ചിറക്കൽ: ആഫ്രിക്കൻ ഒച്ചിന്റെ ശല്യം മൂലം പൊറുതിമുട്ടി നാട്ടുകാർ. ചിറക്കൽ, വളപട്ടണം പഞ്ചായത്തുകളിലെ മേഖലകളിലാണ് വീണ്ടും ആഫ്രിക്കൻ ഒച്ചിന്റെ ശല്യം രൂക്ഷമായത്. വീടിന്റെയും കിണറിന്റെയും പരിസരങ്ങളിൽ ഒച്ച് ആരോഗ്യഭീഷണി സൃഷ്ടിക്കുന്നതായി നാട്ടുകാർ പറയുന്നു. ചിറക്കൽ പുതിയതെരു ടൗൺ, ഓണപ്പറമ്പ് ഹെൽത്ത് സെന്റർ, കാഞ്ഞിരത്തറ സ്കൂൾ പരിസരം, പുഴാതി സോമേശ്വരി ക്ഷേത്രപരിസരം കൊല്ലറത്തിക്കൽ, വളപട്ടണം കീരിയാട്, കളരിവാതുക്കൽ എന്നിവിടങ്ങളിലാണ് ആഫ്രിക്കൻ ഒച്ച് ശല്യം കാരണം ആളുകൾ പ്രയാസമനുഭവിക്കുന്നത്.വീട്ടുകാർ ഒച്ചിനെ ഉപ്പ് ഉപയോഗിച്ച് നശിപ്പിക്കുന്നുണ്ടെങ്കിലും ദിവസങ്ങൾക്കുള്ളിൽ മുട്ടയിട്ട് ഒച്ചുകൾ ക്രമാതീതമായി വർധിക്കുകയാണ്. കഴിഞ്ഞ വർഷം കീരിയാട്, കാട്ടാമ്പള്ളി ഭാഗങ്ങളിലും ഒച്ച് ശല്യം രൂക്ഷമായിരുന്നു. പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ഇവയെ നശിപ്പിക്കുന്നതിനു നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യം.
Read MoreCategory: Kannur
ചൂട്ടാട് ഫിഷ് ലാൻഡിംഗ് സെന്റർ പ്രവൃത്തി വേഗത്തിലാക്കുമെന്ന് എം. വിജിൻ എംഎൽഎ
പഴയങ്ങാടി: പുതിയങ്ങാടി ചൂട്ടാട് മഞ്ച ഫിഷ് ലാൻഡിംഗ് സെന്റർ പ്രവൃത്തി വേഗത്തിലാക്കുമെന്ന് എം. വിജിൻ എംഎൽഎ. മത്സ്യതൊഴിലാളികളും ഹാർബർ എൻജിനിയറിംഗ് ഉദ്യോഗസ്ഥരും എംഎൽഎയും ചേർന്ന് സ്ഥലം സന്ദർശിച്ച് പ്രവൃത്തി വിലയിരുത്തി. അഞ്ചുകോടി രൂപയാണ് കഴിഞ്ഞ എൽഡിഎഫ് സർക്കാർ നവകേരളസദസ് പദ്ധതിയിൽ ഉൾപ്പെടുത്തി പദ്ധതിക്ക് അനുവദിച്ചത്. മാർച്ച് 12ന് മുൻ മന്ത്രി സജി ചെറിയാനാണ് പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. പ്രവൃത്തി ആരംഭിച്ചതിനാൽ മത്സ്യബന്ധന ബോട്ട് കരക്കടുപ്പിക്കുന്നതിനുള്ള പ്രയാസം പരിഹരിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഉണ്ടാക്കുന്നതിനും പ്രവൃത്തി തടസമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനും തീരുമാനിച്ചു. ദീർഘ നാളുകമായി മത്സ്യ തൊഴിലാളികളുടെയും തീരദേശവാസികളുടെയും പ്രധാന ആവശ്യമാണ് മത്സ്യബന്ധനത്തിന് ശേഷം ബോട്ടുകൾ കരക്കടിപ്പിക്കൻ ഫിഷ് ലാന്റിംഗ് സെന്റർ. കാലവർഷത്തിൽ കടലാക്രമണം രൂക്ഷമായാൽ കടൽ തീരത്തോട് മത്സ്യബന്ധന യാനങ്ങൾ അടുപ്പിക്കാൻ ഏറെ പ്രയാസമാണ്. പദ്ധതി യാഥാർഥ്യമാകുന്നതോടെ ഇതിന് പരിഹാരമകുമെന്നും എംഎൽഎ പറഞ്ഞു. ഹാർബർ എൻജിനിയറിംഗ് വകുപ്പ് അസി.…
Read Moreആറളത്ത് കാട്ടാന ഹയർ സെക്കൻഡറി സ്കൂളിന്റെ ചുറ്റുമതിൽ തകർത്തു
ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിൽ ഫാം ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ ബ്ലോക്കിന്റെ ചുറ്റുമതിൽ കാട്ടാന തകർത്തു. ഇന്നലെ രാത്രിയാണ് സംഭവം. കീഴ്പള്ളി ഓടൻതോട് റോഡിന് സമീപത്തായി ഫാം സ്കൂളിനോട് ചേർന്നാണ് പുതിയ ബ്ലോക്ക് സ്ഥിതി ചെയ്യുന്നത്. മോഡൽ റസിഡൻഷൽ സ്കൂളിന്റെ ചുറ്റുമതിൽ ആനകൾ തകർക്കുന്നത് പതിവാണെങ്കിലും ഫാം സ്കൂളിന്റെ നേരെയുള്ള കാട്ടാനയുടെ ആക്രമണം താരതമ്യേന കുറവായിരുന്നു. സ്കൂളിന് സമീപത്ത് വരെ ആനകൾ എത്താറുണ്ടെങ്കിലും സ്കൂളിന് നേരെ ആക്രമണം നടത്താറില്ല. വന്യജീവികളുടെ ആക്രമണം പ്രതിരോധിക്കാൻ സ്കൂളുകൾക്ക് ചുറ്റുമതിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതാണ് കാട്ടാനകൾ തകർത്തിരിക്കുന്നത്. കഴിഞ്ഞ ഒരുമാസമായി പുനരധിവാസ മേഖലയിൽ കാട്ടാനകളുടെ സാന്നിധ്യം അതി രൂക്ഷമായി തുടരുകയാണ്.വനാതിർത്തിയിൽ സ്ഥാപിച്ചിരിക്കുന്ന സോളാർ തൂക്കുവേലുകൾ തകർത്താണ് ആനകൾ ജനവാസ മേഖലയിൽ പ്രവേശിക്കുന്നത്. വനാതിർത്തിയിൽ രണ്ടാഴ്ചയിലധികമായി തകർന്നുകിടക്കുന്ന തൂക്കുവേലികൾ അധികൃതർ നേരെയാക്കിയില്ലെന്നുള്ള ആക്ഷേപം ഉയരുന്നുണ്ട്. ടിആർഡിഎം, അനേർട്ട് അധികൃതരും വിഷയത്തിൽ അലംഭാവം…
Read Moreസഞ്ചാരികളെ വരവേൽക്കാനൊരുങ്ങി അളകാപുരി വെള്ളച്ചാട്ടം
കാഞ്ഞിരക്കൊല്ലി: സഞ്ചാരികളെ വരവേൽക്കാൻ കാഞ്ഞിരക്കൊല്ലി അളകാപുരി വെള്ളച്ചാട്ടമൊരുങ്ങി. മലയോരത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് വനംവകുപ്പിന് കീഴിലുള്ള കാഞ്ഞിരക്കൊല്ലിയിലെ അളകാപുരി വെള്ളച്ചാട്ടം. ഒഴുക്കിന്റെ ശക്തി കുറഞ്ഞതിനെത്തുടർന്ന് ജനുവരി 15 ന് അളകാപുരി വെള്ളച്ചാട്ടം അടച്ചിട്ടിരുന്നു. വിനോദസഞ്ചാരികൾക്ക് ഏറെ സുരക്ഷിതവും സൗകര്യ പ്രദവുമാണിത്. വെള്ളച്ചാട്ടത്തിന്റെ അടുത്തേയ്ക്കുള്ള വഴിയുടെ വശങ്ങൾ ഹാൻഡ്റെയിലിട്ട് ബലപ്പെടുത്തുകയും അപകടങ്ങൾ ഒഴിവാക്കാനായി വേലികൾ കെട്ടിത്തിരിക്കുകയും ചെയ്തിട്ടുണ്ട്. വെള്ളത്തിൽ ചവിട്ടാതെ ഒരു കരയിൽനിന്ന് മറുകരയിലേക്ക് എത്താനായി ചെറിയ പാലവും വെള്ളത്തിലേക്ക് ഇറങ്ങാൻ കരിങ്കൽകൊണ്ട് പടവുകളും സ്ത്രീകൾക്കും പുരുഷൻമാർക്കും വെള്ളച്ചാട്ടം ആസ്വദിക്കാനുള്ള പ്രത്യേക സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. അളകാപുരി വെള്ളച്ചാട്ടത്തിലും ശശിപ്പാറയിലുമായി വനംവകുപ്പ് സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിച്ചു ഉറപ്പുവരുത്തി. ഒരേ സമയം നൂറിലേറെ ആളുകൾക്ക് വെള്ളച്ചാട്ടം ആസ്വദിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയത്. അവധി ദിവസങ്ങളിൽ 700 മുതൽ 1000 വരെയും മറ്റു ദിവസങ്ങളിൽ 150 മുതൽ 200 വരെ വിദേശികളടക്കമുള്ള…
Read Moreസ്വർണമാല നഷ്ടപ്പെട്ടു; സിസിടിവി എല്ലാം കണ്ടു; മണിക്കൂറുകൾക്കുള്ളിൽ സ്വർണം കണ്ടെത്തി പോലീസ്
കണ്ണൂർ: നഗരത്തിൽ നഷ്ടപ്പെട്ട ഒന്നര പവൻ സ്വർണമാല മണിക്കൂറുകൾക്കകം പോലീസ് കണ്ടെത്തി ഉടമയ്ക്ക് തിരികെ നൽകി. കണ്ണൂർ ടൗണിൽനിന്ന് സ്വർണമാല നഷ്ടപ്പെട്ടതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പോലീസ് നടത്തിയ അന്വേഷണത്തിലാണ് നിർണായക വഴിത്തിരിവുണ്ടായത്. പരാതി ലഭിച്ചയുടൻ തന്നെ പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഇതിൽ ഉടമയുടെ കഴുത്തിൽനിന്ന് മാല താഴെ വീഴുന്നതും തൊട്ടുപിന്നാലെ നടന്നുവന്ന രണ്ടു സ്ത്രീകൾ അത് എടുത്തുകൊണ്ടുപോകുന്നതും വ്യക്തമായിരുന്നു. പിന്നീട് ഈ സ്ത്രീകൾ എവിടേക്കാണ് പോയതെന്ന് സിസിടിവി കാമറകളിലൂടെ പോലീസ് പിന്തുടർന്നു. “റൂട്ട്മാപ്പിൽ’ ഇവർ അടുത്തുള്ള ഒരു കടയിൽ കയറിയതായി കണ്ടെത്തിയതാണ് അന്വേഷണത്തിൽ സഹായകമായത്. കടയിൽ മൊബൈൽ ഫോൺ വാങ്ങാനായി അന്വേഷിച്ചെത്തിയ ഈ സ്ത്രീകളുടെ ഫോൺ നമ്പർ അവിടുത്തെ സെയിൽസ് ഗേൾ കുറിച്ചെടുക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽനിന്ന് പോലീസിന് മനസിലാക്കാൻ സാധിച്ചു. തുടർന്ന് ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ഉദ്യോഗസ്ഥർ സെയിൽസ്…
Read Moreകുണ്ടന്നൂർ പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചു കയറി ടിപ്പർ; സാഹസികമായി ചാടിരക്ഷപ്പെട്ട് ഡ്രൈവർ
കൊച്ചി: കുണ്ടന്നൂർ പാലത്തിൽ ടിപ്പർ ലോറി കൈവരിയിൽ ഇടിച്ചു കയറി അപകടം. കുണ്ടന്നൂരിൽ നിന്നും ഐലൻഡിലേക്ക് പോകുന്ന അലക്സാണ്ടർ പറമ്പിത്തറ പാലത്തിലാണ് സംഭവം. ലോറി പാലത്തിന്റെ കൈവരിയിൽ തൂങ്ങി നിൽക്കുന്ന അവസ്ഥയിലാണ്. നിയന്ത്രണം നഷ്ടമായ ലോറിയിൽ നിന്നും ഡ്രൈവർ ചാടി രക്ഷപെട്ടു. മേഖലയിൽ വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ലോറി നീക്കാൻ ശ്രമം നടക്കുകയാണ്.
Read Moreവാഴക്കൂന്പിൽ നിന്ന് കാർബൺ തരികൾ; കണ്ടുപിടിത്തവുമായി പഴയങ്ങാടി സ്വദേശിനി
പഴയങ്ങാടി: വാഴക്കൂമ്പിൽ നിന്ന് ഹരിത സാങ്കേതികവിദ്യയിലൂടെ കാർബൺ തരികൾ നിർമിക്കാമെന്ന നൂതന കണ്ടുപിടിത്തവുമായി പഴയങ്ങാടി സ്വദേശിനി മീനാക്ഷി. വടക്കേ മലബാറിൽ സുലഭമായി കിട്ടുന്ന പൂവൻ വാഴയുടെ കുലയുണ്ടാവുമ്പോൾ ആദ്യമായി വിരിയുന്ന കൂമ്പിൽ നിന്ന് കാർബൺ തരിയുണ്ടാക്കിയെടുക്കുന്നതാണ് കണ്ടുപിടിത്തം. സസ്യങ്ങളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന കാർബൺ തരികൾ അവയുടെ സവിശേഷമായ ഗുണങ്ങൾ കാരണം ജൈവ മരുന്നുകളുടെ നിർമാണം, പരിസ്ഥിതി മലിനീകരണ നിവാരണം, മലിനജല നിർമാർജനം എന്നീ മേഖലകളിലെ ഉപയോഗസാധ്യതകളാൽശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഹൈഡ്രോ തെർമൽ രീതി ഉപയോഗിച്ച് പൂവൻ വാഴക്കൂമ്പിൽ നിന്ന് ഹരിത സാങ്കേതികവിദ്യയിലൂടെ നിർമിച്ച കാർബൺ തരികളുടെ ഗുണവിശേഷങ്ങൾ പഠിക്കുകയെന്നതാണ് ഗവേഷണത്തിന്റെ ലക്ഷ്യം. വാഴക്കൂമ്പ് ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് അവ മൂന്നുദിവസം വെയിലത്ത് വച്ച് ഉണക്കി മിക്സിയിൽ പൊടിച്ചെടുത്താണ് കാർബൺ പൊടിയുണ്ടാക്കുന്നത്. പ്രമേഹവുമായി ബന്ധപ്പെട്ട ചില ദീപന സ്രവങ്ങളെ (എൻസൈമുകൾ) തടയുന്നതും കാൻസർകോശങ്ങളുടെ വ്യാപനം തടയുന്നതുമായ മരുന്നുകളുടെ ഉത്പാദനത്തിനും ഈ കാർബൺ…
Read Moreഫുട്പാത്തിൽ കുരുങ്ങി കാൽനടയാത്രക്കാർ; വടക്കഞ്ചേരി ടൗണിലെ വഴിയോരക്കച്ചവടക്കാർക്ക് നോട്ടീസ് നൽകി ഉടൻ മാറ്റും
വടക്കഞ്ചേരി: ടൗണിലെ വഴിയോര കച്ചവടക്കാർക്ക് മൂന്ന് ദിവസത്തെ സമയം നൽകി പുതിയ സ്ഥലത്തേക്ക് മാറ്റാൻ പഞ്ചായത്ത് ഓഫീസിൽ ചേർന്ന ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രസിഡന്റ് സി. പ്രസാദ് അധ്യക്ഷത വഹിച്ചു. ടൗണിൽ വർധിച്ചുവരുന്ന ഗതാഗതകുരുക്ക് മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന പൊതുജനങ്ങളുടെ പ്രശ്നങ്ങളും ടൗണിൽ ഇടയ്ക്കിടെ ഉണ്ടാവുന്ന റോഡപകടങ്ങളും ജീവഹാനി ഉൾപ്പെടെയുള്ള ആനുകാലിക സംഭവങ്ങളും യോഗത്തിൽ ചർച്ചയായി. വൈസ് പ്രസിഡന്റ് ശശികല ടീച്ചർ, പോലീസ്, ആലത്തൂർ ജോയിന്റ് ആർടിഒ, ഡെപ്യൂട്ടി തഹസിൽദാർ പങ്കെടുത്തു. സെക്രട്ടറി ടി.എസ്. അബിൻ സ്വാഗതവും അസി.സെക്രട്ടറി പി.കെ. ഉമ്മർ ഫാറൂഖ് നന്ദിയും പറഞ്ഞു. ടൗണിൽ തങ്കം തിയറ്റർ മുതൽ റോളക്സ് ഓഡിറ്റോറിയം വരെയുള്ള പ്രദേശങ്ങളിൽ അനധികൃതമായി വഴിയോര കച്ചവടം നടത്തുന്നവരെ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പഴയ മാർക്കറ്റ് സമുച്ചയത്തിലേക്ക് അടിയന്തരമായി മാറ്റും. നിലവിൽ കച്ചവടം ചെയ്യുന്ന മുഴുവൻ വഴിയോര കച്ചവടക്കാർക്കും മൂന്ന് ദിവസത്തെ സമയം…
Read Moreകാർ തട്ടിയെടുത്തുള്ള കവർച്ച; പിന്നിൽ അന്തർ സംസ്ഥാന മോഷണ സംഘമെന്ന് സംശയം
പിലാത്തറ: മഹാരാഷ്ട്ര സ്വദേശികൾ സഞ്ചരിച്ച കാർ തട്ടിയെടുത്ത് കവർച്ച നടത്തിയെന്ന സംഭവത്തിൽ അടിമുടി ദുരൂഹത. യാത്രാ സംഘത്തിന്റെ ബാഗിലുണ്ടായിരുന്ന മൂന്നു പവൻ സ്വർണാഭരണം മാത്രമായിരിക്കില്ല മോഷ്ടാക്കൾ ലക്ഷ്യമിട്ടതെന്നാണ് സംശയിക്കുന്നത്. പിലാത്തറ കോ-ഓപ്പറേറ്റീവ് കോളജിന് സമീപത്തെ ജനവാസമില്ലാത്ത പ്രദേശത്ത് കാര് അടിച്ചുതകര്ത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിലും സംശയങ്ങൾ ഉയരുന്നുണ്ട്. സീറ്റുകളും ഡാഷ്ബോര്ഡിന്റെ ഭാഗങ്ങളും ഫ്ലോർ മാറ്റുകളും പൂർണമായും അഴിച്ചുമാറ്റിയോ തകര്ത്തോ പരിശോധിച്ച നിലയിലായിരുന്നു കാർ. ബോണറ്റും ഡോറുകളും തുറന്നിട്ട നിലയിലുമായിരുന്നു. പരാതിക്കാരൻ സ്വർണപ്പണിയുമായി ബന്ധമുള്ള ആളാണെന്ന സൂചന ലഭിച്ചിട്ടുണ്ട്. കാറിന്റെ ഉൾഭാഗങ്ങൾ കുത്തിപ്പൊളിച്ചത് ഒരു പക്ഷേ സ്വർണമോ മറ്റോ കടത്തിക്കൊണ്ടു വന്നിട്ടുണ്ടോ എന്നു കൂടി പരിശോധിക്കാനായിരിക്കാമെന്നും കരുതുന്നു. കൃത്യമായ ആസൂത്രണം കവര്ച്ചയ്ക്ക് പിന്നിലുണ്ടെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്തിന്റെ സവിശേഷതകൾ മനസിലാക്കിയവരാകാം കവർച്ച നടത്തിയതെന്നും കരുതുന്നു. മാസങ്ങള്ക്ക് മുന്പ് പിലാത്തറ ഭാഗത്ത് സ്വർണക്കടത്തുകാരും ഇവരെ കൊള്ളടയടിക്കുന്ന സ്വർണം പൊട്ടിക്കൽ സംഘവും…
Read Moreമട്ടന്നൂർ നഗരത്തിൽ ഗതാഗത പരിഷ്കരണം ഫലം കണ്ടില്ല; ഗതാഗതക്കുരുക്ക് വർധിച്ചു
മട്ടന്നൂർ: ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ മട്ടന്നൂർ നഗരത്തിൽ നടപ്പാക്കിയ പരിഷ്കരണങ്ങൾ പൂർണതോതിൽ ഫലം കണ്ടില്ലെന്ന് വിമർശനം. രാവിലെയും വൈകുന്നേരവുമുള്ള ഗതാഗതക്കുരുക്കിന് കുറവു വന്നിട്ടില്ല. മാത്രമല്ല, പ്രധാന റോഡുകളിൽ ഡിവൈഡറുകൾ സ്ഥാപിച്ചത് കുരുക്ക് വർധിക്കാൻ ഇടയാക്കുന്നതായാണ് പരാതി. കഴിഞ്ഞ 15 മുതലാണ് പരീക്ഷണാടിസ്ഥാനത്തിൽ നഗരത്തിൽ ഗതാഗതപരിഷ്കരണം ഏർപ്പെടുത്തിയത്. വിജയകരമായാൽ ജൂൺ മുതൽ സ്ഥിരമായി നിയന്ത്രണങ്ങൾ നടപ്പാക്കാനായിരുന്നു പദ്ധതി. കണ്ണൂർ റോഡിൽ പോലീസ് സ്റ്റേഷൻ വരെയും ഇരിട്ടി റോഡിൽ ഗാന്ധി റോഡ് വരെയുമാണ് ഡിവൈഡറുകൾ സ്ഥാപിച്ചത്. തലശേരി റോഡിൽ ബസ് സ്റ്റാൻഡിന് മുന്നിലുള്ള ഭാഗത്തും ഡിവൈഡർ സ്ഥാപിച്ചിരുന്നു. ഡിവൈഡർ വന്നതോടെ ഇരിട്ടി റോഡിൽ ബൈപ്പാസിലേക്ക് കടക്കുന്ന ഭാഗത്ത് കുരുക്ക് വർധിച്ചിരിക്കുകയാണ്. ഇരിട്ടി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ നേരിട്ട് ബൈപ്പാസിലേക്ക് കയറാതെ മട്ടന്നൂർ ജംഗ്ഷനിലെത്തി ക്ലോക്ക് ടവർ വലംവച്ച് ബൈപ്പാസിലേക്ക് കടക്കുന്ന ക്രമീകരണമാണ് ഏർപ്പെടുത്തിയത്. ഇരുവശത്തുമുള്ള വാഹന പാർക്കിംഗ് കൂടിയാകുമ്പോൾ ഇരിട്ടി…
Read More