വിവാഹവേദിയില്‍ എസിയില്ലെന്ന കാരണത്താൽ വധു വിവാഹത്തില്‍നിന്നു പിന്മാറി. ആഗ്രയ്ക്ക് അടുത്തുള്ള ശംഷാബാദ് പട്ടണത്തില്‍ നടന്ന ഒരു വിവാഹച്ചടങ്ങിനിടെയാണു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വിവാഹ വേദിയിലെ ചൂട് കാരണം വധു അസ്വസ്ഥയായിരുന്നു, വരന്റെ കുടുംബത്തോട് വിവാഹവേദിയില്‍ എസി വേണമെന്ന് വധുവിന്റെ കുടുംബം ആവശ്യപ്പെട്ടു. ഇത് നിരസിക്കപ്പെട്ടതോടെ വാഗ്വാദമായി. അതിനിടെ വധു വിവാഹത്തില്‍നിന്നു പിന്മാറിയെന്ന് അറിയിച്ച് മണ്ഡപത്തില്‍നിന്ന് ഇറങ്ങി. പരാതി ലഭിച്ചതനുസരിച്ച് സംഭവ സ്ഥലത്തെത്തിയ പോലീസ് പ്രശ്നങ്ങൾ പറഞ്ഞ് പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും വിവാഹത്തിനില്ലെന്ന തീരുമാനത്തില്‍ വധു ഉറച്ചുനിന്നു. വിവാഹത്തിന് ചെലവായ തുക വരന്റെ കുടുംബത്തിന് വധുവിന്റെ കുടുംബം തിരിച്ചുകൊടുത്തതോടെ വരനും കുടുംബവും സ്ഥലം വിടുകയുംചെയ്തു. വരന്റെ കുടുംബം സ്ത്രീധനക്കാര്യത്തില്‍ വാശി പിടിച്ചതിന് പിന്നാലെയാണ് എസി ഒരു പ്രശ്നമായി ഉയര്‍ന്നു വന്നതെന്നു പോലീസ് പിന്നീട് പറഞ്ഞു.
Read MoreDay: June 13, 2025
നെല്ല് സംഭരണം പാളിയതിനു പിന്നാലെ അടുത്തകൃഷിക്കുള്ള വിത്തുവിതരണത്തിലും വീഴ്ച; വിത ഉപേക്ഷിച്ച് കര്‍ഷകര്‍
കോട്ടയം: പുഞ്ച നെല്ല് സംഭരണം പാളിയതിനു പിന്നാലെ അടുത്തകൃഷിക്കുള്ള വിത്തുവിതരണത്തിലും വീഴ്ച.കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും ഉമ വിത്ത് കിട്ടാനില്ലാതെ വന്നതോടെ ചില പാടശേഖരങ്ങളില്‍ ഒന്നാം കൃഷി വേണ്ടെന്നുവച്ചു. കാര്‍ഷിക കലണ്ടര്‍ അടിസ്ഥാനമാക്കണമെന്ന് ഉപദേശിക്കുന്ന സര്‍ക്കാരിന് വിത്ത് എത്തിക്കുന്നതില്‍ വലിയ വീഴ്ചയാണുണ്ടായിരിക്കുന്നത്. നാഷണള്‍ സീഡ് കോര്‍പറേഷന്റെ വിത്ത് കൃഷി ഓഫീസുകള്‍ മുഖേനയാണ് കര്‍ഷകര്‍ക്ക് ലഭിക്കേണ്ടത്. മിക്കയിടങ്ങളിലും തദ്ദേശസ്ഥാപനങ്ങള്‍ കര്‍ഷകര്‍ക്ക് വിത്തിന് സബ്സിഡി നല്‍കുന്നുണ്ട്. ഗുണമേന്മയുള്ള വിത്ത് പലപ്പോഴും കിട്ടാറില്ലെന്ന പരാതി വ്യാപകമാണ്. ഇതര സംസ്ഥാനങ്ങളില്‍നിന്ന് ഉമ എന്ന പേരില്‍ എത്തുന്ന വിത്തിനൊപ്പം മറ്റ് ഇനങ്ങളും കയറിവരിക പതിവാണ്. കക്ക അഞ്ചു രൂപ നിരക്കില്‍ കര്‍ഷകര്‍ക്ക് ലഭ്യമാണ്. രാസവളത്തിനും കീടനാശിനിക്കും യാതൊരു സബ്സിഡിയുമില്ല.
Read Moreബാസ്കറ്റ്: കേരളം ക്വാർട്ടറിൽ
കൊച്ചി: അണ്ടർ 23 ദേശീയ ബാസ്കറ്റ്ബോളിൽ കേരള വനിതകൾ ക്വാർട്ടറിൽ. പുരുഷ ടീമും നോക്കൗട്ട് ഉറപ്പിച്ചു. വനിതകൾ പൂൾ എയിൽ ഗോവ (5-21), പഞ്ചാബ് (11-18) ടീമുകളെ കീഴടക്കിയാണ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചത്. പുരുഷന്മാർ ഒരു മത്സരം ബാക്കിനിൽക്കേ രണ്ടു ജയം നേടി. പോണ്ടിച്ചേരി (12-19), പഞ്ചാബ് (18-21) ടീമുകളെയാണ് കേരള പുരുഷന്മാർ ആദ്യദിനം തോൽപ്പിച്ചത്.
Read Moreഎത്താൻ പത്ത് മിനിറ്റ് വൈകി, പറന്ന് പൊങ്ങി വിമാനം; ഭൂമി ചൗഹാൻ തിരിച്ചു നടന്നത് ജീവിതത്തിലേക്ക്; അഹമ്മദാബാദിലെ വിമാനാപകടത്തിൽ നിന്ന് രക്ഷിച്ച ദൈവത്തിന് നന്ദി പറഞ്ഞ് യുവതി
അഹമ്മദാബാദ്: തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിൽ ലണ്ടനിലേക്കു പോകേണ്ടവരുടെ പട്ടികയിൽ ഭൂമി ചൗഹാനുമുണ്ടായിരുന്നു. എന്നാൽ പത്തു മിനിറ്റ് വൈകിയതോടെ ഈ യുവതിയുടെ യാത്ര മുടങ്ങുകയും അതു ജീവിതത്തിലേക്കുള്ള രക്ഷപ്പെടലായി ഭവിക്കുകയും ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 1.30നാണ് യുവതി വിമാനത്താവളത്തിലെത്തിയത്. എന്നാൽ ഇതിനോടകം വിമാനം നീങ്ങിത്തുടങ്ങിയിരുന്നു. വിമാനാപകട വാർത്തയറിഞ്ഞു താൻ വിറയ്ക്കുകയായിരുന്നുവെന്നും തനിക്ക് സംസാരിക്കാനാകുന്നില്ലായിരുന്നുവെന്നും ഭൂമി പറഞ്ഞു. തന്റെ ജീവൻ കാത്തുരക്ഷിച്ച ദൈവിക ഇടപെടലിന് നന്ദി പറയുന്നതായും യുവതി പറഞ്ഞു. കുടുംബസമേതം ലണ്ടനിൽ താമസിക്കുന്ന ഭൂമി ചൗഹാൻ രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം അവധിക്കു നാട്ടിലെത്തിയതായിരുന്നു. തനിച്ചാണു നാട്ടിലേക്കു പോന്നത്. വിമാനം കൃത്യസമയത്താണെന്നും എന്നാൽ തനിക്കു കൃത്യസമയത്ത് എത്താൻ സാധിക്കാത്തതിനാൽ വിമാനം മിസായെന്നും അതിനാൽ വീട്ടിലേക്ക് മടങ്ങുകയാണെന്നും യുവതി ഭർത്താവിനെ വിളിച്ച് അറിയിച്ചിരുന്നു.
Read More6 ദിനത്തിനിടെ 3 റിക്കാര്‍ഡ്; സൂപ്പർ സമ്മര്‍
വിക്ടോറിയ: കാനഡയുടെ 18 കാരിയായ നീന്തല്‍ത്താരം സമ്മര്‍ മക്കിന്റോഷ് കഴിഞ്ഞ ആറു ദിവസത്തിനിടെ തകര്‍ത്തത് മൂന്നു ലോക റിക്കാര്‍ഡ്. 2025 കനേഡിയന്‍ സ്വിമ്മിംഗ് ട്രയല്‍സില്‍ 400 മീറ്റര്‍ മെഡ്ലെയില് മക്കിന്റോഷ് ഇന്നലെ ലോക റിക്കാര്‍ഡ് കുറിച്ചു. 2024 മേയില്‍ മക്കിന്റോഷ്തന്നെ കുറിച്ച റിക്കാര്‍ഡാണ് ഇന്നലെ തിരുത്തിയത്. 4:23.65 സെക്കന്‍ഡില്‍ പുതിയ റിക്കാര്‍ഡ് കുറിച്ച് സമ്മര്‍ മക്കിന്റോഷ് 400 മീറ്റര്‍ മെഡ്ലെ പൂര്‍ത്തിയാക്കി. കഴിഞ്ഞ ശനിയാഴ്ച 400 മീറ്റര്‍ ഫ്രീസ്റ്റൈല്‍ നീന്തലില്‍ ലോക റിക്കാര്‍ഡ് തിരുത്തിയ മക്കിന്റോഷ്, തിങ്കളാഴ്ച 200 മീറ്റര്‍ മെഡ്ലെയിലും പുതിയ സമയം കുറിച്ചിരുന്നു. 2024 പാരീസ് ഒളിമ്പിക്സില്‍ മൂന്നു സ്വര്‍ണവും ഒരു വെള്ളിയും ഈ കൗമാരതാരം സ്വന്തമാക്കി.
Read More12 മലയാളി കൗമാര താരങ്ങൾ മലേഷ്യയിൽ
കൊച്ചി: മലയാളികളായ 12 യുവ ഫുട്ബോൾ താരങ്ങൾക്ക് മലേഷ്യയിൽ പരിശീലനത്തിന് അവസരം. സൂപ്പർ ലീഗ് കേരളയാണ്(എസ്എൽകെ) 12 ദിവസത്തെ പരിശീലനത്തിനു കേരളത്തിൽനിന്നുള്ള താരങ്ങൾക്ക് അവസരമൊരുക്കിയത്. 15 -17 പ്രായത്തിലുള്ളവരാണു പരിശീലനത്തിനു തെരഞ്ഞെടുക്കപ്പെട്ടവര്‍. സൂപ്പർ ലീഗ് കേരളയും ആന്ദ്രേ ഇനിയേസ്റ്റ സ്കൗട്ടിംഗും ചേർന്നൊരുക്കുന്ന ഫുട്ബോൾ പരിശീലന പദ്ധതിയുടെ ഭാഗമായാണ് താരങ്ങളുടെ അന്താരാഷ്ട്ര പരിശീലനം. സംഘം ഇന്നലെ മലേഷ്യലേക്കു തിരിച്ചു. സ്പാനിഷ് ലാ ലിഗ ക്ലബ്ബായ വിയ്യാറയലിന്റെ അക്കാഡമിയിലാണ് കേരള താരങ്ങൾക്കു തീവ്രപരിശീലനം ലഭിക്കുക. 24വരെ നീളുന്ന പരിശീലനത്തിന്റെ മുഴുവൻ ചെലവും സൂപ്പർ ലീഗ് കേരളയാണ് വഹിക്കുന്നത്.
Read Moreകോട്ടയത്ത് മലേറിയ; കടനാട് പഞ്ചായത്തിലെ വീട്ടമ്മയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്; രോഗം പരത്തുന്നത് അനോഫെലിസ് കൊതുകുകൾ
കടനാട്: ജില്ലയിൽ മലേറിയ സ്ഥിരീകരിച്ചു. പാലാ കടനാട് പഞ്ചായത്തിലെ മാനത്തൂർ വാർഡിലാണ് മലേറിയ സ്ഥിരീകരിച്ചത്. മലയോര മേഖലയായ പാട്ടത്തിപ്പറമ്പ് ഉണ്ണിക്കനോലി ഭാഗത്തെ വീട്ടമ്മയ്ക്കാണ് രോഗബാധ. ഇവർ ഒരാഴ്ചയായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കോട്ടയത്തെ മലേറിയ നിയന്ത്രണ അഥോറിറ്റി അധികൃതർ സ്ഥലത്തെത്തി കൊതുകുകളുടെ ഉറവിട നശീകരണത്തിനായി സ്പ്രേയിംഗ് നടത്തി. കടനാട് പിഎച്ച്സി, ഉള്ളനാട് സിഎച്ച്സി എന്നിവിടങ്ങളിൽനിന്നുള്ള ആരോഗ്യവകുപ്പ് അധികൃതർ എത്തി പരിസരവാസികൾ ഉൾപ്പെടെ അൻപതോളം പേരുടെ രക്തസാമ്പിൾ ശേഖരിച്ച് പരിശോനധയ്ക്ക് അയച്ചിട്ടുണ്ട്. കൂടാതെ പഞ്ചായത്ത് ആരോഗ്യവിഭാഗം കഴിഞ്ഞ ദിവസം പ്രദേശത്ത് ഫോഗിംഗും നടത്തി. ഇരുപതോളം കുടുംബങ്ങൾ താമസിക്കുന്ന മേഖലയിൽ ഒരാളിലാണ് രോഗബാധ കണ്ടെത്തിയത്. അനോഫെലിസ് കൊതുകുകളാണ് മലേറിയ പരത്തുന്നത്. വിട്ടുമാറാത്ത പനിയാണ് രോഗലക്ഷണം. രോഗബാധിതയുടെ വീടുപണിക്കെത്തിയ ഇതരസംസ്ഥാന തൊഴിലാളികളിൽനിന്നാണ് ഇവർക്ക് പനിബാധ ഉണ്ടായതെന്നാണ് പറയുന്നത്. ഇവരുടെ കൂട്ടത്തിൽപ്പെട്ട തൊഴിലാളികളുടെയും രക്തസാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. റബർ തോട്ടങ്ങളും കൈതകൃഷിയും വ്യാപകമായുള്ള…
Read Moreസൂപ്പര്‍ താര സംഗമം…ഫിഫ ക്ലബ് ലോകകപ്പിന് ഇനി രണ്ടു നാള്; 81 രാജ്യങ്ങളില്‍നിന്നുള്ള കളിക്കാര്‍ 32 ക്ലബ്ബുകളുടെ നിറത്തില്‍; മെസി അടക്കം ലോകകപ്പ് നേടിയ 26 കളിക്കാര്‍ ടീമുകളിൽ
ന്യൂയോര്‍ക്ക്: ലോക ഫുട്ബോളിലെ ഏറ്റവും വലിയ താര സംഗമത്തിന് രണ്ടുദിനങ്ങളുടെ അകലം മാത്രം. ഫിഫ ലോകകപ്പിനേക്കാള്‍ രാജ്യങ്ങളുടെ പങ്കാളിത്തവും താരപ്രഭയുംകൊണ്ട് തരംഗമാകുമെന്നുറപ്പുള്ള മറ്റൊരു കാല്‍പ്പന്ത് പോരാട്ടം, 2025 ഫിഫ ക്ലബ് ലോകകപ്പ്. അതെ, അമേരിക്ക ആതിഥേയത്വം വഹിക്കുന്ന പ്രഥമ ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോളിന് ഇന്ത്യന്‍ സമയം ഞായര്‍ പുലര്‍ച്ചെ 5.30നു കിക്കോഫ്. ഫിഫ ലോകകപ്പ് ജേതാക്കളായ 26 കളിക്കാര്‍… അതില്‍ത്തന്നെ 2022 ലോകകപ്പ് ജേതാക്കളായ അര്‍ജന്റീനയുടെ ലയണല്‍ മെസി അടക്കമുള്ള 13 പേര്… 81 ലോകരാജ്യങ്ങളില്‍നിന്നുള്ള കളിക്കാര്‍ 32 ക്ലബ്ബുകളുടെ ജഴ്സിയില്‍… 11 നഗരങ്ങളിലായി 12 വേദികള്‍, ഫൈനല്‍ അടക്കം 63 മത്സരങ്ങള്‍… 32 ക്ലബ്ബുകളെ എട്ട് ഗ്രൂപ്പുകളിലായി തിരിച്ചുള്ള ഫിഫ ക്ലബ് ലോകകപ്പിന്റെ പ്രഥമ എഡിഷന്റെ തിളക്കത്തിന് ഇതില്‍പ്പരം എന്തുവേണം… മെസി മുതല്‍ എംബപ്പെവരെ ജൂലൈ 14വരെ നടക്കുന്ന മുഖംമിനുക്കിയ ഫിഫ ക്ലബ് ലോകകപ്പില്‍…
Read Moreട്രോളിംഗ് നിരോധനത്തിനിടെ ആശ്വാസത്തിന്റെ ചാകര; തോട്ടപ്പള്ളിയിൽ വള്ളങ്ങൾക്ക് വലിയ മത്തി കിട്ടിത്തുടങ്ങി
അമ്പലപ്പുഴ: ട്രോളിംഗ് നിരോധനത്തിനിടെ വള്ളക്കാർക്ക് ആശ്വാസമായി ചാകര തെളിഞ്ഞു. തോട്ടപ്പള്ളിയിൽ വള്ളങ്ങൾക്ക് വലിയ മത്തി കിട്ടിത്തുടങ്ങി. തോട്ടപ്പള്ളിക്കും പുറക്കാടിനും ഇടയിൽ തീരം ഉത്സവലഹരിയിലാണ്.ചാകര തെളിഞ്ഞ ആദ്യദിനം ചെമ്മീനും വേളൂരിയും കരിനന്തനുമാണ് ലഭിച്ചിരുന്നതെങ്കിൽ ഇന്നലെ മുതലാണ് വളർച്ചയെത്തിയ മത്തി ലഭിച്ചുതുടങ്ങിയത്. തുടക്കത്തിൽ തോട്ടപ്പള്ളി ഹാർബറിൽ 240 രൂപയായിരുന്നു മത്തി വിലയെങ്കിൽ പിന്നീടത് 120 രൂപയായി ഇടിഞ്ഞു. കഴിഞ്ഞ ഒരു വർഷമായി വളർച്ച മുരടിച്ച ചെറിയ മത്തിയാണ് ലഭിച്ചിരുന്നതെ ങ്കിൽ മത്തി വളർച്ച എത്തിയതോടെ ആവശ്യക്കാരും ഏറി. തീൻ മേശയിലെ രുചി വിഭവമായിരുന്ന ചെമ്മീനെക്കാൾ പ്രിയം മത്തിയോടായി മാറി. നീട്ടുവല ജില്ലയുടെ നാനാഭാഗത്തുനിന്നു നൂറുകണക്കിനു ചെറുതും വലുതുമായ വള്ളങ്ങളാണ് തോട്ടപ്പള്ളി ഹാർബറിൽ നങ്കൂരമിട്ട് മത്സ്യബന്ധനം നടത്തുന്നത്. നീട്ടുവല വിഭാഗത്തിൽപ്പെട്ട വള്ളങ്ങൾക്കാണ് കൂടുതലായും മത്തി ലഭിച്ചത്. പുന്നപ്ര, പറവൂർ തീരങ്ങളുടെ പടിഞ്ഞാറ് കടലിലാണ് വല നീട്ടുന്നത്. ഒരാൾ തുഴയുന്ന പൊന്തുവള്ളങ്ങൾ പുറക്കാട്…
Read Moreവില്ലനായത് പക്ഷിയോ ? അഹമ്മദാബാദ് വിമാനദുരന്തത്തിന് പ്രധാനമായി പറയുന്നത് രണ്ട് കാരണങ്ങൾ; പക്ഷികൂട്ടമായി ഇടിച്ചതോ ഇന്ധനത്തിൽ വെള്ളം കലർന്നതോ ആകാമെന്ന് വിദഗ്ധർ
അഹമ്മദാബാദ്: ടേക്ക് ഓഫിനിടെ പക്ഷി ഇടിച്ചതിനെത്തുടർന്ന് ഇരു എൻജിനുകൾക്കും ഒരുപോലെ തകരാർ സംഭവിച്ചതാണ് അഹമ്മദാബാദ് വിമാനദുരന്തത്തിനു കാരണമെന്നു സംശയിക്കുന്നതായി വ്യോമയാന വിദഗ്ധർ. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ മുൻ ഡെപ്യൂട്ടി ചീഫ് ഫ്ലൈറ്റ് ഇൻസ്പെക്ടറും ബോയിംഗ് 777 വിമാനം 15 വർഷം പറത്തി പരിചയസന്പന്നനുമായ ക്യാപ്റ്റൻ സി.എസ്. രാൻധാവയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിമാനത്തിലെ ഇന്ധനം വെള്ളവുമായി കൂടിക്കലർന്നു നിയന്ത്രണസംവിധാനം തടസപ്പെടാനിടയായതും ഒരു കാരണമാകാൻ സാധ്യതയുണ്ടെങ്കിലും പക്ഷി ഇടിച്ചെന്ന സംശയത്തിനാണ് മുൻഗണനയെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പക്ഷിയോ പക്ഷിക്കൂട്ടമോ ഇടിച്ചാൽ വിമാന എൻജിനുകൾക്ക് പൂർണ തകരാർ സംഭവിച്ചേക്കാം. അഹമ്മദാബാദ്, ആഗ്ര വിമാനത്താവളങ്ങൾ പക്ഷിശല്യം ഏറെയുള്ള വിമാനത്താവളങ്ങളാണെന്നും പക്ഷി ഇടിച്ചുള്ള അപകടങ്ങൾ ലാൻഡിംഗിനിടയിലും ടേക്ക് ഓഫിനിടയിലും പലകുറി ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വളരെ താഴ്ന്നു പ്റന്ന് എത്തിയ വിമാനം വിമാനത്താവളത്തിന് സമീപത്തുള്ള കെട്ടിടങ്ങള്‍ക്കു മുകളില്‍ ഇടിച്ചിറങ്ങുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്.…
Read More