കൊച്ചി: മണ്ണൂത്തി – ഇടപ്പള്ളി ദേശീയ പാതയില്‍ പാലിയേക്കര ടോള്‍ പിരിവ് തടഞ്ഞ ഉത്തരവ് ഹൈക്കോടതി വീണ്ടും നീട്ടി. മരവിപ്പിച്ച ഉത്തരവ് ഡിവിഷന് വ്യാഴാഴ്ചവരെയാണ് നീട്ടിയത്. പൊതുതാല്പര്യം സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് ഹര്‍ജി പരിഗണിക്കവേ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോന് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് പറഞ്ഞു. ഇവിടത്തെ ഗതാഗതക്കുരുക്കിന് ഭാഗിക പരിഹാരമുണ്ടായതായി തൃശൂര്‍ ജില്ല കലക്ടര്‍ ഇന്നലെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 18 നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതില്‍ 13 എണ്ണം തൃപ്തികരമായി നടപ്പാക്കിയെന്ന് പോലീസും ഗതാഗതവകുപ്പും ഉറപ്പാക്കിയതായി ഓണ്‍ലൈനിലൂടെ ഹാജരായ ജില്ലാ കലക്ടര്‍ ഹൈക്കോടതിയെ അറിയിക്കുകയുണ്ടായി. പ്രശ്ന പരിഹാരത്തിനായി കലക്ടര്‍ നല്കിയ നിര്‍ദേശങ്ങളെല്ലാം പാലിച്ചതായി ദേശീയ പാത അതോറിറ്റിയും വ്യക്തമാക്കി. തുടര്‍ന്ന് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഹര്‍ജി ഇന്ന് പരിഗണിക്കാനായി മാറ്റുകയായിരുന്നു. മണ്ണുത്തി– ഇടപ്പള്ളി മേഖലയിലെ പ്രശ്നങ്ങള്‍ ദേശീയ പാത അതോറിറ്റി പരിഹരിച്ചെന്നുള്ള കലക്ടറുടെ…
Read MoreCategory: Kochi
മിസ് കേരള 2025; സൗന്ദര്യകിരീടം നിയമവിദ്യാര്‍ഥിനി തിരുവനന്തപുരം സ്വദേശിനി ശ്രീനിധി സുരേഷിന്
കൊച്ചി: സ്വയംവര സില്‍ക്സ് ഇംപ്രസാരിയോ മിസ് കേരള സില്‍വര്‍ ജൂബിലി 2025 എഡിഷനില്‍ സൗന്ദര്യകിരീടം നിയമവിദ്യാര്‍ഥിനിയായ തിരുവനന്തപുരം സ്വദേശിനി ശ്രീനിധി സുരേഷിന്. തൃശൂര്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് വിദ്യാര്‍ഥിനി അഞ്ജലി ഷമീര്‍ ഇറ്റേണല്‍ ബ്യൂട്ടി ഫസ്റ്റ് റണ്ണറപ്പും പ്രോജക്ട് ഡിസൈനറായ തിരുവല്ല സ്വദേശിനി നിതാര സൂസന് ജേക്കബ് ബ്യൂട്ടി വിത്ത് എലഗന്‍സ് സെക്കൻഡ് റണ്ണറപ്പുമായി. സര്‍ക്കിള്‍ ഓഫ് ഇലക്വന്സാണ് ടൈറ്റില്‍ വിന്നര്‍. കൊച്ചി ഇടപ്പള്ളി ഹോട്ടല്‍ മാരിയറ്റില്‍ അരങ്ങേറിയ ഇംപ്രസാരിയോ മിസ് കേരള 2025ല്‍ കഴിഞ്ഞ വര്‍ഷത്തെ മിസ് കേരള മേഘ ആന്റണി ശ്രീനിധിയെ കിരീടം അണിയിച്ചു. മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍-എയ്ഞ്ചല്‍ തോമസ്, മിസ് ബ്യൂട്ടിഫുള്‍ സ്മൈല്‍-ദേവിക വിദ്യാധരന്, മിസ് ബ്യൂട്ടിഫുള്‍ സ്കിന്‍-ബി. ലക്ഷ്മിപ്രിയ, മിസ് ബ്യൂട്ടിഫുള്‍ ഐസ്-ശ്രീനിധി, മിസ് കണ്ജിനിയലിറ്റി-ജിനു, മിസ് ബ്യൂട്ടിഫുള്‍ വോയ്സ്-പൂജ സത്യേന്ദ്രന്‍, മിസ് ഫിറ്റ്നെസ്-അഞ്ജലി ഷമീര്‍, മിസ് ഫോട്ടോജെനിക്-എല്‍.എസ്. ശ്രീലക്ഷ്മി, മിസ്…
Read Moreരാജ്യത്തെ ഏറ്റവും വലിയ സൈബർ കോണ്‍ഫറന്‍സ്: ‘കൊക്കൂണ്‍ 2025’ കോണ്‍ഫറന്‍സ് അടുത്ത മാസം 10 മുതല്‍ കൊച്ചിയില്‍; രജിസ്ട്രേഷൻ ആരംഭിച്ചു
കൊച്ചി: സൈബര്‍ സുരക്ഷയുടെ പുതിയ കണ്ടുപിടിത്തങ്ങളും സാധ്യതകളും ചര്‍ച്ച ചെയ്യുന്ന “കൊക്കൂണ്‍ 2025′ കോണ്‍ഫറന്‍സ് ഒക്ടോബര്‍ 10നും 11നും കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്തില്‍ നടക്കും. കോണ്‍ഫറന്‍സിനു മുന്നോടിയായി ഏഴു മുതല്‍ ഒമ്പതു വരെ സൈബര്‍ സുരക്ഷാരംഗത്തെ വിദഗ്ധര്‍ നടത്തുന്ന പരിശീലനപരിപാടികള്‍ നടക്കും. ലോകത്തു സൈബര്‍ തട്ടിപ്പുകള്‍ ഉള്‍പ്പെടെയുള്ള സംഘടിത കുറ്റകൃത്യങ്ങള്‍ കൂടി വരുന്ന സാഹചര്യവും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെ കടന്നുകയറ്റം കാരണം ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളും കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്യപ്പെടും. അതോടൊപ്പം കുട്ടികള്‍ക്കുനേരേയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുവേണ്ടി കര്‍മപദ്ധതി നടപ്പാക്കും. ഇതിനായി ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലെയും സൈബര്‍ യൂണിറ്റിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തൃശൂര്‍ പോലീസ് അക്കാഡമിയില്‍ പത്തു ദിവസത്തെ പരിശീലനം നല്‍കും. കുട്ടികള്‍ക്കുനേരേയുള്ള ലൈംഗിക അതിക്രമണങ്ങളും ഇന്റര്‍നെറ്റിലും ഡാര്‍ക്ക് വെബിലൂടെയുമുള്ള ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നത് തടയുന്നതിനുവേണ്ടിയുള്ള ടൂള്‍ കോണ്‍ഫറന്‍സില്‍ പുറത്തിറക്കും. സൈബര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും സൈബര്‍ സുരക്ഷ അനിവാര്യമായ…
Read Moreലഹരിക്ക് അടിമയായ മകൻ നഗരസഭ മുന്‍ കൗണ്‍സിലറെ കുത്തിപ്പരിക്കേല്‍പ്പിച്ചു; മകനെതിരെ പരാതി നൽകാതെ അമ്മ
കൊച്ചി: കൊച്ചി നഗരസഭ മുന്‍ കൗണ്‍സിലറെ മകന് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഗ്രേസി ജോസഫിനാണ് കുത്തേറ്റത്. മകന് ഷെഫീന്‍ ജോസഫാണ് അമ്മയെ കുത്തിയത്. കൈയിലും വയറിലുമായി മൂന്നു കുത്തുകളേറ്റ ഗ്രേസിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ ഇവരുടെ ഭര്‍ത്താവിനും മര്‍ദനമേറ്റു. മകന് ലഹരിക്കടിമയാണെന്നും ആക്രമണത്തിന് ശേഷം ഇയാള്‍ ഒളിവില്‍പോയെന്നും പോലീസ് പറഞ്ഞു. പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തി ഇന്നലെ വൈകിട്ട് അഞ്ചിന് കലൂരില്‍ ഗ്രേസി നടത്തുന്ന കടയില്‍ വച്ചായിരുന്നു സംഭവം. അതേസമയം, ഗ്രേസി മകനെതിരെ പോലീസില്‍ പരാതിയൊന്നും നല്‍കിയിട്ടില്ലെന്നും അതിനാല്‍ ഇതുവരെ കേസ് എടുത്തിട്ടില്ലെന്നും എറണാകുളം നോര്‍ത്ത് പോലീസ് അറിയിച്ചു.
Read Moreറിക്കാര്‍ഡ് കുതിപ്പ്; സ്വര്‍ണവില പവന് 81,600 രൂപ; വരും ദിവസങ്ങളിലും സ്വര്‍ണവില വര്‍ധിക്കാൻ സാധ്യതയെന്ന് വ്യാപാരികൾ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഇന്ന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 10,200 രൂപയും പവന് 81,600 രൂപയുമായി. ചരിത്രത്തില്‍ ആദ്യമായിട്ടാണ് സ്വര്‍ണവില ഇത്രയധികം ഉയരങ്ങളില്‍ എത്തുന്നത്. കഴിഞ്ഞ പത്തിലെ ബോര്‍ഡ് റേറ്റായ ഗ്രാമിന് 10,130 രൂപയും പവന് 81,040 രൂപയും എന്ന സര്‍വകാല റിക്കാര്‍ഡാണ് ഇന്ന് ഭേദിക്കപ്പെട്ടത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ വര്‍ധിച്ച് 8,375 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് 6,520 രൂപയും ഒമ്പതു കാരറ്റ് സ്വര്‍ണത്തിന് 4,205 രൂപയുമാണ് വിപണി വില. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3653 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 88.37 മായി. കഴിഞ്ഞ ദിവസം സ്വര്‍ണവില 3620 ഡോളര്‍ വരെ താഴ്ന്നതിനുശേഷമാണ് 3653 ഡോളറിലേക്ക് എത്തിയത്. നിലവിലുള്ള സാഹചര്യങ്ങളെല്ലാം സ്വര്‍ണത്തിന് അനുകൂലമാണ്. യുഎസ്…
Read Moreകോൺഗ്രസ് നേതാവ് പി.പി. തങ്കച്ചൻ അന്തരിച്ചു; വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ അന്ത്യം
കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന പി.പി. തങ്കച്ചൻ(86) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. മുൻ കെപിസിസി പ്രസിഡന്റായിരുന്ന പി.പി. തങ്കച്ചൻ, 1991-1995ലെ കെ. കരുണാകരൻ മന്ത്രിസഭയിൽ സ്പീക്കറായും 1995-1996 ലെ എ.കെ. ആന്റണി മന്ത്രിസഭയിൽ കൃഷിവകുപ്പ് മന്ത്രിയായും 1996-2001ലെ നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ചീഫ് വിപ്പായും പ്രവർത്തിച്ചു. 2004 ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായതോടെ യുഡിഎഫ് കൺവീനറായ തങ്കച്ചൻ 2018 വരെ ഈ പദവി തുടർന്നു. 1982ൽ പെരുമ്പാവൂരിൽ നിന്നാണ് പി.പി. തങ്കച്ചൻ ആദ്യമായി നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്.
Read Moreകസ്റ്റഡിമര്ദന ആരോപണങ്ങള്‍ നേരിടുന്ന ഡിവൈഎസ്പി മധുബാബു മനുഷ്യാവകാശ സംഘടനയിലെ അംഗം
കൊച്ചി: സംസ്ഥാനത്തെ പലയിടങ്ങളില്‍ നിന്നായി കസ്റ്റഡി മര്‍ദന പരാതി ഉയരുന്ന ആലപ്പുഴ ഡിവൈഎസ്പി എം . ആര് മധുബാബു മനുഷ്യാവകാശ സംഘടനയുടെ അഡ്വൈസര്‍ ബോര്‍ഡ് അംഗം.പെരുമ്പാവൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ റൈറ്റ്സ് ഫോറം എന്ന സംഘടനയുടെ അഡ്വൈസറി ബോര്‍ഡിലാണ് മധുബാബു ഉള്ളത്. ഐ എസ് ഒ, ഐ എ എഫ് അംഗീകാരമുള്ള സംഘടനയാണ് ഹ്യൂമന്‍ റൈറ്റ്സ് ഫോറം. മധു ബാബുവിനെതിരെ തുടര്‍ച്ചയായി മര്‍ദന പരാതി ഉയരുന്ന സാഹചര്യത്തിലാണ് ഇദ്ദേഹത്തിന്റെ മനുഷ്യാവകാശ സംഘടനയിലെ അംഗത്വം ചര്‍ച്ചയാവുന്നത്.2006ല്‍ കസ്റ്റഡിയിലെടുത്ത പ്രതിയെ ജീപ്പില്‍ വിവസ്ത്രനാക്കി ശരീരത്തില്‍ ചൊറിയണം തേക്കുകയും മര്‍ദിക്കുകയും ചെയ്ത കേസില്‍ കോടതി ശിക്ഷിച്ച മധു ബാബു പോലീസ് സംഘടന നേതാവു കൂടിയാണ്. ഡിവൈഎസ്പിമാരുടെ സംഘടനയായ സീനിയര്‍ പോലീസ് ഓഫിസേഴ്സ് അസോസിയേഷന് സംസ്ഥാന ട്രഷററാണ് മധു. 2006 ഓഗസ്റ്റില്‍ മധുബാബു ചേര്‍ത്തല എസ്ഐ ആയിരിക്കെയാണ് കസ്റ്റഡിയി ലെടുത്ത പ്രതിയെ നഗ്നനാക്കി…
Read Moreഓണം വിപണിയില്‍ റിക്കാര്‍ഡ് വിറ്റുവരവുമായി കണ്‍സ്യൂമര്‍ഫെഡ്
കൊച്ചി: ഓണം വിപണിയില്‍ റിക്കാര്‍ഡ് വിറ്റുവരവുമായി കണ്‍സ്യൂമര്‍ഫെഡ്. നേരിട്ടും അല്ലാതെയും ഓണക്കാലത്ത് കണ്‍സ്യൂമര്‍ഫെഡ് നടത്തിയ വില്പനയിലൂടെ 312 കോടി രൂപയാണ് ഇക്കുറി നേടിയത്. നേരിട്ടുള്ള വില്പനയില് 187 കോടി രൂപയും സഹകരണമേഖലയിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെ നടത്തിയ ഓണവിപണി വഴി 125 കോടി രൂപയും വിറ്റുവരവുണ്ടായി. സഹകരണസംഘങ്ങള്‍ നടത്തിയ 1579 ഓണച്ചന്തകളിലൂടെയും 164 ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെയുമാണ് നേട്ടം. കണ്‍സ്യൂമര്‍ഫെഡ് നേരിട്ടു നടത്തിയ വില്പനയില് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 64 കോടിയുടെ അധികവരുമാനമാണ് ഈ വര്‍ഷമുണ്ടായത്. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സര്‍ക്കാര്‍ സബ്സിഡിയോടും മറ്റു നിത്യോപയോഗ സാധനങ്ങള്‍ 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവിലുമാണ് വിപണിയിലെത്തിച്ചത്. സര്‍ക്കാര്‍ സബ്സിഡിയോടുകൂടിയ സാധനങ്ങളുടെ വില്പനയിലൂടെ 110 കോടിയും മറ്റു നിത്യോപയോഗ സാധനങ്ങളുടെ വില്പന വഴി 77 കോടി രൂപയുമാണ് നേരിട്ടുള്ള വില്പനയിലൂടെ നേടിയത്. ഓഗസ്റ്റ് 26 മുതല്‍ കഴിഞ്ഞ നാലു വരെയായിരുന്നു…
Read Moreസാമ്പത്തിക തട്ടിപ്പ് കേസ്; നടന് സൗബിന്റെ വിദേശ യാത്രാനുമതി സംബന്ധിച്ച ഹൈക്കോടതി വിധി നാളെ
കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ നിര്‍മാതാവ് ഷോണ്‍ ആന്റണി, നടന് സൗബിന് ഷാഹിര്‍ എന്നിവര്‍ വിദേശ യാത്രയ്ക്ക് അനുമതി തേടി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി നാളെ വിധിപറയും. സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികളായ ഹര്‍ജിക്കാര്‍ക്ക് ജാമ്യവ്യവസ്ഥയുടെ ഭാഗമായി വിചാരണക്കോടതി വിദേശ യാത്രാനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരേയാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. സൗബിന് തിരക്കേറിയ നടനായതിനാല്‍ യാത്രാവിലക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് അഭിഭാഷകന് ചൂണ്ടിക്കാട്ടി. എന്നാല്‍ കേസന്വേഷണം പ്രാരംഭഘട്ടത്തിലായതിനാല്‍ ഇന്ത്യ വിടാന്‍ അനുവദിക്കരുതെന്ന് പ്രോസിക്യൂഷന് വാദിച്ചു. ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.
Read Moreമന്ത്രി സജി ചെറിയാനെതിരെ സാന്ദ്രാ തോമസ് ; മന്ത്രിയുടെ പ്രസ്താവന പവര്‍ ഗ്രൂപ്പിന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി
കൊച്ചി: സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമര്‍ശനവുമായി നിര്‍മാതാവ് സാന്ദ്രാ തോമസ്. ഇരകളാക്കപ്പെട്ട സ്ത്രീകള്‍ സമ്മര്‍ദം മൂലമാണ് ഹേമ കമ്മിറ്റി മുമ്പാകെ പരാതി നല്‍കിയത് എന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവന ഇരകളോടുള്ള അവഹേളനമാണെന്ന് സാന്ദ്രാ തോമസ് പറഞ്ഞു. സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയത് മന്ത്രിയാണെന്നും മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നില്‍ പവര്‍ ഗ്രൂപ്പിന്റെ സമ്മര്‍ദമുണ്ടെന്നുമാണ് സാന്ദ്ര ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്.ഇരകള്‍ ഭാവിയില്‍ അവര്‍ക്കുണ്ടാകാന്‍ പോകുന്ന പ്രതിസന്ധികളെയും ഒറ്റപ്പെടലുകളെയും മുന്നില്‍ കണ്ടുകൊണ്ടാണ് പരാതിയുമായി മുന്നോട്ട് വരുന്നതെന്നും ഇത്തരം പ്രസ്താവനകള്‍ മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും സാന്ദ്രാ തോമസിന്റെ പോസ്റ്റില്‍ പറയുന്നു. ഇരകളാക്കപ്പെട്ട സ്ത്രീകള്‍ ഒരു ത്യാഗമാണ് പരാതി പറയുന്നതിലൂടെ ചെയ്യുന്നത്. നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ ഒരു ഗായിക ഒരു ഗാനരചയിതാവിനു നേരെ ലൈംഗികാധിക്ഷേപ പരാതി ഉന്നയിച്ചപ്പോള്‍ ആ ഗായികയെ ഏഴു വര്‍ഷത്തോളം ഒറ്റപ്പെടുത്തി എന്നാണ് ആ ഗായിക…
Read More