പുതുവത്സര ‘കുടി’യിൽ കണ്ണൂർ ഒന്നാംസ്ഥാനത്ത്; എറണാകുളം പാലാരിവട്ടത്ത് 66.21 ലക്ഷം രൂപയുടെയും ഇരിങ്ങാലക്കുടക്കാർ 61 ലക്ഷം രൂപയുടെയുടം മദ്യം കുടിച്ചു

കണ്ണൂർ: ഇത്തവണത്തെ പുതുവത്സര ‘കുടി’യിൽ കണ്ണൂർ ഒന്നാംസ്ഥാനത്ത്. സംസ്ഥാനത്ത് ബിവറേജസ് കോർപ്പറേഷനുകീഴിൽ ഇത്തവണ കൂടുതൽ മദ്യവിൽപ്പന നടന്നത് കണ്ണൂരിലാണ്. 31ന് കണ്ണൂർ പാറക്കണ്ടിയിലുള്ള ഔട്ട്‌ലെറ്റിൽ 67.91 ലക്ഷം രൂപയുടെ മദ്യവില്പന നടന്നു. എറണാകുളം പാലാരിവട്ടത്ത് 66.21 ലക്ഷം രൂപയുടെയും കൊപ്പത്ത് 62.14 ലക്ഷം രൂപയുടെയും മദ്യം വിറ്റു. ഇരിങ്ങാലക്കുടയിൽ 61 ലക്ഷം രൂപയുടെ മദ്യം വിറ്റു.

മാഹിയിൽ അനൗദ്യോഗികകണക്കുകൾ പ്രകാരം പുതുവത്സരത്തലേന്ന് രണ്ടേക്കാൽ കോടി രൂപയുടെ മദ്യവിൽപ്പന നടന്നു. സാധാരണ ദിവസങ്ങളിൽ ശരാശരി ഒരു കോടിയാണ് മാഹിയിലെ കച്ചവടം. 62 മദ്യശാലകളാണ് മാഹിയിലുള്ളത്.

മാഹിയിൽനിന്നുള്ള മദ്യക്കടത്ത് തടയുന്നതിന് പോലീസ് ശക്തമായി രംഗത്തുണ്ടായിരുന്നെങ്കിലും ഊടുവഴികളിലൂടെയുള്ള കടത്ത് നിർബാധം തുടർന്നു. മദ്യക്കടത്ത് തടയാൻ എക്സൈസ് സംഘവും രംഗത്തുണ്ടായിരുന്നു.

Related posts