ന്യൂഡല്‍ഹി: സില്‍വര്‍ലൈന്‍ പദ്ധതിക്ക് ബദലായി ഇ.ശ്രീധരന് നിര്‍ദേശിച്ച സെമി ഹൈസ്പീഡ് പാത പരിഗണനയിലെന്ന് കേന്ദ്രം. ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചതെന്നാണ് വിവരം. ഇ.ശ്രീധരന് ഡല്‍ഹിയിലെത്തി കേന്ദ്ര മന്ത്രിയെ കാണും. അതിന് ശേഷം ഇക്കാര്യത്തിലുള്ള നിലപാട് കേന്ദ്രം കേരളത്തെ ഔദ്യോഗികമായി അറിയിക്കും. പരമാവധി 200 കിലോമീറ്റർ വേഗത്തിൽ, സ്റ്റാൻഡേഡ് ഗേജിലുള്ള ‘സ്റ്റാൻഡ് എലോൺ പാത’യാണ് സില്‍വര്‍ലൈനിനുള്ള ഇ.ശ്രീധരന്റെ ബദൽ. പാതയിൽ ഏറിയ പങ്കും തൂണുകളിലും തുരങ്കങ്ങളിലുമായിരിക്കണം, ഓരോ 30 കിലോമീറ്ററിലും സ്റ്റേഷൻ വേണം, പാത കണ്ണൂർ വരെ മതി എന്നിവ മാത്രമാണ് വ്യത്യസ്തമായി ശ്രീധരൻ അഭിപ്രായപ്പെട്ടത്.
Read MoreDay: June 3, 2025
മഴ ശമിച്ചു; കുട്ടനാടൻ പാടശേഖരപ്രദേശങ്ങളിൽ വെള്ളക്കെട്ടും ദുരിതങ്ങളും തുടരുന്നു
കാവാലം: പൊതുജലാശയങ്ങളിൽ ജലനിരപ്പു താഴ്ന്നു തുടങ്ങിയെങ്കിലും കുട്ടനാടൻ പാടശേഖരപ്രദേശങ്ങളിൽ വെള്ളക്കെട്ടും ദുരിതങ്ങളും തുടരുകയാണ്.നീലംപേരൂർകൃഷി ഭവൻപരിധിയിലുള്ള കോഴിച്ചാൽ വടക്കുപാടശേഖരത്തിന്റെ പുറംബണ്ടുകളുടെ സംരക്ഷണവലയത്തിനുള്ളിലുള്ള കിഴക്കേചേന്നംകരിയിൽ ഇപ്പോഴും വെള്ളക്കെട്ടാണ്. കരക്കൃഷി വെള്ളംകയറി നശിച്ചു. റോഡുഗതാഗതവും നിലച്ചു.കഴിഞ്ഞ രണ്ടു വർഷങ്ങളിലും ഇപ്പോഴത്തേതിലും കൂടുതൽ ജലനിരപ്പുയർന്നിരുന്നെങ്കിലും പാടശേഖരത്തിൽ പന്പിംഗ് നടന്നിരുന്നതിനാൽ വെള്ളപ്പൊക്കത്തിന്റെ കെടുതികൾ ഇവിടെയുള്ളവരെ ഒട്ടുംതന്നെ ബാധിച്ചിരുന്നില്ല. ഇത്തവണ വിളവുമോശമായതിനാൽ കർഷകർ കൊയ്യാതെ കൃഷി ഉപേക്ഷിക്കുകയായിരുന്നു. അങ്ങനെ പന്പിംഗ് നിലച്ചതാണ് ദുരിതങ്ങൾക്കിടയാക്കിയത്. മഴക്കാലത്ത് കൃഷിയേക്കാൾ പ്രാധാന്യം ദുരിതനിവാരണത്തിനു നൽകണമെന്നും, പാടശേഖരത്തിൽ നെൽക്കൃഷിയുണ്ടോയെന്നതു പരിഗണിക്കാതെ ആവശ്യാനുസരണം പന്പിംഗ് നടത്തുന്നതിനാവശ്യമായ പദ്ധതികൾ ആവിഷ്കരിക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Read Moreരാജ്യത്തു കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നു: റിപ്പോർട്ട് തേടി ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകളുടെ സാന്പിൾ ശേഖരണം, പരിശോധനാരീതി, വ്യാപനം തുടങ്ങിയ കാര്യങ്ങളിൽ സ്വീകരിക്കുന്ന നടപടിക്രമങ്ങളുടെ വിശദമായ തത്സ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രത്തോടു നിർദേശിച്ച് ഡൽഹി ഹൈക്കോടതി. കോവിഡ് പകർച്ചവ്യാധി അവസാനിച്ചിട്ടില്ലെന്നുചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നിർദേശം. കോവിഡ് കേസുകളുടെ സാന്പിൾ ശേഖരണത്തിലും പരിശോധനാകേന്ദ്രങ്ങളിലും ചില മാനദണ്ഡങ്ങൾ പാലിക്കണമെന്ന മുൻ കോടതി ഉത്തരവുകൾ പാലിക്കുന്നതിൽ അധികാരികൾ പരാജയപ്പെട്ടുവെന്നാരോപിച്ച് സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലാണു ഹൈക്കോടതിയുടെ നിർദേശം. ആറാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവ്.അതേസമയം, രാജ്യത്തു കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതായാണു റിപ്പോർട്ടുകൾ. നാലായിരത്തോളം കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ രോഗവ്യാപനം മുൻവർഷങ്ങളെ അപേക്ഷിച്ച് കുറവാണെന്നാണ് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നത്.മിക്ക രോഗികളും വീട്ടിൽത്തന്നെ ചികിത്സ നടത്തി രോഗമുക്തരാകുന്നുണ്ടെന്ന് ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ഡയറക്ടർ ജനറൽ പറഞ്ഞു.
Read Moreഅൻവറിനെ ‘നോവിക്കാതെ’ ഇരുമുന്നണികളും; നിലന്പൂരിൽ പ്രചാരണം കൊഴുക്കുന്നു
സ്വന്തം ലേഖകന്‍കോഴിക്കോട്: പി.വി. അന്‍വര്‍ വിഷയം അടഞ്ഞ അധ്യായമാക്കി തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും യുഡിഎഫ്. അന്‍വര്‍ പ്രതിപക്ഷനേതാവിനും യുഡിഎഫ് നേതൃത്വത്തിനുമെതിരേ ഉയര്‍ത്തിയ ആരോപണങ്ങളോട് നേതാക്കളാരും പ്രതികരിച്ചില്ല. ഇന്നലെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പിണറായി വിജയനെതിരേ കടന്നാക്രമിച്ച എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പി.വി. അന്‍വറിനെതിരേ ഒന്നും പറഞ്ഞില്ല. തുടര്‍ന്നുള്ള തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലും അന്‍വറുമായി ബന്ധപ്പെട്ട് യാതൊന്നും പറയേണ്ടെന്നാണു തീരുമാനം. അതേസമയം യുഡിഎഫ് വാതില്‍ അടഞ്ഞപ്പോഴും പിണറായിയെയും എല്‍ഡിഎഫിനെയും കടന്നാക്രമിച്ചാണ് പി.വി. അന്‍വര്‍ പ്രചാരണരംഗത്ത് മുന്നേറുന്നത്. അതേസമയം മുസ്ലിം ലീഗ് നേതാക്കള്‍ക്കെതിരേ വിമര്ശനമുന്നയിക്കാതിരിക്കാനും അന്‍വര്‍ ശ്രദ്ധിക്കുന്നുണ്ട്. ഫലത്തില്‍ അന്‍വറും യുഡിഎഫ് നേതാക്കളും എല്‍ഡിഎഫിനെതിരേ ശക്തമായി പ്രചാരണം നടത്തുന്ന അവസ്ഥയാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജ് ആകട്ടെ പി.വി.അന്‍വറുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് വളരെ സൂക്ഷിച്ചുമാത്രമാണു മറുപടി പറയുന്നത്. പരമാവധി അന്‍വറിനെ പ്രകോപിപ്പിക്കാതിരിക്കുക എന്ന നയമാണ് സ്ഥാനാര്‍ഥി എന്ന നിലയില്‍ സ്വരാജ്…
Read Moreഉറങ്ങാനെത്തിയപ്പോൾ തലയണയ്ക്കടിയിൽ ഉറങ്ങി ഉഗ്രവിഷമുള്ള മൂർഖൻ! ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ
നാഗ്പുർ: വീട്ടിലെ കിടപ്പുമുറിയിലെ തലയണയ്ക്കടിയിൽ ഉഗ്രവിഷമുള്ള മൂർഖൻ! പാന്പിനെക്കണ്ടതും മുറിയിൽനിന്നു പുറത്തേക്കിറങ്ങി വീട്ടുകാർ. മഹാരാഷ്ട്രയിലെ നാഗ്പുരിലാണു സംഭവം. മഴ പെയ്തപ്പോൾ തണുപ്പിൽനിന്നു രക്ഷനേടാനായാണ് പാന്പെത്തിയത്. മുറിക്കുള്ളിലെത്തി, ബെഡ്ഷീറ്റ് കുടഞ്ഞുവിരിക്കാൻ തുടങ്ങുന്പോഴാണ് ഗൃഹനാഥ പാന്പിനെ കണ്ടത്. പാമ്പിനെ കണ്ടതും വീട്ടുകാരും ഒത്തുകൂടിയവരും പരിഭ്രാന്തരാവുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. അതേസമയം സാധാരണ കാണുന്ന പാമ്പ് അല്ല ഇതെന്നും വിഷം കൂടിയ ഇനമാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
Read Moreമാമ്പഴം മോഷ്ടിച്ചെന്നാരോപിച്ച് തൊഴിലാളിയെ കൊന്ന് കനാലിൽ തള്ളി; സംഭവത്തിൽ അഞ്ചു പ്രതികൾ അറസ്റ്റിൽ
അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തിൽ മാമ്പഴം മോഷ്ടിച്ചെന്നാരോപിച്ച് തൊഴിലാളിയെ മര്‍ദിച്ചുകൊന്നു കനാലിൽ തള്ളി. മേയ് 21ന് ആണു സംഭവം. സുരേഷിനെ അഞ്ചുപേര്‍ ചേര്‍ന്നു കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ അഞ്ചു പ്രതികളെയും അറസ്റ്റ് ചെയ്തെന്ന് പോലീസ് പറഞ്ഞു. പ്രതികളിലൊരാള്‍ മാമ്പഴത്തോട്ടം പാട്ടത്തിനെടുത്തിരുന്നു. തോട്ടത്തിലെ തൊഴിലാളിയായിരുന്നു സുരേഷ്. 50,000 രൂപ വിലമതിക്കുന്ന മാമ്പഴം മോഷ്ടിച്ചെന്ന സംശയത്തെത്തുടർന്നാണ് കൊലപാതകം. മര്‍ദനത്തെത്തുടര്‍ന്ന് സുരേഷ് മരിച്ചെന്നു മനസിലാക്കിയ പ്രതികള്‍ മൃതശരീരം കാറില്‍ കയറ്റി കനാലില്‍ വലിച്ചെറിയുകയായിരുന്നു.
Read Moreമുത്തശിക്ക് പ്രായം 95; കഴുത്തിൽ കിടന്നക്കുന്നത് 2 പവന്റെ മാല; വയോധികയുടെ മുഖത്ത് തലയിണ അമർത്തി അവശയാക്കിയശേഷം മാല മോഷ്ടിച്ചു; ഞെട്ടൽ മാറാതെ ബന്ധുക്കൾ
അടിമാലി: 95 വയസുള്ള സ്വന്തം മുത്തശിയെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം സ്വർണമാല കവർന്ന ചെറുമകൻ മണിക്കൂറുകൾക്കകം അറസ്റ്റിൽ. അടിമാലിക്കു സമീപം മച്ചിപ്ലാവ് പുളിക്കൽ മേരിയുടെ ആഭരണമാണ് കവർന്നത്. മേരിയുടെ മൂത്ത മകൻ മൈക്കിളിന്റെ മകൻ അഭിലാഷി(ആന്റണി-44)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. മച്ചിപ്ലാവിലെ വീട്ടിൽ മേരിയുടെ മകൻ തമ്പി, ഭാര്യ ട്രീസ എന്നിവർക്കൊപ്പമാണ് വയോധിക താമസിച്ചിരുന്നത്. തന്പിയും ട്രീസയും പള്ളിയിൽ പോയ സമയത്താണ് മോഷണം നടന്നത്. കട്ടിലിൽ കിടക്കുകയായിരുന്ന മേരിയുടെ മുഖത്ത് തലയിണ അമർത്തിപ്പിടിച്ചശേഷം കഴുത്തിൽ കിടന്ന രണ്ടര പവനോളം തൂക്കം വരുന്ന സ്വർണമാല കവരുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പള്ളിയിൽനിന്ന് മക്കൾ തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഉടൻ പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടിയത്. ആദ്യഘട്ടത്തിൽ പ്രതി മോഷണം സമ്മതിച്ചിരുന്നില്ല. പിന്നീട് ടൗണിലെ നിരീക്ഷണ കാമറയിൽനിന്ന് ലഭിച്ച സൂചനയുടെ…
Read Moreപ്രവേശനോത്സവത്തിൽ പോലീസുകാർക്കെന്ത് കാര്യം… പെരുവന്താനം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്കൂളിലെത്തിയത് വെറുതെ കൈയും വീശിയല്ല
സ്കൂളുകളിൽ സർക്കാരിന്റെയും സ്കൂൾ മാനേജ്ന്റിന്റെയും സന്നദ്ധ സംഘടനകളുടെയുമൊക്കെ നേതൃത്വത്തിൽ പ്രവേശനോത്സവങ്ങൾ സംഘടിപ്പിക്കാറുണ്ട്. എന്നാൽ, പോലീസിന്റെ നേതൃത്വത്തിൽ ഒരു സ്കൂളിലെ പ്രവേശനോത്സവം പൂർണമായും ഏറ്റെടുത്തു നടത്തി വ്യത്യസ്തരായി മാറിയിരിക്കുകയാണ് പെരുവന്താനം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ. ഇനി ഇവർ സംഘടിപ്പിച്ചതോ വെറും പ്രവേശനോത്സവമല്ല. സ്കൂളിലെ പ്രവേശനോത്സവത്തിന്റെ അലങ്കാരം മുതൽ നവാഗതരെ സ്വീകരിക്കൽ വരെയും പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് നടന്നത്. മധുര പലഹാരങ്ങൾ നൽകി കുഞ്ഞുകുട്ടികളെ കാക്കിപ്പട കൈയിലെടുത്തതോടെ കുരുന്നുകളുടെ മനസിലെ പേടിയും മാഞ്ഞു. പ്രവേശനോത്സവത്തിൽ പങ്കെടുത്ത കുട്ടികൾക്ക് ബാഗും കുടയും പഠനോപകരണങ്ങളും കൂടാതെ ഉച്ചക്കഞ്ഞി കുടിക്കുന്നതിനാവശ്യമായ പാത്രങ്ങളും ഉൾപ്പെടെയാണ് പോലീസ് ഒരുക്കി നൽകിയത്. പെരുവന്താനം പഞ്ചായത്തിലെ ടിആർ ആൻഡ് ടി എസ്റ്റേറ്റിലെ മാട്ടുപ്പെട്ടി എൽപി സ്കൂളിലാണ് പോലീസിന്റെ പ്രവേശനോത്സവം നടന്നത്. വാർഡ് അംഗം എം.സി. സുരേഷ് അധ്യക്ഷത വഹിച്ചു. പീരുമേട് ഡിവൈഎസ്പി വിശാൽ ജോൺസൺ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ്…
Read Moreഐ നീഡ് എ ഫേവര്‍ ഫ്രം യു എന്ന് അക്ഷരത്തെറ്റോടെയുള്ള ഇംഗ്ലീഷ് മെസേജ്; വാട്സ് ആപ്പില്‍ സഹായസന്ദേശവുമായി തട്ടിപ്പുസംഘം; ജാഗ്രത പാലിക്കണമെന്ന് പോലീസ്
കോട്ടയം: മൊബൈല്‍ ഫോണില്‍ നെറ്റ് ബാങ്കിംഗും യുപിഐ സംവിധാനവുമുള്ളവര് ജാഗ്രത പാലിക്കുക. പരിചിതരും പ്രമുഖരുമായ വ്യക്തികളുടെ വാട്സ് ആപ്പിലൂടെ മെസേജ് അയച്ച് പണം തട്ടുന്ന സംഘം സജീവമായിരിക്കുന്നു. ജില്ലയില്‍ വൈദികര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ മൊബൈല്‍ നമ്പറുകള്‍ ഹാക്ക് ചെയ്താണ് അവരുടെ നമ്പറുകളില്‍നിന്ന് ഒരാഴ്ചയായി അഭ്യര്‍ഥന വന്നുകൊണ്ടിരിക്കുന്നത്. പ്രെയിസ് ദി ലോഡ്, ഐ നീഡ് എ ഫേവര്‍ ഫ്രം യു എന്ന് അക്ഷരത്തെറ്റോടെയുള്ള ഇംഗ്ലീഷ് മെസേജാണ് വരിക. എന്ത് സഹായം എന്ന് തിരികെ മെസേജിട്ടാല്‍ നാല്പതിനായിരം രൂപ തന്ന് സഹായിക്കണമെന്നും ബാങ്ക് ഇടപാടിന് തടസം സംഭവിച്ചെന്നും രാവിലെ തിരികെ തരാമെന്നും മറുപടി വരും. നിജസ്ഥിതി ചോദിച്ചറിയാതെ നിരവധി പേര് ഇത്തരത്തില്‍ പണം യുപിഐ വഴി ട്രാന്‍സ് ചെയ്ത് തട്ടിപ്പില്‍പ്പെട്ടു. മൊബൈലിലെ കോള്‍ ലിസ്റ്റില്‍ ഏറെപ്പെരുടെ നമ്പര്‍ സൂക്ഷിച്ചിരിക്കുന്നവരെ തെരഞ്ഞുപിടിച്ചാണ് സംഘം നുഴഞ്ഞുകയറി സന്ദേശം അയയ്ക്കുക. ഈ സാഹചര്യത്തില്‍ പോലീസ്…
Read Moreപോടൂർ വീട്ടിൽ ഇനി അക്ഷരോത്സവം; ഒമ്പതു സഹോദരങ്ങൾ ഒരുമിച്ച് സ്കൂളിലേക്ക്; ഒരുമിച്ചിറങ്ങുന്നത് അങ്കണവാടി മുതൽ പ്ലസ് ടു വരെ പഠിക്കുന്ന മക്കൾ
സ്കൂളിലെ ഹാജർ വിളിക്കു മുമ്പ് വീട്ടിലും ഹാജർ വിളിക്കും. ബെല്ലിന് പകരം അലാം മുഴങ്ങും. വരിവരിയായി കുട്ടികൾ എത്തുകയായി. ഇന്നലെ മുതൽ അങ്ങനെയായി മാറി കൊട്ടിയൂർ സ്വദേശിയായ പോടൂർ സന്തോഷിന്റെയും രമ്യയുടെയും വീട്. ഒന്നും രണ്ടുമല്ല, ഒമ്പതു കുട്ടികളെ വേണം സ്കൂളിൽ വിടാൻ. അങ്കണവാടി മുതൽ പ്ലസ് ടു വരെ പഠിക്കുന്ന മക്കളാണ് ഒരുമിച്ചിറങ്ങുന്നത്. ഇനി ഇത്തരമൊരു സ്കൂളിൽ പോക്ക് ഉണ്ടാകില്ല. കാരണം, മൂത്ത മകൾ ഈ വർഷം പ്ലസ് ടു പൂർത്തിയാക്കുന്നതോടെ സ്കൂൾ പഠനം അവസാനിക്കും. ഇളയ മകൾക്ക് പ്രായം വെറും മൂന്നര മാസം മാത്രമാണ്. മൂത്ത മകൾ ആൽഫിയ എലിസബത്ത് കൊട്ടിയൂർ ഐജെഎം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്. രണ്ടാമത്തെ മകൾ ആഗ്നസ് മരിയയും മൂന്നാമത്തെ മകൾ ആൻ ക്ലെറിനും അതേ സ്കൂളിലെ പത്താം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്നു. അതിന്…
Read More