അമ്പലപ്പുഴ: രോഗം മൂർച്ഛിച്ച രോഗിക്ക് ഐസിയു ലഭിക്കാതിരുന്നതിനെത്തുടർന്ന് മരണം സംഭവിച്ചു. അമ്പലപ്പുഴ വടക്കു പഞ്ചായത്ത് പതിനേഴാം വാർഡ് പുതുവൽ ഫിഷർമെൻ കോളനിയിൽ ചന്ദ്രൻ (67) ആണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശ്വാസംമുട്ടലിനെത്തുടർന്ന് കഴിഞ്ഞ എട്ടു മുതൽ പതിനാലാം വാർഡിൽ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹത്തിന് ഇന്നലെ പുലർച്ചെയോടെ രോഗം മൂർച്ഛിക്കുകയായിരുന്നു. ഡോക്ടർ മെഡിസിൻ ഐസിയുവിലേക്ക് റഫർ ചെയ്തെങ്കിലും അവിടെ കിടക്കയില്ലായിരുന്നു. പിന്നീട് ഉച്ചയ്ക്കു ശേഷം കിടക്ക ലഭിച്ചെങ്കിലും രോഗി ഉടൻ തന്നെ മരിച്ചു. ഐസിയുവിൽ രാവിലെ തന്നെ കിടക്ക ലഭിച്ചിരുന്നെങ്കിൽ രോഗി മരണപ്പെടില്ലായിരുന്നെന്നാണ് ബന്ധുക്കളുടെ ആരോപണം. പോലീസിലും സൂപ്രണ്ടിനും ആരോഗ്യ വകുപ്പ് മന്ത്രിക്കും പരാതി നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു. ആശുപത്രിയിലെ മെഡിസിൻ ഐസിയുവിലെ എസി തകരാറിലായതിനെത്തുടർന്ന് കഴിഞ്ഞ കുറെ മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. പകരം എമർജൻസി ഐസിയുവിൽ സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും ഇവിടെ എട്ട് കിടക്കകൾ…
Read MoreTag: alappuzha medical college
തസ്കരനല്ല ഞാൻ; തെമ്മാടിയല്ല ഞാൻ…വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ കുസൃതികാട്ടി കുരങ്ങൻ; കടുത്ത ആശങ്കയിൽ രോഗികളും കൂട്ടിരിപ്പുകാരും
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിക്കുള്ളില്‍ കുരങ്ങന്റെ കുസൃതികാട്ടല് രോഗികളെ ആശങ്കയിലാക്കുന്നു. മാസങ്ങളായി ആശുപത്രി കെട്ടിടങ്ങളിലും പരിസര പ്രദേശങ്ങളിലൂടെയും ഓടിച്ചാടി നടന്നിരുന്ന വാനരവീരന് ആശുപത്രിയില്‍ എത്തുന്നവര്‍ക്കും പരിസരവാസികള്‍ക്കും കൗതുകക്കാഴ്ചയായിരുന്നു. ഇടയ്ക്കിടെ വിരുന്നുകാരനായി വണ്ടാനം സന്ദര്‍ശിക്കാറുള്ള വാനരന് കഴിഞ്ഞ കുറച്ചുദിവസമായി ആശുപത്രിയിലും പരിസരത്തും തമ്പടിച്ചിരിക്കുകയാണ്. കോഫി സ്റ്റാളുകളുടെ സമീപത്ത് തണല്മരങ്ങളില് കയറിയിരുന്നാണ് കുസൃതികാട്ടുന്നത്. സ്റ്റാളില്‍ എത്തുന്നവരില്‍ ചിലര്‍ ചെറുകടികള്‍ വാങ്ങിക്കൊടുത്താല്‍ വിനയത്തോടെ കൈനീട്ടി വാങ്ങും. കൊടുത്തില്ലെങ്കില്‍ തട്ടിയെടുക്കാനും മടിയില്ല. കഴിഞ്ഞദിവസം സുരക്ഷാജീവനക്കാരന്റെ മോബൈല്‍ഫോണ്‍ തട്ടിയെടുത്ത് കടന്നുകളഞ്ഞ സംഭവവുമുണ്ട്. ജീവനക്കാരുടെ വിശ്രമമുറിയില്‍ ജനലിനരുകില്നിന്നാണ് മൊബൈല്‍ തട്ടിയെടുത്തു കടന്നത്. പിന്നാലെ എത്തിയതോടെ മൊബൈല്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. എന്നാല്‍, ഇപ്പോള്‍ വാനരന് ആശുപത്രിക്കുള്ളിലും കുസൃതികാട്ടാന്‍ തുടങ്ങി. വെള്ളിയാഴ്ച ഉച്ചയോടെ ന്യൂറോ സര്‍ജറി വിഭാഗം വാര്‍ഡിലേക്കുള്ള കവാടത്തിനു മുന്നില്‍ കുത്തിയിരുന്നു സുരക്ഷ സ്വയം ഏറ്റെടുത്തായിരുന്നു കുറുമ്പ് കാട്ടിയത്. അതുവഴി കടന്നുപോകുന്നവരുടെ പൊതിതട്ടിയെടുക്കാന് ശ്രമിച്ചത് രോഗികളുടെ കൂട്ടിരിപ്പുകാരെ…
Read Moreആലപ്പുഴ മെഡിക്കൽ കോളജിൽ വീണ്ടും നവജാതശിശു മരണം; ഇരട്ടക്കുട്ടികൾ മരിച്ചു; ഡിസംബറിൽ പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ചിരുന്നു
അമ്പലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ വീണ്ടും നവജാതശിശുക്കൾ മരിച്ചു. കാർത്തിക പള്ളി മഹാദേവി കാട് സ്വദേശിനിയുടെ രണ്ട് ആൺകുഞ്ഞുങ്ങളാണ് ഇന്നലെ രാത്രി പ്രസവത്തിനിടെ മരിച്ചത്. ശസ്ത്രക്രിയയ്ക്കുശേഷമായിരുന്നു സംഭവം. അമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്.ഇന്നായിരുന്നു യുവതിയുടെ പ്രസവതീയതി. എന്നാൽ വേദന കടുത്തതിനെ തുടർന്ന് രാത്രി അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കി. പുറത്തെടുത്തപ്പോഴേക്കും കുഞ്ഞുങ്ങൾ മരിച്ചിരുന്നു എന്ന് ആശുപത്രി അധികൃതർ പറയുന്നു. നാലു ദിവസം മുൻപാണ് യുവതി ആശുപത്രിയിൽ എത്തിയത്. സംഭവത്തിൽ മെഡിക്കൽ കോളജ് സൂപ്രണ്ട് റിപ്പോർട്ട് ആവശ്യപ്പെട്ടു. കഴിഞ്ഞ ഡിസംബർ ഏഴിന് പ്രസവത്തെ തുടർന്ന് മെഡിക്കൽ കോളജിൽ അമ്മയും കുഞ്ഞും മരിച്ചത് ഏറെ വിവാദമായിരുന്നു. 21ന് വണ്ടാനം മെഡിക്കൽ കോളജിൽ മുഖ്യമന്ത്രി സൂപ്പർ സ്പെഷാലിറ്റി കെട്ടിടം ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് വീണ്ടും നവജാതശിശു മരണം.
Read Moreഡോക്ടർ കുറിക്കുന്ന മരുന്ന് ഫാർമസിയിൽ ഇല്ല, ജീവനക്കാരുടേത് മോശം പെരുമാറ്റം; ആലപ്പുഴ മെഡിക്കൽ കോളജിലെത്തിയ മന്ത്രിക്കു മുന്നിൽ പരാതിയുടെ മിന്നൽ പ്രളയം
അമ്പലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ മന്ത്രിയുടെ മിന്നൽ സന്ദർശനം. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജാണ് ഇന്നലെ രാവിലെ മിന്നൽ സന്ദർശനം നടത്തിയത്. ഔദ്യോഗിക വാഹനം ഒഴിവാ ക്കി എച്ച്. സലാം എംഎൽഎയുടെ വാഹനത്തിൽ എത്തിയ മന്ത്രി കാർഡിയോളജി ഒപിയിലാണ് ആദ്യമെത്തിയത്. തുടർന്ന് സർജറി, പീഡിയാട്രിക്, ഓർത്തോ വിഭാഗം ഒപി കളും, ലേബർ റൂം, ഗൈനക്കോളജി ഒപി കളും വാർഡുകളും സന്ദർശിച്ചു. മന്ത്രിയെത്തിയ വിവരമറിഞ്ഞ് ആശുപത്രി ജീവനക്കാരും നഴ്സുമാരും സമീപമെത്തിയെങ്കിലും അവരോട് ജോലിയിൽ തുടരാൻ മന്ത്രി നിർദേശിച്ചു. ഈ സമയം ചില രോഗികളും കൂട്ടിരിപ്പു കാരുമെത്തി പരാതികൾ അറിയിച്ചു. ഡോക്ടർമാർ കുറിച്ചു നൽകുന്നവയിൽ ചില മരുന്നുകൾ ഫാർമസിയിൽനിന്ന് ലഭിക്കുന്നില്ലെന്നും ജീവനക്കാരുടെ മോശം പെരുമാറ്റമാണെന്നുമായിരുന്നു പരാതിയിൽ അധികവും. മരുന്നുകൾ എഴുതി നൽകിയ ചീട്ടുകൾ മന്ത്രി മൊബൈൽ ഫോണിൽ പകർത്തി. സർക്കാർ നിർദേശിച്ച മരുന്നുകളാണോ ഡോക്ടർമാർ കുറിച്ചു നൽകുന്നതെന്ന് പരിശോധിക്കാമെന്നും…
Read Moreഅമ്മയും കുഞ്ഞും മരിച്ച സംഭവം: രോഗിപരിചരണത്തിൽ ഏർപ്പെടുന്നവർ സൗമ്യസ്വഭാവം കാട്ടണം; അന്വേഷണ റിപ്പോര്‍ട്ടിലെ നിർദേശങ്ങൾ ഇങ്ങനെ
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവത്ത തുടര്‍ന്ന് അമ്മയും കുട്ടിയും തുടർന്ന് മരിച്ച സംഭവത്തില്‍ അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. എ. അബ്ദുല്‍ സലാമിനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സര്‍ജറി വിഭാഗം മേധാവി ഡോ. എന്‍.ആര്. സജികുമാർ ചെയര്‍മാനായ അന്വേഷണസംഘത്തിൽ ആറ് വകുപ്പ് മേധാവികളാണ് ഉണ്ടായിരുന്നത്. ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകാരണമാണ് അമ്മയും കുഞ്ഞും മരിച്ചതെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. റിപ്പോർട്ടിലെ നിർദേശങ്ങൾ1. രോഗിപരിചരണത്തിലും ബന്ധുക്കളോടുള്ള പെരുമാറ്റത്തിലും ജീവനക്കാരുടെ ഭാഗത്തുനിന്നു സൗമ്യസ്വഭാവം ഇല്ലായെന്ന പരാതി പരിഹരിക്കപ്പെടേണ്ടതാണ്. 2. രോഗീപരിചരണത്തിനും ആശയ വിനിമയത്തിനും വ്യക്തമായ പരിശീലനം ആരോഗ്യ മേഖലകളിൽ പ്രവര്‍ത്തിക്കുന്ന ജീവനക്കാർക്ക് നൽകണം. 3. അങ്ങനെ പരിശീലനം ലഭ്യമായവരെ സ്ഥാനചലനം നടത്തുന്നത് ഒഴിവാക്കപ്പെടുകയും വേണം. 4. രോഗീ പരിചരണത്തിനാവശ്യമായ കാർഡിയോ ടോക്കോ ഗ്രാം ഉൾപ്പെടെയുള്ള നൂതന സംവിധാനങ്ങളുടെ ലഭ്യത ഉറപ്പാക്കണം. 5. അത്യാസന്ന നിലയിൽ രോഗിയെ ചികിത്സിക്കുന്ന ഇടങ്ങളിൽ രോഗിയുടെ അവസ്ഥ…
Read Moreആലപ്പുഴ മെഡിക്കൽ കോളജിൽ അമ്മയും കുഞ്ഞും മരിച്ച സംഭവം; പണിമുടക്കു ഭീഷണിക്കു മുന്നിൽ മുട്ടുമടക്കി സർക്കാർ; ആരോപണ വിധേയരായ ഡോക്ടർമാരെ സംരക്ഷിച്ച് ഐഎംഎ
അമ്പലപ്പുഴ: സർക്കാർ ഡോക്ടർമാർ പണിമുടക്കുമെന്ന ഐഎംഎയുടെ ഭീഷണിക്കു മുന്നിൽ മുട്ടുമടക്കി സർക്കാർ. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ യുവതിയും നവജാത ശിശുവും മരിക്കാനിടയായ സംഭവത്തിൽ ആരോപിതയായ ഡോ. തങ്കു കോശിയെ സംരക്ഷിച്ച ഐഎംഎയുടെ സമ്മർദത്തിനു മുന്നിൽ മുട്ടുമടക്കിയ സർക്കാർ താത്കാലിക നടപടി സ്വീകരിച്ചു തടിയൂരി. ഡോക്ടറെ സസ്പെൻഡ് ചെയ്യുകയോ താത്കാലികമായി മാറ്റി നിർത്തുകയോ ചെയ്യണമെന്നതായിരുന്നു മരിച്ച അപർണയുടെ ബന്ധുക്കളുടെ ആവശ്യം. ഇതിനു സർക്കാർ തലത്തിലാണ് തീരുമാനം കൈക്കൊള്ളേണ്ടത്. നടപടിക്കു മുന്പേമരണം നടന്ന ദിവസം രാവിലെ മുതലുള്ള സംഘർഷം ആശുപത്രി അധികൃതരും പോലീസും മുഖേനെ സർക്കാർ അറിയുകയും ചെയ്തിരുന്നു. സംഘർഷത്തിന് അയവ് വരാതെ വന്നതോടെയാണ് സർക്കാർ തീരുമാനം അറിയിക്കാനായി ജില്ലാ കളക്ടർ എത്തിയത്. കുറ്റാരോപിതയായ ഡോക്ടർ രണ്ടാഴ്ചത്തേക്കു നിർബന്ധിത അവധിയിൽ പോകാനായിരുന്നു സർക്കാർ നിർദേശം. എന്നാൽ, കളക്ടർ ഈ തീരുമാനം ഔദ്യോഗികമായി അറിയിക്കുന്നതിനു മുൻപ് തന്നെ പ്രാദേശിക സിപിഎം…
Read Moreആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി; അനാസ്ഥയുടെയും ചികിത്സപ്പിഴവിന്റെയും കേന്ദ്രമായി മാറുന്നുവോ ?
അമ്പലപ്പുഴ: അനാസ്ഥയുടെയും ചികിത്സപ്പിഴവിന്റെയും കേന്ദ്രമായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മാറുന്നുവോ ? അനാസ്ഥ തുടർക്കഥയായിട്ടും നടപടികൾ കടലാസിലൊതുക്കി. കുറ്റക്കാരെ സംരക്ഷിക്കുന്ന റിപ്പോർട്ടുകൾ മാത്രം. ആശുപത്രിയിൽ ഡോക്sർമാരുടെ അനാസ്ഥ മൂലം നിരവധി ജീവനുകൾ പൊലിയുന്നത് നിത്യ സംഭവമായി മാറിക്കഴിഞ്ഞു. ലക്ഷങ്ങൾ ശമ്പളം കൈപ്പറ്റുന്ന ഡോക്ടർമാർ നോൺ പ്രാക്ടീസിംഗ് അലവൻസും കൈപ്പറ്റി വീടുകളിൽ സ്വകാര്യ പ്രാക്ടീസ് നടത്തുന്നത് പതിവാണെന്ന് ആക്ഷേപമുണ്ട്. മെഡിക്കൽ കോളേജാശുപത്രിയിൽ ഒ.പി സമയം പൂർത്തിയാകുന്നതിന് മുൻപു തന്നെ ഭൂരിഭാഗം ഡോക്ടർമാരും ഒ.പി പൂർത്തിയാക്കി വീടുകളിൽ അർധരാത്രി വരെയാണ് സ്വകാര്യ പ്രാക്ടീസ് നടത്തുന്നത്. മെഡിക്കൽ കോളേജാശുപത്രിയിൽ ഡോക്ടർമാർ കൃത്യമായി ജോലി ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കാനുള്ള സംവിധാനം പോലുമില്ല. ഗർഭിണികളും ശസ്ത്രക്രിയ ആവശ്യമായ മറ്റ് രോഗികളും വീടുകളിലെത്തി ഡോക്ടർമാർക്ക് കൈ നിറയെ പണം നൽകാറുണ്ടെങ്കിലും പ്രസവ സമയത്തോ ശസ്ത്രക്രിയാ സമയത്തോ ഈ ഡോക്ടർമാർ ആശുപത്രിയിൽ കാണാറില്ലെന്നും ആരോപണമുണ്ട്. പി.ജി വിദ്യാർത്ഥികളും…
Read Moreആലപ്പുഴ മെഡിക്കൽ കോളജിൽ പ്രസവത്തെത്തുടർന്ന് അമ്മയും കുഞ്ഞും മരിച്ചു; സീനിയർ ഡോക്ടർമാരില്ലാതെ ശസ്ത്രക്രിയ നടത്തിയെന്നു ബന്ധുക്കൾ; ആശുപത്രിയിൽ സംഘർഷം
ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ചു. കൈനകരി സ്വദേശി രാംജിത്തിന്റെ ഭാര്യ അപര്‍ണയും കുഞ്ഞുമാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമെതിരേ ബന്ധുക്കള്‍ രംഗത്തെത്തി. സീനിയർ ഡോക്ടർമാർ ഇല്ലാതെ ശസ്ത്രക്രിയ നടത്തിയതും അനസ്തേഷ്യ നൽകിയതിലെ തകരാറുമാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് അപര്‍ണയെ പ്രസവത്തിനായി ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ചത്. നാലോടെ രാംജിത്തിന്റെ അമ്മയെ ഡോക്ടര്‍മാര്‍ അകത്തേക്ക് വിളിപ്പിച്ച് അപര്ണയ്ക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്നും പേപ്പറില്‍ ഒപ്പിട്ട് നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ പ്രസവം നടന്നു. എന്നാല്‍ കുഞ്ഞു മരിച്ചു. കുഞ്ഞിനെ പുറത്തെടുക്കുമ്പോള്‍ ഹൃദയമിടിപ്പ് ഉണ്ടായിരുന്നില്ലെന്നും ജീവന് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്നുമാണ് ഡോക്ടര്‍മാര്‍ ബന്ധുക്കളോട് പറഞ്ഞത്. കുഞ്ഞ് മരിച്ചതറിഞ്ഞ് ആശുപത്രിയില്‍ സംഘര്‍ഷ സാഹചര്യമുണ്ടായി. പ്രസവത്തിന് മുന്‍പ് അപര്ണയ്ക്ക് യാതൊരു ആരോഗ്യപ്രശ്നവുമുണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. പോലീസെത്തിയാണ് സാഹചര്യം നിയന്ത്രിച്ചത്. അന്വേഷണത്തിനായി മെഡിക്കല്‍…
Read Moreആലപ്പുഴ മെഡി. കോളജിൽ അപൂർവ ശസ്ത്രക്രിയ; ഏഴു വയസുകാരിക്കു പുനർജന്മം;സ്വകാര്യ ആശുപത്രിയിൽ 4 ലക്ഷത്തിലധികം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയ നടത്തിയത് സൗജന്യമായി
അമ്പലപ്പുഴ: മെഡിക്കൽ കോളജാശുപത്രിയിൽ ആദ്യമായി നടത്തിയ അപൂർവ ശസ്ത്രക്രിയയിലൂടെ ഏഴു വയസുകാരിക്കു പുനർജന്മം. അഭിമാനനേട്ടവുമായി ആലപ്പുഴ മെഡിക്കൽ കോളജാശുപത്രി. ഓച്ചിറ കാപ്പിൽ വിഷ്ണുഭവനിൽ ആന്റണി-വിദ്യ ദമ്പതികളുടെ മകൾ ആത്മീയ ആന്റണിക്കാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന അപൂർവ ശസ്ത്രക്രിയയിലൂടെ ജീവിതം തിരികെ ലഭിച്ചത്. ഹൃദയഭിത്തിയുടെ ജനിതക തകരാർ മൂലം ശ്വാസകോശത്തിൽ ഗുരുതര അസുഖം ബാധിച്ച കുട്ടിക്കു കടുത്ത ശ്വാസതടസമനുഭവപ്പെട്ടിരുന്നു. തുടർന്നാണ് രക്ഷിതാക്കൾ കുട്ടിയുമായി മെഡിക്കൽ കോളജിലെത്തിയത്. പരിശോധനയിൽ കുട്ടിക്കു ശ്വാസകോശത്തിൽ ഗുരുതര അണുബാധ സ്ഥിരീകരിച്ചു. ഇതു ശ്വാസകോശത്തിലെ രക്തക്കുഴലുകളുടെ സമ്മർദത്തിനും കാരണമാകുന്നുവെന്നും കണ്ടെത്തി. കാർഡിയോ തൊറാസിക് വിഭാഗത്തിൽ വകുപ്പ് മേധാവി പ്രഫ.ഡോ. രതീഷ് രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നാലു മണിക്കൂർ നീണ്ട അപൂർവ ശസ്ത്രക്രിയ നടത്തി. ഹൃദയത്തിന്റെ പുറത്ത് ആവരണം വച്ചാണ് രക്തക്കുഴലുകളുടെ തകരാർ പരിഹരിച്ചത്. ആരോഗ്യ ഇൻഷ്വറൻസ് കാർഡില്ലാതിരുന്ന ഈ കുടുംബത്തിനു സൂപ്രണ്ടിന്റെ പ്രത്യേക ഇടപെടലിലൂടെ കാരുണ്യ…
Read Moreആരുണ്ട് ചോദിക്കാൻ..! തെരുവുനായ്ക്കൾക്ക് സ്വതന്ത്രവിഹാരം,സന്ദർശകർക്കു കർശന നിയന്ത്രണം; ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി വാർഡിലൂടെ അലഞ്ഞ് തിരിയുന്ന നായ
അമ്പലപ്പുഴ: രോഗികളെ കാണാനെത്തുന്നവർക്കു മെഡിക്കൽ കോളജ് ആശുപത്രിയിൽ കർശന നിയന്ത്രണം. എന്നാൽ, യാതൊരു നിയന്ത്രണവും ഇല്ലാതെ ആശുപത്രിയിലും പരിസരത്തും വിലസുകയാണ് തെരുവു നായ്ക്കൾ. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സന്ദർശകർക്കും ജീവനക്കാർക്കും ഭീഷണിയായി തെരുവുനായ്ക്കൾ വിഹരിച്ചിട്ടും യാതൊരു നടപടിയും അധികൃതർ ഇതുവരെ സ്വീകരിച്ചിട്ടില്ല. ആശുപത്രിക്കുള്ളിലും തെരുവുനായ വിഹരിക്കുമ്പോൾ നോക്കുകുത്തിയാവുകയാണ് സുരക്ഷാ ജീവനക്കാർ. കഴിഞ്ഞ ദിവസം സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് അകത്തുകടന്ന തെരുവുനായ മെഡിസിൻ വിഭാഗം തീവ്രപരിചരണ വിഭാഗത്തിലെ രോഗികളുടെ കൂട്ടിരിപ്പുകാർക്കിടയിലൂടെ കടന്നുപോയിട്ടും സുരക്ഷാജീവനക്കാരുടെയടക്കം ശ്രദ്ധയിൽപ്പെട്ടില്ല. സുരക്ഷ കർശനം പക്ഷേ, ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികളെ കാണാനെത്തുന്നവർക്കു കർശന വിലക്കേർപ്പെടുത്തുന്ന സുരക്ഷാ ജീവനക്കാർ, തെരുവുനായ്ക്കൾ ആശുപത്രിക്കുള്ളിൽ കടന്നിട്ടും കണ്ടില്ല. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സഹോദരിക്കു ഭക്ഷണവും വാങ്ങിയെത്തിയ പതിമൂന്നുകാരിയെ വനിതാസുരക്ഷാ ജീവനക്കാർ കൂട്ടം ചേർന്നു മർദിച്ചെന്ന സംഭവം വിവാദമായിരുന്നു. പ്രവേശനപാസില്ലാതെ കടന്നുപോയെന്ന കാരണത്താലാണ് വാർഡിലെത്തിയ പെൺകുട്ടിയെ വനിതാ സുരക്ഷാജീവനക്കാർ മർദിച്ചതായി പരാതി…
Read More