വരള്‍ച്ചമൂലം കൃഷിനാശം: ഏലം കര്‍ഷകര്‍ക്ക് ആശ്വാസമായി അഞ്ചു കോടി

തൊടുപുഴ: ജില്ലയില്‍ കടുത്ത വരള്‍ച്ചമൂലം കൃഷിനാശം നേരിട്ട ഏലം കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാനായി സര്‍ക്കാര്‍ അഞ്ച് കോടി അനുവദിച്ചത് ആശ്വാസമായി.2025ല്‍ സംസ്ഥാന ദുരന്ത ലഘൂകരണ ഫണ്ടില്‍നിന്ന് അനുവദിച്ച 10 കോടി രൂപയ്ക്ക് പുറമേയാണ് ഇപ്പോള്‍ ഈ തുക അനുവദിച്ചിരിക്കുന്നതെന്ന് മന്ത്രി പി. പ്രസാദ് അറിയിച്ചു. ഇതോടെ ഏലക്കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കാനായി കൃഷിവകുപ്പ് 15 കോടി രൂപയാണ് വിനിയോഗിക്കുന്നത്. 2024 ഫെബ്രുവരി മുതല്‍ മേയ് വരെയുള്ള കാലയളവില്‍ അനുഭവപ്പെട്ട കടുത്ത വരള്‍ച്ച, ജലക്ഷാമം, ഉയര്‍ന്ന താപനില, മണ്ണിലെ ഈര്‍പ്പക്കുറവ് എന്നിവ ജില്ലയിലെ ഏലം കൃഷിയെ ഗുരുതരമായി ബാധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ജില്ലയില്‍ ആകെ 4364.4 ഹെക്ടര്‍ സ്ഥലത്തെ ഏലം കൃഷിയാണ് നശിച്ചത്. ഇത് ഏലം കൃഷി മുഖ്യജീവനോപാധിയായ ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയുണ്ടാക്കുകയും അവരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുകയും ചെയ്തു. ഇടുക്കി വികസന പാക്കേജിന്‍റെ നിലവിലെ മാര്‍ഗരേഖയില്‍ കൃഷിനാശത്തിന്…

Read More

നോക്കെത്താ ദൂരത്ത് മുന്തിരിപ്പാടങ്ങൾ…തനതു കാർഷികരീതികൾ ടൂറിസവുമായി ബന്ധിപ്പിച്ച് കർഷകർ

നെടുങ്കണ്ടം: തനതു ഗ്രാമീണ കാർഷിക രീതികൾ ടൂറിസവുമായി കോർത്തിണക്കിക്കൊണ്ടുപോകുന്നതിന്‍റെ ഉദാഹരണമാണ് തമിഴ്നാട് കമ്പത്തെ മുന്തിരിപ്പാടങ്ങൾ. ഏക്കർ കണക്കിനു മുന്തിരികൃഷിയാണ് ഇവിടുള്ളത്. വിളവെടുപ്പ് സീസണിൽ മാത്രമല്ലാതെ ഏതു ദിവസം ചെന്നാലും സഞ്ചാരികൾക്ക് പഴുത്തുതുടുത്തുകിടക്കുന്ന മുന്തിരിക്കുലകൾ കാണാനാവുന്ന തരത്തിലാണ് കമ്പത്തെ മുന്തിരിപ്പാടങ്ങളിലെ കൃഷി. വർഷത്തിൽ നാലു തവണയാണ് മുന്തിരിയുടെ വിളവെടുപ്പ്. പ്രധാന വിളവെടുപ്പുകാലം ഒക്ടോബർ മുതൽ ഡിസംബർ വരെയാണ്. എന്നാൽ, കമ്പത്തെ മുന്തിരിപ്പാടങ്ങളിൽ എപ്പോഴെത്തിയാലും മുന്തിരി കൃഷിയുടെ കാഴ്ചകൾ ആസ്വദിക്കാം. ഏതു സമയവും വിളവ‌ുലഭിക്കുന്ന തരത്തിലാണ് ഇവിടെ കൃഷി ക്രമീകരിച്ചിരിക്കുന്നത്. ഒരു വശത്തു പച്ചമുന്തിരിയാണെങ്കിൽ മറുഭാഗത്ത്‌ പഴുത്ത മുന്തിരിക്കുലകളും കാണാം. ചില ഭാഗത്ത്‌ കൃഷിയുടെ തുടക്കവുമാണ്. മുന്തിരിക്കൊപ്പം മറ്റ് കാഴ്ചകളും ആക്റ്റിവിറ്റികളും ഇവിടെയുണ്ട്. തമിഴ്നാട്ടിലെ അഞ്ച് ജില്ലകളെ കാർഷിക സമൃദ്ധമാക്കുന്ന മുല്ലപ്പെരിയാർ ഡാമിന്‍റെ മാതൃകയും തമിഴ് നാട്ടിലേക്കു മുല്ലപ്പെരിയാറിൽനിന്നു വെള്ളം എത്തിക്കുന്ന പെൻസ്റ്റോക് പൈപ്പുകളുടെ മാതൃകയും മുല്ലപ്പെരിയാർ ഡാമിന്‍റെ ശിൽപ്പി…

Read More

കോഴിവളർത്തലിലൂടെ പ്രതിമാസം 10,000 രൂപ കണ്ടെത്തുന്ന കർഷകൻ നാടിന്‍റെ അഭിമാനം

രാമങ്കരി: കർണാടകയിലെ വെങ്കിടേശ്വര ഹാർച്ചറിയിൽ വിരിയിച്ചെടുക്കുന്ന ബി. വി 380 എന്ന പ്രത്യേക ഇനം കോഴികൾ രാമങ്കരി പഞ്ചായത്ത് രണ്ടാം വാർഡിൽ ചേന്നാട്ടുശേരി ബൈജു സേവ്യറിന്‍റെ വീട്ടുമുറ്റത്തെ ഐശ്വര്യകാഴ്ച കളിലൊന്നായി മാറിയിട്ട് ഇപ്പോൾ രണ്ടുവർഷം പിന്നിടുന്നു. എന്നും നഷ്ടങ്ങളുടെ കണക്ക് മാത്രം നിരത്തുന്ന നാട്ടിലെ ചെറുകിട കുടിൽവ്യവസായങ്ങളിലൊന്നായ കോഴിവളർത്തലിലൂടെ മാത്രം ബൈജു ഇപ്പോൾ പ്രതിമാസം കണ്ടെത്തുന്നതു തന്നെ പതിനായിരത്തോളം രൂപവരും. 225 രൂപ പ്രകാരം 25 കോഴിക്കുഞ്ഞുങ്ങളെ ആദ്യം വാങ്ങിക്കൊണ്ടായിരുന്നു തുടക്കം. പിന്നീട് നല്ലവരുമാനം നേടാനാകുമെന്ന് ബോദ്ധ്യപ്പെട്ടതോടെ 25 എണ്ണവും കൂടി വാങ്ങി. അങ്ങനെ മൊത്തത്തിൽ ഇപ്പോൾ 50 എണ്ണത്തോളം വരും. മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങളായി 45നും 50നും ഇടയിൽ ദിവസങ്ങൾ പിന്നിടുന്നതോടെ ആളുകളുടെ കൈകളിലേക്ക് എത്തുന്ന ഈ കോഴിക്കുഞ്ഞുങ്ങൾ 5 മാസം പിന്നിടുന്പോൾ തന്നെ മുട്ടയിടാൻ തുടങ്ങും. ഒരു മാസത്തിൽ 22 മുതൽ 25 വരെ…

Read More

റബര്‍ഷീറ്റ് വിലവർധന; വിപണിയില്‍ ഉണര്‍വ്, കർഷകർക്കു പ്രതീക്ഷ

കോട്ടയം: റബര്‍ ഷീറ്റ് വില വിപണിയില്‍ വലിയ ഉണര്‍വ് സൃഷ്ടിച്ചു കുതിപ്പ് തുടരുന്നതോടെ കര്‍ഷകരും വ്യാപാരികളും വലിയ പ്രതീക്ഷയിലാണ്. പക്ഷേ ആവശ്യത്തിനു ചരക്കില്ലാത്തതിനാല്‍ വിലവര്‍ധന കര്‍ഷകന് പ്രയോജനപ്പെടുന്നില്ല. ചൂടും ഇലപൊഴിച്ചിലും മൂലം ജില്ലയിലെ ചില തോട്ടങ്ങളില്‍ ടാപ്പിംഗ് നിലച്ചിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഷീറ്റുവില പ്രതിദിനം വര്‍ധിക്കുകയാണ്. ശനിയാഴ്ച ആര്‍എസ്എസ് നാല് ഗ്രേഡ് ഷീറ്റ് 213 രൂപയായി ഉയര്‍ന്നു. റബര്‍ ബോര്‍ഡ് വില 213 രൂപയാണെങ്കിലും 215 രൂപയ്ക്കു വരെ കച്ചവടം നടന്നിട്ടുണ്ട്. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ മാര്‍ച്ച് പകുതിയോടെ ഷീറ്റുവില 250 രൂപയില്‍ എത്തുമെന്നാണ് കര്‍ഷകരുടെ വിലയിരുത്തല്‍. ക്രംബ് ഫാക്ടറികളില്‍ സ്റ്റോക്ക് കുറവായതിനാല്‍ വരും ദിവസങ്ങളില്‍ ഒട്ടുപാല്‍ വിലയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഷീറ്റിനു പുറമെ ലാറ്റക്‌സ് വിലയും മെച്ചപ്പെട്ടിട്ടുണ്ട്. ലാറ്റക്‌സ് വില 200 രൂപയായി. ഒട്ടുപാലിന് 144 രൂപയെത്തി. കഴിഞ്ഞ 10 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന…

Read More

ഓരുവെള്ള ഭീഷണിയിൽ കുട്ടനാടൻ പുഞ്ചകൃഷിയും കക്കാ വാരലും

ചമ്പക്കുളം: കുട്ടനാട്ടിൽ പുഞ്ച കൃഷിയുടെ വിളവെടുപ്പിന് ഒരുങ്ങുന്ന പാടശേഖരങ്ങളിൽ ഉപ്പു വെള്ളം ഭീഷണി സൃഷ്‌ടിക്കുന്നു. കുട്ടനാട്ടിലെ നദികളിലും കായലുകളിലും നിന്ന് കക്കാവാരി ജീവിക്കുന്നവർക്കും ഇത് ദുരിതത്തിന്‍റെ നാളുകളായി മാറുന്നു. നദികളുടെയും ജലാശയങ്ങളുടെയും മുകൾ നിരപ്പിൽ ഉപ്പ് രസം അനുഭവപ്പെടുന്നില്ലെങ്കിലും താഴെ ഉപ്പ് രസം ഉണ്ട് എന്ന് വെള്ളത്തിലിറങ്ങി കക്കാവാരുന്ന കക്കാ തൊഴിലാളികൾ പറയുന്നു. ഉപ്പ് രസം വന്നാൽ ദിവസങ്ങൾ കൊണ്ട് ശുദ്ധജലത്തിൽ വളരുന്ന കക്ക നശിച്ചുപോകുന്നതാണ് കക്കാ തൊഴിലാളികൾക്ക് ഭീഷണിയാകുന്നത്. മുൻ വർഷങ്ങളിലും നദികളിലേയും തോടുകളിലേയും അടിത്തട്ടിലുള്ള കൂടുതൽ ഉപ്പുരസമുള്ള വെള്ളം കൃഷി ഇടത്തിലേയ്ക്ക് കയറി പല സ്ഥലത്തും നെൽകൃഷിക്ക് നാശം സംഭവിച്ചു.പുഞ്ച കൃഷിയുടെ വിത ഇറക്കിന്‍റെ സമയം മലയാള മാസം തുലാം പത്തിന് ശേഷമുള്ള ഒരു മാസമാണ്. ഈ സമയത്ത് വിതച്ച പാടശേഖരങ്ങളെല്ലാം ഇപ്പോൾ കതിർ നിരന്ന് നില്ക്കുകയാണ്. നെൽചെടിക്ക് വെള്ളം ഏറ്റവും ആവശ്യമായ ഈ…

Read More

ചതുരപ്പയർ കൃഷിയിൽ വിജയം കൊയ്ത് സന്തോഷ് ഷണ്മുഖൻ

മുഹമ്മ: കാർഷിക മേഖലയിൽ വേറിട്ട കാഴ്ചയൊരുക്കുകയാണ് സന്തോഷ് ഷണ്മുഖൻ. കരപ്പുറത്തെ ചൊരിമണലിൽ ചതുരപ്പയർ സമൃദ്ധമായി വിളയിക്കാമെന്നാണ് സന്തോഷ് ഷണ്മുഖന്‍റെ അനുഭവസാക്ഷ്യം.വീടിനോട് ചേർന്ന കൃഷിയിടത്തിലാണ് ചതുരപ്പയർ കൃഷി നടത്തുന്നത്. പ്രോട്ടീൻ കലവറയായ ചതുരപ്പയർ ഏറെ നാൾ വിളവെടുക്കാൻ കഴിയും. മറ്റ് പയർ ഇനങ്ങൾക്ക് പരിചരണം പ്രധാനമാണെങ്കിൽ ചതുരപ്പയറിന് അത്രയും ശ്രദ്ധ വേണ്ട. ചാണകപ്പൊടിയും കപ്പലണ്ടി പിണ്ണാക്ക് പുളിപ്പിച്ചതുമാണ് പ്രധാന വളമെന്ന് സന്തോഷ് പറയുന്നു. മഞ്ഞുകാലമാണ് ചതുരപ്പയർ കൃഷിക്ക് അനുയോജ്യം. മുളയ്ക്കാൻ പ്രത്യേക ശ്രദ്ധ വേണമെങ്കിലും പിന്നീട് ചെറിയ ശ്രദ്ധ മതി. പോഷക മൂല്യമുള്ളതിനാൽ ചതുരപ്പയറിന്‍റെ ഇലയും കറിക്ക് എടുക്കാറുണ്ട്.ടെറസിൽ പടവല കൃഷി നടത്തി ശ്രദ്ധ നേടിയ ആളാണ് ഈ കർഷകൻ. വീടിന്‍റെ നാലു ഭാഗത്തും പടവലം വിളഞ്ഞുകിടക്കുന്നത് വാർത്താപ്രാധാന്യം നേടിയിരുന്നു. വാഴ, വഴുതന, പീച്ചിൽ, കുക്കുംബർ, കാന്താരി എന്നിങ്ങനെ പച്ചക്കറിയിനങ്ങൾ എല്ലാം തന്നെ സന്തോഷിന്‍റെ കൃഷിയിടത്തിലുണ്ട്. മ്പൂട്ടാൻ, അവക്കാഡോ,…

Read More

കോമ്പൗണ്ട് റബര്‍ ഇറക്കുമതി നിയന്ത്രിച്ചാല്‍ ഷീറ്റുവില ഇനിയും ഉയരും

കോട്ടയം: കോമ്പൗണ്ട് റബറിന്‍റെ അനിയന്ത്രിത നികുതിരഹിത ഇറക്കുമതിക്കു കേന്ദ്ര ബജറ്റില്‍ നിയന്ത്രണം വന്നിരുന്നെങ്കില്‍ നിലവില്‍ റബര്‍ഷീറ്റ് വില കിലോയ്ക്ക് 250 രൂപയ്ക്ക് മുകളിലെത്തിയേനെ. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2.45 ലക്ഷം ടണ്‍ കോമ്പൗണ്ട് റബറാണ് തീരുവ അടയ്ക്കാതെയും നിസാര തീരുവ അടച്ചും വ്യവസായികള്‍ ഇറക്കുമതി ചെയ്തത്. മുന്‍ വര്‍ഷത്തെക്കാള്‍ ഇറക്കുമതിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 40 ശതമാനമായിരുന്നു വര്‍ധന. 2023-24-ല്‍ 1.69 ലക്ഷം ടണ്ണായിരുന്നു ഇറക്കുമതി. അടുത്ത സാമ്പത്തികവര്‍ഷം മാസം മുപ്പതിനായിരം ടണ്‍ വീതം ആകെ 3.60 ലക്ഷം ടണ്‍ കോമ്പൗണ്ട് റബറിന്‍റെ ഇറക്കുമതിയാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ ഷീറ്റ് വിലയില്‍ വലിയ വര്‍ധന വരാനിടയില്ല. കേന്ദ്രസര്‍ക്കാരിന്‍റെ ഇറക്കുമതി നിയന്ത്രണമോ തീരുവ നിരക്ക് വര്‍ധനയോ ഉണ്ടാകാത്ത സാഹചര്യത്തില്‍ റബര്‍ വില വ്യവസായികള്‍തന്നെ നിയന്ത്രിക്കും. അടുത്ത സാമ്പത്തികവര്‍ഷം വ്യവസായ ആവശ്യങ്ങള്‍ക്ക് 16 ലക്ഷം ടണ്‍ റബര്‍ വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. ആഭ്യന്തര…

Read More

കുരുമുളക് ഉത്പാദനം ഇടിഞ്ഞു; വില വര്‍ധിച്ചിട്ടും കര്‍ഷകര്‍ക്ക് പ്രയോജനമില്ല

ഉപ്പുതറ: കുരുമുളക് സീസണെത്തിയിട്ടും ഉത്പാദനം കുറഞ്ഞതോടെ കര്‍ഷകര്‍ പ്രതിസന്ധിയില്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഉത്പാദനം നാലിലൊന്നു പോലുമില്ലാത്ത സാഹചര്യമാണ്. എന്നാല്‍ സാമാന്യം ഭേദപ്പെട്ട വില ലഭിക്കുന്നതിനാല്‍ കര്‍ഷകര്‍ ഏറെ പ്രതീക്ഷയിലായിരുന്നു. നിലവില്‍ കിലോയ്ക്ക് 680-700 രൂപ വരെ വില ലഭിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനമാണ് ഉത്പാദനം കുറയാന്‍ കാരണമെന്ന് പറയപ്പെടുന്നു. ഈ വര്‍ഷം തുടര്‍ച്ചയായി പെയ്ത മഴയാണ് ഉത്പാദനം കുറയാന്‍ പ്രധാന കാരണം. ഉത്പാദനക്കുറവിനൊപ്പം രോഗബാധയും കൂടിയായതോടെ കര്‍ഷകരുടെ പ്രതീക്ഷകള്‍ കരിഞ്ഞുണങ്ങി. കാലാവസ്ഥാ വ്യതിയാനം മൂലം തിരികളില്‍ കുരുമുളക് മണികള്‍ പിടിക്കാത്തതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. ഒരു തിരിയില്‍ രണ്ടും മൂന്നും മണികള്‍ മാത്രമാണ് പിടിച്ചത്. ഉള്ളതിന് വേണ്ടത്ര തൂക്കവും ഇല്ല. പിടിച്ച തിരികളില്‍ ചിലത് കാലാവസ്ഥാ വ്യതിയാനം മൂലം കൊഴിഞ്ഞു പോയതും ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചു. വര്‍ഷത്തില്‍ ഒരു തവണ മാത്രമാണ് കുരുമുളക് വിളവെടുക്കുന്നത്. ഉത്പാദനക്കുറവുമൂലം തൊഴിലാളികളെ ഒഴിവാക്കി…

Read More

കാലിത്തീറ്റ വില വര്‍ധിച്ചു; നിലയില്ലാക്കയത്തില്‍ ക്ഷീരകര്‍ഷകര്‍

കോട്ടയം: വേനല്‍ ആരംഭിച്ചതോടെ ക്ഷീരകര്‍ഷകര്‍ കൂടുതല്‍ ദുരിതത്തിലായി. പാല്‍വില വര്‍ധിപ്പിക്കാത്തതിനു പുറമെ പച്ചപ്പുല്ലിന്‍റെ ലഭ്യത കുറഞ്ഞതും കാലിത്തീറ്റ, പരുത്തിക്കുരു, കടലപ്പിണ്ണാക്ക്, വൈക്കോല്‍ എന്നിവയുടെ വിലവര്‍ധിച്ചതുമാണ് കര്‍ഷകര്‍ക്ക് ഇരുട്ടടിയായി മാറിയിരിക്കുന്നത്. മിൽമ കഴിഞ്ഞദിവസം കാലി ത്തീറ്റയ്ക്കു ചാക്കൊന്നിന് 200 രൂപ സബ്സിഡി പ്രഖ്യാപിച്ചതു ചെറിയൊരാശ്വാസമായെങ്കിലുംചെറുകിട ക്ഷീരകര്‍ഷകർ ദുരിതത്തിലാണ്. സ്വകാര്യ കമ്പനികൾ കാലിത്തീറ്റ വില എല്ലാ വിഭാഗങ്ങള്‍ക്കും ഒരു ചാക്കിനു 25 രൂപയാണ് വര്‍ധിപ്പിച്ചത്. കാലിത്തീറ്റ വില വര്‍ധനയ്ക്ക് ആനുപാതികമായി പാലിന് വില ലഭിക്കാത്തതിന്‍റെ മനോവിഷമത്തിലാണ് ക്ഷീരകര്‍ഷകര്‍. സര്‍വീസ് സഹകരണ സംഘത്തില്‍നിന്ന് ലഭിക്കുന്ന കേരള ഫീഡ്സിന് മാത്രമാണ് സബ്സിഡി ലഭിക്കുന്നത്. കെ.എസ്. കാലിത്തീറ്റയ്ക്ക് (സുപ്രീം)ഒരു ചാക്ക് 1485 രൂപയായി വര്‍ധിച്ചു. കേരള ഫീഡ്സ് വില 1455 രൂപയാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള വൈക്കോല്‍ ഒരു കെട്ട് 25 കിലോഗ്രാമിനു 340 രൂപയാണ് വില ഈടാക്കുന്നത്. സമീപനാളുകളില്‍ കടലപ്പിണ്ണാക്കിന് 11 രൂപയും പരുത്തിക്കുരുവിനു…

Read More

കോഴിവളര്‍ത്തലിൽ വിജയം നേടി കാട്ടേക്കുടിയില്‍ കുര്യാക്കോസ്

കോടഞ്ചേരി: കഠിനാധ്വാനവും ദൃഢനിശ്ചയവും ഉണ്ടെങ്കില്‍ വിജയം സുനിശ്ചിതമാണെന്നതിന് ഉദാഹരണമാണ് കുര്യാക്കോസിന്‍റെ വിജില്‍ എന്‍റര്‍പ്രൈസസ്.വലിയകൊല്ലിയില്‍ ഒരു ചെറിയ കോഴി ഫാമില്‍ നിന്നാരംഭിച്ച ഈ സംരംഭം ഇന്ന കോഴിത്തീറ്റ നിര്‍മാണം, കോഴിക്കുഞ്ഞ് വിതരണം, കോഴിയിറച്ചി വില്‍പ്പന കേന്ദ്രങ്ങള്‍ എന്നിവയിലേക്ക് വളര്‍ന്നിരിക്കുന്നു. ഇറച്ചിക്കോഴി വളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ അനുഭവിക്കുന്ന ചൂഷണങ്ങള്‍ക്കെതിരേയുള്ള മധുരപ്രതികാരംകൂടിയാണ് കുര്യാക്കോസ് നിറവേറ്റിയത്. തങ്ങളുടെ ഔദാര്യമില്ലെങ്കില്‍ കേരളത്തിലെ ഇറച്ചിക്കോഴി വളര്‍ത്തല്‍ മേഖല സ്തംഭിക്കുമെന്ന ഇതര സംസ്ഥാനങ്ങളിലെ വന്‍കിടക്കാരുടെ ഹുങ്ക് കുര്യാക്കോസ് പൊട്ടിച്ച് കൈയില്‍ കൊടുത്തു. മൈക്കാവില്‍ കോഴിത്തീറ്റ നിര്‍മിക്കുന്ന സ്ഥാപനം, സ്വന്തമായി 20 ഓളം കോഴിയിറച്ചി വില്പന സ്റ്റാളുകള്‍ എന്നിങ്ങനെ വലിയൊരു ബിസിനസ് ശൃംഖലയാണ് കുര്യാക്കോസ് കെട്ടിപ്പടുത്തത്. ചൂഷണത്തില്‍ മനംമടുത്ത് കെഎസ്ആര്‍ടിസി ഡ്രൈവറായി ജോലി ചെയ്തിരുന്ന കുര്യാക്കോസ് പിന്നീട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ബിസിനസ് ഫെസിലിറ്റേറ്ററായി ജോലി ചെയ്തിരുന്നു. ആ സമയം ജോലിക്കിടെ തയ്യാറാക്കിയ ഒരു പ്രോജക്ട് റിപ്പോര്‍ട്ടാണ്…

Read More