ഓപ്പറേഷൻ സിന്ധു: ശനിയാഴ്ച അർധരാത്രിവരെ തിരിച്ചെത്തിയത് 1117 ഇന്ത്യക്കാർ

ന്യൂഡൽഹി: ഇസ്രയേലുമായുള്ള സംഘർഷം കനത്തതോടെ ഇറാനിൽനിന്ന് ഓപ്പറേഷൻ സിന്ധു രക്ഷാദൗത്യത്തിന്‍റെ ഭാഗമായി ശനിയാഴ്ച അർധരാത്രിവരെ 1,117 ഇന്ത്യക്കാർ തിരിച്ചെത്തിയെന്ന് വിദേശകാര്യമന്ത്രാലയം. 110 പേരുടെ ആദ്യസംഘം വ്യാഴാഴ്ചയാണ് പ്രത്യേകവിമാനത്തിൽ ഇന്ത്യയിലെത്തിയത്. ഇറാനിലെ വിവിധമേഖലകളിൽനിന്നുള്ളവരെ ഏകോപിപ്പിച്ച് ഇന്ത്യൻ എംബസിയാണ് രക്ഷാദൗത്യത്തിന് നേതൃത്വംനൽകുന്നത്. ഇറാനിലെ മഷാദിൽനിന്നാണ് പ്രത്യേകവിമാനം ശനിയാഴ്ച വൈകീട്ട് ഡൽഹിയിലെത്തിയത്. ഇതിൽ ഭൂരിഭാഗവും കാഷ്മീർ സ്വദേശികളായിരുന്നു. ദൗത്യത്തിന്‍റെ ഭാഗമായി ഇതുവരെ അഞ്ച് പ്രത്യേകവിമാനങ്ങളാണ് ഇറാനിൽനിന്ന് ഇന്ത്യയിലെത്തിയത്.

Read More

കാമുകിയുമൊത്തുള്ള വിവാഹത്തിന് സമ്മതിച്ചില്ല; അമ്മയെ തീകൊളുത്തി കൊന്ന മകന് ജീവപര്യന്തം തടവും പിഴയും

തിരുവനന്തപുരം: കാമുകിയെവിവാഹം ചെയ്യുന്നതിന് എതിർപ്പ് പ്രകടിപ്പിച്ചതിന്‍റെ പേരില്‍ അമ്മയെ കൊലപ്പെടുത്തിയ മകന് ജീവപര്യന്തം തടവും പിഴയും. തിരുവനന്തപുരം വക്കം നിലമുക്ക് പൂച്ചാടിവിള വീട്ടിൽ വിഷ്ണുവിനാണ് അമ്മ ജനനിയെ കൊലപ്പെടുത്തിയ കേസിൽ തടവും പിഴയും ലഭിച്ചിരിക്കുന്നത്. അൻപതിനായിരം രൂപയാണ് ഇയാൾക്ക് പിഴയായി ലഭിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം തടവ് കൂടി അനുഭവിക്കണം. തിരുവനന്തപുരം ആറാം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. 2023 ഏപ്രില്‍ 22ന് ആണ് വിഷ്ണു അമ്മയെ കൊലപ്പെടുത്തിയത്. അവിവാഹിതനായ വിഷ്ണു വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയുമായി അടുപ്പത്തിലായിരുന്നു. എന്നാൽ ഈ ബന്ധത്തെ വിഷ്ണുവിന്‍റെ അമ്മ എതിർത്തു. കാമുകിയോടൊപ്പമല്ലാതെ മറ്റൊരു ജീവിതത്തെ കുറിച്ച് സങ്കൽപിക്കാൻ സാധിക്കില്ലന്ന് യുവാവ് അമ്മയെ ധരിപ്പിച്ചു. ഇതേ ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായി. തർക്കം കൊലപാതകത്തിൽ കലാശിക്കുകയും ചെയ്തു. ജനനിയുടെ തല പണതവണയായി ചുമരിൽ ഇടിച്ച…

Read More

പെരുമഴക്കാലം… ന്യൂനമർദവും ചക്രവാതച്ചുഴിയും; ഇന്നുമുതൽ മഴ ശക്തമാകും, ഏഴിടത്ത് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. തിങ്കൾ മുതൽ ബുധൻ വരെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അടുത്ത മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തെക്കുപടിഞ്ഞാറൻ ബിഹാറിന് മുകളിലായി ന്യൂനമർദം സ്ഥിതിചെയ്യുന്നു.വടക്കുകിഴക്കൻ രാജസ്ഥാനു മുകളിൽ ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്‍റെ ഫലമായി സംസ്ഥാനത്ത് ഏഴു ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

Read More

ഗോഡ്, കിംഗ്, പ്രിന്‍സ്…

ലീഡ്‌സ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എംആര്‍എഫ് ബാറ്റ് കൈയിലേന്തുക എന്നത് ഏതൊരു താരത്തിന്‍റെയും സ്വപ്‌നമാണ്. കാരണം, ടീമിലെ ഏറ്റവും താരമൂല്യമുള്ള കളിക്കാരനു മാത്രമാണ് അതിനുള്ള നറുക്കു വീഴുക. സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിരാട് കോഹ്‌ലി, ഇപ്പോള്‍ ശുഭ്മാന്‍ ഗില്‍. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ദൈവമായാണ് സച്ചിന്‍ തെണ്ടുല്‍ക്കറിനെ ആരാധകര്‍ കരുതുന്നത്. കിംഗ് എന്ന വിശേഷണം കോഹ്‌ലിക്കും അവര്‍ നല്‍കി. പ്രിന്‍സ് എന്നാണ് ശുഭ്മാന്‍ ഗില്ലിനെ വിശേഷിപ്പിക്കുന്നത്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ വിരമിച്ചതിനു ശേഷമാണ് വിരാട് കോഹ്‌ലിക്ക് ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പിലെ നാലാം സ്ഥാനം ലഭിച്ചത്. കോഹ്‌ലിയുടെ വിരമിക്കലിനുശേഷം ആ ബാറ്റിംഗ് സ്ഥാനം ശുഭ്മാന്‍ ഗില്ലിനും. ഈ മൂന്നു താരങ്ങളും തമ്മില്‍ മറ്റൊരു അപൂര്‍വതയുമുണ്ട്. 2013ല്‍ സച്ചിന്‍റെ വിരമിക്കലിനു ശേഷമുള്ള ആദ്യടെസ്റ്റില്‍ നാലാം നമ്പറിലെത്തി കോഹ്‌ലി സെഞ്ചുറി നേടി. ജോഹന്നാസ്ബര്‍ഗില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേയായിരുന്നു ആ സെഞ്ചുറി. നാലാം നമ്പറില്‍ കോഹ്‌ലിയുടെ ആദ്യ ഇന്നിംഗ്‌സായിരുന്നു…

Read More

നീരജ് ഗോൾഡ്: പാരീസ് ഡയമണ്ട് ലീഗിൽ നീരജിനു സ്വർണം

പാരീസ്: ലോക അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ പ്യാര്‍, നീരജ് ചോപ്രയ്ക്കു പാരീസ് ഡയമണ്ട് ലീഗില്‍ സ്വര്‍ണം. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ 88.16 മീറ്റര്‍ ദൂരം കുറിച്ച് നീരജ് ചോപ്ര സ്വര്‍ണത്തില്‍ മുത്തമിട്ടു. മത്സരത്തില്‍ നീരജിന്‍റെ ആദ്യ ശ്രമത്തിലാണ് ഈ ദൂരം കുറിക്കപ്പെട്ടത്. രണ്ടാം ശ്രമത്തില്‍ 85.10 മീറ്ററിലേക്കു താഴ്ന്നു. മൂന്ന്, നാല്, അഞ്ച് ശ്രമങ്ങള്‍ ഫൗളായി. ആറാമത്തെ ശ്രമത്തില്‍ 82.89 മീറ്റര്‍ മാത്രമേ ജാവലിന്‍ പായിക്കാന്‍ സാധിച്ചുള്ളൂ. ടോക്കിയോ, പാരീസ് ഒളിമ്പിക് മെഡലിസ്റ്റായ നീരജ് ചോപ്രയുടെ 2025 സീസണിലെ ആദ്യ സുപ്രധാന മെഡലാണിത്. ദോഹ ഡയമണ്ട് ലീഗിലും പോളണ്ടില്‍ നടന്ന ജാനൂസ് കുസോസിന്‍സ്‌കി മെമ്മോറിയലിലും നീരജിനെ തോല്‍പ്പിച്ച് സ്വര്‍ണം നേടിയ ജര്‍മനിയുടെ ജൂലിയന്‍ വെബ്ബറിനു പാരീസില്‍ വെള്ളികൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. 87.88 മീറ്ററാണ് ജൂലിയന്‍ വെബ്ബറിന്‍റെ ദൂരം. ആദ്യശ്രമത്തിലാണ് വെബ്ബറും ഈ ദൂരം കുറിച്ചത്. ബ്രസീലിന്‍റെ ലൂയിസ് മൗറീഷ്യോ ഡസില്‍വയ്ക്കാണ്…

Read More

അപ്രതീക്ഷിത കണ്ടുമുട്ടൽ… വിമാനയാത്രയ്ക്കിടെ നടന്‍ ജഗതിയുടെ സുഖവിവരങ്ങള്‍ അന്വേഷിച്ച് മുഖ്യമന്ത്രി

നടന്‍ ജഗതി ശ്രീകുമാറുമായുള്ള അപ്രതീക്ഷിത കൂടിക്കാഴ്ച പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചിയിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് മുഖ്യമന്ത്രി അപ്രതീക്ഷിതമായി നടനെ കണ്ടത്. ജഗതി ശ്രീകുമാറിന്‍റെ അടുത്തു ചെന്ന് സുഖവിവരങ്ങള്‍ അന്വേഷിച്ച മുഖ്യമന്ത്രി ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചു. 2012ല്‍ തേഞ്ഞിപ്പലത്തുണ്ടായ അപകടത്തെത്തുടര്‍ന്ന് സിനിമാരംഗത്തുനിന്ന് വിട്ടുനില്‍ക്കുകയാണ് ജഗതി ശ്രീകുമാര്‍. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ജഗതി അടുത്തിടെയാണ് പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.

Read More

അമ്മ ജനറൽ ബോഡി ഇന്ന്; പ്രസിഡന്‍റ് സ്ഥാനത്ത് മോഹൻലാൽ തുടർന്നേക്കും

കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ബോഡി യോഗം ഇന്ന് കൊച്ചിയിൽ ചേരും. കലൂര്‍ ഗോകുലം കണ്‍വെന്‍ഷന്‍ സെന്‍ററിൽ ചേരുന്ന യോഗത്തില്‍ പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കും. പ്രസിഡന്‍റായി മോഹന്‍ലാല്‍ തുടര്‍ന്നേക്കുമെന്നാണ് സൂചന. എല്ലാവര്‍ക്കും സ്വീകാര്യനായ മുതിര്‍ന്ന താരം തന്നെ പ്രസിഡന്‍റ് സ്ഥാനത്ത് വേണമെന്നാണ് പൊതുവിലുള്ള ധാരണ. തെരഞ്ഞെടുപ്പ് ഒഴിവാക്കി അഡ്ഹോക് കമ്മിറ്റി അംഗങ്ങളെ തന്നെ ഭാരവാഹികളാക്കുമെന്നും റിപ്പോർട്ടുകളുണ്ട്. സെറ്റിലെ ലഹരി ഉപയോഗം ത‌ടയുന്നതിന്‍റെ ഭാഗമായി നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കൊണ്ടുവന്ന പുതിയ നിർദേശവും യോഗത്തിൽ ചർച്ച ചെയ്യും. ജനറൽ സെക്രട്ടറിയായിരുന്ന നടൻ സിദ്ദിഖ് ഉൾപ്പെടെ നേതൃപദവിയിലുള്ള ചിലർക്കെതിരെ ലൈംഗിക പീഡന ആരോപണം ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ ഓഗസ്റ്റിൽ ചില ഭാരവാഹികൾ സ്ഥാനം രാജിവച്ചിരുന്നു. തുടർന്ന് ഭരണസമിതി പിരിച്ചുവിട്ടതോടെ കഴിഞ്ഞ ഒരു വർഷമായി അഡ്ഹോക് കമ്മിറ്റിയാണ് ഭരണം നിർവഹിക്കുന്നത്.

Read More