ഇരിട്ടി: ഒരു മാസം മുന്‍പ് മൂന്നു കോടി രൂപ ചെലവിൽ നിർമിച്ച റോഡ് തകർന്നു. പായം പഞ്ചായത്തിലെ ജബ്ബാർക്കടവ്- കരിയാൽ റോഡാണ് ലോറി കയറിയപ്പോൾ തകർന്നത്. റോഡിന്റെ ഇരു വശത്തും ഓവുചാൽ നിർമിക്കാതെയും ടാർ ചെയ്തതിന്റെ ഇരുവശത്തേയും അരികുകളിൽ കോൺക്രീറ്റ് ചെയ്യാതെയും ഇരുന്നത് വിവാദമായിരുന്നു. വാഹനങ്ങൾ സൈഡ് കൊടുക്കുമ്പോൾ റോഡിൽനിന്ന് തെന്നിമാറി റോഡരികിലെ കുഴികളിലേക്ക് വീഴുന്നത് നിത്യസംഭവമാണ്. ഇതിനിടയിലാണ് ലോറിയടക്കമുള്ള വാഹനങ്ങൾ കടന്നുപോകുമ്പോൾ റോഡ് തകരുന്നത്. റോഡ് തകർന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും വേണ്ട നടപടി സ്വീകരിക്കാൻ തയാറായിട്ടില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്. റോഡിന്റെ നിർമാണത്തിൽ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ പരാതിയും നൽകിയിട്ടുണ്ട്. അധികൃതർ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുവാൻ ഒരുങ്ങുകയാണ് നാട്ടുകാർ.
Read MoreCategory: Kannur
ആറളം പുനഃരധിവാസ മേഖലയിൽ ധനസഹായം കിട്ടാക്കനി; രണ്ട് ഗഡുക്കളായികിട്ടേണ്ട തുക രണ്ടു വർഷമായിട്ടും കിട്ടിയില്ലെന്ന് കുടുംബങ്ങൾ
ഇരിട്ടി: കുടിവെള്ള ക്ഷാമം നേരിടുന്ന ആറളം പുനഃരധിവാസ മേഖലയിൽ കിണർ കുഴിക്കുന്നതിന് പുനരധിവാസ കമ്മീഷൻ പ്രഖ്യാപിച്ച 15,000 രൂപയ്ക്കായി ഉപയോക്താക്കളുടെ കാത്തിരിപ്പ് തുടരുന്നു. പുനഃരധിവാസ മേഖലയിലെ വിവിധ ബ്ലോക്കുകളിൽ കിണർ നിർമാണമാരംഭിച്ചരാണ് രണ്ടു വർഷമായിട്ടും സർക്കാർ പ്രഖ്യാപിച്ച തുകയ്ക്കായി കാത്തിരിക്കുന്നത്. രണ്ടു ഘട്ടങ്ങളിലായി തുക അനുവദിക്കുമെന്നായിരുന്നു പ്രഖ്യാപനം. കിണർ കുഴിച്ച് വെള്ളം കണ്ടാൽ ഇതിന്റെ ഫോട്ടോ ഉൾപ്പെടെയുള്ള അപേക്ഷ പ്രമോട്ടർമാർ മുഖേന ടിആർഡിഎമ്മിൽ സമർപ്പിക്കണം. ഇതു പ്രകാരം ആദ്യഗഡുവായ 75000 രൂപ അനുവദിക്കും. കിണറിന് ആൾമറ കെട്ടിയ ശേഷം സമാന രീതിയിൽ അപേക്ഷ സമർപ്പിച്ചാൽ രണ്ടാം ഗഡുവായി 7500 രൂപയും അനുവദിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ കിണർ കുഴിച്ച് ആദ്യഗഡുവിനായി അപേക്ഷ നൽകിയിട്ട് രണ്ടു വർഷമായിട്ടും തുക ലഭിച്ചില്ലെന്നാണ് താമസക്കാർ പറയുന്നത്. ആദ്യഗഡു ലഭിച്ച ശേഷം ആൾമറകെട്ടാമെന്ന് കരുതിയവർക്ക് ഇപ്പോൾ വീട്ടുമുറ്റത്തെ കിണർ അപകട ഭീഷണി ഉയർത്തുന്ന അവസ്ഥയും…
Read Moreപ്രകൃതി സൗഹൃദ കൃഷി; പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ രണ്ടാംവിള നെൽകൃഷിക്ക് നൂറുമേനി
പിലിക്കോട്: കാർഷിക ഗവേഷണ കേന്ദ്രത്തിലെ നെൽവയലിൽ രണ്ടാംവിള നെൽകൃഷിക്ക് നൂറുമേനി. കഴിഞ്ഞ അഞ്ചു വർഷക്കാലം പ്രകൃതി സൗഹൃദ കൃഷിയിലൂടെ മണ്ണിന്റെ ഫലഭൂയിഷ്ടതയും വെള്ളം പിടിച്ചുവയ്ക്കാനുള്ള കഴിവും വർധിപ്പിച്ചുകൊണ്ടാണ് ഇത്തവണ രണ്ടാം വിള നെൽകൃഷി സാധ്യമാക്കിയത്. നെൽകൃഷിയുമായി ബന്ധപ്പെട്ട് ഫലപ്രദമായ ഗവേഷണങ്ങളും പരീക്ഷണങ്ങളും നടത്തിയിട്ടുള്ള ഉത്തരമേഖല കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. ടി. വനജയുടെ നേതൃത്വത്തിലാണ് ഇതിനുള്ള ശ്രമങ്ങൾ നടത്തിയത്. കൊയ്ത്ത് യന്ത്രമുപയോഗിച്ചാണ് നെൽകൃഷിയുടെ വിളവെടുപ്പ് നടത്തിയത്.
Read Moreകിളിമഞ്ചാരോ കൊടുമുടി കീഴടക്കി ഇന്ത്യൻ പതാക പാറിച്ച് കണ്ണൂരിലെ ദന്പതികൾ
കണ്ടകശേരി (കണ്ണൂർ ): റിപ്പബ്ലിക് ദിനത്തിൽ ആഫ്രിക്കയിലെ ഉയരം കൂടിയ കൊടുമുടി കീഴടക്കി ഇന്ത്യൻ പതാക പാറിച്ച് പയ്യാവൂർ കണ്ടകശേരിയിലെ ദന്പതികളടങ്ങിയ പർവതാരോഹകർ. പയ്യാവൂർ ഇരൂഡിലെ ടോമും ഭാര്യ അഞ്ജുവും അടങ്ങുന്ന മലയാളി സംഘമാണ് അഭിമാനനേട്ടം കൈവരിച്ചത്. പർവതാരോഹകൻ ഷെയ്ഖ് ഹസൻ ഖായുടെ നേതൃത്വത്തിൽ എട്ട് മലയാളികൾ ഉൾപ്പെടുന്നതായിരുന്നു സംഘം. ടാൻസാനിയ-കെനിയ അതിർത്തിയിൽ സമുദ്രനിരപ്പിൽ നിന്ന് 5,895 മീറ്റർ ഉയരത്തിലുള്ള കൊടുമുടി ആഫ്രിക്കയുടെ മേൽക്കൂരയെന്നാണ് അറിയപ്പെടുന്നത്. ഏഴു ദിവസം കൊണ്ട് കൊടുമുടിയുടെ നെറുകയിലെത്താമെന്ന രീതിയിലായിരുന്നു യാത്രയാരംഭിച്ചതെങ്കിലും ആറു ദിവസം കൊണ്ട് ലക്ഷ്യം കൈവരിച്ചു. മഴക്കാട് മേഖലകളിലൂടെയും പുൽമേടുകളിലൂടെയും ആൽപൈൻ മരുഭൂമിയിലൂടെയും മഞ്ഞുനിറഞ്ഞ പർവത പാതകളിലൂടെയുമായിരുന്നു യാത്ര. അഞ്ച് വ്യത്യസ്ത കാലാവസ്ഥ മേഖലകളിലൂടെ കടന്നുപോകേണ്ടി വന്നത് മനസിനും ശരീരത്തിനും വലിയ പ്രതിസന്ധികളുണ്ടാക്കിയെന്ന് സംഘം പറഞ്ഞു. താഴ്വാരത്ത് 30 ഡിഗ്രി താപനിലയുണ്ടാകുമെങ്കിലും മുകളിൽ മൈനസ് 20 ഡിഗ്രിയൊക്കെയാണ്. 33 മണിക്കൂർ…
Read More58 കാരന് ചിലവിന് പണം നൽകിയില്ല, അമ്മയെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ് മകൻ: ചികിത്സയിലിരിക്കെ അമ്മ മരിച്ചു
കണ്ണൂർ: മകൻ മുറ്റത്തേക്കു കസേരയോടെ വലിച്ചെറിഞ്ഞ അമ്മ മരിച്ചു.പള്ളിയാംമൂല ലക്ഷംവീട് നഗറിലെ വി. ശാന്തയാണ് (88) മരിച്ചത്. കഴിഞ്ഞ 11 നായിരുന്നു സംഭവം. വീട്ടുചെലവിന് സജീവൻ പണം നൽകാത്തത് ശാന്ത ചോദ്യം ചെയ്ത വിദ്വേഷത്തിലാണ് കസേരയിൽനിന്ന് എഴുന്നേൽക്കാൻ സമ്മതിക്കാതെ തടഞ്ഞുവച്ച ശേഷം ഇരിക്കുന്ന കസേര ഉൾപ്പെടെ ശാന്തയെ മുറ്റത്തേക്കു വലിച്ചെറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ ശാന്ത കണ്ണൂർ എകെജി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നു പുലർച്ചയാണ് മരിച്ചത്. സംഭവത്തിൽ മകൻ വി. സജീവനെ (58) വധശ്രമത്തിന് കേസെടുത്തു കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭർത്താവ്: പരേതനായ രാമൻ. മറ്റ് മക്കൾ: രഞ്ജിനി, സജിനി, സജിത, പരേതനായ ബാലൻ. മരുമക്കൾ: പ്രകാശിനി, മനോഹരൻ, സരസ, പരേതരായ രവീന്ദ്രൻ, അനിൽ കുമാർ. സംസ്കാരം ഉച്ചകഴിഞ്ഞ് പയ്യാമ്പലത്തു നടക്കും.
Read Moreവന്യമൃഗശല്യത്തിന് ശാസ്ത്രീയ പരിഹാരം വേണം; വനപാലകർ ഇനി കർഷകന്റെ മണ്ണിൽ കയറരുതെന്ന് മാർ ജോസഫ് പാംപ്ലാനി
വെള്ളരിക്കുണ്ട്: വന്യമൃഗശല്യത്തിന് ശാസ്ത്രീയമായ പരിഹാരം വേണമെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി.വന്യജീവികൾക്ക് മാത്രമല്ല മനുഷ്യർക്കും ജീവിക്കണമെന്ന മുദ്രാവാക്യവുമായി കർഷകസ്വരാജ് സത്യഗ്രഹത്തിനു നേരെ കണ്ണടയ്ക്കുന്ന സർക്കാർ നടപടിക്കെതിരെ വായ് മൂടിക്കെട്ടി തിരിതെളിച്ച് നടത്തിയ പൊതുയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വന്യമൃഗങ്ങൾ പെറ്റുപെരുകി എന്ന യാഥാർഥ്യം അധികാരികൾ മനസിലാക്കണം. വന്യമൃഗസ്നേഹം പറഞ്ഞുപറഞ്ഞ് ആരും കർഷകന്റെ അടുത്ത് വരരുത്. ആത്മാർഥതയുണ്ടെങ്കിൽ മേനക ഗാന്ധി ഉൾപ്പെടെയുള്ളവർ വനാതിർത്തിയിൽ വന്നു താമസിക്കണം. കർഷകന്റെ പറമ്പിൽ വരുന്ന പന്നി കർഷകന്റെ പന്നിയാണെന്നും വനപാലകർ ഇനി കർഷകന്റെ മണ്ണിൽ കയറരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫൊറോന വികാരി റവ.ഡോ. ജോൺസൺ അന്ത്യാകുളം അധ്യക്ഷത വഹിച്ചു. ജോസ് മണിയങ്ങാട്ട്, ജില്ലാ പഞ്ചായത്തംഗം ബിൻസി ജെയിൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജെസി റ്റോമി, മിനി മാത്യു, ഷോബി ജോസഫ്, ജോർജ് തോമസ്, അഡ്വ. ജോസ് സെബാസ്റ്റ്യൻ,…
Read Moreകാട്ടുപന്നി കുറുകെ ചാടി: കതിരൂരിൽ ഓട്ടോമറിഞ്ഞ് മത്സ്യവിൽപ്പനക്കാരൻ ദാരുണാന്ത്യം
കൂത്തുപറമ്പ്: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് മത്സ്യ വില്‍പ്പനക്കാരനായ ഗൃഹനാഥന് മരിച്ചു.കൂത്തുപറമ്പ് നരവൂരിലെ അവിട്ടം ഹൗസിൽ എന്‍. പ്രദീപന് (52) ആണ് മരിച്ചത്. കതിരൂര്‍ മൂന്നാം മൈലില്‍ വച്ച് ഇന്ന് പുലര്‍ച്ച അഞ്ചോടെയാണു സംഭവം. തലശേരി മാര്‍ക്കറ്റില്‍ നിന്ന് ഓട്ടോയില്‍ വില്പനയ്ക്കുള്ള മത്സ്യവും എടുത്ത് നരവൂരിലേക്ക് പോകുമ്പോള്‍ മൂന്നാം മൈല്‍ ടൗണിന് സമീപം വച്ച് പന്നി കുറുകെ ചാടിയപ്പോൾ ഓട്ടോ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.പരിക്കുപറ്റിയ പ്രദീപനെ തലശേരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാവിലെ ഏഴോടെ മരണപ്പെടുകയായിരുന്നു.
Read Moreതോടിന് സംരക്ഷണ ഭിത്തി കെട്ടിയാൽ വീട്ടിൽ വെള്ളം കയറും; കുത്തിയിരിപ്പു സമരവുമായി വീട്ടമ്മയും കുടുംബവും
ഇരിട്ടി: തോടിന് സംരക്ഷണ ഭിത്തി കെട്ടിയാൽ തോടിന്റെ വീതി കുറഞ്ഞ് മഴക്കാലത്ത് വീട്ടിൽ വെള്ളം കയറുമെന്ന് ചൂണ്ടിക്കാട്ടി പ്രവൃത്തി നടക്കുന്നിടത്ത് വീട്ടമ്മയുടെയും കുടുംബത്തിന്റെയും കുത്തിയിരിപ്പ് സമരം. ആറളം പഞ്ചായത്തിലെ പൂതക്കുണ്ടിൽ നിർമിക്കുന്ന വയോജന വിശ്രമ കേന്ദ്രത്തിനടുത്തായുള്ള തോടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നിടത്താണ് പ്രവൃത്തി തടഞ്ഞ് പൂതക്കുണ്ടിലെ മമ്മാലി സാവിത്രിയും കുടുംബവും സമരത്തിനിറങ്ങിയത്. പൂതക്കുണ്ടിൽ വയോജനവിശ്രമ കേന്ദ്രം പണിയാൻ പൂതക്കുണ്ട് സ്വദേശി കുമാരൻ നാല് സെന്റ് സ്ഥലം പഞ്ചായത്തിന് കൈമാറിയിരുന്നു. ഇവിടെ 25 ലക്ഷം രൂപ മുതൽമുടക്കിൽ കെട്ടിട നിർമാണം നടത്തുന്നതിന്റെ ഭാഗമായാണ് തോടിന് സംരക്ഷണഭിത്തി കെട്ടുന്നത്. തോടിൽ നിന്നും ഒരു മീറ്റർ താഴ്ച്ചയിൽ 4.5 മീറ്റർ ഉയരത്തിൽ 17 മീറ്റർ നീളത്തിലാണ് ഭിത്തി കെട്ടുന്നത്. ഭിത്തി കെട്ടുന്നതോടെ ഇവിടെ തോടിന്റെ വീതി കുറയുകയും വെള്ളമൊഴുക്ക് തടസപ്പെട്ട് വീട്ടിൽ വെള്ളം കയറുമെന്നുമാണ് മറുകരയിൽ താമസിക്കുന്ന സാവിത്രിയും കുടുംബവും പറയുന്നത്.…
Read Moreഇനി ഞങ്ങൾ നല്ല കുട്ടികളാ… അധ്യാപകന്റെ ചലഞ്ച് ഏറ്റെടുത്ത് വിദ്യാർഥികൾ; ഫോണും പഞ്ചസാരയും ഒഴിവാക്കി
മട്ടന്നൂർ: അധ്യാപകൻ നൽകിയ ഒറ്റ ചലഞ്ചിലൂടെ മൊബൈൽ ഫോൺ, ടിവി, പഞ്ചസാര, ബേക്കറി സാധനങ്ങൾ, ചായ തുടങ്ങിയവയോട് നോ പറഞ്ഞിരിക്കുകയാണ് ഒന്നാം ക്ലാസിലെ വിദ്യാർഥികൾ. എടയന്നൂർ തെരൂർ മാപ്പിള എൽപി സ്കൂൾ അധ്യാപകൻ എസ്.എം. റിഷാദാണ് നവംബർ മുതൽ ചലഞ്ച് പ്രഖ്യാപിച്ചത്. ഒന്നാം ക്ലാസിലെ അധ്യാപകരായ ടി.കെ. ഷാനിഫ, പി. സുമയ എന്നിവരും അധ്യാപകനൊപ്പമുണ്ട്. പാദവാർഷിക പരീക്ഷയുമായി ബന്ധപ്പെട്ട ക്ലാസ് പിടിഎയിൽ മൊബൈൽ സംബന്ധമായ പരാതികൾ രക്ഷിതാക്കൾ പറഞ്ഞതോടെയാണ് ചലഞ്ചിനെ കുറിച്ച് ചിന്തിച്ചത്. ഒരാഴ്ചക്കാലത്തേക്കായിരുന്നു തുടക്കം. ചലഞ്ച് കൃത്യമായി പിന്തുടരുന്നവർക്ക് സമ്മാനങ്ങൾ നൽകി. ഇതോടെ കൂടുതൽ പേർ ചലഞ്ചിന്റെ ഭാഗമായി മാറി. ക്ലാസ്തലത്തിൽ ലിസ്റ്റ് തയാറാക്കി കുട്ടികളുമായും രക്ഷിതാക്കളുമായും ബന്ധപ്പെട്ട് കൃത്യമായ പരിശോധന നടത്തിയാണ് ചലഞ്ച് മുന്നോട്ട് പോകുന്നത്. ചലഞ്ച് മറ്റു ക്ലാസുകളിലേക്ക് കൂടി നടപ്പിലാക്കാൻ ഒരുങ്ങുകയാണെന്ന് മുഖ്യാധ്യാപകൻ പി.വി. സഹീർ പറഞ്ഞു.
Read Moreപൊന്നിന് എല്ലായിടത്തും പൊന്നും വില; വില വർധനയും നികുതിക്കുറവുംമൂലം സ്വർണക്കടത്ത് കുറഞ്ഞു
മട്ടന്നൂർ: സ്വർണ വിലയിൽ വർധനയുണ്ടായതും നികുതി കുറഞ്ഞതും വിദേശരാജ്യങ്ങളിൽ നിന്നുള്ള സ്വർണക്കടത്ത് കുറഞ്ഞു. ഒന്നര വർഷത്തോളമായി കണ്ണൂർ വിമാനത്താവളത്തിൽനിന്ന് കസ്റ്റംസിന് സ്വർണം പിടിക്കാനായില്ല. വിദേശ രാജ്യങ്ങളിലും ഇന്ത്യയിലും സ്വർണ വില വലിയ മാറ്റമില്ലാത്തതാണ് സ്വർണക്കടത്ത് കുറയാനിടയായതെന്നാണ് നിഗമനം. സ്വർണത്തിന് പവന് 40,000 രൂപ വരെയുള്ളപ്പോൾ പുതിയ രീതികൾ ഉപയോഗിച്ച് സ്വർണക്കടത്ത് വ്യാപകമായിരുന്നു. വിമാനത്താവളം പ്രവർത്തനമാരംഭിച്ച് എട്ടാം വർഷത്തിലേക്ക് എത്തുന്നതിന് മുമ്പ് കോടികളുടെ സ്വർണമാണ് കണ്ണൂർ വിമാനത്താവളത്തിൽനിന്ന് പിടികൂടിയത്. നേരത്തെ വിദേശ രാജ്യങ്ങളിൽനിന്ന് സ്വർണം ഇന്ത്യയിലേക്ക് കൊണ്ടുവരുമ്പോൾ 16 ശതമാനം വരെ നികുതി അടയ്ക്കണമായിരുന്നു. കേന്ദ്ര സർക്കാർ നികുതി ആറ് ശതമാനമായി കുറയ്ക്കുകയായിരുന്നു. ഇതിനിടെ സ്വർണത്തിന് വില വർധിച്ചതും സ്വർണക്കടത്തുകാർക്ക് തിരിച്ചടിയായി. നികുതി കുറയുന്നതിന് മുമ്പ് സ്വർണം കടത്തിയാൽ കടത്തുകാർക്ക് വലിയ ലാഭമുണ്ടായിരുന്നു. കടത്തുകാർക്കുള്ള കമ്മീഷനും വിമാന ടിക്കറ്റ് ചാർജും നൽകിയാലും നല്ലൊരു ലാഭം ലഭിക്കുമായിരുന്നു. ഇപ്പോൾ സ്വർണത്തിന്…
Read More