കായംകുളം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒമ്പതു വയസുകാരിക്കു നേരേ തെരുവുനായയുടെ ആക്രമണം. കറ്റാനം ഭരണിക്കാവ് പുതുക്കാട്ട് വീട്ടിൽ നിഷാദ് -ധന്യ ദമ്പതികളുടെ മകൾ ദയ (9) യ്ക്കാണ് കടിയേ റ്റത്. ഇന്നലെ രാവിലെ ആയിരുന്നു സംഭവം. കുട്ടിയുടെ കഴുത്തിലും മുഖത്തും പരിക്കേറ്റു. ഉടൻതന്നെ കറ്റാനത്തെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ഭരണിക്കാവ് പഞ്ചായത്തിൽ തെരുവുനായ ശല്യം രൂക്ഷമായിട്ടും പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. പഞ്ചായത്തിലെ സ്കൂളുകൾക്കും അങ്ക ണവാടികൾക്കും സമീപം ഇപ്പോൾ തെരുവുനായ ശല്യം രൂക്ഷമാണ്. അതിനാൽ രക്ഷിതാക്കളും ആശങ്കയിലാണ്. മാന്നാറിൽ വീണ്ടും തെരുവുനായ ആക്രമണം മാന്നാർ: മാന്നാറിൽ വീണ്ടും തെരുവുനായ ആക്രമണം. ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ വിദ്യാർഥിക്കാണ് തെരുവുനായ അക്രമണത്തിൽ പരിക്കേറ്റത്. മാന്നാർ കുട്ടമ്പേരൂർ പുല്ലാമഠത്തിൽ രാജേഷ്- അർച്ചന ദമ്പതികളുടെ മകൻ ആദിത്യൻ (14) തെരുവുനായ ആക്രമണത്തിൽ കാലിനു പരിക്കേറ്റു. ഇന്നലെ രാവിലെ ട്യൂഷൻ കഴിഞ്ഞ്…
Read MoreCategory: Alappuzha
അമ്പലപ്പുഴ സിപിഐയിൽ പൊട്ടിത്തെറി; നിരവധി പ്രവർത്തകർ പാർട്ടി വിടാനൊരുങ്ങുന്നു
അമ്പലപ്പുഴ: മണ്ഡലം സമ്മേളനത്തിനു പിന്നാലെ അമ്പലപ്പുഴ സിപിഐയില്‍ പൊട്ടിത്തെറി. നിരവധി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നു. പുതിയ മണ്ഡലം സെക്രട്ടറിയുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നാണ് ഭൂരിഭാഗം ലോക്കല്‍ കമ്മിറ്റികളില്‍നിന്നും അംഗങ്ങള്‍ രാജിവയ്ക്കാന്‍ തയാറെടുക്കുന്നത്. പാര്‍ട്ടിക്ക് വിധേയമാകാതെ പ്രവര്‍ത്തിച്ച മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ വനിതാ പ്രവര്‍ത്തകയെ ഏകപക്ഷീയമായി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാക്കിയതാണ് ഇപ്പോഴത്തെ പൊട്ടിത്തെറിക്ക് കാരണം. മണ്ഡലം സെക്രട്ടറിയാണ് ഇതിനു പിന്നിലെന്നാണ് പാര്‍ട്ടിപ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോഴും അമ്പലപ്പുഴ ക്ഷേത്രോപദേശക സമിതി പ്രസിഡന്റായിരുന്നപ്പോഴും പാര്‍ട്ടിയോട് കൂടിയാലോചനയില്ലാതെയാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന ആരോപണം നിലനില്‍ക്കെയാണ് ഈ വനിതാ പ്രവര്‍ത്തകയെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാക്കിയത്. ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെങ്കിലും ഇതിന് മറുപടി പോലും നല്‍കിയിട്ടില്ല. ഇതിനിടയിലാണ് എല്‍സി സെക്രട്ടറിയാക്കിയത്. പലയിടങ്ങളിലെയും നിലം നികത്തല്‍ ചോദ്യം ചെയ്ത ഏതാനും അംഗങ്ങളെ പുതിയ മണ്ഡലം കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതിരുന്നതും മണ്ഡലം സെക്രട്ടറിയാണെന്നാണ് അതൃപ്തരായ അണികള്‍ പറയുന്നത്.…
Read Moreഅഞ്ചാം ക്ലാസുകാരിയെ രണ്ടാനച്ഛൻ പീഡനത്തിന് ഇരാക്കിയസംഭവം; അമ്മയും രണ്ടാം ഭർത്താവും അറസ്റ്റിൽ
പത്തനംതിട്ട: അഞ്ചാം ക്ലാസുകാരിയെ നിരന്തരലൈംഗികപീഡനത്തിന് ഇരയാക്കിയ പ്രതിയെയും സഹായമൊരുക്കി നല്കിയ സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കുന്നത്തൂര്‍ പുത്തനമ്പലം ഐവര്‍കാല പ്ലാവിള പടിഞ്ഞാറേതില്‍ അനില്‍കുമാർ(45), ലത (47) എന്നിവരാണ് പിടിയിലായത്. ലതയുടെ രണ്ടാം ഭര്‍ത്താവാണ് അനില്‍ കുമാർ. 2023 സെപ്റ്റംബര്‍ ഒന്നുമുതല്‍ 2024 മേയ് 31 വരെയുള്ള കാലയളവിലാണ് ലൈംഗികപീഡനത്തിന് കുട്ടി ഇരയായത്. കുട്ടിയുടെ മൊഴിയനുസരിച്ച് ലതയ്ക്കെതിരേയും ബലാല്‍സംഗത്തിനും പോക്സോ പ്രകാരവും, ബാലനീതി നിയമം അനുസരിച്ചും കേസെടുക്കുകയായിരുന്നു. കുട്ടിയുടെ അച്ഛന് നേരത്തേ ഉപേക്ഷിച്ചുപോയിട്ടുള്ളതും, ഇപ്പോള്‍ അമ്മയോടും ഇളയ സഹോദരനോടും രണ്ടാനച്ഛനോടും ഒപ്പം മറ്റൊരു സ്ഥലത്ത് താമസിച്ചു വരികയുമാണ്. 21ന് കുട്ടിയുടെ മാതാവാണ് വിവരം പോലീസില്‍ അറിയിക്കുന്നത്. കുട്ടിയുടെ വിശദമായ മൊഴി വനിതാ പോലീസ് സബ് ഇന്‍സ്പെക്ടര്‍ കെ, ആർ. ഷെമിമോള്‍ രേഖപ്പെടുത്തിയാണ് കേസെടുത്തത്.
Read Moreബോട്ടുകളെ മാത്രം ആശ്രയിച്ച് യാത്രചെയ്യുന്ന കുട്ടനാട്ടുകാർ യാത്രാക്ലേശത്തിൽ വലയുന്നു; ജലഗതാഗത വകുപ്പിനെതിരെ നാട്ടുകാർ
കുട്ടനാട്: ജലഗതാഗത വകുപ്പിന്റെ ബോട്ടുകളെ മാത്രം ആശ്രയിച്ച് യാത്രചെയ്യുന്ന കുട്ടനാട്ടുകാർ യാത്രാക്ലേശത്താൽ വലയുന്നു. പ്രധാന സർവീസുകൾ താറുമാറായി. അറ്റകുറ്റപ്പണിക്കായി കയറ്റുന്ന ബോട്ടുകൾ സമയബദ്ധമായി പണി പൂർത്തിയാക്കി ഇറക്കാത്തതും പകരം ബോട്ടിടാത്തതുമാണ് പ്രതിസന്ധിക്കു കാരണമെന്ന് യാത്രക്കാർ പറയുന്നു. കൈനകരി, കുട്ടമംഗലം, കുപ്പപ്പുറം, കായൽ മേഖലകളിലുള്ളവരാണ് ഏറെ പ്രതിസന്ധിയിലായിരിക്കുന്നത്. രാവിലത്തെ സമയങ്ങളിൽ ഈ പ്രദേശങ്ങളെ ബന്ധപ്പെടുത്തി സർവീസ് നടത്തിയിരുന്ന എ-47, എ-84 എന്നീ ബോട്ടുകൾ അറ്റകുറ്റപ്പണിക്കായി കയറ്റിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. എ-47 ബോട്ട് പുലർച്ചെ നെടുമുടിയിൽനിന്ന് പുറപ്പെട്ട് ഏഴുമണിയോടെ ആലപ്പുഴയിൽ എത്തുന്ന നിലയിലാണ് സർവീസ് നടത്തിയിരുന്നത്. എ-87 ബോട്ട് നെടുമുടിയിൽനിന്ന് പുറപ്പെട്ട് കായൽപ്പുറത്തുവന്ന് അവിടെനിന്ന് ആലപ്പുഴയിൽ എത്തുന്ന നിലയിലുമാണ് സർവീസ് നടത്തിയിരുന്നത്. കൈനകരിയിലെ ഉൾപ്രദേശങ്ങളിലും കായൽ മേഖലയിലുമുള്ളവർക്കും ആലപ്പുഴയിൽ എത്തുന്നതിനും സമയബദ്ധമായി ട്രെയിനിൽ എറണാകുളത്തുൾപ്പെടെ പോയി ജോലിചെയ്യുന്നവർക്കും ഏറെ ഗുണകരമായിരുന്നു ഈ സർവീസുകൾ. എ-47 ബോട്ട് സർവീസ് നിർത്തിയിട്ട് മൂന്നാഴ്ചയോളമായി.…
Read Moreഅമ്പലപ്പുഴയിൽ കഞ്ചാവുവേട്ടയ്ക്കിറങ്ങി പോലീസ്; രണ്ടര കിലോ കഞ്ചാവുമായി ബിഹാർ സ്വദേശികൾ അറസ്റ്റിൽ
അമ്പലപ്പുഴ: രണ്ടര കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. ബീഹാർ വെസ്റ്റ് ചമ്പാരൻ ജില്ലയിലെ ദൊഘ്രാഹയിൽ നിന്നും അമ്പലപ്പുഴ കാക്കാഴം പക്കി പറമ്പ് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അലി രാജ അൻസാരി ( 37), എം.ഡി അക്ബർ ( 49) എന്നിവരെയാണ് ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അമ്പലപ്പുഴ പോലീസും ചേർന്ന് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. നർക്കോട്ടിക് സെൽ ഡിവൈഎസ്പി ബി.പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, അമ്പലപ്പുഴ ഡി വൈ എസ് പി കെ.എൻ രാജേഷിന്റെ മേൽനോട്ടത്തിൽ അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രതീഷ് കുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ അനീഷ് കെ. ദാസ്, ജി.എസ്ഐ പ്രിൻസ് സൽപുത്രൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ജയശങ്കർ, ഡ്രൈവർ സിവിൽ പോലീസ് ഓഫീസർ വിഷ്ണു,…
Read Moreസ്കൂൾ ബസ് ഡ്രൈവർ മദ്യലഹരിയിൽ; കുട്ടികളെ സുരക്ഷിതമായി സ്കൂളിലെത്തിച്ച് പോലീസ്
പത്തനംതിട്ട: മദ്യപിച്ച് സ്കൂള്‍ ബസ് ഓടിച്ച ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. മെഴുവേലി കൊകോളത്തി തടത്തില്‍ വീട്ടില്‍ ലിബിന് ചന്ദ്രനെയാണ് (36) ട്രാഫിക് പോലീസ് എസ്ഐ അജി സാമൂവലിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്. സീനിയർ എസ്പിഒ ജയപ്രകാശ് പിന്നീട് സ്കൂള്‍ വാഹനം ഓടിച്ച് കുട്ടികളെ സുരക്ഷിതമായി സ്കൂളിൽ എത്തിച്ചു. അടുത്ത ട്രിപ്പിലുള്ള വിദ്യാർഥികളെയും ജയപ്രകാശ് തന്നെ വാഹനം ഓടിച്ച് സ്കൂളിലാക്കി. ഇന്നലെ രാവിലെ പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലാണ് വാഹനപരിശോധനയ്ക്കിടെ ഇലന്തൂരിലെ സ്വകാര്യ സ്കൂള്‍ ബസ് ഡ്രൈവര്‍ കുടുങ്ങിയത്. ബ്രീത് അനലൈസര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചതായി കണ്ടെത്തിയിരുന്നു. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതിന് മോട്ടോര്‍ വാഹനവകുപ്പിന് പോലീസ് റിപ്പോര്‍ട്ട് നല്‍കും. പത്തനംതിട്ട എസ്ഐ ഷിജു പി. സാം, സിപിഒ ശരത് ലാല്‍ എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.
Read Moreവീട്ടില്‍ അതിക്രമിച്ചുകയറി സ്ത്രീകളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ യുവാവ് പിടിയില്‍
പത്തനംതിട്ട: വീട്ടില്‍ അതിക്രമിച്ചു കയറി സ്ത്രീകളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ബന്ധുവായ യുവാവിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട നന്നുവക്കാട് പൂര്‍ണിമ വീട്ടില്‍ വിഘ്നേഷാണ് ( 34) പിടിയിലായത്.നന്നുവക്കാട് പൂര്‍ണിമ വീട്ടില്‍ സുചിത്രയാണ് (29) പരാതി നല്‍കിയത്. ചൊവ്വാഴ്ച രാത്രി സ്റ്റേഷനിലെത്തി യുവതി, തന്റെ കുഞ്ഞമ്മയുടെ മകനായ വിഘ്നേഷ് വീട്ടിലെത്തി അമ്മൂമ്മയുടെ ദേഹത്ത് ചീഞ്ഞ ഭക്ഷണസാധനങ്ങള്‍ ഇടുകയും, അസഭ്യം വിളിക്കുകയും, തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തതായി അറിയിച്ചു. കൂടാതെ യുവതിയെ തടഞ്ഞുനിര്‍ത്തി അപമാനിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ഇവരുടെ മൊഴി വിശദമായി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ആയുധനിയമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തത്. എസ് ഐ കെ. ആര്. രാജേഷ് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിക്കുകയും വിഘ്നേഷിനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. വിഘ്നേഷ് ഇതിനുമുമ്പും സുചിത്രയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും വീട്ടിലെ സാധനങ്ങള്‍…
Read Moreഅമ്പലപ്പുഴയിൽ വൻ ലഹരിവേട്ട; സ്കൂൾ പരിസരത്ത് നിന്ന് നാലുകിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ
അമ്പലപ്പുഴ: അമ്പലപ്പുഴയിൽ വീണ്ടും വൻ ലഹരി വേട്ട. നാലു കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 14-ാം വാർഡിൽ പുതുവൽ കോമനയിൽ കാശിനാഥൻ (22), 15-ാം വാർഡിൽ പുതുവൽ കോമന (മഠത്തിൽപറമ്പ്)യിൽ ഹരികൃഷ്ണൻ (22), 15-ാം വാർഡിൽ പുതുവൽ വീട്ടിൽ ഷംനാദ് (20) എന്നിവരെയാണ് അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രതീഷ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞരാത്രി 11ന് പട്രോളിംഗിന്റെ ഭാഗമായി പോലീസ് അമ്പലപ്പുഴ കുഞ്ചുപിള്ള സ്കൂൾ പരിസരത്തെത്തിയപ്പോൾ മൂന്ന് യുവാക്കൾ കഞ്ചാവ് ചെറിയ പൗച്ചുകളിലാക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.പോലീസിനെ കണ്ട് കഞ്ചാവും ബൈക്കും മൊബൈൽ ഫോണും ഉപേക്ഷിച്ച് പ്രതികൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് കഞ്ചാവും ബൈക്കും മൊബൈൽ ഫോണും മറ്റ് രേഖകളും കസ്റ്റഡിയിലെടുത്ത പോലീസ് പ്രതികൾക്കായി തെരച്ചിൽ നടത്തുകയും പുറക്കാട് ഭാഗത്തുനിന്ന് പിടികൂടുകയുമായിരുന്നു. അമ്പലപ്പുഴ ഡിവൈഎസ്പി കെ.എൻ. രാജേഷിന്റെ മേൽനോട്ടത്തിൽ അമ്പലപ്പുഴ പോലീസ്…
Read Moreനീലത്തിമിംഗലത്തിന്റെ ജഡമടിയുന്നത് തുടർക്കഥയാകുന്നു
അമ്പലപ്പുഴ: നീലത്തിമിംഗലത്തിന്റെ ജഡമടിയുന്നത് തുടർക്കഥയാകുന്നു. മത്സ്യത്തൊഴിലാളികളും തീരവാസികളും ആശങ്കയുടെ മുൾമുനയിൽ. കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ട് കപ്പലപകടങ്ങളുണ്ടായതിനു തൊട്ടു പിന്നാലെയാണ് തീരദേശത്ത് ആശങ്കയൊരുക്കി നീലത്തിമിംഗലങ്ങളുടെ ജഡമടിഞ്ഞത്. കപ്പലിടിച്ചും അപകടങ്ങളിൽപ്പെട്ട കപ്പലുകളിൽ നിന്നുള്ള രാസമാലിന്യവുമാണ് നീലത്തിമിംഗലങ്ങൾ ചാകാൻ കാരണമാകുന്നത്. ശനിയാഴ്ച പുറക്കാട് പുന്തലയിലടിഞ്ഞ നീലത്തിമിംഗലം പുർണമായും അഴുകിയ നിലയിലായിരുന്നു.ഇത് കപ്പലിടിച്ച് ചത്തതാണെന്ന സൂചനയാണുള്ളത്. തൊട്ടുപിന്നാലെ പുറക്കാട് പഴയങ്ങാടിയിലടിഞ്ഞ തിമിംഗലത്തിന്റെ ജഡത്തിന് അധികം പഴക്കമില്ല. അധികം അഴുകാത്ത ഈ തിമിംഗലം കപ്പലിൽ നിന്നുള്ള രാസമാലിന്യത്തെത്തുടർന്ന് ചത്തതാണെന്ന സൂചനയാണുള്ളത്. ഇതിന്റെ പോസ്റ്റ് മോർട്ടം കഴിഞ്ഞാൽ മാത്രമേ യഥാർഥ മരണ കാരണമറിയാൻ കഴിയൂ. നീലത്തിമിംഗലങ്ങളുടെ ജഡമടിയുന്നത് കൂടാതെ കണ്ടെയ്നറുകളും ടാങ്കറുകളും തീരത്തടിയുന്നതും തീരവാസികളെയും മത്സ്യത്തൊഴിലാളികളെയും ഭീതിയിലാക്കിയിട്ടുണ്ട്. മത്സ്യ ബന്ധനത്തിനെയും ഇവ ബാധിക്കുമെന്നാണ് ആശങ്ക. കപ്പലപകടത്തെത്തുടർന്ന് മത്സ്യം കഴിക്കുന്നതിനെക്കുറിച്ച് അനാവശ്യ പ്രചാരണം ഉയർന്നിരുന്നു.തുടർന്ന് തിമിംഗലങ്ങളുടെ ജഡമടിയുന്നതും തുടർക്കഥയായതോടെ മത്സ്യ ബന്ധനത്തെയും മത്സ്യ വിപണനത്തെയും അതു…
Read Moreനിർത്തിയിട്ടിരുന്ന മാരുതി കാറിന് തീപിടിച്ചു: വാഹനത്തിൽ നിന്ന് കരിഞ്ഞ മണം ഉയർന്നപ്പോഴേക്കും ആളുകൾ പുറത്തേക്കിറങ്ങി; ആളപായമില്ല
തുറവൂർ(ആലപ്പുഴ): തുറവൂർ-തൈക്കാട്ടുശേരി റോഡിൽ നിർത്തിയിട്ട മാരുതി ഇഗ്നിസ് കാറിന് തീപിടിച്ചു. വാഹനത്തിൽനിന്നും കരിഞ്ഞ മണം അനുഭവപ്പെട്ടതോടെ യാത്രക്കാർ പുറത്തിറങ്ങിയതിനാൽ ആളപായമില്ല. കുത്തിയതോട് 12ാം വാർഡ് ചള്ളിയിൽ അനന്തു അശോകിന്റേതാണ് കത്തിയകാർ. ആറ് മാസം മുന്‍പാണ് അനന്തു മാരുതി ഇഗ്നിസ് കാർ വാങ്ങിച്ചത്. പാണാവള്ളിയിൽ ഒരു മരണവീട്ടിൽ പോയി മടങ്ങുകയായിരുന്നു തുറവൂർ വെസ്റ്റ് യുപി സ്കൂൾ അധ്യാപകനായ അനന്തുവും അച്ഛൻ അശോകനും അമ്മ പുഷ്പലതയും. അനന്തുവായിരുന്നു വാഹനം ഓടിച്ചിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ എംഎൻ കവലയ്ക്ക് സമീപം കാർ നിർത്തിയട്ടപ്പോഴാണ് സംഭവം. കാറിന്റെ മുൻഭാഗത്താണ് തീപിടിച്ചത്. വാഹനത്തിൽനിന്നു തീ കണ്ടതോടെ ഓടിയെത്തിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേനയും ചേർന്നാണ് തീ അണച്ചത്. തീ പിടിത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. അന്വേഷണം നടക്കുകയാണെന്നാണ് അഗ്നിരക്ഷാസേന പറയുന്നത്.
Read More