കോട്ടയം: ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ കുളമ്പുരോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിലെ കന്നുകാലികളില്‍ പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്ന കര്‍ഷകരുടെ ആവശ്യത്തോട് മൃഗസംരക്ഷണവകുപ്പു മുഖംതിരിഞ്ഞു നില്‍ക്കുന്നതോടെ കര്‍ഷകര്‍ കടുത്ത ആശങ്കയിലായി. മോനിപ്പള്ളി കന്നുകാലി ചന്തയില്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ആന്ധ്രയില്‍നിന്നും വില്‍പ്പനയ്ക്ക് കൊണ്ടുവന്ന കാളകളില്‍ നിന്നാണ് രോഗം വ്യാപിച്ചതെന്നാണ് സംശയിക്കുന്നത്. കൂത്താട്ടുകുളം ചന്തയിലും രോഗം വന്ന കന്നുകാലികളെ വില്‍പ്പന നടത്തിയതായി പറയപ്പെടുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള കര്‍ഷകര്‍ ഇവിടെനിന്നാണു കന്നുകാലികളെ വാങ്ങുന്നത്. അതിനാല്‍ വ്യാപകമായി പ്രതിരോധകുത്തിവയ്പ് എടുക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രമാണിച്ചു സര്‍ക്കാര്‍ ഉത്തരവ് ഇറക്കാന്‍ സാധിക്കാത്തതിനാല്‍ പ്രതിരോധകുത്തിവയ്പ് വ്യാപകമായി നടത്താന്‍ സാധിക്കില്ലെന്നും ആവശ്യക്കാര്‍ക്കു മാത്രം കുത്തിവയ്പ് നടത്താമെന്നും കുത്തിവയ്പ് മൂലം പശുക്കള്‍ക്ക് ഏതെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായാല്‍ ഞങ്ങള്‍ ഉത്തരവാദികളല്ലെന്നുമുള്ള മറുപടിയാണു മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ നല്‍കുന്നത്. ജില്ലയിലെ 80 ശതമാനത്തിനു മുകളില്‍ കന്നുകാലികള്‍ക്കു പ്രതിരോധ കുത്തിവയ്പ് എടുത്താല്‍…
Read MoreCategory: Edition News
റബര്‍ താങ്ങുവില ഉയര്‍ത്തല്‍: നേട്ടമില്ലാതെ കര്‍ഷകര്‍
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിനു തൊട്ടുമുന്നെ റബര്‍ ഷീറ്റ് താങ്ങുവില 200 രൂപയായി ഉയര്‍ത്തിയ സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ കര്‍ഷകര്‍ക്ക് നേട്ടമില്ല. നവംബര്‍ ഒന്നുമുതല്‍ മാത്രമാണ് 200 രൂപ ഉറപ്പാക്കുന്ന സബ്ഡിഡി ലഭിക്കുക. തുക എന്നു വിതരണം ചെയ്യുമെന്നും ഉറപ്പുനല്‍കുന്നില്ല. സംസ്ഥാനത്ത് 60 ശതമാനം കര്‍ഷകരും ലാറ്റക്സ് വില്‍ക്കുന്ന സാഹചര്യത്തില്‍ ലാറ്റക്സിന് ന്യായവില ഉറപ്പാക്കാന്‍ നടപടിയൊന്നുമില്ല. കിലോയ്ക്ക് ഏഴു രൂപയോളം സംസ്കരണ ചെലവില്‍ ഷീറ്റ് തയാറാക്കുന്നവര്‍ക്ക് മാത്രമാണ് സബ്സിഡി ലഭിക്കുക. താങ്ങുവില പദ്ധതിയില്‍ ഇക്കൊല്ലത്തെ അംഗത്വം പുനഃസ്ഥാപിക്കാനുള്ള കാലാവധി സെപ്റ്റംബറില്‍ പൂര്‍ത്തിയായിരുന്നു. വില 200 പ്രഖ്യാപിച്ചപ്പോള്‍ കര്‍ഷകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പുനഃസ്ഥാപന കാലാവധി കഴിഞ്ഞയാഴ്ച ദീര്‍ഘിപ്പിച്ചു. ഇതിനായുള്ള വെബ്സൈറ്റില്‍ കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തിരുന്ന കര്‍ഷകര്‍ക്ക് മാത്രമാണ് വീണ്ടും പദ്ധതിയില്‍ തുടരാനാവുക. പുതുതായി രജിസ്റ്റര്‍ ചെയ്യാനുള്ള ഓപ്ഷന് വെബ് സൈറ്റില്‍ ലഭ്യമല്ല. ആര്‍പിഎസുകള്‍ തുടരെ അധികൃതരെ ബന്ധപ്പെടുമ്പോള്‍ സര്‍ക്കാരില്‍ നിന്ന്…
Read Moreവർഷങ്ങൾക്ക് ശേഷം കൂട്ടുകാരെ കാണാൻ റിയൂണിയനെത്തി, പക്ഷേ വെട്ടിലായി: മുക്കുപണ്ടം പണയംവച്ചു തട്ടിപ്പ്; 20 വർഷമായി ഒളിവിലായിരുന്ന പ്രതി പിടിയിൽ
വാകത്താനം: 20 വർഷത്തോളം ഒളിച്ചുനടന്ന പ്രതിയെ കണ്ടെത്തി കോടതിയിൽ ഹാജരാക്കി. 2005ൽ മുക്കുപണ്ടം പണയം വച്ചു തട്ടിപ്പ് നടത്തിയ കുമാരനല്ലൂർ പെരുമ്പായിക്കാട് ഫാത്തിമ മൻസിൽ സുധീർ എന്നയാളെയാണ് വാകത്താനം പോലീസ് കണ്ടെത്തിയത്. 2005ൽ തട്ടിപ്പ് നടത്തി കേസ് കോടതിയുടെ പരിഗണനയിലിരിക്കെ ജാമ്യത്തിലിറങ്ങി ഇയാൾ ഒളിവിൽ പോവുകയായിരുന്നു. പലയിടങ്ങളിലായി ഒളിവിൽ താമസിച്ച പ്രതി, തന്റെ 1989 എസ്എസ്എൽസി ബാച്ചിന്റെ 2025ൽ നടന്ന റീയുണിയനിൽ കോട്ടയത്ത് പങ്കെടുത്തവിവരം വാകത്താനം പോലീസ് സ്റ്റേഷനിലെ സിപിഒ പ്രതീഷ് പ്രസാദിന് ലഭിച്ചു. തുടരന്വേഷണത്തിൽ പാലക്കാട് നെല്ലിയാമ്പതിയിൽ വച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളജ്, കോട്ടയം മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സയിലിരുന്ന പ്രതിയെ കണ്ടത്തി. ഗുരുതര പരിക്കേറ്റ പ്രതിയെ പരിക്കു ഭേദമാവുന്നതു വരെ നിരീക്ഷിക്കുകയും കുമാരനല്ലൂർ ഭാഗത്തുനിന്ന് വാകത്താനം പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തുടർന്ന് മെഡിക്കൽ പരിശോധനയ്ക്കുശേഷം ചങ്ങനാശേരി ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ഇയാളുടെ…
Read Moreനടിയെ ആക്രമിച്ച കേസ്: മാധ്യമങ്ങള്ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസിലെ അന്വേഷണ പുരോഗതി അറിയിക്കണമെന്ന് ഹൈക്കോടതി
കൊച്ചി. നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ പ്രസിദ്ധീകരിക്കുകയും സംപ്രേഷണം ചെയ്യുകയും ചെയ്ത മാധ്യമങ്ങള്ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസിലെ അന്വേഷണ പുരോഗതി അറിയിക്കണമെന്ന് ഹൈക്കോടതി. പ്രതിയായ ദിലീപിന്റെ പരാതിയെത്തുടര്‍ന്ന് 2022 ല്‍ രജിസ്റ്റര്‍ ചെയ്ത അഞ്ച് എഫ്ഐആറുകളിലെ പുരോഗതി അറിയിക്കാനാണ് ജസ്റ്റീസ് സി. പ്രദീപ് കുമാറിന്റെ നിര്‍ദേശം. മാധ്യമങ്ങള്‍ വിചാരണ നടപടികള്‍ റിപോര്‍ട്ട് ചെയ്യുന്നത് വിലക്കിയ ഉത്തരവിട്ടിട്ടും ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയെന്നായിരുന്നു പരാതി. തുടര്‍ന്ന് 2022 ലെ കോടതി ഉത്തരവിന്റെ നിര്‍ദേശത്തില്‍ എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഒരു അന്വേഷണവും നടത്തിയിട്ടില്ലെന്ന് ദിലീപിന്റെ അഭിഭാഷകന് അറിയിച്ചതിനെത്തുടര്‍ന്നാണ് കോടതി നിര്‍ദേശം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നടിയെ അക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട കേസില്‍ ഡിസംബര്‍ എട്ടിനാണ് വിധി പറയുന്നത്.
Read Moreസംവരണം മറികടന്ന് വനിതാ മുന്നേറ്റം: സ്ഥാനാർഥികളിൽ 52.36% വനിതകൾ
പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരിൽ 52.36 ശതമാനം സ്ത്രീകൾ. ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും കോർപറേഷനുകളിലുമായി 23,562 സീറ്റുകളിൽ മത്സരിക്കുന്ന 75,632 സ്ഥാനാർഥികളിൽ 39,604 പേർ സ്ത്രീകളാണ്. 36,027 പുരുഷൻമാരും ട്രാൻസ്ജെൻഡർ വിഭാഗത്തിലെ ഒരാളുമാണ് മത്സരരംഗത്തുള്ളത്. 1994ലെ പഞ്ചായത്ത് രാജ് നഗരപാലിക നിയമത്തിന്റെ തുടര്‍ച്ചയായി 2010 മുതല്‍ സംസ്ഥാനത്തു നടപ്പാക്കിയ നിയമത്തെത്തുടർന്നാണ് വനിതകളുടെ മുന്നേറ്റം തദ്ദേശസ്ഥാപനങ്ങളില്‍ കണ്ടുതുടങ്ങിയത്. 2020ലെ സ്ഥാനാർഥികളിൽ 51.53 ശതമാനം സ്ത്രീകളായിരുന്നു. 38,566 സ്ത്രീകളും 36,269 പുരുഷൻമാരും ഒരു ട്രാൻസ്ജെൻഡറുമാണ് ജനവിധി തേടിയത്. ഇവരിൽ 12,017 സ്ത്രീകളും 9849 പുരുഷൻമാരും വിജയിച്ചു. ജില്ലാ പഞ്ചായത്തുകളിൽ 52.26 ശതമാനവും ബ്ലോക്ക് പഞ്ചായത്തുകളിൽ 54.37 ശതമാനവും ഗ്രാമപഞ്ചായത്തുകളിൽ 54.82 ശതമാനവും നഗരസഭകളിൽ 54.74 ശതമാനവും കോർപറേഷനുകളിൽ 54.34 ശതമാനവും വനിതാ ജനപ്രതിനിധികളുണ്ടായി. 1038 വനിതാ സ്ഥാനാർഥികൾ ഇത്തവണ കൂടിയിട്ടുണ്ട്. ജനറൽ സീറ്റുകളിൽപോലും വനിതകളെ പ്രമുഖ രാഷ്ട്രീയകക്ഷികളടക്കം സ്ഥാനാർഥികളാക്കിയിട്ടുണ്ട്. നിലവിലെ…
Read Moreപാഡി ഓഫീസർമാരും മില്ലുകാരും തമ്മിൽ ഒത്തുകളി; നെല്ലു സംഭരണം പാളുന്നു
അമ്പലപ്പുഴ: പാഡി ഓഫീസർമാരും മില്ലുകാരും തമ്മിൽ ഒത്തുകളി. ജില്ലയിൽ കർഷകരെ കണ്ണീരിലാഴ്ത്തി നെല്ല് സംഭരണം പാളുന്നു. സംഭരിച്ചാലുടൻ നെല്ലിന്റെ വില നൽകുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഈ പ്രഖ്യാപനമാണ് കടലാസിലൊതുങ്ങിയത്. കർഷകർ മാസങ്ങൾ നീണ്ട അധ്വാനത്തിനൊടുവിൽ കൊയ്തെടുക്കുന്ന ആയിരക്കണക്കിന് ക്വിന്റൽ നെല്ല് മില്ലുടമകളുടെ പിടിവാശിയെത്തുടർന്ന് കെട്ടിക്കിടക്കുന്നതോടെ കോടികളുടെ നഷ്ടമാണ് സംഭവിക്കുന്നത്. എന്നിട്ടും മില്ലുടമകൾക്കായി നിലകൊള്ളുകയാണ് ഉദ്യോഗസ്ഥർ. ഒരു മാസം മുൻപ് പുന്നപ്രയിൽ വെട്ടിക്കരി പാടശേഖരത്ത് കൊയ്ത്ത് പൂർത്തിയായി ആഴ്ചകൾക്കുശേഷമാണ് സംഭരണം നടന്നത്. സമാന ദുരവസ്ഥയാണ് ഇപ്പോൾ തകഴി കുന്നുമ്മയിലും കർഷകർ അനുഭവിക്കുന്നത്. താളത്തിനൊത്ത്ഇവിടെ രണ്ടാഴ്ച മുൻപ് കൊയ്ത്ത് പൂർത്തിയായെങ്കിലും ഇതുവരെ സംഭരണം നടന്നില്ല. റോഡരികിൽ കൂട്ടിയിട്ട ഒരു കോടിയിൽപ്പരം രൂപയുടെ നെല്ല് മഴയിൽ നശിക്കുമെന്ന ആശങ്കയിലാണ് കർഷകർ. മില്ലുടമകളുടെ താളത്തിനൊത്ത് ഉദ്യോഗസ്ഥർ നിൽക്കുന്നതാണ് നെൽ കർഷകരെ കണ്ണീരിലാഴ്ത്തുന്നത്. ഈർപ്പമില്ലാത്ത നല്ല നെല്ലിന് പോലും പത്തു കിലോയിലധികം കിഴിവാണ് മില്ലുടമകളുടെ…
Read Moreകൂട്ടബലാത്സംഗ കേസില്‍ ഒളിവില്‍ പോയയാള്‍ മൂന്നു വര്‍ഷത്തിനുശേഷം പിടിയില്‍
അടൂര്‍: കൂട്ടബലാത്സംഗ കേസില്‍ പ്രതി ചേര്ക്കപ്പെട്ടതിനേ തുടര്‍ന്ന് ഒളിവില്‍ പോയയാള്‍ മൂന്നു വര്‍ഷത്തിനു ശേഷം പോലീസ് പിടിയില്‍. നൂറനാട് പാലമേല്‍ കുളത്തും മേലേതില്‍ കൊച്ചു തറയില്‍ വീട്ടില്‍ ആര്. മനോജ് (35)നെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് കാരേക്കുടി ഭാഗത്തു നിന്നുമാണ് ഇയാളെ പിടികൂടിയത്. 2022 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഈ കേസില്‍ മൊത്തം അഞ്ച് പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ മൂന്നു പേരെ അതിവേഗ കോടതി മുന്‍പ് ശിക്ഷിച്ചിരുന്നു. ഇവര്‍ ഇപ്പോഴും ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണ്. ഒരാളെ കോടതി വെറുതെ വിട്ടു. എന്നാല്‍ മനോജിനെ പോലീസിനു പിടികൂടാന്‍ സാധിച്ചിരുന്നില്ല. ഒളിവില്‍പോയ ശേഷം മനോജ് സ്ഥിരമായി ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പര്‍ പോലും ഉപേക്ഷിച്ചിരുന്നു. ഒളിവില്‍ കഴിഞ്ഞ സമയം നാട്ടില്‍ ആരെയും വിളിക്കാന്‍ ശ്രമിച്ചതുമില്ല. ഇതിനിടയില്‍ പോലീസിന് തമിഴ്നാട് കാരേക്കുടി ഭാഗത്ത് മനോജ് ഉണ്ടെന്ന വിവരം…
Read Moreതെരെഞ്ഞെടുപ്പ് ആരവം മുഴങ്ങുമ്പോൾ ചായക്കൂട്ടുകളും ബ്രഷുമായി താരമായി പുന്നപ്രക്കാരൻ: ചുവരെഴുത്തിൽ ഓരോ വോട്ടും ഗോപീന്ദ്രന്‍..!
അമ്പലപ്പുഴ: ഫ്ലക്സും വിവിധ വർണ പോസ്റ്ററുകളും പ്രചാരണരംഗം കീഴടക്കിയെങ്കിലും ഗോപീന്ദ്രൻ ഇന്നും തെരെഞ്ഞെടുപ്പുരംഗത്ത് ചുവരെഴുത്തിൽ മുൻപന്തിയി. വിവിധ രാഷ്ട്രീയ പാർട്ടികളുടെ വോട്ട് അഭ്യർഥനയാണ് പുന്നപ്ര ചള്ളി സ്വദേശി ഗോപീന്ദ്രന്റെ കരവിരുതിൽ തെളിയുന്നത്. ഇദ്ദേഹത്തിന്റെ ഗോതര എന്ന തൂലിക നാമത്തിനും ഒരു കഥയുണ്ട്. നാലു പതിറ്റാണ്ടു മുമ്പ് പ്രവാസജീവിതം അവസാനിപ്പിച്ചു വീട്ടിലിരിക്കുമ്പോഴാണ് ഒരു തെരഞ്ഞെടുപ്പുസമയത്ത് സുഹ്യത്തുക്കളായ ഗോപീന്ദ്രൻ, തങ്കജി, രംഗനാഥ് എന്നിവർ ചേർന്നാണ് ഒരു പരസ്യകലാ സ്ഥാപനത്തിനു തുടക്കം കുറിച്ചത്. സുഹ്യത്തുക്കളുടെ പേരിന്റെ ആദ്യാക്ഷരം ചേർത്തപ്പോഴാണ് ഗോതരയെന്ന തൂലികാനാമം രൂപപ്പെട്ടത്. ഇതിനിടയിൽ തങ്കജിക്കു സർക്കാർ ജോലി കിട്ടി. രങ്കനാഥ് മറ്റ് ജോലികൾ തേടിപ്പോയി. എങ്കിലും ഗോപീന്ദ്രൻ ബാനറുകളും ചുവരെഴുത്തുമായി സജീവമായി തുടർന്നു. ഇന്ന് നാട്ടിലെ അറിയപ്പെടുന്ന ചുവരെഴുത്തുകാരനാണു ഗോപീന്ദ്രൻ. നാട്ടിലെങ്ങും തെരെഞ്ഞെടുപ്പ് ആരവം മുഴങ്ങുമ്പോഴും തന്നെ ഏൽപ്പിച്ച ജോലി തീർക്കാൻ ചുവരുകൾക്കു മുന്നിൽ ചായക്കൂട്ടുകളും ബ്രഷുമായി രാപകൽഭേദമന്യേ എഴുത്തുതുടരുകയാണ്…
Read Moreസ്ത്രീയുടെ മൃതദേഹം ചാക്കില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം: സ്ത്രീയെ ഓട്ടോയില്‍ എത്തിച്ച ഡ്രൈവറെ ചോദ്യം ചെയ്യുന്നു
കൊച്ചി: എറണാകുളം തേവര കോന്തുരുത്തിയില്‍ സ്ത്രീയുടെ മൃതദേഹം ചാക്കില്‍ പൊതിഞ്ഞ നിലയില്‍ വീട്ടുവളപ്പില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്ത്രീയെ ഓട്ടോറിക്ഷയില്‍ എത്തിച്ച ഡ്രൈവറെ പോലീസ് കണ്ടെത്തി. എറണാകുളം പനമ്പിള്ളി നഗര്‍ സ്വദേശി രതീഷിനെയാണ് സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്. സ്ത്രീയെ കൊല ചെയ്ത പ്രതിയും വീട്ടുടമയുമായ കോന്തുരുത്തി സ്വദേശി ജോര്‍ജ് (61) എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഇയാളുടെ ഓട്ടോറിക്ഷയിലാണ് ജോര്‍ജിന്റെ കോന്തുരുത്തിയിലെ വീട്ടില്‍ എത്തിച്ചത്. ഇയാള്‍ക്ക് പ്രതി ജോര്‍ജുമായി ബന്ധമുണ്ടോയെന്നും മുമ്പും ഇത്തരത്തില്‍ ലൈംഗികത്തൊഴിലാളികളെ ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കിയിട്ടുണ്ടോയെന്നുമാണ് പോലീസ് അന്വേഷിക്കുന്നത്. കേസിലെ പ്രതി ജോര്‍ജിന് മൂന്നു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ ലഭിച്ചിട്ടുണ്ട്. സൗത്ത് എസ്എച്ച്ഒ പി.ആര്. സന്തോഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. കഴിഞ്ഞ 21 ന് രാത്രി എറണാകുളം ഗവ. ഗേള്‍സ് ഹൈസ്കൂളിനു സമീപത്തു നിന്നാണ്…
Read Moreആറളം ഫാം പുനരധിവാസ മേഖലയിലെ വീടിനു സമീപത്തുനിന്നു രാജവെന്പാലയെ പിടികൂടി
ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് പത്തിൽ വീടിനു സമീപത്തുനിന്നു കൂറ്റൻ രാജവെന്പാലയെ പിടികൂടി. കെ.എൻ.അനിലിന്റെ വീടിനു സമീപത്തു നിന്നുമാണ് പാന്പിനെ പിടികൂടിയത്. രാജവെന്പാലയെ കണ്ടതോടെ വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് താത്കാലിക ജീവനക്കാരനും മാർക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോട്, മിറാജ് പേരാവൂർ എന്നിവരാണ് പാന്പിനെ പിടികൂടിയത്. ഫൈസൽ വിളക്കോട് പിടികൂടുന്ന നൂറാമത്തെ രാജവെന്പാലയാണിത്. പിടികൂടിയ പാന്പിനെ പിന്നീട് ഉൾ വനത്തിലെ ആവാസവ്യവസ്ഥയിൽ തുറന്നു വിട്ടു.
Read More