ഇരിട്ടി: ആറളം ഫാമിൽ ചെത്തുതൊഴിലാളിയെ കാട്ടുകൊമ്പൻ ഓടിച്ചു. തൊഴിലാളിയായ കാക്കയങ്ങാട് പാറക്കണ്ടം സ്വദേശി സിനേഷ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്ന് പുലർച്ചെ 6.15 ഓടെ ആറളം ഫാം ബ്ലോക്ക് ഒന്നിലായിരുന്നു സംഭവം. പുലർച്ചെ ബ്ലോക്ക് അഞ്ചിലെ ജോലി സ്ഥലത്തേക്കു പോകുമ്പോളായിരുന്നു ആന സിനേഷിന്റെ വാഹനത്തിനുനേരേ തിരിഞ്ഞത്. ബ്ലോക്ക് ഒന്നിൽ എത്തിയപ്പോൾ കൊമ്പൻ വഴിമുറിച്ചുകടക്കുന്നതുകണ്ട് സിനേഷ് ബൈക്ക് ദൂരെ നിർത്തി ആന കടന്നുപോകാനായി കാത്തുനിന്നു. ആന റോഡ് മുറിച്ചുകടന്ന് കാടിനുള്ളിലേക്കുകയറി എന്ന് ഉറപ്പിച്ചശേഷം മൊബൈൽ ഓണാക്കി വീഡിയോ എടുത്തുകൊണ്ട് വാഹനം മുൻപോട്ട് എടുത്തുവന്ന സിനേഷിനുനേരേ ആന തിരിയുകയായിരുന്നു. ചിന്നം വിളിച്ച് കൊമ്പൻ അക്രമാസക്തനായി വാഹനത്തിനു നേരേ പാഞ്ഞടുക്കുന്നതു സിനേഷ് പകർത്തിയ വീഡിയോയിൽ കാണാൻ കഴിയും. ആന പാഞ്ഞെടുത്തപ്പോൾ ആത്മസംയമനം വിടാതെ വാഹനം വേഗത്തിൽ ഓടിച്ചുപോയതിനാൽ വലിയ ദുരന്തം ഒഴിവാക്കി. ആന ഓടിച്ച ദൃശ്യം സിനേഷ് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.…
Read MoreCategory: Kannur
ഇരിട്ടിയിൽ വളർത്തുനായയെ വന്യജീവി കടിച്ചുകൊന്നു; പ്രദേശത്ത് കടുവയുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാർ
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ പാറക്കാമലയിൽ വന്യജീവി വളർത്തുനായയെ കടിച്ചുകൊന്നു. ഇന്ന് പുലർച്ചയാണ് സംഭവം. ഷിബു മുട്ടനോലിയുടെ വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന നായയെയാണ് വന്യജീവി ആക്രമിച്ചത്. നായയുടെ കരച്ചിൽ കേട്ട് വീട്ടുകാർ വീടിനു പുറത്തിറങ്ങിയപ്പോൾ വന്യമൃഗം നായയെ ഉപേക്ഷിച്ച് ഓടി മറഞ്ഞെന്ന് ഷിബു പറഞ്ഞു. മേഖലയിൽ വന്യജീവിയുടെ സാന്നിധ്യം ഉണ്ടെന്നും കടുവയാണെന്നുമാണു പ്രദേശവാസികൾ പറയുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാമത്തെ വളർത്തുമൃഗത്തെയാണ് വന്യജീവി പിടികൂടുന്നത്. ഏതാനും ദിവസങ്ങൾക്കു മുന്‍പാണ് പശുവിനെ വന്യജീവി ആക്രമിച്ചുകൊന്നത്. പശുവിനെ കാണാതെ അന്വേഷിച്ചപ്പോഴാണ് വന്യജീവി പകുതി ഭക്ഷിച്ചനിലയിൽ പശുവിന്റെ ജഡം കണ്ടെത്തിയത്. വന്യജീവിയുടെ സാന്നിധ്യം സ്ഥിരമായതോടെ പ്രദേശത്തെ താമസക്കാർ ആശങ്കയിലായിരിക്കുകയാണ്. വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. അയ്യൻകുന്ന് പഞ്ചായത്തിന്റെ വനമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ വന്യജീവിസാന്നിധ്യം പതിവാണ്. താമസക്കാർ പലപ്പോഴും വന്യജീവികളെ കാണാറുണ്ട്. സ്വകാര്യ വ്യക്തികൾ വാങ്ങിയിട്ടിരിക്കുന്ന ഏക്കറുകണക്കിന് വരുന്ന സ്ഥലങ്ങൾ വനത്തിന് സമാനമായി കാടുപിടിച്ചതോടെയാണ് വന്യമൃഗങ്ങൾ ഇവിടേക്ക് എത്തുന്നതെന്നാണു…
Read More‘വട്ടമേശക്ക് ചുറ്റുമിരുന്നു ഒരുത്തനും മാർക്കിട്ട് പ്രഖ്യാപിക്കേണ്ടതല്ല രക്തസാക്ഷിത്വം: സിപിഎം നേതൃത്വത്തിനെതിരേ ബോംബ് നിർമാണക്കേസിലെ പ്രതി
കണ്ണൂർ: പാനൂർ മൂളിയതോടിൽ ബോംബ് നിർമാണത്തിനിടെ മരിച്ച ഷെറിൻ എന്ന യുവാവിനെ രക്തസാക്ഷിയാക്കിയ ഡിവൈഎഫ്ഐ നിലപാട് തള്ളിയ സിപിഎം കണ്ണൂർ ജില്ലാ നേതൃത്വത്തിനെതിരേ ബോംബ് നിർമാണ കേസിലെ പ്രതി. ‘വട്ടമേശക്ക് ചുറ്റുമിരുന്നു ഒരുത്തനും മാർക്കിട്ട് പ്രഖ്യാപിക്കേണ്ടതല്ല രക്തസാക്ഷിത്വമെന്നും വർഗീയവാദികളെ പ്രതിരോധിക്കാൻ ഇറങ്ങിയപ്പോഴാണ് ഷെറിൽ കൊല്ലപ്പെട്ടതെന്നുമാണ് ബോംബ് നിർമാണ കേസിലെ ഒന്നാംപ്രതി വിനീഷിന്റെ ഫേസ്ബുക്കിലൂടെയുള്ള പ്രതികരണം’. ‘ഇന്ന് അവന് രക്തസാക്ഷിത്വ സർട്ടിഫിക്കറ്റ് അപ്രൂവൽ ചെയ്യേണ്ട ജഡ്ജ് പാനലിന്റെ കീഴ്ഘടകങ്ങൾ അന്ന് ഉറക്കമായിരുന്നു. വിളിച്ചുണർത്താൻ നോക്കിയിട്ട് പോലും എഴുന്നേറ്റില്ല.എഴുന്നേൽക്കാത്തത് മുട്ട് വിറച്ചിട്ടാണെന്നും സമ്മതിക്കാനുള്ള മടിയെന്നു അവനും നമ്മക്കും അറിയാം’…തുടങ്ങിയ രൂക്ഷമായ പ്രതികരണങ്ങളാണ് ഫേസ്ബുക്കിലൂടെ നടത്തുന്നത്. അക്രമത്തെ സിപിഎം ഒരിക്കലും അംഗീകരിക്കുന്നില്ലെന്നും അതു കൊണ്ടു തന്നെബോംബ് നിർമാണത്തിനിടെ മരിച്ചയാളെ രക്തസാക്ഷിയായി കാണാൻ സിപിഎം തയാറല്ലെന്നും ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പറഞ്ഞിരുന്നു. മൂളിയതോടിൽ ബോംബ് നിർമാണത്തിനിടെ യുവാവ് മരിച്ചപ്പോൾ തന്നെ പാർട്ടിക്ക്…
Read Moreഫുട്ബോൾ താരം റൊണാള്‍ഡോയുടെ മാനേജർ ചമഞ്ഞ് തട്ടിപ്പ്; തുര്‍ക്കിയിലെ കമ്പനിയുടെ 1.35 കോടി തട്ടിയെടുത്തു
പയ്യന്നൂര്‍: പോര്‍ച്ചുഗീസില്‍ നിന്നുള്ള ഫുട്ബോള്‍ ഇതിഹാസം ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ പേരിലും തട്ടിപ്പ്. റൊണാള്‍ഡോയുടെ മാനേജര്‍ ചമഞ്ഞാണ് തുര്‍ക്കിയിലെ കമ്പനിയുടെ 1,35,62,500 രൂപ തട്ടിയെടുത്തത്. ഇതിനെതിരേ നല്കിയ പരാതിയില്‍ തിരുവനന്തപുരം വെഞ്ഞാറന്മൂട് വലിയകട്ടക്കലിലെ ഹമീം മുഹമ്മദ് ഷാഫി, കടമ്പൂരിലെ അവിക്കല്‍ സുധീഷ് എന്നിവര്‍ക്കെതിരേ കോടതി നിര്‍ദേശ പ്രകാരം പയ്യന്നൂര്‍ പോലീസ് കേസെടുത്തു. 2017-18 കാലഘട്ടത്തിലാണ് പരാതിക്കാസ്പദമായ സംഭവം. തുര്‍ക്കി ആസ്ഥാനമായ മെറ്റാഗ് എന്ന നിര്‍മാണ കമ്പനിയുടെ ദോഹയിലെ അപ്പാര്‍ട്ട്മെന്റ് പ്രോജക്ടിന് ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിന്റെ പേരിലായിരുന്നു തട്ടിപ്പ് നടത്തിയത്. ഇതിനായി ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയെയും ദോഹയിലെ കണ്‍സ്ട്രക്ഷന്‍ പ്രോജക്ടിന്റെ പ്രചാരണത്തിന് ബ്രാന്‍ഡ് അംബാസിഡറായി ക്രിസ്ത്യാനോ റൊണാള്‍ഡോയെ ഏര്‍പ്പാടാക്കിത്തരാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതികള്‍ പരാതിക്കാരനെ സമീപിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഇതിനായി റൊണാള്‍ഡോയുടെ മാനേജര്‍ എന്ന പേരില്‍ തയാറാക്കിയ വ്യാജ കത്തുകള്‍ കാണിച്ചായിരുന്നു പ്രതികള്‍ പരാതിക്കാരെ സമീപിച്ചത്.റൊണാള്‍ഡോയുടെ പേരിലുള്ള കത്തുകള്‍ വിശ്വസിച്ചതോടെയാണ് കമ്പനിയുടെ ആളുകള്‍…
Read Moreകുട്ടി കിണറ്റിൽ മരിച്ച സംഭവം: അമ്മ അറസ്റ്റിൽ; കുട്ടിയെ കിണറ്റിൽ എറിഞ്ഞുവെന്ന് അമ്മയുടെ കുറ്റസമ്മതം
തളിപ്പറമ്പ്: കുറുമാത്തൂർ പൊക്കുണ്ട് ഡയറി സലഫി മസ്ജിദിന് സമീപത്തെ രണ്ടുമാസം പ്രായമുള്ള കുട്ടി കിണറ്റിൽ വീണ് മരണപ്പെടാനിടയായ സംഭവത്തിൽ അമ്മ എം.പി. മുബഷീറയുടെ അറസ്റ്റ് രേഖപ്പെടുത്തി. തളിപ്പറന്പ് ഡിവൈഎസ്പി കെ.ഇ. പ്രേമചന്ദ്രൻ, സിഐ ബാബുമോൻ, എസ്ഐ ദിനേശൻ കോതേരി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെയും ഇന്നുമായി നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെ 9.30 ഓടെയായിരുന്നു ഹിലാൽ മൻസിലിലെ ജാബിറിന്റെ മകൻ ആമീഷ് അലൻ ജാബിറിനെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. കുളിപ്പിക്കുമ്പോൾ അബദ്ധത്തിൽ കിണറ്റിൽ വീണുവെന്നാണ് കുട്ടിയുടെ അമ്മ മുബഷീറ പറഞ്ഞിരുന്നത്. നാട്ടുകാരനായ പി.പി. നാസർ 24 കോൽ താഴ്ചയുള്ള കിണറ്റിലിറങ്ങി കുഞ്ഞിനെ പുറത്തെടുത്ത് സഹകരണാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുമ്പ് ഗ്രില്ലും ആൾമറയുമുള്ള കിണറിൽ കുട്ടി വീണുവെന്ന് പറഞ്ഞത് തുടക്കം മുതൽ പോലീസിന് സംശയമുണർത്തിയിരുന്നു. കണ്ണൂര്‍ ഗവ. മെഡിക്കല്‍…
Read Moreകണ്ണൂരിൽ ഡ്യൂട്ടിക്കിടെ ആർപിഎഫ് ഉദ്യോഗസ്ഥന് മർദനം; മമ്പറം സ്വദേശി പിടിയിൽ
കണ്ണൂർ: റെയിൽവേ സ്റ്റേഷനിൻ ഡ്യൂട്ടി ചെയ്തുകൊണ്ടിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥനു നേരേ ആക്രമണം. മലപ്പുറം എടപ്പാൾ സ്വദേശിയായ ആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ പി. ശശിധരനു നേരേയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി 11.45 ഓടെ ലേഡീസ് വിശ്രമ മുറിയുടെ സമീപത്താണു സംഭവം. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഡ്യൂട്ടി ചെയ്തുകൊണ്ടിരുന്ന ഉദ്യോഗസ്ഥൻ പ്ലാറ്റ്ഫോമിൽ അലസമായി കിടന്നുറങ്ങിയ ധനേഷിനെ വിളിച്ചുണർത്തിയപ്പോൾ ഇയാൾ ആക്രമിക്കുകയായിരുന്നു. പ്രതി ഉദ്യോഗസ്ഥനെ അശ്ലീല ഭാഷയിൽ ചീത്ത വിളിക്കുകയും യൂണിഫോമിന്റെ കോളറിൽ പിടിച്ചുവലിച്ചും കൈകൊണ്ടടിച്ചും പല്ല്കൊണ്ട് കടിച്ചും പരിക്കേൽപ്പിക്കുകയായിരുന്നു. ആർപിഎഫ് ഉദ്യോഗസ്ഥന്റെ പരാതിയിൽ റെയിൽവേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. റെയിൽവേയിൽ താത്കാലിക ജീവനക്കാരനാണ് ധനേഷ്.
Read Moreപാൽചുരത്ത് ലോറി കൊക്കയിലേക്ക് മറിഞ്ഞു; ഡ്രൈവർ മരിച്ചു
കൊട്ടിയൂർ: കൊട്ടിയൂർ-ബോയ്സ് ടൗൺ ചുരം പാതയിൽ പാൽചുരത്ത് ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. തമിഴ്നാട് സ്വദേശി സെന്തിൽകുമാറാറാണ് (54) മരിച്ചത്. സഹായി സെന്തിൽ (44) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ രാത്രി 11.30 ഓടെ പാൽചുരം ആശ്രമം ജംഗ്ഷ്നു മുകളിലായിരുന്നു അപകടം. ഛത്തീസ്ഗഡിൽ നിന്നും കമ്പിയുമായി കണ്ണൂരിലേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. കുത്തനെയുള്ള ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെടതാകാം കാരണമെന്നു കരുതുന്നു. റോഡിൽ നിന്നും കൊക്കയിലേക്ക് മറിഞ്ഞ ലോറി മരത്തിൽ തട്ടി തങ്ങി നിൽക്കുകയായിരുന്നു. പേരാവൂരിൽ നിന്നും മാനന്തവാടിയിൽ നിന്നുമെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളും കേളകം പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Read Moreകണ്ണൂർ ചെങ്ങളായിയിൽ വൻ മയക്കുമരുന്ന് വേട്ട; 26.851 ഗ്രാം എംഡിഎംഎയുമായി കോട്ടപ്പറന്പ് സ്വദേശി പിടിയിൽ
ശ്രീകണ്ഠപുരം: എംഡിഎംഎയുമായി ശ്രീകണ്ഠപുരത്ത് യുവാവ് അറസ്റ്റിൽ. ചെങ്ങളായി കോട്ടപ്പറമ്പിലെ കെ.കെ. റാഷിദിനെയാണ് (33) ശ്രീകണ്ഠപുരം എക്സൈസ് റേഞ്ച് സംഘം അറസ്റ്റ് ചെയ്തത്.ശ്രീകണ്ഠപുരം എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സി.എച്ച്. നസീബിനും സംഘത്തിനും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ചെങ്ങളായി കോട്ടപ്പറമ്പ് എന്ന സ്ഥലത്ത് വെച്ചാണ് 26.851 ഗ്രാം എംഡിഎംഎയും ഇയാൾ ഓടിച്ചിരുന്ന കെഎൽ 04 എഡി 8158 ട്രാവലറും പിടികൂടിയത്. തളിപ്പറമ്പ്, ശ്രീകണ്ഠപുരം, ഇരിട്ടി മേഖലകളിൽ എംഡിഎംഎ വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് എക്സൈസ് പറഞ്ഞു. ബംഗളൂരുവിൽ നിന്ന് എത്തിക്കുന്ന മയക്ക് മരുന്ന് ട്രാവലറിൽ പൊതികളാക്കി സൂക്ഷിച്ചാണ് വില്പന നടത്തുന്നത്. ഒരു ഓട്ടോഡ്രൈവറും സഹായിയായി ഒപ്പമുണ്ടെന്നുള്ള വിവരവും ലഭിച്ചിട്ടുണ്ട്. സംഘത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പി.സി. വാസുദേവൻ, പി.വി.പ്രകാശൻ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ്മാരായ പി.എ. രഞ്ജിത് കുമാർ, എം.വി. പ്രദീപൻ,…
Read Moreപിരിവ് ചോദിച്ചെത്തിയ 59കാരൻ ഒൻപതു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയിൽ
കാസർഗോഡ്: പിരിവ് ചോദിച്ചെത്തിയയാൾ ഒൻപതു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം. കഴിഞ്ഞ ദിവസം നീലേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം. കൊടക്കാട് വെള്ളച്ചാൽ സി.പി. ഖാലിദിനെയാണ് (59) നീലേശ്വരം പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. വീട്ടിൽ താൻ മാത്രമേ ഉള്ളൂവെന്നും കൈയിൽ പണമില്ലെന്നും പെൺകുട്ടി ഇയാളോടു പറഞ്ഞു. ഈ സമയം ഇയാൾ പെൺകുട്ടിയെ കയറിപ്പിടിക്കുകയായിരുന്നു. ഇതോടെ പെൺകുട്ടി നിലവിളിച്ചു. ബഹളം കേട്ട് വീടിനടുത്തുണ്ടായിരുന്ന കുട്ടിയുടെ ഉമ്മയും സമീപവാസികളും ഓടിയെത്തി. ഖാലിദിനെ പിടികൂടിയ നാട്ടുകാർ കൈകാര്യം ചെയ്തശേഷമാണ് പോലീസിനെ ഏൽപ്പിച്ചത്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
Read Moreപേരട്ടയിൽ കാട്ടാനയിറങ്ങി കൃഷികൾ വ്യാപകമായി നശിപ്പിച്ചു; അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ
ഇരിട്ടി: കേരള -കർണാടക അതിർത്തി ഗ്രാമമായ പേരട്ടയിൽ ഇന്നും കാട്ടാനയിറങ്ങി ഭീതി വിതച്ചു. ഇന്ന് പുലർച്ചെ എത്തിയ കാട്ടാന സെന്റ് ആന്റണീസ് പള്ളിക്ക് സമീപം കരിനാട്ട് ജോസ്, കുഞ്ഞു കൃഷ്ണൻ തെക്കനാട്ട്, ഐസക് കൊതുമ്പുചിറ, സജി കരിനാട്ട്, ജോർജ് തോണ്ടുങ്കൽ എന്നിവരുടെ കൃഷികൾ നശിപ്പിക്കുകയും വീട്ടുമുറ്റം വരെ എത്തുകയും ചെയ്തു. പുലർച്ചെ ഒന്നോടെയാണ് കാട്ടാന ജനവാസ മേഖലയിൽ ഇറങ്ങിയത്. വീടുകളുടെ മുറ്റത്ത് എത്തിയ കൊമ്പൻ പ്രദേശത്ത് ഭീതി വിതച്ചു. കർണാടക ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിൽ നിന്ന് ഇറങ്ങുന്ന കാട്ടാനകളാണ് മേഖലയിൽ ഭീതി വിതയ്ക്കുന്നത്. ആന എത്തിയതിനു സമീപത്താണ് സ്കൂളുകളും ആരാധനാലയങ്ങളും സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞദിവസം കൂട്ടുപുഴ പാലത്തിൽ എത്തിയ കൊമ്പൻ തന്നെയാണ് ഇന്ന് പുലർച്ചെ ജനവാസ മേഖലയിലെ വീടുകൾക്ക് സമീപം എത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്. കേരളത്തോട് ചേർന്ന കർണാടക ബ്രഹ്മഗിരി വനമേഖലയിൽ ഒമ്പതോളം ആനകൾ ഉണ്ടെന്നാണ് കർണാടക…
Read More