കൊച്ചി: സംസ്ഥാന പട്ടികവര്‍ഗ വികസന വകുപ്പിലെ കരാര്‍ ജീവനക്കാരികള്‍ക്ക് പ്രസവാവധി നല്‍കുന്നില്ലെന്ന് ആക്ഷേപം. പ്രൊമോട്ടേഴ്സ്. സാമൂഹ്യ പഠന മുറി അധ്യാപകര്‍, മെന്റര്‍മാര്‍ എന്നിവരാണ് ഇതുമൂലം ദുരിതത്തിലായിരിക്കുന്നത്. സര്‍ക്കാര്‍ സര്‍വീസിലെ എല്ലാ കരാര്‍ ജീവനക്കാര്‍ക്കും മുഴുവന്‍ ശമ്പളത്തോടെ 180 ദിവസം പ്രസവാവധി അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കിയിട്ടുള്ളതാണ്. മെഡിക്കല്‍ ഓഫിസര്‍ നിശ്ചയിക്കുന്ന പ്രസവ തീയതിക്കു മൂന്നാഴ്ച മുമ്പു മുതലാകും അവധി ലഭിക്കുക എന്നും ഉത്തരവിലുണ്ട്. എന്നാല്‍ ഇതൊന്നും ബാധമല്ലാത്ത രീതിയിലാണ് പട്ടിക വര്‍ഗ വികസന വകുപ്പ് കരാര്‍ ജീവനക്കാരികളോട് പെരുമാറുന്നതെന്നാണ് ആക്ഷേപം. ദിവസ വേതനാടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരികളെ നിയമിക്കുന്നത്. ഒരു വര്‍ഷം മാത്രം ജോലി കൊടുക്കുന്നതുകൊണ്ടാണ് ഇവര്‍ക്ക് ആറു മാസം ലീവ് നല്കാന് ബുദ്ധിമുട്ട് ഉണ്ടാകുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. ലീവിന് അപേക്ഷ നല്‍കിയവര്‍ക്ക് ലീവ് കിട്ടാതെ വരുന്നതോടെ പലരും ജോലി ഉപേക്ഷിക്കേണ്ട അവസ്ഥ ഉണ്ടാകുന്നുണ്ട്. പ്രസവം…
Read MoreCategory: Kochi
വിദേശജോലി വാഗ്ദാനം ചെയ്ത് 4 കോടി രൂപയുടെ തട്ടിപ്പ്; ബദനി ടൂര്‍സ് ഉടമയ്ക്കെതിരെ കൂടുതല്‍ പരാതികള്‍
കൊച്ചി: വിദേശ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി നാലു കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിക്കെതിരെ കൂടുതല്‍ പരാതികള്‍. കേസുമായി ബന്ധപ്പെട്ട് എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപം ബദനി ടൂര്‍സ് (ഒപിസി) പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തുകയായിരുന്ന ഇടുക്കി മണിപ്പാറ കാവുംപറമ്പില്‍ കെ.ജെ. ജ്യോതിഷിനെയാണ് (43) എറണാകുളം സെന്‍ട്രല്‍ പോലീസ് ബംഗളൂരുവില്‍ നിന്ന് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇയാളുടെ അറസ്റ്റിനു പിന്നാലെ തട്ടിപ്പിന് ഇരയായ നാലു പേര്‍കൂടി ഇന്നലെ സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. റിമാന്‍ഡിലുള്ള പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. ഇയാളുടെ കൂട്ടുപ്രതിയായ സുജിത്തിനെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം നടത്തിവരുകയാണ്. ജോലി വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശിയില്‍ നിന്ന് 2024 നവംബര്‍ 17 ന് ഇയാള്‍ ഒരു ലക്ഷം രൂപയാണ് തട്ടിയെടുത്തെന്ന പരാതിയിലാണ്…
Read Moreമെമ്മറി കാര്‍ഡ് വിവാദം: അമ്മയില്‍ തെളിവെടുപ്പ് തുടരുന്നു; ശ്വേത മേനോന് ഉള്‍പ്പെടുന്ന സമിതിയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്
കൊച്ചി: താരസംഘടന അമ്മയിലെ മെമ്മറി കാര്‍ഡ് വിവാദത്തില്‍ തെളിവെടുപ്പ് തുടരുന്നു. പരാതി ഉന്നയിച്ച ഏതാനും ചില താരങ്ങളില്‍ നിന്നടക്കമാണ് ഇനി മൊഴി രേഖപ്പെടുത്താനുള്ളത്. ആരോപണ വിധേയരില്‍ നിന്നും സംഘടനാ ഭാരവാഹികളില്‍ നിന്നും കമ്മീഷന് മൊഴി രേഖപ്പെടുത്തുന്നുണ്ട്. അമ്മ പ്രസിഡന്റ് ശ്വേത മേനോന് ഉള്‍പ്പെടുന്ന അഞ്ചംഗ സമിതിയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. മൊഴികള്‍ രേഖപ്പെടുത്തിയ ശേഷം രണ്ട് മാസത്തിനുള്ളില്‍ കമ്മീഷന് റിപ്പോര്‍ട്ട് ജനറല്‍ ബോഡിക്ക് മുമ്പാകെ സമര്‍പ്പിക്കും. നിയമപരമായ നടപടി സ്വീകരിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ അത്തരത്തില്‍ നീങ്ങാനുമാണ് നിലവിലെ നീക്കം. നടന് മോഹന്‍ലാലില്‍ നിന്നടക്കം സമിതി വിവരങ്ങള്‍ തേടിയതായാണ് സൂചന. അമ്മ എക്സിക്യൂട്ടീവ് അംഗം ജോയ് മാത്യു, ദേവന്, ശ്രീലത നമ്പൂതിരി, ശ്രീലത പരമേശ്വരന് എന്നിവര്‍ ഉള്‍പ്പെടെയുള്ള അഞ്ചംഗ സമിതിയാണ് മൊഴിയെടുക്കുന്നത്.മീ ടു ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മലയാള സിനിമയിലെ നടിമാര്‍ നേരിട്ട ലൈംഗീകാതിക്രമങ്ങളെക്കുറിച്ച് തുറന്നു പറയാന്‍ നടി കുക്കു പരമേശ്വരന്…
Read Moreവല്ലം ഫൊറോന പള്ളിയില്‍ വിശുദ്ധ അമ്മത്രേസ്യായുടെ തിരുനാള്‍ 23 മുതല്‍
പെരുമ്പാവൂര്‍: വല്ലം ഫൊറോന പള്ളിയില്‍ വിശുദ്ധ അമ്മത്രേസ്യായുടെ തിരുനാള്‍ 23 മുതല്‍ 26 വരെ ആഘോഷിക്കുമെന്ന് വികാരി ഫാ. സെബാസ്റ്റ്യന്‍ മാടശേരി പത്രസമ്മേളനത്തില്‍ അറിയിച്ചു. തിരുനാളിനോടനുബന്ധിച്ചുള്ള നൊവേന 13ന് തുടങ്ങി. നാളെ രാവിലെ ഏഴിന് വികാരി ഫാ. സെബാസ്റ്റ്യന്‍ മാടശേരി തിരുനാള്‍ കൊടിയേറ്റും. തുടര്‍ന്ന് കുര്‍ബാന. വൈകിട്ട് ആറിന് കുര്‍ബാന, നൊവേന, ലദീഞ്ഞ്, ഫാ. ലിധിന്‍ ചെങ്ങോട്ടുതറയില് കാര്‍മികത്വം വഹിക്കും. 24ന് രാവിലെ ഏഴിന് കുര്‍ബാന, ഫാ. ജിജോ കളപ്പുരയ്ക്കല്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് പന്തല്‍ വെഞ്ചിരിപ്പ്, ഓഹരി നെയ്യപ്പം ചുടല്. വൈകിട്ട് ആറിന് കുര്‍ബാന, നൊവേന, ലദീഞ്ഞ് ഫാ. സുശീല്‍ കിഴക്കേക്കുന്നേല്‍ കാര്‍മികത്വം വഹിക്കും. 25ന് രാവിലെ ഏഴിന് കുര്‍ബാന. ഫാ. ജോര്‍ജ് പുത്തന്‍പറമ്പില്‍ കാര്‍മികത്വം വഹിക്കും. 9.30ന് വി. അമ്മത്രേസ്യായുടെ തിരുശേഷിപ്പും തിരുസ്വരൂപവും എഴുന്നള്ളിച്ചുവയ്ക്കല്‍, തുടര്‍ന്ന് പാട്ടുകുര്‍ബാനയ്ക്ക് ഫാ. ജസ്ലിന് തെറ്റയില്‍ കാര്‍മികത്വം വഹിക്കും.…
Read Moreഓര്മ നഷ്ടമായ അച്ഛന് സൂരജ് ലാമയെ കണ്ടെത്തണം; ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി മകന് ഹൈക്കോടതിയില്‍
കൊച്ചി: കുവൈറ്റ് മദ്യദുരന്തത്തിന് ഇരയായി ഓര്മ നഷ്ടപ്പെട്ട ശേഷം കൊച്ചിയിലേക്ക് കയറ്റിവിട്ട ബംഗളുരു സ്വദേശി സൂരജ് ലാമയെ (58) കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മകന് സന്ദന്‍ ലാമ ഹെക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്കി. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ദേവന് രാമചന്ദ്രന്, ജസ്റ്റിസ് എം. ബി സ്നേഹലത എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് സര്‍ക്കാരിന്റെയും സംസ്ഥാന പോലീസ് മേധാവിയുടെയും കൊച്ചി വിമാനത്താവള കമ്പനിയുടെയും വിശദീകരണം തേടി. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും. ഈ മാസം അഞ്ചിനാണ് കുവൈറ്റ് അധികൃതര്‍ സൂരജ് ലാമയെ കൊച്ചിയിലേക്ക് വിമാനം കയറ്റി വിട്ടത്. ബന്ധുക്കളെ വിവരം അറിയിച്ചിരുന്നില്ല. അഞ്ചിന് കൊച്ചിയില്‍ വിമാനമിറങ്ങിയ സൂരജ് ലാമ തുടര്‍ന്ന് ആലുവ മെട്രോ സ്റ്റേഷനിലും കളമശേരി, തൃക്കാക്കര ഭാഗങ്ങളിലും അലഞ്ഞു. എട്ടിന് തൃക്കാക്കര പോലീസ് കസ്റ്റഡിയിലെടുത്ത് എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ എത്തിച്ചിരുന്നു. പത്തിലെ ആശുപത്രി സിസിടിവി ദൃശ്യങ്ങളിലും സൂരജിനെ…
Read Moreമഴയില്‍ വീട് തകര്‍ന്ന് വീണു; ഫാൻ കറങ്ങുന്നതിൽ ശബ്ദവ്യത്യാസം കേട്ട് എഴുന്നേറ്റ വീട്ടുടമയ്ക്ക് അദ്ഭുതകരമായ രക്ഷപ്പെടൽ
പനങ്ങാട്: ശക്തമായ മഴയില്‍ വീട് തകര്‍ന്ന് വീണെങ്കിലും വീട്ടുടമ അത്ഭുതകരമായ രക്ഷപ്പെട്ടു. കുമ്പളം പഞ്ചായത്തിലെ 1-ാം വാര്‍ഡില്‍ നൂറ്കണ്ണിയില് കുഞ്ഞമ്മ കാര്‍ത്തികേയന്റെ വീടാണ് ഇന്നു പുലര്‍ച്ചെ 4.30 ഓടെ തകര്‍ന്ന് വീണത്. മകന് ബൈജു തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഫാനിന്റെ ശബ്ദവ്യത്യാസം കേട്ട് ഓഫ് ചെയ്യാന്‍ എഴുന്നേറ്റ സമയം ഓടുകളും മറ്റും തലയിലേയ്ക്ക് വീഴുന്നത് കണ്ട് പുറത്തേയ്ക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഈ സമയം മാതാവ് വീട്ടിലുണ്ടായിരുന്നില്ല.
Read Moreഓപ്പറേഷന് നുംഖോര്‍: നടന് ദുല്‍ഖറിന്റെ വാഹനം വിട്ടുനല്‍കി; ഉപാധികളോടെ കസ്റ്റംസ് നൽകിയത് ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍
കൊച്ചി: ഓപ്പറേഷന് നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടികൂടിയ നടന് ദുല്‍ഖര്‍ സല്‍മാന്റെ വാഹനങ്ങളിലൊന്ന് വിട്ടുനല്‍കി. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കാറാണ് ഉപാധികളോടെ കസ്റ്റംസ് വിട്ടുനല്‍കിയത്. ബോണ്ടിന്റേയും, 20 ശതമാനം ബാങ്ക് ഗ്യാരണ്ടിയുടെയും അടിസ്ഥാനത്തിലാണ് നടപടി. വാഹനം സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകരുത്, ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കണം തുടങ്ങിയ നിബന്ധനകളും കസ്റ്റംസ് മുന്നോട്ടുവച്ചിട്ടുണ്ട്. വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ദുല്‍ഖര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നിയമപരമായ വഴിയിലൂടെയാണ് വാഹനം വാങ്ങിയതെന്നായിരുന്നു ദുല്‍ഖറിന്റെ വാദം. വിഷയത്തില്‍ കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറെ സമീപിക്കാനായിരുന്നു കോടതി നിര്‍ദേശം. അതുപ്രകാരം ദുല്‍ഖര്‍ അപേക്ഷ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ വാഹനം വിട്ടുനല്‍കിയിട്ടുള്ളത്. വിവിധ ജില്ലകളില്‍ നിന്നായി 43 വാഹനങ്ങളാണ് ഓപ്പറേഷന് നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടികൂടിയത്.
Read More24.7 കോടിയുടെ സൈബര്‍ തട്ടിപ്പ്; തട്ടിപ്പ് സംഘത്തിന്റെ കേന്ദ്രം കംബോഡിയ? പണം തട്ടിയെടുത്തത് 90 തവണകളായി
കൊച്ചി: കൊച്ചിയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഉടമയില്‍ നിന്നും 24.7 കോടി രൂപ തട്ടിയെടുത്ത കേസില്‍ സൈബര്‍ തട്ടിപ്പ് സംഘത്തിന്റെ കേന്ദ്രം കംബോഡിയയെന്ന സംശയത്തില്‍ പോലീസ്. കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് കൊടുവള്ളി സ്വദേശി പി.കെ. റഹീസ് (39), ആരക്കൂര്‍ തോളാമുത്തംപറമ്പ് സ്വദേശി വി. അന്‍സാര്‍ (39), പന്തീരാങ്കാവ് സ്വദേശി സി.കെ. അനീസ് റഹ്മാന് (25) എന്നിവരാണ് കഴിഞ്ഞ ദിവസം കോഴിക്കോട് നിന്ന് കൊച്ചി സിറ്റി സൈബര്‍ പോലീസിന്റെ പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്. കാലിഫോര്‍ണിയയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ക്യാപിറ്റലിക്സിന്റെ വ്യാജ സൈറ്റും ആപ്പും നിര്‍മ്മിച്ച് പ്രവര്‍ത്തിക്കുന്ന സൈബര്‍ തട്ടിപ്പ് സംഘത്തിന്റെ കേന്ദ്രം കംബോഡിയാന്നൊണ് പോലീസ് നിഗമനം. പിടിയിലായ മൂന്നു പ്രതികളും അടുത്തിടെ വിദേശയാത്ര നടത്തിയിരുന്നു. ഈ യാത്രയില്‍ കംബോഡിയ, തായ്ലാന്ഡ് സ്വദേശികളെ കണ്ടതായാണ് പോലീസിന്റെ കണ്ടെത്തല്‍. നേരത്തെ തട്ടിപ്പിന്റെ ഉറവിടം സൈപ്രസ് എന്ന് കണ്ടെത്തിയ പോലീസ് സൈബര്‍ തട്ടിപ്പ് സംബന്ധിച്ച്…
Read Moreവൈക്കത്തു നിന്ന കവര്‍ന്ന 17 മൊബൈല്‍ ഫോണ്‍ വില്‍ക്കാനെത്തി; നാലു യുവാക്കള്‍ അറസ്റ്റില്‍
കൊച്ചി: വൈക്കത്തെ മൊബൈല്‍ഷോപ്പ് കുത്തിത്തുറന്ന് 17 മൊബൈല്‍ ഫോൺ മോഷ്ടിച്ച് എറണാകുളത്ത് വില്ക്കാന് ശ്രമിച്ച സംഘത്തിലെ നാല് യുവാക്കള്‍ അറസ്റ്റില്‍. വൈക്കം തോട്ടകം പടിഞ്ഞാറേ പീടികത്തറവീട്ടില് ആദിശേഷന് (21), തോട്ടകം ഇണ്ടാംതുരുത്തില് ആദര്‍ശ് അ ഭിലാഷ് (18), കടുത്തുരുത്തി പു ഴയ്ക്കല്‍ മാനാര് ജോസ് നിവാസി ല്‍ മാര്‍ക്കോസ് (20), ചേര്‍ത്ത ല പള്ളിപ്പുറം ഭഗവതിവെളിയി ല്‍ തമ്പുരാന് സേതു എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് എസ്എച്ച്ഒ അനീഷ് ജോയി, എസ്ഐ അനൂപ് ചാക്കോ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട രണ്ട് യുവാക്കളില്‍ ഒരാളെ ഇന്ന് രാവിലെ വൈക്കം പോലീസ് അറസ്റ്റു ചെയ്തു.പള്ളിപ്പുറം സ്വദേശി ശിവദി(18)നെയാണ് വൈക്കം പോലീസ് സ്റ്റേഷന് എസ്എച്ച്ഒ എസ്. സുകേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മുളന്തുരുത്തിയില്‍ നിന്ന് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിയെ കണ്ടെത്തുന്നതിനായി…
Read Moreടാങ്കര്‍ ലോറിയില്‍ നിന്ന് ആസിഡ് വീണ് ബൈക്ക് യാത്രികര്‍ക്ക് പൊള്ളലേറ്റ സംഭവം; ടാങ്കര്‍ ലോറി ഡ്രൈവര്‍ കസ്റ്റഡിയില്‍
കൊച്ചി: ടാങ്കര്‍ ലോറിയില്‍നിന്ന് സള്‍ഫ്യൂരിക് ആസിഡ് ദേഹത്തുവീണ് ബൈക്ക് യാത്രികരായ മൂന്നു പേര്‍ക്ക് പൊള്ളലേറ്റ സംഭവത്തില്‍ ടാങ്കര്‍ ലോറി ഡ്രൈവറിനെ എറണാകുളം സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. പാലാ തീക്കോയി മാടപ്പള്ളി വീട്ടില്‍ എം.ആര്. ഗിരീഷാണ് (36) പോലീസ് കസ്റ്റഡിയിലുള്ളത്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. അപകടകരമായി വാഹനമോടിച്ചതിനും മനുഷ്യജീവന് അപകടരമായ രീതിയില്‍ അലക്ഷ്യമായി രാസവസ്തു കൈകാര്യം ചെയ്തതിനുമാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തത്. ടാങ്കര്‍ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കണ്ണമാലി കണ്ടക്കടവ് പാലക്കാപ്പള്ളി വീട്ടില്‍ പി.എസ് ബിനീഷിന് (36) സാരമായി പൊള്ളലേറ്റു. ഇദ്ദേഹം എറണാകുളം ജനറല്‍ ആശുപത്രി തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. ബിനീഷിന്റെ ശരീരത്തില്‍ 20 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്ന് ജനറല്‍ ആശുപത്രി അധികൃതര്‍ പറഞ്ഞു.ബൈക്ക് യാത്രികരായ ദമ്പതികള്‍ക്കും നിസാരമായി പൊള്ളലേല്‍ക്കുകയുണ്ടായി. ചൊവ്വാഴ്ച വൈകിട്ട് 6.45ന് തേവര സിഗ്നലിന് സമീപമായിരുന്നു അപകടം. ടൈല്‍ ജോലിക്കാരനായ ബിനീഷ് ജോലികഴിഞ്ഞ് കരിമുകളില്‍നിന്ന് വീട്ടിലേക്കുവരുന്ന വഴി…
Read More