ഹൈക്കോടതിയിലെ പരിപാടിയില്‍ ഭാരതാംബ ചിത്രം വിവാദത്തിലേക്ക്

കൊച്ചി: ഭാരതീയ അഭിഭാഷക പരിഷത്ത് കേരള ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ നടത്തിയ പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വച്ച സംഭവം വിവാദത്തിലേക്ക്. സംഭവത്തില്‍ ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ പ്രതിഷേധിച്ചു. ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. നീതിപീഠത്തിന്‍റെ മതനിരപേക്ഷ നിലപാടിന് വിരുദ്ധമായ സംഭവമാണെന്നും ഉത്തരവാദികള്‍ക്കെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ പരാതി നല്‍കി. അഭിഭാഷക പരിഷത്തിന്‍റെ നിയമ ദിനാചരണത്തില്‍ മുഖ്യ പ്രഭാഷണം നടത്താനാണ് ഇന്നലെ ഗവര്‍ണര്‍ എത്തിയത്. വേദിയില്‍ ഭാരതാംബയുടേയും അംബേദ്കറിന്‍റേയും ചിത്രങ്ങള്‍ ഹാരമണിയിച്ച് ദീപം തെളിച്ചു വച്ചിരുന്നു.

Read More

പോലീസുകാരനെ ഭീഷണിപ്പെടുത്തി നാലു ലക്ഷം രൂപ തട്ടിയ കേസ്; ക്വട്ടേഷന്‍ ഏറ്റെടുത്ത ആള്‍ക്കായി അന്വേഷണം

കൊച്ചി: സ്പായില്‍ നിന്ന് മാല കവര്‍ന്നെന്ന് ആരോപിച്ച് പോലീസുകാരനെ ഭീഷണിപ്പെടുത്തി നാലു ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി പാലാരിവട്ടം പോലീസ്. പോലീസുകാരനെ ഭീഷണിപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് സുല്‍ഫിക്കര്‍ എന്ന ആള്‍ക്കാണെന്നാണ് അറസ്റ്റിലായ സ്പാ ജീവനക്കാരി വൈക്കം സ്വദേശി രമ്യയുടെ മൊഴി. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇയാളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കി. അതേസമയം, കേസിലെ ഒന്നാം പ്രതിയായ ഗ്രേഡ് എസ്‌ഐ ആയിരുന്ന കെ.കെ. ബൈജു നിലവില്‍ ഒളിവിലാണ്. ഇയാളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാണെന്നും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും എറണാകുളം എസിപി സിബി ടോം പറഞ്ഞു.എറണാകുളത്തെ സ്പായില്‍ ബോഡി മസാജിംഗിന് എത്തിയ പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയാണ് സംഘം നാലു ലക്ഷം രൂപ തട്ടിയെടുത്തത്. സ്പാ ജീവനക്കാരിയുടെ സ്വര്‍ണമാല മോഷ്ടിച്ചെന്നു ഭീഷണിപ്പെടുത്തിയായിരുന്നു പണം തട്ടിയത്. വ്യാജ പരാതി ഉന്നയിച്ച സ്പാ ജീവനക്കാരി രമ്യയെ കഴിഞ്ഞ ദിവസമാണ്. കേസില്‍ ഇവര്‍ മൂന്നാം…

Read More

പണം തട്ടിയെടുത്ത കേസ്; സസ്‌പെന്‍ഷനിലായ ഗ്രേഡ് എസ്‌ഐ കെ.കെ. ബൈജുവിനെതിരെ കൂടുതല്‍ പരാതികൾ

കൊച്ചി: മസാജ് പാര്‍ലറില്‍ നിന്ന് മാല മോഷ്ടിച്ചെന്നാരോപിച്ച് സിവില്‍ പോലീസ് ഓഫീസറില്‍ നിന്ന് നാലു ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സസ്‌പെന്‍ഷനിലായ ഗ്രേഡ് എസ്‌ഐ കെ.കെ. ബൈജുവിനെതിരെ കൂടുതല്‍ പരാതികള്‍. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിലെ പ്രതിയോടു കേസ് ഒത്തു തീര്‍പ്പാക്കാനായി എട്ടു പവന്‍ സ്വര്‍ണം ആവശ്യപ്പെട്ടെന്നാണ് പുതിയ ആരോപണം. ഇതു സംബന്ധിച്ച് യുവാവ് ഡിജിപിക്ക് പരാതി നല്‍കിയതായാണു വിവരം. അതേസമയം ഗ്രേഡ് എസ്‌ഐ കെ.കെ.ബൈജുവിന് സിറ്റി പോലീസ് കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്തു. കേസില്‍ ഇയാളെ ഒന്നാം പ്രതിയാക്കി പാലാരിവട്ടം പോലീസ് കേസടുത്ത സാഹചര്യത്തില്‍ എസിപി നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍. നിലവില്‍ ഇയാള്‍ ഒളിവിലാണ്. സ്പാ നടത്തിപ്പുകാരനായ കേസിലെ രണ്ടാം പ്രതി കൊച്ചി സ്വദേശി ഷിഹാമിനെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാം പ്രതിയായ സ്പാ ജീവനക്കാരി ഒളിവിലാണ്. ഇവര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. രണ്ടു…

Read More

കോതമംഗലത്ത് കാട്ടാനയാക്രമണത്തില്‍ രണ്ട് ബൈക്ക് യാത്രികര്‍ക്ക് പരിക്ക്

കോതമംഗലം : കോട്ടപ്പടി വാവേലിയില്‍ കാട്ടാനയാക്രമണത്തില്‍ രണ്ട് ബൈക്ക് യാത്രികര്‍ക്ക് പരിക്ക്. കോട്ടപ്പടി കുളങ്ങാട്ടുകുഴി കല്ലുമുറിക്കല്‍ കെ.വി ഗോപി (കുഞ്ഞ് – 66) , ബന്ധുവായ പട്ടംമാറുകുടി അയ്യപ്പന്‍കുട്ടി (62) എന്നിവര്‍ക്കാണ് പരിക്ക്. രാവിലെ ആറരയോടെ വാവേലിയില്‍ വച്ച് ഏഴു കാട്ടാനകള്‍ ഇവരുടെ ബൈക്കിനു നേരെ പാഞ്ഞടുത്ത് തുമ്പിക്കൈയ്ക്ക് അടിച്ചു തെറിപ്പിക്കുകയുമായിരുന്നുവെന്നാണ് പരിക്കേറ്റവര്‍ പറഞ്ഞത്. ഇരുവരും ബൈക്കില്‍ നിന്ന് തെറിച്ച് ദൂരെ വീണു. ബൈക്കിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കാട്ടാനക്കൂട്ടത്തില്‍ വളരെ ചെറിയ കുട്ടിയാന ഉണ്ടായിരുന്നതുകൊണ്ടാവാം ആനക്കൂട്ടം മറ്റ് പ്രകോപനങ്ങളില്ലാതെ ആക്രമണകാരികളായതെന്നാണ് കരുതുന്നത്. ഉച്ചത്തിലലറിയുള്ള ചിന്നംവിളികേട്ട് ഓടിയെത്തിയ വനം വാച്ചറാണ് ആനക്കുട്ടത്തെ തുരത്തിയത്. ഓടിക്കൂടിയ നാട്ടുകാര്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. രാവിലെ അടുത്തുള്ള ജംഗ്ഷനില്‍ ചായകുടിച്ച് പണിക്ക് പോകാനായി ബൈക്കില്‍ പുറപ്പെട്ടതായിരുന്നു ഇരുവരും. കോതമംഗലം താലുക്ക് ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷകള്‍ക്ക് ശേഷം ഇരുവരെയും വിദഗ്ധ ചികിത്സയ്ക്കായി കോതമംഗലം ധര്‍മഗിരി ആശുപത്രിയിലേക്ക്…

Read More

ബൈക്ക് യാത്രികനെ അടിച്ചു വീഴ്ത്തി; കഴുത്തിലെ 4 പവൻ മാലയും പണവും കവർന്നു; അന്വേഷണം  ആരംഭിച്ച് പോലീസ്

അങ്കമാലി: ബൈക്ക് യാത്രികനെ അടിച്ചു വീഴ്ത്തി സ്വര്‍ണമാലയും പണവും കവര്‍ന്നതായി പരാതി.അങ്കമാലി കവരപ്പറമ്പ് മേനാച്ചേരി വീട്ടില്‍ അന്തോണി മകന്‍ ജോണിയാണ് കവര്‍ച്ചക്ക് ഇരയായത്. ഇന്നലെ രാത്രി 9.30 ഓടെ എംസി റോഡില്‍ വേങ്ങൂര്‍ മില്ലുംപടിയിലാണ്് സംഭവം. തടിക്കച്ചവടക്കാരനായ ജോണി വീട്ടിലേക്ക് മടങ്ങവെ പുറകില്‍ നിന്നു ബൈക്കിലെത്തിയവരാണ് കവര്‍ച്ച നടത്തിയത്.കഴുത്തില്‍ അണിഞ്ഞിരുന്ന നാല് പവന്‍ തൂക്കമുള്ള സ്വര്‍ണമാലയും 27,000 രൂപയടങ്ങിയ പേഴ്‌സും മോഷ്ടിച്ചു കടന്നു കളയുകയായിരുന്നു. തലക്കടിയേറ്റ ജോണി താഴെ വീണു കിടക്കുന്നതിന്നിടെ കവര്‍ച്ച നടത്തുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ജോണി അങ്കമാലി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സ തേടി. സംഭവത്തില്‍ അങ്കമാലി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  

Read More

നാലുവയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച സംഭവം; അച്ഛനിൽനിന്ന് മൊഴിയെടുക്കും

കൊച്ചി: നാല് വയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവില്‍ നിന്ന് ഇന്ന് മൊഴിയെടുക്കും. സംഭവത്തില്‍ മരട് കാട്ടിത്തറ സ്വദേശിയായ 30 കാരിയെ ഇന്നലെ മരട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്. നാലുവയസുകാരിയുടെ സ്വകാര്യഭാഗത്ത് ഉള്‍പ്പെടെ പൊള്ളലേറ്റിട്ടുണ്ട്. രണ്ടു ദിവസം മുന്‍പാണ് പൊളളലേല്‍പ്പിച്ചത്. കുട്ടിയുടെ പരിക്ക് ശ്രദ്ധയില്‍പ്പെട്ട അധ്യാപകര്‍ വിവരം ചോദിച്ചപ്പോഴാണ് സ്ഥിരമായി അമ്മ തന്നെ അടിക്കുമായിരുന്നുവെന്ന് കുട്ടി അധ്യാപകരോടു പറഞ്ഞത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയിലാണ് മരട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്.അമ്മ കുട്ടിയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്നും മൂത്ത കുട്ടിയെയും ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. സംഭത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്. കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി. പോലീസിന്‍റെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ആഭ്യന്തര അന്വേഷണ സമിതിയുടെയും റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചായിരിക്കും കുട്ടികളെ വിട്ടുനല്‍കുന്ന കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാകുക.

Read More

തെരഞ്ഞെടുപ്പ് ചിഹ്നം; പാർട്ടി ഭാരവാഹികളുടെ ഒപ്പ് സാക്ഷ്യപ്പെടുത്തി സമർപ്പിക്കണം; അവസാന തീയതി 24

കൊച്ചി : തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായി രാഷ്‌ട്രീയപാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു. സ്ഥാനാർഥികൾക്ക് ചിഹ്നം ശിപാർശ ചെയ്യുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ള പാർട്ടി ഭാരവാഹികളുടെ ഒപ്പ് അതത് രാഷ്‌ട്രീയ പാർട്ടികളുടെ സംസ്ഥാന ഭാരവാഹികൾ സാക്ഷ്യപ്പെടുത്തി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് സമർപ്പിക്കണം. പകർപ്പ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അയയ്ക്കുകയും വേണം. ചിഹ്നം ശിപാർശ ചെയ്യുന്നതിന് അധികാരപ്പെടുത്തിയിട്ടുള്ള പാർട്ടി ഭാരവാഹികൾ, സ്വന്തം കൈപ്പടയിൽ ഒപ്പ് വച്ച ശിപാർശ കത്ത് ബന്ധപ്പെട്ട വരണാധികാരി ചിഹ്നം അനുവദിക്കുന്ന 24 ന് വൈകിട്ട് മൂന്നിന് മുൻപ് സമർപ്പിക്കണം. ഓൺലൈനായും തുക കെട്ടിവയ്ക്കാംകൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾക്ക് നിക്ഷേപത്തുക ഓൺലൈനായി അടക്കാം. ഇ-ട്രഷറി മുഖേന തുക കെട്ടിവെക്കാനുള്ള അവസരമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിട്ടുള്ളത്.ട്രഷറിയുടെ വെബ് സൈറ്റായ www.etreasury.kerala.gov.in വഴി നെറ്റ് ബാങ്കിംഗ്, കാർഡ് പേയ്‌മെന്‍റ്, യുപിഐ, ക്യു.ആർ കോഡ് തുടങ്ങിയ മാർഗങ്ങൾ ഉപയോഗിച്ച്…

Read More

ഭര്‍ത്താവിനെ കാണാതായി; പരാതി നൽകിയിട്ടും അന്വേഷണമില്ല; ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ഭാര്യയുടെ ഹര്‍ജി

കൊച്ചി: തന്‍റെ ഭര്‍ത്താവ് റഫീക് തോട്ടത്തിലിനെ കാണാതായ സംഭവത്തില്‍ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ കതിരൂര്‍ സ്വദേശിനിയായ കെ.ബി. സുഹറാബി ഹൈക്കോടതിയില്‍ ഹര്‍ജി നൽകി. കേസില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി. ഹര്‍ജിക്കാരിയുടെ ഭര്‍ത്താവ് റഫീക് തോട്ടത്തില്‍ (58) വര്‍ഷങ്ങളായി ചേരാനല്ലൂര്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ മുന്നില്‍ വര്‍ഷങ്ങളായി ചായക്കട നടത്തി വരികയായിരുന്നു. കഴിഞ്ഞ ജൂണ്‍ 11ന് രാവിലെ ചായക്കടയില്‍ നിന്നാണ് ഇദ്ദേഹത്തെ കാണാതായത്. പിന്നീട് അദ്ദേഹത്തിന്‍റെ മൊബൈല്‍ ഫോണ്‍ കടയ്ക്കുള്ളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതായി ഹര്‍ജിയില്‍ പറയുന്നു. ചേരാനല്ലൂര്‍ പോ ലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടും അന്വേഷണത്തില്‍ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഒക്ടോബര്‍ 16ന് എറണാകുളം റൂറല്‍ എസ്പി.ക്ക് വിശദമായ പരാതി നല്‍കിയിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ഹര്‍ജിക്കാരിയുടെ…

Read More

സംസ്ഥാനത്ത്  135 സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ കുറവ് ; നിലവിലുള്ളവര്‍ക്ക് ഇരട്ടി ജോലി ഭാരം

കൊച്ചി: സംസ്ഥാനത്ത് നിലവില്‍ 135 സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ കുറവ്. ഇതുമൂലം പലര്‍ക്കും ഒന്നിലധികം വകുപ്പുകളുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്.ഉദ്യോഗസ്ഥരുടെ കുറവ് പദ്ധതികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായും നിലവിലുള്ളവര്‍ക്ക് ഇരട്ടി ജോലി ഭാരം ഏല്‍പ്പിക്കുന്നതായും ആക്ഷേപമുണ്ട്. ഐഎഎസ് കേഡറില്‍ 78, ഐപിഎസ് കേഡറില്‍ 26, ഐഎഫ്എസ് കേഡറില്‍ 31 എന്നിങ്ങനെയാണ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ അഭാവം. നിലവില്‍ ഒരു വകുപ്പ് മേധാവിക്ക് ഒട്ടനവധി വകുപ്പുകളുടെ അധിക ചുമതലകള്‍ നല്‍കിയിരിക്കുകയാണ്. അഖിലേന്ത്യ സര്‍വീസില്‍ ഉള്ളവര്‍ക്ക് പലപ്പോഴും കേരളത്തിലേക്ക് മടങ്ങാന്‍ താത്പര്യമില്ലാത്തതാണ് ഈ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുന്നത്. കേരള കേഡറിലുള്ള ഓഫീസര്‍മാര്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്നുമുണ്ട്. ഐഎഎസ് ഉദ്യോഗസ്ഥരില്‍ 30 പേര്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലും ഒമ്പതു പേര്‍ സംസ്ഥാന ഡെപ്യൂട്ടേഷനിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഐപിഎസ് ഉദ്യോഗസ്ഥരില്‍ 30 പേര്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലും അഞ്ചു പേര്‍ സംസ്ഥാന ഡെപ്യൂട്ടേഷനിലും ജോലി ചെയ്യുന്നു. ഐഎഫ്എസ് ഉദ്യോഗസ്ഥരില്‍ 13…

Read More

ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട കേസ്; ഹൈക്കോടതി ഉത്തരവ് പാലിച്ചില്ല: ഡെപ്യൂട്ടി കളക്ടര്‍ക്ക് പിഴ

കൊച്ചി: ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് പാലിക്കാത്ത റവന്യൂ ഉദ്യോഗസ്ഥന് പിഴ ചുമത്തി ഹൈക്കോടതി.കോട്ടയം ഡെപ്യൂട്ടി കളക്ടറും പാലക്കാട് മുന്‍ ആര്‍ഡിഒയുമായ എസ്. ശ്രീജിത് 10,000 രൂപ അപേക്ഷകന് നല്‍കണം. അപേക്ഷ വീണ്ടും പരിഗണിച്ച് രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്നും ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടു. പാലക്കാട് കണ്ണാടി സ്വദേശി സി. വിനുമോന്‍റെ ഹര്‍ജി തീര്‍പ്പാക്കിയാണ് ഉത്തരവ്. കോടതിയില്‍ കഴമ്പില്ലാത്ത സത്യവാങ്മൂലം സമര്‍പ്പിച്ച ശ്രീജിത്തിനെതിരേ അച്ചടക്ക നടപടിയെടുക്കുന്ന കാര്യം പരിശോധിക്കണമെന്നും കോടതി സര്‍ക്കാരിന് നിർദശം നല്‍കി. ഹര്‍ജിക്കാരന്‍ ഉടമയായ അഞ്ച് സെന്‍റ് സ്ഥലം തരംമാറ്റുന്നതിനാണ് പാലക്കാട് ആര്‍ഡിഒയ്ക്ക് അപേക്ഷന ല്‍കിയത്. വര്‍ഷങ്ങളായി തരിശായികിടക്കുന്ന ഭൂമിയാണ്. എന്നാല്‍ ഭൂമി കൃഷിയോഗ്യമാണെന്ന് വ്യക്തമാക്കി അപേക്ഷ നിരസിച്ചു. ഇതിനെതിരേ ഹര്‍ജി നല്‍കിയതിനെത്തുടര്‍ന്ന് അപേക്ഷ വീണ്ടും പരിഗണിക്കാന്‍ ഹൈക്കോടതി നേരത്തേ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അതേ വാചകങ്ങള്‍ തന്നെ രേഖപ്പെടുത്തി അപേക്ഷ തള്ളുകയായിരുന്നു. ഇതിനെതിരെയാണ് ഹര്‍ജിക്കാരന്‍…

Read More