വീഴുന്ന ശബ്ദം കേട്ട് ഫാമിലെ സെക്യൂരിറ്റി ജീവനക്കാരൻ കൂടിയായ രാജനും മകനും പുറത്തിറങ്ങി നോക്കിയപ്പോൾ കൊന്പൻ ഇവർക്കു നേരെ പാഞ്ഞടുക്കുകയായിരുന്നു. രണ്ടു പേരും അടുക്കള ഷെഡ് വഴി ഓടി വീടിനകത്തേക്ക് കടന്നു. പിന്തുടർന്നെത്തിയ കാട്ടാന ഷെഡ് തകർത്ത് കലിതീർക്കുകയായിരുന്നു. വീട്ടിൽ രാജന്‍റെ പേരക്കുട്ടികളക്കം മൂന്നു കുട്ടികൾ ഉൾപ്പടെ എട്ടുപേരായിരുന്നു ഉണ്ടായിരുന്നത്. ഷെഡ് തകർത്തിട്ടും പിൻമാറാതെ നിന്ന കാട്ടാനയെ രാജനും മകനുമടക്കം പടക്കം പൊട്ടിച്ചെറിഞ്ഞാണ് തുരത്തിയത്. അപ്പോഴേക്കും വിവരമറിഞ്ഞ് ആർആർടി സംഘവും സ്ഥലത്തെത്തി. അടുക്കളയിൽ ഉപയോഗിക്കുന്ന പാത്രങ്ങൾ ഉൾപ്പടെ കാട്ടാന…

Read More

താമരശേരിയില്‍ കാറിലിടിച്ച് സ്‌കൂട്ടര്‍ കൊക്കയിലേക്ക് മറിഞ്ഞു; സ്‌കൂട്ടര്‍ യാത്രികൻ മരിച്ചു

താമരശേരി: കൈതപ്പൊയിലില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. താമരശേരി കന്നൂട്ടിപ്പാറ പെരിങ്ങോട് മാനു എന്ന കൃഷ്ണന്‍കുട്ടി ( 55) ആണ് മരിച്ചത്. നിർമാണ തൊഴിലാളിയായ ഇദ്ദേഹം ബൈക്കില്‍ സുഹൃത്തിനൊപ്പം വയനാട്ടിലേക്ക് ജോലിക്ക് പോകുമ്പോഴാണ് അപകടം. കൂടെയുണ്ടായിരുന്ന മുഹമ്മദലിയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ കൈതപ്പൊയില്‍ ദിവ്യ സ്റ്റേഡിയത്തിന് മുന്‍വശത്താണ് സംഭവം. കാറില്‍ തട്ടി നിയന്ത്രണം തെറ്റി സ്‌കൂട്ടര്‍ കൊക്കയില്‍ പതിക്കുകയായിരുന്നു.

Read More

തൊഴിലാളികളുടെ ക്ഷാമം; നെന്മാറയിലെ പാടശേഖരങ്ങളിൽ വീണ്ടും ബംഗാളി ഈണം

നെന്മാറ (പാലക്കാട്): മഴ കിട്ടിയതോടെ പാടശേഖരങ്ങളിൽ നടീല്‍ പണികൾ സജീവമായി. നെന്മാറ, അയിലൂർ കൃഷിഭവനു കീഴിലെ പാടശേഖരങ്ങളിലാണ് ഇപ്പോള്‍ നടീല്‍ നടത്തുന്നത്.കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച നല്ല മഴയില്‍ വെള്ളംകെട്ടി നിര്‍ത്തി ഉഴുതു മറിച്ചാണ് കര്‍ഷകര്‍ നടീല്‍തുടങ്ങിയത്. തൊഴിലാളികളുടെ ക്ഷാമം മൂലം ഇത്തവണയും നടീല്‍ നടത്തുന്നതിന് ബംഗാളികളെയാണ് കര്‍ഷകര്‍ കൂടുതലും ആശ്രയിക്കുന്നത്. അയിലൂര്‍, കയ്പഞ്ചേരി, തിരുവഴിയാട് പാടശേഖരങ്ങളിൽ നടീല്‍ പണികൾക്കായി എത്തിയ ബംഗാളിലെ പശ്ചിമ കല്‍കത്തയില്‍ നിന്നുള്ള 50 പേരടങ്ങുന്ന സംഘമാണ് നടീല്‍ പണികൾ നടത്തുന്നത്. പോക്കറ്റിലെ മൊബൈലിൽ ബംഗാളിപാട്ട് ഉച്ചത്തിൽവച്ച് അതിനു ചുവടുവച്ചാണ് അതിവേഗം നടീൽ നടത്തുന്നത്. ഞാറ്റടി പറിച്ചുനടീല്‍ നടത്തുന്നതിന് ഏക്കറിന് 4500 രൂപയും ഒരുനേരത്തെ ഭക്ഷണവുമാണ് കൂലിയായി വാങ്ങുന്നതെന്ന് തിരുവഴിയാട് മങ്ങാട്ട് പാടത്തെ കൃഷിയിറക്കിയ എ. മുരളീധരൻ എന്ന കർഷകൻ പറഞ്ഞു. കൃഷിയിടത്തിന്റെ വലിപ്പമനുസരിച്ച് രാവിലെ ഏഴിനുതന്നെ ഇവർ ജോലിക്കിറങ്ങും. ഇക്കുറി കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ…

Read More

കൊച്ചി കായലില്‍ കാണാതായ നാവികസേനാ ഉദ്യോഗസ്ഥനായി തെരച്ചില്‍ തുടരുന്നു

കൊച്ചി: കൊച്ചി കായലില്‍ ടാന്‍സാനിയന്‍ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കില്‍പ്പെട്ട് കാണാതായ സംഭവത്തില്‍ തെരച്ചില്‍ തുടരുന്നു. ഏഴിമല നാവിക അക്കാഡമിയില്‍നിന്ന് പരിശീലനം നേടിയെത്തിയ സംഘത്തിലെ നാവിക ഉദ്യോഗസ്ഥന്‍ ടന്‍സാനിയന്‍ സ്വദേശിയായ അബ്ദുള്‍ ഇബ്രാഹിം സാലിഹാണ് (22) വെണ്ടുരുത്തി പാലത്തില്‍നിന്ന് ഇന്നലെ വൈകിട്ട് 6.30ന് കായലില്‍ ചാടിയത്. നാവികസേന, തീരസംരക്ഷണ സേന, അഗ്നിരക്ഷാസേന, ഹാര്‍ബര്‍ പോലീസ് എന്നിവര്‍ ചേര്‍ന്ന് ഇന്നലെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തെരച്ചില്‍ ഇന്നും തുടരുകയാണ്.നാവിക ആസ്ഥാനത്തിനു സമീപം വെണ്ടുരുത്തി പാലത്തില്‍ സുഹൃത്തുക്കളുമൊത്ത് സംസാരിച്ചുനിന്ന അബ്ദുള്‍ ഇബ്രാഹിം സാലിഹ് ഒരു തവണ വെള്ളത്തില്‍ ചാടി നീന്തിക്കയറിയിരുന്നു. വീണ്ടും പാലത്തിനു മുകളിലെത്തി താഴേക്ക് ചാടിയപ്പോള്‍ മുങ്ങിത്താഴുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസം ഏഴിമലയില്‍ നടന്ന പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്ത ഇദ്ദേഹം കൊച്ചി വിമാനത്താവളം വഴി ഇന്നു നാട്ടിലേക്ക് മടങ്ങാനായി നാവിക ആസ്ഥാനത്ത് എത്തിയതായാണ് വിവരം. സംഭവത്തില്‍ ഹാര്‍ബര്‍…

Read More

ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍  തീര്‍പ്പാക്കിയത് 91.25 ശതമാനം പരാതികള്‍

കൊച്ചി: സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഇതുവരെ തീര്‍പ്പാക്കിയത് 91.25 ശതമാനം പരാതികൾ. സംസ്ഥാന, ജില്ലാ കമ്മീഷനുകള്‍ ആരംഭിച്ചത് മുതല്‍ 2024 ഡിസംബര്‍ 31 വരെ 2,90,912 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 2,65,478 കേസുകള്‍ (91.25 ശതമാനം) ആണ് തീര്‍പ്പാക്കിയത്. 1986ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ സംസ്ഥാന ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷനും 14 ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷനുകളും രൂപീകരിച്ചത്. 2019 ജൂലൈ 20ന് പുതുക്കിയ ഉപഭോക്തൃ സംരക്ഷണ നിയമം നിലവില്‍ വന്നു. പുതുക്കിയ ഓണ്‍ലൈന്‍ വ്യാപാരം, നേരിട്ടുള്ള വില്പന തുടങ്ങിയ നിരവധി മേഖലകള്‍കൂടി ഉള്‍പ്പെട്ട പുതിയ നിയമം ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനുകളുടെ അധികാര പരിധി വര്‍ധിപ്പിച്ചു. സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍റെ സാമ്പത്തിക അധികാര പരിധി രണ്ടു കോടിയും ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനുകളുടെ സാമ്പത്തിക അധികാര…

Read More

അന്‍വര്‍ മത്സരരംഗത്ത് തുടരുമോ‍? സസ്‌പെന്‍സ് തുടരുന്നു

നിലമ്പൂര്‍: പി.വി. അന്‍വര്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെ മുന്നണികള്‍ കൂടുതല്‍ ജാഗ്രതയിലായി. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചെങ്കിലും മത്സരരംഗത്ത് അന്‍വര്‍ തുടരുമോ എന്ന സംശയവും മുന്നണികള്‍ക്കുണ്ട്. മത്സരരംഗത്ത് തുടരാനാണ് അന്‍വറിന്‍റെ തീരുമാനമെങ്കില്‍ ഐക്യമുന്നണിയും ഇടതുമുന്നണിയും വിയര്‍ക്കേണ്ടിവരുമെന്നതില്‍ സംശയമില്ല. യുഡിഎഫിന് ഉപതിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിക്കുക എന്നതിനേക്കാള്‍ മുന്നണി നിര്‍ത്തിയ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുകയെന്ന ദൗത്യവുമുണ്ട്. അന്‍വറിന്‍റെ യുഡിഎഫ് പ്രവേശംപോലും മുടക്കിയത് ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കിയതിന്‍റെ പേരിലാണ്.യുഡിഎഫ് ചെയര്‍മാന്‍ വി.ഡി. സതീശന്‍റെ നോമിനിയെന്ന് ഷൗക്കത്തിനെ അന്‍വര്‍ ചിത്രീകരിക്കുമ്പോള്‍, മുഴുവന്‍ യുഡിഎഫ് സംവിധാനവും ഷൗക്കത്തിനായി ഒരുമിക്കുമെന്ന് തീര്‍ച്ചയാണ്. ഇടതുപക്ഷസ്ഥാനാര്‍ഥി പാര്‍ട്ടി സ്ഥാനാര്‍ഥിയും പാര്‍ട്ടിയില്‍ കരുത്തനുമായതിനാല്‍ ഇടതിന്‍റെ വോട്ടുകളെല്ലാം അണുവിട വ്യതിചലിക്കാതെ പാര്‍ട്ടിക്കുതന്നെ പോവും. അതേസമയം എട്ടരവര്‍ഷം സിപിഎം സ്വതന്ത്ര എംഎല്‍എയായി പ്രവര്‍ത്തിച്ച അന്‍വറിന് വോട്ടുകള്‍ എങ്ങനെ മറിക്കാമെന്ന് നന്നായറിയാം. വോട്ടു മറിക്കുന്നതില്‍ അന്‍വര്‍ വിദഗ്ധനാണെന്ന് സിപിഎമ്മിനുള്‍പ്പെടെ…

Read More

കേരള ലോട്ടറി സമ്മാനഘടന വീണ്ടും പരിഷ്കരിക്കുന്നു ; 50 രൂപയുടെ സമ്മാനം ഇനിയില്ല

കൊല്ലം: കേരള ലോട്ടറിയുടെ സമ്മാന ഘടന വീണ്ടും പരിഷ്കരിക്കാൻ ലോട്ടറി വകുപ്പ് നടപടികൾ ആരംഭിച്ചു. സമ്മാനങ്ങളിൽ മാറ്റം വരുത്തിക്കൊണ്ടുള്ള പുതിയ ടിക്കറ്റുകൾ ജൂൺ ഒമ്പത് മുതൽ വിൽപ്പനയ്ക്ക് എത്തുമെന്നാണ് വിവരം.അടുത്തയിടെ ലോട്ടറി വകുപ്പ് പ്രതിദിന ടിക്കറ്റുകളുടെ 40 ൽ നിന്ന് 50 രൂപയായി ഉയർത്തി ഒന്നാം സമ്മാനം ഒരു കോടി രൂപയായും വർധിപ്പിപ്പിച്ചിരുന്നു. ഏറ്റവും കുറഞ്ഞ സമ്മാനത്തുകയായി 50 രൂപ കൂടി ഉൾപ്പെടുത്തി. ടിക്കറ്റ് വിലയ്ക്ക് സമാനമായ സമ്മാനത്തുക നൽകുന്നതിൽ അശാസ്ത്രീയതയുണ്ടെന്ന് ഏജന്‍റുമാരും വിൽപനക്കാരും വകുപ്പിനെ അറിയിക്കുകയുണ്ടായി. ഭാഗ്യാന്വേഷികൾക്കും ഇത് സ്വീകാര്യമായിരുന്നില്ല. സംസ്ഥാനത്ത് ഒട്ടാകെ ടിക്കറ്റ് വിൽപനയിലും കാര്യമായ ഇടിവുണ്ടായി. എതിർപ്പുകൾ വ്യാപകമായതിന്‍റെ അടിസ്ഥാനത്തിലാണ് സമ്മാന ഘടന അടിയന്തിരമായി പരിഷ്കരിക്കാൻ ലോട്ടറി വകുപ്പ് നിർബന്ധിതമായത്. ഇതിന്‍റെ അടിസ്ഥാനത്തിൽ 50 രൂപയുടെ സമ്മാനങ്ങൾ പൂർണമായും ഒഴിവാക്കാൻ തീരുമാനിച്ച് കഴിഞ്ഞു. പകരം 5,000 രൂപയുടെ സമ്മാനങ്ങളുടെ എണ്ണം കൂട്ടും. 2000,…

Read More

പ്രളയത്തിൽ മുങ്ങി മണിപുർ; 500ലേറെ ആളുകളെ രക്ഷപ്പെടുത്തി

ഇംഫാൽ: തുടർച്ചയായ മഴയിലും വ്യാപക മണ്ണിടിച്ചിലിലും പ്രളയത്തിലും മണിപുരിൽ വൻ നാശം.ഇതുവരെ 25 പേർ മരിച്ചതായാണ് റിപ്പോർട്ട്. വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ കണക്കിലെടുത്ത് ഇംഫാൽ നദിയുടെ തീരത്തു താമസിക്കുന്നവരെ ഒഴിപ്പിച്ചു. ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ് ജില്ലകളിലായി സൈന്യവും അസം റൈഫിൾസും കുട്ടികളും പ്രായമായവരും ഉൾപ്പെടെ അഞ്ഞൂറിലേറെ പേരെ രക്ഷപ്പെടുത്തി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ദിവസങ്ങളായി തുടരുന്ന തുടർച്ചയായ മഴയിൽ വ്യാപകമായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും ഇതുവരെ 25 പേർ മരിച്ചതായി ഇന്നലെ സ്ഥിരീകരിച്ചു. മണിപ്പൂരിൽ, മൂന്നു ദിവസമായി തുടരുന്ന മഴയിൽ സംസ്ഥാന തലസ്ഥാനമായ ഇംഫാലിൽ ദൈനംദിന ജീവിതം സ്തംഭിച്ചു. നഗരത്തിന്‍റെ പല ഭാഗങ്ങളും വെള്ളത്തിൽ മുങ്ങി. അതേസമയം, വരും ദിവസങ്ങളിൽ മേഖലയിലുടനീളം കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ മുന്നറിയിപ്പുണ്ട്.

Read More