കത്തുന്ന പകല്‍ച്ചൂടില്‍ മൃഗങ്ങൾക്കും വേണം കരുതൽ; മൃഗസംരക്ഷണ വകുപ്പ് നല്കുന്ന നിര്‍ദേശങ്ങളിങ്ങനെ

കോട്ടയം: കത്തുന്ന പകല്‍ച്ചൂടില്‍ മൃഗങ്ങള്‍ക്കും വേണം കരുതല്‍. അരുമ മൃഗങ്ങള്‍ക്കൊപ്പം പശുക്കള്‍ക്കും വേനല്‍ക്കാല പരിചരണം ആവശ്യമാണ്. കനത്ത ചൂട് പശുക്കളുടെ പാലുത്പാദനം മാത്രമല്ല പാലിലെ കൊഴുപ്പ്, പ്രോട്ടീന്‍ എന്നിവ കുറയാനും കാരണമാകും. വേനല്‍ പശുക്കളുടെ പ്രത്യുത്പാദനത്തെയും ബാധിക്കും. എരുമകള്‍ക്ക്എരുമകള്‍ക്ക് വിയര്‍പ്പ് ഗ്രന്ഥികള്‍ കുറവായതിനാല്‍ കൂടുതല്‍ ശ്രദ്ധിക്കണം. വെള്ളം നിറച്ച് മുങ്ങിക്കിടക്കാന്‍ പാകത്തിലുള്ള സൗകര്യം ഒരുക്കണം. പന്നികള്‍കേരളത്തില്‍ താരതമ്യേന കൂടുതലുള്ളത് വിദേശയിനം ക്രോസ് ബ്രീഡ് പന്നികളാണ്. ഇത്തരം പന്നികള്‍ക്ക് ചൂട് താങ്ങാന്‍ ബുദ്ധിമുട്ടാണ് എപ്പോഴും ശുദ്ധമായ കുടിവെള്ളം നല്‍കുന്നതും നന കൊടുക്കാനും ശ്രദ്ധിക്കണം. പ്രോ ബയോട്ടിക്‌സ്, ധാതുലവണ മിശ്രിതം ചൂട് കാലത്ത് അവശ്യമാണ്. ഇവ ഡോക്‌ടറുടെ നിര്‍ദേശ പ്രകാരം നല്കണം. വളര്‍ത്തു പക്ഷികള്‍വളര്‍ത്തു പക്ഷികള്‍ക്ക് തണുത്ത വെള്ളം കുടിക്കാനായി നല്കണം. വൈറ്റമിന്‍ സി, ഇലക്‌ട്രോലൈറ്റ്‌സ് പ്രോബയോട്ടിക്‌സ് എന്നിവ കുടിവെള്ളത്തില്‍ കൂടി നല്‍കുന്നത് ചൂടിനെ പ്രതിരോധിക്കാന്‍ സഹായിക്കും. മേല്‍ക്കൂരക്ക് മുകളില്‍…

Read More

ആരുടെയും മനംകവരും… സാജൻ കുഴിക്കാട്ടുകുന്നേലിന്‍റെ രണ്ടേക്കർ തോട്ടം ഹരിതാഭം; പഴവർഗങ്ങളാൽ സമ്പന്നം

തൊടുപുഴ: ഹരിതഭംഗികൊണ്ട് ആരുടെയും മനംകവരുന്ന രണ്ടേക്കർ തോട്ടത്തിൽ സമ്മിശ്രകൃഷിയിലൂടെ വിജയഗാഥ രചിക്കുകയാണ് സാജൻ കുഴിക്കാട്ടുകുന്നേൽ. നെടിയശാല സ്വദേശിയായ ഈ യുവ കർഷകൻ രണ്ടുപതിറ്റാണ്ടിലേറെയായി കൃഷിയിൽസജീവമാണ്. സമീപനാളിലാണ് വിവിധയിനം പഴവർഗങ്ങളുടെ കൃഷിയിലേക്ക് തിരിഞ്ഞത്. നേരത്തെ പരന്പരാഗത കൃഷികളായിരുന്നു അനുവർത്തിച്ചിരുന്നത്. റംബുട്ടാൻ, അബിയു, ഫുലാസാൻ, മങ്കോസ്റ്റിൻ, റെഡ് ലേഡി തുടങ്ങിയ പഴവർഗങ്ങൾക്കൊപ്പം ആയുർജാക്ക് ഇനത്തിൽപ്പെട്ട പ്ലാവ്, വടുകപുളിയൻ നാരകം തുടങ്ങിയവയും തോട്ടത്തിൽ കൃഷി ചെയ്തുവരുന്നു. ചെടികൾ നനയ്ക്കുന്നതിനായി ജലസേചന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ചാണകം ഉൾപ്പെടെയുള്ള ജൈവവളങ്ങളാണ് കൂടുതലായും ഉപയോഗിക്കുന്നത്. അത്യാവശ്യത്തിന് രാസവളവും നൽകും. മണ്ണിന്‍റെ ഘടന പരിശോധിച്ചറിഞ്ഞ ശേഷമാണ് വളപ്രയോഗം. വേനൽക്കാലത്ത് പുതയിടും.സംസ്ഥാനത്തെ വിവിധ കർഷകരുടെ തോട്ടങ്ങൾ സന്ദർശിച്ച് പ്രായോഗികമായ അറിവുകൾ സ്വന്തമാക്കിയ ശേഷമാണ് കൃഷി ആരംഭിച്ചത്. റെഡ്, യല്ലോ ഇനങ്ങളിൽപ്പെട്ട പപ്പായ നാളുകളായി കൃഷി ചെയ്തുവരുന്നുണ്ട്. സീസണിൽ മികച്ചവില ലഭിക്കുന്നതിനാൽ പപ്പായ കൃഷി ലാഭകരമാണെന്നാണ് ഇദ്ദേഹം പറയുന്നത്. തൊടുപുഴ…

Read More

മഴയെത്തും മുൻപേ… കുട്ടനാട്ടിലെ കര്‍ഷകരെ മില്ലുകാര്‍ കൊള്ളയടിക്കുന്നെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി

എടത്വ: കുട്ടനാട്ടിലെ വിവിധ പാടശേഖരങ്ങളില്‍ കൊയ്ത്തു തുടങ്ങിയ സാഹചര്യത്തില്‍ അനാവശ്യ തടസവാദങ്ങള്‍ ഉന്നയിച്ച് സ്വകാര്യമില്ലുകാര്‍ കര്‍ഷകരെ കൊള്ളയടിക്കാന്‍ ശ്രമിക്കുകയാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. കുട്ടനാട്ടിലെ നിരവധി പാടശേഖരങ്ങളില്‍ കൊയ്ത്തു പൂര്‍ത്തിയാക്കി സംഭരണത്തിനായി നെല്ല് കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. നെല്‍കര്‍ഷകര്‍ മൂന്നു കിലോവരെ കിഴിവ് നല്‍കാന്‍ തയാറാണെങ്കിലും മില്ലുകാര്‍ ഇല്ലാത്ത ഈര്‍പ്പത്തിന്‍റെ പേര് പറഞ്ഞ് നെല്ല് സംഭരണം നടത്താതെ കര്‍ഷകരെ കടക്കണിയിലേക്ക് തള്ളിവിടാനാണ് ശ്രമിക്കുന്നത്. നിലവില്‍ നെല്ലിന്‍റെ ഈര്‍പ്പം കടുത്ത വേനല്‍ മൂലം പൂര്‍ണമായും ഇല്ലാത്ത അവസ്ഥയാണുള്ളത്. വേനല്‍ മഴയും ഇതുവരെ ഉണ്ടായിട്ടില്ല. വേനല്‍ മഴ ഉടന്‍ എത്തിയേക്കാം എന്നതിനാല്‍ അടിയന്തരമായി കുട്ടനാട്ടിലെ നെല്ലിന്‍റെ സംഭരണം പൂര്‍ത്തിയാക്കണമെന്ന് ആലപ്പുഴ ജില്ലാ കളക്ടറോടും പാഡി ഓഫീസരോടും ആവശ്യപ്പെട്ടിട്ടുണ്ട്. നെല്‍കര്‍ഷകരെ കബളിപ്പിച്ച് അമിത ലാഭം ലക്ഷ്യമിടുന്ന മില്ലുകാരെ സര്‍ക്കാര്‍ നിയന്ത്രിക്കണമെന്നും ഇത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നതായി എംപി പറഞ്ഞു.ചങ്ങങ്കരി ചിറയ്ക്കകം പാടശേഖരത്തിലെത്തിയ…

Read More

പൊരിവെയിലില്‍ ഉണങ്ങിയ നെല്ലിനും ആറു കിലോ പതിരോ? പകല്‍ക്കൊള്ളയ്ക്ക് കൃഷിവകുപ്പിന്‍റെ ഒത്താശ

കോട്ടയം: ഇപ്പോഴത്തെ 39 ഡിഗ്രി പകല്‍ച്ചൂടില്‍ ഉണങ്ങിയ നെല്ലിനും കുത്തുമില്ലുകാര്‍ ആറു കിലോ കിഴിവു ചോദിക്കുന്നു. നെല്ലില്‍ ഈര്‍പ്പത്തിന്‍റെ അംശം കാണിക്കാമോ എന്നു കര്‍ഷകര്‍ ചോദിക്കുമ്പോള്‍ നെല്ലിന് ഗുണമേന്മ കുറവാണെന്നും കറവലുണ്ടെന്നുമാണ് മില്ലുടമകളുടെ വാദം. മില്ലുകാര്‍ക്ക് ഒത്താശ ചെയ്യാന്‍ പതിവുപോലെ കരാറുകാരും പാഡി ഓഫീസര്‍മാരും വരമ്പത്തുണ്ട്. കല്ലറ, വൈക്കം, തലയാഴം, അയ്മനം പ്രദേശങ്ങളില്‍ പുഞ്ച കൊയ്ത്ത് രണ്ടാഴ്ച പിന്നിടുമ്പോള്‍ കര്‍ഷകരെ ഒരേസമയം മില്ലുകാരും പാഡി ഓഫീസര്‍മാരും തൊഴിലാളികളും പിഴിയുകയാണ്. കിഴിവ് അന്യായമാണെന്ന് നിലപാടിനെത്തുടര്‍ന്ന് കല്ലറയില്‍ പതിനഞ്ചു ദിവസമായി നെല്ല് പാടത്ത് കിടന്നുണങ്ങുകയാണ്. അപ്പര്‍ കുട്ടനാട്ടില്‍ ഓരുവെള്ള ഭീഷണിയില്ലാത്തതിനാല്‍ നെല്ലിന് ഗുണമേന്മയില്‍ കുറവൊന്നുമില്ല. കറവലോ പതിരോ ഇല്ലാതിരിക്കെയും ഒരു ക്വന്‍റലിന് ആറു കിലോ വീതം കിഴിവു വേണമെന്ന നിലപാടിന് ഒത്താശ നല്‍കുകയാണ് പാഡി ഓഫീസര്‍മാര്‍. വേനല്‍മഴ തുടങ്ങിയാല്‍ കൊയ്ത്തും സംഭരണവും കടുത്ത പ്രതിസന്ധിയിലാകും. അന്യായകൂലി:വല്ലാത്ത പകല്‍ക്കൊള്ളകൊയ്ത്തു കൂലിക്ക് മാനദണ്ഡമുണ്ടാക്കാന്‍…

Read More

പൈനാപ്പിള്‍ സീസണ്‍ സജീവമാകുമ്പോൾ വെയിലില്‍ വാടി കൈതയും കര്‍ഷകരും

കോട്ടയം: പൈനാപ്പിള്‍ സീസണ്‍ സജീവമാകുമ്പോൾ പൊള്ളുന്ന വെയിലില്‍ വാടി കൈതയും കര്‍ഷകരും. ശൈത്യം മാറി ഉത്തരേന്ത്യ ചൂടുകാലത്തിലേക്കു നീങ്ങുന്നതും രണ്ടാഴ്ചയ്ക്കുള്ളില്‍ ആഗതമാകുന്ന റംസാന്‍ നോമ്പുകാലവും പൈനാപ്പിളിന്‍റെ ഡിമാൻഡ് വര്‍ധിപ്പിച്ചിരിക്കുമ്പോഴാണ് പൊള്ളുന്ന വെയില്‍ കര്‍ഷകര്‍ക്ക് ദുരിതമാകുന്നത്.. പകല്‍ താപനില അനുദിനം ഉയരുന്നതോടെ ഉത്പാദനം കുറയുന്നതും തൂക്കം കുറയുന്നതും തിരിച്ചടിയാണെന്നു കര്‍ഷകര്‍ പറയുന്നു.മുന്‍ വര്‍ഷങ്ങളില്‍ മികച്ച വില ലഭിച്ചതിനാല്‍ ഇത്തവണ കൂടുതല്‍ കര്‍ഷകര്‍ പൈനാപ്പിള്‍ കൃഷിയിലേക്കു തിരിഞ്ഞിരുന്നു. നിലവില്‍ വിപണിയില്‍ വില 55 രൂപ മുതല്‍ മുകളിലേക്കാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് – മേയ് കാലയളവില്‍ വില 60-70 രൂപ നിരക്കില്‍ എത്തിയിരുന്നു. പകല്‍ താപനില കുത്തനെ കൂടുന്നതാണു കര്‍ഷകരെ നിരാശരാക്കുന്നത്. 35 ഡിഗ്രി സെല്‍ഷ്യസാണു പൈനാപ്പിളിന് അനുകുല കാലാവസ്ഥ. എന്നാല്‍, ജില്ലയില്‍ ഏറ്റവും കൂടുതല്‍ കൃഷിയുള്ള കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കില്‍ പല ദിവസങ്ങളിലും താപനില 40 ഡിഗ്രിക്ക് അടുത്തെത്തി.…

Read More

റെനോവ് ഷെര്‍ഡിംഗ് ആന്‍ഡ് ഗ്രൈന്‍ഡിംഗ് മെഷീന്‍റെ കണ്ടുപിടിത്തവുമായി ജോഷി

കോട്ടയം: കാര്‍ഷികമേഖലയിലും ജൈവമാലിന്യ സംസ്‌കരണമേഖലയിലും ഒരുപോലെ ഉപയോഗപ്രദമാകുന്ന റെനോവ് ഷെര്‍ഡിംഗ് ആന്‍ഡ് ഗ്രൈന്‍ഡിംഗ് മെഷീന്‍റെ കണ്ടുപിടിത്തവുമായി സംരംഭകനായ ജോഷി ജോസഫ്.ഈരാറ്റുപേട്ട അരുവിത്തുറ താന്നിക്കല്‍ കുടുംബാംഗമായ ജോഷി കോവിഡ് കാലത്ത് കൃഷി ആവശ്യത്തിനായി ഉണങ്ങിയ ചാണകം പൊടിച്ചെടുക്കുന്നതിനായിട്ടാണ് യന്ത്രനിര്‍മാണത്തില്‍ സജീവമാകുന്നത്. പിന്നീട് നിര്‍മിച്ച ആദ്യ മോഡലില്‍നിന്ന് ബ്ലേഡുകളിലും മറ്റും ചില മാറ്റങ്ങള്‍ വരുത്തിയാണ് റെനോവ് ഷെര്‍ഡിംഗ് ആന്‍ഡ് ഗ്രൈന്‍ഡിംഗ് മെഷീനാക്കിയെടുത്തത്. സിംഗിള്‍ ഫേസ് മോട്ടോറിലാണ് ഇതിന്‍റെ പ്രവര്‍ത്തനം. കുറഞ്ഞ വൈദ്യുതി ഉപയോഗം, സുരക്ഷിതമായി പ്രവര്‍ത്തിപ്പിക്കാനും വൃത്തിയാക്കാനും സാധിക്കുന്നു എന്നിവയാണ് ഇതിന്‍റെ പ്രത്യേകതകള്‍. ജൈവവളം, പച്ചകക്കപ്പൊടി യൂണിറ്റുകള്‍ ഈ മെഷീന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. റെനോവ് കമ്പോസ്റ്റ് ടംബ്ലര്‍, റെനോവ് കംമ്പോസ്റ്റിംഗ് ബയോകള്‍ച്ചര്‍ എന്നീ മെഷീനുകളും ജോഷി ജോസഫിന്‍റെ ആശയങ്ങളാണ്. ഷെര്‍ഡിംഗ് ആന്‍ഡ് ഗ്രൈന്‍ഡിംഗ് മെഷീന്‍റെ കണ്ടുപിടിത്തത്തിന് 2022ല്‍ കേരള റൂറല്‍ ഇന്നവേഷന്‍ അവാര്‍ഡും 2023ല്‍ കേരള സയന്‍സ് കോണ്‍ഗ്രസ് അവാര്‍ഡും…

Read More

സംസ്ഥാന ബജറ്റ്; റബര്‍ എന്നൊരു വാക്കുപോലുമില്ലാതെ… നെൽകർഷകർക്കും അവഗണന

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിന് ഏഴു മാസം മാത്രം ബാക്കിനില്‍ക്കെ കര്‍ഷകരുടെ തിരിച്ചടിയുണ്ടാകുമെന്ന തിരിച്ചറിവില്ലാത്ത ബജറ്റാണ് ഇന്നലെ അവതരിപ്പിച്ചത്. ജില്ലയുടെ കാര്‍ഷിക അടിത്തറയായ റബര്‍, നെല്ല് കര്‍ഷകരുടെ പ്രതീക്ഷകള്‍ തരിപ്പണമായി. ഒരു കിലോ ഷീറ്റിന് 180 രൂപ ഉറപ്പാക്കുന്ന സബ്‌സിഡി സ്‌കീം തുടരുമോ എന്നതുപോലും ബജറ്റില്‍ പരാമര്‍ശിച്ചിട്ടില്ല. സംസ്ഥാനത്തെ എട്ടു ലക്ഷം ചെറുകിട കര്‍ഷകരുടെ ജീവിതമാര്‍ഗമാണ് റബര്‍. കൂടാതെ സംസ്ഥാനത്തിന് ഏറ്റവും വരുമാനം നല്‍കുന്ന കൃഷിയുമാണിത്.1914 മുതല്‍ സംസ്ഥാന ബജറ്റുകളില്‍ 500 കോടി രൂപ വീതം റബര്‍ വിലസ്ഥിരതയ്ക്ക് മാറ്റിവച്ചിരുന്നു. റബര്‍ താങ്ങുവില 250 രൂപയാക്കുമെന്നു തെരഞ്ഞെടുപ്പ് പത്രികയില്‍ പറഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന് വില 200 രൂപയായി പ്രഖ്യാപിക്കാന്‍പോലും ഇന്നലെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വര്‍ഷം വകയിരുത്തിയ 500 കോടിയില്‍ 20 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്. കൂടാതെ രണ്ടു മാസത്തെ സബ്‌സിഡി കുടിശികയുമുണ്ട്. 2022-23 സാമ്പത്തിക വര്‍ഷം അനുവദിച്ച…

Read More

വേനല്‍ കനത്തു ,  പ്രതീക്ഷകൾ ബാക്കിയാക്കി ടാപ്പിംഗ് നിർത്തി കർഷകർ

കോട്ടയം: വേനല്‍ കനത്തതോടെ കര്‍ഷകര്‍ റബര്‍ ടാപ്പിംഗ് നിര്‍ത്തി. ഉത്പാദനം പരിമിതമായിട്ടും വില ഉയരുന്നില്ല. ജനുവരിയോടെ ഷീറ്റ് വില 200 രൂപ കടക്കുമെന്ന പ്രതീക്ഷ നിരാശയില്‍ കലാശിച്ചു. കേന്ദ്ര ബജറ്റില്‍ റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസപദ്ധതികളൊന്നുമുണ്ടായതുമില്ല. സംസ്ഥാന സര്‍ക്കാരിന്‍റെ വിലസ്ഥിരതാപദ്ധതിയില്‍ അടിസ്ഥാന വില 200 രൂപയായി ഉയര്‍ത്തുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ. റബര്‍ ബോര്‍ഡ് പ്രഖ്യാപിച്ച ആനുകൂല്യങ്ങളൊന്നും ലഭിക്കാതെയാണ് ടാപ്പിംഗ് അവസാനിപ്പിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ സഹകരണ ഏജന്‍സികളുടെ സഹായത്തോടെ ന്യായവിലയ്ക്ക് റബര്‍ സംഭരിക്കാന്‍ തയാറാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ആവര്‍ത്തന കൃഷി മഴമറ, സ്‌പ്രെയിംഗ് സബ്‌സിഡികളൊന്നും വിതരണം ചെയ്തിട്ടില്ല. കേന്ദ്ര ബജറ്റില്‍ 360.31 കോടി രൂപയാണ് റബര്‍ മേഖലയ്ക്കായി നീക്കിവച്ചിരിക്കുന്നത്. മുന്‍ ബജറ്റുകളേക്കാള്‍ 12 കോടിയുടെ വര്‍ധനയുണ്ടെങ്കിലും ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാന്‍ ഈ വിഹിതം പര്യാപ്തമല്ല. കഴിഞ്ഞ വര്‍ഷം കിലോയ്ക്ക് 245 രൂപയിലേക്ക് ഉയര്‍ന്ന വില നിലവില്‍ 190 രൂപയിലേക്ക് താഴ്ന്നു.ഏറ്റവും…

Read More

മട്ടുപ്പാവില്‍ കാബേജ് കൃഷി; നൂറുമേനി വിളവുമായി ഹോമിയോ ഡോക്ടര്‍ രഘുനാഥന്‍

മാന്നാര്‍: കാലാവസ്ഥയെ കുറ്റം പറഞ്ഞ് കൃഷിയെ അകറ്റി നിര്‍ത്തരുതെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ് ഡോ. രഘുനാഥന്‍ നായര്‍. എല്ലാ കാലാവസ്ഥകളിലും എല്ലാ പച്ചക്കറികളും വിളയിക്കാന്‍ കഴിയുമെന്നാണ് ഈ ജൈവകര്‍ഷകന്‍ പറയുന്നത്. ശീതകാലാവസ്ഥയിലേ വളരുകയുള്ളൂവെന്ന് കരുതുന്ന കാബേജ് മട്ടുപ്പാവില്‍ കൃഷി ചെയ്ത് നൂറുമേനി വിളവെടുത്തിരിക്കുകയാണ് രഘുനാഥന്‍. കൃഷിരംഗത്ത് നിരവധി അംഗികാരങ്ങള്‍ നേടിയിട്ടുള്ള ഹോമിയോ ഡോക്ടര്‍ കൂടിയായ രഘുനാഥന്‍ നായര്‍ക്ക് കൃഷി ജീവിതചര്യയുടെ ഭാഗം കൂടിയാണ്. കാബേജ് വിത്ത് ഓണ്‍ലൈനിലൂടെയാണ് വരുത്തിയത്. ഇവ ചെറിയ ട്രേയില്‍ ചകിരിച്ചോറ്, മണ്ണിര കമ്പോസ്റ്റ്, ചാണകപ്പൊടി എന്നിവ നിറച്ച് വിത്തുകള്‍ പാകി മുളപ്പിക്കും. തുടര്‍ന്ന് ഗ്രോബാഗില്‍ നടും. ജൈവവളങ്ങളാണ് വളര്‍ച്ചക്കായി ഇട്ടുകൊടുക്കുന്നത്. ചാണകപ്പൊടി, കോഴികാഷ്ടം, എല്ലുപൊടി, മണ്ണിര കമ്പോസ്റ്റ്, വേപ്പിള്‍ പിണ്ണാക്ക് എന്നിവ ഒരു പ്രത്യേക അനുപാതത്തില്‍ യോജിപ്പിച്ചാണ് ജൈവവളം നിര്‍മിക്കുന്നത്. കൂടാതെ പിണ്ണാക്ക് പുളിപ്പിച്ചതും ഒഴിച്ചുകൊടുക്കും. കീടങ്ങളില്‍നിന്ന് സംരക്ഷിക്കാന്‍ ജൈവ കീടനാശിനിയാണ് ഉപയോഗിക്കുന്നത്. 26…

Read More

ഇഞ്ചി ചതിച്ചു, വിളവെടുത്തപ്പോള്‍ വിലയിടിവ്; ചുക്കിന്‍റെ വിലയും താഴേയ്ക്ക്

കോട്ടയം: കരുതലാകുമെന്നു കരുതിയ ഇഞ്ചിവില വിളവെടുപ്പ് എത്തിയതോടെ കൈവിട്ടു. രണ്ടു വര്‍ഷത്തോളമായി കിലോയ്ക്ക് 200 രൂപയില്‍ നിന്ന പച്ചയിഞ്ചി നിലവില്‍ 100ല്‍ താഴെയെത്തി. പോയ വര്‍ഷം കിലോയ്ക്ക് 400-450 നിരക്കിലേക്ക് കയറിയ ചുക്കുവില മൂന്നൂറിലേക്ക് കൂപ്പുകുത്തി. ഇഞ്ചിവില ഉടനെയൊന്നും ഇടിയില്ലെന്ന പ്രതീക്ഷയില്‍ ഏറെപ്പേര്‍ വലിയ തോതില്‍ ഇഞ്ചികൃഷിയിലേക്കിറങ്ങിയിരുന്നു. വയനാട്ടിലും കര്‍ണാടകത്തിലും സ്ഥലം പാട്ടത്തിനെടുത്ത് വന്‍കിടക്കാര്‍ വലിയ തോതില്‍ ഇഞ്ചി നട്ടു. ഒരു കിലോ മുളച്ച വിത്തിന് 250 രൂപയ്ക്കുവരെ വാങ്ങി നട്ടവരാണ് ഇഞ്ചി വിളവെടുത്തപ്പോള്‍ വിലയില്ലാതെ വലയുന്നത്. വയനാട്ടില്‍നിന്ന് വലിയ തോതില്‍ പച്ചയിഞ്ചി നാട്ടിലേക്ക് വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇക്കൊല്ലം ഇഞ്ചി ചുരണ്ടി ഉണക്കി ചുക്കാക്കുക കൂടുതല്‍ നഷ്ടവും ബാധ്യതയുമാണ്. ചുക്കും ചതിക്കുമെന്ന ആശങ്കയില്‍ പിടിയാ വിലയ്ക്ക് പച്ചയിഞ്ചി വില്‍ക്കുകയാണ് ഏറെപ്പേരും. ഭൂമിയുടെ പാട്ടം, പണിക്കൂലി, വളം, ജലസേചനം എന്നിവയെല്ലാം കണക്കാക്കിയാല്‍ ഇക്കൊല്ലം ഇഞ്ചി കൃഷി ഏറെപ്പേരുടെയും…

Read More