കൊച്ചി: സംസ്ഥാനത്തെ നിലവിലെ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ പ്രതിദിനം പുറന്തള്ളുന്നത് ഏകദേശം 120 ടണ്‍ സാനിറ്ററി മാലിന്യം.കുട്ടികളുടെയും, കിടപ്പിലായ രോഗികളുടെയും ഉപയോഗിച്ച സാനിറ്ററി പാഡുകളും ഡയപ്പറുകളും സംസ്കരിക്കാന്‍ പ്രത്യേകിച്ച് നഗരങ്ങളിലെ താമസക്കാര്‍ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യം പലപ്പോഴും ഉണ്ടാകാറുണ്ട്. സാനിറ്ററി മാലിന്യം സംസ്കരിക്കുന്നതിനായി നിലവില്‍ പാലക്കാട് നഗരസഭ, തൃശൂര്‍ കോര്പറേഷന്, വര്‍ക്കല നഗരസഭ, തൃശൂര്‍ ജില്ലയിലെ എളവള്ളി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ ഡബിള്‍ ചേംബര്‍ ഇന്‍സിനറേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാലിന്യ നിര്‍മാര്‍ജനത്തിനായി എറണാകുളം ബ്രഹ്മപുരത്ത് മൂന്ന് റ്റി പിഡി ശേഷിയുള്ള സാനിറ്ററി വേസ്റ്റ് ട്രീറ്റ്മെന്റ്റ് പ്ലാന്റ്റിന്റെ നിര്‍മ്മാണവും പൂര്‍ത്തിയായി. ക്ലീന്‍ കേരള കമ്പനി മുഖേന 20 ടണ്‍ ശേഷിയുള്ള നാല് റീജിയണല്‍ പ്ലാന്റുകള്‍ കൊല്ലം, എറണാകുളം, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പ്രതിദിനം 100 ടണ്‍ സാനിറ്ററി മാലിന്യം ഇവിടെ സംസ്ക്കരിക്കാനാണ് ലക്ഷ്യമിടുന്നത്. സാനിറ്ററി മാലിന്യ…
Read MoreDay: September 22, 2025
പലസ്തീനെ അംഗീകരിച്ച രാജ്യങ്ങളെ വിമർശിച്ച് നെതന്യാഹു
ജറുസലേം: ബ്രിട്ടൻ, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ പലസ്തീനെ പരമാധികാര രാഷ്ട്രമായി ഔദ്യോഗികമായി അംഗീകരിച്ചതിനു പിന്നാലെ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഈ നീക്കത്തെ ശക്തമായി അപലപിക്കുകയും പലസ്തീൻ രാഷ്ട്രം സ്ഥാപിക്കാൻ അനുവദിക്കില്ലെന്നു പ്രതിജ്ഞയെടുക്കുകയും ചെയ്തു. “ഒക്ടോബർ 7-ലെ ഭീകരമായ കൂട്ടക്കൊലയ്ക്കു ശേഷം പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്ന നേതാക്കൾക്ക് എനിക്ക് ഒരു വ്യക്തമായ സന്ദേശമുണ്ട്: നിങ്ങൾ ഭീകരതയ്ക്ക് വലിയൊരു സമ്മാനം നൽകുകയാണ്. നിങ്ങൾക്ക് മറ്റൊരു സന്ദേശമുണ്ട്: അതൊരിക്കലും സംഭവിക്കില്ല. ജോർദാന്‍ പടിഞ്ഞാറ് ഒരു പലസ്തീൻ രാഷ്ട്രം ഉണ്ടാകില്ല.” ഒരു വീഡിയോ പ്രസംഗത്തിൽ നെതന്യാഹു വ്യക്തമാക്കി. ഗാസാ യുദ്ധം അവസാനിപ്പിക്കാൻ ഇസ്രയേലിനുമേൽ സമ്മർദം വർധിക്കാൻ ഉദ്ദേശിച്ചാണ് ഇസ്രയേലിന്റെ മിത്രങ്ങളായ കാനഡ, ഓസ്ട്രേലിയ, ബ്രിട്ടൻ, പോർച്ചുഗൽ രാജ്യങ്ങൾ പലസ്തീന്റെ രാഷ്ട്രപദവി ഔദ്യോഗികമായി അംഗീകരിച്ചത്. നടപടി. നാളെ ന്യൂയോർക്കിൽ ആരംഭിക്കുന്ന യുഎൻ പൊതുസഭാ സമ്മേളനത്തിൽ ഫ്രാൻസ്, ബെൽജിയം, ലക്സംബർഗ്, മാൾട്ട രാജ്യങ്ങളും…
Read Moreദക്ഷിണ ലെബനനിൽ ഇസ്രായേൽ ഡ്രോൺ ആക്രമണം: മൂന്നു കുട്ടികൾ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു; സാധാരണക്കാർക്ക് നേരെയുണ്ടായ മനഃപൂർവമായ ആക്രമണമെന്ന് ലെബനൻ
ബെയ്റൂട്ട്: ദക്ഷിണ ലെബനനിലെ ബിന്റ്ജ്ബെയിലിൽ നടന്ന ഇസ്രായേലി ഡ്രോൺ ആക്രമണത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചതായി ലെബനീസ് ആരോഗ്യ മന്ത്രാലയം റിപ്പോർട്ട്. ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. അടുത്തിടെ ഇസ്രയേലും ഹിസ്ബുള്ളയും തമ്മിൽ നടക്കുന്ന സംഘർഷത്തിലെ ഏറ്റവും ഗുരുതരമായ സംഭവങ്ങളിൽ ഒന്നാണിത്. ലെബനീസ് ഉദ്യോഗസ്ഥർ ആക്രമണത്തെ ഉടൻ തന്നെ അപലപിക്കുകയും സാധാരണക്കാർക്ക് നേരെയുണ്ടായ മനഃപൂർവമായ ആക്രമണമെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഡ്രോൺ ആക്രമണം ഒരു മോട്ടോർബൈക്കിനെയും ഒരു വാഹനത്തെയും ലക്ഷ്യമിട്ടാണ് നടന്നതെന്നാണ് ലെബനീസ് വാർത്താ ഏജൻസിയുടെ റിപ്പോർട്ട്. ആക്രമണത്തിൽ ഒരു യുഎസ് പൗരത്വമുള്ള ഒരാളും അയാളുടെ മൂന്ന് കുട്ടികളും മരിച്ചു. ഭാര്യയ്ക്കു പരിക്കേറ്റു. ആക്രമണത്തിൽ രണ്ട് പേർക്ക് കൂടി പരിക്കേറ്റു. ഹിസ്ബുള്ള അംഗത്തെയാണ് ലക്ഷ്യമിട്ടതെന്നു വ്യക്തമാക്കി ഇസ്രായേൽ സൈന്യം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. കൂടുതൽ വ്യക്തത വരുത്തിക്കൊണ്ട് പറഞ്ഞു, “സാധാരണക്കാർക്ക് സംഭവിച്ച നാശനഷ്ടത്തിൽ ഐഡിഎഫ് ഖേദിക്കുന്നു.…
Read Moreമുന്‍ മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന് ഉണ്ണി മുകുന്ദന് കോടതി സമന്‍സ്
കൊച്ചി: മുന്‍ മാനേജരെ മര്‍ദിച്ചെന്ന കേസില്‍ നടന് ഉണ്ണി മുകുന്ദന് കോടതി സമന്‍സ്. കാക്കനാട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയാണ് സമന്‍സ് അയച്ചത്. ഒക്ടോബര്‍ 27 ന് ഹാജരാകണമെന്നാണ് നിര്‍ദേശം. കേസില്‍ നേരത്തെ ഇന്‍ഫോപാര്‍ക്ക് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസിന്റെ വിചാരണ നടപടികള്‍ക്ക് മുന്നോടിയായാണ് ഉണ്ണി മുകുന്ദനോട് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ടൊവിനോ ചിത്രം നരിവേട്ടയെ പ്രശംസിച്ച് പോസ്റ്റിട്ടതില്‍ പ്രകോപിതനായി ഉണ്ണി മുകുന്ദന് മര്‍ദിച്ചെന്നാണ് മുന്‍ മാനേജര്‍ വിപിന്‍ കുമാറിന്റെ പരാതി. കുറ്റപത്രം സമര്‍പ്പിച്ച പശ്ചാത്തലത്തില്‍ കേസിലെ പ്രതി കോടതിയില്‍ ഹാജരായി ജാമ്യം എടുക്കണം. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരുന്നത്. ഉണ്ണി മുകുന്ദന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇക്കഴിഞ്ഞ മേയ് 31ന് എറണാകുളം ജില്ല കോടതി തീര്‍പ്പാക്കിയിരുന്നു. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് പോലീസ് അറിയിച്ചിരുന്നു. പോലീസിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും അന്ന് കോടതി വ്യക്തമാക്കിയിരുന്നു.…
Read Moreഇ- കോമേഴ്സ് വെബ്സൈറ്റുകളുടെ സെയില്‍സ് ഫെസ്റ്റിവല്‍; ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ്
കൊച്ചി: പ്രമുഖ ഓണ്‍ലൈന്‍ ഇകോമേഴ്സ് വെബ്സൈറ്റുകളുടെ സെയില്‍സ് ഫെസ്റ്റിവല്‍ ദുരുപയോഗം ചെയ്ത് സാമൂഹ്യമാധ്യമങ്ങള്‍ വഴി പരസ്യം നല്കി ഓണ്‍ലൈന്‍ ഷോപ്പിംഗ് തട്ടിപ്പിന് സാധ്യതയെന്ന് പോലീസ് മുന്നറിയിപ്പ്. പ്രമുഖ ഇകൊമേഴ്സ് സൈറ്റുകളായ ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലും ഫ്ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേയ്സും 23 മുതല്‍ ആരംഭിക്കാനിരിക്കെ, ഇതുമായി ബന്ധപ്പെട്ട വ്യാജന്മാരുടെ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നാണ് പോലീസ് മുന്നറിയിപ്പിലുള്ളത്. വ്യാജ പരസ്യത്തില്‍ വീഴല്ലേ…ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ അടക്കമുള്ളവ വന്‍ വിലക്കുറവില്‍ വില്പന നടത്തുന്നതായി പ്രഖ്യാപിച്ചിട്ടുള്ളത് തട്ടിപ്പുകാര്‍ മുതലെടുത്ത് സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രമുഖ സൈറ്റുകളുടെ പേരില്‍ വ്യാജ പരസ്യങ്ങള്‍ നല്കി ഉപഭോക്താക്കളെ ആകര്‍ഷിച്ച് തട്ടിപ്പ് നടത്താനുള്ള സാധ്യതയാണുള്ളത്. യഥാര്‍ഥ വെബ്സൈറ്റിനെപ്പോലെ തോന്നിക്കുന്ന ഈ വ്യാജ വെബ്സൈറ്റുകള്‍ സന്ദര്‍ശിച്ച് ഓര്‍ഡര്‍ ചെയ്താല്‍ ഉത്പന്നങ്ങള്‍ നല്കാതയോ ഗുണമേന്മ ഇല്ലാത്ത സാധനങ്ങള്‍ നല്കി കബളിപ്പിച്ചോ പണം നഷ്ടപ്പെടാന്‍ സാധ്യത കൂടുതലാണ്. ഇതു ശ്രദ്ധിക്കാംവളരെ വിലക്കുറവ്…
Read Moreവിദ്യാർഥിയെക്കൊണ്ട് കാല് മസാജ് ചെയ്യിപ്പിച്ച് അധ്യാപിക: വൈറലായി വീഡിയോ
വിദ്യാർഥികളും അധ്യാപകരും തമ്മിലുള്ള ബന്ധം വളരെ പവിത്രമാണെന്നാണ് ഇന്ത്യൻ സംസ്കാരം പഠിപ്പിക്കുന്നത്. മാതാപിതാക്കൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നമ്മൾ ബഹുമാനിക്കേണ്ടത് നമ്മുടെ അധ്യാപകരെയാണ് എന്ന് ബോധം ചെറിയ ക്ലാസ് മുതൽ നമുക്ക് ഉണ്ട്. അതുപോലെ തന്നെ സ്വന്തം മക്കളെപ്പോലെ വേണം എല്ലാ അധ്യാപകരും അവരുടെ വിദ്യാർഥികളെ പരിഗണിക്കേണ്ടതെന്നും പറയാറുണ്ട്. ഇപ്പോഴിതാ ഒരു അധ്യാപിക തന്റെ വിദ്യാർഥിയെക്കൊണ്ട് അവരുടെ കാല് മസാജ് ചെയ്യിപ്പിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഭോപ്പാലിലെ മഹാത്മാഗാന്ധി ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. ഒരു അധ്യാപിക ക്ലാസിനു നടുവിൽ കസേരയിൽ ഇരിക്കുന്നത് കാണാം. കുട്ടികളെല്ലാവരും നിലത്താണ് ഇരിക്കുന്നത്. ആ ക്ലാസിലെ എല്ലാ കുട്ടികൾക്കും ഇരിക്കുന്നതിനുള്ള മതിയായ ബഞ്ചോ ഡസ്കോ ക്ലാസിൽ ഇല്ലന്നും വീഡിയോയിൽ നിന്ന് മനസിലാക്കാൻ സാധിക്കും. അധ്യാപികയ്ക്ക് മുൻപിൽ ഇരിക്കുന്നത് എല്ലാവരും ചെറിയ കുട്ടികളാണ്. അതിലൊരു ആൺകുട്ടിയെക്കൊണ്ടാണ് അധ്യാപിക കാല് മസാജ്…
Read Moreപഴയത് പോലെ പെട്ടെന്ന് പ്രതികരിക്കുന്ന ആളല്ല ഇപ്പോൾ: ഷെയ്ൻ നിഗം
പഴയത് പോലെ പെട്ടെന്ന് പ്രതികരിക്കുന്ന ആളല്ല താനിപ്പോഴെന്ന് ഷെയ്ൻ നിഗം. ‘വളരെ കൺസിസ്റ്റന്റ് ആയ ജീവിതമാണെനിക്കെന്ന് ഞാൻ പറയില്ല. ഞാൻ ഇവോൾവ് ചെയ്യുന്നുണ്ട്. ആറ് മാസം മുമ്പ് എന്നെ കണ്ടിരുന്നെങ്കിൽ നിങ്ങൾക്കെന്നോട് മറ്റൊരു സമീപനമായിരിക്കും. ഇതാണ് ഞാൻ, ഞാനിങ്ങനെയായിരിക്കും എന്ന ആക്ടിംഗ് എനിക്കില്ല. സാഹചര്യത്തിന്റെ പ്രതിഫലനമാണ് ഞാൻ. എല്ലാവർക്കും അങ്ങനെയേ സാധിക്കൂ. എന്നെക്കുറിച്ചുള്ള വിവാദങ്ങൾ ഞാൻ ഒരുപാട് ചിന്തിക്കാത്തത് കൊണ്ട് വന്നതാണ്. എന്നെ മുതലെടുക്കുകയാണെന്ന് ഞാൻ കരുതി. അതെനിക്ക് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണ്. എന്നെ ചീറ്റ് ചെയ്താൽ ഡിപ്ലോമാറ്റിക്കായിരിക്കാനും മറ്റെന്തെങ്കിലും ചെയ്യാനും എനിക്ക് പറ്റില്ലായിരുന്നു. ചില കാര്യങ്ങളോട് പ്രതികരിച്ചു. ഇപ്പോൾ ഞാനങ്ങനെ ചെയ്യാറില്ല. കാരണം അത് ബാലിശമാണെന്ന് എനിക്കറിയാം’ എന്ന് ഷെയ്ൻ നിഗം പറഞ്ഞു.
Read Moreലാലിനു കണ്ഠാഭരണമീ ഫാൽക്കെയും
അടുത്തയിടെ, ഒരു സ്വർണക്കടയുടെ പരസ്യത്തിനുവേണ്ടി കണ്ഠാഭരണവും അണിഞ്ഞ് സ്ത്രൈണഭാവത്തോടെ നിൽക്കുന്ന മോഹൽലാൽ ആരെയും കൊതിപ്പിക്കുന്ന പ്രകടനമായിരുന്നു നടത്തിയത്. ഇന്ത്യൻ ചലച്ചിത്രരംഗത്തെ അംഗീകാരങ്ങളുടെ ആടയാഭരണങ്ങളെല്ലാം അണിഞ്ഞുകഴിഞ്ഞ ലാൽ ഇപ്പോഴിതാ ഇന്ത്യൻ സിനിമയുടെ പരമോന്നത ബഹുമതിയായ ദാദാ സാഹിബ് ഫാൽക്കെ അവാർഡും കണ്ഠാഭരണമാക്കിയിരിക്കുന്നു. ഇന്ത്യൻ സിനിമയ്ക്കു നൽകിയ സമഗ്രസംഭാവനയ്ക്കാണ് 2023ലെ ഫാൽക്കെ അവാർഡ്. പ്രിയപ്പെട്ട ലാൽ, താങ്കൾ അഭിനയരംഗത്തെ തന്പുരാനായി, ഒടിയനായി, പുലിമുരുകനായി… മലയാളസിനിമയുടെ സ്പിരിറ്റായി… മലയാളിയുടെ ലാലേട്ടനായി തുടരൂയെന്ന് ആശംസിക്കുന്നു, ഹൃദയപൂർവം! സംവിധായകൻ അടൂർ ഗോപാലകൃഷ്ണനുശേഷം ഫാൽക്കെ അവാർഡ് ഒരിക്കൽകൂടി മോഹൻലാലിലൂടെ കേരളത്തിലേക്ക് എത്തിയിരിക്കുകയാണ്. അഞ്ചു ദേശീയ ചലച്ചിത്ര അവാർഡുകൾ, 2001ൽ പത്മശ്രീ, 2019ൽ പത്മഭൂഷൻ ബഹുമതികൾ എന്നിവയ്ക്കു പിന്നാലെയാണ് ഫാൽക്കെ കിരീടധാരണം. 1960 മേയ് 21നായിരുന്നു ലാലിന്റെ ജനനം. 1978ൽ 18-ാത്തെ വയസിൽ സിനിമയിലെ ജനനം. അക്കൊല്ലം, കൊല്ലത്തെ കൃഷ്ണ തിയറ്ററിൽ ഒരു ഷോ മാത്രം പ്രദർശിപ്പിച്ച്…
Read More‘അവൻ മരിക്കുന്നതിന് മുൻപ് അവസാനമായി മെസേജ് അയച്ചത് എനിക്കായിരുന്നു, അതിനു മറുപടി നല്‍കാനായില്ല, ഇന്നും അതൊരു വിങ്ങലാണ്’: അനുപമ പരമേശ്വരൻ
പ്രേമം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസിലേക്ക് ചേക്കേറിയ നടിയാണ് അനുപമ പരമേശ്വരൻ. ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ കിഷ്കിന്ധാപുരിയുടെ പ്രമോഷനിടെ വളരെ വൈകാരികമായ അനുഭവം പങ്കുവെക്കുകയാണ് താരം. സുഹൃത്തിന്റെ അവസാന സന്ദേശത്തിന് മറുപടി നൽകാത്തത് തന്നെ ഏറെ വേദനിപ്പിച്ച കാര്യമായി മാറിയെന്നാണ് അനുപമ തുറന്ന് പറഞ്ഞിരിക്കുന്നത്. വളരെ കാലങ്ങളായുള്ള സുഹൃത്താണ്. ചില പ്രശ്നങ്ങള്‍ ഉണ്ടായത് കാരണം കുറേനാളുകളായി ടച്ചിലായിരുന്നില്ല. ഞങ്ങള്‍ സംസാരിക്കാറുണ്ടായിരുന്നില്ല. ഒരു ദിവസം അവന് മെസേജ് അയച്ചു. അതിന് രണ്ടു ദിവസം മുമ്പ് എവിടെയോ വച്ച് ഞാന്‍ അവനെ കണ്ടിരുന്നു. മെസേജ് അയച്ചപ്പോള്‍ എന്തിനാണ് വീണ്ടും പ്രശ്നങ്ങള്‍ എന്നു കരുതി ഞാന്‍ മറുപടി നല്‍കിയില്ല. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അവന് മരിച്ചു. അവനു കാന്‍സറായിരുന്നു. എനിക്കത് അറിയില്ലായിരുന്നു. അവന് അവസാനമായി മെസേജ് അയച്ചത് എനിക്കായിരുന്നു. അതിനു മറുപടി നല്‍കാനായില്ല. ആ സംഭവം വല്ലാതെ ഭയപ്പെടുത്തി. നമ്മളുമായി…
Read Moreകൊറിയൻ താരത്തിനൊപ്പം ചിരിപ്പിക്കാൻ ഒരുങ്ങി യോഗി ബാബു
യോഗി ബാബുവും കൊറിയൻ താരം സങ് ഡോങ്- ഇല്ലും ആദ്യമായി ഒന്നിക്കുന്ന സിംഗ് സോങ് 19ന് തിയറ്ററിൽ. ഹാസ്യത്തിന്റെ മേമ്പൊടിയിൽ ഒരുങ്ങുന്ന ഈ ത്രില്ലർ മലയാളം, തമിഴ് ഭാഷകളിൽ എം.എ. വെട്രിവേൽ കഥയെഴുതി സംവിധാനം ചെയ്യുന്നു. ഹോളിവുഡ് മൂവീസിന്റെ ബാനറിൽ വെട്രിസെൽവി അവതരിപ്പിക്കുന്ന ചിത്രം സൻഹാ സ്റ്റുഡിയോ ആണ് കേരളത്തിൽ വിതരണം. കാതൽ സുകുമാർ, ശങ്കർ ഏഴുമല (കിംഗ് കോങ്ങ്), മുല്ലൈ കൊതന്ധം, ഋതിക്ക്ഭാഷ, തരുൺ, സുമതി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. മണി-അബിയാണ് ഛായാഗ്രഹണം. സംഗീതം- ജോസ് ഫ്രാങ്ക്ലൈൻ, എഡിറ്റിംഗ്- ഈശ്വർ മൂർത്തി, മേക്കപ്പ്- രാധ കാളിദാസ്, സ്റ്റണ്ട്- അസ്സോൾട്ട് മധുരൈ, അസി. ഡയറക്ടർ- വേൽ, തമിഴ് മണി, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ- ശ്യാമള പൊണ്ടി, പിആർഒ വേൽ, പി.ശിവപ്രസാദ് (കേരള).
Read More