കോട്ടയം: ഓഗസ്റ്റില്‍ തുടങ്ങിയ റബര്‍വില മാന്ദ്യം സെപ്റ്റംബര്‍ പകുതി പിന്നിടുമ്പോഴും തുടരുന്നു. ജൂലൈ മൂന്നാം വാരമാണ് ഷീറ്റിനും ലാറ്റക്സിനും ഒട്ടുപാലിനും ഇക്കൊല്ലത്തെ ഉയര്‍ന്ന വില ലഭിച്ചത്. ഷീറ്റിന് 215, ലാറ്റക്സ് 207, ഒട്ടുപാല് 128 നിരക്കിലേക്ക് വില ഉയര്‍ന്നു. ഒന്നര മാസം പിന്നിടുമ്പോള്‍ ഷീറ്റിന് 186, ലാറ്റക്സ് 167, ഒട്ടുപാല് 108 തോതിലാണ് നിരക്ക്. കേന്ദ്ര സര്‍ക്കാരിന്റെ നികുതി വെട്ടിക്കുറയ്ക്കല്‍ ഓരോ ഉത്പന്നത്തിനും ഏതു നിരക്കിലായിരിക്കും എന്നതിലെ അനിശ്ചിതത്വത്തില്‍ വ്യവസായികള്‍ ടയര്‍ മുതല്‍ റബര്‍ ബാന്‍ഡ് വരെയുള്ള സാമഗ്രികളുടെ ഉത്പാദനം കുറച്ചു. ട്രംപിന്റെ പ്രഹരച്ചുങ്കം മാര്‍ക്കറ്റിലും വ്യവസായത്തിലും പ്രത്യാഘാതവും അനിശ്ചിതത്വവുമുണ്ടാക്കി. കഴിഞ്ഞ മാസം പകുതിക്കുശേഷം ടയര്‍ കമ്പനികള്‍ മാര്‍ക്കറ്റില്‍ നിന്ന് കാര്യമായി ഷീറ്റ് വാങ്ങാന്‍ താത്പര്യപ്പെടുന്നില്ല. മഴക്കാലത്ത് സംസ്കരണത്തിനുള്ള അധിക ചെലവും ദുരിതവും കാരണം ഷീറ്റ് ഒഴിവാക്കി കര്‍ഷകര്‍ ലാറ്റക്സും ഒട്ടുപാലുമായി വില്ക്കാന് താത്പര്യപ്പെടുന്നു. ക്രീപ്പ്, ക്രംബ്…
Read MoreCategory: Agriculture
മില്‍മ പാലിനു വില കൂട്ടില്ല; ക്ഷീരകര്‍ഷകർ പ്രതിസന്ധിയിലേക്ക്
കോട്ടയം: മില്‍മ പാലിനു വില വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ക്ഷീരകര്‍ഷകര്‍. എന്നാല്‍ ഇന്നലെ മില്‍മ ഫെഡറേഷന് തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ വില വര്‍ധിപ്പിക്കേണ്ടെന്ന് തീരുമാനമെടുത്തതോടെ പ്രതീക്ഷകള്‍ വെള്ളത്തിലായി. പാലിനും പാല് ഉത്പന്നങ്ങള്‍ക്കും ജിഎസ്ടി ഒഴിവാക്കിയ സാഹചര്യത്തിലാണ് വില കൂട്ടേണ്ടതില്ലെന്നും വില വര്‍ധിപ്പിച്ച് ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കേണ്ടെന്നും തീരുമാനിച്ചത്. എന്നാല്‍ 2026 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പാല് വില വര്‍ധിപ്പിക്കണമെന്ന ശുപാര്‍ശ നല്‍കിയിട്ടുണ്ട്. പാല് വില ലീറ്ററിന് അഞ്ചു രൂപ വരെ വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍. 2022 ഡിസംബറിലാണ് ഇതിനു മുമ്പ് മില്‍മ വില കൂട്ടിയത്. അന്ന് ലീറ്ററിന് ആറു രൂപ കൂട്ടിയിരുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു സര്‍ക്കാരിന്റെ ചട്ടുകമായി മില്‍മ ചെയര്മാന് പ്രവര്‍ത്തിക്കുകയാണെന്ന് ക്ഷീരകര്‍ഷകര്‍ ആരോപിക്കുന്നു. പാല് വില അഞ്ചു രൂപ വര്‍ധിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കാതെ ചര്‍ച്ചയെ വഴിതിരിച്ചു വിട്ട ചെയര്‍മാന്റെ നടപടിയിലും കര്‍ഷകര്‍ കടുത്ത അമര്‍ഷമുണ്ട്.…
Read Moreഉള്‍നാടന്‍ ജലാശയങ്ങളിലെ മത്സ്യവർധനയ്ക്ക് വേറിട്ട കൃഷിരീതിയുമായി ഫിഷറീസ് വകുപ്പ്
പത്തനംതിട്ട: ഉള്‍നാടന്‍ ജലാശയങ്ങളില്‍ ശാസ്ത്രീയമായ രീതിയിലൂടെ മത്സ്യോത്പാദനം വര്‍ധിപ്പിച്ച് ഫിഷറീസ് വകുപ്പ്. സാമൂഹിക മത്സ്യകൃഷി, റിസര്‍വോയര്‍ ഫിഷറീസ് പദ്ധതികളിലൂടെ മത്സ്യോത്പാദനം 2882 മെട്രിക് ടണ്ണില്‍ നിന്ന് 3636 മെട്രിക് ടണ്ണായി വര്‍ധിപ്പിച്ചു. മലിനീകരണത്തിനു പുറമേ അശാസ്ത്രീയവും അനിയന്ത്രിതവുമായ മത്സ്യബന്ധന രീതിയിലൂടെ മത്സ്യസമ്പത്തിലുണ്ടായ ഗണ്യമായ കുറവ് പരിഹരിക്കുന്നതിനാണ് വകുപ്പ് പദ്ധതി നടപ്പാക്കിയത്. ഇതിലൂടെ ഉള്‍നാടന്‍ ജലാശയങ്ങളില്‍ കട്ല, റോഹു, മൃഗാള്‍, സൈപ്രിനസ്, നാടന്‍ മത്സ്യങ്ങളായ കല്ലേമുട്ടി, മഞ്ഞക്കൂരി, കാരി, വരാല് കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്.റിസര്‍വോയര്‍ പദ്ധതിയിലൂടെ പമ്പ, മണിയാര്‍ റിസര്‍വോയറില്‍ 12.5 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയുംറാന്നി ഉപാസന കടവ്, പുറമറ്റം കോമളം കടവ്, കോന്നി മുരിങ്ങമംഗലം കടവ്, ആറന്മുളസത്രകടവ്, മല്ലപ്പള്ളി തിരുമാലിട ക്ഷേത്ര കടവ് എന്നിവിടങ്ങളിലായി ഒരു കോടി കാര്‍പ്പ് മത്സ്യക്കുഞ്ഞുങ്ങളെയുമാണ് നിക്ഷേപിച്ചത്. പോഷകാഹാരം, തൊഴില്‍, സാമൂഹിക ക്ഷേമം എന്നിവ ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയിലൂടെ മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം ഉയര്‍ത്തി തൊഴില്‍…
Read Moreയൂറിയ കിട്ടാനില്ല; പകരം മൂന്നിരട്ടി വിലയ്ക്ക് മിശ്രിതവളം; നെൽകർഷകർ കടുത്ത പ്രതിസന്ധിയിൽ
കടുത്തുരുത്തി: യൂറിയ കിട്ടാനില്ല. നെല്‍കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍. അപ്പര്‍ കുട്ടനാടന്‍ മേഖലയിൽ അടക്കം നെൽകർഷകർ വലയുകയാണ്. നെല്‍കര്‍ഷകര്‍ പ്രധാനമായും ഉപയോഗിക്കുന്ന വളങ്ങളിലൊന്നാണ് യൂറിയ. മാസങ്ങളായി യൂറിയ കിട്ടാനില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. തങ്ങൾക്കു കിട്ടുന്നില്ലെങ്കിലും വൻകിട കന്പനികൾ അത് ആവശ്യം പോലെ വാങ്ങിയെടുക്കുന്നുണ്ടെന്ന് കർഷകർ ആരോപിക്കുന്നു. യൂറിയ കിട്ടാത്തതുമൂലം മിശ്രിത വളങ്ങളാണ് കര്‍ഷകര്‍ ഇപ്പോള്‍ കൂടുതലായി ഉപയോഗിക്കേണ്ടി വരുന്നത്. ഇതിനു മൂന്നിരിട്ടിയോളം വില നല്‍കണം. എന്നാൽ, യൂറിയ ഉപയോഗിക്കുന്നതിന്റെ പ്രയോജനം കിട്ടുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു. കൃഷിച്ചെലവ് കുതിക്കുംനടീല് കഴിഞ്ഞ് ഒരു മാസത്തിനകവും കതിര് വരുന്നതിനു മുമ്പായിട്ടും നല്‍കേണ്ട വളങ്ങളില്‍ പ്രധാനമാണ് യൂറിയ. യഥാസമയത്തുള്ള വളപ്രയോഗമാണ് നെല്‍കൃഷിക്കു പ്രധാനം. 50 കിലോ യൂറിയക്ക് ശരാശരി 300 രൂപ വരെയാണ് വില. അതേസമയം, മിശ്രിത വളത്തിന് 1500 രൂപയോളം ചെലവ് വരും. ഒരേക്കര്‍ സ്ഥലത്ത് കൃഷിയിറക്കാന്‍ ഏതാണ്ട് 20,000 ത്തോളം രൂപ…
Read Moreനെല്ലിന്റെ താങ്ങുവില കൂട്ടുന്നു, പക്ഷേ കർഷകർക്കു “താങ്ങ്’ മാത്രം
ചമ്പക്കുളം: നെല്ലിന്റെ താങ്ങുവില കേന്ദ്രസർക്കാർ ഇടയ്ക്കിടെ കൂട്ടുന്നതായി റിപ്പോർട്ട് വരും. എന്നാൽ, കേരളത്തിലെ കർഷകർക്ക് കിട്ടുന്നത് നല്ല “താങ്ങ്” മാത്രം! ഒരൂ രൂപയും ഒന്നര രൂപയുമൊക്കെ താങ്ങുവില കൂട്ടിയ അവസരത്തിലും കേരള കർഷകർക്കു നയാപൈസയുടെ പ്രയോജനം കിട്ടുന്നില്ല എന്നതാണ് യാഥാർഥ്യം. കേന്ദ്രം താങ്ങുവില കൂട്ടുന്പോൾ സംസ്ഥാന സർക്കാർ അതു കവർന്നെടുക്കുന്നതുകൊണ്ടാണ് കർഷകർക്കു പ്രയോജനം കിട്ടാത്തത്. താങ്ങുവില കൂടുന്പോൾ അതു കർഷകർക്കു ലഭ്യമാക്കാതെ സംസ്ഥാന സർക്കാരിന്റെ പ്രോത്സാഹനത്തുക ആനുപാതികമായി കുറയ്ക്കുന്നതാണ് രീതി. പെട്രോൾ വില കുറയുന്പോൾ നികുതി കൂട്ടി ജനങ്ങൾക്കു കിട്ടേണ്ട ആനുകൂല്യം കവരുന്നെന്ന് കേന്ദ്രത്തെ കുറ്റം പറയുന്ന സംസ്ഥാന സർക്കാരാണ് കർഷകരുടെ ആനുകൂല്യം തന്ത്രത്തിൽ പോക്കറ്റിലാക്കുന്നത്. വല്ലാത്ത പ്രോത്സാഹനം!നെല്ലിന്റെ താങ്ങുവില കേന്ദ്ര സർക്കാർ 18.50 രൂപ പ്രഖ്യാപിച്ചിരുന്നപ്പോൾ സംസ്ഥാന സർക്കാരിന്റെ പ്രോത്സാഹന വിഹിതം 8.90 രൂപ ആയിരുന്നു. എന്നാൽസ കേന്ദ്രം ക്രമേണ താങ്ങുവില 23 രൂപയിൽ എത്തിച്ചപ്പോൾ…
Read Moreകൂൺകൃഷിയിൽ നൂറുമേനി വിളവെടുപ്പുമായി കൃഷിമന്ത്രി; വീട്ടിൽ ഉത്പാദിപ്പിക്കുന്ന കുൺ വിറ്റഴിക്കുന്നത് പ്രാദേശിക വിപണിയിൽ
ചേർത്തല: കൂൺകൃഷിയിൽ നൂറുമേനി വിളവെടുത്ത് കൃഷിമന്ത്രി പി. പ്രസാദ്. മന്ത്രിയുടെ വീടിന്റെ മുൻവശം പ്രത്യേകം തയാറാക്കിയ ഷെഡിലാണ് കൂൺകൃഷി ചെയ്തത്. ചിപ്പി ഇനത്തിലുള്ള 500 ബഡ് ആണ് കൃഷി ചെയ്തത്. മികച്ച വിളവാണ് ലഭിച്ചത്. സംസ്ഥാനത്ത് കൂൺകൃഷി വ്യാപിപ്പിക്കാൻ കൂൺ ഗ്രാമങ്ങൾ ആരംഭിച്ചതായും കൂൺകൃഷി പ്രോത്സാഹിപ്പിക്കാൻ സർക്കാർ സബ്സിഡി നൽകുന്നതായും കൂണിൽനിന്ന് 100ലധികം മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കി വിൽക്കാൻ എല്ലാ സഹായവും കർഷകർക്ക് ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ വീട്ടിൽ ഉത്പാദിപ്പിക്കുന്ന കുൺ പ്രാദേശിക വിപണിയിലാണ് വിറ്റഴിക്കുന്നത്. വിളവെടുപ്പ് ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ, ജില്ലാ പഞ്ചായത്ത് വൈസ് ചെയർമാൻ എൻ.എസ്. ശിവപ്രസാദ്, നഗരസഭാ വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ, പഞ്ചായത്ത് പ്രസിഡന്റുമാരായ ഗീതാ കാർത്തികേയൻ, ജി. ശശികല, ഓമന ബാനർജി, ജയിംസ് ചിങ്കുതറ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ ശോഭ ജോഷി, വയലാർ പഞ്ചായത്ത്…
Read Moreകാർഷിക കർമസേനയ്ക്ക് വിദേശത്തും ഫാൻസ്; ഫ്രഞ്ച് സംഘം വെള്ളിയാമറ്റത്ത്
വെള്ളിയാമറ്റം: പഞ്ചായത്തിലെ കൃഷിപ്പെരുമയെക്കുറിച്ചു പഠിക്കാൻ ഫ്രഞ്ച് സംഘം വെള്ളിയാമറ്റത്തെത്തി. പഞ്ചായത്തിന്റെയും കൃഷിഭവന്റെയും മേൽനോട്ടത്തിൽ ജൈവ പച്ചക്കറി ഉത്പാദനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന കാർഷിക കർമ സേന മഴമറ പാട്ടത്തിനെടുത്ത് പച്ചക്കറികളുടെയും പൂക്കളുടെയും കൃഷി ആരംഭിച്ചിരുന്നു. ഇതേക്കുറിച്ച് കേട്ടറിഞ്ഞാണ് ഫ്രാൻസിൽനിന്നുള്ള കർഷക പ്രതിനിധികളായ ജെറോം ബുസാറ്റോ, ചെലി ആൽബെർക, ബ്ലാൻഡിൻ ഡുമോന്റന്റ്, കോറിൻ ജലാടേ എന്നിവർ വെള്ളിയാമറ്റത്ത് എത്തിയത്.സംഘത്തെ പഞ്ചായത്ത് പ്രസിഡന്റ് മോഹൻദാസ് പുതുശേരിയുടെയും കൃഷി ഓഫീസർ നിമിഷ അഗസ്റ്റിന്റെയും നേതൃത്വത്തിൽ സ്വീകരിച്ചു. മഴമറയിൽ പൂർണമായും ജൈവരീതിയിൽ നടത്തിവരുന്ന ഇന്റൻസീവ് ക്രോപ്പിംഗ് എന്ന കൃഷിരീതിയെക്കുറിച്ച് കൃഷി ഓഫീസർ സംഘാംഗങ്ങൾക്ക് വിശദീകരിച്ചു. കാർഷിക കർമ സേനാംഗങ്ങളായ ഉഷാകുമാരി ലാൽ, റീത്ത സിബി, ചന്ദ്രിക ബാലചന്ദ്രൻ, റാണി സന്തോഷ്, ഷൈനി സജീവ് എന്നിവരാണ് മഴമറയിൽ ചെണ്ടുമല്ലി, വാടാമുല്ല, സാലഡ് കുക്കുംബർ, വെണ്ട, തക്കാളി, മുളക്, പയർ എന്നിവ കൃഷി ചെയ്തിരിക്കുന്നത്. പഞ്ചായത്ത് പ്രത്യേകമായി…
Read Moreതട്ടിൽ കർഷകർ വീഴരുതേ; ഏലത്തിന്റെ അനധികൃത ലേലം; മുന്നറിയിപ്പുമായി സ്പൈസസ് ബോർഡ്
കൊച്ചി: കേരളത്തിലും തമിഴ്നാട്ടിലുമായി നടക്കുന്ന അനധികൃത ഏലം ഇ-ലേലത്തിനെതിരേ മുന്നറിയിപ്പുമായി സ്പൈസസ് ബോർഡ്. അംഗീകൃത ലൈസൻസ് ഇല്ലാത്ത ആളുകളും സ്ഥാപനങ്ങളും നടത്തുന്ന ലേലങ്ങൾ അനധികൃതമാണെന്നും ഇതിനെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും സ്പൈസസ് ബോർഡ് വ്യക്തമാക്കി. ചില സ്ഥാപനങ്ങളും സംഘങ്ങളും ലൈസൻസുള്ള ചില വ്യാപാരികളും ഉൾപ്പെടെ അനധികൃത ലേലങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതായി സ്പൈസസ് ബോർഡ് അറിയിച്ചു. സിഎൽഎം. (കാർഡമം ലൈസൻസിംഗ് ആൻഡ് മാർക്കറ്റിംഗ്) നിയമങ്ങൾ പ്രകാരം സ്പൈസസ് ബോർഡിന്റെ ലൈസൻസ് ഉള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മാത്രമേ ലേലക്കാരായോ ഡീലർമാരായോ പ്രവർത്തിക്കാൻ കഴിയൂ. ലൈസൻസുള്ള ലേലക്കാരന് ബോർഡ് അംഗീകരിച്ച സ്ഥലങ്ങളിലും തീയതികളിലും സമയങ്ങളിലും മാത്രമേ ലേലം നടത്താൻ അധികാരമുള്ളൂവെന്നും ബോർഡ് വ്യക്തമാക്കി. അനധികൃത ലേലങ്ങൾ അധികൃത ലേലക്കാർക്കും ഏലം ഉത്പാദകർക്കും സാന്പത്തിക നഷ്ടവും വ്യാപാരത്തിലെ സുതാര്യതയ്ക്ക് പ്രതിസന്ധിയും ഉണ്ടാക്കുന്നതായി ബോർഡ് ചൂണ്ടിക്കാട്ടി. ലൈസൻസുള്ള വ്യാപാരികൾ രജിസ്റ്റർ ചെയ്ത എസ്റ്റേറ്റ് ഉടമകളിൽ…
Read Moreവിപണിയില്ല; കൊക്കോ കര്‍ഷകര്‍ ദുരിതത്തില്‍; ഇടനിലക്കാരുടെ ഇടപെടലുകളെ പഴിച്ച് കർഷകർ
കോട്ടയം: കൊക്കോ കൃഷി ചെയ്ത കര്‍ഷകര്‍ വില്പന നടത്താനാകാതെ ബുദ്ധിമുട്ടുന്നു.വിപണിയില്‍നിന്നു കൊക്കോക്കുരു നേരിട്ടു സംഭരിച്ചുകൊണ്ടിരുന്ന കാംകോയും കാഡ്ബറീസും ഇപ്പോള്‍ സംഭരണം നിര്‍ത്തിവച്ചിരിക്കുകയാണ്. നാട്ടിന്‍പുറങ്ങളിലെ മലഞ്ചരക്കു കടകളും കര്‍ഷകരില്‍നിന്നു കുരു വാങ്ങുന്നില്ല. തുടര്‍ച്ചയായ മഴമൂലം ഡയറുകളിലാണ് കര്‍ഷകര്‍ കുരു ഉണങ്ങുന്നത്. അന്താരാഷ്ട്ര വിപണിയില്‍ കൊക്കോക്കുരുവിന് 600 രൂപയ്ക്കു മുകളിലാണ് വില. പച്ച കൊക്കോ സംഭരിക്കുന്ന ചില കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇത്തരത്തില്‍ വില്പന നടത്തുന്നത് കര്‍ഷകര്‍ക്ക് വന്‍ നഷ്ടമാണ് ഉണ്ടാക്കുന്നത്. പച്ചക്കുരുവിന് 80 രൂപയില്‍ താഴെ മാത്രമാണ് കര്‍ഷകര്‍ക്കു ലഭിക്കുന്നത്. ഉണങ്ങിയതിന് 360 രൂപ വരെ കര്‍ഷകര്‍ക്ക് ലഭിക്കും. കഴിഞ്ഞ വര്‍ഷം മുതലാണ് കൊക്കോയ്ക്ക് വില വര്‍ധിക്കാന്‍ തുടങ്ങിയത്. 700 രൂപയ്ക്കു മുകളില്‍ വരെ വില ഉയര്‍ന്നിരുന്നു. ഇതോടെ ജില്ലയില്‍ മാത്രം 5,000 ഏക്കറിനു മുകളില്‍ പുതുതായി കൊക്കോ കൃഷി ആരംഭിച്ചിട്ടുണ്ട്. ഉയര്‍ന്ന വില കൊടുത്തു തൈകള്‍ വാങ്ങി കൃഷി…
Read Moreറംബുട്ടാന് വില ഇടിഞ്ഞു; കർഷകർ പ്രതിസന്ധിയിൽ; 250ൽ നിന്ന് 150 ലേക്ക് താഴ്ന്നു
മൂവാറ്റുപുഴ: റംബുട്ടാന് വില കുത്തനേ ഇടിഞ്ഞതോടെ പ്രതിസന്ധിയിലായി കർഷകരും കച്ചവടക്കാരും. കിലോഗ്രാമിനു വിപണിയില്‍ 250 രൂപയുണ്ടായിരുന്ന റംബുട്ടാന് വില ഉത്പാദനം വര്‍ധിച്ചതോടെ 150 രൂപയിലേക്ക് കൂപ്പുകുത്തി. വിലയിടിവ് തടയാന്‍ കൃഷിവകുപ്പ് ഇടപെടണമെന്നും ഹോര്‍ട്ടി കോര്‍പ് വഴി റംബുട്ടാന് സംഭരിച്ച് ഔട്ട്ലെറ്റുകള് വഴി വിതരണം ചെയ്യണമെന്നുമാണ് കർഷകർ ആവശ്യപ്പെടുന്നത്. റബര്‍ കൃഷി ലാഭകരമല്ലാതായതോടെ ഒട്ടുമിക്ക കര്‍ഷകരും ഇതുപേക്ഷിച്ച് പകരം പൈനാപ്പിള്‍, റംബുട്ടാന്, മാംഗോസ്റ്റിൻ എന്നിവയിലേക്കു തിരിഞ്ഞിരുന്നു. കച്ചവടക്കാര്‍ മുന്‍കൂട്ടി കര്‍ഷകരോടു റംബുട്ടാന് വില നിശ്ചയിച്ച് ധാരണയിലെത്തുകയും സീസണില്‍ വലയിട്ട് സംരക്ഷിച്ചു പഴമാകുമ്പോള്‍ വിളവെടുക്കുന്നതുമാണ് രീതി. എന്നാല്‍ വില കുത്തനേ താഴ്ന്നതോടെ കച്ചവടക്കാരും കര്‍ഷകരും വന്‍ പ്രതിസന്ധിയിലായി. തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മഴ ശക്തിപ്പെട്ടതോടെ റംബുട്ടാന് കയറ്റിയയയ്ക്കുന്ന നടപടികള്‍ നിലച്ചു. വിളവെടുത്ത് കഴിഞ്ഞാല്‍ 36 മണിക്കൂറിനകം പഴം വില്പന നടത്തി ഉപയോഗിച്ചില്ലെങ്കില്‍ റംബുട്ടാന് തൊണ്ടില്‍ കറുപ്പ് നിറം പിടിച്ച് പള്‍പ്പ്…
Read More