കൊച്ചി: സംസ്ഥാനത്ത് എന്‍ഡിപിഎസ് കേസുകളുടെ (നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ്) എണ്ണത്തില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വര്‍ധന. കഴിഞ്ഞ എട്ടു മാസത്തിനുള്ളില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 8,622 എന്‍ഡിപിഎസ് കേസുകളാണ്. സംസ്ഥാന ക്രൈം റിക്കാര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ഓഗസ്റ്റ് 31 വരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണമാണിത്. വാണിജ്യാടിസ്ഥാനത്തിലുള്ള ലഹരിക്കേസുകളാണ് ഇതില്‍ ഏറെയും. കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത എന്‍ഡിപിഎസ് കേസുകളുടെ എണ്ണം 8,160 ആണ്. 2023 ല്‍ 8,104 എന്‍ഡിപിഎസ് കേസുകളും 2022 ല്‍ 6,116 കേസുകളും 2021 ല്‍ 3,922 കേസുകളും 2020 ല്‍ 3,667 കേസുകളും രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. കഴിഞ്ഞ എട്ടു മാസത്തിനിടയില്‍ എന്‍ഡിപിഎസ് കേസുകളില്‍ അറസ്റ്റിലായവരുടെ 8,505 ആണ്. ഇതില്‍ 4,580 പേര് ശിക്ഷിക്കപ്പെട്ടു. 262 പേരെ വെറുതെവിട്ടു. 2024 ല്‍ 7,946 പേരെയാണ് അറസ്റ്റ്…
Read MoreDay: September 25, 2025
പെൺകുട്ടികൾ കാലിൽ ചരട് കെട്ടുന്നതിന് പിന്നിൽ ലൈംഗിക താൽപര്യമോ? കാരണം ഇത്….
മിക്ക പെൺകുട്ടികളും ഇപ്പോൾ കാലിൽ കറുത്ത ചരട് ധരിക്കാറുണ്ട്. ഇത് സംബന്ധിച്ച് അനവധി ചർച്ചകളാണ് സോഷ്യൽ മീഡിയ ഉൾപ്പെടെ നടക്കുന്നത്. പാശ്ചാത്യ സംസ്കാരത്തിന്റെ ഭാഗമായാണ് കാലിൽ ചരട് കെട്ടുന്നതെന്ന് ഒരു കൂട്ടർ പറയുന്പോൾ ലൈംഗികതയെ ഇഷ്ടപ്പെടുന്ന പെൺകുട്ടികളാണ് ഇത്തരത്തിൽ ചരട് കെട്ടുന്നതെന്ന് മറ്റൊരു കൂട്ടർ പറയുന്നു. എന്നാൽ ഈ വാദങ്ങെല്ലാം തികച്ചും മണ്ടത്തരമാണെന്നാണ് ജെൻസികളുടെ ന്യായം. കേവലം ഒരു ഫാഷന്റെ പേരിൽ മാത്രമാണ് ഇത്തരത്തിൽ കാലിൽ ചരട് കെട്ടുന്നത്. ആൺ പെൺ വ്യത്യസ്തതയില്ലാതെ ഇന്ന് യുവാക്കൾ കാലിൽ ഇത് ധരിക്കാറുണ്ട്. നൃത്തം ചെയ്യുന്ന ആളുകൾ ദൃഷ്ടി ദോഷം വരാതിരിക്കാനും ഇത്തരത്തിൽ കറുത്ത ചരടുകൾ കാലിൽ ഇടാറുണ്ട്. കാലില്‍ ചരട് കെട്ടുന്നത് ഫാഷന്റെ പേരില്‍ മാത്രമാണ്. മിക്ക ആളുകളും കാലിൽ കറുത്ത ചരടാണ് കെട്ടാറുള്ളത്. കറുപ്പ് നിറം നവഗ്രഹങ്ങളിലെ ശനി-രാഹു എന്നിവയെപ്രീതിപ്പെടുത്തുന്നു. ഇത് കെട്ടുന്നതിലൂടെ ശനി, രാഹു ദോഷൾ…
Read Moreശബരിമലയില്‍ ആചാരലംഘനം നടത്തിയത് പിണറായി സർക്കാർ; വിശ്വാസ സംരക്ഷണമാണ് കോണ്‍ഗ്രസിന്റെ നിലപാടെന്ന് കെ. മുരളീധരൻ
തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ എത്തിച്ച് ആചാരലംഘനം നടത്തിയത് പിണറായി സര്‍ക്കാരാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്. വിശ്വാസ സംരക്ഷണമാണ് കോണ്‍ഗ്രസിന്റെ നിലപാട്. അതില്‍ ഉറച്ച് മുന്നോട്ട് പോകും. എന്‍എസ്എസിന്റെ നിലപാടിനെ ചോദ്യം ചെയ്യില്ല. സമുദായ സംഘടനകള്‍ക്ക് അഭിപ്രായങ്ങള്‍ പറയാമെന്നും അദ്ദേഹം പറഞ്ഞു. ആഗോള അയ്യപ്പസംഗമം പരാജയമായിരുന്നു. ബദല്‍ സംഗമം നടത്താന്‍ വഴിവച്ചത് സര്‍ക്കാരിന്റെ ചെയ്തികളാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Read Moreഇന്ത്യയിലെ ഒരുപാട് സ്ത്രീകൾക്ക് ട്രെയിൻ ഓടിക്കാൻ ധൈര്യം കാണിച്ചു തന്ന സുരേഖ: ശുക്രിയ ദീദി
കുട്ടിക്കാലത്ത് തന്റെ വീടിനടുത്തുകൂടി പാഞ്ഞു പോകുന്ന ട്രെയിനുകൾ സുരേഖ എന്ന കൊച്ചു കുട്ടി കൗതുകത്തോടെ നോക്കി നിന്നിരുന്നു. എന്നെങ്കിലും അതൊന്ന് ഓടിക്കാൻ കിട്ടുമോ എന്ന് അവളുടെ കുഞ്ഞുമനസിൽ ഒരു മോഹം തോന്നിയിരിക്കാം. അതുകൊണ്ടാണല്ലോ ഏഷ്യയിലെ ആദ്യത്തെ വനിത ട്രെയിൻ ഡ്രൈവറായി സുരേഖ യാദവ് റെയിൽവേയുടെ ചരിത്രത്തിൽ തന്റെ പേര് അടയാളപ്പെടുത്തിക്കൊണ്ട് ഇന്ത്യയിൽ അങ്ങോളമിങ്ങോളം ട്രെയിനുകൾ ഓടിച്ചത്. ഈ വരുന്ന മുപ്പതിന് ഇന്ത്യൻ റെയിൽവേയുടെ പടിയിറങ്ങുമ്പോൾ ഒരുപാട് മാറ്റങ്ങൾക്ക് വഴി തുറന്ന ഒരു ചരിത്ര വനിതയാണ് ഇന്ത്യൻ റെയിൽവേയുടെ ലോക്കോ പൈലറ്റിന്റെ ലോക്കോ മോട്ടീവ് ക്യാബിനിൽ നിന്ന് യാത്ര പറഞ്ഞിറങ്ങുന്നത്. മഹാരാഷ്്ട്രയിലെ സത്താറയിലാണ് സുരേഖ ജനിച്ചത്. സാത്ത് താര ആണ് പിന്നീട് സത്താറ എന്നറിയപ്പെട്ടത്. സാത്ത് താര എന്നാൽ ഏഴു നക്ഷത്രങ്ങൾ എന്നർഥം. അവിടെ ജനിച്ച സുരേഖ പിന്നെ എങ്ങനെ താരമാകാതിരിക്കും. പഠിക്കാൻ മിടുക്കിയായിരുന്നു സുരേഖ. കുട്ടിക്കാലത്ത് സ്കൂളിൽ…
Read Moreഎന്തൊരു കൊടുംക്രൂരത;രണ്ടര വയസുള്ള കുഞ്ഞിന്റെ മുഖത്തടിച്ച് അങ്കണവാടി ടീച്ചർ; വിരൽപാടുകൾ മുഖത്ത് പതിഞ്ഞനിലയിൽ; പുഷ്പകലയ്ക്കെതിരെ കേസെടുത്ത് പോലീസ്
തിരുവനന്തപുരം: രണ്ടര വയസുള്ള കുഞ്ഞിന്റെ മുഖത്തടിച്ച് അങ്കണവാടി ടീച്ചർ. തിരുവനന്തപുരം മൊട്ടമൂട് പറമ്പുക്കോണത്ത് പ്രവർത്തിക്കുന്ന അങ്കണവാടിയിലെ ടീച്ചർ പുഷ്പകല ആണ് കുഞ്ഞിനെ മർദിച്ചത്. ബുധനാഴ്ച വൈകിട്ട് കുഞ്ഞിനെ കുളിപ്പിക്കുമ്പോഴായിരുന്നു മുഖത്ത് പാടുകൾ അമ്മ കണ്ടത്. മൂന്ന് വിരൽപാടുകളാണ് കുഞ്ഞിന്റെ മുഖത്ത് ഉണ്ടായിരുന്നത്. ഉടൻതന്നെ തൈക്കാട് സർക്കാർ ആശുപത്രിയിൽ കുഞ്ഞിനെ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു. ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ടീച്ചർ മർദിച്ചതായി കണ്ടെത്തിയത് കൂടുതൽ ചികിത്സയ്ക്കായി കുഞ്ഞിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രി അധികൃതർ ബാലാവകാശ കമ്മീഷന് പരാതി കൈമാറി. തമ്പാനൂർ പോലീസിനെയും വിവരം അറിയിച്ചിട്ടുണ്ട്. ടീച്ചർക്കെതിരെ വകുപ്പ്തല നടപടി എടുക്കും. കർശന നടപടിയെടുക്കുമെന്ന് ബാലവകാശ കമ്മീഷൻ ചെയർപേഴ്സൺ വ്യക്തമാക്കി.
Read Moreഎന്നാലേ എന്നോട് പറ ഐ ലവ് യൂ…ന്ന്: പെൺ സുഹൃത്തിനെ പ്രെപോസ് ചെയ്യാനെത്തി, പോലീസ് പിടിച്ചപ്പോൾ പേടിച്ച് വിറച്ചു; വാഹനം പരിശോധിച്ചവർ ഞെട്ടിപ്പോയി; പിന്നാലെ അറസ്റ്റ്
ഇഷ്ടമുള്ള ആളോട് ആ ഇഷ്ടം തുറന്ന് പറയുന്നതിനേക്കാൾ സുഖം മറ്റൊന്നിനുമില്ലന്നാണ് പ്രേമിച്ച് നടക്കുന്ന സമയം നമ്മളെല്ലാവരും കരുതുന്നത്. എന്നാൽ ആ തുറന്ന് പറച്ചിൽ ചിലപ്പോൾ നല്ല പണിയിലും അവസാനിക്കും. അത്തരത്തിലൊരു പണിയുടെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സോംഗ്ഷാൻ ജില്ലയിൽ 29-കാരനായ ഹുവാംഗ് എന്ന യുവാവ് തന്റെ പെൺ സുഹൃത്തിനോട് അവന്റെ ഇഷ്ടം തുറന്ന് പറയാൻ തീരുമാനിച്ചു. അങ്ങനെ അവൻ പെൺ സുഹൃത്തുമൊന്നിച്ച് തന്റെ മെഴ്സിഡസ് ബെൻസ് കാറിൽ ടൗണിലേക്കെത്തി. കാർ അവിടെയണ്ടായിരുന്ന ഒരു ന്യൂഡിൽസ് കടയുടെ മുന്നിൽ പാർക്ക് ചെയ്തു. കൂട്ടുകാരിയോട് തന്റെ ഇഷ്ടം തുറന്ന് പറഞ്ഞാൽ ഏത് രീതിയിൽ അവളത് എടുക്കുമെന്നൊക്കെയുള്ള ആശങ്ക യുവാവിനെ നന്നായി അലട്ടി. പേടിയിലും പെട്ടന്നുള്ള സമ്മർദത്തിലും യുവാവ് വാഹനം പാർക്ക് ചെയ്തത് തെറ്റായ ദിശയിലും സ്ഥലത്തുമായിരുന്നു. ഇത് കണ്ട മറ്റ് യാത്രക്കാർ ഇക്കാര്യം പോലിസിൽ അറിയിച്ചു. പോലീസെത്തി…
Read Moreഓണപ്പാച്ചിൽ വെറുതേയായില്ല; ഒരുമാസത്തിനിടെ മയക്കുമരുന്നു കേസില്‍ അറസ്റ്റിലായത് 68 പേര്; പിടിച്ചെടുത്തവയിൽ 135 ഗ്രാം കഞ്ചാവ് ചോക്ലേറ്റും
കോട്ടയം: ഓണത്തോടനുബന്ധിച്ചു നടത്തിയ പ്രത്യേക പരിശോധനയില്‍ ജില്ലയില്‍നിന്നും 68 പേര് മയക്കുമരുന്നു കേസുകളില്‍ അറസ്റ്റിലായതായി എക്സൈസ് വകുപ്പ്. ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 22 വരെയുള്ള കണക്കാണിത്. ഈ കാലയളവില്‍ 71 എന്‍ഡിപിഎസ് കേസുകളാണ് എടുത്തിട്ടുള്ളത്. രണ്ടു വാഹനങ്ങള്‍ പിടിച്ചെടുത്തതായും നാര്‍ക്കോ കോ-ഓര്‍ഡിനേഷന്‍ ജില്ലാതല യോഗത്തില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മയക്കുമരുന്നിനെതിരേയുള്ള ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം ഉറപ്പാക്കുന്നതിനുമാണ് ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണയുടെ അധ്യക്ഷതയില്‍ നാര്‍ക്കോ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജില്ലാതല യോഗം ചേര്‍ന്നത്. ഈ കാലയളവില്‍ 885 റെയ്ഡുകള്‍ സംഘടിപ്പിച്ചു. 176 അബ്കാരി കേസുകളിലായി 172 പേര് അറസ്റ്റിലായി. പുകയില ഉത്പന്നങ്ങളുടെ വില്പനയുമായി ബന്ധപ്പെട്ട് 411 കേസില്‍ 411 പേര് പ്രതികളായി. പിഴയിനത്തില്‍ 82,220 രൂപ ഈടാക്കി. 88.590 കിലോഗ്രാം പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. 407.750 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത…
Read Moreകണ്ണൊന്നടഞ്ഞാൽ എല്ലാം അടിച്ചോണ്ട് പോകുമെന്ന് യാത്രക്കാർ; കോട്ടയത്തെ കെഎസ്ആര്‍ടിസി സ്റ്റാൻഡിൽ സാമൂഹ്യവിരുദ്ധർ അഴിഞ്ഞാടുന്നു; പോക്കറ്റടിക്കാരുടെ കോട്ട പൊട്ടിക്കാനാകാതെ പോലീസ്
കോട്ടയം: പോക്കറ്റടിക്കാരും സാമൂഹിക വിരുദ്ധരും യാചകരും കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലും പരിസര പ്രദേശങ്ങളിലും വിഹരിക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്റ്റാന്‍ഡില്‍ വന്നിറങ്ങുന്ന പലരുടെയും പോക്കറ്റടിച്ചു പണം നഷ്ടപ്പെട്ടു. പണം നഷ്ടമായ പലരും സ്റ്റാന്‍ഡിലെ പോലീസ് എയ്ഡ് പോസ്റ്റില്‍ എത്തി വിവരമറിയിച്ചിരുന്നു. എന്നാല്‍ കോട്ടയം വെസ്റ്റ് പോലീസ് സറ്റേഷനിലെത്തി പരാതി നല്‍കാനാണ് പലര്‍ക്കും നല്കുന്ന നിര്‍ദേശം. നിരവധി സ്ത്രീകളുടെ ഹാന്‍ഡ് ബാഗുകളില്‍നിന്നു പഴ്സും മൊബൈല്‍ ഫോണുകളും നഷ്ടമായിട്ടുണ്ട്. സ്റ്റാന്‍ഡിനുള്ളിലെ ഇരിപ്പിടങ്ങളില്‍ വിശ്രമിക്കുന്നവരുടെ ബാഗുകളും മൊബൈല്‍ ഫോണുകളും മോഷ്ടിക്കുന്നതായി സ്ത്രീകള്‍ ഉള്‍പ്പെടുന്ന സംഘവും സജീവമാണ്. കഴിഞ്ഞ ദിവസം ഇരിപ്പിടത്തില്‍ വിശ്രമിക്കുകയായിരുന്ന യാത്രക്കാരന്റെ ബാഗ് മോഷണം നടത്താന്‍ ശ്രമിച്ചയാളെ മറ്റൊരു യാത്രക്കാരന് കാണുകയും തുടര്‍ന്നു ബഹളമുണ്ടാക്കി മറ്റുള്ള യാത്രക്കാരെയും കെഎസ്ആര്‍ടിസി ജീവനക്കാരെയും അറിയിച്ചു പോലീസില്‍ വിവരമറിയിച്ചിരുന്നു. തുടര്‍ന്നു പോലീസ് സ്ഥലത്തെത്തി ഇയാളെ സ്റ്റേഷനിലേക്കു കൊണ്ടുപോവുകയായിരുന്നു. വെള്ളി, ശനി ദിവസങ്ങളിലും പൊതു അവധി…
Read Moreപാലിയേക്കരയിലെ ടോള്‍ പിരിവ് പുനരാരംഭിക്കുന്നത് ഹൈക്കോടതി 30 വരെ നീട്ടി; ഗതാഗതക്കുരുക്കിനെ തുടർന്നാണ് പിരിവ് തടഞ്ഞത്
കൊച്ചി: പാലിയേക്കരയിലെ ടോള്‍ പിരിവ് പുനരാരംഭിക്കുന്നത് ഹൈക്കോടതി വീണ്ടും നീട്ടി. മുരിങ്ങൂരില്‍ സര്‍വീസ് റോഡ് ഇടിഞ്ഞതില്‍ ജില്ലാ കളക്ടര്‍ ഇന്ന് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിൽ ടോൾ പിരിക്കാനുള്ള നീക്കം കോടതി ഈ മാസം 30 വരെ നീട്ടിവയ്ക്കാൻ വിധിക്കുകയായിരുന്നു. കളക്ടറുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചശേഷമാണ് കോടതി ഡിവിഷന് ബെഞ്ചിന്റെ തീരുമാനം. ദേശീയ പാതയിലെ ഗതാഗതക്കുരുക്കിനെത്തുടര്‍ന്ന് ടോള്‍ പിരിവ് ഹൈക്കോടതി തടഞ്ഞത് ഒരു മാസം മുമ്പാണ്. ടോള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇടക്കാല ഉത്തരവ് കഴിഞ്ഞ 22 ന് ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഉത്തരവ് പുറപ്പെടുവിക്കുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു. ടോള്‍ പിരിവ് പുനരാരംഭിക്കുന്നതിലെ ഉത്തരവ് ഹൈക്കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.ചില വ്യവസ്ഥകളോടെ ടോള്‍ പുനരാരംഭിക്കുന്നത് അനുവദിക്കാമെന്ന് കോടതി കഴിഞ്ഞ ദിവസം പരാമര്‍ശിച്ചിരുന്നു. ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടര്‍ന്ന് ഒരു മാസം മുമ്പാണ് പാലിയേക്കരയിലെ ടോള്‍ പിരിവ് കോടതി താല്‍ക്കാലികമായി തടഞ്ഞത്.
Read Moreപാലിയേക്കരയിലെ ടോള്‍ പിരിവ് പുനരാരംഭിക്കുന്നത് ഹൈക്കോടതി 30 വരെ നീട്ടി; ഗതാഗതക്കുരുക്കിനെ തുടർന്നാണ് ടോൾ പിരിവ് തടഞ്ഞത്
കൊച്ചി: പാലിയേക്കരയിലെ ടോള്‍ പിരിവ് പുനരാരംഭിക്കുന്നത് ഹൈക്കോടതി വീണ്ടും നീട്ടി. മുരിങ്ങൂരില്‍ സര്‍വീസ് റോഡ് ഇടിഞ്ഞതില്‍ ജില്ലാ കളക്ടര്‍ ഇന്ന് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിൽ ടോൾ പിരിക്കാനുള്ള നീക്കം കോടതി ഈ മാസം 30 വരെ നീട്ടിവയ്ക്കാൻ വിധിക്കുകയായിരുന്നു. കളക്ടറുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചശേഷമാണ് കോടതി ഡിവിഷന് ബെഞ്ചിന്റെ തീരുമാനം. ദേശീയ പാതയിലെ ഗതാഗതക്കുരുക്കിനെത്തുടര്‍ന്ന് ടോള്‍ പിരിവ് ഹൈക്കോടതി തടഞ്ഞത് ഒരു മാസം മുമ്പാണ്. ടോള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇടക്കാല ഉത്തരവ് കഴിഞ്ഞ 22 ന് ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഉത്തരവ് പുറപ്പെടുവിക്കുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു. ടോള്‍ പിരിവ് പുനരാരംഭിക്കുന്നതിലെ ഉത്തരവ് ഹൈക്കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ചില വ്യവസ്ഥകളോടെ ടോള്‍ പുനരാരംഭിക്കുന്നത് അനുവദിക്കാമെന്ന് കോടതി കഴിഞ്ഞ ദിവസം പരാമര്‍ശിച്ചിരുന്നു. ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടര്‍ന്ന് ഒരു മാസം മുമ്പാണ് പാലിയേക്കരയിലെ ടോള്‍ പിരിവ് കോടതി താല്‍ക്കാലികമായി തടഞ്ഞത്.
Read More