കേരള പോലീസ് അക്കാദമിയില്‍ ഇനി ശ്വാന പരിശീലനം പഠിക്കാം; ഇന്ത്യയിലെ ആദ്യസംരംഭം

കൊച്ചി: ശ്വാനപരിശീലനം ശാസ്ത്രീയമായി പഠിക്കുന്നതിന് കേരള പോലീസ് അക്കാദമിയും കാലിക്കറ്റ് സര്‍വകലാശാലയും സംയുക്തമായി ആരംഭിക്കുന്ന പുതിയ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ഡിസംബറില്‍ തുടക്കമാകും. ഇന്ത്യയില്‍ തന്നെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്. മൂന്ന് മാസം ദൈര്‍ഘ്യമുള്ള ഈ സര്‍ട്ടിഫിക്കറ്റ് കോഴ്‌സില്‍ കെനൈന്‍ ഹിസ്റ്ററി, ജനറല്‍ ഒബീഡിയന്‍സ് ആന്‍ഡ് ബിഹേവിയറല്‍ ട്രെയിനിംഗ്, ട്രേഡ് വര്‍ക്ക്, നായ്ക്കളുടെ സംരക്ഷണവും മരുന്നു നല്‍കലും, കെന്നല്‍ മാനേജ്‌മെന്‍റ് എന്നീ വിഷയങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന ശ്വാന പരിശീലന കേന്ദ്രത്തിലേയും ഈ മേഖലയിലെ മറ്റ് വിദഗ്ദ്ധരുടേയും നേതൃത്വത്തില്‍ അക്കാദമി കേന്ദ്രീകരിച്ച് നടത്തുന്ന ഈ കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് കേരള പോലീസ് അക്കാദമിയും കാലിക്കറ്റ് സര്‍വ്വകലാശാലയും സംയുക്തമായി നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ദേശീയ തൊഴില്‍ വിദ്യാഭ്യാസ പരിശീലന കൗണ്‍സിലിന്‍റെ അംഗീകാരം ലഭിക്കുന്ന രീതിയിലാണ് കോഴ്‌സിന്റെ പാഠ്യപദ്ധതി തയാറാക്കിയിട്ടുള്ളത്.വിദേശ രാജ്യങ്ങളിലടക്കം മികച്ച ജോലി സാധ്യതയുള്ള കോഴ്‌സാണിത്. പത്താം ക്ലാസില്‍ 50 ശതമാനം…

Read More

ഓപ്പറേഷന്‍ സൈ ഹണ്ട്: കേസുകളും അറസ്റ്റും കൂടുതല്‍ റൂറലില്‍;  കൊച്ചിയിൽ 46 അറസ്റ്റ്

കൊച്ചി: സൈബര്‍ സാമ്പത്തിക തട്ടിപ്പ് സംഘങ്ങളെ പൂട്ടാന്‍ പോലീസ് നടത്തിയ ഒപ്പറേഷന്‍ സൈ ഹണ്ടില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ അറസ്റ്റ് റൂറലില്‍. 43 പേരാണ് ഇവിടെ അറസ്റ്റിലായത്. ജില്ലയില്‍ ആകെ 46 അറസ്റ്റ് ആണ് ഇതുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയിട്ടുള്ളത്. റൂറല്‍ ജില്ലയില്‍ 102 ഇടങ്ങളിലാണ് പരിശോധന നടന്നത്. കോതംമംഗലത്ത് നിന്ന് എട്ട് പേരെയും, മൂവാറ്റുപുഴ ഏഴ്, ആലുവ, എടത്തല, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ നിന്ന് നാല് പേരെ വീതവും അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴയില്‍ 36 ഇടങ്ങളിലും, കോതമംഗലത്ത് 21 ഇടങ്ങളിലുമാണ് പോലീസ് പരിശോധന നടത്തിയത്. ചെക്ക് വഴിയും, എടിഎം വഴിയും സംശയാസ്പദമായി പണം പിന്‍വലിച്ചവരെയും ബാങ്ക് അക്കൗണ്ടുകള്‍ വാടകയ്ക്ക് നല്‍കിയവരെയുമാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. മൂവാറ്റുപുഴയില്‍ പിടിയിലായവര്‍ ഓണ്‍ലൈന്‍ തട്ടിപ്പ് വഴി ലക്ഷങ്ങളാണ് കൈക്കലാക്കിയത്. പ്രതികള്‍ സാമ്പത്തിക ലാഭത്തിനുവേണ്ടി കമ്മീഷന്‍ വ്യവസ്ഥയില്‍ ബാങ്ക് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്ന തട്ടിപ്പ്…

Read More

ശബരി എയർപോർട്ട്: സ്ഥലം സർവേ പൂർത്തിയായി; സ്വകാര്യ ഭൂമിക്ക് പൊന്നും വില നൽകും

കോട്ടയം: ശബരി എയര്‍പോര്‍ട്ട് നിർമാണത്തിന് ഭൂമി ഏറ്റെടുക്കുന്നതിനു മുന്നോടിയായി സ്വകാര്യവ്യക്തികളുടെ വക സ്ഥലങ്ങളുടെ ഫീല്‍ഡ് സര്‍വേ പൂര്‍ത്തിയായി. മാന്വല്‍ റെക്കോര്‍ഡ് തയാറാക്കി റവന്യു വകുപ്പിന് സമര്‍പ്പിക്കുന്നതോടെ നടപടികള്‍ അവസാനിക്കും. എരുമേലി തെക്ക്, മണിമല വില്ലേജുകളിലായി ബിലീവേഴ്‌സ് ചര്‍ച്ചിന്‍റെ കൈവശമുള്ള ചെറുവള്ളി എസ്റ്റേറ്റ് പൂര്‍ണമായി സര്‍വേ നടത്താന്‍ എസ്റ്റേറ്റ് മാനേജ്‌മെന്‍റിന് റവന്യു വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. കോടതി വ്യവഹാരങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ചെറുവള്ളി എസ്റ്റേറ്റിന്‍റെ അളവ് നടത്തിയിരുന്നില്ല. എന്നാല്‍ എസ്റ്റേറ്റിന്‍റെ അതിരുകള്‍ വ്യക്തമായതിനാല്‍ തോട്ടത്തില്‍ ഏരിയല്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ആഴ്ചകളുടെ താമസമേ വേണ്ടിവരു എന്ന് റവന്യു അധികൃതര്‍ വ്യക്തമാക്കി. എരുമേലി തെക്ക്, മണിമല വില്ലേജുകളിലായി ബിലീവേഴ്സ് ചര്‍ച്ചിന്‍റെ കൈവശമുള്ള ചെറുവള്ളി എസ്റ്റേറ്റ് ഉള്‍പ്പെടെ 2570 ഏക്കറാണ് വിമാനത്താവളത്തിനും അനുബന്ധ വികസനത്തിനുമായി ഏറ്റെടുക്കുക. എരുമേലി സൗത്ത്, മണിമല വില്ലജുകളിലായി 245 പേരുടെ ഭൂമിയാണ് വേണ്ടിവരിക. സ്വകാര്യ വ്യക്തികളുടെ സ്ഥലം…

Read More

കല്ലൂർ സ്റ്റേഡിയം ; നവീകരണം മന്ദഗതിയില്‍; ആശങ്കയില്‍ വ്യാപാരികള്‍

കൊച്ചി: അര്‍ജന്‍റീന ഓസ്‌ട്രേലിയ സൗഹൃദ മത്സരം നടക്കില്ലെന്ന് ഉറപ്പായതോടെ കലൂര്‍ സ്റ്റേഡിയം നവീകരണം മന്ദഗതിയില്‍ ആയെന്ന ആരോപണവുമായി കലൂര്‍ സ്റ്റേഡിയം ഷോപ്പ് ഓണേഴ്‌സ് അസോസിയേഷന്‍. നിലവിലെ വേഗതയില്‍ നിര്‍മാണ പണികള്‍ തുടര്‍ന്നാല്‍ നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാകുമോ എന്ന് സംശയമുണ്ട്. പണികള്‍ തീരാതെ വന്നാല്‍ അത് വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുമെന്നും വ്യാപാരികള്‍ ആശങ്ക പങ്കുവച്ചു. നിലവില്‍ അറ്റകുറ്റപ്പണികള്‍ മൂലം പ്രദേശത്തെ പൊടി ശല്യം രൂക്ഷമാണ്. ഇത് കച്ചവടത്തെ ബാധിക്കുന്നുണ്ട്. പ്രദേശത്തെ റോഡ് അടക്കം ഏതാനും ഇടങ്ങളില്‍ കുത്തിപ്പൊളിച്ച് ഇട്ടിരിക്കുന്നത് വാഹനങ്ങള്‍ കടന്നു വരുന്നതിന് പ്രതിസന്ധി തീര്‍ക്കുന്നു. 120 ഓളം കടകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 50ല്‍ അധികവും ഹോട്ടലുകളാണ്. പൊടി ശല്യം അടക്കം പ്രതികൂലമായി ബാധിക്കുന്നതും ഇവിടുത്തെ ഭക്ഷണശാലകളെയാണ്. അതേസമയം സ്റ്റേഡിയവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ സ്‌പോണ്‍സര്‍ പിന്മാറിയാല്‍ നിര്‍മാണം അവതാളത്തിലാകും. ഇതോടെ കച്ചവട സ്ഥാപനങ്ങള്‍…

Read More

തരിശുഭൂമി കൃഷിയിടമാക്കാൻ ടൈസ് എഫ്പിസി

കോട്ടയം: സംസ്ഥാനത്തിന്‍റെ ഗുരുതര കാര്‍ഷികപ്രതിസന്ധിക്ക് പരിഹാരവുമായി ടൈസ് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി. ഭൂവുടമകളില്‍ നിന്ന് ഭൂമിയേറ്റെടുത്ത്, ഓരോ പ്രദേശത്തിനും അനുയോജ്യമായ കാര്‍ഷിക വിളകള്‍, കമ്പനി നേരിട്ട് കൃഷി ചെയ്ത് വിഷരഹിതമായ ഉല്പന്നങ്ങള്‍, തനതായും മൂല്യവര്‍ധിത, ബ്രാന്‍ഡഡ് ഉത്പന്നങ്ങളായും, ഓണ്‍ലൈന്‍ വിപണിയിലൂടെയും സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെയും എത്തിക്കാനാണ് ലക്ഷ്യം. ‌പരിസ്ഥിതി ഗവേഷണ സ്ഥാപനമായ ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സസ് പ്രൊമോട്ട് ചെയ്യുന്ന, നബാര്‍ഡിന്‍റെ ധനസഹായത്തോടെ രൂപീകൃതമാകുന്ന കമ്പനി ആദ്യ വര്‍ഷങ്ങളില്‍ കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും കാര്‍ഷിക ഉത്പാദനം ആരംഭിക്കും. കമ്പനിയുടെ ഉദ്ഘാടനം മൂന്നിന് വൈകുന്നേരം മൂന്നിന്, മണര്‍കാട് നാലുമണിക്കാറ്റിലെ ഷെഫ് നളന്‍ ഫുഡ് അക്കാഡമിയില്‍ മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. കമ്പനി ചെയര്‍മാന്‍ റോയ് പോള്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ മന്ത്രി വി.എന്‍. വാസവന്‍, ചീഫ് വിപ്പ് ഡോ.…

Read More

ചരക്ക് ഗതാഗതത്തിന് ഒരു തടസവുമില്ലാതെ നിയന്ത്രിത വേഗതയിൽ ചരക്ക് ഇടനാഴികൾ വഴി  ഇനി യാത്രാ ട്രെയിനുകളും

പരവൂർ (കൊല്ലം): ചരക്ക് ഇടനാഴികൾ വഴി ഇനി പാസഞ്ചർ ട്രെയിനുകൾ സർവീസ് നടത്താൻ തീരുമാനം. ഉത്സവകാല തിരക്കുകൾ ഒഴിവാക്കാൻ ഡിഎഫ്സികൾ (ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ ) വഴി പകൽ സമയ പാസഞ്ചർ ട്രെയിൻ സർവീസുകളായിരിക്കും നടത്തുക.ഇത്തരത്തിലുള്ള യാത്രാ തീവണ്ടികളുടെ വേഗത മണിക്കൂറിൽ 85 കിലോമീറ്ററായും നിജപ്പെടുക്കിയിട്ടുണ്ട്.പരീക്ഷണാർഥം ഗയ-ഷുക്കൂർ ബസ്തി റൂട്ടിൽ ഇത്യൻ റെയിൽവേ അൺ റിസർവ്ഡ് പാസബർ ട്രെയിൻ ചരക്ക് ഇടനാഴി വഴി ഓടിക്കുകയും ചെയ്തു. ഡിഎഫ്സി വഴി റെയിൽവേ ഏർപ്പെടുത്തിയ രാജ്യത്തെ പ്രഥമ ഫെസ്റ്റിവൽ സ്പെഷൽ ട്രെയിൻ എന്ന ഖ്യാതിയും ഈ സർവീസ് സ്വന്തമാക്കി.വേഗതയേറിയതും തടസമില്ലാത്ത കണക്ടിവിറ്റിയും സാധ്യമാക്കാൻ ഈ ട്രെയിനിന് സാധിച്ചു എന്നാണ് റെയിൽവേ മന്ത്രാലയത്തിന്‍റെ വിലയിരുത്തൽ. ഇക്കാര്യം റെയിൽവേ അധികൃതർ സമൂഹമാധ്യമമായ എക്സിൽ പങ്കുവയ്ക്കുകയും ചെയ്തു. റെയിൽവേ തന്നെ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ഈ ട്രെയിൻ ശരാശരി 85 കിലോമീറ്റർ വേഗതയിൽ ഏകദേശം…

Read More

വൈക്കത്ത് കാർ കനാലിൽ പതിച്ച് യുവ ഡോക്ടർക്ക് ദാരുണാന്ത്യം: മരിച്ചത് കൊട്ടാരക്കര റാസ ആരോമ ആശുപത്രിയിലെ കോസ്മറ്റോളജി ഡോക്ടർ അമൽസൂരജ്

വൈക്കം: വൈക്കം തോട്ടുവക്കത്ത് നിയന്ത്രണംവിട്ട കാർ കെവി കനാലിൽ പതിച്ചുണ്ടായ അപകടത്തിൽ ദന്ത ഡോക്ടർക്കു ദാരുണാന്ത്യം. പലക്കാട് ഒറ്റപ്പാലം കണ്ണി‍യംപുറം അനുഗ്രഹയിൽ ഷൺമുഖന്‍റെ മകൻ അമൽസൂരജ് (33) ആണ് മരിച്ചത്. ഇന്നു രാവിലെ ആറോടെയാണ് കനാലിൽ മുങ്ങിയനിലയിൽ കാർ കണ്ടത്. ഉടൻതന്നെ നാട്ടുകാർ പോലീസിനെ വിവരമറിയിച്ചു. പോലീസും ഫയർഫോഴ്സുമെത്തി അമലിനെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊട്ടാരക്കര ചെങ്ങമനാട് റാസ ആരോമ ഹോസ്പിറ്റലിൽ കോസ്മറ്റോളജി വിഭാഗം ഡോക്ടറായിരുന്നു. എറണാകുളത്തുള്ള സുഹൃത്തിനെ സന്ദർശിക്കാനായി പോകുന്ന വഴിക്കായിരുന്നു അപകടം. രാത്രിയോ, ഇന്നു പുലർച്ചയ്ക്കോ അപകടം നടന്നതാകാമെന്നാണ് കരുന്നത്. കാറിൽ മറ്റാരും ഉണ്ടായിരുന്നില്ല. വെച്ചൂർ ഭാഗത്തുനിന്നാണു കാർ വന്നത്. റോഡരിൽ സൂക്ഷിച്ചിരുന്ന തടികളിൽ ഇടിച്ചശേഷം കാർ കനാലിൽ പതിച്ചെന്നാണ് പ്രാഥമികനിഗമനം. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പോലീസ് മേൽ നടപടി സ്വീകരിച്ചു. കരിയാറും വേമ്പനാട്ട് കായലും തമ്മിൽ…

Read More

മഴയിൽ കിളിർത്തത് കണ്ണീർ… കൊയ്തെടുത്ത നെല്ലെടുക്കാൻ ആരുമില്ല; വില വർധന കർഷകരോഷം ശമിപ്പിക്കാൻ പര്യാപ്തമല്ല

അമ്പലപ്പുഴ: കൊയ്തെടുത്ത നെല്ലെടുക്കാൻ ആരുമില്ല. 28 ലക്ഷത്തോളം രൂപയുടെ നെല്ല് മഴയിൽ നശിക്കുന്നു. കൃഷി ഉപേക്ഷിക്കാൻ തയാറായി കർഷകർ. പുന്നപ്ര തെക്ക് പഞ്ചായത്ത് അറവുകാട് കിഴക്ക് 90 ഏക്കറുള്ള പാര്യക്കാട് പാടശേഖരത്തിലാണ് ഒരാഴ്ചയായി നെല്ല് റോഡരികിൽ കൂട്ടിയിട്ടിരിക്കുന്നത്. 64 കർഷകരാണ് ഇവിടെയുള്ളത്. പുന്നപ്ര പൂന്തറ വടക്ക് പാടശേഖരത്തിലെ കൊയ്ത്ത് കഴിഞ്ഞ് 16 ദിവസമായ നെല്ല് മഴയിൽ കിളർത്തു. ഇവിടെയും ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്കുണ്ടായത്.പത്തു ദിവസം മുൻപാണ് പാര്യക്കാട് പാടത്ത് രണ്ടാം കൃഷിയുടെ കൊയ്ത്ത് നടന്നത്. ഒരേക്കറിന് 25 ഓളം ക്വിന്‍റൽ നെല്ല് ലഭിച്ചു. പത്തു ടണ്ണോളം നെല്ലാണ് പാടവരമ്പത്തും റോഡരികിലുമായി കൂട്ടിയിട്ടിരിക്കുന്നത്. കൊയ്ത്ത് കഴിഞ്ഞ് രണ്ടു ദിവസത്തിനുശേഷം നെല്ല് നോക്കാനായി മില്ലുകാരുടെ ഏജന്‍റ് എത്തി. നല്ല നെല്ലാണെന്നും രണ്ടു ദിവസം കഴിഞ്ഞ് നെല്ലെടുക്കാൻ വരാമെന്നും പറഞ്ഞ് മടങ്ങിയ ഏജന്‍റ് ഇതുവരെ എത്തിയില്ല. ഇതിനിടെ കർഷകർ പല തവണ…

Read More

പുന്നത്തുറ സഹ.ബാങ്ക് മുൻ പ്രസിഡന്‍റ് ഡൽഹിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു;  മരണത്തിൽ സംശയമുണ്ടെന്ന് ഭാര്യയും ബന്ധുക്കളും

ഏറ്റുമാനൂർ: പുന്നത്തുറ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്‍റ് ഏറ്റുമാനൂർ മാടപ്പാട് ഇടവൂർ കെ.യു. സോമശേഖരൻ നായർ (60) ഡൽഹിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ഡൽഹി റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ഇന്നലെ രാവിലെയായിരുന്നു മരണം. സുഹൃത്തിന് നൽകിയ പണം തിരികെ വാങ്ങുന്നതിനായി രണ്ടു മാസം മുമ്പാണ് സോമശേഖരൻ നായർ ഡൽഹിയിൽ എത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെ അദ്ദേഹത്തെ അബോധാവസ്ഥയിൽ റോഡിൽ കണ്ടെത്തുകയായിരുന്നു. പോലീസാണ് ആശുപത്രിയിൽ എത്തിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പണം നൽകാനുള്ള സുഹൃത്ത് ചൊവ്വാഴ്ച രാവിലെ വീട്ടിലേക്ക് വിളിച്ചുപറയുമ്പോഴാണ് കുടുംബാംഗങ്ങൾ വിവരമറിയുന്നത്. നിസാര പ്രശ്നമേ ഉള്ളൂവെന്നും ഭയപ്പെടാനില്ലെന്നുമാണ് ഇയാൾ പറഞ്ഞത്. സോമശേഖരൻ നായരെക്കൊണ്ട് ഇവിടേക്ക് ഫോൺ വിളിപ്പിക്കാൻ കുടുംബാംഗങ്ങൾ ഇയാളോട് പറഞ്ഞെങ്കിലും ബുധനാഴ്ച രാവിലെവരെ വിളി ഉണ്ടായില്ല. തുടർന്ന് കുടുംബാംഗങ്ങളുടെ ഡൽഹിയിലുള്ള സുഹൃത്തുക്കളെ അറിയിക്കുകയും അവർ ആശുപത്രിയിൽ എത്തുകയും ചെയ്തപ്പോഴാണ് നില ഗുരുതരമാണെന്ന് അറിയുന്നത്.…

Read More

കോട്ടയം മെഡി. കോളജിലെ അവയവമാറ്റ ശസ്ത്രക്രിയ: സ്വീകരിച്ചവർ സുഖം പ്രാപിക്കുന്നു

ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായവരുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നു. മുന്നു പേര്‍ക്കാണ് കഴിഞ്ഞയാഴ്ച അവയവ മാറ്റ ശസ്ത്രക്രിയ നടത്തിയത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച തിരുവനന്തപുരം പൂഴനാട് കാവിന്‍പുറത്ത് എ.ആര്‍. അനീഷിന്‍റെ ശ്വാസകോശം, വൃക്ക, ഹൃദയം എന്നിവയാണ് മൂന്നു പേര്‍ക്ക് മാറ്റിവച്ചത്. മുന്നു പേരും വെന്‍റിലേറ്റര്‍ സഹായം വേണ്ടാത്ത അവസ്ഥയിലെത്തിയിട്ടുണ്ട്. ശ്വാസകോശം മാറ്റിവച്ച മുണ്ടക്കയം സ്വദേശിനി സ്വയം ശ്വാസമെടുക്കാന്‍ തുടങ്ങി. വൃക്ക മാറ്റിവച്ച കോഴഞ്ചേരി സ്വദേശിയുടെ ആരോഗ്യനില അടുത്ത ആഴ്ച ഡിസ്ചാര്‍ജ് ചെയ്യാനാകും വിധം മെച്ചപ്പെട്ടിട്ടുണ്ട്. ഹൃദയം മാറ്റിവച്ച എറണാകുളം വരിക്കോലി സ്വദേശിയുടെ നില മെച്ചപ്പെട്ടു വരുന്നു. വെന്‍റിലേറ്റര്‍ മാറ്റിയെങ്കിലും ഓക്സിജന്‍ സംവിധാനം ഒരുക്കിട്ടുണ്ട്. ഹൃദയം എടുത്തയാളുമായി ഹൃദയം സ്വീകരിച്ചയാള്‍ക്ക് പ്രായവ്യത്യാസമുള്ളതുകൊണ്ട് പ്രവര്‍ത്തനം യോജിച്ചുവരാന്‍ കുറച്ചു ദിവസങ്ങള്‍ കൂടി വേണ്ടി വന്നേക്കും. സാധാരണ അവയവമാറ്റത്തിന് വിധേയമാക്കുന്നവരെ…

Read More