പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പു പ്രചാരണം അവസാനഘട്ടത്തിലേക്ക്. പരസ്യപ്രചാരണം ബുധനാഴ്ച വൈകുന്നേരം അവസാനിക്കുമെന്നിരിക്കെ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും തിരക്കിട്ട പ്രചാരണ പരിപാടികളിലാണ്. രണ്ടുമാസത്തോളം നീണ്ട പ്രചാരണ പ്രവര്‍ത്തനങ്ങളാണ് സമാപന ഘട്ടത്തിലേക്ക് എത്തുന്നത്. സ്ഥാനാര്‍ഥികളുടെ മണ്ഡല പര്യടന പരിപാടികള്‍ പൂര്‍ത്തിയായി വരുന്നു. ഒന്നും രണ്ടും ഘട്ടങ്ങളിലായി നിയമസഭ മണ്ഡലാടിസ്ഥാനത്തിലാണ് പര്യടനം നടന്നത്. ആദ്യഘട്ടത്തില്‍ എത്തപ്പെടാന്‍ കഴിയാതെ വന്ന സ്ഥലങ്ങളിലാണ് തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ പര്യടനം നടത്തിയത്. ദേശീയ, സംസ്ഥാന നേതാക്കളുടെ സാന്നിധ്യം പ്രചാരണത്തെ ചൂടുപിടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി, സിപിഎം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയവര്‍ പത്തനംതിട്ട മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയിരുന്നു. പതിവിനു വ്യത്യസ്തമായി വനിതാ പ്രവര്‍ത്തകരുടെ പങ്കാളിത്തം ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണഘട്ടങ്ങളില്‍ മൂന്ന് മുന്നണികള്‍ക്കും ലഭിച്ചു. വനിതാ സംഗമം പരിപാടികള്‍ വരെ നടത്തിയായിരുന്നു പ്രചാരണം. സ്ക്വാഡ് പ്രവര്‍ത്തനങ്ങളിലും കുടുംബസംഗമങ്ങളിലും വനിതകള്‍ മുന്നിട്ടു നിന്നു. സ്ഥാനാര്‍ഥി സ്വീകരണ…
Read MoreCategory: Edition News
സ്വര്‍ണ വില വര്‍ധന: വിൽക്കുന്നവർ കൂടുന്നു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ റിക്കാര്‍ഡ് മുന്നേറ്റം തുടരുമ്പോള്‍ കൈയിലുള്ള സ്വര്‍ണം വിറ്റ് പണമാക്കി മാറ്റുന്നവരുടെ എണ്ണത്തില്‍ വര്‍ധന. പ്രതിദിനം 20ലധികം പേരാണ് പഴയ സ്വര്‍ണം വിൽക്കാനായി കൊച്ചി നഗരത്തിലെ വിവിധ സ്വര്ണക്കടകളിലെത്തുന്നതെന്ന് ജ്വല്ലറി ഉടമകള്‍ പറയുന്നു. സ്വര്‍ണം മാറ്റി വാങ്ങാന്‍ എത്തുന്നവരുടെ എണ്ണത്തിലും വര്‍ധന ഉണ്ടായിട്ടുണ്ട്. 10,000 രൂപയ്ക്കു മുകളിലുള്ള വിൽപ്പനയ്ക്ക് ചെക്കാണ് നല്‍കുന്നത്. ഗൂഗിള്‍ പേ വഴി പണം നല്കുന്നതിനായുള്ള സൗകര്യവും ഉണ്ട്. ഇന്ന് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ് കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 6,755 രൂപയും പവന് 54,040 രൂപയുമായി. കഴിഞ്ഞ 19ന് ഗ്രാമിന് 6,815 രൂപയും പവന് 54,520 രൂപയുമായിട്ട് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡില്‍ എത്തിയിരുന്നു. ക്രമാതീതമായ വില വര്‍ധന മൂലം സ്വര്‍ണം വിറ്റ് പണമാക്കി മാറ്റുന്നതാണ് നിലവിലെ ട്രെന്‍ഡെന്ന് ഓള്…
Read Moreകേരളത്തിൽ ഇടതിന് 18 സീറ്റ് വരെ ലഭിക്കും; നരേന്ദ്രമോദി ജീവിക്കുന്നത് സങ്കല്പ സ്വര്‍ഗത്തിലാണെന്ന് യച്ചൂരി
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തില്‍ ഇചതുമുന്നണിക്ക് 18 സീറ്റ് വരെ ലഭിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജനങ്ങളുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് പറയുന്നതെന്നും 2004ലേതു പോലെ ഇടതുമുന്നണിക്ക് 18 സീറ്റ് വരെ കിട്ടുന്ന സ്ഥിതിയുണ്ടെന്നും യച്ചൂരി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ അറസ്റ്റ് ചെയ്യാത്തതെന്തെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരമാണ്. രാഹുൽ- പിണറായി വാക്പോര് ഇന്ത്യ മുന്നണിയെ ബാധിക്കില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി ജീവിക്കുന്നത് സങ്കല്പ സ്വര്‍ഗത്തിലായതിനാലാണ് കേരളത്തില്‍ രണ്ടക്ക സീറ്റ് കിട്ടുമെന്ന് പറയുന്നതെന്നും യെച്ചൂരി പരിഹസിച്ചു.
Read Moreപയ്യന്നൂരിലെ വീട്ടിലെ വോട്ടിലെ അട്ടിമറി; കളക്ടർക്കെതിരേ വോട്ടർ; തന്റെ സമ്മതത്തോടെയല്ല വോട്ട് രേഖപ്പെടുത്തിയതെന്നു വയോധികന്
പയ്യന്നൂര്‍: കാസർഗോഡ് ലോക്സഭാ മണ്ഡലത്തിലെ പയ്യന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ വീട്ടിലെ വോട്ട് സംവിധാനം ബാഹ്യശക്തികളിടപെട്ട് അട്ടിമറിച്ചതായി പരാതിയുയര്‍ന്ന സംഭവത്തില്‍ തന്റെ സമ്മതത്തോടെയല്ല വോട്ടു രേഖപ്പെടുത്തിയതെന്ന പരാതിയുമായി വയോധികനായ വോട്ടര്‍. സഹായി വോട്ടര്‍ ക്രമപ്രകാരമാണ് വോട്ടുചെയ്തതെന്ന ജില്ലാ കളക്ടറുടെ വെളിപ്പെടുത്തലിനെതിരേയാണ് മുഖ്യ വരണാധികാരിക്ക് വോട്ടര്‍ പരാതി നല്‍കിയത്. കോറോം വില്ലേജ് 54-ാം ബൂത്തില്‍ ക്രമനമ്പര്‍ 720ലെ വോട്ടര്‍ വി. മാധവന് വെളിച്ചപ്പാടാണ് പരാതി നല്‍കിയത്. 18ന് വൈകുന്നേരം മൂന്നരയോടെയാണ് പരാതിക്കിടയായ സംഭവം. 92 കാരനായ മാധവന് വെളിച്ചപ്പാടിന്റെ വോട്ടാണ് അദ്ദേഹത്തിന്റെ സമ്മതമില്ലാതെ ബാഹ്യശക്തികള്‍ ഇടപെട്ട് ചെയ്തതായി പരാതിയുയര്‍ന്നത്. തന്റെ മകനോ ബന്ധുക്കളോ ഉള്ളപ്പോള്‍ മാത്രം വോട്ട് ചെയ്താല്‍ മതിയെന്ന് താന്‍ ബിഎല്‍ഒയെ അറിയിച്ചിരുന്നതായി പരാതിയില്‍ പറയുന്നു. എന്നാല്‍, അവരാരുമില്ലാത്തപ്പോള് ബിഎല്‍ഒയും മറ്റു ചിലരും വന്ന് തന്റെ വിരലൊപ്പ് മാത്രം വാങ്ങിക്കുകയും പിന്നീട് പോവുകയുമാണുണ്ടായത്. തന്റെ സമ്മതത്തോടെയല്ല അവര്‍ വോട്ടുരേഖപ്പെടുത്തിയത്.ഈ…
Read Moreരാജീവ് ചന്ദ്രശേഖരന്റെ പരാതി; പോലീസ് നടപടി നിയമപരമായി നേരിടുമെന്ന് ശശി തരൂർ
തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയുടെ പരാതിയിൽ തനിക്കെതിരേ പോലീസ് കേസെടുത്ത നടപടിയെ നിയമപരമായി നേരിടുമെന്ന് യുഡിഎഫ് സ്ഥാനാർഥി ശശി തരൂര്‍. രാജീവ് ചന്ദ്രശേഖറിന് അതേ മാര്ഗമുള്ളെങ്കില് ആകട്ടെ. തോല്‍ക്കുമെന്നതിന്റെ തെളിവാണ് തനിക്കെതിരെ നൽകിയ കേസെന്നും തരൂർ പറഞ്ഞു. അതേസമയം ഇടതുപക്ഷം കളിക്കുന്നത് ആർക്കു വേണ്ടിയെന്ന് മനസിലാകുന്നില്ലെന്നും തരൂര്‍ കൂട്ടിച്ചേർത്തു.രാജീവ് ചന്ദ്രശേഖറിന്റെ പരാതിയിൽ തനിക്കെതിരേ തരൂർ വ്യാജ പ്രചാരണം നടത്തിയെന്നു ചൂണ്ടിക്കാട്ടി മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ നൽകിയ പരാതിയിലാണ് തരൂരിനെതിരെ കേസെടുത്തത്. തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർഥി മത സംഘടനകൾക്ക് പണം നൽകി വോട്ടു പിടിക്കുകയാണെന്ന് തരൂർ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ആരോപിച്ചിരുന്നു. ഇതിനെതിരേ രാജീവ് ചന്ദ്രശേഖർ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സൈബർ പോലീസാണ് ശശി തരൂരിനെതിരേ കേസ് രജിസ്റ്റർ ചെയ്തത്. ആരോപണവുമായി ബന്ധപ്പെട്ട് തെളിവില്ല എന്നു…
Read Moreകണ്ണൂർ കൂട്ടുപുഴയിൽ ആരോഗ്യവകുപ്പിന്റെ ചെക്ക് പോസ്റ്റില്ല; മായം കലർന്ന ഭക്ഷ്യവസ്തുക്കൾ സംസ്ഥാനത്തേക്ക് ഒഴുകുന്നു
ഇരിട്ടി: അന്തർ സംസ്ഥാന അതിർത്തിയ കണ്ണൂർ കൂട്ടുപുഴയിലെ കേരളത്തിന്റെ ചെക്ക് പോസ്റ്റിൽ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാര പരിശോധനാ സംവിധാനമില്ലാത്തു മറയാക്കി മായം കലർന്ന ഭക്ഷ്യവസ്തുക്കൾ കേരളത്തിലേക്കു വ്യാപകമായി കടത്തുന്നു. മറ്റു സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്കു കൊണ്ടുവരുന്ന ഭക്ഷ്യവസ്തുക്കൾ പരിശോധിച്ചു ഗുണനിലവാരം ഉറപ്പാക്കിയശേഷം മാത്രം കടത്തിവിടുക എന്ന നിബന്ധന നിലനിൽക്കെയാണ് കൂട്ടുപുഴയിലൂടെ മായം കലർന്ന വസ്തുക്കൾ കേരളത്തിലേക്കു വ്യാപമായി കടത്തി വരുന്നത്. പഴം, പച്ചക്കറികൾ, തേൻ, പച്ച മത്സ്യം എന്നിവ ഒരു പരിശോധനയും കൂടാതെയാണ് കേരളത്തിലേക്കെത്തുന്നതെന്ന് ഭക്ഷ്യമേഖലയിൽ പ്രവർത്തിക്കുന്നവർ തന്നെ പറയുന്നു. ചെന്നൈ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നു പ്രത്യേക ലോറികളിൽ കൊണ്ടു വരുന്ന രാസവസ്തുക്കൾ ചേർന്ന മത്സ്യമുൾപ്പെടെയാണ് പരിശോധനാ സംവിധാനമില്ലാത്തതിന്റെ മറവിൽ കേരളത്തിലേക്ക് എത്തുന്നത്. ഇവയുടെ ഗുണനിലവാരത്തെക്കുറിച്ചോ; എവിടേക്കു കൊണ്ടുപോകുന്നതെന്നോ, എവിടെ വിൽപ്പന നടത്തുന്നതെന്നോ ബന്ധപ്പെട്ട വകുപ്പുകൾക്കൊന്നും അറിയില്ല. പരിശോധനാ സംവിധാനത്തിന്റെ അപര്യാപത്തയിൽ ചെന്നൈയിൽനിന്നെത്തിക്കുന്ന പഴകിയ മീനുകൾ സംസ്ഥാനത്തെ മാർക്കറ്റിൽ എത്തുന്നുണ്ടെന്നാണു…
Read Moreഭർത്താവിനൊപ്പം യാത്ര ചെയ്യവെ കാര്‍ ഓട്ടോയിലിടിച്ച് വീട്ടമ്മ മരിച്ചു
കോഴിക്കോട്: അത്തോളിയിൽ കാര്‍ ഓട്ടോയിലിടിച്ച് വീട്ടമ്മ മരിച്ചു. ഭർത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന പന്തീരാങ്കാവ് കൊടൽ നടക്കാവ് സ്വദേശി മണ്ണാരാംകുന്നത്ത് എലാളാത്ത് മേത്തൽ അജിതയാണു (56) മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം. കോഴിക്കോട്ടുനിന്നും അത്തോളി ഭാഗത്തേക്ക് വരുമ്പോള്‍ എതിരേവന്ന കാർ ഇടിക്കുകയായിരുന്നു. ഭർത്താവ് പുഷ്പാകരനും ഓട്ടോ ഡ്രൈവര്‍ വിനോദിനും പരിക്കുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read Moreജോലിക്കെത്തിയതിന്റെ നാലാംനാൾ ഹോം നഴ്സ് സ്വർണവുമായി മുങ്ങി; മധുസൂദനെ അറസ്റ്റ് ചെയ്ത് പോലീസ്
ചെങ്ങന്നൂര്‍: നാലുപവന് സ്വര്‍ണവും കാല്‍ലക്ഷം രൂപയും കവര്‍ന്ന ഹോം നഴ്സ് അറസ്റ്റില്‍. കന്യാകുമാരി മാര്‍ത്താണ്ഡത്ത് കണച്ചിവിള മധുസൂദനനെ(55) യാ ണ് ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പുലിയൂര് പൊറ്റമേല്കടവ് വാലുപറമ്പില്‍ ബിജുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ പത്തൊന്പതിന് ബിജുവിന്റെ പിതാവിനെ നോക്കാന്‍ ഹോം നഴ്സായി ജോലിക്ക് എത്തിയ മധുസൂദനന് ഇരുപതിനു പുലര്‍ച്ചെ അലമാരയില്‍ സൂക്ഷിച്ചിരുന്ന നാലുപവന് സ്വര്‍ണാഭരണങ്ങളും കാല്‍ലക്ഷം രൂപയും കവര്‍ന്ന് സ്ഥലം വിട്ടു. ചെങ്ങന്നൂര്‍ പോലീസില്‍ നല്കിയ പരാതിന്മേല് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.ചെങ്ങന്നൂര്‍ സിഐ ദേവരാജന്‍, എസ്ഐമാരായ വിനോജ്, അസീസ്, എസ്. രാജീവ് സിപിഒമാരായ സീന്‍കുമാര്‍, അരുണ്‍ പാലയുഴം, മിഥിലാജ്, രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Read Moreഅഖിലയുടെ മംഗല്യസ്വപ്നത്തിന് നിറം പകര്‍ന്ന് വ്യാപാരിയുടെ കൈത്താങ്ങ്; ഒരു പിതാവിന്റെ സ്ഥാനത്ത് നിന്ന് വിവാഹത്തിന് വേണ്ട എല്ലാ സഹായവും അബു നൽകി
കായംകുളം: മാതാപിതാക്കള്‍ നഷ്ടപ്പെട്ട അഖിലയുടെ വിവാഹം പിതാവിന്റെ സ്ഥാനത്തുനിന്ന് നടത്തി വ്യാപാരിയുടെ കൈത്താങ്ങ്. കായംകുളം ജനത ജെംസ് സില്‍വര്‍ ജൂവല്ലറി ഉടമ അബു ജനതയാണ് യുവതിയുടെ മംഗല്യസ്വപ്നങ്ങള്ക്കു നിറം പകര്‍ന്ന് കാരുണ്യത്തിന്റെ കൈത്താങ്ങായി തീര്‍ന്നത്. മാതാപിതാക്കള്‍ മരണപ്പെട്ട അഖില അബുവിന്റെ സ്ഥാപനമായ കായംകുളം ജനത ജെംസിലെ ജീവനക്കാരിയാണ്. ആ കുടുംബത്തിന്റെ പ്രാരാബ്ധങ്ങള്‍ കണ്ടറിഞ്ഞ് സഹായങ്ങള്‍ നല്കാന് കടയുടമയായ അബു ജനത മുന്നോട്ടുവരികയായിരുന്നു. അഖിലയുടെ വിവാഹത്തിന്റെ ചെലവുകളും ഭക്ഷണത്തിന്റെ ചെലവും ഏറ്റെടുത്ത് പിതാവിന്റെ സ്ഥാനത്തുനിന്ന് വിവാഹം നടത്താന്‍ അബു തയാറാവുകയായിരുന്നു. ആചാര പ്രകാരം അഖിലയെ വരന് കൈപിടിച്ചു നല്കി അനുഗ്രഹിച്ചു. കായംകുളം കായലോരത്തെ എസ്എന്‍ഡിപി ഹാളിലായിരുന്നു വിവാഹം. തമിഴ്നാട് കായല്‍ പട്ടണം സ്വദേശിയാണ് അബു ജനത. 60 വര്‍ഷങ്ങള്‍ക്കു മുമ്പ് കായംകുളത്ത് എത്തുകയും മാര്‍ക്കറ്റിലെ ചെറിയ കടയില്‍നിന്ന് വ്യാപാരം ആരംഭിക്കുകയുമായിരുന്നു. ഇന്ന് വ്യാപാരം വളര്‍ന്ന് വലിയ സംരംഭമായി സ്ഥാപനം…
Read Moreപോളയന്ത്രങ്ങൾ കട്ടപ്പുറത്ത്; പടിഞ്ഞാറന്‍ ജലാശയങ്ങൾ പോളകൊണ്ട് നിറഞ്ഞ് ജനങ്ങൾ ദുരിതത്തിൽ; ജില്ലാപഞ്ചായത്തും ഫിഷറീസ് വകുപ്പും പിണക്കത്തിൽതന്നെ
കോട്ടയം: ലക്ഷങ്ങള്‍ മുടക്കി ജില്ലാ പഞ്ചായത്ത് പോളവാരല്‍ യന്ത്രവും കോട്ടയം നഗരസഭ പോള സംസ്കരണ യൂണിറ്റും സ്ഥാപിച്ചെങ്കിലും രണ്ടും പാഴായി. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും യന്ത്രവും പ്ലാന്റും പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചിട്ടില്ല. വേനലിന്റെ രൂക്ഷതയില്‍ കോട്ടയം നഗരത്തിലെ ജലാശയങ്ങളിലും മീനച്ചിലാറ്റിലും കൊടൂരാറ്റിലുമെല്ലാം പോള നിറഞ്ഞ് ജനജീവിതം ദുഃസഹമായിരിക്കുകയാണ്. പ്ലാന്റും യന്ത്രവും കേടാകുകയും ലക്ഷങ്ങള്‍ പാഴാകുകയും ചെയ്തിരിക്കുകയാണ്. പോളശല്യം ഒഴിവാക്കാന്‍ ശാസ്ത്രീയ മാര്‍ഗം അവലംബിക്കുന്നതിന്റെ ഭാഗമായി അഞ്ചു വര്‍ഷം മുമ്പു നഗരസഭ 52 ലക്ഷം മുടക്കി കോടിമത പച്ചക്കറി മാര്‍ക്കറ്റിനോടു ചേര്‍ന്ന് പ്ലാന്റ് നിര്‍മിച്ചത്. പോളയും മറ്റും സംസ്കരിച്ചു വൈദ്യുതി ഉത്പാദിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം. കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തിയാണു പണം അനുവദിച്ചത്. നഗരസഭയുടെ നേതൃത്വത്തില്‍ ഫിഷറീസ് വകുപ്പിന്റെ ഫിര്‍മ ഏജന്‍സിയാണ് പ്ലാന്റ് നിര്‍മിച്ചത്. ഉദ്ഘാടനം കഴിഞ്ഞ് ആറു മാസം കഴിഞ്ഞപ്പോള്‍ നിലച്ചു. പ്ലാന്റിലെ ചോപ്പര്‍ കേടായതാണു കാരണം. നന്നാക്കുന്നതു സംബന്ധിച്ച് നഗരസഭയും ഫിഷറീസ്…
Read More