കൊച്ചി: എറണാകുളം പച്ചാളത്ത് റെയില്‍വേ ട്രാക്കില്‍ ആട്ടുകല്ല് കണ്ടെത്തി. ട്രെയിന്‍ അട്ടിമറി ശ്രമമെന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ റെയില്‍വേ പോലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇന്ന് പുലര്‍ച്ചെ നാലരയോടെ മൈസൂരു – കൊച്ചുവേളി എക്സ്പ്രസ് പോയശേഷമാണ് ട്രാക്കിന്റെ നടുക്കായി ആട്ടുകല്ല് കണ്ടെത്തിയത്. ആട്ടുകല്ലിന് അധികം വലുപ്പമില്ലാത്തിനാല്‍ ട്രെയിന്‍ അതിന് മുകളിലൂടെ കടന്നുപോവുകയായിരുന്നു. ഇതേ ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് വിവരം റെയില്‍വേ പോലീസില്‍ അറിയിച്ചത്. ട്രാക്കിന്റെ വശങ്ങളിലാണ് ആട്ടുകല്ല് വച്ചിരുന്നതെങ്കില്‍ അത് വലിയ അപകടത്തിന് വഴിയൊരുക്കുമായിരുന്നു. ട്രാക്കിന്റെ നടുവില്‍ ഇത്തരമൊരു ഭാരമേറിയ വസ്തു കൊണ്ടുവന്ന് വച്ചതില്‍ ദുരൂഹതയുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഇതിന് സമീപത്ത് നായ ചത്തുകിടക്കുന്നുണ്ട്. ജഡം ചിന്നിചിതറിയ നിലയിലാണ്. ട്രെയിന്‍ തട്ടിയാണോ നായ ചത്തതെന്നതും പരിശോധിക്കുന്നുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. അതേസമയം, റെയില്‍വേ പരിസരത്ത് കിടന്നിരുന്ന ആട്ടുകല്ലായിരുന്നു ഇതെന്നും രാത്രിയില്‍…
Read MoreCategory: Kochi
അവർ കടന്നു പോകട്ടെ… സീബ്രാലൈന്‍ നോക്കി വേണം ഡ്രൈവിംഗ്, ഇല്ലെങ്കില്‍ പണികിട്ടും !
കൊച്ചി: സീബ്രാ ക്രോസിംഗില്‍ ആളുണ്ടോ, വാഹനം നിറുത്തിക്കോ ഇല്ലെങ്കില്‍ പണിയാണ്. കാല്‍നടയാത്രക്കാരുടെ സുരക്ഷയെ അപകടത്തിലാക്കുന്ന വിധം സീബ്രാ ക്രോസിംഗ് നിയമങ്ങള്‍ ലംഘിച്ച സംഭവങ്ങളില്‍ നവംബറില്‍ മാത്രം എറണാകുളത്ത് രജിസ്റ്റര്‍ ചെയ്തത് 833 കേസുകള്‍. അപകടകരമായ ഡ്രൈവിംഗിന് മോട്ടോര്‍ വാഹന നിയമത്തിലെ 184ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. കുറ്റക്കാര്‍ക്കെതിരെ പിഴ ചുമത്തും.സീബ്രാ ക്രോസിംഗ് ഉപയോഗിക്കുന്ന കാല്‍നടയാത്രക്കാരെ കാണുമ്പോള്‍ മിക്ക വാഹനങ്ങളും നിര്‍ത്താന്‍ മടിക്കുന്നതായും, ഭൂരിഭാഗം വാഹനങ്ങളും സീബ്രാലൈനിന് മുകളിലാണ് വാഹനങ്ങള്‍ നിറുത്തുന്നതെന്നും പരിശോധനയില്‍ എംവിഡി കണ്ടെത്തിയിട്ടുണ്ട്. നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് നീക്കം. കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കാനുള്ള ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് കഴിഞ്ഞയിിടെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. പരിഷ്കൃത സമൂഹത്തില്‍ സീബ്രാ ക്രോസിംഗില്‍ വാഹനം നിര്‍ത്തുന്നില്ല എന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും സീബ്ര ക്രോസിംഗില്‍ യാത്രക്കാര്‍ക്കാണ് ഒന്നാമത്തെ അവകാശമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി നിര്‍ദേശത്തിന് പിന്നാലെ കൊച്ചി നഗരത്തിലടക്കം പരിശോധനകള്‍…
Read Moreകൊച്ചിയെ മൂടി പുകമഞ്ഞ്; ശ്വാസകോശ പ്രശ്നങ്ങള്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണം
കൊച്ചി: കൊച്ചി നഗരത്തെ മൂടി പുകമഞ്ഞ്. തൃപ്പൂണിത്തുറ, വടക്കേക്കോട്ട, വൈറ്റില, തൈക്കൂടം, ഏലൂര്‍, കളമശേരി തുടങ്ങി വിവിധ സ്ഥലങ്ങളിലെല്ലാം കനത്ത പുകമഞ്ഞാണ് ഇന്ന് രാവിലെ അനുഭവപ്പെട്ടത്. പുകമഞ്ഞില്‍ വലിയ ആശങ്ക വേണ്ടതില്ലെന്നും എന്നാല്‍ ശ്വാസകോശ സംബന്ധമായ പ്രശ്നമുള്ളവര്‍ ജാഗ്രതപാലിക്കണമെന്ന് കുസാറ്റ് റഡാര്‍ ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ.എസ്. അഭിലാഷ് പറഞ്ഞു. കൊച്ചിയിലെ വായു അനാരോഗ്യകരമായ അവസ്ഥയിലാണെന്നാണ് എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് സൂചിപ്പിക്കുന്നത്. ഡിസംബര്‍ മാസത്തില്‍ മഞ്ഞും നിറഞ്ഞതോടെ കാഴ്ചമറയ്ക്കുന്ന നിലയിലേക്ക് സ്ഥിതി ഗുരുതരമായി. വാഹനങ്ങളിലെ പുകയ്ക്ക് പുറമെ വ്യവസായ മേഖലകളുടെ സാന്നിധ്യവുമാണ് കൊച്ചിയിലെ സ്ഥിതി സങ്കീര്‍ണമാക്കുന്നു. മഞ്ഞിനൊപ്പം അന്തരീക്ഷത്തിലെ പൊടിപടലവും മലിനീകരണവും ചേരുമ്പോള്‍ അത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. അതിനാല്‍ ഗര്‍ഭിണികളും പ്രായമായവരും കൊച്ചു കുട്ടികളും ശ്രദ്ധിക്കണം.
Read Moreയാത്രക്കാരെ വലച്ച് ഇന്‍ഡിഗോ; കൊച്ചിയില്‍ പ്രതിഷേധം; സര്‍വീസുകള്‍ ഇനിയും വെട്ടിക്കുറയ്ക്കുമെന്ന് ഇന്‍ഡിഗോ
കൊച്ചി: ഇന്നും യാത്രക്കാരെ വലച്ച് ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍. വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് പല യാത്രക്കാരും വലയുകയാണ്. കൊച്ചിയില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു. ഇന്നലെ രാത്രി കൊച്ചിയില്‍ നിന്നും ഹൈദരാബാദിലേക്ക് പുറപ്പെടേണ്ട വിമാനത്തിലെ യാത്രക്കാര്‍ക്ക് ഇന്ന് പുലര്‍ച്ചെയാണ് വിമാനം റദ്ദാക്കി എന്ന വിവരം ലഭിച്ചത്. ഇതോടെയാണ് യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചത്. ഇന്‍ഡിഗോ ജീവനക്കാരെ തടഞ്ഞുവച്ചായിരുന്നു പ്രതിഷേധം. വിമാന സര്‍വീസുകള്‍ ഇനിയും വെട്ടിക്കുറയ്ക്കുമെന്നാണ് ഇന്‍ഡിഗോ അറിയിച്ചിരിക്കുന്നത്. സാധാരണനിലയിലെത്താന്‍ രണ്ടുമാസം സമയമെടുക്കുമെന്ന് അറിയിച്ച കമ്പനി യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിച്ചു. സ്ഥിതി മെച്ചപ്പെടുത്താന്‍ ശ്രമം തുടരുന്നുവെന്നാണ് കമ്പനി അറിയിക്കുന്നത്. പൈലറ്റുമാര്‍ക്ക് വിശ്രമം ഉറപ്പാക്കാന്‍ ഡിജിസിഎ ഏര്‍പ്പെടുത്തിയ ഫ്ളൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷന്‍ (എഫ്ഡിടിഎല്‍) നടപ്പാക്കുന്നതിലെ വീഴ്ചയാണു വിമാന സര്‍വീസുകള്‍ താളംതെറ്റാന്‍ കാരണം.
Read Moreസംസ്ഥാനത്ത് പക്ഷിക്കടത്ത്: നെടുമ്പാശേരിയില്‍ അപൂര്‍വയിനം പക്ഷികളെ പിടികൂടി
കൊച്ചി: സംസ്ഥാനത്ത് പക്ഷിക്കടത്ത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് 11 അപൂര്‍വയിനം പക്ഷികളെ കസ്റ്റംസ് പിടികൂടിയത്. തായലന്‍ഡില്‍ നിന്നാണ് ഇവയെ കൊച്ചിയിലേക്ക് കടത്തിയത്. കോലാലംപൂരില്‍ നിന്ന് എത്തിയ യാത്രക്കാരായ കുടുംബത്തെ എക്സിറ്റ് പോയിന്റില്‍ വച്ചു പിടികൂടുകയായിരുന്നു. ചെക്കിന് ബാഗേജില്‍ ഒളിപ്പിച്ചിരുന്ന പക്ഷികളെ വംശനാശ ഭീഷണി നേരിടുന്ന പക്ഷികളുടെ പട്ടികയില്‍ പെടുന്നതാണ്. കസ്റ്റംസ് കസ്റ്റഡിയിലെടുത്ത കുടുംബത്തെയും പക്ഷികളെയും പിന്നീട് വനം വകുപ്പിന് കൈമാറി. വനം വകുപ്പ് ഇവരെ വിശദമായി ചോദ്യം ചെയ്തു വരുന്നു. പക്ഷികളെ എത്തിച്ചത് കച്ചവട ലക്ഷ്യത്തോടെയാണോയെന്നും അന്വേഷിക്കുന്നുണ്ട്.
Read Moreസ്ത്രീകളെ ബൈക്കില്‍ പിന്തുടര്ന്ന് ഉപദ്രവിക്കുന്ന അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍
കൊച്ചി: ഇരുചക്രവാഹനങ്ങളില്‍ പോകുന്ന സ്ത്രീകളെ ബൈക്കില്‍ പിന്തുടര്ന്ന് ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ആസാം സ്വദേശിയും കൂനമ്മാവ് ഭാഗത്ത് ഇറച്ചിക്കടയിലെ ജീവനക്കാരനുമായ റഷീദുള്‍ ഹക്കിനെയാണ് (22) ഏലൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ യു. രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മഞ്ഞുമ്മല്‍ കൊട്ടോട്ടി മുക്കിനു സമീപം സ്കൂട്ടറില്‍ പോവുകയായിരുന്ന യുവതിയെ പുറകെ ബൈക്കില്‍ പിന്തുടരര്ന്ന് ഇയാള്‍ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അറസ്റ്റിലായ പ്രതിയെ കളമശേരി മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Read Moreമണ്ണുത്തി – ഇടപ്പള്ളി ദേശീയപാത; അടിപ്പാതകളുടെ നിര്‍മാണം ഇഴയുന്നതില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി
കൊച്ചി: മണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയില്‍ അടിപ്പാതകളുടെ നിര്‍മാണം ഇഴയുന്നതില്‍ ഹൈക്കോടതി ഹൈവേ അഥോറിറ്റിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. പണിപൂര്ത്തിയാക്കേണ്ട സമയപരിധിയടക്കം അറിയിക്കാനാണ് കോടതി നിര്‍ദേശം. കരാര്‍ കമ്പനിയോടും വിശദീകരണം തേടിയിട്ടുണ്ട്. അറ്റകുറ്റപ്പണി വളരെ സാവധാനമാണ് നടക്കുന്നതെന്ന് തൃശൂര്‍ ജില്ലാകളക്ടര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആമ്പല്ലൂരില്‍ 2024 സെപ്റ്റംബറില്‍ തുടങ്ങിയ പണികള്‍ ഇപ്പോഴും പ്രാരംഭദശയില്‍ തന്നെയാണെന്ന് കളക്ടര്‍ അര്ജുന് പാണ്ഡ്യന് അറിയിക്കുകയും ചെയ്തു. തുര്‍ന്നാണ് കരാറിലെ സമയപരിധി അറിയിക്കാന്‍ ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് ഹരിശങ്കര്‍ വി. മേനോന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബഞ്ച് നിര്‍ദേശം നല്‍കിയത്. ഹര്‍ജികള്‍ ഒമ്പതിന് വീണ്ടും പരിഗണിക്കും. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കൊരട്ടിയില്‍ ഉള്‍പ്പെടെ ട്രാഫിക്ഗാര്ഡുകള് കുറവാണെന്നും കളക്ടര്‍ അധ്യക്ഷനായ മേല്‍നോട്ട സമിതിയുടെ റിപ്പോര്‍ട്ടിലുണ്ട്. ആവശ്യത്തിന് വെളിച്ചവും സിഗ്നലുമില്ല. ഇതു സംബന്ധിച്ച് ദേശീയപാത അഥോറിറ്റിക്ക് നോട്ടീസയച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.നിലവില്‍ ആകെ 16ട്രാഫിക് വാര്‍ഡന്മാരാണുള്ളത്. 50…
Read Moreവേഫറര്‍ ഫിലിംസിന്റെ പേരില്‍ കാസ്റ്റിംഗ് കൗച്ച്: അസോസിയേറ്റ് ഡയറക്ടര്‍ ദിനില്‍ ബാബു അറസ്റ്റില്‍
കൊച്ചി: നടന് ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണ കമ്പനിയായ വേഫറര്‍ ഫിലിംസിന്റെ പേരില്‍ കാസ്റ്റിംഗ് കൗച്ച് നടത്തിയ കേസില്‍ അസോസിയേറ്റ് ഡയറക്ടര്‍ ദിനില്‍ ബാബു അറസ്റ്റില്‍. എറണാകുളം സൗത്ത് പോലീസ് എസ്എച്ച്ഒ പി.ആര്. സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ ഇന്നലെ കസ്റ്റഡിയില്‍ എടുത്തത്. ഇന്ന് രാവിലെ ദിനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വേഫറര്‍ ഫിലിംസിന്റെ പേര് പറഞ്ഞ് എറണാകുളം സ്വദേശിയായ യുവതിയെ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പരാതി. കഴിഞ്ഞ മാസമാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ഒളിവിലായിരുന്ന ഇയാളെ എറണാകുളത്തെ വീട്ടില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ സംഭവത്തില്‍ ഹണി ട്രാപ്പ് നടന്നുവെന്നാണ് ദിനില്‍ ബാബുവിന്റെ മൊഴി. പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
Read Moreവിദേശത്ത് ജോലി വേണോ, എന്നാൽ എടുക്ക് അഞ്ചു ലക്ഷം: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയയാള്‍ പിടിയില്‍
തൃപ്പൂണിത്തുറ: യു.കെയില്‍ ജോലി വാഗ്ദാനം ചെയ്ത് അമ്പലമുകള്‍ സ്വദേശിനിയില്‍ നിന്നും അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത ആള് പിടിയിലായി. തൃപ്പൂണിത്തുറ നടമ മുളക്കര വീട്ടില്‍ വിനയ് വിന്‍സെന്റിനെയാണ് (31) ഹില്‍പാലസ് പോലീസ് അറസ്റ്റ് ചെയ്തത്. അമ്പലമുകള്‍ അയ്യങ്കുഴി വള്ളക്കോട്ട് വീട് രാജുവിന്റെ ഭാര്യ മിനിയുടെ പരാതിയിലാണ് പ്രതിയുടെ അറസ്റ്റ്. ഇവരുടെ മകന് അതുല്‍ രാജിനെ യു.കെയില്‍ ജോലിക്ക് അയയ്ക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 2023 ഫെബ്രുവരി മുതല്‍ പല തവണയായി ബാങ്ക് അക്കൗണ്ട് വഴിയും നേരിട്ടും അഞ്ചുലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. ജോലി ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് പണം തിരികെ ആവശ്യപ്പെട്ടങ്കിലും ലഭിക്കാതെ വന്നതോടെ 2024 നവംബറില്‍ ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
Read Moreകളമശേരിയിലെ കാട് മൂടിയ ചതുപ്പില്‍ അജ്ഞാത മൃതദേഹം; സൂരജ് ലാമയുടേതെന്ന് സംശയം; കളമശേരി മെഡിക്കല്‍ കോളജിനെതിരേ മകന്
കൊച്ചി: കളമശേരി എച്ച്എംടിക്ക് എതിര്‍വശം കാടുമൂടിയ പ്രദേശത്തെ ചതുപ്പില്‍ പുരുഷന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇന്ന് പോസ്റ്റുമോര്‍ട്ടം നടക്കും. കളമശേരി മെഡിക്കല്‍ കോളജിലാണ് പോസ്റ്റുമോര്‍ട്ടം നടക്കുന്നത്.കുവൈറ്റ് മദ്യദുരന്തത്തിന് ഇരയായി ഓര്മ നഷ്ടപ്പെട്ട ശേഷം കൊച്ചിയില്‍ വിമാനമിറങ്ങി പിന്നീട് കാണാതായ ബംഗളുരു സ്വദേശി സൂരജ് ലാമയുടേതെന്ന (58) നിഗമനത്തിലാണ് പോലീസ്. സൂരജ് ലാമയെ കണ്ടെത്തുന്നതിന് രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ഇയാളെ ഒടുവില്‍ കണ്ടത് ഇവിടെയാണെന്ന് കണ്ടെത്തിയിരുന്നു. സൂരജ് ലാമയുടെ മകന് സാന്റണ്‍ ലാമയെ ബംഗളൂരുവില്‍ നിന്ന് പോലീസ് വിളിച്ചുവരുത്തിയിട്ടുണ്ട്. ഡിഎന്‍എ പരിശോധനയ്ക്കായി ഇന്നലെ രക്തസാമ്പിള്‍ ശേഖരിച്ചു. സംഭവത്തില്‍ കളമശേരി പോലീസ് കേസെടുത്തു. സൂരജ് ലാമയെ കാണാതാകുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളോടു സാമ്യമുള്ളതാണ് മൃതദേഹത്തില്‍ കണ്ടെത്തിയത്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം ഇന്നലെ രാവിലെ പ്രദേശത്ത് തെരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം…
Read More