കണ്ണൂർ: കോടികളുടെ വീസ തട്ടിപ്പ് നടത്തിയ ആലക്കോട് സ്വദേശിയെ ഹിമാചൽപ്രദേശിൽ നിന്നും ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി കരുവഞ്ചാൽ സ്വദേശി സൂരജ് എന്ന ജോസഫിനെയാണ് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്. യുകെ റീഗൾ എന്ന പേരിൽ മംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിലൂടെ യുകെ ജോബ് വീസ നൽകാമെന്ന വാഗ്ദാനം നൽകി 17 ലക്ഷം രൂപ വീതം വിവിധ വ്യക്തികളിൽ നിന്നായി വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്. ശാസ്ത്രീയവും സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള അ ന്വേഷണത്തിലൂടെ ഹിമാചൽ പ്രദേശിലെ കുളുവിൽ വച്ചാണ് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഇൻസ്പെക്ടർ ബി. അനീഷും സംഘവും സാഹസികമായി പ്രതിയെ പിടികൂടിയത്. കേരളത്തിൽ വിവിധ ജില്ലകളിലായി 38 ഉം കർണാടകയിൽ രണ്ടും കേസുകൾ ഇയാൾക്കെതിരേ നിലവിലുണ്ട്. കഴിഞ്ഞ കുറേ മാസങ്ങളായി വിദേശത്തും വിവിധ സംസ്ഥാനങ്ങളിലും ഒളിവിൽ ക ഴിഞ്ഞ് വരികയായിരുന്നു. സാമ്പത്തിക-കുറ്റാന്വേഷണവി…
Read MoreCategory: Kannur
പയ്യന്നൂർ രക്തസാക്ഷി ഫണ്ട് വിവാദം: വിമർശിച്ചവരോട് വിശദീകരണം തേടാൻ സിപിഎം; മുതിർന്ന നേതാക്കൾ പുറത്തേക്കോ..?
കണ്ണൂർ: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് നേതൃത്വത്തെ വിമർശിച്ച സിപിഎം അംഗങ്ങളിൽ നിന്ന് വിശദീകരണം തേടാൻ സിപിഎം. വി.കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തവരിൽനിന്നും കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മണ്ഡലതല യോഗങ്ങളിലുൾപ്പെടെ വിമർശനം ഉന്നയിച്ചവരിൽ നിന്നാണ് വിശദീകരണം തേടുന്നത്. തേസമയം മുതിർന്ന നേതാക്കളുൾപ്പെടെയുള്ള ചിലർ പാർട്ടിയിൽനിന്നും പുറത്തേക്ക് പോകാനൊരുങ്ങുന്നതായുള്ള സൂചനയുമുണ്ട്. പയ്യന്നൂർ സിപിഎമ്മിലെ ഫണ്ട് വെട്ടിപ്പിന്റെ കണക്കുകളുൾപ്പെടെ നിരത്തിയ നേതാക്കളെ അണികൾ തിരുത്തണമെന്ന കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തവരിൽനിന്നാണ് പാർട്ടി വിശദീകരണം തേടുന്നത്. അതോടൊപ്പം ടി.ഐ. മധുസൂദനന്റെ സ്ഥാനാർഥിത്വത്തെ യോഗങ്ങളിൽ വിമർശിച്ചവരിൽനിന്നും വിശദീകരണം തേടുന്നുണ്ട്. മണ്ഡലതല യോഗങ്ങളിലുൾപ്പെടെ ടി.ഐ. മധുസുദനന്റെ സ്ഥാനാർഥിത്വത്തിനെതിരെ വിമർശനങ്ങളുയർന്നിരുന്നു. രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് ജനങ്ങളിലെ സംശയങ്ങൾ ദുരീകരിക്കാനായി വ്യക്തമായ കണക്കുകൾ അവതരിപ്പിക്കണമെന്ന ആവശ്യവുമുയർന്നിരുന്നു. ഇതെല്ലാം വാഗ്വാദങ്ങൾക്ക് വഴിവെച്ചിരുന്നു. മുതിർന്ന നേതാക്കൾക്കെതിരെ ചിലർ തട്ടിക്കയറുന്ന അവസ്ഥയുമുണ്ടായെന്നാണ് വിവരം. ഇതിലെല്ലാം മാനസിക…
Read Moreഎംപിമാർ മത്സരിക്കേണ്ടെന്നു ഹൈക്കമാൻഡ് ; കെ. സുധാകരൻ പിണങ്ങി,നാട്ടിലേക്കു മടങ്ങി; എംപിമാർ അതൃപ്തിയിൽ
കണ്ണൂർ: എംപിമാർ മത്സരിക്കേണ്ടന്ന കടുത്ത നിലപാട് ഹൈക്കമാൻഡ് സ്വീകരിച്ചതോടെ മത്സര സന്നദ്ധത അറിയിച്ച കെ. സുധാകരൻ ഉൾപ്പെടയുള്ള എംപിമാർ കടുത്ത അതൃപ്തിയിൽ. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാതെ സുധാകരൻ നാട്ടിലേക്ക് മടങ്ങി കണ്ണൂരിലെ വീട്ടിലെത്തി. മത്സര സന്നദ്ധത അറിയിച്ച എംപിമാരായ കെ. സുധാകരനുമായും അടൂർ പ്രകാശുമായും ഹൈക്കമാൻഡ് കൂടിക്കാഴ്ച നടത്തുകയും മത്സരിക്കേണ്ടന്ന് ആവശ്യപ്പെടുകയും ചെയ്തതായാണ് സൂചന. ഇതിന്, പിന്നാലെയാണ് കെ. സുധാകരൻ കണ്ണൂരിലേക്ക് മടങ്ങിയത്. അടൂർപ്രകാശും സുധാകരനുമായും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും കൂടിക്കാഴ്ച നടത്തിയിരുന്നു.നേതൃത്വവുമായി അതൃപ്തിയിലുള്ള കെ. സുധാകരനെ ഡൽഹിയിലെ ഫ്ലാറ്റിലെത്തിയാണ് കണ്ടത്. എംപിമാര്‍ മത്സരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേതാകുമെന്ന് സണ്ണി ജോസഫ് ഇരുവരെയും ധരിപ്പിക്കുകയും ചെയ്തിരുന്നു. എംപിമാരിൽ സുധാകരന് മാത്രം ഇളവ് നൽകിയാൽ കൂടുതൽ പേർ അവകാശവാദം ഉന്നയിക്കാം. മത്സരിക്കണമെന്ന് എംപിമാരായ കെ.സുധാകരനും അടൂര്‍ പ്രകാശും നിലപാടെടുത്തിന് പിന്നാലെ എം.കെ. രാഘവനും കൊടിക്കുന്നില്‍ സുരേഷും…
Read Moreകണ്ണൂർ കോർപ്പറേഷനിലെ എൽഡിഎഫ് ഉപരോധവും സംഘർഷവും; മേയർ ഉൾപ്പെടെ 126 പേർക്കെതിരേ കേസ്
കണ്ണൂർ: എൽഡിഎഫ് ഉപരോധത്തിനിടെ കണ്ണൂർ കോർപ്പറേഷനിൽ എൽഡിഎഫ് പ്രവർത്തകരും യുഡിഎഫ് പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തിൽ 126 പേർക്കെതിരേ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. മേയർ പി. ഇന്ദിരയുടെയും സഹപ്രവർത്തകരുടെയും പരാതിയിൽ എൽഡിഎഫ് പ്രവർത്തകരായ സജീർ, ഷഹറാസ്, വൈഷ്ണവ്, അഭിനന്ദ് തുടങ്ങിയ കണ്ടാലറിയാവുന്ന 30 പേർക്കെതിരേ കേസെടുത്തു. മേയറെയും സഹപ്രവർത്തകരെയും തടഞ്ഞുവച്ച് മൂർച്ചയുള്ള ഏതോ ആയുധംകൊണ്ട് ആക്രമിക്കുകയും കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തതായിട്ടാണ് പരാതി. എൽഡിഎഫ് പ്രവർത്തകരായ പി.എം. സാജിദ്, ഫാത്തിമ, ഡാലിയ ഗ്രേസി എന്നിവരെ തടഞ്ഞുവച്ച് കൈകൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ ഡെപ്യൂട്ടി മേയർ കെ.പി. താഹിർ, റിജിൽ മാക്കുറ്റി, ഷിബിൻ, രാഗേഷ് തുടങ്ങി കണ്ടാലറിയാവുന്ന 16 യുഡിഎഫ് പ്രവർത്തകർക്കെതിരേ കേസെടുത്തു. കോർപറേഷന് മുന്നിലുള്ള റോഡ് ഉപരോധിച്ചതിനും മാർഗതടസം സൃഷ്ടിച്ചതിനും മേയർ പി. ഇന്ദിര, റിജിൽ മാക്കുറ്റി, കല്ലിക്കോടൻ രാജേഷ്, ജയകൃഷ്ണൻ, റിഷ മുഹമ്മദ്, രാജേഷ് ആയിക്കര തുടങ്ങി…
Read Moreകണ്ണൂരിൽ അറസ്റ്റിലായ സിപിഎം പ്രവർത്തകനെ മോചിപ്പിക്കാൻ പോലീസിനെ ആക്രമിച്ചു; 15 സിപിഎം പ്രവർത്തകർക്കെതിരേ കേസ്
പെരിങ്ങോം: വധശ്രമക്കേസിൽ അറസ്റ്റിലായ സിപിഎം പ്രവർത്തകനെ പോലീസിനെ ആക്രമിച്ച് മോചിപ്പിക്കാൻ ശ്രമം. പോലീസ് ഉദ്യോഗസ്ഥന് പരിക്ക്, 15 സിപിഎം പ്രവർത്തകർക്കെതിരേ കേസ്. ഇന്നലെ രാത്രി 11.45 ഓടെ പെരിങ്ങോം പോലീസ് സ്റ്റേഷനിലാണ് സംഭവം. യൂത്ത് ലീഗ് നേതാവായ ഷജീര്‍ ഇക്ബാലിനെ സംഘം ചേര്‍ന്ന് ഇരുമ്പുവടിയും ഹെല്‍മറ്റുംകൊണ്ട് മര്‍ദ്ദിച്ച സംഭവത്തില്‍ സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ 32 പേർക്കെതിരേ വധശ്രമത്തിനെതിരേ പെരിങ്ങോം പോലീസ് കേസെടുത്തിരുന്നു. പ്രതികളെ പിടികൂടാത്തതിനെതിരെ ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധവും കഴിഞ്ഞ ദിവസമുണ്ടായിരുന്നു. ഈ അക്രമ സംഭവത്തിലെ പ്രതിയായ സിപിഎം പ്രവർത്തകനായ കൊഴുമ്മലിലെ സി.വി. വിഷ്ണുപ്രസാദ് വീട്ടിലുണ്ടെന്ന രഹസ്യവിവരത്തെതുടര്ന്നെത്തിയ പോലീസ് സംഘം ഇന്നലെ രാത്രി പ്രതിയെ കസ്റ്റഡിയിലെടുത്തിരുന്നു.സ്റ്റേഷനില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനിടയിലാണ് പതിനഞ്ചോളം സിപിഎം പ്രവര്‍ത്തകരെത്തി അറസ്റ്റ് നടപടികള്‍ തടഞ്ഞത്. സ്റ്റേഷനിലുള്ള പോലീസുദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ കസ്റ്റഡിയിലുണ്ടായിരുന്ന പ്രതിയായ വിഷ്ണുപ്രസാദ് പോലീസ് ഇന്‍സ്പെക്ടറെ ആക്രമിക്കുവാനും ശ്രമിച്ചു. പെരിങ്ങോം സ്റ്റേഷന് ഇന്‍സ്പെക്ടര്‍…
Read Moreമഞ്ചേശ്വരത്ത് സ്ഥാനാര്‍ഥി ജയാനന്ദയെന്ന് സിപിഎം, ഷാനവാസ് മതിയെന്ന് ഡിവൈഎഫ്ഐ
കാസര്‍ഗോഡ്: മഞ്ചേശ്വരം നിയോജകമണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം കെ.ആര്. ജയാനന്ദയെ തീരുമാനിച്ചതിനെതിരേ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. ഞായറാഴ്ച സിപിഎം സംസ്ഥാനകമ്മിറ്റിയംഗം എം.വി. ജയരാജന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാകമ്മിറ്റിയോഗത്തിലാണ് ജയാനന്ദയെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചത്. സിപിഎമ്മിന്റെ കന്നഡ മേഖലയിലെ പ്രമുഖ നേതാവായ ജയാനന്ദയ്ക്ക് ഇത്രയും കാലത്തെ രാഷ്ട്രീയജീവിതത്തില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കാര്യമായ അവസരങ്ങളൊന്നും ലഭിക്കാതിരുന്നതാണ് പരിഗണിക്കാനുള്ള പ്രധാനകാരണം. ബിജെപിക്ക് അനുകൂലമായി വോട്ട് ധ്രുവീകരണമുണ്ടാകുന്നത് തടയാനും ജയാനന്ദയുടെ സ്ഥാനാര്‍ഥിത്വം കൊണ്ട് സാധിക്കുമെന്നും പാര്‍ട്ടി നേതൃത്വം വിലയിരുത്തി. എന്നാല്‍ തീരുമാനം മാറ്റണമെന്നും മുന്‍ ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഷാനവാസ് പാദൂരിനെ മത്സരിക്കണമെന്നുമാണ് ഡിവൈഎഫ്ഐയുടെ ആവശ്യം. ഡിവൈഎഫ്ഐ കുമ്പള, ബായാര്‍ വില്ലേജ് കമ്മിറ്റികള്‍ ഇതുസംബന്ധിച്ച് സിപിഎം ജില്ലാ നേതൃത്വത്തിന് കത്ത് നല്കി. സംസ്ഥാനം ഉറ്റുനോക്കുന്ന വാശിയേറിയ ത്രികോണപോരാട്ടം നടക്കുന്ന മഞ്ചേശ്വരത്ത് കരുത്തനായ സ്ഥാനാര്‍ഥിയെ തന്നെ രംഗത്തിറക്കണമെന്നും ഷാനവാസിനെപോലൊരു യുവസ്ഥാനാര്ഥിയുടെ സാന്നിധ്യം എല്‍ഡിഎഫിന് ഏറെ ഗുണം…
Read Moreവേനൽച്ചൂടിൽ പാലുത്പാദനം കുറഞ്ഞു, പശുക്കൾക്ക് അസുഖങ്ങൾ കൂടി; കാലിത്തീറ്റയുടെ വിലക്കയറ്റവും താങ്ങാനാവുന്നില്ലെന്ന് കർഷകർ
മടമ്പം: വേനലിന്റെ തുടക്കത്തിൽ തന്നെ കനത്ത ചൂട അനുഭവപ്പെട്ടു തുടങ്ങിയത് ക്ഷീരകർഷകരെ ദുരിതത്തിലാക്കുന്നു. കന്നുകാലികളിൽ പാലുത്പാദനം കുറഞ്ഞതിനൊപ്പം അകിടുവീക്കമുൾപ്പടെയുള്ള അസുഖങ്ങളും കൂടി. ഇതോടൊപ്പം കാലിത്തീറ്റയുൾപ്പടെയുള്ളവയുടെ വിലക്കയറ്റവും വലിയ പ്രതിസന്ധികളാണ് സൃഷ്ടിക്കുന്നതെന്ന് കർഷകർ പറഞ്ഞു. കാലാവസ്ഥ വ്യതിയാനം കാരണം ഫെബ്രുവരി മുതലേ ചൂട് കൂടി വരികയാണ്. പശുക്കളുടെ ശരീര ഊഷ്മാവ് കൂടുകയും ദഹനപ്രക്രിയയെ സാരമായി ബാധിക്കുകയും ചെയ്യുന്നതാണ് പാലുത്പാദനം കുറയാൻ കാരണം. ഒരു പശുവിൽ നിന്ന് ഒന്നുമുതൽ നാലു ലിറ്റർ വരെ പാലുത്പാദനം കുറയുന്നുണ്ടെന്നാണ് കർഷകർ പറയുന്നത്. പ്രതിദിനം 80 മുതൽ 100 ലിറ്റർ വരെ വെള്ളം പശുകൾക്ക് ആവശ്യമാണ്. പകലിന്റെ ദൈർഘ്യം, തണുപ്പ്, കാറ്റിന്റെ വേഗം തുടങ്ങിയവയും പാലുത്പാദനത്തെ ബാധിക്കുന്ന ഘടകങ്ങളാണ്. പശുക്കളുടെ ശരീരത്തിലെ ഊഷ്മാവ് കുറയ്ക്കാൻ പശുക്കളെ ദിവസവും രണ്ടു നേരമെങ്കിലും കുളിപ്പിക്കാനാണ് മൃഗഡോക്ടർമാർ ഉൾപ്പടെയുള്ളവർ നിർദേശിക്കുന്നത്. എന്നാൽ കുടിവെള്ള ക്ഷാമമുള്ള മേഖലയിൽ പശുക്കൾക്ക് ആവശ്യത്തിന്…
Read Moreനാട് വികസിക്കുന്നത് പശ്ചാത്തല സൗകര്യം വികസിക്കുമ്പോളെന്ന് എം.വി. ഗോവിന്ദൻ
ചപ്പാരപ്പടവ്: നാട് വികസിക്കുന്നത് പശ്ചാത്തല സൗകര്യങ്ങൾ വികസിക്കുമ്പോഴെന്ന് എം. വി ഗോവിന്ദൻ എംഎൽഎ. മംഗരയിൽ 12.80 കോടി രൂപ ചെലവിൽ നിർമിച്ച പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാലത്തിന് 175 മീറ്റർ നീളവും 7.50 മീറ്റർ ക്യാരേജ് വേയും ഇരുവശത്തും 1.50 മീറ്റർ നടപ്പാതയോടും കൂടി ആകെ 11 മീറ്റർ വീതിയുണ്ട്. 25 മീറ്റർ നീളമുള്ള ഏഴ് സ്പാനുകളും ഇരുവശത്തും കോൺക്രീറ്റ് കൈവരികളുമാണുള്ളത്. പ്രസ്തുത പാലത്തിന് മംഗര ഭാഗത്ത് 90 മീറ്റർ നീളത്തിലും ബദരിയാ നഗർ ഭാഗത്ത് 48 മീറ്റർ നീളത്തിലും 7.50 മീറ്റർ വീതിയിൽ മെക്കാഡം ടാറും ചെയ്തിട്ടുണ്ട്. റോഡ് സേഫ്റ്റി പ്രവർത്തിയുടെ ഭാഗമായി റോഡ് മാർക്കിംഗ്, റിഫ്ലക്ടർ സ്റ്റഡ്, ബ്രോക്കൺ പാരപ്പെറ്റ്, ഹസാർഡ് മാർക്കർ, ദിശാ ബോർഡുകൾ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. പാലം പൂർത്തിയായതോടുകൂടി മംഗര, ബദരിയ നഗർ, തടിക്കടവ്, എരുവാട്ടി, തേർത്തല്ലി, എടക്കോം,…
Read Moreവേദനിപ്പിച്ചത് കണ്ണൂരിലെ സംഭവവികാസങ്ങള്‍; പാര്‍ട്ടി തീരുമാനം അംഗീകരിക്കുമെന്ന് വീണയുടെ ഭര്‍ത്താവ്
പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജിനെ ആറന്മുളയില് ഇനി മത്സരിപ്പിക്കേണ്ടതില്ലെന്ന തീരുമാനം വ്യക്തിപരമായിരുന്നുവെന്ന് ഭര്‍ത്താവ് ഡോ.ജോര്‍ജ് ജോസഫ്. കുടുംബത്തിന് വീണയുടെ സാന്നിധ്യം കൂടുതലായി വേണമെന്ന ഒരു തോന്നല്‍ ഉണ്ടായതുകൊണ്ടാണ് ഇത്തവണ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയോട് ആവശ്യപ്പെട്ടതെന്ന് ജോര്‍ജ് ജോസഫ് പറഞ്ഞു. രാവിലെ ഒരു സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തില്‍ പാര്‍ട്ടി അംഗമെന്ന നിലയില്‍ സിപിഎം തീരുമാനം അംഗീകരിക്കാന്‍ വീണയ്ക്കു ബാധ്യതയുണ്ടെന്നും ജോര്‍ജ് അഭിപ്രായപ്പെട്ടു. കണ്ണൂരില്‍ കഴിഞ്ഞയാഴ്ചയുണ്ടായ സംഭവവികാസങ്ങള്‍ ഏറെ വേദനിപ്പിച്ചു. ഈ സംഭവത്തില്‍ തന്റെ കുഞ്ഞുങ്ങളുടെ വേദന കണ്ടാണ് ഇനി മത്സരിക്കേണ്ട എന്ന തീരുമാനത്തിലേക്ക് താന്‍ എത്തിയത്. കണ്ണൂര്‍ സംഭവം ടിവിയിലൂടെ അറിയുമ്പോള്‍ താന്‍ കൊടുമണ്‍ അങ്ങാടിക്കലിലെ വീട്ടിലും മക്കള്‍ തിരുവനന്തപുരുത്തുമായിരുന്നു. സംഭവം അറിഞ്ഞ് കുഞ്ഞുങ്ങള്‍ ഏറെ പ്രയാസപ്പെട്ടു. അവര്‍ വിളിച്ചുകൊണ്ടേയിരുന്നു. താന്‍ കണ്ണൂരിലേക്ക് പോകേണ്ടിവന്നു. സാധാരണനിലയില്‍ തന്നെ ബുദ്ധിമുട്ടിപ്പിക്കാന്‍ വീണ ആഗ്രഹിക്കാറില്ലെങ്കിലും അന്ന്…
Read Moreകൂത്തുപറമ്പിൽ കടകൾക്ക് നേരെ ആക്രമണം; ചില്ലുകൾ എറിഞ്ഞ് ഉടച്ചു; പ്രതി മാനസികാസ്വാസ്ഥമുള്ളയാളെന്ന് പോലീസ്
കൂത്തുപറമ്പ്: കൂത്തുപറമ്പ് ടൗണിൽ മൂന്ന് കടകൾക്കു നേരെ ആക്രമണം. തലശേരി റോഡിൽ പ്രവർത്തിക്കുന്ന മൂന്ന് കടകളുടെ മുൻവശത്തെ ഗ്ലാസുകളാണ് തകർത്തത്. ഇന്ന് രാവിലെ എട്ടോടെയാണ് സംഭവം. തലശേരി റോഡിലെ പി.കെ. ശുഹൈബിന്റെ ഉടമസ്ഥതയിലുള്ള യോക്സ് ജെന്റ്സ് റെഡിമെയ്ഡ്, ലിന്റാസ് ബാറിന് സമീപത്തെ ഖരാമ ഹെയർ കട്ടിംഗ്, ഗുഡ് ലക്ക് ബോട്ടിക്ക എന്നീ സ്ഥാപനങ്ങൾക്ക് നേരെയാണ് അക്രമം നടന്നത്. മാനസീകാസ്വാസ്ഥ്യമുള്ള യുവാവാണ് അക്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു. കോഴിക്കോട് സ്വദേശിയായ ഇയാളെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
Read More