കൈക്കൂലി കേസ്: ഒന്നാം പ്രതിയായ ഇഡി ഉദ്യോഗസ്ഥന് ഷില്ലോംഗിലേക്ക് സ്ഥലംമാറ്റം

കൊച്ചി: കൈക്കൂലി കേസില്‍ വിജിലന്‍സ് ഒന്നാം പ്രതിയാക്കി കേസെടുത്ത എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അസി. ഡയറക്ടര്‍ ശേഖര്‍ കുമാറിനെ കൊച്ചി ഓഫീസില്‍നിന്ന് ഷില്ലോംഗിലേക്ക് സ്ഥലം മാറ്റി. കൊല്ലത്തെ കശുവണ്ടി വ്യവസായി അനീഷ് ബാബുവിനെതിരേ ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസ് ഒതുക്കാമെന്ന് വാഗ്ദാനം ചെയ്ത് ഇടനിലക്കാര്‍ വഴി രണ്ടു കോടി രൂപ കൈപ്പറ്റിയെന്നതാണ് ഇദേഹത്തിനെതിരായ കേസ്. ഇതില്‍ ശേഖര്‍ കുമാറിനെയാണ് വിജിലന്‍സ് ഒന്നാം പ്രതിയാക്കിയത്.

കൊച്ചി സ്വദേശി വില്‍സണ്‍ രണ്ടാം പ്രതിയും രാജസ്ഥാന്‍ സ്വദേശിയും കൊച്ചിയിലെ താമസക്കാരനുമായ മുകേഷ് കുമാര്‍ മൂന്നാം പ്രതിയും ചാര്‍ട്ടേഡ് അക്കൗണ്ടന്‍റായ രഞ്ജിത് വാര്യര്‍ നാലാം പ്രതിയുമാണ്. വിജിലന്‍സ് അറസ്റ്റ് ചെയ്ത രണ്ടു മുതല്‍ നാലു വരെ പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.

ശേഖര്‍ കുമാറിനെതിരേ തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതിന്‍റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികളെന്നും വിജിലന്‍സ് നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ ഇഡി ആഭ്യന്തര അന്വേഷണം നടത്തുന്നതിനിടെയാണ് ശേഖര്‍ കുമാറിന്‍റെ സ്ഥലം മാറ്റം. വിജിലന്‍സ് ഒന്നാം പ്രതിയാക്കിയ സാഹചര്യത്തില്‍ ഇദ്ദേഹം മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുകയും ഉണ്ടായി. തുടര്‍ന്ന് സര്‍ക്കാരിന് മറുപടി നല്‍കാന്‍ സമയം അനുവദിച്ച കോടതി, ശേഖര്‍ കുമാറിന്‍റെ അറസ്റ്റ് തടയുകയും ചെയ്തിരുന്നു.

അതിനിടെ, കേസുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിന് ഹൈക്കോടതി രണ്ടാഴ്ചത്തെ സമയം കൂടി അനുവദിച്ചിട്ടുണ്ട്. ശേഖര്‍ കുമാറിന്‍റെ അറസ്റ്റ് തടഞ്ഞ നടപടി നീട്ടുകയും ചെയ്തു. കേസിലെ പരാതിക്കാരനായ അനീഷ് ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി ഇന്നലെ തീര്‍പ്പാക്കി.

Related posts

Leave a Comment