കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി ഹിറ്റ് സിനിമകളുടെ സംവിധായകരും സുഹൃത്തും പിടിയിലായ കേസില്‍ ഫ്ളാറ്റ് ഉടമ പ്രമുഖ ഛായാഗ്രാഹനായ സമീര്‍ താഹിര്‍ ചോദ്യം ചെയ്യലിന് ഹാജരാകാനായി എക്സൈസ് ഇന്ന് നോട്ടീസ് നല്‍കും. ഏഴു ദിവസത്തിനുള്ളില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാവണം എന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയക്കുക. കഴിഞ്ഞ ഞാറാഴ്ച പുലര്‍ച്ചെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സംവിധായകരായ എറണാകുളം തോപ്പുംപടി സ്വദേശി ഖാലിദ് റഹ്മാന് (35), തൃശൂര്‍ പൊന്നാനി സ്വദേശി അഷ്റഫ് ഹംസ(46), കൊച്ചിയില്‍ താമസിക്കുന്ന ഷാലിഹ് മുഹമ്മദ് (35) എന്നിവരെ സമീര്‍ താഹിറിന്റെ എറണാകുളം ഗോശ്രീ പാലത്തിന് സമീപത്തുള്ള പൂര്‍വ്വ ഗ്രാന്‍ഡ് ബെയിലെ ഫ്ളാറ്റില്‍നിന്നാണ് പിടികൂടിയത്. ഇവരില്‍ നിന്ന് 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവും ഇത് ഉപയോഗിക്കാനുള്ള വസ്തുക്കളും പിടിച്ചെടുക്കുകയും ഉണ്ടായി. കഞ്ചാവ് ഉപയോഗിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മൂന്നുപേരും പിടിയിലായതും. ഖാലിദ് റഹ്മാന്റെയും അഷ്റഫ് ഹംസയുടെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും എക്സൈസിന്റെ…
Read MoreCategory: Kochi
ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകര്‍ അറസ്റ്റിലായ കേസ്; കഞ്ചാവ് എത്തിച്ച കൊച്ചിസ്വദേശിക്കായി അന്വേഷണം
കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി ഹിറ്റ് സിനിമകളുടെ സംവിധായകരും സുഹൃത്തും പിടിയിലായ സംഭവത്തില്‍ ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചു നല്കിയ കൊച്ചി സ്വദേശിക്കായി എക്സൈസ് സംഘം അന്വേഷണം ആരംഭിച്ചു.ഇയാളെ കൂടി കസ്റ്റഡിയിലെടുത്ത ശേഷമാകും പ്രതികളെ ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിക്കുക. കഞ്ചാവ് കണ്ടെടുത്ത ഫ്ളാറ്റിന്റെ ഉടമസ്ഥനായ പ്രമുഖ ഛായഗ്രാഹകന്‍ സമീര്‍ താഹിറിനെ നോട്ടീസ് നല്കി വിളിപ്പിക്കും. പിടിച്ചെടുത്ത ഹൈബ്രിഡ് കഞ്ചാവ് ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസുമായി ബന്ധപ്പെട്ട് എറണാകുളം തോപ്പുംപടി സ്വദേശി ഖാലിദ് റഹ്മാന് (35), തൃശൂര്‍ പൊന്നാനി സ്വദേശി അഷ്റഫ് ഹംസ(46), കൊച്ചിയില്‍ താമസിക്കുന്ന ഷാലി മുഹമ്മദ് (35) എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. പ്രമുഖ ഛായഗ്രാഹനായ സമീര്‍ താഹിറിന്റെ എറണാകുളം ഗോശ്രീപാലത്തിന് സമീപത്തുള്ള പൂര്‍വ ഗ്രാന്‍ഡ് ബെയിലെ ഫ്ളാറ്റില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെ രണ്ടോയെയാണ് മൂവരെയും പിടികൂടിയത്. പ്രതികളില്‍ നിന്ന് 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവും ഇത്…
Read Moreഹൈക്കോടതി തകര്‍ക്കുമെന്ന ഭീഷണി; പോലീസ് അന്വേഷണം ആരംഭിച്ചു; സുരക്ഷ ശക്തമാക്കി
കൊച്ചി: ഹൈക്കോടതി സ്ഫോടനത്തിലൂടെ തകര്‍ക്കുമെന്ന വ്യാജ ബോംബ് ഭീഷണി സന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ച് എറണാകുളം സെന്‍ട്രല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെ 11 ഓടെ ഹൈക്കോടതി ഓഫീസിലെ മെയിലിലേക്ക് മദ്രാസ് ടൈഗേഴ്സ് എന്ന മെയിലില്‍ നിന്നാണ് ഭീഷണി സന്ദേശം വന്നത്. ഹൈക്കോടതി പരിസരത്ത് ആര്‍ഡിഎക്സ് വച്ചിട്ടുണ്ടെന്നും ഉച്ചകഴിഞ്ഞ് മൂന്നിന് ബോംബ് പൊട്ടുമെന്നുമായിരുന്നു ഭീഷണി. മെയില്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ഹൈക്കോടതി അധികൃതര്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് വിവരം കൈമാറി. വൈകാതെ പോലീസ് സംഘവും കൊച്ചി സിറ്റി ബോംബ് സ്ക്വാഡും പരിശോധനയ്ക്കെത്തി. മണിക്കുറോളം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഹൈക്കോടതിയുടെ സുരക്ഷ ശക്തമാക്കി.
Read Moreആലുവയിൽ ഫ്ളാറ്റിൽ കവർച്ച; എട്ട് പവനും മൂന്ന് ലക്ഷം രൂപയും കവർന്നു
ആലുവ: ദേശീയപാതയിൽ കമ്പനിപ്പടിയ്ക്ക് സമീപത്തെ അടഞ്ഞുകിടന്ന ഫ്ലാറ്റ് സമുച്ചയത്തിലെ അപ്പാർട്ട്മെന്റിൽ വൻ കവർച്ച. ഫെഡറൽ ഫ്ലാറ്റിന്റെ മൂന്നാം നിലയിലെ ഗ്രിൽ തകർത്ത് അകത്തു കടന്ന മോഷ്ടാക്കൾ എട്ട് പവനും മൂന്ന് ലക്ഷം രൂപയുമാണ് കവർന്നത്. ഹരിയാന സ്വദേശി കൃഷ്ണകുമാർ ബൻസാലിന്റെ ഫ്ലാറ്റിലാണ് കവർച്ച നടന്നത്. ആലുവയിൽ സ്റ്റീൽ ബിസിനസ് നടത്തുന്ന ബെൻസാൽ വിവാഹ ആവശ്യത്തിനായി 12ന് നാട്ടിലേക്ക് പോയതാണ്. ചൊവ്വാഴ്ച അർദ്ധരാത്രി തിരിച്ചെത്തിയപ്പോഴാണ് കവർച്ചാ വിവരം അറിയുന്നത്. ആലുവ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഈ കുടുംബവുമായി ബന്ധമുണ്ടായിരുന്ന ഒരു നേപ്പാളി സ്വദേശിയായ സഹായിയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
Read Moreകൊച്ചിയിൽ 5 കിലോ കഞ്ചാവുമായി രണ്ട് പേര് അറസ്റ്റില്‍; നഗരം കേന്ദ്രീകരിച്ച് യുവാക്കള്‍ക്ക് മയക്കുമരുന്ന് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനി
കൊച്ചി: കൊച്ചിയില്‍ വന്‍ കഞ്ചാവ് വേട്ട. വില്പയ്ക്കെത്തിച്ച അഞ്ചു കിലോ കഞ്ചാവുമായി രണ്ട് പേര് അറസ്റ്റില്‍. ഒഡീഷ സ്വദേശി ദുര്യാതന മാലിക് (30), മരട് കൊട്ടാരത്തില്‍ സച്ചിന്.കെ. ബിനു(24) എന്നിവരെയാണ് നാര്‍ക്കോട്ടിക് സെല്‍ എസിപി കെ.എ. അബ്ദുല്‍ സലാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപത്ത് നടത്തിയ പരിശോധനയിലാണ് ഇവരില്‍ നിന്ന് 5.150 കിലോ കഞ്ചാവ് കണ്ടെത്തിയത്. പിടിയിലായ സച്ചിന് നഗരം കേന്ദ്രീകരിച്ച് യുവാക്കള്‍ക്ക് മയക്കുമരുന്ന് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ്. സച്ചിന് ഓര്‍ഡര്‍ ചെയ്ത പ്രകാരം ദുര്യാതന മാലിക് ഒഡിഷയില്‍നിന്നും ട്രെയിന്‍ മാര്‍ഗം എത്തിച്ച കഞ്ചാവ് സച്ചിന് കൈമാറുന്നതിനിടയിലാണ് ഇരുവരും പിടിയിലായത്.
Read Moreഎസ്എഫ്ഐഒ റിപ്പോര്‍ട്ട്; സിഎംആര്‍എല്‍ ഹൈക്കോടതിയിലേക്ക്
കൊച്ചി: മാസപ്പടി കേസിലെ എസ്എഫ്ഐഒ കുറ്റപത്രത്തിനെതിരെ സിഎംആര്‍എല്‍ ഹൈക്കോടതിയിലേക്ക്. എസ്എഫ്ഐഒ റിപ്പോര്ട്ടിന്മേല് തുടര്‍ നടപടി സ്വീകരിക്കാനുള്ള വിചാരണക്കോടതി തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സിഎംആര്‍എല്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിനെതിരെയാണ് ഹര്‍ജി. സിഎംആര്‍എലിന്റെ വാദം കേള്‍ക്കാതെയാണ് തീരുമാനമെടുത്തതെന്നാണ് ഹര്‍ജിയിലെ വാദം. മാസപ്പടിക്കേസിലെ എസ്എഫ്ഐഒ കുറ്റപത്രം എന്‍ഫോഴ്സ്മെൻ് ഡയറക്ട്രേറ്റിന്(ഇഡി) കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. പകര്‍പ്പ് ആവശ്യപ്പെട്ട് ഇഡി നല്കിയ അപേക്ഷ എറണാകുളം അഡീഷണല്‍ കോടതി അംഗീകരിച്ചു. കുറ്റപത്രം പരിശോധിച്ചശേഷം തുടര്‍നടപടികളിലേക്ക് ഇഡി നീങ്ങും . മുഖ്യമന്ത്രിയുടെ മകള്‍ പ്രതി സ്ഥാനത്തുള്ള എക്സാലോജിക് സിഎംആര്‍എല്‍ മാസപ്പടി ഇടപാടില്‍ ഇന്‍കംടാക്സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇഡി നേരത്തെ തന്നെ പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. സിഎംആര്‍എല്ലിനും മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ സ്ഥാപനത്തിനുമെതിരെയാണ് ഇഡി അന്വേഷണം നടത്തുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് എസ്എഫ്ഐഒ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ഇ ഡി ആവശ്യപ്പെട്ടത്.
Read Moreകള്ളം പറയാന്‍ കെ.എം. എബ്രഹാം വിദഗ്ധന്‍; ഒരിക്കൽ സ്വപ്ന സുരേഷ് എല്ലാം വിളിച്ചു പറയുമെന്ന് ജേക്കബ് തോമസ്
കൊച്ചി: സര്‍ക്കാരിന്റെ പണം ഉപയോഗിച്ച് അഴിമതി കേസുകള്‍ നടത്താനാണ് കെ.എം. എബ്രഹാം അധികാരത്തില്‍ തുടരുന്നതെന്ന് മുന്‍ ഡിജിപി ജേക്കബ് തോമസ്. കള്ളം പറയുന്നതില്‍ എബ്രഹാം വിദഗ്ധനാണ്. തനിക്കെതിരേ ഉണ്ടെന്നു പറയുന്ന കേസ് ഹൈക്കോടതി തന്നെ തള്ളിക്കളഞ്ഞതാണ് ഇക്കാര്യം മറച്ചു വെച്ചാണ് എബ്രഹാം സംസാരിക്കുന്നത്. കോടതിയോട് ബഹുമാനം ഉണ്ടെങ്കില്‍ എബ്രഹാം ഇത് പറയില്ല. എന്തിനാണ് അദ്ദേഹം ഭയപ്പെടുന്നത്. അഴിമതി ആരോപണങ്ങള്‍ തേച്ചുമാച്ചു കളയാനാണ് റിട്ടയര്‍ ചെയ്ത ശേഷവും എബ്രഹാം അധികാരത്തില്‍ തുടരുന്നത്. ശിവശങ്കരന് ചെയ്ത കാര്യങ്ങള്‍ ചെയ്യാനാണ് മുഖ്യമന്ത്രി എബ്രഹാമിനെ ആ സ്ഥാനത്ത് ഇരുത്തിയിരിക്കുന്നത്. ശിവശങ്കരന് ചെയ്തത് എന്തൊക്കെയെന്ന് സ്വപ്ന സുരേഷ് വിളിച്ചു പറഞ്ഞു. അതുപോലെ എബ്രഹാം ചെയ്ത കാര്യങ്ങളും ഏതെങ്കിലും സ്വപ്ന സുരേഷ് ഒരിക്കല്‍ പറയും. ഹൈക്കോടതി ഉത്തരവ് മുഖ്യമന്ത്രിക്കും എതിരാണെന്നും അദ്ദേഹം പറഞ്ഞു. പരാതിക്കാരനായ ജോമോന് പുത്തന്പുരയ്ക്കലും ജേക്കബ് തോമസും ചേര്‍ന്നുള്ള നീക്കമാണ് സിബിഐ അന്വേഷണത്തിന്…
Read Moreഅഭിഭാഷക വിദ്യാര്‍ഥി സംഘര്‍ഷം; ദൃശ്യങ്ങള്‍ ലഭിക്കാത്തത് പോലീസ് അന്വേഷണത്തിന് വെല്ലുവിളിയാകുന്നു
കൊച്ചി: എറണാകുളം ജില്ലാ കോടതി പരിസരത്ത് അഭിഭാഷകരും മഹാരാജാസ് കോളജിലെ വിദ്യാര്‍ഥികളും ഏറ്റുമുട്ടിയ സംഭവത്തില്‍ പ്രതികളെ പിടികൂടാനാകാതെ പോലീസ്. മൂന്ന് കേസുകളിലായി 30 പേര്‍ക്കെതിരേയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തത്. അതിനിടെ സംഘഷത്തിലേക്ക് നയിച്ച യഥാര്‍ഥ കാരണം തേടി പോലീസ് ജില്ലാ കോടതിയിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നെങ്കിലും ഇതുവരെയും ലഭിച്ചിട്ടില്ല. കേസില്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു. അതിനിടെ അഭിഭാഷകരുടെയും വിദ്യാര്‍ഥികളുടെയും കേസുകള്‍ ഒത്തുതീര്‍ക്കാന്‍ ശ്രമമുള്ളതായും സൂചനയുണ്ട്. ദൃശ്യങ്ങള്‍ ഇല്ലാത്തത് വെല്ലുവിളിസംഘര്ഷത്തിനിടയാക്കിയ കാരണം തേടുന്ന പോലീസിനെ വലയ്ക്കുന്നത് ഇതുസംബന്ധിച്ച ദൃശ്യങ്ങള്‍ ഇല്ലാത്തതാണ്. ബാര്‍ അസോസിയേഷന് സംഘടിപ്പിച്ച പരിപാടിക്കെത്തിയ വിദ്യാര്‍ഥികള്‍ സ്ത്രീകളെ ശല്യം ചെയ്തതാണ് സംഘര്‍ഷത്തിനിടയാക്കിയതെന്നാണ് അഭിഭാഷകരുടെ വാദം. എന്നാല്‍ വിദ്യാര്ഥനികളോട് അഭിഭാഷകര്‍ മോശമായി പെരുമാറിയതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ഇതില്‍ വ്യക്തത തേടിയാണ് പോലീസ് ജില്ലാ കോടതിയിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുള്ളത്. പരിസരത്ത്…
Read Moreമെക്സികോയില്‍നിന്ന് കൊച്ചിയിലേക്ക് എല്‍എസ്ഡി പാഴ്സല്‍;വാങ്ങിയയാളും ഡച്ച് പൗരനും അറസ്റ്റിൽ; കൂടുതല്‍ അറസ്റ്റിന് സാധ്യത
കൊച്ചി: മെക്സിക്കോയില്‍ നിന്നും കൊച്ചിയിലേക്ക് എല്‍എസ്ഡി സ്റ്റാമ്പുകള്‍ കടത്തിയ ഡച്ച് പൗരന് ഉള്‍പ്പെടെ മൂന്നു പേര് പിടിയിലായ സംഭവത്തില്‍ കൂടുതല്‍ അറസ്റ്റിനു സാധ്യത. കഴിഞ്ഞമാസം 29നാണ് എറണാകുളം ഫോറിന് പോസ്റ്റോഫീസില്‍ എല്‍എസ്ഡി ബ്ലോട്ടുകള്‍ പാഴ്സലായി എത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നര്‍ക്കോട്ടിക് കണ്ടോള് ബ്യൂറോ നടത്തിയ പരിശോധനയിലാണ് എല്എസ്ഡികള് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കടവന്ത്രയിലെ അപാര്ട്മെന്റില്നിന്നും ഡച്ച് പൗരന് ഉള്‍പ്പെടെ മൂന്ന് പേരെ പിടികൂടി. പാഴ്സല്‍ പിടിച്ചെടുത്ത ശേഷം നടത്തിയ അന്വേഷണത്തില്‍ ഇവ കേരളത്തിലേക്ക് എത്തിച്ചവരെ കുറിച്ച് എന്‍സിബിക്ക് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഈ മാസം മൂന്നിന് ഇവരുണ്ടായിരുന്ന അപ്പാര്‍ട്മെന്റിലേക്ക് പാഴ്സല്‍ എത്തിച്ചു. പാഴ്സല്‍ കൈപ്പറ്റിയ വ്യക്തി, ഇയാളുടെ കൂട്ടാളി, ഡച്ച് പൗരന് എന്നിവരെ ഉടന്‍ പിടികൂടുകയായിരുന്നു. പിടികൂടിയവരെ ചോദ്യം ചെയ്തവരില്‍നിന്നും എല്‍എസ്ഡിയുടെ ഉറവിടം, ഇടപാടുകള്‍ എന്നിവരെ കുറിച്ചുള്ള വിവരം ലഭിച്ചിട്ടുണ്ട്.
Read Moreകരുവന്നൂര്‍ കള്ളപ്പണക്കേസ്; ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി ഇഡി; കെ. രാധാകൃഷ്ണനിൽ നിന്ന് നിർണായക വിവരം ലഭിച്ചതായി സൂചന
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇന്നലെ കെ. രാധാകൃഷ്ണന് എംപിയെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇദ്ദേഹത്തില്‍നിന്ന് നിര്‍ണായകമൊഴി ലഭിച്ചതായാണ് വിവരം. കരുവന്നൂര്‍ ബാങ്കിലെ പാര്‍ട്ടി സംവിധാനങ്ങളെ കുറിച്ച് അറിയില്ലെന്ന് കെ. രാധാകൃഷ്ണന് നല്കിയ മൊഴിയില്‍ പറയുന്നു. ബാങ്കിലെ ഡയറക്ടര്‍ ബോര്‍ഡിനപ്പുറം പാര്‍ട്ടി സംവിധാനങ്ങളെക്കുറിച്ച് അറിയില്ല. ബിനാമി വായ്പകള്‍ അനുവദിക്കാന്‍ സംവിധാനം ഉള്ളതായി അറിയില്ല. പാര്‍ട്ടിക്ക് പാര്‍ലമെന്ററി കമ്മിറ്റിയും സബ് കമ്മിറ്റിയും ഉണ്ടായിരുന്നതായും അറിയില്ല. ജില്ലാ കമ്മിറ്റിയുടെ അറിവോടെയായിരുന്നു തട്ടിപ്പെന്ന ആരോപണം തെറ്റെന്നും അദ്ദേഹം നല്കിയ മൊഴിയിലുണ്ട്. ആരോപണം ഉന്നയിച്ച സി.കെ. ചന്ദ്രന് കാര്യമായ ചുമതല നല്‍കിയിരുന്നില്ല. സി.കെ. ചന്ദ്രന് അസുഖബാധിതനായതിനാലാണ് ചുമതല നല്‍കാതിരുന്നത്. ജില്ലാ കമ്മിറ്റിക്ക് കരുവന്നൂര്‍ ബാങ്കില്‍ അക്കൗണ്ടുകള്‍ ഇല്ലെന്നും കെ. രാധാകൃഷ്ണന് നല്കിയ മൊഴി വ്യക്തമാക്കുന്നു. രാധാകൃഷ്ണനെ വീണ്ടും വിളിച്ചു വരുത്തേണ്ട സാഹചര്യമില്ലെന്നാണ് ഇഡി…
Read More