കർക്കടക വാവിൽ പന്നിയിറച്ചി ചലഞ്ചുമായി കരവൂർ എകെജി വായനശാല

ഇരിട്ടി: സാംസ്ക്കാരിക നായകനും അന്തവിശ്വാസത്തിനും അനാചാരത്തിനുമെതിരേ പോരാടിയ എകെജിയുടെ പേരിലുള്ള സാംസ്‌കാരിക സംഘടന കർക്കിടക വാവിന് പന്നിയിറച്ചി ചലഞ്ചുമായി രംഗത്ത്. പടിയൂർ പഞ്ചായത്തിലെ കരവൂർ എകെജി വായനശാലയാണ് പന്നിയിറച്ചി ചാലഞ്ച് ഏർപ്പെടുത്തി ഓർഡർ ശേഖരിച്ച് തുടങ്ങിയത്. കിലോയ്ക്ക് 370 രൂപയ്ക്കാണ് ഓഡർ സ്വീകരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിലൂടെ ഫോൺ നമ്പർ ഉൾപ്പെടെ പരസ്യപ്പെടുത്തിയാണ് ഓഡർ സ്വീകരിക്കുന്നത്. വായനശാല നടത്തുന്ന പന്നിയിറച്ചി ചലഞ്ചിന് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ നിരവധി വിമർശങ്ങൾ ഉയരുന്നുണ്ട്. മുന്പും സിപിഎം ചാവശേരി ലോക്കലിനു കീഴിലെ സാംസ്‌കാരിക കേന്ദ്രത്തിൽ നാലമ്പല യാത്ര നടത്തുന്നതിനുള്ള നീക്കം വിവാദമായിരുന്നു. എന്നാൽ തെറ്റ് തിരുത്തി ശ്രമം ഉപേക്ഷിച്ചതോടെ വിവാദം കെട്ടടങ്ങി. കരവൂർ എകെജി വായനശാല നവീന ഉദ്യമം നിലവിൽ പന്നിയിറച്ചിയിൽ മാത്രം ഒതുക്കിയിട്ടുണ്ട്. ആവശ്യക്കാരിൽ നിന്നും പണവും സ്വീകരിച്ചു തുടങ്ങി എന്നാണ് ലഭിക്കുന്ന വിവരം. എകെജിയുടെ പേരിലുള്ള വിവാദ പന്നിയിറച്ചി ചലഞ്ച് അവസാന…

Read More

അർജുൻ ആയങ്കിക്കെതിരേ കാപ്പ നടപടി തുടങ്ങി; കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകും

കണ്ണൂർ: കേരളത്തിൽ ഇതിനകം 23 കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കെതിരേ കാപ്പ ചുമത്താനുള്ള നീക്കങ്ങൾ ഊർജിതമാക്കി കേരളാ പോലീസ്. ആഭ്യന്തരമന്ത്രിയെ ഭീഷണിപ്പെടുത്തിയ കേസിലാണ് നിലവിൽ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ശക്തമായ കേസ് അല്ലാത്തതിനാൽ ഇയാൾ പെട്ടെന്ന് ജാമ്യത്തിൽ ഇറങ്ങുന്നതിന് തടയിടുന്നതിന്‍റെ ഭാഗമായാണ് ആയങ്കിക്കെതിരേ കാപ്പ ചുമത്താൻ നടപടികൾ തുടങ്ങിയത്. അതിനിടെ ആയങ്കിയെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി ഇന്ന് കണ്ണൂർ പോലീസ് അപേക്ഷ നല്കും. കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നല്കുക.23 കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ ഞായറാഴ്ച പുലർച്ചെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അർജുൻ കൊടും ക്രിമിനലെന്നാണ് പോലീസ് റിപ്പോർട്ട് . അർജുനെതിരെ രണ്ട് വധ ശ്രമക്കേസുകളും, ആയുധം ഉപയോഗിച്ച് മാരകമായി പരിക്കേൽപ്പിക്കൽ കേസും , തട്ടി കൊണ്ട് പോകൽ കേസും, അടക്കം ഗുരുതര വകുപ്പുകൾ ചേർത്തുള്ള കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2014 മുതൽ അർജുൻ…

Read More

തലശേരി വ്യാപാരി വ്യവസായി സംഘത്തിലെ വെട്ടിപ്പ്: സെക്രട്ടറി സ്വകാര്യബാങ്കിൽ പണയംവച്ചത് അരക്കോടിയുടെ സ്വർണം

തലശേരി: കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടന്ന തലശേരി വ്യാപാരി വ്യവസായി വെൽഫേർ സഹകരണ സംഘം സെക്രട്ടറി സ്വകാര്യ ബാങ്കിൽ പണയംവച്ചത് അരക്കോടിയുടെ സ്വർണാഭരണങ്ങൾ. സാമ്പത്തിക തട്ടിപ്പുകേസിൽ അറസ്റ്റിലായി റിമാന്‍ഡിൽ കഴിയുന്ന സംഘം സെക്രട്ടറി പിണറായി പടന്നക്കര കുന്നോത്തെ സുജാലയത്തിൽ കെ.സി. ജ്യോജീഷാണ് ഒരു സ്വകാര്യ ഫിനാൻസിൽ മാത്രം അരക്കോടി രൂപയുടെ സ്വർണാഭരണങ്ങൾ പണയംവച്ചതായി പോലിസ് കണ്ടെത്തിയിട്ടുള്ളത്. പണയ പണ്ടമെടുക്കാൻ അനുമതിയില്ലാത്ത സംഘത്തിലെ സെക്രട്ടറിയായ ജ്യോജിഷ് വളരെ ആസൂത്രിതമായാണ് അരക്കോടി രൂപയുടെ സ്വർണാഭരണങ്ങൾ നിക്ഷേപകരിൽ നിന്ന് സ്വീകരിച്ചത്.ജ്യോജിഷിന് ആറ് ബാങ്കുകളിൽ അക്കൗണ്ടുള്ളതായും പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. മൂന്ന് സഹകരണ ബാങ്കുകളിലും മൂന്ന് ന്യൂജൻ ബാങ്കുകളിലുമാണ് അക്കൗണ്ടുകൾ. ആറ് അക്കൗണ്ടുകളും പോലിസ് മരവിപ്പിച്ചിട്ടുണ്ട്. അക്കൗണ്ടുകൾ വിശദമായി പരിശോധിച്ചുവരികയാണ്. കോടതിയുടെ അനുമതിയോടെ സഹകരണ സംഘത്തിന്‍റെ പൂട്ട് തകർത്ത് പോലിസ് നടത്തിയ പരിശോധനയിൽ സ്ഥാപനത്തിന്‍റെ ലോക്കർ തകർത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഫയലുകളും മറ്റ് രേഖകളും…

Read More

ഷുഹൈബ് വധക്കേസ്: വിചാരണക്കോടതി മാറ്റണമെന്ന ഹർജിയിൽ കക്ഷിചേർന്ന് അച്ഛൻ

തലശേരി: യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന എടയന്നൂരിലെ എസ്.പി. ഷുഹൈബിനെ (29) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കക്ഷിചേർന്ന് പിതാവ് മുഹമ്മദ്. വിചാരണകോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ഷുഹൈബിന്‍റെ പിതാവ് കക്ഷി ചേർന്നിട്ടുള്ളത്. നിലവിലുള്ള കോടതി മാറ്റരുതെന്നും വിചാരണ വൈകിപ്പിക്കാനുള്ള ശ്രമമാണ് പ്രതിഭാഗം നടത്തുന്നതെന്നും മുഹമ്മദ് ഹർജിയിൽ പറയുന്നു. ഈ മാസം17 വരെ കേസിന്‍റെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. കേസിൽ മൂന്ന് സാക്ഷികളുടെ വിസ്‌താരമാണ് നടന്നത്. ഒന്നാം സാക്ഷിയുടെ ചീഫ് വിസ്‌താരവും ക്രോസ് വിസ്‌താരവും പൂർത്തിയായി. മറ്റ് രണ്ട് സാക്ഷികളുടെ ചീഫ് വിസ്‌താരം മാത്രമാണ് പൂർത്തിയായിട്ടുള്ളത്. നാലാം സാക്ഷി ഇസ്മയിലിന്‍റെ വിസ്‌താരം നടത്തണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യം വിചാരണ കോടതി പരിഗണിച്ചില്ല. 17 ന് തന്നെയാണ് വിചാരണ കോടതിയും കേസ് പോസ്റ്റ് ചെയ്തിട്ടുള്ളത്. പ്രതിഭാഗത്തിന്‍റെ കോടതിമാറ്റ ഹർജി തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി രണ്ട്…

Read More

കിളിയന്തറ പുനരധിവാസ കോളനിയിലെ ഭൂമിയിൽ വിള്ളൽ; വിദഗ്ധർ പരിശോധന നടത്തി

ഇരിട്ടി: കിളിയന്തറ പുനരധിവാസ കോളനിയിലെ വീടുകൾക്കു മുന്നിൽ രൂപപ്പെട്ട ഭൂവിള്ളൽ ഹിന്ദുസ്ഥാൻ യൂണിലിവർ കമ്പനിയുടെ എൻജിനിയർമാർ സന്ദർശിച്ച് പരിശോധന നടത്തി. ഒരാഴ്ച മുമ്പ് കനത്ത മഴയെ തുടർന്നാണു വീടുകൾക്ക് മുന്നിലെ റോഡിലും സമീപഭാഗങ്ങളിലും വിള്ളൽ രൂപപ്പെട്ടത്. 2018 ലെ പ്രളയത്തിൽ കൂട്ടുപുഴ പുഴയോരത്ത് താമസിച്ചിരുന്ന 15 കുടുംബങ്ങളുടെ വീടുകൾ തകർന്നതിനെ തുടർന്ന് ഇവരെ കിളിയന്തറയിൽ നിർമിച്ച പുതിയ വീടുകളിലേക്ക് പുനരധിവസിപ്പിക്കുകയായിരുന്നു.ഹിന്ദുസ്ഥാൻ യൂണിലിവർ കമ്പനിയുടെ കോർപറേറ്റ് സാമൂഹിക ഉത്തരവാദിത്ത (സിഎസ്ആർ) ഫണ്ട് ഉപയോഗിച്ചാണു കുടുംബങ്ങൾക്കായി വീടുകൾ നിർമിച്ചുനൽകിയത്. തട്ടുകളായി ക്രമീകരിച്ച് നിർമിച്ച വീടുകളിലേക്കുള്ള റോഡിലാണ് വലിയ വിള്ളൽ രൂപപ്പെട്ടത്. ഇതേത്തുടർന്ന് പഞ്ചായത്തിന്‍റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും നിർദേശപ്രകാരമാണ് ഹിന്ദുസ്ഥാൻ യൂണിലിവർ എൻജിനിയർ വിനയന്‍റെയും ഓവർസിയർ നികേഷിന്‍റെയും നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയത്. പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം. വിനോദ് കുമാർ, വൈസ് പ്രസിഡന്‍റ് പി.എൻ. ജെസി, പഞ്ചായത്തംഗം ഡെന്നിസ്…

Read More

പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് ക്ലാസിൽ വെച്ച് അപമാനിച്ചു; വിദ്യാർഥിയുടെ മരണത്തിൽ പ്രധാന അധ്യാപികയെ ചോദ്യംചെയ്തു

തലശേരി: പത്താം ക്ലാസ് വിദ്യാർഥി വീടിനുള്ളിൽ ജീവനൊടുക്കിയ സംഭവത്തിൽ സ്‌കൂളിലെ മുഖ്യാധ്യാപികയെ പോലീസ് സംഘം ചോദ്യം ചെയ്തു. തലശേരി ചിറക്കര മാഹിനലി സാഹിബ് റോഡിലെ ശബാന മൻസിലിൽ റൈഹാൻ ബിൻ അമീർ (15) മരിച്ച സംഭവത്തിലാണ് എഎസ്പി ഓഫീസിലെ എസ്ഐ അനിതയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കണ്ണൂർ ജെം ഇന്‍റർനാഷണൽ സ്‌കൂളിലെ മുഖ്യാധ്യാപികയെ ചോദ്യം ചെയ്തു മൊഴി രേഖപ്പെടുത്തിയത്. മാർക്ക് കുറഞ്ഞതിനെ കുറിച്ച് കുട്ടിയോട് സംസാരിച്ചിരുന്നുവെന്നും ജയിക്കണമെങ്കിൽ അദ്ഭുതം സംഭവിക്കണമെന്ന് പറഞ്ഞിരുന്നതായും അധ്യാപിക പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. കുട്ടിയെ മനഃപൂർവം വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും സാധാരണ കുട്ടികളോട് സംസാരിക്കുന്നത് പോലെ മാത്രമേ സംസാരിച്ചിട്ടുള്ളൂവെന്നും മുഖ്യാധ്യാപിക പോലീസിനോട് പറഞ്ഞു. ഇന്ന് ക്ലാസ് അധ്യാപികയുടെ മൊഴിയെടുക്കും. എഎസ് പി ഓഫീസിലേക്ക് നോട്ടീസ് നൽകി വിളിച്ചുവരുത്തിയാണ് മൊഴി രേഖപ്പെടുത്തുക. സഹപാഠികളുടെ മൊഴി ഇന്ന് രേഖപ്പെടുത്താനായിരുന്നു പോലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ, സ്‌കൂൾ അവധിയായതിനാൽ…

Read More

ടൗൺ സ്ക്വയർ തിരിച്ചു പിടിക്കാൻകണ്ണൂരിലെ “പാറ്റയായി’ ആർട്ടിസ്റ്റ് ശശികല

കണ്ണൂർ: ടൗൺ സ്ക്വയർ തിരിച്ചു പിടിക്കാൻ കണ്ണൂരിലെ പാറ്റയായി സമരം ചെയ്ത് വിജയം നേടി പൊതുപ്രവർത്തകനായ ആർട്ടിസ്റ്റ് ശശികല. ടൗൺ സ്ക്വയറിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ തന്‍റെ എംഎൽഎ ഫണ്ട് ഉപയോഗിച്ച് ഓപ്പൺ സ്റ്റേജ് നിർമാണം ആരംഭിച്ചതോടെ ടൗൺ സ്ക്വയർ അതു പോലെ നിലനിർത്തണമെന്നാവശ്യപ്പെട്ടായിരുന്നു ആർട്ടിസ്റ്റ് ശശികല രംഗത്തെത്തിയത്. കണ്ണൂർ ടൗൺ സ്ക്വയറിൽ നിർമാണത്തിനായി എടുത്ത കുഴികൾ നികത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഉപഭോക്തൃ കൗൺസിൽ ജില്ലാ കമ്മിറ്റി പ്രതിഷേധ സംഗമം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇന്നലെ വൈകുന്നേരം നടക്കാനിരുന്ന പ്രതിഷേധ സംഗമത്തിന് മണിക്കൂറുകൾക്കു മുന്പായി ജില്ലാ ഭരണകൂടം കുഴികൾ നികത്തുകയായിരുന്നു. ഇന്നലെ വൈകുന്നേരം ആർട്ടിസ്റ്റ് ശശികലയുടെ നേതൃത്വത്തിൽ ടൗൺ സ്ക്വയറിൽ പ്രതിഷേധ സംഗമം നടത്തുന്നതിനായി പ്രവർത്തകർ എത്തിയപ്പോൾ ജെസിബി ഉപയോഗിച്ച് കുഴികൾ മൂടുന്നതാണ് കണ്ടത്. ഇതേ തുടർന്ന് പ്രതിഷേധം ഉപേക്ഷിച്ച് പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി. ഡിടിപിസിയുടെ ഉടമസ്ഥതയിലുള്ള കണ്ണൂർ…

Read More

പ്രകൃതിവിരുദ്ധ പീഡനക്കേസ്; സ്നേഹ അറസ്റ്റിലായത് നാലാമത്തെ പോക്സോ കേസിൽ

കാസർഗോഡ്: 16 വയസുള്ള പെൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതിന് കഴിഞ്ഞ ദിവസം അറസ്റ്റിലായ യുവതിക്കെതിരെ ഇതുവരെയുള്ളത് നാലു പോക്സോ കേസുകൾ. തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനിയായ സ്നേഹ മെർലിനെയാണ് (25) കഴിഞ്ഞദിവസം കണ്ണൂർ ജില്ലയിലെ മാത്തിലിൽ നിന്ന് മേൽപറമ്പ് പൊലീസ് അറസ്റ്റു ചെയ്‌തത്‌. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലായിരുന്നു അറസ്റ്റ്. തളിപ്പറമ്പ് സ്റ്റേഷനിൽ സ്നേഹയ്ക്കെതിരെ മൂന്നു പോക്സോ കേസുകൾ നിലവിലുണ്ട്. പന്ത്രണ്ടു വയസുള്ള പെൺകുട്ടിക്ക് സ്വർണ ബ്രേസ്‌ലറ്റ് വാങ്ങിനൽകി പ്രലോഭിപ്പിച്ച് പീഡനത്തിനു വിധേയമാക്കിയതായിരുന്നു ആദ്യ കേസ്. ഇതേ പെൺകുട്ടിയുടെ 15 കാരനായ സഹോദരനെയും സ്നേഹ പീഡനത്തിനു ഇരയാക്കിയതായി പിന്നീട് കണ്ടെത്തി. 14 വയസുള്ള മറ്റൊരു ആൺകുട്ടിയെ പീഡിപ്പിക്കുകയും അതിന്‍റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി ബ്ലാക്ക്മെയിൽ ചെയ്ത് വീണ്ടും പീഡനത്തിനിരയാക്കിയതുമായി ബന്ധപ്പെട്ടായിരുന്നു മൂന്നാമത്തെ കേസ്. ഈ കേസുകളിൽ ജയിലിൽ കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയപ്പോഴാണ് സ്നേഹ കാസർഗോഡ് ജില്ലയിലെ…

Read More

എൽഡിഎഫും യുഡിഎഫും കാണിക്കുന്ന മോദി വിരോധത്തിന് യാതൊരു കഥയുമില്ല: എ.പി. അബ്ദുള്ള കുട്ടി

കണ്ണൂർ: കേരളത്തിൽ എൽഡിഎഫും യുഡിഎഫും കാണിക്കുന്ന മോദി വിരോധത്തിന് യാതൊരു കഥയുമില്ലെന്ന് എ.പി. അബ്ദുള്ള കുട്ടി. പിഎംശ്രീ പദ്ധതിക്ക് യുഡിഎഫ് അംഗീകാരം നൽകിയിരിക്കുകയാണെന്നും ആദ്യം കാരാറിൽ ഒപ്പിടുകയും പിന്നീട് ഒപ്പിട്ടില്ല എന്ന് കള്ളം പറയുകയും ചെയ്യുന്ന എൽഡിഎഫിനോട് സിപിഎം, സിപിഐ എംഎൽഎമാരുടെ മണ്ഡലങ്ങളിൽ സ്കൂൾ നവീകരണത്തിനുള്ള കോടിക്കണക്കിന് കേന്ദ്ര ഫണ്ട് വേണ്ടായെന്ന് വെക്കാൻ തന്‍റേടം ഉണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു. എൽഡിഎഫ് എംഎൽഎമാർ വേണ്ടെന്ന് പറയുന്ന ഫണ്ട് ബിജെപി എംഎൽഎമാരുടെ മണ്ഡലങ്ങളിൽ കൂടുതൽ സ്കൂളുകൾക്ക് പ്രത്യേകമായി നൽകണമെന്ന് അബ്ദുള്ള ക്കുട്ടി അഭ്യർത്ഥിച്ചു. ഇതുപോലെ ആയുഷ്മാൻ ഭാരത് പദ്ധതി ഉടനെ കേരളത്തിൽ നടപ്പിലാക്കാൻ യുഡിഎഫ് സർക്കാർ തയാറാവണം. 70 വയസു കഴിഞ്ഞ വയോജനങ്ങൾക്ക് 5 ലക്ഷത്തിന്‍റെ സൗജന്യ ചികിത്സയാണ് എൽഡിഎഫിന്‍റെ മോദി വിരോധം കൊണ്ട് നിഷേധിക്കപ്പെട്ടിട്ടുള്ളതെന്നും ഇനിയെങ്കിലും മോദി വിരുദ്ധ, കേന്ദ്രസർക്കാർ വിരുദ്ധ നിലപാടുകൾ തിരുത്താൻ തയറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

കീർത്തനയുടെ മരണം: ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നിവേദനം നൽകി

മട്ടന്നൂർ: തില്ലങ്കേരി കാഞ്ഞിരാട്ടെ വിദ്യാർഥിനി കീർത്തനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നിവേദനം നൽകി.സംഭവത്തിൽ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കുടുംബമാണ് മന്ത്രിക്ക് നിവേദനം നൽകിയത്. സംഭവത്തിന്‍റെ ഗൗരവം ചൂണ്ടിക്കാട്ടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് രാഗേഷ് തില്ലങ്കേരി ആഭ്യന്തര മന്ത്രിയെ നേരിൽ കണ്ട് പരാതി അവതരിപ്പിക്കുകയും കുടുംബത്തിന്‍റെ ആശങ്കകൾ വിശദീകരിക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് കേസ് ക്രൈംബ്രാഞ്ചിന് വിടുമെന്ന് ആഭ്യന്തരമന്ത്രി കുടുംബത്തിന് ഉറപ്പു നൽകി. വൈദ്യുത വകുപ്പ് മന്ത്രി സണ്ണി ജോസഫിന്‍റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളായ കെ. സുമേഷ്, സവാദ് പെരിയത്തിൽ എന്നിവരും കൂടെയുണ്ടായിരുന്നു.

Read More