കുന്നംകുളം: ബസില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിക്ക് രക്ഷകരായി സ്വകാര്യ ബസ് ജീവനക്കാര്‍. വടക്കാഞ്ചേരി ചാവക്കാട് റൂട്ടിലോടുന്ന പി.വി.ടി ബസിലെ ഡ്രൈവര്‍ രജനീഷ്, കണ്ടക്ടര്‍ കൃഷ്ണന് എന്നിവരാണ് യുവതിയെ ആശുപത്രിയിലെത്തിച്ച് രക്ഷകരായത്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. കുന്നംകുളത്ത് നിന്ന് വടക്കാഞ്ചേരിയിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന പി.വി.ടി ബസ് ചൊവ്വന്നൂരില്‍ എത്തിയപ്പോഴാണ് ബസിലെ യാത്രക്കാരിയായ യുവതിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണത്. ഉടന്‍തന്നെ ബസിലെ ഡ്രൈവറായ രജനീഷും കണ്ടക്ടറായ കൃഷ്ണനും യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മറ്റ് സ്റ്റോപ്പുകളില്‍ ബസ് നിര്‍ത്തി സമയം പാഴാക്കാതെ ഹോണ്‍ മുഴക്കി വേഗത്തില്‍ ബസ് ഓടിച്ച് ഏകദേശം നാല് കിലോമീറ്റര്‍ ദൂരത്തിലുള്ള പന്നിത്തടം അല്‍ അമീന് ആശുപത്രിയില്‍ യുവതിയെ എത്തിക്കുകയായിരുന്നു. ഇതിനുശേഷം മുമ്പുള്ള സ്റ്റോപ്പില്‍ ഇറങ്ങേണ്ട യാത്രക്കാരെ കുന്നംകുളത്തേയ്ക്ക് പോകുന്ന മറ്റൊരു ബസില്‍ കയറ്റി വിട്ടു. പിന്നീടാണ് പി.വി.ടി ബസ് വടക്കാഞ്ചേരിയിലേക്ക് യാത്ര തിരിച്ചത്.…
Read MoreCategory: Edition News
കരുമാടി ഗവ. ആയുർവേദ ആശുപത്രിക്ക് 5 കോടിയുടെ പുതിയ കെട്ടിടം
അന്പലപ്പുഴ: കരുമാടി ഗവ. ആയുർവേദ ആശുപത്രിക്ക് 5 കോടി രൂപയുടെ പുതിയ കെട്ടിടം നിർമിക്കുമെന്ന് എച്ച് സലാം എം എൽഎ. ബഹുനില മന്ദിരമായി പൂർത്തിയാക്കുന്ന കെട്ടിടത്തിന്റെ ടെൻഡർ നടപടികൾ പൂർത്തിയാക്കി. അഞ്ചു നിലകളിലായി പൂർത്തിയാക്കുന്ന കെട്ടിടത്തിലെ ഗ്രൗണ്ട് ഫ്ലോറിൽ ഒപി ബ്ലോക്ക്, മൈനർ ഓപ്പറേഷൻ തിയറ്റർ, വിവിധ തരം സ്പെഷ്യാലിറ്റി കൺസൾട്ടേഷൻ, സ്പോർട്സ് മെഡിസിൻ എന്നിവയുണ്ടാകും. ഒന്നാം നിലയിൽ 15 കിടക്ക സൗകര്യങ്ങളോടുകൂടിയ സ്ത്രീകളുടെ വാർഡ്, പഞ്ചകർമ്മ തെറാപ്പി മുറി, വിശ്രമമുറി, നഴ്സിംഗ്് സ്റ്റേഷൻ എന്നിവയും രണ്ടാം നിലയിൽ പുരുഷന്മാർക്കുള്ള വാർഡും പ്രവർത്തിക്കും. സ്ത്രീ പുരുഷ വാർഡുകളിൽ പേയിംഗ് വാർഡുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്നാം നിലയിൽ പേ വാർഡ്, ഡ്യൂട്ടി മുറി, കോൺഫറൻസ് ഹാൾ എന്നിവയുമൊരുക്കും.
Read Moreകാര്‍ഗില്‍ വിജയപോരാട്ടം; അനില്‍കുമാറിന്റെ ധീരസ്മരണയില്‍ വല്ലന ഗ്രാമം
ആറന്മുള: കാര്‍ഗിലിലെ അഭിമാനപോരാട്ടത്തിനിടെ വീരമൃത്യു വരിച്ച സൈനികന് ടി.സി. അനില്‍ കുമാറിന്റെ സ്മരണയിൽ ജന്മനാട്. കാര്‍ഗില്‍ വിജയത്തിന് കാല്‍നൂറ്റാണ്ട് പിന്നിടുമ്പോള്‍ ഒരിക്കല്‍ കൂടി ആ സ്മരണയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കുമ്പോഴും അധികൃതര്‍ ഈ ധീരയോദ്ധാവിനെ മറന്നതിന്റെ വ്യഥ വല്ലന, കുറിച്ചിമുട്ടം ഗ്രാമത്തിനും അനിലിന്റെ ബന്ധുക്കള്‍ക്കുമുണ്ട്. യുദ്ധത്തില്‍ പങ്കെടുത്ത് 1999 ഡിസംബര്‍ 15 നാണ് ആറന്മുള വല്ലന സ്വദേശി ലാന്‍സ് നായിക് ടി.സി. അനില്‍കുമാറിന്റെ വീരമൃത്യു. സംസ്കാരത്തിനുശേഷം നടന്ന അനുസ്മരണ യോഗങ്ങളിലെല്ലാം അര്‍ഹമായ സ്മാരകം നിര്‍മിക്കുമെന്ന് നേതാക്കള്‍ പ്രസംഗിച്ചിരുന്നു. എന്നാല്‍ യുദ്ധം അവസാനിച്ച് കാല് നൂറ്റാണ്ട് പൂര്‍ത്തിയാകുമ്പോഴും ഒരു സ്മാരകവും അനിലിന്റെ പേരില്‍ ജന്മനാട്ടില് ഉയര്‍ന്നില്ലെന്ന് ഭാര്യ ശ്രീരേഖ പറയുന്നു. കുറിച്ചിമുട്ടം ജംഗ്ഷനില്‍ ജില്ലാ പഞ്ചായത്ത് വഴിയോര വിശ്രമകേന്ദ്രം നിര്‍മിക്കുമെന്നും അത് ലാന്‍സ് നായിക്ക് അനില്‍ കുമാര്‍ സ്മാരകമാക്കുമെന്നും ഉറപ്പ് നല്‍കിയിരുന്നു. എന്നാൽ നടപടിയുണ്ടായില്ല. സംസ്കാര സ്ഥലത്ത് കുടുംബം നിര്‍മിച്ച…
Read Moreസ്കാനിംഗ് റിപ്പോർട്ട് യഥാസമയം നല്‍കിയില്ല; വണ്ടാനം മെഡി. കോളജിൽ യുവതിക്കു ചികിത്സ വൈകിപ്പിച്ചെന്നു പരാതി
അന്പലപ്പുഴ: തലയ്ക്ക് പരിക്കേറ്റ നിലയില്‍ വണ്ടാനം മെഡിക്കല്‍ കോളജില്‍ എത്തിയ യുവതിയുടെ സ്കാനിംഗ് റിപ്പോര്‍ട്ട് യഥാസമയം നല്‍കാതെയും ചികിത്സ താമസിപ്പിച്ചതായും പരാതി.ഒരാഴ്ച കഴിഞ്ഞിട്ടും സ്കാനിംഗ് ഫലം ലഭിക്കാതെ വന്നതോടെ എത്തിയ രോഗിയുടെ മാതാവിനോട് തിരക്കായതിനാല്‍ ശരിയായ രീതിയില്‍ സ്കാൻ ചെയ്യാനായില്ലെന്ന് ഡോക്ടര്‍ മറുപടി നല്‍കിയെന്നുമാണ് പരാതിയില്‍ പറയുന്നത്. പുറക്കാട് പഞ്ചായത്തിൽ 4-ാം വാർഡിൽ കരൂർ മുറിയിൽ തൈപ്പറമ്പിൽ വീട്ടിൽ അഞ്ജുമോള്‍(24)ക്കാണ് ദുരനുഭവമുണ്ടായത്. ഇതു സംബന്ധിച്ച് രോഗിയുടെ മാതാവ് സന്ധ്യ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്കി. ജനൽപാളി തലയ്ക്ക് തട്ടി പരുക്കേറ്റ അഞ്ജുമോളെ വണ്ടാനം മെഡിക്കൽ കോളജ് ന്യൂറോ വിഭാഗത്തിൽ കഴിഞ്ഞ 10നാണ് പ്രവേശിപ്പിച്ചത്. ചികിത്സയുടെ ഭാഗമായി രണ്ടു സി.റ്റി സ്കാൻ ചെയ്തിരുന്നു. 15ന് രാത്രി 11 മണിക്ക് എംആര്‍ഐ സ്കാൻ ചെയ്തു. സ്കാൻ ചെയ്തു കഴിഞ്ഞപ്പോൾ ലാബിൽ നിന്ന് അറിയിച്ചത് നാലു ദിവസം കഴിഞ്ഞ് റിസൾട്ട് തരാമെന്നായിരുന്നു.…
Read Moreസ്റ്റേഷൻ കൺസൾട്ടേറ്റീവ് കമ്മിറ്റികൾ രൂപീകരിക്കാൻ റെയിൽവേ ബോർഡ് നിർദേശം
കൊല്ലം: പ്രധാന സ്റ്റേഷനുകളിൽ സ്റ്റേഷൻ കൺസൾട്ടേറ്റീവ് കമ്മിറ്റികൾ രൂപീകരിക്കാൻ റെയിൽവേ ബോർഡിന്റെ അടിയന്തര നിർദേശം. ഇതു സംബന്ധിച്ച സർക്കുലർ ബന്ധപ്പെട്ട സ്റ്റേഷൻ മാസ്റ്റർമാർക്ക് ലഭിച്ച് കഴിഞ്ഞു. ഇതിനായി വരുമാനത്തിന്റെയും യാത്രക്കാരുടെ എണ്ണത്തിന്റെ യും അനുപാതത്തിൽ സ്റ്റേഷനുകളെ മൂന്ന് കാറ്റഗറികളായി തരം തിരിച്ചിട്ടുണ്ട്. എൻഎസ്ജി- രണ്ട് (നോൺ സബർബൻ ഗ്രേഡ് ) സ്റ്റേഷനുകളിൽ ഒമ്പതും എൻഎസ്ജി- മൂന്ന് സ്റ്റേഷനുകളിൽ ഏഴും അംഗങ്ങൾ കമ്മിറ്റിയിൽ ഉണ്ടാകണമെന്നാണ് നിർദേശം. ഇതിന് താഴെയുള്ള മറ്റ് സ്റ്റേഷനുകളിൽ കമ്മിറ്റി അംഗങ്ങളുടെ എണ്ണം അഞ്ച് ആയും നിജപ്പെടുത്തിയിട്ടുണ്ട്.കമ്മിറ്റികളിൽ ആരെയൊക്കെ ഉൾപ്പെടുത്തണമെന്നും പ്രത്യേക മാർഗനിർദേശമുണ്ട്. ചേംബർ ഓഫ് കൊമേഴ്സ്, ഇതര വ്യാപാര-വ്യവസായ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ പ്രതിനിധികളെ കൂടാതെ പ്രദേശത്തെ പ്രമുഖ വ്യക്തികളെയും കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്നാണ് സർക്കുലറിൽ പറയുന്നത്.നിലവിലെ വ്യവസ്ഥ അനുസരിച്ച് കമ്മിറ്റിയുടെ പ്രവർത്തന കാലാവധി രണ്ട് വർഷമാണ്. യോഗങ്ങൾ വിളിച്ച്…
Read Moreപോലീസുകാരനെ ആക്രമിച്ച സ്ഥിരം കുറ്റവാളി പിടിയിൽ
ഏറ്റുമാനൂര്‍: വാഹന പരിശോധനയ്ക്കിടെ പോലീസുകാരനെ ആക്രമിക്കുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്ത യുവാവിനെ പിടികൂടി. മണർകാട് കുറ്റിയേക്കുന്നു ഭാഗത്തു കിഴക്കേതില്‍ പ്രവീണ്‍ രാജു (32) വിനെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി 11.45ന് ഏറ്റുമാനൂര്‍ പോലീസ് കോട്ടമുറി ഭാഗത്തു വാഹന പരിശോധന നടത്തുന്നതിനിടെ ഇയാളും സുഹൃത്തുക്കളും കാറില്‍ എത്തുകയും വാഹനപരിശോധന നടത്തുന്നതിനിടെ ഇവര്‍ പോലീസുകാരനെ ആക്രമിക്കുകയും വാഹനവുമായി കടന്നുകളയുകയുമായിരുന്നു. തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു നടത്തിയ തെരച്ചിലിലാണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടിയത്. മണര്‍കാട്, കോട്ടയം വെസ്റ്റ്, ഈസ്റ്റ്, എരുമേലി, പാമ്പാടി, പാലാ, വൈക്കം, കുറവിലങ്ങാട്, തിരുവല്ല, പാലക്കാട് എക്സൈസ്, അയര്‍ക്കുന്നം എന്നീ സ്റ്റേഷനുകളിൽ ഇയാൾക്കു ക്രിമിനല്‍ കേസുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മറ്റു പ്രതികൾക്കായി തെരച്ചില്‍ ശക്തമാക്കി.
Read Moreഭക്ഷണത്തില്‍ മായം; കൂടുതല്‍ കേസുകള്‍ രജിസ്റ്റർ ചെയ്തത് കോഴിക്കോട്ട്; ഏറ്റവുമധികം മായം കണ്ടെത്തിയത് ശര്‍ക്കരയില്‍
കോഴിക്കോട്: സംസ്ഥാനത്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഭക്ഷണത്തില്‍ മായം ചേര്‍ത്തതിന് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് കോഴിക്കോട്ട്. 282 കേസുകളാണു കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 137 എണ്ണത്തില്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്േട്രറ്റ് കോടതിയില്‍ പ്രോസിക്യൂഷന് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പതിമൂന്ന് ഫുഡ് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തിലാണു പരിശോധന നടത്തി ക്രമക്കേടുകള്‍ കണ്ടെത്തിയത്. 5,810 പരിശോധനകളാണ് സ്ക്വാഡ് നടത്തിയത്. 4,131 സര്‍വയ്ലന്‍സ് സാമ്പിളുകളും 1,134 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും ശേഖരിച്ചു. 31,18,500 രൂപയാണ് നിയമലംഘകരില്നിന്നു കഴിഞ്ഞ വര്‍ഷം പിഴയായി ഈടാക്കിയത്. കോടതികളില്‍ കേസ് ഫയല്‍ചെയ്തിട്ടുള്ളത് ലബോറട്ടറികളില്‍ നടത്തിയ പരിശോധനയില്‍ ഹാനികരമാണെന്നു കണ്ടെത്തിയ കേസുകളിലാണ്. മറ്റുജില്ലകളില്‍ 150ല്‍ താഴെ കേസുകളാണ് കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത്. കോഴിക്കോട് കഴിഞ്ഞാല്‍ എറണാകുളത്താണ്. 115 കേസുകള്‍. കഴിഞ്ഞ മൂന്നുമാസത്തിനിടയില്‍ ഫുഡ് സേഫ്റ്റി വകുപ്പ് കോഴിക്കോട്ട് 1,455 പരിശോധനകളാണ് നടത്തിയിട്ടുള്ളത്. 60 കേസുകള്‍…
Read Moreഭാഗ്യദേവത കടാക്ഷിച്ചു വിഷ്ണു ക്ഷേത്രത്തിലെ പൂജാരിയെ; കേരള ഭാഗ്യക്കുറിയുടെ ഫിഫ്റ്റി ഫിഫ്റ്റി ഒന്നാം സമ്മാനം കട്ടപ്പനയിലെ മധുസൂദനൻ പൂജാരിക്ക്
കട്ടപ്പന: ഭാഗ്യദേവത അനുഗ്രഹിച്ചതിന്റെ സന്തോഷത്തിലാണ് കട്ടപ്പന മേപ്പാറ ശ്രീമഹാവിഷ്ണു ക്ഷേത്രം മേല്‍ശാന്തി മധുസൂദനന്. കേരള സര്‍ക്കാര്‍ ഭാഗ്യക്കുറിയുടെ ബുധനാഴ്ച നറുക്കെടുത്ത ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരുകോടി രൂപയാണ് മേല്‍ശാന്തിക്ക് ലഭിച്ചത്. ലോട്ടറി വ്യാപാരിയായ സ്വര്‍ണവിലാസം സ്വദേശി ഇരുപതേക്കര്‍ കൃഷ്ണ ലോട്ടറി ഏജന്‍സിയില്‍ നിന്ന് വാങ്ങി വിറ്റ എഫ്ടി 506060 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്. 20 വര്‍ഷമായി മേപ്പാറ ക്ഷേത്രത്തില്‍ മേല്‍ശാന്തിയായ മധുസൂദനന് സ്ഥിരമായി ലോട്ടറി എടുക്കാറുണ്ട്.മുമ്പ് ചെറിയ തുകകള്‍ സമ്മാനമായി ലഭിച്ചിട്ടുണ്ട്. ആതിരയാണ് ഭാര്യ. മക്കളായ വൈഷ്ണവ്, വൈഗാലക്ഷ്മി എന്നിവര്‍ കട്ടപ്പന ഓക്സീലിയം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാര്‍ത്ഥികളാണ്.
Read Moreഇഴജന്തുക്കൾ കടുത്ത ഭീഷണി; കാട് വെട്ടിത്തെളിച്ചില്ലെങ്കിൽ ഉടമയിൽനിന്നു തുക ഈടാക്കി വൃത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
പത്തനംതിട്ട: തിരുവല്ല വള്ളംകുളത്തെ വീടുകൾക്കും സ്വത്തിനും ഭീഷണിയാകുന്ന വൃക്ഷങ്ങളും കാടുകളും വെട്ടിമാറ്റി ഇഴജന്തുക്കളുടെ ആക്രമണം തടയാൻ വസ്തു ഉടമ തയാറാകുന്നില്ലെങ്കിൽ വില്ലേജ് ഓഫീസർ നടപടിയെടുക്കണമെന്നും ഇതിന് ചെലവാകുന്ന തുക നിയമാനുസരണം ഉടമയിൽ നിന്ന് ഈടാക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി. പ്രദേശവാസികൾ നിരവധി തവണ പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനേ തുടർന്നാണ് വള്ളംകുളം സ്വദേശികളായ എസ്.കെ. പ്രസന്നകുമാറും ജൂബി ആർ. വർഗീസും കമ്മീഷനെ സമീപിച്ചത്.തിരുവല്ല സബ് കളക്ടറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരുടെ വീട്ടിലേക്ക് പ്രവേശിക്കുന്ന വഴിക്കു സമീപമുള്ള സ്ഥലം കാടുമൂടി ക്കിടക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ജൂബി ആർ. വർഗീസിന്റെ കിണറിലേക്ക് വൃക്ഷങ്ങളുടെ ഇലയും പൂവും കായയും വീണ് മലിനമാകുന്നതായും പരാതിക്കാരൻ അറിയിച്ചു. എന്നാൽ, കാടു നീക്കം ചെയ്യാൻ എതിർകക്ഷിക്ക് സാമ്പത്തിക സ്ഥിതിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.എന്നാൽ കൃത്യമായി കാടുവെട്ടിത്തെളിക്കുക എന്നത് വസ്തു ഉടമയുടെ ബാധ്യതയാണെന്ന് കമ്മീഷൻ…
Read Moreസ്വർണം കണ്ടപ്പോൾ തന്നെ ബാങ്കുകാർക്ക് സംശയം തോന്നി; പോലീസ് ചോദ്യം ചെയ്തപ്പോൾ അശോകൻ മുക്കുപണ്ടം വച്ച ബാങ്കുകളുടെ എണ്ണം ഞെട്ടിക്കുന്നത്
തുറവൂർ: സ്വകാര്യബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ യുവാവ് പോലീസിന്റെ പിടിയിൽ. തുറവൂർ തിരുമലഭാഗം പറവക്കലത്തറ അരുൺ അശോകൻ (30) ആണ് കുത്തിയതോട് പോലീസിന്റെ പിടിയിലായത്. തുറവൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ബാങ്ക് അധികൃതർക്ക് സംശയം തോന്നിയതിനെത്തുടർന്ന് കുത്തിയതോട് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പ്രതിയെ കുത്തിയതോട് സ്റ്റേഷൻ ഓഫീസർ അജയ്മോഹന്റെ നേതൃത്വത്തിലുള്ള പോലീസ് ചോദ്യം ചെയ്തതിലൂടെയാണ് വിവിധ ബാങ്കുകളിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയതായി മൊഴി നൽകിയത്. തുടർന്ന് തുറവൂരിലെ സഹകരണ ബാങ്കിലെത്തിയ പോലീസ് സഹകരണ ബാങ്ക് അധികൃതരുമായി ബന്ധപ്പെടുകയും പണയപ്പെടുത്തിയ സ്വർണം പരിശോധിക്കുകയും ചെയ്തതോടെ പണയപ്പെടുത്തിയ സ്വർണം മുക്കുപണ്ടമാണെന്ന് കണ്ടെത്തുകയായിരുന്നു.
Read More