പാനൂര്‍: ജുഡീഷറിയുടെ ഇടതുപക്ഷ വിരുദ്ധമനോഭാവമാണു പി. കെ. കുഞ്ഞനന്തനെ ഇല്ലാതാക്കിയതെന്ന് ഇ.പി. ജയരാജന്. തടവറയ്ക്കുള്ളിലും കുഞ്ഞനന്തനു നീതി ലഭിച്ചില്ലെന്നും ഇ.പി. പറഞ്ഞു. പാനൂരില്‍ പി.കെ. കുഞ്ഞനന്തന് ദിനാചരണത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു ജയരാജന്റെ പരാമര്‍ശം. വര്‍ഗീയ ശക്തികളും മറ്റു പിന്തിരിപ്പന് ശക്തികളും ചേര്‍ന്നാണ് കുഞ്ഞനന്തനെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചത്. ഒരു കമ്യൂണിസ്റ്റ് വിപ്ലവകാരിയുടെ ധീരതയോടെ അദ്ദേഹം നീണ്ടകാലം ജയില്‍വാസം അനുഭവിച്ചു. നീതിപീഠത്തിനു മുന്നില്‍ സത്യം വെളിപ്പെടുത്താന്‍ ശ്രമങ്ങളുണ്ടായി. ജുഡീഷറിയുടെ ഇടതുപക്ഷ വിരുദ്ധമനോഭാവം കുഞ്ഞനന്തനെ ജയിലിനുള്ളില്‍ തടവുകാരനാക്കി. ഒരു ഇന്ത്യന്‍ പൗരനു ലഭിക്കേണ്ട നീതി കുഞ്ഞനന്തന് ലഭിച്ചില്ല. ഭരണകൂട ഭീകരത കുഞ്ഞനന്തനെ തടവറയ്ക്കുള്ളിലാക്കി- ഇ.പി. ജയരാജന് പറഞ്ഞു.
Read MoreDay: June 12, 2025
സെനഗലിനോട് നാണംകെട്ട് ഇംഗ്ലണ്ട്
നോട്ടിംഗ്ഹാം: രാജ്യാന്തര സൗഹൃദ ഫുട്ബോളില്‍ ഇംഗ്ലണ്ടിനു നാണംകെട്ട തോല്‍വി. ആഫ്രിക്കന്‍ ടീമായ സെനഗലിനോട് ഹോം ഗ്രൗണ്ടില്‍ 3-1ന് ഇംഗ്ലണ്ട് പരാജയപ്പെട്ടു. ഏഴാം മിനിറ്റില്‍ ഹാരി കെയ്ന്റെ ഗോളില്‍ ലീഡ് നേടിയശേഷമാണ് ഇംഗ്ലണ്ടിന്റെ തോല്‍വി. 40-ാം മിനിറ്റില്‍ ഇസ്മയില സാര്‍ സെനഗലിനായി ഒരു ഗോള്‍ മടക്കി. തുടര്‍ന്ന് ഹബീബ് ദിയാറ (62’), ഷെയ്ഖ് സബാലി (90+3’) എന്നിവരും ഇംഗ്ലണ്ടിന്റെ വലയില്‍ പന്ത് എത്തിച്ചു. ജൂഡ് ബെല്ലിങ്ഗം ഒരു ഗോള്‍ മടക്കിയെങ്കിലും ഗോളിലേക്കുള്ള വഴിയില്‍ ഹാന്‍ഡ്ബോള്‍ വന്നതിനാല്‍ റഫറി അനുവദിച്ചില്ല. തോമസ് ടൂഹെലിന്റെ ശിക്ഷണത്തിനു കീഴില്‍ ഇംഗ്ലണ്ടിന്റെ ആദ്യ തോല്‍വിയാണ്. അതേസമയം, സെനഗല്‍ തുടര്‍ച്ചയായ 24-ാം മത്സരത്തിലും തോല്‍വി അറിയാതെ കളംവിട്ടു. അൻഡോറയ്ക്ക് എതിരായ ഫിഫ 2026 ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ 1-0നു ജയിച്ച ടീമില്‍ 10 മാറ്റങ്ങളുമായാണ് ഇംഗ്ലണ്ടിനെ ടൂഹെല്‍ കളത്തില്‍ ഇറക്കിയത്. ആഫ്രിക്കൻ ടീമിനോട് ആദ്യ തോല്‍വി…
Read More‘ദേ ഇങ്ങോട്ട് നോക്കിയേ’… ജയസൂര്യയ്ക്കും ബാലചന്ദ്രമേനോനുമെതിരേ തെളിവില്ല; സാക്ഷിയായ നടി മൊഴിമാറ്റി; നടിയുടെ ലൈംഗികാരോപണ കേസ് അവസാനിപ്പിക്കാനൊരുങ്ങി പോലീസ്
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പ്രമുഖര്ക്കെതിരേയെടുത്ത കേസുകളും അവസാനിപ്പിക്കാനൊരുങ്ങുന്നു. നടിയുടെ വെളിപ്പെടുത്തലിൽ നടന്മാരായ ബാലചന്ദ്രമേനോനും ജയസൂര്യയ്ക്കുമെതിരേ ഉയർന്ന ലൈംഗികാരോപണത്തിൽ തെളിവില്ലെന്ന് പോലീസ്. സാക്ഷികളും പരാതിക്കാരിക്ക് എതിരാണെന്നാണ് പോലീസ് പറയുന്നത്. കേസിൽ ഇരുവരെയും കുറ്റവിമുക്തരാക്കണോയെന്ന് കാര്യത്തിൽ പ്രത്യേക അന്വേഷണ സംഘം ഉടൻ തീരുമാനമെടുക്കും. 2008ല്‍ നടന്ന ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പീഡിപ്പിച്ചെന്നായിരുന്നു ജയസൂര്യയ്ക്കും ബാലചന്ദ്രമേനോനുമെതിരായ പരാതി. സെക്രട്ടേറിയറ്റിലെ ശുചിമുറിയിലേക്ക് പോകുമ്പോൾ ജയസൂര്യ അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി. പരാതിയില്‍ പറയുന്ന ദിവസം സെക്രട്ടേറിയറ്റ് വളപ്പിൽ ഷൂട്ടിങ് നടന്നിട്ടുണ്ടെങ്കിലും ഓഫിസിലോ മുറികളിലോ കയറാന്‍ അനുവാദം നല്‍കിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ രേഖ. പീഡനം നടന്നെന്ന് പരാതിക്കാരി പറയുന്ന ശൗചാലയം ഇരുന്ന ഭാഗത്ത് നിലവിൽ വനം മന്ത്രിയുടെ ഓഫീസാണ്. പരാതിക്കാരി പോലും കൃത്യമായി സ്ഥലം തിരിച്ചറിഞ്ഞിട്ടില്ല. ദൃക്സാക്ഷിയോ സാക്ഷിമൊഴികളോ സംഭവത്തിൽ ഇല്ലെന്നും പോലീസ് പറയുന്നു. ഇതേ സിനിമയുടെ ചിത്രീകരണത്തിനിടെ വഞ്ചിയൂരിലെ…
Read Moreകാമുകൻമാരില്ലാതെ ചൈത്രയ്ക്ക് പറ്റില്ല; ആദ്യകാമുകനെ വീട്ടുകാർ ഇടപെട്ട് ഒഴിവാക്കി; രണ്ടാമത്തെ കാമുകനെയും ഒഴിവാക്കുമെന്ന ഭയത്താൽ ഭർത്താവിനും വീട്ടുകാർക്കും വിഷം നൽകി കൊല്ലാൻ ശ്രമം
ബംഗളൂരു: കാമുകനുമായുളള ബന്ധം തുടരാനായി ഭര്‍ത്താവിനും മക്കള്‍ക്കും ഭര്‍തൃമാതാവിനും ഭക്ഷണത്തില്‍ ഗുളിക കലര്‍ത്തി നല്കി കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ യുവതി അറസ്റ്റില്‍. കര്‍ണാടകയിലെ ഹാസന് ജില്ലയിലാണ് സംഭവം. ബേലൂര്‍ താലൂക്കിലെ കെരളൂരു ഗ്രാമത്തില്‍ നിന്നുളള ചൈത്ര എന്ന യുവതിയാണ് അറസ്റ്റിലായത്. 11 വര്‍ഷം മുന്‍പാണ് ഗജേന്ദ്രയുമായി ചൈത്രയുടെ വിവാഹം നടന്നത്. ഈ ബന്ധത്തില്‍ ഇരുവര്‍ക്കും എട്ടും പത്തും വയസുളള രണ്ട് മക്കളുണ്ട്. ചൈത്രയ്ക്ക് നേരത്തെ ഗ്രാമത്തിലെ പുനീത് എന്ന യുവാവുമായി ബന്ധമുണ്ടായിരുന്നു. നാട്ടിലെ മുതിര്‍ന്നവരും ബന്ധുക്കളും ഇടപെട്ട് ഈ പ്രശ്നം പരിഹരിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇവര്‍ ശിവു എന്ന മറ്റൊരു പുരുഷനുമായി ബന്ധത്തിലായി. തന്റെ ഈ പ്രണയബന്ധത്തിന് കുടുംബം തടസമാകുമെന്ന് ഭയന്നാണ് യുവതി അവരെ ഇല്ലാതാക്കാന്‍ ശ്രമിച്ചതെന്ന് പോലീസ് പറയുന്നു. ഭര്‍ത്താവും ഭര്‍തൃമാതാവും കുട്ടികളും കഴിച്ച ഭക്ഷണത്തിനും കാപ്പിയിലുമാണ് ഇവര്‍ വിഷം കലര്‍ത്തിയത്. ഭക്ഷണം കഴിച്ച…
Read More