കൊച്ചി: ജിഎസ്ടി റെയ്ഡുകളും പോലീസ് റിക്കവറിയും കൊണ്ട് പൊറുതിമുട്ടി അരക്ഷിതാവസ്ഥയിലായ സ്വര്‍ണ വ്യാപാര മേഖലയെ സംരക്ഷിക്കണമെന്ന് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. മോഷണ സ്വര്‍ണം പോലീസ് റിക്കവറി നടത്തുന്നത് പരമ്പരാഗത വ്യാപാര മേഖലയില്‍ നിന്ന് മാത്രമാണ്. എടുക്കാത്ത സ്വര്‍ണത്തിന്റെ പേരില്‍ അനാവശ്യമായി പോലീസ് സ്റ്റേഷനുകളില്‍ ബന്ദിയാക്കി റിക്കവറി നടത്തുന്നു. എന്നാല്‍ പഴയ സ്വര്‍ണവും, മോഷണ സ്വര്‍ണവും കൂടുതല്‍ പോകുന്ന അനധികൃത മേഖലയെ പോലീസ് തെരയുന്നില്ല. മതിലുകളിലും ഇലക്ട്രിക് പോസ്റ്റുകളിലും പഴയ സ്വര്‍ണം എടുക്കുമെന്ന് പറഞ്ഞ് ഫോണ്‍ നമ്പര്‍ നല്കി പോസ്റ്ററുകള്‍ പതിച്ചു അനധികൃത മേഖല തഴച്ചു വളരുകയാണ്. ഇവരെ അമര്‍ച്ച ചെയ്യുവാന്‍ യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്നും കമ്മിറ്റി കുറ്റപ്പെടുത്തി. സ്വര്‍ണ വ്യാപാര മേഖലയിലെ വാര്‍ഷിക വിറ്റുവരവും നികുതി വരുമാനവും വെളിപ്പെടുത്താതെ നികുതി വരുമാനം കുറവാണെന്ന സര്‍ക്കാരിന്റെ നിഗമനം സ്വര്‍ണ വ്യാപാരികളെ…
Read MoreCategory: Kochi
തരിശുഭൂമിയില്‍ കൃഷിയിറക്കും; ഭൂസമൃദ്ധി പദ്ധതിയുമായി കുടുംബശ്രീ
കൊച്ചി: സംസ്ഥാനത്ത് കൃഷിയോഗ്യമായ തരിശുനിലങ്ങളില്‍ കൃഷിയിറക്കാനൊരുങ്ങി കുടുംബശ്രീ. കുടുംബശ്രീ മിഷന്റെ ഫാം ലൈവ്ലിഹുഡ് വിഭാഗവും ഭൂവിനിയോഗ വകുപ്പും ചേര്‍ന്നാണ് ഭൂസമൃദ്ധി പദ്ധതി നടപ്പാക്കുന്നത്. ഉദ്ഘാടനം ഈ മാസം അവസാനം കാസര്‍ഗോഡ് നടക്കും. സംസ്ഥാനത്ത് ലഭ്യമായ കൃഷിയോഗ്യമായ തരിശു നിലങ്ങള്‍ കണ്ടെത്തി ശാസ്ത്രീയമായി കൃഷിയാരംഭിക്കുന്നതാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. ഇതിനായി ഭൂവിനിയോഗ വകുപ്പ് തയാറാക്കിയ 1:5000 സ്കെയിലിലുള്ള ഭൂപടങ്ങളിലെ കൃഷി ചെയ്യാന്‍ അനുയോജ്യമായ തരിശുകളില്‍ മണ്ണ്, സൂക്ഷ്മ കാലാവസ്ഥ, ജലം, മറ്റു ശാസ്ത്രീയ വിവരങ്ങള്‍ എന്നിവ കോര്‍ത്തിണക്കിയ ഭൂടാഗിംഗ് രീതി അവലംബിച്ചാണ് ഓരോ പ്രദേശത്തിനും അനുയോജ്യമായ കാര്‍ഷിക വിളകള്‍ തെരെഞ്ഞെടുക്കുന്നത്. ഭൂ ടാഗിംഗില്‍ ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (ജിഐഎസ്) ഉപയോഗിച്ച് ഭൂമിയുടെ വിവരങ്ങള്‍ അടയാളപ്പെടുത്തി ലേബല്‍ ചെയ്യും. സുസ്ഥിരമായ ഭൂമി പരിപാലനം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും കാര്‍ഷിക ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിലൂടെയും തരിശുഭൂമിയുടെ ശാസ്ത്രീയമായ ഉപയോഗം വര്‍ധിപ്പിക്കാന്‍ ഇതിലൂടെ സാധിക്കുന്നു. വെബ് ജിഐഎസ്…
Read Moreഎറണാകുളം-ബംഗളൂരു വന്ദേഭാരത് സര്‍വീസ് നാളെ മുതല്‍; ഒരാഴ്ചത്തെ ടിക്കറ്റ് തീര്‍ന്നു
കൊച്ചി: എറണാകുളം – ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് നാളെ മുതല്‍ സര്‍വീസ് ആരംഭിക്കും. ബുധന്‍ ഒഴികെയുള്ള ദിവസങ്ങളിലാണു സര്‍വീസ്. എട്ടു കോച്ചുകളുള്ള ട്രെയിനില്‍ ഏഴ് ചെയര്‍കാറുകള്‍, ഒരു എക്സിക്യൂട്ടീവ് ചെയര്‍ കാര്‍ എന്നിവയിലായി 600 പേര്‍ക്കു യാത്ര ചെയ്യാം. എറണാകുളം – ബംഗളുരു എക്സ്പ്രസ് തൃശൂർ, പാലക്കാട്, കോയമ്പത്തൂര്‍ വഴിയാണ് സര്‍വീസ് നടത്തുന്നത്. എറണാകുളത്തിനും ബംഗളൂരുവിനും ഇടയിലുള്ള യാത്രയില്‍ കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍ എന്നിങ്ങനെ ഏഴ് സ്റ്റേഷനുകളിലാണ് ട്രെയിനിന് സ്റ്റേപ്പ് ഉള്ളത്. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയില്‍ നിന്ന് വീഡിയോ കോണ്‍ഫ്രൻസിലൂടെ വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തത്. ഒരാഴ്ചത്തെ ടിക്കറ്റ് തീര്ന്നുട്രെയിന് ടിക്കറ്റിന് വന്‍ ഡിമാന്‍ഡാണ്. എക്സിക്യൂട്ടീവ് ക്ലാസില്‍ അടുത്ത ഒരാഴ്ചത്തേക്കുള്ള ടിക്കറ്റുകള്‍ ഏതാണ്ട് പൂര്‍ണമായും വിറ്റുതീര്‍ന്നു. ഈ ദിവസങ്ങളില്‍ എസി ചെയര്‍കാറില്‍ ഏതാനും ദിവസങ്ങളിലേക്കുള്ള ടിക്കറ്റുകളും വിറ്റുതീര്‍ന്നിട്ടുണ്ട്.…
Read Moreദേശീയപാത മുറിച്ചുകടക്കവെ ബൈക്കിടിച്ച് നഴ്സ് മരിച്ചു
ആലുവ: ദേശീയപാത മുറിച്ചുകടക്കവെ ബൈക്കിടിച്ച് നഴ്സ് മരിച്ചു. ചൂർണിക്കര ഗ്രാമപഞ്ചായത്ത് 15-ാം വാർഡിൽ അമ്പാട്ടുകാവ് കുമ്പളാംപറമ്പിൽ രാജേഷിന്റെ ഭാര്യ വിജിമോൾ (43) ആണു മരിച്ചത്. ഇന്നലെ രാവിലെ 6.30ന് ആലുവ അമ്പാട്ടുകാവ് ക്ഷേത്രത്തിലേക്ക് പോകുമ്പോഴായിരുന്നു അപകടം. കളമശേരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആലുവ ലക്ഷ്മി ആശുപത്രിയിലെ നഴ്സാണ്. അപകടം വരുത്തിയ പാലക്കാട് രജിസ്ട്രേഷനിലുള്ള ബുള്ളറ്റ് ഓടിച്ചിരുന്നയാൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വിജിമോളുടെ മക്കൾ: ആദിത്യൻ (പ്ലസ് ടു വിദ്യാർഥി), ആദിദേവ് (എട്ടാം ക്ലാസ് വിദ്യാർഥി).
Read Moreഎറണാകുളം- ബംഗളൂരു വന്ദേഭാരത് ട്രാക്കിലെത്തി; 638 കിലോമീറ്റര്‍ താണ്ടാന്‍ എട്ട് മണിക്കൂര്‍ 40 മിനിറ്റ്
കൊച്ചി: എറണാകുളം-ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ട്രാക്കില്‍. ഇന്ന് രാവിലെ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചടങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍വീസ് ഫ്ലാഗ് ഓഫ് ചെയ്തു. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി വാരാണസിയില്‍ നിന്നാണ് രാജ്യത്തെ നാല് വന്ദേഭാരത് ട്രെയിനുകള്‍ ഉദ്ഘാടനം ചെയ്തത്. 8.41 ഓടെ ട്രെയിന്‍ യാത്ര ആരംഭിച്ചു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്, മന്ത്രി പി.രാജീവ്, ഹൈബി ഈഡന് എംപി, ടി.ജെ. വിനോദ് എംഎല്‍എ, മേയര്‍ എം. അനില്‍കുമാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന ആദ്യ യാത്രയില്‍ ജനപ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍, അധ്യാപകര്‍, കുട്ടികള്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സേഴ്സ് തുടങ്ങിയവരാണുള്ളത്. ട്രെയിന്‍ വൈകിട്ട് 5.50നു കെഎസ്ആര് സ്റ്റേഷനിലെത്തും. കര്‍ണാടക കേരള ട്രാവലേഴ്സ് ഫോറം, ബാംഗ്ലൂര്‍ കേരളസമാജം തുടങ്ങിയ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ കെആര്‍ പുരം, കെഎസ്ആര് സ്റ്റേഷനുകളില്‍ വന്ദേഭാരതിന്…
Read Moreബാറിലെ തർക്കം, ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോകൽ; നടി ലക്ഷ്മി ആർ. മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിൽ നടി ലക്ഷ്മി ആർ. മേനോനെതിരെ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. ലക്ഷ്മി ആർ. മേനോനെതിരെ പരാതിയില്ലെന്ന് യുവാവ് ഹൈക്കോടതിയെ അറിയിച്ചതോടെയാണ് കേസ് റദ്ദാക്കിയത്. ബാറിൽ വെച്ചുണ്ടായ തർക്കത്തെ തുടർന്ന് ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചുവെന്നായിരുന്നു പരാതി. ഐടി ജീവനക്കാരൻ ഉൾപ്പെട്ട സംഘത്തിൽ ഒരു തായ്ലാൻഡ് യുവതിയും ഉണ്ടായിരുന്നു. ഈ യുവതിയോട് നടി ലക്ഷ്മി മേനോൻ ഉൾപ്പെട്ട സംഘത്തിലെ ചിലർ അധികസമയം സംസാരിച്ചതാണ് തർക്കത്തിലേക്ക് നയിച്ചതെന്നായിരുന്നു പുറത്തുവന്ന വിവരം. പിന്നീട് ബാറിന് പുറത്തുവെച്ച് തർക്കം രൂക്ഷമായതോടെ ഐടി ജീവനക്കാരൻ ഉൾപ്പെട്ട സംഘത്തിലെ ഒരാൾ ബിയർ ബോട്ടിൽ വലിച്ചെറിഞ്ഞു. പിന്നാലെയാണ് കാർ തടഞ്ഞുനിർത്തി ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയത്. യുവാവിനെ പറവൂരിലെ വെടിമറയിൽ എത്തിച്ച് മർദിച്ച ശേഷം പറവൂർ കവലയിൽ ഉപേക്ഷിക്കുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന ലക്ഷ്മി മേനോൻ ആലുവയിൽ…
Read Moreഹൈബ്രിഡ് കഞ്ചാവ് കേസ്; ലഹരി ഉപയോഗം സമീര്‍ താഹിറിന്റെ അറിവോടെ കുറ്റപത്രം സമര്‍പ്പിച്ചു
കൊച്ചി: സംവിധായകര്‍ പ്രതികളായ ലഹരി കേസില്‍ എക്സൈസ് കുറ്റപത്രം സമര്‍പ്പിച്ചു. ഛായാഗ്രാഹകനും സംവിധായകനുമായ സമീര്‍ താഹിറിന്റെ അറിവോടെയാണ് ഫ്ളാറ്റിലെ ലഹരി ഉപയോഗം നടന്നിരുന്നതെന്നാണ് എക്സൈസിന്റെ കണ്ടെത്തല്‍. അതേസമയം ഇവര്‍ക്ക് ലഹരി എത്തിച്ചു നല്കിയ പ്രധാന ഇടനിലക്കാരനെ കണ്ടെത്താനായിട്ടില്ല. കോഴിക്കോട് സ്വദേശിയായ നവീന്‍ എന്ന യുവാവാണ് ലഹരി കൈമാറിയതെന്നായിരുന്നു പ്രതികളുടെ മൊഴി. എന്നാല്‍ ഈ കാര്യത്തില്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് എക്സൈസ് വ്യക്തമാക്കുന്നു. കഴിഞ്ഞ ഏപ്രില്‍ 27ന് ആണ് എറണാകുളം ഗോശ്രീക്ക് സമീപത്തെ സമീര്‍ താഹിറിന്റെ ഫ്ളാറ്റില്‍ നിന്നും സംവിധായകരായ ഖാലിദ് റഹ്മാന്, അഷ്റഫ് ഹംസം, ഇവരുടെ സുഹൃത്ത് ഷാലി മുഹമ്മദ് എന്നിവരെ എക്സൈസ് പിടികൂടിയത്. ഇവരില്‍ നിന്നും 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തിരുന്നു. കേസില്‍ സംവിധായകനും ഛായാഗ്രാഹകനുമായ സമീര്‍ താഹിറിനെയും അറസ്റ്റ് ചെയ്തിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു എക്സൈസ് നടപടി.എക്സൈസ് സംഘം ഫ്ലാറ്റിനുള്ളിലേക്ക് കടക്കുമ്പോള്‍ കഞ്ചാവ് ഉപയോഗിക്കാനുള്ള തയാറെടുപ്പിലായിരുന്നു…
Read Moreനെടുമ്പാശേരി വിമാനത്താവളത്തിൽ; 6.5 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. ആറര കോടിയോളം രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി വയനാട് സ്വദേശി അബ്ദുല്‍ സമദ് ആണ് പിടിയിലായത്. ബാങ്കോക്കില്‍ നിന്ന് കൊച്ചിയിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെയാണ് ഇയാളെ കസ്റ്റംസ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെയാണ് ഇയാള്‍ ബാങ്കോക്കില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനം ഇറങ്ങിയത്. വിമാനത്താവളത്തില്‍ നിന്ന് യുവാവ് പുറത്തിറങ്ങിയ ഉടനെ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയായിരുന്നു. സമദിന്റെ കൈയിലുണ്ടായിരുന്ന പെട്ടി പരിശോധിച്ചപ്പോഴാണ് വന്‍തോതില്‍ ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുത്തത്. അടുത്തകാലത്തെ ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ടയാണിത്. ആറര കിലോ കഞ്ചാവാണ് ചെറിയ പാക്കറ്റുകളിലാക്കി പെട്ടിയില്‍ ഒളിപ്പിച്ചിരുന്നത്. ആറരകിലോ ഹൈബ്രിഡ് കഞ്ചാവിന് വിപണിയില്‍ ആറര കോടിയോളം രൂപ വിലവരും. രണ്ടാഴ്ച മുമ്പാണ് ഇയാള്‍ വിദേശത്തേക്ക് പോയത്. ആദ്യം വിയറ്റ്നാമിലേക്കും അവിടെ നിന്നും ബാങ്കോക്കിലേക്കും പോയശേഷമാണ് കൊച്ചിയില്‍ തിരിച്ചെത്തിയത്.
Read Moreകലൂര്‍ സ്റ്റേഡിയം കൈമാറ്റത്തില്‍ വെട്ടിലായി സര്‍ക്കാര്‍; തൃകക്ഷി കരാര്‍ ഉണ്ടാക്കാന്‍ ശ്രമം
കൊച്ചി: അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം കൈമാറ്റത്തില്‍ വെട്ടിലായതോടെ നിയമക്കുരുക്ക് ഒഴിവാക്കാന്‍ തിരക്കിട്ട നീക്കവുമായി കായികവകുപ്പും ജിസിഡിഎയും. കലൂര്‍ സ്റ്റേഡിയം കൈമാറ്റത്തില്‍ സ്പോണ്സറുമായി പുതിയ തൃകക്ഷി കരാര്‍ ഉണ്ടാക്കാനാണ് കായികവകുപ്പിന്റേയും ജിസിഡിഎയുടെയും നീക്കം. പിടിച്ചുനില്ക്കാന് ഒരു വഴിയും ഇല്ലാതായതോടെയാണ് സ്റ്റേഡിയം നവീകരണത്തിന് കരാറില്ലെന്ന് ഇന്നലെ കായികമന്ത്രി സമ്മതിച്ചത്. മെസി നവംബറില്‍ കേരളത്തില്‍ എത്തില്ലെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് കലൂര്‍ സ്റ്റേഡിയം നവീകരണത്തിന് കൈമാറിയതിലെ ക്രമക്കേടുകള്‍ ചര്‍ച്ചയായത്. എന്ത് കരാറിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേഡിയം കൈമാറിയതെന്ന ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്കെല്ലാം കരാറുണ്ടെന്നായിരുന്നു മറുപടി. ജിസിഡിഎ ചെയര്‍മാനും മന്ത്രിയും ആ കള്ളം പല തവണ ആവര്‍ത്തിച്ചു. പത്ര സമ്മേളനത്തിനിടെ കരാറുണ്ടെന്ന് പറഞ്ഞ സ്പോണ്‍സറോട് വിശദാംശങ്ങള്‍ ചോദിച്ചപ്പോള്‍ മാധ്യമങ്ങളോട് തട്ടിക്കയറുകയും ചെയ്തു. ചോദിക്കുന്ന ചോദ്യങ്ങള്‍ക്കൊന്നും കൃത്യമായ മറുപടി കിട്ടാതായതോടെ മാധ്യമപ്രവര്‍ത്തകര്‍ വിവരാവകാശ നിയമപ്രകാരം വിശദാംശങ്ങള്‍ തേടുകയായിരുന്നു. ഇതോടെയാണ് മന്ത്രി…
Read Moreഎംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയിലായ സംഭവം: ലഹരിമരുന്നു കൈമാറിയവരെ കണ്ടെത്താന്‍ അന്വേഷണം
കൊച്ചി: വടുതലയില്‍ എംഡിഎംഎയും കഞ്ചാവുമായി യുവാക്കളെ പിടികൂടിയ കേസില്‍ ലഹരിമരുന്ന് കൈമാറിയവരെ കണ്ടെത്താന്‍ എക്സൈസ് അ്ന്വേഷണം ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശികളായ താമരശേരി കാട്ടിപ്പാറ കരിഞ്ചോല വീട്ടില്‍ മുഹമ്മദ് മിദ്ലാജ് (23), കൊയിലാണ്ടി പന്തലായനി കറവങ്ങാട് കപ്പനവീട്ടില്‍ ഹേമന്ദ് (24), താമരശേരി കാട്ടിപ്പാറ തെയ്യത്തുംപാറ വീട്ടില്‍ മുഹമ്മദ് അര്‍ഷാദ് (22), കൊയിലാണ്ടി കൊഴുക്കല്ലൂര്‍ ഇറങ്ങത്ത് വടക്കേവലിയ പറമ്പില്‍ വീട്ടില്‍ കാര്‍ത്തിക് (23) എന്നിവരെയാണ് എക്സൈസ് പിടികൂടിയത്. വടുതല ഡോണ്‍ബോസ്കോ റോഡിന് സമീപമുള്ള സ്കൈലക്സ് സര്‍വീസ് അപ്പാര്‍ട്ട്മെന്റിന്റെ മൂന്നാം നിലയിലെ മുറിയില്‍ നിന്നാണ് വില്‍പ്പനക്കെത്തിച്ച എംഡിഎംഎയും കഞ്ചാവുമായി ഇവര്‍ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും 70.4736 ഗ്രാം എംഡിഎംഎയും 2.3245 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ബംഗളൂരുവില്‍ നിന്നും അഞ്ച് ലക്ഷം രൂപക്ക് വാങ്ങി എറണാകുളം, കാക്കനാട്, കൊച്ചി എന്നിവിടങ്ങളിലെ റിസോര്‍ട്ടുകളിലും, അപ്പാര്‍ട്ടുമെന്റുകളിലും താമസിക്കുന്ന യുവാക്കളെ കേന്ദ്രീകരിച്ചാണ് ഇവര്‍…
Read More