രക്ഷാപ്രവര്‍ത്തനത്തിന്‍റെ പേരില്‍ മര്യാദകെട്ട പ്രചരണം നടക്കുന്നുവെന്ന് വി.ഡി. സതീശൻ

കൊച്ചി: കര്‍ണാടകയിലെ രക്ഷാപ്രവര്‍ത്തനത്തിന്‍റെ പേരില്‍ മര്യാദകെട്ട പ്രചരണമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കേരളത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉരുള്‍ പൊട്ടലുണ്ടായ എത്രയോ സ്ഥലങ്ങളില്‍ ഇതുവരെ ആളുകളെ കണ്ടെത്തിയിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. കവളപ്പാറയില്‍ എത്രയോ പേരെ തിരിച്ചു കിട്ടാനുണ്ടതെന്നതൊക്കെ മറന്നു പോയി. കര്‍ണാടകത്തിലെ കാര്‍വാര്‍ എംഎല്‍എ ഇതുവരെ ആ സ്ഥലത്തുനിന്നു മാറിയിട്ടില്ല. മണ്ണിടിച്ചിലിന് സാധ്യതയുണ്ടായിരുന്ന സ്ഥലത്ത് ശ്രമകരമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. വാര്‍ത്ത നല്‍കിയും നെഗറ്റീവ് സാധനങ്ങള്‍ പറഞ്ഞും കര്‍ണാടകത്തിന് എതിരായ വികാരം ഉണ്ടാക്കുന്നതും ശരിയല്ല. ഉരുള്‍പൊട്ടി ഉണ്ടാകുന്ന മണ്ണും കല്ലും കാണാത്തവരാണ് ഇങ്ങനെ സംസാരിക്കുന്നത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് എല്ലാ പിന്തുണയും നല്‍കണമെന്നും സതീശൻ കൂട്ടിച്ചേർത്തു.

Read More

ന്യൂമാഹിയിൽ പാസ്പോർട്ട് അപേക്ഷകന് “ലയണൽ മെസി’ യുടെ ഫോൺകോൾ

തലശേരി: പാസ്പോർട്ട് പുതുക്കാൻ അപേക്ഷിച്ച വ്യക്തിയുടെ ഫോണിലേക്ക് ജീവിച്ചിരിക്കുന്ന ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ ഫോൺ കോൾ പ്രവാഹം. ന്യൂ മാഹി പോലീസ് സ്റ്റേഷൻ പരിധിയിലാണ് “മെസിയും പാസ്പോർട്ടും’ എന്ന രസകരമായ സംഭവങ്ങൾ അരങ്ങേറിയത്. പാസ്പോർട്ട് പുതുക്കാൻ അപേക്ഷിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും പോലീസ് വേരിഫിക്കേഷൻ നടക്കാത്തത് അപേക്ഷകനെ അങ്കലാപ്പിലാക്കി. പാസ്പോർട്ട് എസ്പി ഓഫീസിൽ പെൻഡിംഗിലാണെന്നാണ് ഓൺലൈനിൽ കാണിക്കുന്നത്.അങ്കലാപ്പിലായ അപേക്ഷകൻ സ്പെഷൽ ബ്രാഞ്ച് എസിപി കെ.വി. പ്രമോദ് ഉൾപ്പെടെയുള്ള പല പോലീസ് ഉദ്യോഗസ്ഥരെയും സമീപിച്ച് ആവലാതി അറിയിച്ചു. ഇതിനിടയിൽ അപേക്ഷകന്‍റെ ഫോണിലേക്ക് ഒരു കോൾ എത്തി. “ന്യൂ മാഹി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനാണ്. നിങ്ങൾ പാസ്പോർട്ടിന് അപേക്ഷിച്ചിട്ടില്ലേ? എത്ര ദിവസമായി നിങ്ങളെ വിളിക്കുന്നു. എന്താ ഫോൺ അറ്റൻഡ് ചെയ്യാത്തത്… ഇതായിരുന്നു പോലീസ് ഉദ്യോഗസ്ഥന്‍റെ ചോദ്യം’. തുടർന്നുള്ള ആശയ വിനിമയത്തിലാണ് ലയണൽ മെസി കടന്നു വരുന്നത്. അപേക്ഷന്‍റെ ഫോണിലേക്ക്…

Read More

‘എന്‍റെ അച്ഛനും ഡ്രൈവറാണ്’; രണ്ടാംക്ലാസുകാരന്‍റെ കുറിപ്പ് വൈറൽ

കോഴിക്കോട്: ‘ഇന്ന് എനിക്ക് സങ്കടമുള്ള ദിവസമാണ്. കേരളത്തിൽനിന്നു കർണാടകയിലേക്ക് വണ്ടിയുമായി പോയ അർജുൻ മണ്ണിടിച്ചിലിൽ കാണാതായി. എന്‍റെ അച്ഛനും ഡ്രൈവറാണ്. ഡ്രൈവർമാരെ ദൈവം കാത്തു രക്ഷിക്കട്ടെ’- കർണാടകയിലെ അഗോലയിൽ മണ്ണിടിച്ചിലിൽ അർജുനെ കാണാതായ നടുക്കത്തിൽ കോഴിക്കോട് വടകര മേപ്പയിൽ ഈസ്റ്റ് എസ്ബി സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാർഥി ഇഷാൻ ഡയറിയിൽ ഹൃദയസ്പർശിയായ വരികളാണിത്. കുറിപ്പ് വൈറലായതോടെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും കൃറിപ്പ് സാമൂഹ്യമാധ്യമത്തിൽ പങ്കുവച്ചു. മലയാളക്കരയുടെ മനസിലെ നോവായി മാറിയിരിക്കുകയാണ് അർജുൻ

Read More

കരുവന്നൂര്‍ കള്ളപ്പണ ഇടപാട്: അന്വേഷണ സംഘത്തലവനെ മാറ്റി; പി. രാധാകൃഷ്ണന് അന്വേഷണ മേല്‍നോട്ടം

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ രണ്ടാംഘട്ട അന്വേഷണത്തിന് നേതൃത്വം വഹിച്ചിരുന്ന ഡെപ്യൂട്ടി ഡയറക്ടര്‍ പ്രശാന്ത് കുമാറിനെ സ്ഥലം മാറ്റി.  ഡല്‍ഹിയിലെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ഹെഡ് ഓഫീസിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. നേരത്തെ നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് അന്വേഷിച്ചിരുന്ന പി. രാധാകൃഷ്ണനാണ് ഇനി കരുവന്നൂര്‍ കേസിന്‍റെ അന്വേഷണ മേല്‍നോട്ടം. കൊച്ചി സോണല്‍ ഓഫീസില്‍ അസിസ്റ്റന്‍റ് ഡയറക്ടറായിരിക്കെ ഡെപ്യൂട്ടി ഡയറക്ടറായി സ്ഥാനക്കയറ്റത്തോടെ ഇഡിയുടെ ചെന്നൈ ഓഫീസിലേക്ക് രാധാകൃഷ്ണന് സ്ഥലമാറ്റം ലഭിച്ചിരുന്നു. 2022 ഓഗസ്റ്റിലാണ് ചെന്നൈയിലേക്ക് മാറിയത്. ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണനെ ചെന്നെയില്‍ നിന്ന് ഇനി കൊച്ചിയിലേക്ക് മാറ്റും. ആദ്യഘട്ട അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത് പ്രശാന്ത് കുമാറിന്‍റെ നേതൃത്വത്തിലുള്ള ഇഡി സംഘമായിരുന്നു. കരുവന്നൂരിന് പുറമെ മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കിനെതിരെ അന്വേഷണം നടക്കുന്ന കിഫ്ബി കേസ്, ഹൈറിച്ച്, പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പുകള്‍ എന്നിവയും അന്വേഷിച്ചത്…

Read More

മുൻവൈരാഗ്യത്തിന്‍റെ പേരിൽ ഭാര്യാസഹോദരനെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു; ഇരുപത്തിയേഴുകാരൻ പിടിയിൽ

വലിയതുറ: ഭാര്യാ സഹോദരനെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ വലിയതുറ പോലീസ് അറസ്റ്റ് ചെയ്തു. വലിയതുറ വള്ളക്കടവ് ഹെലന്‍ ഹൗസില്‍ നിക്‌സന്‍ സേവ്യറിനെ (27) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടാഴ്ചകള്‍ക്ക് മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. വള്ളക്കടവില്‍ താമസിക്കുന്ന യുവാവിനെയാണ് ഇയാള്‍ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചത്. മുന്‍ വൈരാഗ്യമായിരുന്നു അക്രമണത്തിന് കാരണമായത്. സംഭവത്തിനു ശേഷം ഒളിവില്‍പോയ പ്രതിയ്ക്കായി പോലീസ് കന്യാകുമാരി കേന്ദ്രീകരിച്ച് മത്സ്യബന്ധന ബോട്ടുകളിലും പരിസരപ്രദേശങ്ങളിലും തെരച്ചില്‍ നടത്തിയെങ്കിലും ഇയാള്‍ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം കൊല്ലം വാടി കടപ്പുറത്തെ ബോട്ടില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. വലിയതുറ എസ്എച്ച്ഒ അശോക് കുമാറിന്‍റെ നേതൃത്വത്തില്‍ എസ്ഐ ഇന്‍സമാം , സിപിഒമാരായ വരുണ്‍ഘോഷ്, രഞ്ജിത്ത് എന്നിവരുള്‍പ്പെട്ട സംഘമാണ് സേവ്യറിനെ പിടികൂടിയത്. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Read More

പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മത്സ്യത്തിനു ന്യായവില ലഭിക്കുന്നില്ല; തൊഴിലാളികളും കുടുംബവും കടുത്തപട്ടിണിയിൽ

അമ്പലപ്പുഴ: പരമ്പരാഗത വള്ളങ്ങളിൽ അതിരാവിലെ മുതൽ കഷ്ടപ്പെട്ടു പിടിച്ചുകൊണ്ടുവരുന്ന മത്സ്യത്തിന് ന്യായവില കിട്ടാത്തത് മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിക്കുന്നു. അധ്വാനത്തിനൊത്ത വരുമാനം ലഭിക്കാതെ തൊഴിൽചെയ്തു വിഷമിക്കുന്നവരുടെ കഥയാണ് പരമ്പരാഗത വള്ളങ്ങളിൽ മിൻ പിടിക്കാൻ പോകുന്നവരുടെ നിലവിലെ അനുഭവം പറയുന്നത്. ട്രോളിംഗ് നിരോധന കാലയളവിൽ മത്തിയൊഴിച്ചുള്ള മത്സ്യങ്ങൾക്കു പ്രതീക്ഷിച്ച വില ലഭിച്ചില്ലെന്നാണ് പരാതി. എന്നാൽ, കടപ്പുറത്തു തീരെ വിലകുറച്ചെടുത്ത മൽസ്യം വിപണിയിൽ തീവിലയ്ക്കാണ് വിൽക്കപ്പെടുന്നത്. ചെറുകിട കച്ചവടക്കാർക്കും ഇടനിലക്കാർക്കുമാണ് ഇതുമൂലം നേട്ടമുണ്ടായത്. ചാകരയിലെ പ്രധാന ഇനമായ ചെമ്മീനിന്‍റെ വിലയിടിവാണ് ഏറെ തിരിച്ചടിയായത്. കിലോയ്ക്കു നൂറു രൂപ താഴെ വരെ മൊത്തവില ഇടിഞ്ഞു. എന്നാൽ, 250 രൂപ വച്ചാണ് മാർക്കറ്റുകളിൽ വിൽപ്പന നടന്നത്. അതേസമയം, ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ കയറ്റുമതിക്കു അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ നിരോധനമേർപ്പെടുത്തിയതാണ് വിലയിടിയാൻ കാരണമെന്നാണ് മൊത്തവ്യാപാരികൾ പറയുന്നത്. എന്നാൽ, ഇതു ചില കുത്തകളുടെ ഒത്തുകളിയാണെന്നാണ് പരമ്പരാഗത…

Read More

ഓടകൾ കവിഞ്ഞൊഴുകുന്നു; കോട്ടയത്ത് എത്തുന്നവർക്കു ദുരവസ്ഥ

കോട്ടയം: നഗരത്തില്‍ ഓടകൾ കവിഞ്ഞൊഴുകുന്നതു കാല്‍നടയാത്രക്കാര്‍ക്കു ദുരിതമാകുന്നു. നഗരമധ്യത്തില്‍ ബേക്കര്‍ ജംഗ്ഷനു സമീപമാണു യാത്രക്കാര്‍ മാലിന്യത്തില്‍ കുളിക്കുന്നത്. ദിവസങ്ങളായി ഇവിടെ ഓട കവിഞ്ഞൊഴുകുകയാണ്. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ മലിനനജലം യാത്രക്കാരുടെ വസ്ത്രങ്ങളിലും ശരീരത്തും തെറിക്കുന്നതു പതിവാണ്. ഇതുവഴി മലിനജലം ചവിട്ടാതെ പോകാനാകാത്ത അവസ്ഥയുമാണ്. ശുചിമുറി മാലിന്യമുള്‍പ്പെടെയാണ് ഒഴുകുന്നതെന്നു വ്യാപാരികളും പറയുന്നു. വെള്ളം തെറിച്ചാല്‍ ശരീരമാകെ ചൊറിച്ചിലും ദുര്‍ഗന്ധവുമുണ്ടാകും. ദിവസങ്ങളായി ഇതുവഴി മലിനജലമൊഴുകിയിട്ടും പരിഹാരം കണ്ടെത്താന്‍ അധികൃതര്‍ തയാറായില്ലെന്നും പരാതിയുണ്ട്.

Read More

കൊച്ചി മെട്രോ മൂവാറ്റുപുഴയിലേക്ക് നീട്ടണം; എംഡിക്ക് കത്ത് നൽകി മാത്യു കുഴൽനാടൻ എംഎൽഎ

മൂവാറ്റുപുഴ : കൊച്ചി മെട്രോ റെയിൽ മൂവാറ്റുപുഴയിലേക്ക് നീട്ടണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർക്ക് എംഎൽഎ കത്ത് നൽകി. കൊച്ചി മെട്രോ ലൈൻ മൂവാറ്റുപുഴയിലേക്ക് നീട്ടുന്നതിന് സമഗ്രമായ പഠനവും ചർച്ചയും ഉണ്ടാകണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. കിഴക്കൻ മേഖലയിൽ നിന്നും കൊച്ചിയിലേക്ക് പോകുന്നതിന് ആശ്രയിക്കുന്ന ഏകകേന്ദ്രം മൂവാറ്റുപുഴ പട്ടണം വഴിയുള്ള യാത്ര തന്നെയാണ്. മൂവാറ്റുപുഴ പട്ടണം യാത്രക്ലേശം മൂലം വീർപ്പുമുട്ടുകയാണ്. കൊച്ചിയിൽ നിന്ന് കാക്കനാട്ടേയ്ക്ക് കൊച്ചി മെട്രോ റെയിൽ നീട്ടുന്ന ഈ അവസരത്തിൽ മൂവാറ്റുപുഴയിലേക്ക് റെയിൽ ഗതാഗതം നീട്ടുന്നതിന്‍റെ പ്രസക്തി വർധിച്ചിരിക്കുകയാണ്. ഇവിടുത്തെ ജനങ്ങളുടെ യാത്രാദുരിതം അവസാനിപ്പിക്കുക എന്ന ചിരകാല അഭിലാഷം സഫലീകരിക്കുന്നതിന് കൊച്ചി മെട്രോ ലൈൻ മൂവാറ്റുപുഴയിലേക്ക് നീട്ടുന്നതിന് നടപടി സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.ഏറ്റവും കൂടുതൽ സാറ്റലൈറ്റ് സിറ്റിയുടെ സാധ്യതയുള്ള നഗരമാണ് മൂവാറ്റുപുഴ. കിഴക്കൻ മേഖല പലപ്പോഴും വികസനകാര്യങ്ങളിൽ…

Read More

 ഒരേ നന്പരിലും ഒരേ സീരീസിലും രണ്ട് ലോട്ടറി ടിക്കറ്റ്; മറുപടി കൊടുക്കാതെ ഏജൻസി

മൂവാറ്റുപുഴ : ഒരേ നന്പരിലും ഒരേ സീരീസിലും സംസ്ഥാന സർക്കാരിന്‍റെ രണ്ട് ലോട്ടറി ടിക്കറ്റ്. ആനിക്കാട് സ്വദേശി ബെന്നി ജോസഫ് എടുത്ത ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയിലാണ് ഒരേ നന്പരിലുള്ള രണ്ട് ടിക്കറ്റുകൾ ലഭിച്ചത്. ബുധനാഴ്ചതോറും നറുക്കെടുക്കുന്ന ലോട്ടറിയുടെ 12 എണ്ണമാണ് മൂവാറ്റുപുഴയിലെ ഔദ്യോഗിക ഏജൻസിയിൽ നിന്ന് ഇദ്ദേഹം വാങ്ങിയത്. ഇതിൽ എഫ്ബി 365694 നന്പരിലുള്ള രണ്ട് ടിക്കറ്റുകൾ ലഭിക്കുകയായിരുന്നു. ഒരേ നന്പരിലുള്ള രണ്ട് ടിക്കറ്റുകൾ ലഭിച്ചതോടെ ഇദ്ദേഹം ഏജൻസിയെ സമീപിച്ചങ്കിലും വ്യക്തമായ ഉത്തരം ലഭിച്ചില്ലെന്നു പറയുന്നു. ഒരു കോടിയാണ് ഒന്നാം സമ്മാനം.

Read More

കൈമാറ്റം നീളുന്നു… തൃശൂർ കോർപ്പറേഷൻ വഴിയോര കച്ചവടക്കാർക്ക് നിർമിച്ച ബങ്കുകൾ മൂത്രപ്പുരകളാകുന്നു

തൃശൂർ: വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കാനായി നിർമിച്ച തൃശൂർ കോർപറേഷന്‍റെ ബങ്കുകൾ മഴയും വെയിലുമേറ്റ് അനാഥമായി കിടക്കുന്നു. ഒന്നും രണ്ടുമല്ല എട്ടോളം ബങ്കുകളാണ് ഇത്തരത്തിൽ കോർപറേഷൻ സ്റ്റേഡിയത്തിനോട് ചേർന്നുള്ള വഴിയോരത്ത് നാഥനില്ലാത്ത കിടക്കുന്നത്. ജയ്ഹിന്ദ് മാർക്കറ്റിൽ കോണ്‍ക്രീറ്റിംഗ് നടത്തിയതിനു ശേഷം മാർക്കറ്റിൽ നിരത്തിയിട്ട് കച്ചവടം ചെയ്യുന്ന കച്ചവടക്കാരെ പുനരധിവസിപ്പിക്കാമെന്ന നല്ല ആശയത്തോടെ നിർമിച്ച ബങ്കുകളാണ് നിലവിൽ പലരും പ്രാഥമിക കർത്തവ്യങ്ങൾ നിർവഹിക്കാനുള്ള മറയായി ഉപയോഗിക്കുന്നത്. മാർക്കറ്റിലെ കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പല വാദപ്രതിവാദങ്ങളും ഉണ്ടായ സാഹചര്യത്തിലാണ് ബങ്കുകൾ കൈമാറുന്നത് നീണ്ടുപോകാനിടയാക്കുന്നത്. വഴിയോര കച്ചവടക്കാരുടെ വിഷയങ്ങളിൽ കോടതി വരെ ഇടപെട്ട സാഹചര്യത്തിൽ പുനരധിവാസം എത്രയും വേഗം നടപ്പിലാക്കാനും നടപടികൾ പുരോഗമിക്കുന്നുണ്ട്. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ റെഡ് സോണ്‍ ആക്കാൻ ഇടയുള്ള ഭാഗങ്ങൾ ഒഴിവാക്കിയും കോർപറേഷന്‍റെ കയ്യിൽ ലിസ്റ്റ് ഉള്ളവരിൽ നിന്നും അർഹരായ കച്ചവടക്കാരെയായുമാണ് ഇത്തരം ബങ്കുകളിലേക്ക് മാറ്റുക. അതിനായി റോഡരികിൽ…

Read More