ഉപ്പള: കാസർഗോഡ് ഉപ്പളയിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തിരുന്ന കൊല്ലം ഏഴുകോൺ സ്വദേശി സുരേഷിനെ(45) കുത്തിക്കൊന്ന കേസിലെ പ്രതി അറസ്റ്റിൽ. ഉപ്പള പത്വാടിയിലെ സവാദിനെയാണ്(24) മഞ്ചേശ്വരം ഇൻസ്പെക്ടർ ഇ. അനൂബ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രിയിലാണ് സുരേഷ് കുത്തേറ്റു മരിച്ചത്. പ്രതി കർണാടകയിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന നിഗമനത്തത്തുടർന്ന് ജില്ലാ പോലീസ് മേധാവി ഡി. ശില്പയുടെ നിർദേശപ്രകാരം മൂന്ന് പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ച് തെരച്ചിൽ നടത്തിവരികയായിരുന്നു. മഞ്ചേശ്വരത്തെ ബന്ധുവീടിനു സമീപത്തുനിന്നാണ് സവാദ് പിടിയിലായത്. സുരേഷ് ജോലിചെയ്തിരുന്ന കെട്ടിടത്തിനു സമീപം ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടയിൽ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായതായാണ് സവാദ് പോലീസിന് നല്കിയ മൊഴി. തന്നെ അസഭ്യം പറഞ്ഞപ്പോഴാണ് സു
Read MoreCategory: Kannur
മദ്യപാനത്തിനിടെ പയ്യന്നൂർ സ്വദേശി കുത്തേറ്റുമരിച്ച സംഭവത്തിൽ യുവാവ് കസ്റ്റഡിയിൽ; പോലീസിന്റെ ചോദ്യം ചെയ്യൽ തുടരുന്നു
കാസര്‍ഗോഡ്: മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തില്‍ കുത്തേറ്റ് വാച്ച്മാന് മരിച്ച സംഭവത്തില്‍ പ്രതി കസ്റ്റഡിയില്‍. ഉപ്പള പത്വാടി കാര്‍ഗില്‍ നഗര്‍ സ്വദേശി സവാദാണ് (23) പിടിയിലായത്. നിരവധി കവര്‍ച്ചകേസുകളില്‍ പ്രതിയാണ് സവാദ്. പയ്യന്നൂര്‍ വെള്ളൂര്‍ കാറമേല്‍ ഈസ്റ്റിലെ ആര്.സുരേഷാണ് (49) മരിച്ചത്. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. വയറിന് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ആദ്യം ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിക്കുകയായിരുന്നു. വര്‍ഷങ്ങളായി ഉപ്പള മത്സ്യമാര്‍ക്കറ്റിനു സമീപത്തെ ഫ്ലാറ്റില്‍ വാച്ച്മാനായി ജോലി ചെയ്യുകയായിരുന്നു സുരേഷ്.മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയശേഷം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം ഗവ.മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. പ്രതിയെ മഞ്ചേശ്വരം പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
Read Moreവാട്സാപ് ഗ്രൂപ്പിൽ അഭിപ്രായം പറഞ്ഞു; യുവാവിനെയും അമ്മയെയും വീടുകയറി ആക്രമിച്ചു
തളിപ്പറമ്പ്: ക്ഷേത്രത്തിനു സമീപം സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡ് കാണാതായ സംഭവത്തില്‍ വാട്സാപ് ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയില്‍ അഭിപ്രായം പറഞ്ഞതിന് യുവാവിനെയും അമ്മയെയും രണ്ടംഗസംഘം വീട്ടില്‍കയറി ആക്രമിച്ചു. വെള്ളാവ് പേക്കാട്ട്വയലിലെ വടേശ്വരത്ത് വീട്ടില്‍ എം.വി. ജയേഷ് (43), അമ്മ ശകുന്തള(60) എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇവര്‍ക്ക് തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്കി. തൈകക്കല്‍ ഭഗവതിക്ഷേത്രം ഉത്സവത്തോടനുബന്ധിച്ച് സ്ഥാപിച്ച ആശംസാബോര്‍ഡാണ് കാണാതായത്. ഇത് സംബന്ധിച്ച് വാട്സാപ് ഗ്രൂപ്പ് ചര്‍ച്ചയില്‍ ജയേഷ് അഭിപ്രായം പറഞ്ഞതിനാണ് മർദനം. ഇന്നലെ വൈകുന്നേരം 6.40ന് കെ.വി. പ്രവീണ്‍, ഒ.കെ. വിജയന് എന്നിവരാണ് ഇരുവരെയും ആക്രമിച്ചത്.തളിപ്പറമ്പ് പോലീസ് ഇവര്‍ക്കെതിരേ കേസെടുത്തു.
Read Moreഭൂചലനം: കാസർഗോഡ് വെള്ളരിക്കുണ്ടിൽ ആളുകൾ വീട്ടില്‍നിന്നിറങ്ങിയോടി
വെള്ളരിക്കുണ്ട്: കാസര്‍ഗോഡ് ജില്ലയുടെ മലയോരമേഖലയായ വെള്ളരിക്കുണ്ട് താലൂക്കിലെ വിവിധ സ്ഥലങ്ങളില്‍ വ്യാപകഭൂചലനം. ഇന്നു പുലര്‍ച്ചെ 1.35നും 1.40 നും ഇടയിലാണ് ഭൂചലനമനുഭവപ്പെട്ടത്. ഇതോടെ ആളുകൾ വീട്ടില്‍നിന്നിറങ്ങിയോടി. കോടോം-ബേളൂര്‍ പഞ്ചായത്തിലെ നായ്ക്കയം, വെള്ളമുണ്ട, അട്ടേങ്ങാനം, ചക്കിട്ടടുക്കം, ഒടയംചാല്‍, തടിയംവളപ്പ്, ബളാല്‍ പഞ്ചായത്തിലെ മാലോം, വള്ളിക്കടവ്, ആനമഞ്ഞള്‍, പറമ്പ, വെള്ളരിക്കുണ്ട്, ബളാല്‍, പാലംകല്ല്, വെസ്റ്റ് എളേരി നര്‍ക്കിലക്കാട്, ഭീമനടി, ഓട്ടമല, ചീര്‍ക്കയം, കള്ളാറിലെ രാജപുരം, ചുള്ളിക്കര, കൊട്ടോടി, കിനാനൂര്‍-കരിന്തളത്തെ പരപ്പ, കാലിച്ചാമരം എന്നിവിടങ്ങളിലാണ് ഭൂചനം അനുഭവപ്പെട്ടത്. ഇവിടങ്ങളില്‍ നാലഞ്ച് സെക്കൻഡ് അസാധാരണ മുഴക്കത്തോടെയുള്ള ശബ്ദം കേട്ടതായി നാട്ടുകാര്‍ അറിയിച്ചു. ഇടിമുഴങ്ങുന്നതായിരിക്കുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ വീട്ടിലെ പാത്രങ്ങളും അലമാരയും കട്ടിലും നേരിയതോതില്‍ കുലുങ്ങിയതോടെയാണ് ഭൂചലനമാണെന്ന് മനസിലായത്. ചിലയിടത്ത് മേശയില്‍നിന്നു മൊബൈല്‍ ഫോണ്‍ താഴെ വീണു. ചുള്ളിക്കര കാഞ്ഞിരത്തടിയില്‍ പലരും വീട്ടില്‍നിന്നു പുറത്തേക്ക് ഇറങ്ങിയോടി. ഒടയംചാല്‍ കുന്നുംവയല്‍ ഉത്സവത്തിനു പോയി മടങ്ങിവരികയായിരുന്നവര്ക്കും…
Read Moreപ്രണയം നടിച്ച് പീഡനം: യുവാവ് അറസ്റ്റിൽ; ഇരുപത്തിനാലുകാരനായ ആകാശിന്റെ പേരിൽ സമാനമായ നിരവധി കേസുകൾ
കണ്ണൂർ: പ്രണയം നടിച്ച് പെൺകുട്ടികളെ വലയിലാക്കി പീഡിപ്പിക്കുന്ന വിരുതൻ അറസ്റ്റിൽ. പാച്ചപൊയ്ക സ്വദേശി കെ.പി. ആകാശിനെയാണ്(24) എടക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുന്‍പാണ് കേസിനാസ്പദമായ സംഭവം. എടക്കാട് സ്റ്റേഷൻ പരിധിയിലെ ഒന്‍പതാം ക്ലാസ് വിദ്യാർഥിനിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. പെൺകുട്ടിയെ പ്രണയം നടിച്ച് പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. സ്കൂളിലെ കൗൺസിലിംഗിനിടെയാണ് പെൺകുട്ടി പീഡന വിവരം പുറത്ത് പറയുന്നത്. തുടർന്ന് സ്കൂൾ അധികൃതർ രക്ഷിതാക്കളെ വിളിച്ചുവരുത്തി പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് കേസെടുത്തതോടെ ആകാശ് ഒളിവിൽ പോയി. തുടർന്ന് ഇന്നലെ എടക്കാട് എസ്ഐ എൻ. ദിജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കൂത്തുപറമ്പിലെ ഒളി സങ്കേതത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ പേരിൽ സമാനമായ രീതിയിൽ നിരവധി കേസുണ്ടെന്ന് പോലീസ് പറഞ്ഞു.
Read Moreവീട്ടുകാർ പുറത്തു പോയ സമയം മുൻവാതിൽ തകർത്ത് 40 പവൻ കവർന്നു; ജോലിക്കാരായ നേപ്പാളി ദന്പതികളെ കാണാനില്ല
തൃക്കരിപ്പൂർ: ചീമേനിയിൽ വീട്ടുകാർ പുറത്തു പോയ സമയത്ത് അടച്ചിട്ട വീട് കുത്തിതുറന്ന് 40 പവൻ സ്വർണാഭരണങ്ങളും വെള്ളിപ്പാത്രങ്ങളും കവർന്നു.വീട്ടിൽ കന്നുകാലികളെ പരിചരിച്ചിരുന്ന നേപ്പാളി സ്വദേശികളായ ദന്പതികളെ കാണാനുമില്ല. കണ്ണൂർ സ്വദേശിയായ സിവിൽ എൻജിനിയർ എൻ. മുകേഷിന്റെ ചീമേനി ചെന്പ്രകാനത്തെ വീട്ടിലാണ് കവർച്ച നടന്നത്. നേപ്പാളി സ്വദേശികളായ ഷാഹിയെയും ഭാര്യയെയുമാണ് സംഭവത്തിനുപിന്നാലെ കാണാതായത്. കവർച്ച നടത്തിയ ശേഷം മുങ്ങിയതാകാമെന്നാണ് നിഗമനം. മുകേഷുംകുടുംബവും കണ്ണൂരിലെ വീട്ടിൽ പോയി ഇന്നലെ വൈകുന്നേരം തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നത് അറിയുന്നത്. വീടിന്റെ മുൻവാതിൽ തകർത്ത നിലയിലാണ്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷണം പോയത്. ഡോഗ് സ്ക്വാഡും വിരലടയാള വിരലടയാള വിദഗ്ധരും പരിശോധന നടത്തി. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ മേൽനോട്ടത്തിൽ ചീമേനി ഇൻസ്പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു. കവർച്ചയിൽ കൂടുതൽ പേരുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.
Read Moreപാർട് ടൈം ജോലി വാഗ്ദാനം: വാട്സാപ്പിലെ ലിങ്കിൽ ക്ലിക്ക് ചെയ്തു; 57കാരിക്ക് 84 ലക്ഷം നഷ്ടമായി; കേസെടുത്ത് പോലീസ്
കണ്ണൂർ: പാർടൈം ജോലി വാഗ്ദാനം ചെയ്ത് 84 ലക്ഷം തട്ടിയെടുത്തെന്ന പരാതിയിൽ സൈബർ പോലീസ് കേസെടുത്തു. ചക്കരക്കല്ല് സ്വദേശിനിയായ 57 കാരിയുടെ പരാതിയിലാണ് കണ്ണൂർ സൈബർ പോലീസ് കേസെടുത്തത്. 2024 ജൂലൈ മാസത്തിലാണ് തട്ടിപ്പിന് തുടക്കമായത്. പാർട് ടൈം ജോബുമായി ബന്ധപ്പെട്ട് വാട്സാപ്പിൽ വന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അവർ പറഞ്ഞ ഫോം പൂരിപ്പിച്ച് നൽകുകയായിരുന്നു. ജോബിന് സെലക്ഷൻ കിട്ടാൻ മൂന്ന് ടാസ്കുകൾ നൽകുകയും ചെയ്തു. ഇതിൽ വിജയിച്ച യുവതിക്ക് ചെറിയ തുക അക്കൗണ്ടിലേക്ക് നൽകുകയും ചെയ്തു. കൂടുതൽ ടാസ്കുകൾ ചെയ്യാൻ ആദ്യം പണം അയച്ച് നൽകണമെന്നും ടാസ്കിൽ വിജയിച്ചാൽ വൻതുക ലാഭം ലഭിക്കുമെന്നും വാഗ്ദാനം ചെയ്താണ് പണം തട്ടിയെടുത്തത്. 2024 ജൂലൈ മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ പല തവണകളായി 84 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതിയിൽ പറയുന്നത്. സൈബർ പോലീസ് കേസെടുത്ത് അന്വേഷണം…
Read Moreസീഡ് സൊസൈറ്റി തട്ടിപ്പ്: സിപിഎം മൗനത്തില്‍; ഡിവൈഎഫ്ഐ രംഗത്ത്
കണ്ണൂര്‍: സീഡ് സൊസൈറ്റി തലവന്‍ മൂവാറ്റുപുഴയില്‍ അറസ്റ്റിലായതോടെ പകുതി വിലയ്ക്ക് ഇരുചക്രവാഹനങ്ങളും മറ്റും നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പിന്റെ ചുരളുകളഴിയുമ്പോള് മാത്തില്‍ പ്രദേശത്ത് തട്ടിപ്പിനെതിരെ ഡിവൈഎഫ്ഐ രംഗത്ത്. അതേസമയം, നാട്ടില്‍ അരങ്ങേറിയ തട്ടിപ്പിനെപ്പറ്റി പാര്‍ട്ടിതലങ്ങളില്‍ ചര്‍ച്ച നടന്നിട്ടും സിപിഎം മൗനം പാലിക്കുകയാണെന്ന ആക്ഷേപവും ഉയരുന്നു. മൂവാറ്റുപുഴ സോഷ്യോ ഇക്കണോമിക് ഡവലപ്മെന്റെ സൊസൈറ്റിയുടെ പേരില്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി ഒന്‍പത് കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തില്‍ നാഷണല്‍ എന്‍ജിഒ ഫെഡറേഷന് ദേശീയ കോ-ഓര്‍ഡിനേറ്റര്‍ എന്നവകാശപ്പെട്ടിരുന്ന തൊടുപുഴയിലെ ചൂരകുളങ്ങര വീട്ടില്‍ അനന്ദു കൃഷ്ണനെ മൂവാറ്റുപുഴ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മൂവാറ്റുപുഴയിലെ സൊസൈറ്റിയുടെ പേരില്‍ സംസ്ഥാന വ്യാപകമായി 62 സീഡ് സൊസൈറ്റികള്‍ ഉണ്ടാക്കിയാണ് തട്ടിപ്പ് അരങ്ങേറിയത്. പകുതി വിലക്ക് ഇരുചക്രവാഹനങ്ങള്‍, ലാപ്ടോപ്, തയ്യല്‍ മെഷീന് തുടങ്ങിയവ വാഗ്ദാനം ചെയ്താണ് പണപ്പിരിവ് നടത്തിയത്. സീഡ് സൊസൈറ്റിയുടെ പേരില്‍ അരങ്ങേറിയ…
Read Moreബിരുദ സർട്ടിഫിക്കറ്റിലെ വ്യാജ അറ്റസ്റ്റേഷൻ; കണ്ണൂർ സ്വദേശിയെ ഷാർജ കോടതി കുറ്റവിമുക്തനാക്കി
ഷാർജ: ഡിഗ്രി സർട്ടിഫിക്കറ്റിൽ വ്യാജ അറ്റസ്റ്റേഷൻ പതിപ്പിച്ചതിനെ തുടർന്ന് നിയമക്കുരുക്കിൽ അകപ്പെട്ട കണ്ണൂർ തളിപ്പറമ്പ് കോലച്ചേരി സ്വദേശി സജേഷ് ചോടത്ത് വാസുദേവനെ ഷാർജ കോടതി കുറ്റ വിമുക്തനാക്കി.ബിരുദ സർട്ടിഫിക്കറ്റിൽ വ്യാജ സീലും സ്റ്റാമ്പും പതിപ്പിച്ചു ഷാർജ വിദേശകാര്യ മന്ത്രാലയത്തെ കബളിപ്പിക്കാൻ ശ്രമിച്ചു എന്നാരോപിച്ചു നീതിന്യായ മന്ത്രാലയം നൽകിയ പരാതിയിലായിരുന്നു സജേഷിനെ കുറ്റക്കാരനായി ആരോപിച്ചത്. 2024 ജൂലൈ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ജോലി സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് സജേഷ് നാട്ടിലുള്ള സുഹൃത്ത് വഴി 1998 ലെ ഡിഗ്രി സർട്ടിഫിക്കേറ്റ് 2010 ൽ നാട്ടിൽ വച്ച് അറ്റസ്റ്റ് ചെയ്യുകയും ശേഷം 14 വർഷങ്ങൾക്കിപ്പുറം ഇഖാമ പുതുക്കുന്നതുമായി ബന്ധപ്പെട്ടു ഷാർജയിലുള്ള വിദേശകാര്യ മന്ത്രാലയത്തിനു കീഴിൽ അറ്റസ്റ്റേഷന് സമർപ്പിക്കുകയുമായിരുന്നു. സർട്ടിഫിക്കറ്റ് പരിശോധധനയിൽ അധികൃതർ അതിൽ പതിച്ചിരിക്കുന്ന ഡൽഹിയിലെ യുഎഇ എംബസിയുടെ സീൽ വ്യാജമാണെന്ന് കണ്ടെത്തി. തുടർന്ന് സജേഷിനെ ഷാർജ പോലീസിന് കൈമാറി അറസ്റ്റ്…
Read Moreനിക്ഷേപിച്ച 50 ലക്ഷം തിരിച്ച് നൽകിയില്ല: കണ്ണൂരിൽ സഹകരണ സ്ഥാപനത്തിനെതിരേ കേസ്
കണ്ണൂർ: കണ്ണൂർ ആയിക്കരയിൽ സിപിഎംനിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന എടക്കാട് കണ്ണൂർ സിറ്റി ഫിഷർമെൻ ഡവലപ്മെന്റ് ആന്റ് വെൽഫെയർ കോ. ഓപ് സൊസൈറ്റി ഭാരവാഹികൾക്കെതിരെ വീണ്ടും കേസ്. കാലാവധി കഴിഞ്ഞിട്ടും നിക്ഷേപിച്ച 50 ലക്ഷം രൂപ തിരിച്ചുനൽകിയില്ലെന്ന എളയാവൂർ സ്വദേശി നാരായണന്റെ പരാതിയിലാണ് കണ്ണൂർ സിറ്റി പോലീസ് കേസെടുത്തത്. സൊസൈറ്റി സെക്രട്ടറി സുനിത, പ്രസിഡന്റ് സത്യബാബു, ഡയറക്ടർമാർ എന്നിവർക്കെതിരെയാണ് കേസ്. വർഷങ്ങളായി സൊസൈറ്റിയിൽ നാരായണൻ പണം നിക്ഷേപിച്ച് വരികയായിരുന്നു. കാലാവധി കഴിഞ്ഞതോടെ പണം തിരികെ ചോദിച്ചപ്പോൾ നൽകാതെ വഞ്ചിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു.നിരവധിയാളുകളാണ് ബാങ്ക് ഭരണ സമിതിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ക്രമക്കേടുകളെക്കുറിച്ച് സഹകരണ വകുപ്പും അന്വേഷണം നടത്തുന്നുണ്ട്. നിക്ഷേപകരുടെ പണം തിരിച്ചു നൽകുമെന്ന് ഭരണ സമിതി പറയുന്നുണ്ടെങ്കിലും ഇതുവരെയും തിരിച്ചു ലഭിക്കാതെ വന്നതോടെയാണ് പോലീസിൽ പരാതി നൽകിയത്.
Read More