ശ്വേത മേനോനെതിരേ രംഗത്തെത്തിയിരിക്കുന്നത് അമ്മ തകരണം എന്ന് ആഗ്രഹിക്കുന്ന ശക്തിയാണ്. അത് അനുവദിക്കില്ല. ഇക്കാര്യത്തില്‍ അമ്മയിലെ മുഴുവന്‍ അംഗങ്ങളും ശ്വേത മേനോന് ഒപ്പം തന്നെയുണ്ടാകും. ഞാന്‍ അംഗങ്ങളെ വിളിച്ച് ഇക്കാര്യം പറഞ്ഞിരുന്നു. ശ്വേതയ്ക്കെതിരായ എഫ്ഐആര്‍ ബുൾഷിറ്റാണ്, നോണ്‍ സെന്‍സ് ആണ്. ഇന്റിമേറ്റ് രംഗങ്ങളില്‍ സെക്സ് കൂടിപ്പോയോ കുറഞ്ഞു പോയോ എന്ന് തീരുമാനിക്കേണ്ടത് സെന്‍സര്‍ ബോര്‍ഡ് ആണ്. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയോടെയാണ് ആ സിനിമകള്‍ ഇറങ്ങിയത്. കേസില്‍ പറയുന്നതു പോലെയുള്ള ഒരു കലാകാരിയല്ല ശ്വേത. പരാതിക്കാരന് ഉന്നയിച്ച കാര്യങ്ങളെല്ലാം ശ്വേതയുടെ ഇമേജിനെ വികൃതമാക്കാന്‍ വേണ്ടിയുള്ളതാണ്. മനഃപൂര്‍വം ചെയ്യുന്ന കാര്യമാണിത്. അമ്മയെ തകര്‍ക്കാനുള്ള ഇത്തരം നീക്കങ്ങള്‍ വിജയിക്കില്ല. മോഹന്‍ലാല്‍ അടക്കമുള്ള വലിയ താരങ്ങള്‍ തന്നെയാണ് സ്ത്രീകള്‍ നയിക്കട്ടെ എന്നു പറഞ്ഞത്. -ദേവൻ
Read MoreDay: August 11, 2025
ധനുഷുമായി പ്രണയത്തിലെന്ന ഗോസിപ്പ്; അഭ്യൂഹങ്ങൾക്കു ശക്തിപകർന്ന് മൃണാൾ ഠാക്കൂർ
തമിഴ് നടൻ ധനുഷുമായി അടുപ്പത്തിലാണെന്ന അഭ്യൂഹങ്ങൾക്കു ശക്തിപകർന്ന് മൃണാൾ ഠാക്കൂർ നടന്റെ സഹോദരിമാരെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്തുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. മൃണാൽ ഠാക്കൂർ ധനുഷിന്റെ സഹോദരിമാരായ ഡോ. കാർത്തിക കാർത്തികിനെയും വിമല ഗീതയെയും ഇൻസ്റ്റയിൽ പിന്തുടരുന്നുവെന്ന സ്ക്രീൻ ഷോട്ടുകളാണ് പുറത്തുവന്നത്. മുംബൈയിൽ ഇക്കഴിഞ്ഞ ദിവസം നടന്ന തന്റെ ചിത്രമായ സൺ ഓഫ് സർദാർ 2 ന്റെ പ്രത്യേക പ്രദർശനത്തിനിടെ ധനുഷിനൊപ്പമുള്ള അവരുടെ വീഡിയോ വൈറലായിരുന്നു, ഇതിനു പിന്നാലെയാണു നടന്റെ സഹോദരിമാരെ മൃണാൽ ഠാക്കൂർ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. കഴിഞ്ഞ ദിവസങ്ങളിലാണ് ധനുഷും മൃണാളും അടുപ്പത്തിലാണെന്നു സംശയിക്കുന്നതായി ഹിന്ദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. മുംബൈയിൽ നടന്ന സൺ ഓഫ് സർദാർ 2 എന്ന ചിത്രത്തിന്റെ പരിപാടിയിൽ ധനുഷും മൃണാളും തമ്മിൽ സംസാരിക്കുന്ന വീഡിയോ ക്ലിപ്പ് പുറത്തുവന്നതോടെയാണ് അഭ്യൂഹം പ്രചരിക്കാൻ തുടങ്ങിയത്. ഓഗസ്റ്റ് ഒന്നിന് നടന്ന മൃണാൽ ഠാക്കൂറിന്റെ…
Read Moreകോട്ടയം സ്വദേശിനിയായ യുവ ഡോക്ടറുടെ ബലാത്സംഗക്കേസ്; റാപ്പര്‍ വേടനെതിരേ ലുക്ക് ഔട്ട് നോട്ടീസ്
കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന് എന്ന ഹിരണ്‍ദാസ് മുരളിക്കെതിരെ തൃക്കാക്കര പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇയാള്‍ വിദേശത്തേക്ക് കടക്കാതിരിക്കാനാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. കോട്ടയം സ്വദേശിനിയായ യുവ ഡോക്ടര്‍ നല്കിയ പീഡന പരാതിയില്‍ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. രണ്ട് വര്‍ഷത്തിനിടെ ലഹരിയടക്കം ഉപയോഗിച്ച് ആറ് തവണ പലയിടങ്ങളില്‍വച്ച് പീഡിപ്പിച്ചുവെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു. ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും യുവതിയുടെ മൊഴിയിലുണ്ട്. അതേസമയം, വേടനുമായി യുവതിയുടെ സാമ്പത്തിക ഇടപാടുകള്‍ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്
Read Moreബംഗളൂരു മെട്രോ യെല്ലോ ലൈൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു: രാജ്യത്തെ വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം 150 ആയി
ബംഗളൂരു: ബംഗളൂരുവിലെ ഗതാഗതക്കുരുക്കു നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ നമ്മ മെട്രോ റെയിലിന്റെ യെല്ലോ ലൈൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ആര്‍വി റോഡ് മുതല്‍ ബൊമ്മസാന്ദ്ര വരെ 19 കിലോമീറ്റര്‍ നീളത്തിലുള്ള പുതിയ പാതയാണു പ്രധാനമന്ത്രി രാഷ്ട്രത്തിനു സമർപ്പിച്ചത്. ഉദ്ഘാടനത്തിനുശേഷം പ്രധാനമന്ത്രി മോദി മെട്രോയിൽ യാത്രചെയ്തു. വിദ്യാർഥികളുമായി പ്രധാനമന്ത്രി സംസാരിക്കുകയും ചെയ്തു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, ഗവര്‍ണര്‍ തവര്‍ ചന്ദ് ഗഹ്ലോട്ട് എന്നിരും ഒപ്പമുണ്ടായിരുന്നു. യെല്ലോ ലൈന്‍ എന്നു പേരിട്ട 19.15 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുതിയ പാത 7,160 കോടി രൂപ മുടക്കിയാണു നിർമിച്ചിരിക്കുന്നത്. 16 സ്റ്റേഷനുകൾ ഉള്ള പാത തുറന്നതോടെ ഹൊസൂര്‍ റോഡ്, സില്‍ക്ക് ബോര്‍ഡ് ജംഗ്ഷൻ, ഇലക്ട്രോണിക്സ് സിറ്റി ജംഗ്ഷൻ എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്കു നിയന്ത്രിക്കാമെന്നാണ് പ്രതീക്ഷ. മെട്രോ ഉദ്ഘാടനത്തിന് മുന്‍പ് മൂന്ന് വന്ദേഭാരത് എക്സ്പ്രസ് ട്രയിനുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഇതോടെ…
Read Moreസൈബര്‍ ലോകത്ത് കുട്ടികളെ സുരക്ഷിതരാക്കാന്‍ ഹൈസ്കൂള്‍ അധ്യാപക പരിശീലനവുമായി ബാലാവകാശ കമ്മീഷന്
കൊച്ചി: സൈബര്‍ ലോകത്ത് കുട്ടികളെ സുരക്ഷിതരാക്കാന്‍ വേണ്ട ഏകദിന പരിശീലനം സംസ്ഥാനത്തെ ഹൈസ്കൂള്‍ അധ്യാപകര്‍ക്ക് നല്‍കാനൊരുങ്ങി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്. എയ്ഡഡ്, സര്‍ക്കാര്‍ സ്കൂളുകളിലെ ഒന്നു വീതം അധ്യാപകര്‍ക്കാണ് പരിശീലനം നല്‍കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാധ്യതകളും വെല്ലുവിളികളും, ഡാര്‍ക്ക് വെബ്, ഡാര്‍ക്ക് വെബില്‍ നിന്നും കുട്ടിയെ സുരക്ഷിതമാക്കാനുള്ള മാര്‍ഗങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍ കുട്ടികളെ പ്രതികൂലമായി ബാധിക്കുന്നതെങ്ങനെ, സൈബര്‍ സുരക്ഷ, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് 2008 വകുപ്പുകളും ശിക്ഷകളും എന്നിവയ്ക്കാണ് പരിശീലനത്തില്‍ പ്രധാനമായും ഊന്നല്‍ നല്‍കുന്നത്. ഇതോടൊപ്പം ബാലനീതി ആക്ട് 2015, പോക്സോ ആക്ട് 2012, സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസ അവകാശ ആക്ട് 2009, കുട്ടികളുടെ അവകാശങ്ങള്‍, കുട്ടിയുടെ വളര്‍ച്ചാ ഘട്ടങ്ങള്‍, കുട്ടികളുടെ മാനസികാരോഗ്യം, കുട്ടികളിലെ മാനസികാരോഗ്യ പ്രശ്നങ്ങള്‍, ജീവിത നൈപുണ്യ വിദ്യാഭ്യാസം, ഉത്തരവാദിത്ത പൂര്‍ണമായ രക്ഷാകര്‍തൃത്വം എന്നിവയെക്കുറിച്ചും അറിവു പകരും. പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള സൈബര്‍…
Read Moreസിന്‍സിനാറ്റി ഓപ്പണ്‍ 2025: സബലെങ്കയും സിന്നറും മൂന്നാം റൗണ്ടില്‍
മാസോണ്‍: സിൻസിനാറ്റി ഓപ്പണ്‍ 2025 വനിത ടെന്നീസ് മൂന്നാം റൗണ്ടിൽ കടന്ന് വനിത സിംഗിൾസ് ലോക ഒന്നാംനന്പർ താരം അരിന സബലെങ്കയും ഇറ്റലിയുടെ പുരുഷ സിംഗിൾസ് ലോക ഒന്നാം നന്പർ താരം യാന്നിക് സിന്നറും. ചെക്ക് മാർക്കറ്റ വോൻഡ്രൗസോവയ്ക്കെതിരായ മത്സരത്തിൽ അരിന സബലെങ്ക 12 ബ്രേക്ക് പോയിന്റ് നേട്ടത്തോടെ 7-5, 6-1 ന് ജയം നേടി മൂന്നാം റൗണ്ടിൽ കടന്നു. പുരുഷ വിഭാഗത്തിൽ നിലവിലെ ചാന്പ്യൻ യാന്നിക് സിന്നർ കൊളംബിയൻ യോഗ്യതാ റൗണ്ടർ ഡാനിയേൽ ഗാലനെ 6-1, 6-1ന് പരാജയപ്പെടുത്തി. വിംബിൾഡണ്‍ കിരീടനേട്ടത്തിനുശേഷം ഇടവേള എടുത്ത സിന്നർ മികച്ച ഫോമിലായിരുന്നു. 59 മിനിറ്റിനുള്ളിൽ എതിരാളി ഗാലനെ വീഴ്ത്തി. കനേഡിയൻ താരം ഗബ്രിയേൽ ഡിയാല്ലോയുമായാണ് അടുത്ത മത്സരം. പുതിയ പരിശീലകൻ ഫ്രാൻസിസ്കോ റോയിഗിന് കീഴിൽ ആദ്യമത്സരത്തിൽ സെർബിയയുടെ ഓൾഗ ഡാനിലോവിച്ചിനെ 6-3, 6-2 എന്ന സ്കോറിന് റഡുകാനു അനായാസം…
Read Moreബാറുടമകളുടെ എതിര്‍പ്പ്, വിവാദമുണ്ടായാൽ തെരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കും; ബെവ്കോയുടെ ഓണ്‍ലൈന്‍ മദ്യവിതരണ ശിപാര് കടയ്ക്കൽ വെട്ടി സർക്കാർ
തിരുവനന്തപുരം: ബെവ്കോയുടെ ഓണ്‍ലൈന്‍ മദ്യവിതരണ ശിപാര്‍ശയ്ക്ക് ചെക്ക് വച്ച് സര്‍ക്കാര്‍. ബാറുടമകളുടെ എതിര്‍പ്പും തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കുടുതല്‍ വിവാദങ്ങളിലേക്ക് പോകുന്നത് തെരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കുമെന്ന വിലയിരുത്തലിലുമാണ് ബെവ്കോയുടെ ശിപാര്‍ശ സര്‍ക്കാര്‍ തള്ളിയത്. മൊബൈല്‍ ആപ്പിലൂടെ ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നവര്‍ക്ക് വീടുകളില്‍ മദ്യം എത്തിക്കാനുള്ള അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് ബെവ്കോ സര്‍ക്കാരിന് ശിപാര്‍ശ നല്‍കിയത്. ബെവ്കോ എംഡി. ഹര്‍ഷിത അത്തല്ലൂരിയാണ് ഇത് സംബന്ധിച്ച് ശുപാര്‍ശ നല്‍കിയത്. 23 വയസ് പൂര്‍ത്തിയായവര്‍ക്ക് മാത്രമായിരിക്കും മദ്യം ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളുവെന്നായിരുന്നു ശിപാര്‍ശ. മദ്യം ബുക്ക് ചെയ്യുന്നതിന് പ്രത്യേക മൊബൈല്‍ ആപ്പും ബെവ്കോ തയാറാക്കിയിരുന്നു. പ്രായം തിരിച്ചറിയാനുള്ള രേഖകള്‍ സഹിതമാണ് ബുക്ക് ചെയ്യേണ്ടതെന്നായിരുന്നു ബെവ്കോയുടെ തീരുമാനം. ബെവ്കോയുടെ നിലവിലുള്ള ശിപാര്‍ശ സര്‍ക്കാര്‍ നടപ്പിലാക്കിയാല്‍ ബാറുകളിലെ വരുമാനം കുറയുമെന്നും അത് തങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് ബാറുടമകളും സര്‍ക്കാരിനെ ധരിപ്പിച്ചിരുന്നു. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പും നിയമസഭ…
Read Moreഗാസ സിറ്റി ഏറ്റെടുക്കുന്നതിൽ പ്രതിഷേധവുമായി ഇസ്രേലി ജനത
ടെൽ അവീവ്: ഗാസയിലെ പ്രധാന നഗരമായ ഗാസ സിറ്റി ഏറ്റെടുക്കാനുള്ള നെതന്യാഹു സർക്കാരിന്റെ തീരുമാനത്തിനെതിരേ തെരുവിലിറങ്ങി ഇസ്രേലി ജനത. ശനിയാഴ്ച രാത്രി ടെൽ അവീവ് നഗരത്തിൽ നടന്ന പ്രകടനത്തിൽ ഒരു ലക്ഷം പേർ പങ്കെടുത്തതായി സംഘാടകർ അവകാശപ്പെട്ടു. നെതന്യാഹു സർക്കാരിന്റെ തീരുമാനം ഹമാസിന്റെ കസ്റ്റഡിയിലുള്ള ഇസ്രേലി ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് പ്രകടനത്തിൽ പങ്കെടുത്തവർ പറഞ്ഞു. ഇസ്രേലി ദേശീയ പതാകയും ബന്ദികളുടെ ചിത്രങ്ങളും പ്രകടനക്കാരുടെ കയ്യിലുണ്ടായിരുന്നു. തീരുമാനം നടപ്പിലാക്കുന്നതിൽനിന്ന് പ്രധാനമന്ത്രി നെതന്യാഹുവിനെ തടയാൻ അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഇടപെടണമെന്ന് പ്രകടനക്കാർ ആവശ്യപ്പെട്ടു. ഇസ്രേലി സേനയാൽ ഗാസയിൽ കൊല്ലപ്പെട്ട പലസ്തീൻ കുട്ടികളുടെ ചിത്രങ്ങളും ചില പ്രതിഷേധക്കാർ ഉയർത്തിക്കാട്ടി. ഗാസ മുഴുവൻ നിയന്ത്രണത്തിലാക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് ഗാസാ സിറ്റി ഏറ്റെടുക്കാൻ ഇസ്രേലി സർക്കാർ തീരുമാനിച്ചതെന്ന സൂചനയുണ്ട്. തീരുമാനത്തിൽ അമേരിക്ക ഒഴിച്ചുള്ള പ്രമുഖ പാശ്ചാത്യ ശക്തികൾ ഇസ്രയേലിനെ വിമർശിക്കുകയാണുണ്ടായത്. സർക്കാരിനെ താങ്ങിനിർത്തുന്ന തീവ്രവലതുപക്ഷ കക്ഷികളുടെ…
Read Moreഓസീസിന് ജയം
ഡാർവിൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി20യിൽ ഓസ്ട്രേലിയയ്ക്ക് 17 റണ്‍സ് ജയം. 179 റണ്‍സ് വിജലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 161 റണ്‍സെടുക്കാനാണ് സാധിച്ചത്. തകർച്ചയിലേക്ക് നീങ്ങിയ ഓസീസിനെ ടിം ഡേവിഡിന്റെ (52 പന്തിൽ 83) ഒറ്റയാൾ പോരാട്ടമാണ് മികച്ച സ്കോറിലേക്ക് നയിച്ചത്. മൂന്നു മത്സരങ്ങളുടെ പരന്പരയിൽ ഓസീസ് മുന്നിലെത്തി.
Read Moreമതം മാറാന്‍ നിര്‍ബന്ധിച്ചു, വീട്ടിലെത്തിച്ച് ക്രൂരമായി മർദിച്ചു; കോതമംഗലത്തെ ടിസിസി വിദ്യാർഥിനിയുടെ ആത്മഹത്യയിൽ ഗുരുതര ആരോപണവുമായി കുടുംബം
കൊച്ചി: കോതമംഗലത്ത് ടിസിസി വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ് സുഹൃത്തിന്റെ പീഡനമെന്ന് കുടുംബത്തിന്റെ പരാതി. ആണ് സുഹൃത്ത് റമീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ആത്മഹത്യാകുറിപ്പിലുള്ളത്. നെടുമ്പാശേരി വിമാനത്താവളത്തിലെ ജീവനക്കാരനാണ് ഇയാള്‍. കോതമംഗലം കറുകടം ഞാഞ്ഞൂള്‍മല നഗറില്‍ പരേതനായ എല്‍ദോസിന്റെ മകള്‍ സോന എല്‍ദോസിനെ(21)നെയാണ് ശനിയാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിരുന്നു. കോതമംഗലം പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുക്കുകയും ചെയ്തിരുന്നു.റമീസിന്റെ പീഡനം മൂലമാണ് മകള്‍ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇതു സംബന്ധിച്ച് ഇവര്‍ കോതമംഗലം പോലീസില്‍ പരാതി നല്കി. റമീസും സോനയും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഇയാള്‍ വിദ്യാര്‍ഥിനിയെ പറവൂരിലെ വീട്ടിലെത്തിച്ച ശേഷം മതം മാറാന്‍ നിര്‍ബന്ധിച്ചുവെന്നാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. റമീസിനെതിരേ ഉടന്‍ കേസെടുക്കുമെന്നു കോതമംഗലം പോലീസ് പറഞ്ഞു. ആത്മഹത്യാ പ്രേരണയ്ക്കും ഉപദ്രവിച്ചതിനും ഇയാള്‍ക്കെതിരേ പോലീസ് കേസെടുക്കും.
Read More