ഐസിസി വനിതാ ഏകദിന ലോകകപ്പ് മത്സരക്രമം പ്രഖ്യാപിച്ചു

ബംഗളൂരു: ഐസിസി 2025 വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് സെപ്റ്റംബർ 30ന് ബംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ തുടങ്ങും. ഇന്ത്യയും ശ്രീലങ്കയും തമ്മിലാണ് ഉദ്ഘാടന മത്സരം. ഒക്‌ടോബർ 29, 30 ദിവസങ്ങളിൽ സെമിഫൈനലും നവംബർ രണ്ടിന് കിരീടാവകാശിയെ നിർണയിക്കുന്ന ഫൈനൽ മത്സരവും നടക്കും. എട്ട് ടീമുകൾ പങ്കെുടുക്കുന്ന കിരീട പോരാട്ടത്തിൽ 31-ാം മത്സരത്തിൽ ആര് കപ്പുയർത്തുമെന്നറിയാം.

കൊളംബോയിൽ 11 ഗ്രൂപ്പ് മത്സരങ്ങൾ

നിലവിലെ ചാന്പ്യൻമാരായ ഓസ്ട്രേലിയയും അയൽക്കാരായ ന്യൂസിലൻഡും തമ്മിൽ ഒക്‌ടോബർ ഒന്നിന് ഗ്രൂപ്പ് ഘട്ട രണ്ടാം മത്സരം നടക്കും. ഇൻഡോറിലെ ഹൊൾക്കർ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് പോരാട്ടം. അടുത്ത ദിവസം കൊളംബോയിൽ ബംഗ്ലാദേശ്- പാക്കിസ്ഥാനെയും ഒക്ടോബർ മൂന്നിന് ഇംഗ്ലണ്ട്- ദക്ഷിണാഫ്രിക്കയെയും നേരിടുന്നതോടെ ടൂർണമെന്‍റിലെ എല്ലാ ടീമുകളുടെയും ആദ്യ മത്സരം അവസാനിക്കും.

ഗ്രൂപ്പ് ഘട്ട അവസാന മത്സരം ഒക്‌ടോബർ 26ന് നടക്കും. രണ്ടു മത്സരം ഒരേ ദിവസം നടക്കുന്പോൾ ആദ്യ പോരാട്ടം ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലും രണ്ടാമത്തേത് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുമാണ്.
നിഷ്പക്ഷ വേദിയായ കൊളംബോയിൽ ഗ്രൂപ്പ് ഘട്ടത്തിലെ പതിനൊന്ന് മത്സരങ്ങൾ നടക്കും.29ന് നടക്കുന്ന ആദ്യ സെമിഫൈനലിന് കൊളംബോ/ഗുവാഹത്തി എന്നിവയിൽ ഒന്നു വേദിയാകും. ഫൈനൽ മത്സരം കൊളംബോ/ ബംഗളൂരു എന്നിവയിൽ ഒരിടത്തും നടക്കും. പാക്കിസ്ഥാൻ സെമി, ഫൈനലിൽ പ്രവേശിച്ചാൽ മാത്രമേ കൊളംബോയ്ക്കു സാധ്യതയുള്ളൂ.

ഇന്ത്യ x പാക് ഒക്‌ടോബർ അഞ്ചിന്

വൈരികളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പോരാട്ടത്തിനു കൊളംബോയാണ് വേദി.പുരുഷ ചാന്പ്യൻസ് ട്രോഫി മുതൽ ഹൈബ്രിഡ് മാതൃകയിലാണ് ഇന്ത്യയോ പാക്കിസ്ഥാനോ ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്‍റുകളിൽ ഇരു ടീമുകളുടെയും മത്സരങ്ങൾ.

11 പ്രാവശ്യം ഇരുടീമും നേർക്കുനേർ ഏറ്റുമുട്ടി. അവസാന പോരാട്ടം ന്യൂസിലൻഡിൽ നടന്ന കഴിഞ്ഞ ലോകകപ്പിലായിരുന്നു. അന്ന് 107 റണ്‍സിന് ഇന്ത്യ പാക്കിസ്ഥാനെ കീഴടക്കിയിരുന്നു. പുരുഷ ചാന്പ്യൻസ് ട്രോഫി പോരാട്ടത്തിന് പാക്കിസ്ഥാൻ ആതിഥേയത്വം വഹിച്ചപ്പോൾ ഇന്ത്യയുടെ മത്സരങ്ങൾ ദുബായിലാണ് നടന്നത്.

Related posts

Leave a Comment