തോട്ടയ്ക്കാട്: നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി യുവതി സൗദിയിൽ മരിച്ചു. കോട്ടയം തോട്ടയ്ക്കാട് സ്വദേശിനി അനുഷ്മ സന്തോഷ് കുമാറാ(42 )ണ് മരിച്ചത്. നഴ്സായി ജോലി ചെയ്തിരുന്ന ഇവർ ജോലിനിർത്തി നാട്ടിലേക്ക് വരാനിരിക്കെ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു മരണം. പരേതനായ ബ്രഹ്മാനന്ദന്റെയും ഐഷ ബായിയുടെയും മകളാണ്. ഭർത്താവ്: സന്തോഷ് കുമാർ (എസ് എൻ ഡി പി യോഗം 1518- ആം നന്പർ തോട്ടയ്ക്കാട് ശാഖാ സെക്രട്ടറി). ഏക മകൾ സൗപർണിക പുതുപ്പള്ളി ഡോണ്‍ ബോസ്കോ വിദ്യാർഥിനി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ പൂർത്തിയായിവരുന്നു.
Read MoreDay: June 26, 2025
പ്രത്യേകം രൂപകല്‍പ്പന ചെയ്ത ക്യാനോപിയും ഫ്രീസറും: ‘മില്‍മ മിലി കാര്‍ട്ട് ’ ഐസ്ക്രീം വെന്‍ഡിംഗ് വാഹനങ്ങള്‍ പുറത്തിറക്കി
തിരുവനന്തപുരം: മില്‍മയുടെ ആവശ്യപ്രകാരം പൊതുമേഖലാ സ്ഥാപനം കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് (കെഎഎല്‍) നിര്‍മിച്ച ഐസ്ക്രീം വെന്‍ഡിംഗ് വാഹനങ്ങളായ ‘മില്‍മ മിലി കാര്‍ട്ടുകള്‍’ വ്യവസായ മന്ത്രി പി. രാജീവ് പുറത്തിറക്കി. പ്രത്യേകം രൂപകല്‍പ്പന ചെയ്ത ക്യാനോപിയും ഫ്രീസറും ഉള്‍പ്പെടുന്നതാണ് മില്‍മ മിലി കാര്‍ട്ട്. മില്‍മ മിലി കാര്‍ട്ടിന്റെ വിപണന ഉദ്ഘാടനവും താക്കോല്‍ കൈമാറ്റവും മന്ത്രി നിര്‍വഹിച്ചു. മില്‍മ ചെയര്മാന് കെ.എസ്. മണിക്ക് താക്കോല്‍ കൈമാറിക്കൊണ്ടാണ് ഇ-വാഹനങ്ങള്‍ പുറത്തിറക്കിയത്. ചടങ്ങില്‍ മന്ത്രി 30 വാഹനങ്ങള്‍ ഫ്ളാഗ് ഓഫ് ചെയ്തു. മില്‍മയുടെ മൂന്ന് പ്രാദേശിക യൂണിയനുകള്‍ക്ക് 10 മില്‍മ മിലി കാര്‍ട്ടുകള്‍ വീതം ലഭ്യമാകുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ഈ വാഹനങ്ങളുടെ പ്രകടനം മികച്ചതാണെങ്കില്‍ 70 എണ്ണത്തിനുകൂടി ഓര്‍ഡര്‍ നല്‍കാനുള്ള സാധ്യത മില്‍മ പരിശോധിക്കും. പൊതുമേഖലാ സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള സംരംഭങ്ങളുമായി മുന്നോട്ട് പോകാന്‍ മില്‍മ ലക്ഷ്യമിടുന്നുവെന്ന് മുഖ്യപ്രഭാഷണത്തില്‍ മില്‍മ ചെയര്മാന് കെ.എസ്.…
Read Moreഒരാളുടെ വ്യക്തിസ്വാതന്ത്രം നിഷേധിക്കാനാകില്ല; ജാമ്യം ലഭിച്ചിട്ടും പ്രതിയെ മോചിപ്പിച്ചില്ല; അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നു സുപ്രീംകോടതി
ന്യൂഡൽഹി: കോടതി ജാമ്യം അനുവദിച്ചിട്ടും ജയിലിൽനിന്നു മോചിപ്പിക്കാത്തതിനെത്തുടർന്ന് അഞ്ചു ലക്ഷം രൂപ പ്രതിക്കു നഷ്ടപരിഹാരമായി നൽകാൻ ഉത്തർപ്രദേശ് സർക്കാരിനോടു നിർദേശിച്ച് സുപ്രീംകോടതി. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ക്ലറിക്കൽ വീഴ്ചയുടെ ഭാഗമായി 28 ദിവസം പ്രതിയുടെ മോചനം വൈകി. ഇത്തരം പിശകുകളുടെ പേരിൽ ഒരാളുടെ വ്യക്തിസ്വാതന്ത്രം നിഷേധിക്കാനാകില്ലെന്നു ചൂണ്ടിക്കാട്ടി ജസ്റ്റീസുമാരായ കെ.വി. വിശ്വനാഥൻ, എൻ.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണു നഷ്ടപരിഹാരം നൽകാൻ നിർദേശിച്ചത്. ഉത്തർപ്രദേശിലെ മതപരിവർത്തന നിരോധന നിയമപ്രകാരം അറസ്റ്റിലായ പ്രതിക്കാണു ജാമ്യ ഉത്തരവിലെ ഉപവകുപ്പുകൾ പരാമർശിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി മോചനം വൈകിപ്പിച്ചത്. തുടർന്ന് വിഷയം സുപ്രീംകോടതി നിരീക്ഷിക്കുന്നുണ്ടെന്നു മനസിലാക്കിയ അധികൃതർ രണ്ടു ദിവസം മുന്‍പ് പ്രതിയെ വിട്ടയച്ചു. എന്നാൽ അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചെന്നു കണ്ടെത്തിയ കോടതി നടപടിയിലേക്ക് കടക്കുകയായിരുന്നു. കോടതി ഉത്തരവിട്ടിട്ടും അതു നടപ്പാക്കാതെ അവഗണിക്കുന്നത് ഗുരുതര കർത്തവ്യ ലംഘനമാണെന്ന് വിഷയം പരിഗണിക്കവെ ബെഞ്ച് നിരീക്ഷിച്ചു. കോടതി…
Read Moreആധാർ കാർഡ് ഇല്ലാത്ത കുട്ടികൾ സ്കൂൾ പ്രവേശനപട്ടികയിൽ പുറത്ത്
പത്തനംതിട്ട: പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ കണക്കെടുപ്പിന് ആധാർ കാർഡ് നിർബന്ധമാക്കിയതോടെ യുഐഡി നന്പർ നൽകാനാകാത്തവരെ പ്രവേശന പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ യുഐഡി നിർബന്ധമാക്കി ആറാം പ്രവൃത്തിദിന കണക്കെടുപ്പ് നടത്തിയത് ഇതാദ്യമായാണ്. ഇതോടെ നിരവധി കുട്ടികളാണ് ഇക്കുറി അഡ്മിഷൻ പട്ടികയിൽ ഉൾപ്പെടാതെ നിൽക്കുന്നത്. സ്കൂളുകളിലെ തസ്തിക നിർണയത്തിലും പുതിയ ഡിവിഷൻ അനുവദിക്കുന്നതിലും ഇതു തടസമായി മാറും. സ്കൂൾ പ്രവേശനത്തിന് ആധാർ നിർബന്ധമാക്കിയ സർക്കാർ നടപടി ഹൈക്കോടതിയും അംഗീകരിച്ചതോടെ ഇക്കാര്യത്തിൽ ഇനി സർക്കാർ ഇളവും പ്രതീക്ഷിക്കേണ്ടതില്ല. സ്കൂളുകളിൽ പ്രവൃത്തിദിനം തുടങ്ങി ആറാമത്തെ ദിവസത്തെ കണക്കെടുപ്പിലാണ് യുഐഡി നന്പർകൂടി നൽകേണ്ടിയിരുന്നത്. കുട്ടികളെ സ്കൂളുകളിൽ ചേർക്കാനെത്തിയപ്പോഴാണ് പല രക്ഷിതാക്കളും കുട്ടികൾക്ക് ആധാർ കാർഡിനായി അപേക്ഷ നൽകാൻ പോയത്. സാങ്കേതിക തകരാറുകളും മറ്റും കാരണം പലർക്കും സമയബന്ധിതമായി യുഐഡി ലഭിച്ചില്ല. പ്രവേശനം നടന്ന് ആറുദിവസം കഴിഞ്ഞിട്ടും യുഐഡി നൽകാത്തവരെ അഡ്മിഷൻ പട്ടികയിൽ ഉൾപ്പെടുത്താനുമായില്ല. സ്കൂളുകളിൽ…
Read More