പത്തനംതിട്ട: മണ്ഡല, മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട നാളെ വൈകുന്നേരം അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ നിലവിലെ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്ന് ശ്രീകോവിലിലെ വിളക്ക് തെളിക്കും. പതിനെട്ടാംപടി ഇറങ്ങി ആഴി തെളിച്ച ശേഷം നിയുക്ത മേല്‍ശാന്തിമാരെ കൈപിടിച്ച് ആദ്യം പടി കയറ്റും. നിയുക്ത മേല്‍ശാന്തിമാര്‍ ദര്‍ശനം നടത്തി സന്നിധാനത്തു തങ്ങും. ശബരിമലയിലെ പുതിയ മേല്‍ശാന്തിയായി ഇ.ഡി. പ്രസാദിന്റെയും മാളികപ്പുറം മേല്‍ശാന്തി മനു നന്പൂതിരിയുടെയും അഭിഷേക ചടങ്ങുകള്‍ സന്ധ്യയോടെ സന്നിധാനത്ത് നടക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍. തിങ്കളാഴ്ച വൃശ്ചികപ്പുലരിയില്‍ പുതിയ മേല്‍ശാന്തിമാരാണ് നട തുറക്കുന്നത്.പുലര്‍ച്ചെ മൂന്ന് മുതല്‍ ഉച്ചക്ക് ഒന്നുവരെയും ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ രാത്രി 11വരെയുമായിരിക്കും ദര്‍ശനം. നെയ്യഭിഷേക ചടങ്ങുകളും വൃശ്ചികം ഒന്നു മുതല്‍ ഉണ്ടാകും.ശബരിമല ദര്‍ശനത്തിനുള്ള ഓണ്‍ലൈന്‍ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് പുരോഗമിക്കുകയാണ്. കഴിഞ്ഞദിവസംവരെ 18…
Read MoreCategory: Alappuzha
പൊടിമീൻപോലും കിട്ടുന്നില്ല; കാലാവസ്ഥാവ്യതിയാനവും കടലിലെ ഒഴുക്കും: തീരദേശം വീണ്ടും പട്ടിണിയിൽ
അമ്പലപ്പുഴ: കാലാവസ്ഥ വ്യതിയാനവും കടലിലെ ഒഴുക്കും ശക്തമായതോടെ തീരദേശം വീണ്ടും പട്ടിണിയിൽ. രണ്ടു ദിവസമായി കടലിൽ പോകുന്ന പൊന്തുവലക്കാർക്കും നിരാശ മാത്രമാണ് ബാക്കി . പൊടിമീൻപോലും കിട്ടുന്നില്ല. ചാകരപ്രദേശമായ തോട്ടപ്പള്ളി ഹാർബറിൽനിന്നു തുടർച്ചയായി മത്സ്യബന്ധനത്തിനു പോയ ചില നീട്ടുവള്ളങ്ങൾക്ക് ഒഴാഴ്ച മുമ്പുവരെ മത്തി കിട്ടിയിരുന്നെങ്കിൽ അവർക്കും ഇന്ധനച്ചെലവു മാത്രം മിച്ചമായാണ് കരയ്ക്കെത്തിയത്. ഒരു ദിവസം മത്സ്യബന്ധനത്തിനു പോയി തിരികെയെത്തുമ്പോൾ 5000 രൂപ ഇന്ധനച്ചെലവു മാത്രമാകും. തൊഴിലാളികളുടെ ഭക്ഷണച്ചെലവു വേറെയും. ഇതിനുള്ള മത്സ്യം പോലും കിട്ടാതായതോടെ വള്ളവും വലയും കരയ്ക്കു കയറ്റിയിരിക്കുകയാണ് ഭൂരിഭാഗം തൊഴിലാളികളും.
Read Moreസ്വകാര്യബസുകളുടെ തോന്നുംപടി യാത്ര; പത്തനംതിട്ടയിൽ രാത്രിയാത്രക്കാര്‍ പെരുവഴിയില്‍
പത്തനംതിട്ട: സ്വകാര്യബസുകളുടെ രാത്രി യാത്ര തോന്നുംപടിയായതോടെ രാത്രി യാത്രക്കാര്‍ പെരുവഴിയില്‍. ചെങ്ങന്നൂര്‍, തിരുവല്ല റെയില്‍വേ സ്റ്റേഷനുകളില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ ഉള്‍പ്പെടെയാണ് ബുദ്ധിമുട്ടിലായത്.ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രാത്രി എട്ടിനുശേഷം ബസുകള്‍ പത്തനംതിട്ടയിലേക്കില്ലെന്നതാണു സ്ഥിതി. രാത്രി യാത്രയ്ക്ക് പത്തനംതിട്ട ബസുകള്‍ക്ക് പെര്‍മിറ്റുണ്ടെങ്കിലും ഇവയില്‍ പലതും ഓടുന്നില്ല. വേണാട്, വന്ദേഭാരത്, പാലരുവി തുടങ്ങി സ്ഥിരം ട്രെയിനുകളില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് പത്തനംതിട്ടയിലേക്ക് ചെങ്ങന്നൂരില്‍ നിന്നു യാത്രാസൗകര്യം ലഭ്യമല്ല.പത്തനംതിട്ട, കോന്നി, റാന്നി, കോഴഞ്ചേരി മേഖലകളിലേക്ക് നിരവധി യാത്രക്കാരാണ് ചെങ്ങന്നൂരില്‍ ട്രെയിനുകളില്‍ ഇറങ്ങുന്നത്. ഇവര്‍ക്കുള്ള യാത്രാ സൗകര്യം റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നു ലഭിക്കുന്നില്ല. കെഎസ്ആര്‍ടിസിയുടെ പത്തനംതിട്ട ബസുകള്‍ നിര്‍ത്തിയതോടെയാണ് യാത്രാക്ലേശം രൂക്ഷമായത്.രാത്രി എട്ടിനുശേഷം പത്തനംതിട്ട ഭാഗത്തേക്കു പെര്‍മിറ്റുള്ള സ്വകാര്യ ബസുകള്‍ പാതിവഴിയില്‍ യാത്ര അവസാനിപ്പിക്കുകയാണ്. ചില ബസുകള്‍ രാത്രികാല ട്രിപ്പ് റദ്ദാക്കുകയുമാണ്. തിരുവല്ലയില്‍ മത്സരയോട്ടംതിരുവല്ല: തിരുവല്ലയില്‍ നിന്ന് റാന്നിയിലേക്ക് പുറപ്പെടുന്ന രാത്രികാല കെഎസ്ആര്‍ടിസി, സ്വകാര്യ…
Read Moreശബരിമല തീർഥാടനം; വെള്ളക്കര കുടിശികയിനത്തിൽ ദേവസ്വം ബോര്‍ഡ് നല്‍കാനുള്ളത് 17 കോടി
പത്തനംതിട്ട: ശബരിമല തീര്‍ഥാടനകാലം പടിവാതില്‍ക്കലെത്തി നില്ക്കവേ പത്തനംതിട്ടയില്‍ ജല അഥോറിറ്റിക്ക് വെള്ളക്കരം കുടിശിക ഇനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കാനുള്ളത് 17 കോടി രൂപ. കുടിശിക കൂടിയതിനേ തുടര്‍ന്ന് ഹൈക്കോടതി ദേവസ്വം ബോര്‍ഡിന്റെയും ജലഅഥോറിറ്റിയുടെയും ഉദ്യോഗസ്ഥരെ വിളിച്ചു ചര്‍ച്ച നടത്തിയിരുന്നു. നിലവിലുണ്ടായിരുന്ന കുടിശികയില്‍ മൂന്നിലൊന്ന് തുക അടിയന്തരമായി നല്കാന് നിര്‍ദേശിക്കുകയും ചെയ്തു. കേസ് വീണ്ടും 26നു പരിഗണികനിരിക്കേ തുക അടയ്ക്കാനും തുടര്‍കാര്യങ്ങള്‍ നിരീക്ഷിക്കാനും ഇരുവകുപ്പുകളിലെയും ഉദ്യോഗസ്ഥരെ ചേര്‍ത്ത് കമ്മിറ്റി രൂപവത്കരിക്കാനും കോടതി നിര്‍ദേശിച്ചു. കഴിഞ്ഞ ജൂലൈയിലാണ് ദേവസ്വം ബോര്‍ഡ് ആറു കോടി അടച്ചത്. പിന്നീടുള്ള കുടിശിക തുകയാണ് 17 കോടി രൂപ. ജനറല്‍ ആശുപത്രിക്ക് 4.39 കോടി കുടിശികപത്തനംതിട്ട ജില്ലയിലെ ഇതര സ്ഥാപനങ്ങളില്‍ ജനറല്‍ ആശുപത്രി 4.39 കോടി, കോന്നി മെഡിക്കല്‍ കോളജ് 33 ലക്ഷം.പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന് 56.08 ലക്ഷം, കോഴഞ്ചേരി 21.68 ലക്ഷം,…
Read Moreശബരിമല സ്വര്‍ണപ്പാളി മോഷണം; ശാസ്ത്രീയ പരിശോധനയ്ക്ക് തന്ത്രിയുടെ അനുമതി; 17ന് എസ്ഐടി പരി ശോധന
പത്തനംതിട്ട: ശബരിമലയിലെ കട്ടിള പാളികള്‍, ദ്വാരപാലക ശില്പ പാളികള്‍ എന്നിവയുടെ ശാസ്ത്രീയ പരിശോധനയ്ക്ക് തന്ത്രിയുടെ അനുമതി. ഹൈക്കോടതി നിര്‍ദേശപ്രകാരം എസ്ഐടി നല്കിയ അപേക്ഷ പരിഗണിച്ചാണ് തന്ത്രിയുടെ തീരുമാനം. ഇതനുസരിച്ച് 17ന് ഉച്ചപൂജയ്ക്കുശേഷം പരിശോധന നടത്തും. ശബരിമല നട തുറന്നശേഷം 17ന് ഉച്ചപൂജ വേളയില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനര് ദേവനു കലശമാടി അനുജ്ഞ വാങ്ങും. തുടര്‍ന്നായിരിക്കും പരിശോധന.ശബരിമല ശ്രീ കോവിലില്‍ 1998-ല്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞു സ്ഥാപിച്ച ചെമ്പുപാളികള്‍ തന്നെയാണോ 2019-ല്‍ ഉണ്ണികൃഷ്ണന് പോറ്റി സ്വര്‍ണം പൂശി ഘടിപ്പിച്ചതെന്ന് കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. ദ്വാരപാലക ശില്പങ്ങള്, കട്ടിളപ്പാളികള്‍, വാതില്‍പ്പാളികള്‍ എന്നിവയില്‍ പൊതിഞ്ഞിട്ടുള്ള സ്വര്‍ണത്തിന്റെ അളവ് കേസന്റെ ഭാഗമായി എസ്ഐടിക്കു കണ്ടെത്തേണ്ടതുണ്ട്. ഒരിക്കല്‍ സ്വര്‍ണം പൊതിഞ്ഞ പാളികള്‍ ഉണ്ണിക്കൃഷ്ണന് പോറ്റി മറിച്ചു വിറ്റിരിക്കാനുള്ള സാധ്യതയും പരിശോധിക്കപ്പെടും. ഇതിന്റെ ഭാഗമായി പാളികളില്‍ ചെമ്പിന്റെ അളവ്, ഗുണനിലവാരം, ഭാരം എന്നിവ…
Read Moreപട്ടാപ്പകൽ കാണിക്കവഞ്ചി മോഷ്ടിക്കാൻ ശ്രമം; കൗൺസിലറുടെ നേതൃത്തിൽ കള്ളനെ കൈയോടെ പൊക്കി നാട്ടുകാർ
തിരുവല്ല: പട്ടാപ്പകൽ ക്ഷേത്ര കാണിക്കവഞ്ചി കുത്തി തുറക്കാനുള്ള ശ്രമത്തിനിടെ മോഷ്ടാവിനെ നാട്ടുകാർ കൈയോടെ പിടികൂടി പോലീസിന് കൈമാറി. റാന്നി അത്തിക്കയം മോതിരവയൽ സ്വദേശിയായ സുനിലാണ് പിടിയിലായത്. യോഗക്ഷേമ സഭയുടെ കീഴിലുള്ള കാവുംഭാഗം പെരിങ്ങോൾ ശ്രീകൃഷ്ണേശ്വരം ക്ഷേത്രത്തിൽ ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സംഭവം. ആക്രി പെറുക്കാൻ എന്ന വ്യാജേന എത്തിയായിരുന്നു മോഷണശ്രമം. ക്ഷേത്ര കവാടത്തിനോടുചേർന്ന കാണിക്ക വഞ്ചിയുടെ താഴ് ആക്സോ ബ്ലേഡ് ഉപയോഗിച്ച് മുറിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ക്ഷേത്രത്തിന് സമീപത്ത് പ്രവർത്തിക്കുന്ന ശ്രീശങ്കര വിദ്യാപീഠത്തിലെ വിദ്യാർഥിയെ വിളിക്കാൻ എത്തിയ രക്ഷിതാവാണ് ക്ഷേത്രത്തിനകത്തു നിന്നും ശബ്ദം കേട്ടത്. തുടർന്ന് തിരുവല്ല നഗരസഭ കൗൺസിലർ ശ്രീനിവാസ് പുറയാറ്റിനെ വിവരം അറിയിച്ചു. കൗൺസിലറുടെ നേതൃത്വത്തിൽ സംഘടിച്ച് എത്തിയ നാട്ടുകാർ ചേർന്ന് മോഷ്ടാവിനെ കൈയോടെ പിടികൂടുകയായിരുന്നു. സംഭവം അറിഞ്ഞ് എത്തിയ തിരുവല്ല പോലീസിന് മോഷ്ടാവിനെ കൈമാറി.
Read Moreസിപിഎമ്മില്‍നിന്ന് പുറത്താക്കപ്പെട്ടവർ കൈകോർത്തു പിടിച്ചു; കൃഷ്ണപുരത്ത് എല്‍ഡിഎഫിന് തലവേദനയായി ജനകീയമുന്നണി
കായംകുളം: കൃഷ്ണപുരം പഞ്ചായത്തിൽ സിപിഎമ്മിൽനിന്ന് പുറത്താക്കപ്പെട്ടവർ ചേർന്ന് ജനകീയ മുന്നണി രൂപവത്കരിച്ച് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത് എൽഡിഎഫിന് തിരിച്ചടിയാകുന്നു.കൃഷ്ണപുരം പഞ്ചായത്തിലെ ആറ്, ഏഴ്, പതിനേഴ് വാർഡുകളിലാണ് ജനകീയമുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പേ ജനകീയ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിക്കുകയും വാർഡുകളുടെ വിവിധ ഭാഗങ്ങളിൽ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.സിപിഎം കായംകുളം ഏരിയ സെന്റർ അംഗം കൂടിയായ കൃഷ്ണപുരം പഞ്ചായത്തംഗത്തിന്റെ വാർഡിൽ ഗ്രാമസഭ കൂടുന്നതിൽ വീഴ്ച വരുത്തിയത് സിപിഎം ക ഗ്രാമസഭ സംബന്ധിച്ച് നൽകിയ പരാതിയിൽ ഒപ്പിട്ടതിനെത്തുടർന്ന് ലോക്കൽ കമ്മിറ്റി അംഗം വിപിൻദാസ്, ബ്രാഞ്ച് സെക്രട്ടറിമാരായ ശ്യാം, രാജേന്ദ്രൻ, മോഹനൻപിള്ള എന്നിവരെയാണ് പാർട്ടി വിചിത്രമായ നടപടി എടുത്തു പുറത്താക്കിയത്.പാർട്ടിയിൽനിന്നു വിട്ടുപോയവരെ തിരികെ എത്തിക്കാൻ സംസ്ഥാന കമ്മിറ്റിയുടെ നിർദേശമുണ്ടെന്നിരിക്കെ ഒരു നേതാവിനുവേണ്ടി പാർട്ടി മൂല്യങ്ങൾ നഷ്ടപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് പ്രദേശത്തെ 24 പാർട്ടി അംഗങ്ങൾ പാർട്ടിയുമായി സഹകരിക്കാതിരുന്നത്. പാർട്ടിയുടെ ജില്ലാ,…
Read Moreചെങ്ങന്നൂരിൽ ട്രെയിനിൽ ഉപേക്ഷിച്ച നിലയിൽ 6.5 ലക്ഷം രൂപയുടെ എംഡിഎംഎയും കഞ്ചാവും
ചെങ്ങന്നൂർ: ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ വഴി കൊച്ചുവേളിക്കു പോകുന്ന 22113 നമ്പർ ട്രെയിനിന്റെ ജനറൽ കോച്ചിൽ ആളില്ലാത്ത നിലയിൽ കണ്ടെത്തിയ ബാഗിൽനിന്ന് വൻ ലഹരിമരുന്ന് ശേഖരം പിടികൂടി. വിപണിയിൽ 6.5 ലക്ഷത്തിലധികം രൂപ വിലവരുന്ന എംഡിഎംഎയും (മെഥിലിൻഡിയോക്സി മെഥാംഫെറ്റാമൈൻ) കഞ്ചാവുമാണ് പിടിച്ചെടുത്തത്. ട്രെയിനിന്റെ ഏറ്റവും പിന്നിലുള്ള ജനറൽ കോച്ചിൽ സംശയാസ്പദമായ രീതിയിൽ കണ്ട ബാഗ് പരിശോധിച്ചപ്പോഴാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്. ഇവ തൂക്കി വിൽക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസും ബാഗിലുണ്ടായിരുന്നു. പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ കണ്ടപ്പോൾ ഭയന്ന ആരെങ്കിലും ബാഗ് ഉപേക്ഷിച്ച് കടന്നുകളഞ്ഞതാകാമെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. തിരുവനന്തപുരം ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച്, ആർപിഎഫ് ചെങ്ങന്നൂർ, ചെങ്ങന്നൂർ എക്സൈസ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.ആർപിഎഫ് തിരുവനന്തപുരം ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ മുഹമ്മദ് ഹനീഫയുടെ പ്രത്യേക നിർദേശപ്രകാരമായിരുന്നു പരിശോധന. ആർപിഎഫ് ചെങ്ങന്നൂർ ഇൻസ്പെക്ടർ വി.ടി. ദിലീപ്, ക്രൈം…
Read Moreനഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കണം; ദേവസ്വം ബോര്‍ഡ് രാഷ്ട്രീയം തത്കാലം ഒഴിയാന്‍ സിപിഎം
പത്തനംതിട്ട: സ്വര്‍ണപ്പാളി വിവാദത്തോടെ നഷ്ടപ്പെട്ട പ്രതിച്ഛായ നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പ് വീണ്ടെടുക്കാന്‍ സിപിഎം ശ്രമം. ഇതിന്റെ ഭാഗമായാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് രാഷ്ട്രീയത്തില്‍നിന്നു തത്കാലം വിട്ടുനില്‍ക്കാന്‍ സിപിഎം തീരുമാനിച്ചത്. മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി നിയമിച്ചതു തന്ത്രപരമായ നീക്കത്തിലൂടെയാണ്. രാഷ്ട്രീയക്കാരനല്ലാത്ത കെ. ജയകുമാര്‍ വരുന്നതോടെ ശബരിമല വിവാദങ്ങളില്‍നിന്നു തലയൂരാനാണ് സിപിഎം ശ്രമിക്കുന്നത്. എന്നാല്‍ ഇതിനിടെയില്‍ പാര്‍ട്ടി നേതാക്കള്‍ അടക്കം സ്വര്‍ണക്കൊള്ളയില്‍ കുരുങ്ങുമ്പോള്‍ മുഖം രക്ഷിക്കാന്‍ സിപിഎം പാടുപെടും. എന്‍. വാസു സിപിഎം നോമിനിയായിട്ടാണ് കമ്മീഷണറും പ്രസിഡന്റുമൊക്കെയായത്. മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ളവരുമായി അടുത്ത ബന്ധമാണ് വാസുവിനുണ്ടായിരുന്നത്. വാസുവിനെതിരേ ആക്ഷേപം ഉയര്‍ന്നപ്പോള്‍ മുന്‍മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയടക്കം അദ്ദേഹത്തെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നതും ശ്രദ്ധേയമാണ്. ഹൈക്കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലായതിനാല്‍ എസ്ഐടി അന്വേഷണം മരവിപ്പിക്കാനും സര്ക്കാരിനാകാത്ത സ്ഥിതിയാണ്. തദ്ദേശ തെരഞ്ഞെടുപ്പു കാലത്ത് ഇതിന്റെ പ്രത്യാഘാതം എത്രമാത്രമാകുമെന്നത് സിപിഎമ്മിനെ…
Read Moreവാസുവിനു പിന്നാലെ അന്നത്തെ ദേവസ്വം ബോര്‍ഡും കുരുക്കില്‍; സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്കു കൈമാറിയത് ദേവസ്വം ബോർഡിന്റെ അറിവോടെ
പത്തനംതിട്ട: ശബരിമല സ്വര്‍ണപ്പാളി ചെമ്പാക്കി മാറ്റിയ മാന്ത്രികവിദ്യയുടെ സൂത്രധാരന്‍ മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍. വാസുവെന്ന് കണ്ടെത്തിയ പശ്ചാത്തലത്തില്‍ അന്നത്തെ ദേവസ്വം ബോര്‍ഡ് കൂടുതല്‍ കുരുക്കിലേക്ക്. നിലവില്‍ സ്വര്‍ണപ്പാളി മോഷണക്കേസില്‍ എ. പത്മകുമാര്‍ പ്രസിഡന്റായിരുന്ന ദേവസ്വം ബോര്‍ഡ് പ്രതി സ്ഥാനത്തുണ്ട്. വാസുവിനെ റിമാന്‍ഡ് ചെയ്തുകൊണ്ട് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ എന്നിവ തെളിഞ്ഞതായി എസ്ഐടി വ്യക്തമാക്കി. വാസുവിന്റെ നിര്‍ദേശപ്രകാരമാണ് ഔദ്യോഗിക രേഖകളില്‍ തിരിമറി നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രേഖകളില്‍ ഉണ്ടായിരുന്ന “സ്വര്‍ണം പൊതിഞ്ഞ പാളികള്‍’ എന്ന ഭാഗം ഒഴിവാക്കി, പകരം “ചെമ്പ് പാളികള്‍’ എന്ന് മാറ്റി എഴുതിച്ചേര്‍ത്തു. ഇതര പ്രതികളുമായി ചേര്‍ന്ന് എന്‍. വാസു ഗൂഢാലോചനയില്‍ പങ്കെടുത്തെന്നും തെളിഞ്ഞിട്ടുണ്ട്. സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണന് പോറ്റിയുടെ കൈവശം കൊടുത്തുവിടാനുള്ള ഇടപെടല്‍ നടത്തിയത് വാസുവാണെന്നും ഇതുവഴി ദേവസ്വം ബോര്‍ഡിന് നഷ്ടവും പ്രതികള്‍ക്ക് അന്യായമായ ലാഭവും ഉണ്ടായെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍…
Read More