തിരുവനന്തപുരം: ബിജെപിയെ വെട്ടിലാക്കി ആത്മഹത്യ ചെയ്ത ബിജെപി കൗണ്‍സിലര്‍ തിരുമല അനിലിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത് വന്നു. ഞാനോ ഭരണസമിതിയൊ യാതൊരു ക്രമക്കേടും നടത്തിയിട്ടില്ല. ബിനാമി വായ്പകള്‍ നല്‍കിയിട്ടില്ല. കടുത്ത മാനസിക സമ്മര്‍ദം നേരിടുന്നു. സംഘത്തില്‍ താന്‍ സാമ്പത്തിക ബാധ്യത വരുത്തിയിട്ടില്ല. പാര്‍ട്ടിയെയൊ പ്രവര്ത്തകരൊയൊ വഞ്ചിച്ചിട്ടില്ല. നമ്മുടെ ആളുകളെ സഹായിച്ചു. വായ്പ എടുത്തവര്‍ തിരിച്ചടച്ചില്ല. പണം തിരിച്ച് പിടിയ്ക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ചില്ല. ഫിക്സഡ് ഡിപ്പോസിറ്റ് ഇട്ടവര്‍ സമ്മര്‍ദം ചെലുത്തി. ചിട്ടിയോ ദിവസ വരുമാനമോ ഇപ്പോള്‍ ഇല്ല. ബിജെപിക്കാരെ വായ്പ നല്കി സഹായിച്ചു. അവരാരും വായ്പ തിരിച്ചടച്ചില്ല. ഇതാണ് ബാങ്ക് സാമ്പത്തിക പ്രതിസന്ധിയിലാകാന്‍ കാരണം. എഫ്ഡി ഇട്ടവര്‍ മാനസികമായി സമ്മര്‍ദം ചെലുത്തിയെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
Read MoreDay: September 22, 2025
36 ജീവൻ രക്ഷാമരുന്നുകൾക്കു നികുതിയില്ല
തിരുവനന്തപുരം: നിലവിൽ 18 ശതമാനം നികുതിയുണ്ടായിരുന്ന 36 ഇനം ജീവൻരക്ഷാ മരുന്നുകൾക്ക് നികുതി ഒഴിവാക്കി. മറ്റു മിക്ക മരുന്നുകളും രോഗനിർണയ കിറ്റുകൾ, ഗ്ലൂക്കോമീറ്ററുകൾ തുടങ്ങിയവയും അഞ്ചു ശതമാനം നികുതിയുടെ പരിധിയിലായി. ഇതോടെ ഇവയുടെ വില (എംആർപി) പരിഷ്കരിക്കാനോ കുറഞ്ഞ നിരക്കിൽ വില്പന നടത്താനോ സർക്കാർ ഫാർമസികൾക്കു നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ ചെറുകിട കാറുകളുടെ നികുതി കുറച്ചതോടെ മിക്ക കാർ കന്പനികളും വിലക്കുറവ് പ്രഖ്യാപിച്ചു. നിലവിൽ 12 ശതമാനം നികുതിനിരക്കുണ്ടായിരുന്ന 99 ശതമാനം ഉത്പന്നങ്ങളും സേവനങ്ങളും അഞ്ചു ശതമാനത്തിലേക്ക് മാറിയിട്ടുണ്ടെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. ഇതോടൊപ്പം 28 ശതമാനം നികുതി സ്ലാബിനു കീഴിൽ വന്നിരുന്ന 90 ശതമാനം ഉത്പന്നങ്ങളും സേവനങ്ങളും 18 ശതമാനത്തിലേക്ക് എത്തിയതായി ധനമന്ത്രാലയം വ്യക്തമാക്കി.
Read Moreമിൽമയുടെ പാലുൽപ്പന്നങ്ങൾക്കും ജിഎസ്ടി ഇളവ്: നെയ്യ്, വെണ്ണ, പനീർ, ഐസ്ക്രീം തുടങ്ങിയവയുടെ വിലയാണ് കുറയുക
തിരുവനന്തപുരം: ജിഎസ്ടി ഇളവിന്റെ ഗുണം നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിച്ച് മിൽമ. മിൽമയുടെ ജനകീയ പാലുത്പന്നങ്ങളുടെ വില കുറച്ചാണ് ജനങ്ങളിലേക്ക് ആനുകൂല്യം എത്തിക്കുന്നത്. നെയ്യ്, വെണ്ണ, പനീർ, ഐസ്ക്രീം തുടങ്ങി നൂറിലധികം ഉത്പന്നങ്ങളുടെ വില ഇന്നുമുതൽ കുറയും. നെയ്യ് ഒരു ലിറ്ററിന് 45 രൂപ കുറയും. നിലവിലെ 720 രൂപയിൽനിന്ന് 675 രൂപയാകും. 370 രൂപയുണ്ടായിരുന്ന അര ലിറ്റർ നെയ്യ് 25 രൂപ കുറവിൽ 345 രൂപയ്ക്കു ലഭിക്കും. 240 രൂപയുണ്ടായിരുന്ന 400 ഗ്രാം വെണ്ണ 15 രൂപ കുറഞ്ഞ് ഇനിമുതൽ 225 രൂപയ്ക്കു ലഭിക്കും. 500 ഗ്രാം പനീറിന്റെ വില 245 രൂപയിൽ നിന്ന് 234 ആകും. അഞ്ച് ശതമാനമായിരുന്ന പനീറിന്റെ ജിഎസ്ടി പൂർണമായി ഒഴിവാക്കി. മിൽമ വാനില ഐസ്ക്രീമിന് 220 രൂപയായിരുന്നു ഒരു ലിറ്ററിന്റെ വില. ഇത് 196 രൂപയായി കുറഞ്ഞു. ജിഎസ്ടി നിരക്ക് 18…
Read Moreകിടപ്പുരോഗിക്ക് കൂട്ടിരിപ്പുകാരിയായെത്തി; ഒരു ദിവസത്തെ ജോലികഴിഞ്ഞുപോയപ്പോൾ കൊണ്ടുപോയത് അലമാരിയിലെ പണവും എടിഎം കാർഡും; ഹോം നഴ്സ് രജിതയെ കുടുക്കി പോലീസ്
പത്തനംതിട്ട: കിടപ്പുരോഗിയായ സ്ത്രീയുടെ വീട്ടില്‍ നിന്നും പണവും എടിഎം കാര്‍ഡും മോഷ്ടിച്ച ഹോം നഴ്സിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. ഇലവുംതിട്ട മെഴുവേലി മൂക്കടയില്‍ പുത്തന്‍വീട്ടില്‍ രജിത(43) ആണ് അറസ്റ്റിലായത്. മൈലപ്ര സ്വദേശിനിയായ സ്ത്രീയുടെ വീട്ടില്‍ നിന്നും കഴിഞ്ഞ 16ന് രജിത അലമാരയില്‍ നിന്നും 5000 രൂപയും എടിഎം കാര്‍ഡും 6000 രൂപ വിലയുള്ള മാറ്റും മോഷ്ടിക്കുകയായിരുന്നു. ജോലിയ്ക്ക് കയറി ഒരു ദിവസം കഴിഞ്ഞപ്പോള്‍ തന്നെ ബന്ധു മരിച്ചെന്നു പറഞ്ഞു ഇവര്‍ സ്ഥലം വിട്ടിരുന്നു. പിന്നീടാണ് അലമാരയില്‍ നിന്നും പണവും എടിഎം കാര്‍ഡും നഷ്ടമായ വിവരം അറിഞ്ഞത്. പന്തളം കുളനടയില്‍ നിന്നും കസ്റ്റഡിയിലെടുത്ത രജിത, എടിഎം കാര്‍ഡ് ഉപയോഗിച്ച് 26000 രൂപ എടുത്തുവെന്നും സമ്മതിച്ചു. പോലീസ് ഇന്‍സ്പെക്ടര്‍ സുനുമോന്റെ നേതൃത്വത്തില്‍ എസ്ഐ അലോഷ്യസ്, എഎസ്ഐ മാരായ ബീന, അനിതകുമാരി, എസ് സിപിഒ ജയരാജ്, സിപിഒ മാരായ രശ്മിമോൾ,…
Read Moreജിഎസ്ടി പരിഷ്കരണം പ്രാബല്യത്തിൽ: ജിഎസ്ടി ഇനി 5%, 18% സ്ലാബുകൾ മാത്രം; വ്യക്തിഗത ആരോഗ്യ, ലൈഫ് ഇൻഷ്വറൻസുകൾക്കു നികുതിയില്ല
ന്യൂഡൽഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) പരിഷ്കരണം പ്രാബല്യത്തിൽ വന്നു. ഇതോടെ അഞ്ച്, 12, 18, 28 ശതമാനം എന്നിങ്ങനെ നിലവിലുള്ള ജിഎസ്ടി നികുതി സ്ലാബുകൾ അഞ്ച്, 18 ശതമാനം എന്നിങ്ങനെ രണ്ടായി കുറഞ്ഞു. നിത്യോപയോഗ വസ്തുക്കൾ മുതൽ മരുന്ന്, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഓട്ടോമൊബൈൽ വസ്തുക്കൾ, നിർമാണ സാമഗ്രികൾ തുടങ്ങി 375ഓളം ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും നിലവിലുള്ള നികുതി പൂർണമായും ഇല്ലാതാക്കുകയോ യഥാക്രമം അഞ്ച്, 18 ശതമാനം എന്നീ സ്ലാബുകളിലേക്കു കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്. ഇതു സാധനങ്ങളുടെ വിലക്കുറവിലേക്കു നയിക്കുന്നതിലൂടെ ആളുകളുടെ വാങ്ങൽശേഷി കൂടുമെന്നാണ് കേന്ദ്രസർക്കാരിന്റെ പ്രതീക്ഷ. ആരോഗ്യ ഇൻഷ്വറൻസിൽ 18 ശതമാനം നികുതി ഒഴിവാക്കണമെന്ന ദീർഘകാല ആവശ്യവും പുതിയ നികുതി പരിഷ്കരണത്തിലൂടെ പ്രാബല്യത്തിൽ വന്നു. വ്യക്തിഗത ആരോഗ്യ ഇൻഷ്വറൻസ്, ലൈഫ് ഇൻഷ്വറൻസ് എന്നിവയ്ക്ക് ഇനിമുതൽ നികുതിയുണ്ടാവില്ല. അതേസമയം പുകയില ഉത്പന്നങ്ങൾ പോലുള്ള ആരോഗ്യത്തിനു ഹാനികരമായ വസ്തുക്കൾക്കും (സിൻ ഗുഡ്സ്)…
Read Moreകളക്ഷന്‍ ഏജന്റിന്റെ കൈയില്‍ നിന്നും 1.9 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റിൽ
അടൂര്‍: കളക്ഷന്‍ പണവുമായി പോയ ഏജന്റിനെ ആക്രമിച്ചു പണം തട്ടിയ കേസിലെ രണ്ടുപേരെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. അടൂര്‍ പന്നിവിഴ കൃഷ്ണവിലാസത്തില് വരുണ്‍ (26), പാറക്കൂട്ടം മുണ്ടപ്പള്ളി കാര്‍ത്തികയില്‍ ആലേഖ് (സൂര്യ, 20) എന്നിവരാണ് അറസ്റ്റിലായത്. 12ന് ഉച്ചയ്ക്ക് അടൂര്‍ ബൈപാസിനു സമീപമുള്ള ചെറുപുഞ്ചയില്‍ ഏനാത്ത് സ്വദേശിയായ ശ്രീദേവിനെ തടഞ്ഞുനിര്‍ത്തി 1.9 ലക്ഷം രൂപയടങ്ങിയ ബാഗ് ഇവര്‍ തട്ടിയെടുക്കുകയായിരുന്നു. ആമസോൺ, ഫ്ലിപ്കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനങ്ങളുടെ കളക്ഷന്‍ ഏജന്റായ ശ്രീദേവ് കളക്ഷന്‍ പണം വാങ്ങാനായി പെരിങ്ങനാട്ടേക്ക് തന്റെ ബൈക്കില്‍ പോകുന്നതിനിടെയാണ് ഇവര്‍ ഒരു സ്കൂട്ടറില്‍ എത്തി തടഞ്ഞു നിര്‍ത്തി പണം പിടിച്ചുപറിക്കുകയും ശ്രീദേവിനെ തള്ളിയിട്ട ശേഷം കടന്നുകളയുകയും ചെയ്തത്. കവര്‍ച്ചക്കായി ഇവര്‍ ഉപയോഗിച്ച വാഹനവും പോലീസ് പിടിച്ചെടുത്തു.അടൂര്‍ ഡിവൈഎസ്പി എസ്. സന്തോഷ്കുമാറിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ ശ്യാം മുരളി, എസ്ഐ അനൂപ് രാഘവൻ, എഎസ്ഐ മഞ്ചുമോള്‍, സിപിഒമാരായ…
Read Moreയാത്രക്കാരുടെ ശ്രദ്ധയ്ക്ക് … അഞ്ച് വർഷത്തിനുള്ളിൽ 1,000 അമൃത് ഭാരത് ട്രെയിനുകൾ
കൊല്ലം: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 1000 അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ പുറത്തിറക്കാൻ റെയിൽവേ മന്ത്രാലയ തീരുമാനം. ജനറൽ ക്ലാസ് യാത്രക്കാർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളവയാണ് അമൃത് ഭാരത് ട്രെയിനുകൾ. ഇത് കൂടാതെ 2030 ആകുമ്പോൾ 200 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ കൂടി രാജ്യത്ത് സർവീസ് ആരംഭിക്കാനും റെയിൽവേ ബോർഡിന് പദ്ധതിയുണ്ട്. ഇതിൻ പ്രകാരം 2028 ആകുമ്പോൾ തന്നെ 150 വന്ദേ ഭാരത് സ്ലീപ്പറുകൾ പുറത്തിറക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇത് കൂടാതെ 200 മുതൽ 300 വരെ വന്ദേഭാരത് ചെയർ കാർ ട്രെയിനുകളും ഇക്കാലയളവിൽ പുറത്തിറക്കും. ഹ്രസ്വ ദൂര യാത്രക്കാരെ ഉദ്ദേശിച്ചാണ് ഇവ പുറത്തിറക്കുന്നത്. മാത്രമല്ല കൂടുതൽ അമൃത് ഭാരത് ട്രെയിനുകൾ പുറത്തിറക്കുന്നത് പൊതു-സ്വകാര്യ ( പിപിപി) പങ്കാളിത്തത്തിൽ കൂടിയായിരിക്കുമെന്നും റെയിൽ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ട്രെയിൻ ശൃംഖലയുടെ വിപുലീകരണവും വൈവിധ്യവത്ക്കരണവും വഴി യാത്രക്കാർക്ക് വരും വർഷങ്ങളിൽ…
Read Moreചൂണ്ട മൂക്കില്‍ കുടുങ്ങി യുവാവ് ആശുപത്രിയിൽ; അപകടാവസ്ഥയിൽ ആശ്വാസമായത് അഗ്നിരക്ഷാ സേന
അടൂർ: ചൂണ്ട മൂക്കില്‍ കുടുങ്ങിയ നിലയില്‍ ആശുപത്രിയിലെത്തിച്ച യുവാവിന് ആശ്വാസമായത് അഗ്നി രക്ഷാ സേന. ഏഴംകുളം തേപ്പുപ്പാറ സ്വദേശി ഷിഫാസ്(29)നെയാണ് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ മൂക്കില്‍ ചൂണ്ട കുടുങ്ങിയ നിലയില്‍ എത്തിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ഓടെ തന്റെ ഉടമസ്ഥതയിലുള്ള ലോറിയിലേക്ക് മീന്‍ ലോഡ് ചെയ്യുന്നതിനിടെ സമീപത്തുണ്ടായിരുന്ന ചൂണ്ട നൂല് കഴുത്തില്‍ കുരുങ്ങുകയായിരുന്നു. നൂലിന്റെ അറ്റത്ത് ഉണ്ടായിരുന്ന ചൂണ്ട അപ്രതീക്ഷിതമായി ഷിഫാസിന്റെ മൂക്കില്‍ കുടുങ്ങുകയും ചെയ്തു. അടൂര്‍ അഗ്നി രക്ഷാസേന യൂനിറ്റ് എസ്ടിഒ കെ. സി. റെജികുമാര്‍ നേതൃത്വത്തില്‍ എസ്എഫ് ആര്‍ഒ അജീഷ് കുമാർ, ഫയര്‍ റസ്ക്യൂ ഓഫിസര്‍മാരായ അരുണ്‍ജിത്ത്, സന്തോഷ് ജോര്‍ജ് എന്നിവര്‍ ആശുപത്രിയില്‍ എത്തി കട്ടറിന്റെ സഹായത്താല്‍ ചൂണ്ട മുറിച്ച് മാറ്റി മൂക്കില്‍ നിന്നും വേര്‍പെടുത്തി രോഗിയെ അപകടാവസ്ഥയില്‍ നിന്നും ഒഴിവാക്കി.
Read Moreബൈ, ബൈ ഷെല്ലി
ടോക്കിയോ: ജമൈക്കിന് ഇതിഹാസ വനിതാ സ്പ്രിന്റന് ഷെല്ലി ആന്‍ ഫ്രേസര്‍ തന്റെ കായിക കരിയറിനു വിരാമമിട്ടു. 2025 ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗം 4×100 മീറ്റര്‍ റിലേയില്‍ വെങ്കലം നേടിക്കൊണ്ടാണ് തന്റെ വര്‍ണാഭമായ കരിയറിന് ഷെല്ലി വിരാമമിട്ടത്. 18 വര്‍ഷം നീണ്ട അത്ലറ്റിക് ജീവിതത്തിനിടെ 25 ഗ്ലോബര്‍ പോഡിയം ഫിനിഷ് നടത്തി. ഒളിമ്പിക്, ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പുകളില്‍ മാത്രമാണിത്. 38കാരിയായ ഷെല്ലിക്ക് ലോക ചാമ്പ്യന്‍ഷിപ്പില്‍ മാത്രം 17 മെഡലുണ്ട്. അതില്‍ 10 എണ്ണവും സ്വര്‍ണമാണ്. വക്കീല്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അടുത്ത ലക്ഷ്യമെന്ന് ഷെല്ലി പറഞ്ഞു. സ്ത്രീകള്‍ക്കും കായിക താരങ്ങള്‍ക്കും പിന്തുണ നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അമ്മയായശേഷം ട്രാക്കില്‍ തിരിച്ചെത്തി ലോക ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി 100 മീറ്റര്‍ സ്വര്‍ണം നേടിയ ചരിത്രവും ഷെല്ലിക്കുണ്ട്. 35-ാം വയസില്‍ 2022 യൂജിന്‍ ലോക ചാമ്പ്യന്‍ഷിപ്പ് വനിതാ 100 മീറ്ററില്‍…
Read Moreചൂട്ടുവെളിച്ചത്തിന്റെ പൊന്പ്രഭയില് വലിയന്നം എഴുന്നള്ളി; ഭക്തിയിൽ ആറാടി ഗ്രാമവാസികൾ; നീലംപേരൂര്‍ പടയണിക്ക് പരിസമാപ്തി
നീലംപേരൂര്‍: ചൂട്ടുവെളിച്ചത്തിന്റെ പൊന്പ്രഭയില് പടയണിക്കളത്തില്‍ നിറഞ്ഞാടിയ വലിയന്നത്തിന്റെ എഴുന്നള്ളത്തോടെ നീലംപേരൂര്‍ പൂരം പടയണിക്ക് പരിസമാപ്തി. ഒരു ഗ്രാമത്തിന്റെ ആവേശവും അനുഷ്ഠാനങ്ങളും കണ്‍കുളിര്‍ക്കെ കണ്ട ആവേശത്തിലാണ് നൂറു കണക്കിനാളുകൾ പടയണിക്കളത്തില്നിന്നും പിരിഞ്ഞുപോയത്. രാത്രി പത്തിന് ചേരമാന്‍ പെരുമാള്‍ കോവിലില്‍ പോയി അനുവാദം വാങ്ങിയ ശേഷമാണ് പടയണി ചടങ്ങുകള്‍ തുടങ്ങിയത്. ഒരു വല്യന്നവും രണ്ട് ഇടത്തരം അന്നങ്ങളും 50 ചെറിയന്നങ്ങളുമാണ് ഇത്തവണ പൂരത്തിന് എഴുന്നള്ളിയത്. വല്യന്നവും രണ്ട് ഇടത്തരം അന്നങ്ങളും ചെറിയ അന്നങ്ങളും പടയണിക്കളത്തില്‍ എത്തി. അരയന്നങ്ങള്‍ക്കൊപ്പം നീലംപേരൂര്‍ നീലകണ്ഠന് എന്നു കരക്കാര് വിളിക്കുന്ന പൊയ്യാന, കോലങ്ങള്‍ തുടങ്ങിയവയും എത്തി. പടയണിക്കളത്തില്‍ തിങ്ങിനിറഞ്ഞ ഭക്തര്‍ ആര്‍പ്പു വിളികളോടെയാണ് കോലങ്ങളെയും അന്നങ്ങളെയും എതിരേറ്റത്. ചൂട്ടുവെളിച്ചത്തിന്റെ പ്രഭയില്‍ ആര്‍പ്പുവിളികള്‍ ഏറ്റുവാങ്ങിയാണ് അന്നങ്ങള്‍ ദേവീനടയിലേക്ക് എഴുന്നള്ളിയത്. വലിയന്നങ്ങളും ഇടത്തരം അന്നങ്ങളും മറ്റു കോലങ്ങളും പടയണിക്കളത്തില്‍ എത്തിയതിനുശേഷം ദേവീവാഹനമായ സിംഹം എഴുന്നള്ളി. അന്നങ്ങളും കോലങ്ങളും ക്ഷേത്രസന്നിധിയില്‍…
Read More