കോട്ടയം: ശബരിമല തീര്‍ഥാടനം ആരംഭിക്കാന്‍ ഒരുമാസം ശേഷിക്കെ ജില്ലയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ഏറെ കുറവുകളുണ്ടെങ്കിലും വരുംദിവസങ്ങളിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് തീര്ഥാടനസമൂഹം. എല്ലാ വര്‍ഷവും നിരവധി അപകടങ്ങള്‍ക്ക് ഇടയാക്കുന്ന കണമല റൂട്ടില്‍ അപകടരഹിത യാത്രയ്ക്ക് ശ്വാശ്വത പരിഹാരം ഈവര്‍ഷവും അകലെയാണ്. എല്ലാ വര്‍ഷവും ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് കണമലയിലുണ്ടാകുന്നത്. ഇതിനു പരിഹാരം കാണണമെന്നുള്ള ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന് എല്ലാ വകുപ്പുകളും ജാഗ്രത പുലര്‍ത്തണമെന്ന് കളക്ടര്‍ യോഗത്തില്‍ നിര്‍ദേശിച്ചു. ജില്ലാ പോലീസ് ചീഫ് ഷാഹുല്‍ ഹമീദ്, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത്, ആര്‍ഡിഒ ജിനു പുന്നൂസ്, വിവിധ വകുപ്പുമേധാവികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. പ്രധാന നിര്‍ദേശങ്ങള്‍ തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും അറുനൂറിലധികം പോലീസുകാരെ ജില്ലയിലെ…
Read MoreCategory: Edition News
രാഷ്ട്രപതിയുടെ സന്ദർശനം; റോഡുകളിൽ പൊതുമരാമത്ത് വകുപ്പിന്റെ കുഴിയടയ്ക്കൽ യജ്ഞം
കോട്ടയം: രാഷ്ട്രപതി ദ്രൗപതി മുര്‍മു 21ന് ജില്ലയില്‍ എത്തുമെന്നതിനാൽ നഗരത്തിലെ പ്രധാന റോഡുകളിലെ കുഴികളടയ്ക്കാന്‍ പണിപ്പെട്ട് പൊതുമരാമത്ത് വകുപ്പ്. എംസി റോഡിലാണു തിടുക്കത്തിലുള്ള കുഴിയടയ്ക്കല്‍ പ്രവൃത്തികള്‍ പുരോഗമിക്കുന്നത്. കഴിഞ്ഞദിവസം ആരംഭിച്ച കുഴിയടയ്ക്കല്‍ യജ്ഞം ഇന്നലെയും തുടര്‍ന്നു. അറ്റകുറ്റപ്പണിയുടെ ഭാഗമായി കുഴികളും റോഡ് മാര്‍ക്കിംഗ് പ്രവൃത്തികളുമാണു പുരോഗമിക്കുന്നത്.ഒരു വശത്തെ ഗതാഗതം പൂര്‍ണമായി നിരോധിച്ചാണ് പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നത്. ഇതു യാത്രക്കാരെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്. ഇതുമൂലം രണ്ട് ദിവസമായി നഗരത്തിലെ എല്ലാ പ്രധാന റോഡുകളിലെല്ലാം വന്‍ ഗതാഗതക്കുരുക്കാണ്. വ്യാഴാഴ്ച നാഗമ്പടം റൗണ്ടാനയിലെ കുഴിയടച്ചപ്പോള്‍ എംസി റോഡില്‍ ഏറ്റുമാനൂര്‍ ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ കുടുങ്ങി. ഈ ബ്ലോക്ക് സംക്രാന്തി വരെ നീണ്ടു. നാഗമ്പടം-ബേക്കര്‍ ജംഗ്ഷന്-ചുങ്കം റോഡിലും സമാനമായി ഗതാഗതം സ്തംഭിച്ചു. നാഗമ്പടം മുതല്‍ ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജംഗ്ഷന് വരെയാണു കുഴികളടയ്ക്കുന്നത്. 50 ലക്ഷം രൂപ മുതല്‍മുടക്കിലാണ് റോഡുകളുടെ പുനരുദ്ധാരണം. അടിയന്തര സാഹചര്യമെന്ന നിലയില്‍…
Read Moreഓപ്പറേഷന് നുംഖോര്‍: നടന് ദുല്‍ഖറിന്റെ വാഹനം വിട്ടുനല്‍കി; ഉപാധികളോടെ കസ്റ്റംസ് നൽകിയത് ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍
കൊച്ചി: ഓപ്പറേഷന് നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടികൂടിയ നടന് ദുല്‍ഖര്‍ സല്‍മാന്റെ വാഹനങ്ങളിലൊന്ന് വിട്ടുനല്‍കി. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കാറാണ് ഉപാധികളോടെ കസ്റ്റംസ് വിട്ടുനല്‍കിയത്. ബോണ്ടിന്റേയും, 20 ശതമാനം ബാങ്ക് ഗ്യാരണ്ടിയുടെയും അടിസ്ഥാനത്തിലാണ് നടപടി. വാഹനം സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകരുത്, ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കണം തുടങ്ങിയ നിബന്ധനകളും കസ്റ്റംസ് മുന്നോട്ടുവച്ചിട്ടുണ്ട്. വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ദുല്‍ഖര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നിയമപരമായ വഴിയിലൂടെയാണ് വാഹനം വാങ്ങിയതെന്നായിരുന്നു ദുല്‍ഖറിന്റെ വാദം. വിഷയത്തില്‍ കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറെ സമീപിക്കാനായിരുന്നു കോടതി നിര്‍ദേശം. അതുപ്രകാരം ദുല്‍ഖര്‍ അപേക്ഷ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ വാഹനം വിട്ടുനല്‍കിയിട്ടുള്ളത്. വിവിധ ജില്ലകളില്‍ നിന്നായി 43 വാഹനങ്ങളാണ് ഓപ്പറേഷന് നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടികൂടിയത്.
Read More24.7 കോടിയുടെ സൈബര്‍ തട്ടിപ്പ്; തട്ടിപ്പ് സംഘത്തിന്റെ കേന്ദ്രം കംബോഡിയ? പണം തട്ടിയെടുത്തത് 90 തവണകളായി
കൊച്ചി: കൊച്ചിയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഉടമയില്‍ നിന്നും 24.7 കോടി രൂപ തട്ടിയെടുത്ത കേസില്‍ സൈബര്‍ തട്ടിപ്പ് സംഘത്തിന്റെ കേന്ദ്രം കംബോഡിയയെന്ന സംശയത്തില്‍ പോലീസ്. കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് കൊടുവള്ളി സ്വദേശി പി.കെ. റഹീസ് (39), ആരക്കൂര്‍ തോളാമുത്തംപറമ്പ് സ്വദേശി വി. അന്‍സാര്‍ (39), പന്തീരാങ്കാവ് സ്വദേശി സി.കെ. അനീസ് റഹ്മാന് (25) എന്നിവരാണ് കഴിഞ്ഞ ദിവസം കോഴിക്കോട് നിന്ന് കൊച്ചി സിറ്റി സൈബര്‍ പോലീസിന്റെ പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്. കാലിഫോര്‍ണിയയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ക്യാപിറ്റലിക്സിന്റെ വ്യാജ സൈറ്റും ആപ്പും നിര്‍മ്മിച്ച് പ്രവര്‍ത്തിക്കുന്ന സൈബര്‍ തട്ടിപ്പ് സംഘത്തിന്റെ കേന്ദ്രം കംബോഡിയാന്നൊണ് പോലീസ് നിഗമനം. പിടിയിലായ മൂന്നു പ്രതികളും അടുത്തിടെ വിദേശയാത്ര നടത്തിയിരുന്നു. ഈ യാത്രയില്‍ കംബോഡിയ, തായ്ലാന്ഡ് സ്വദേശികളെ കണ്ടതായാണ് പോലീസിന്റെ കണ്ടെത്തല്‍. നേരത്തെ തട്ടിപ്പിന്റെ ഉറവിടം സൈപ്രസ് എന്ന് കണ്ടെത്തിയ പോലീസ് സൈബര്‍ തട്ടിപ്പ് സംബന്ധിച്ച്…
Read Moreസമീപവാസിയായ വീട്ടമ്മ പൊള്ളലേൽപ്പിച്ച ആശാ പ്രവര്‍ത്തക മരിച്ചു; പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ അറസ്റ്റിൽ
മല്ലപ്പള്ളി: കീഴ്വായ്പൂര് പോലീസ് സ്റ്റേഷനു സമീപം താമസിക്കുന്ന മല്ലപ്പള്ളി പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് ആശാപ്രവര്‍ത്തക പൊള്ളലേറ്റു ചികിത്സയിലായിരുന്ന പുളിമലയില്‍ ലതാകുമാരി (61) മരിച്ചു.സമീപവാസിയായ പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ സംഭവവുമായി ബന്ധപ്പെട്ട് റിമാന്‍ഡിലാണ്. വീട്ടില്‍ അതിക്രമിച്ചു കയറി തീവച്ചുവെന്നാണ് കേസ്. കഴിഞ്ഞ ഒമ്പതിനു വൈകുന്നേരം 4.30 ഓടെയാണ് ലതയ്ക്ക് ഗുരുതരമായി പൊള്ളലേറ്റത്. വീടിന് സമീപമുള്ള പോലീസ് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കോയിപ്രം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ഇര്‍ഷാദിന്റെ ഭാര്യ കൃഷ്ണപുരം സ്വദേശിനി സുമയ്യ സുബൈര്‍ വീട്ടില്‍ അതിക്രമിച്ചു കയറുകയും സ്വര്‍ണാഭരണങ്ങള്‍ ആവശ്യപ്പെട്ടെന്നും വിസമ്മതിച്ചപ്പോള്‍ കട്ടിലില്‍നിന്ന് പിടിച്ച് എഴുന്നേല്പിച്ച് കസേരയില്‍ ഇരുത്തി കഴുത്തില്‍ തുണിചുറ്റി കൊല്ലാന്‍ ശ്രമിച്ചതായുംമാലയും വളയും മോതിരവും കവര്‍ന്നശേഷം കത്തികൊണ്ട് മുഖത്ത് കുത്തി മുറിവേല്പിച്ചതായും തുടര്‍ന്ന് കട്ടിലില്‍ ബന്ധിപ്പിച്ച ശേഷം മെത്തയ്ക്ക് തീയിട്ടതായും എസ്ഐ കെ.രാജേഷിന് നല്കിയ മൊഴിയില്‍ ലതാകുമാരി പറഞ്ഞിരുന്നു. പൊള്ളലേറ്റും മുറിവുകളേറ്റും ഗുരുതരാവസ്ഥയിലാണ്…
Read Moreകെഎസ്ആർടിസി ബജറ്റ് ടൂറിസം; ഗ്രൂപ്പ് ബുക്കിംഗ് നടത്തുന്നവർക്ക് ഇനി കമ്മീഷൻ
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിപ്രകാരം ഗ്രൂപ്പ് ബുക്കിംഗ് നടത്തുന്നവർക്ക് ഇനി കമ്മീഷൻ കിട്ടും. കഴിഞ്ഞ ദിവസം ചേർന്ന ഡയറക്ടർ ബോർഡിന്റേതാണ് തീരുമാനം. ബജറ്റ് ടൂറിസം പദ്ധതിക്കു സ്വീകാര്യത വർധിച്ചു വരികയാണെന്നാണ് വിലയിരുത്തൽ. കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. കെഎസ്ആർടിസി യൂണിറ്റുകളിലെ ബജറ്റ് ടൂറിസം സെൽ നടത്തുന്ന വിനോദ സഞ്ചാര യാത്രകൾ വലിയ ഹിറ്റായി മാറിയിട്ടുണ്ട്. മികച്ച വരുമാനവും ബജറ്റ് ടൂറിസം സെൽ നേടുന്നുണ്ട്. വിവാഹം, തുടങ്ങിയ സ്വകാര്യ ആവശ്യങ്ങൾക്കും കെഎസ്ആർടിസി ബസ് വാടകയ്ക്ക് കൊടുക്കുന്നുണ്ട്. ബജറ്റ് ടൂറിസം പദ്ധതി കൂടുതൽ കാര്യക്ഷമമാക്കാനാണ് പ്രോത്സാഹനമായി കമ്മീഷൻ അനുവദിച്ചിരിക്കുന്നത്. ഗ്രൂപ്പ് ബുക്കിംഗ് ഏർപ്പാടാക്കുന്ന കെഎസ്ആർടിസി ജീവനക്കാർക്കും മറ്റ് സ്വകാര്യ വ്യക്തികൾക്കും കമ്മീഷൻ ലഭിക്കും. ശനി, ഞായർ, മറ്റ് അവധി ദിവസങ്ങളിലെഗ്രൂപ്പ് ബുക്കിംഗിന് പാക്കേജ് നിരക്കിന്റെ 2.5 ശതമാനമാണ് കമ്മീഷൻ. പ്രവൃത്തി ദിവസങ്ങളിലാണെങ്കിൽ 3 ശതമാനം കമ്മീഷൻ ലഭിക്കു..…
Read Moreറെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ഉദ്യോഗാർഥികൾക്ക് മുന്നറിയിപ്പുമായി അധികൃതർ
കൊല്ലം: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് വ്യാപകം. ഇതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികൾക്ക് മുന്നറിയിപ്പുമായി അധികൃതർ രംഗത്ത് എത്തി. വഞ്ചനാപരമായ റിക്രൂട്ട്മെൻ്റ് ഓഫറുകൾ വന്നാൽ സൂക്ഷിക്കണം എന്നാണ് തിരുവന്തപുരം ഡിവിഷൻ അധികൃതർ നൽകുന്ന നിർദേശം.മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ടാണ് ചിലർ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളെ സമീപിച്ചത്. ജോലി ലഭിക്കാൻ ഇവർ വൻതുകകൾ ആവശ്യപ്പെട്ട വിവരവും അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡുകളും റെയിൽവേ റിക്രൂട്ട്മെൻ്റ് സെല്ലുകളുമാണ് നിലവിൽ റിക്രൂട്ട്മെൻ്റുകൾ നടത്തുന്നത്. റെയിൽവേയിൽ ജോലി ഉറപ്പാക്കുന്നതിന് കുറുക്കവഴികളോ ഇടനിലക്കാരോ ഇല്ലെന്നും നിർദേശത്തിൽ പറയുന്നു. മാത്രമല്ല റിക്രൂട്ട്മെൻ്റ് ബോർഡും റിക്രൂട്ട്മെൻ്റ് സെല്ലും അവരുടെ പേരിൽ പ്രവർത്തിക്കാൻ വ്യക്തികളെയോ ഏജൻസികളെയോ കോച്ചിംഗ് സെൻ്ററുകളെയോ അധികാരപ്പെടുത്തിയിട്ടുമില്ല. റിക്രൂട്ട്മെന്റ് സംബന്ധിച്ച അറിയിപ്പുകളും അപ്ഡേറ്റുകളും ആർആർബിയുടെയും ആർആർസിയുടെയും വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കാറുണ്ട്. മാത്രമല്ല ഇവ മാധ്യമങ്ങൾ വഴിയും ഇത് ഉദ്യോഗാർഥികളെ അറിയിക്കാറുണ്ട്. റിക്രൂട്ട്മെൻ്റുകൾ സംബന്ധിച്ച വ്യക്തതയ്ക്കായി…
Read Moreകടലിന്റെ മക്കൾക്ക് കുടിക്കാൻ ഒരു തുള്ളി വെള്ളമില്ല; ഓഫീസുകൾ കയറിയിറങ്ങി മടുത്ത കടലോര ജനത സമരത്തിൽ
തുറവൂര്‍: കുടിവെള്ളത്തിനായി തീരദേശ ജനത വീണ്ടും സമരത്തില്‍. കുത്തിയതോട് ഗ്രാമപഞ്ചായത്ത് തീരപ്രദേശമായ പള്ളിത്തോട് ഒന്നും പതിനാറും വാര്‍ഡുകളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി തുടരുന്നു. കുടിവെള്ളത്തിനായി ജനം സമരം തുടങ്ങിയിട്ട് 14 വര്‍ഷത്തിലേറെയായി. ഉപജീവിനത്തിനായി കടലില്‍പോകുന്ന തീരവാസികള്‍ കുടിവെള്ളം വിലയ്ക്കുവാങ്ങിയാണ് ജീവിതം മുന്നോട്ടുപോകുന്നത്. വളരെ ദുരിതത്തിലായ ജീവിതാവസ്ഥയില്‍ വര്‍ഷങ്ങളേറെയായി സമരപരിപാടികളുമായി മുന്നോട്ടുപോയിട്ടും ഇതേവരെ ഒരു പരിഹാരം ഉണ്ടാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കോ വാട്ടര്‍ അഥോറിറ്റിക്കോ സാധിച്ചിട്ടില്ല. കുത്തിയതോട് പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, തഹസില്‍ദാര്‍, എംഎല്‍എ, എംപി, ജില്ലാകളക്ടര്‍ – വാട്ടര്‍ അഥോറിറ്റിയില്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എന്നിവര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്. എങ്കിലും ഇതുവരെ കുടിവെള്ളപ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഈ കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിനായി പുതിയ പൈപ്പ് സ്ഥാപിക്കണമെന്നാണ് വാട്ടര്‍ അഥോറിറ്റി നിര്‍ദേശിച്ചത്. ഇതിനായി നാട്ടുകാര്‍ ചേര്‍ന്നു പണം മുടക്കി വാട്ടര്‍ അഥോറിറ്റിയെക്കൊണ്ട് പുതിയ എസ്റ്റിമേറ്റെടുക്കുകയും എംപിക്കും എംഎല്‍എക്കും സമര്‍പ്പിക്കുകയും ചെയ്തിട്ടുള്ളതാണ്. പക്ഷേ,…
Read Moreഇടതു കാഴ്ചപ്പാടുള്ള സർക്കാരുകൾ അധികാരത്തിൽ വന്നതോടെ കേരളം ലോകത്തിനുതന്നെ മാതൃകയായെന്ന് കെ.കെ. ശൈലജ
മട്ടന്നൂർ: കേരളത്തിൽ പട്ടിണിയിൽ നിന്ന് ജനങ്ങളെ മുക്തരാക്കാനായെന്ന് കെ.കെ. ശൈലജ എംഎൽഎ. 1957നുശേഷം കേരളത്തിൽ ഇടതു കാഴ്ചപ്പാടുള്ള സർക്കാരുകൾ അധികാരത്തിൽ വന്നതോടെയാണ് കേരളം ലോകത്തിനുതന്നെ മാതൃകയാകുംവിധം വളർന്നതെന്നും എംഎൽഎ പറഞ്ഞു. തില്ലങ്കേരി പഞ്ചായത്ത് വികസന സദസ് ‘തളിരണിയും തില്ലങ്കേരി’ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എംഎല്‍എ. തില്ലങ്കേരി പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസന റിപ്പോര്‍ട്ട് പഞ്ചായത്ത് സെക്രട്ടറി ദിനേശന് പാറയിലും സംസ്ഥാനതല വികസന റിപ്പോര്‍ട്ട് റിസോഴ്സ് പേഴ്സണ്‍ എം. ബാബുരാജും അവതരിപ്പിച്ചു. പഞ്ചായത്തിലെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെയും വികസന പ്രവർത്തനങ്ങൾക്ക് ഭൂമി നൽകിയവരെയും എംഎല്‍എ ആദരിച്ചു. ചിത്രവട്ടത്ത് ആകാശ നിരീക്ഷണത്തിനായി ഒബ്സര്‍വേറ്ററി സ്ഥാപിച്ച് തില്ലങ്കേരി ടൂറിസം മേഖല ശക്തിപ്പെടുത്തണമെന്ന അഭിപ്രായം വികസന സദസിൽ ഉയർന്നു. പന്നി, കുരങ്ങ് ശല്യങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കണമെന്നും സുല്‍ത്താന്‍ ബത്തേരി മാതൃകയില്‍ നഗരം സൗന്ദര്യവല്‍ക്കരണമെന്നും പൊതുപരിപാടികള്‍ നടത്താനായി…
Read Moreഡ്രൈവര്‍ക്ക് പിന്നിൽ യുഡിഎഫ്, കെഎസ്ആര്‍ടിസി നന്നാവരുതെന്നാണ് ഇവരുടെ ആഗ്രഹമെന്ന് ഗതാഗത മന്ത്രി
കൊല്ലം: കെഎസ്ആർടിസി ബസിൽ പ്ലാസ്റ്റിക് കുപ്പി സൂക്ഷിച്ചതിന് ഡ്രൈവറെ സ്ഥലംമാറ്റിയ ഗതാഗത വകുപ്പിന്റെ നടപടി ഹൈക്കോടതി റദ്ദാക്കിയതിൽ പ്രതികരണവുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ. നടപടി നേരിട്ട ഡ്രൈവർക്കു പിന്നിൽ യുഡിഎഫ് ആണെന്നും ഹൈക്കോടതിയിൽ സീനിയർ അഭിഭാഷകനെ വയ്ക്കാൻ പണം നൽകിയത് ഇവരുടെ യൂണിയനാണെന്നും അദ്ദേഹം ആരോപിച്ചു. കെഎസ്ആർടിസി നന്നാവരുത് എന്നാണ് ഇവരുടെ ആഗ്രഹം. കെഎസ്ആര്‍ടിസി നശിക്കാൻ ആഗ്രഹിക്കുന്ന യൂണിയന്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി പരിഹസിച്ചു. ഡ്രൈവറുടെ സ്ഥലം മാറ്റം റദ്ദാക്കിയ കോടതി ഉത്തരവ് അംഗീകരിക്കുന്നു. എന്നാൽ, വകുപ്പുതല നടപടി സ്വീകരിക്കുന്നതിന് തടസമില്ലെന്നും ഗണേഷ്കുമാര് പറഞ്ഞു.
Read More