കൊച്ചി: അഭിമന്യു വധക്കേസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിലെ ആദ്യ 16 പ്രതികള്‍ക്കും ഹാജരാകാന്‍ കോടതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓണ്‍ലൈന്‍ ആയി ഹാജരാകാമെന്ന പ്രതികളുടെ വാദം കോടതി തള്ളിയിരുന്നു.ഓഗസ്റ്റ് 10ന് കേസ് പരിഗണിക്കുമ്പോള്‍ 16 പ്രതികളും നേരിട്ടു ഹാജരാകണമെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഓഗസ്റ്റ് 6ന് കേസ് പരിഗണിച്ചപ്പോള്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പ്രതികളാരും ഹാജരായിരുന്നില്ല. മാധ്യമങ്ങള്‍ ദൃശ്യങ്ങള്‍ പകര്ത്തുന്നതിനാല് നേരിട്ട് ഹാജരാകാന്‍ ആവില്ലെന്നും അഭിഭാഷകര്‍ മുഖേനെ വിചാരണ അനുവദിക്കണമെന്നുമായിരുന്നു പ്രതികള്‍ കോടതിയെ അറിയിച്ചത്.16 പ്രതികള്‍ക്കെതിരെ ഐപിസി 323 വകുപ്പ് കൂടി ചുമത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാനായാണ് പ്രതികളോട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചത്. കേസില്‍ നാല് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് ജൂലൈ 14ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. വിചാരണ വൈകുന്നതിനെതിരെ അഭിമന്യുവിന്റെ അമ്മ…
Read MoreCategory: Kochi
ഫ്രീഡം ക്വിസ് വിവാദം: സസ്പെന്ഷന് റദ്ദാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ച് അധ്യാപകന്
കൊച്ചി: ഫ്രീഡം ക്വിസ് സവര്‍ക്കര്‍ വിവാദത്തില്‍ സസ്പെന്ഷന് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകന് ഹൈക്കോടതിയെ സമീപിച്ചു. കാസര്‍കോട് പള്ളത്തടുക്ക എയുപി സ്കൂളിലെ അധ്യാപകന് ഗുരുപ്രസാദ് ആണ് ഹര്‍ജി നല്‍കിയത്. സസ്പെന്ഷന് ഉത്തരവ് റദ്ദാക്കണമെന്നും അച്ചടക്ക നടപടികള്‍ സ്റ്റേ ചെയ്യണമെന്നുമാണ് ആവശ്യം. ചരിത്ര ചോദ്യത്തിനുള്ള ഉത്തരമായിരുന്നു വി.ഡി. സവര്‍ക്കറുടെ പേര്. അതിന്റെ പേരില്‍ അധ്യാപകനെതിരെ നടപടിയെടുക്കുന്നത് അന്യായമാണ്. വി.ഡി. സവര്‍ക്കറുടെ തടവ് ജീവിതത്തിന് കേന്ദ്രസര്‍ക്കാരിന്റെ കൈയിൽ രേഖകളുണ്ട്. സവര്‍ക്കറുടെ പേരില്‍ തപാല്‍ സ്റ്റാമ്പുമുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും. ഓഗസ്റ്റ് ആറിന് നടന്ന ക്വിസ് മത്സരത്തിലായിരുന്നു ബ്രിട്ടീഷുകാരുടെ കൈയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി ആരെന്ന ചോദ്യവും ഉത്തരമായി വി.ഡി. സവര്‍ക്കര്‍ എന്നുമാണ് നല്‍കിയത്. കുമ്പള, കാസര്‍ഗോഡ്, മഞ്ചേശ്വരം ഉപജില്ലകളിലെ എല്‍പി സ്കൂളുകളില്‍ നടത്തിയ ഫ്രീഡം ക്വിസ് മത്സരത്തിനാണ് സവര്‍ക്കറെ മഹത്വവല്‍ക്കരിക്കുന്ന…
Read Moreഅർജുൻ ആയങ്കിയുടെ അറസ്റ്റ്: അധിക്ഷേപ കമന്റിട്ട ഗ്രേഡ് എസ്ഐയെ സ്ഥലം മാറ്റി
കൊച്ചി: കേരള പോലീസിനെ വെല്ലുവിളിച്ച് ഒളിവിലായിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയുടെ അറസ്റ്റിൽ ഫേസ് ബുക്കിൽ അധിക്ഷേപ കമന്റിട്ട ഗ്രേഡ് എസ് ഐ യെ സ്ഥലം മാറ്റി. എറണാകുളം വിജിലൻസ് സ്പെഷൽ സെല്ലിലെ ഗ്രേഡ് എസ് ഐ ടി.ആർ. ജയകുമാറിനെയാണ് അവിടെ നിന്ന് മാതൃ യൂണിറ്റായ കൊച്ചി സിറ്റിയിലേക്ക് മാറ്റിയത്. ഇയാളുടെ വിവാദ കമന്റിനെക്കുറിച്ച് സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചതായാണ് വിവരം. അർജുൻ ആയങ്കിയുടെ അറസ്റ്റ് സംബന്ധിച്ച് ഒരു ഓൺലൈൻ മാധ്യമത്തിൽ വന്ന വാർത്തയ്ക്ക് താഴെ “ഇതിനു മുമ്പ് ഇതുപോലൊരു ഓപ്പറേഷൻ നടത്തിയത് ബലാംത്സംഗ പ്രതി മാങ്ങാണ്ടിയെ പിടിക്കാനായിരുന്നു എന്ന് ” ജയകുമാർ കമന്റിടുകയായിരുന്നു. ഇത് ഒരു വിഭാഗം പോലീസുകാർക്കിടയിൽ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കി യിരുന്നു.
Read Moreകൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിച്ചിൽ
മൂന്നാർ: കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. മൂന്നാർ കല്ലാറിനു സമീപമാണ് റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുതാണത്. ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. കഴിഞ്ഞ ശനിയാഴ്ച മാത്രം നേര്യമംഗലം മുതൽ മൂന്നാർ വരെയുള്ള പാതയിൽ വിവിധയിടങ്ങളിൽ മണ്ണിടിയുകയും അടിമാലി ടൗൺ വെള്ളക്കെട്ടിൽ മുങ്ങുകയും ചെയ്തിരുന്നു. തുടർച്ചയായ ഉണ്ടാകുന്ന ഇത്തരം സംഭവങ്ങൾ യാത്രക്കാരെയും പ്രദേശവാസികളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ദേശീയപാത നിർമാണവും പ്രദേശത്ത് പെയ്യുന്ന കനത്ത മഴയുമാണ് തുടർച്ചയായ മണ്ണിടിച്ചിലിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. അശാസ്ത്രീയമായ ദേശീയപാത നിർമാണം കാരണമാണ് പലതവണ ഈ പ്രദേശത്ത് വലിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുള്ളതെന്നും നാട്ടുകാർ കുറ്റപ്പെടുത്തി.
Read Moreഅര്ജുന് ആയങ്കി എവിടെ? വ്യാപക തെരച്ചിലിനിടെ പോസ്റ്റുകളിട്ട് പ്രകോപനം; കേസുകളുടെ എണ്ണവും കൂടുന്നു
കൊച്ചി: കുപ്രസിദ്ധ ക്രിമിനല്‍ അര്ജുന് ആയങ്കിയ്ക്കായി വ്യാപക തെരച്ചില്‍. ഇതിനിടെ മുഖ്യമന്ത്രി വി.ഡി. സതീശനെ അപമാനിച്ചു കൊണ്ട് സമൂഹമാധ്യമത്തില്‍ പോസ്റ്റ് പങ്കുവച്ചതിനെതിരെ പ്രതിക്കെതിരെ വീണ്ടും കേസ് എടുത്തു. മനോജ് ജോസ് ആഴകത്ത് എന്നയാള്‍ ഡിജിപിക്ക് ഇമെയില്‍ വഴി അയച്ച പരാതിയില്‍ ആലുവ സൈബര്‍ പോലീസ് ആണ് കേസ് എടുത്തത്. കോമാളി, നുണയന്, പറഞ്ഞ വാക്കിന് വിലയില്ലാത്തയാള്‍ എന്നതടക്കം അധിക്ഷേപ, അശ്ലീല പരാമര്‍ശങ്ങളാണ് മുഖ്യമന്ത്രിക്കെതിരെ അര്ജുന് ആയങ്കി നടത്തിയത്. ഇതില്പരം നാണക്കേട് കേരള ജനതയ്ക്കില്ല. ഇതിനേക്കാള്‍ നല്ലത് പിണറായി വിജയന് ആയിരുന്നു എന്നല്ല, ഇതിനേക്കാള്‍ നല്ലത് ഉമ്മന്‍ചാണ്ടി ആയിരുന്നു എന്ന് പറയാന്‍ ആഗ്രഹിക്കുന്നുവെന്നാണ് അര്ജുന് ആയങ്കി ഈ മാസം അഞ്ചിന് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. മുഖ്യമന്ത്രിയെ പൊതുസമൂഹത്തില്‍ അപമാനിച്ച് ജനങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയുണ്ടാക്കി ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടു കൂടി ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചു എന്നാണ് എഫ്ഐആര്‍ പറയുന്നത്. ഐടി ആക്ടുകള്‍…
Read Moreതുടര്‍ച്ചയായ അവധിയും അധ്യാപകരുടെ സെന്‍സസ് ഡ്യൂട്ടിയും; ഓണപ്പരീക്ഷയുടെ കാര്യത്തില്‍ ആശങ്ക
കൊച്ചി: സംസ്ഥാനത്തെ സ്കൂളുകളില്‍ മഴക്കെടുതിയാലുള്ള അവധി പ്രഖ്യാപനവും അധ്യാപകരുടെ സെന്‍സസ് ഡ്യൂട്ടിയും മൂലം ഓണപ്പരീക്ഷ ആശങ്കയില്‍. കനത്ത മഴയെ തുടര്‍ന്ന് പല ജില്ലകളിലും ഒരാഴ്ചയായി ക്ലാസില്ല. 13 നാണ് സംസ്ഥാനത്ത് സ്കൂളുകളില്‍ ഓണപ്പരീക്ഷ ആരംഭിക്കുന്നത്. തുടര്‍ച്ചയായ അവധി വന്നതോടെ ഓണപ്പരീക്ഷയ്ക്കുള്ള പാഠഭാഗങ്ങള്‍ പലയിടത്തും പൂര്‍ത്തിയായിട്ടില്ലെന്നതാണ് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ആശങ്ക ഇരട്ടിയാക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളില്‍ ഇനി എന്ന് ക്ലാസ് തുടങ്ങാനാകുമെന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുകയാണ്. ഈമാസം 13 മുതല്‍ ഓണപ്പരീക്ഷ ആരംഭിക്കുമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം (ക്യുഐപി) മീറ്റിംഗിലും 13നു തന്നെ ഓണപ്പരീക്ഷ നടത്തണമെന്നാണ് നിര്‍ദ്ദേശം. വിദ്യാഭ്യാസ വകുപ്പിന്റെ ഇയര്‍ പ്ലാന്‍ അനുസരിച്ച് ജൂണ്‍ മാസത്തില്‍ ക്ലാസുകള്‍ ആരംഭിച്ച് ഓഗസ്റ്റ്, ഡിസംബര്‍, മാര്‍ച്ച് മാസങ്ങളില്‍ പരീക്ഷ നടത്തണമെന്നാണ് തീരുമാനം. എന്നാല്‍ ഈ സമയത്തിനുള്ളില്‍ പാഠഭാഗങ്ങള്‍ പഠിപ്പിച്ച് തീര്‍ന്നില്ലെങ്കില്‍ എന്തു ചെയ്യണമെന്നതിനെക്കുറിച്ച് വ്യക്തത വരുത്തിയിട്ടുമില്ല.…
Read Moreപുതുക്കാട് ബൈക്ക് യാത്രികൻ പിക്കപ്പ് വാൻ ഇടിച്ചുമരിച്ച സംഭവം; കൊലപാതകമെന്ന് ബന്ധുക്കൾ; അന്വേഷണം ആവശ്യപ്പെട്ട് എസ്പിക്കു പരാതി
പുതുക്കാട്: ദേശീയപാതയിൽ പുതുക്കാട് ബൈക്ക് യാത്രക്കാരൻ പിക്കപ്പ് വാൻ ഇടിച്ചു മരിച്ച സംഭവം കൊലപാതകമെന്ന ആരോപണവുമായി കുടുംബം. റിജാസിനെ മനഃപൂർവം വാഹനമിടിച്ച് കൊലപ്പെടുത്തിയതാണെന്ന് പിതാവ് ഇബ്രാഹീം മാനു ആരോപിച്ചു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് തൃശൂർ റൂറൽ പോലീസ് മേധാവിക്കും ക്രൈംബ്രാഞ്ചിനും പരാതി നൽകിയിരിക്കുകയാണ് കുടുംബം. ഞായറാഴ്ച വൈകീട്ട് പുതുക്കാട് സിഗ്നലിനു സമീപമായിരുന്നു അപകടം. പട്ടാന്പി തിരുമിറ്റക്കോട് സ്വദേശിയായ റിജാസ്(22) സഞ്ചരിച്ച ബൈക്കിനു പിന്നിലാണ് പിക്കപ്പ് വാൻ ഇടിച്ചത്. റിജാസ് സംഭവസ്ഥലത്തുതന്നെ മരിക്കുകയും ബൈക്കിൽ കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിക്കു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. പിക്കപ്പ് വാൻ നിയന്ത്രണംവിട്ടതാണ് അപകടത്തിനു കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. റിജാസിന്റെ ബൈക്കിനു മുന്നിലുണ്ടായിരുന്ന കാറിലെ കാമറ ദൃശ്യങ്ങളാണു സംശയങ്ങൾക്ക് ഇടയാക്കുന്നത്. അപകടത്തിനിടയാക്കിയ പിക്കപ്പ് വാനിലെ ഡ്രൈവറും റിജാസും തമ്മിൽ അപകടത്തിന് 15 മിനിട്ടുമുൻപ് തർക്കം ഉണ്ടായതായി പരിക്കേറ്റു ചികിത്സയിലുള്ള പെണ്‍കുട്ടി പറഞ്ഞതായി റിജാസിന്റെ ബന്ധുക്കൾ ആരോപിക്കുന്നു.…
Read Moreമൂവാറ്റുപുഴ മാറാടിയിൽ വന്‍ മണ്ണിടിച്ചില്‍; കായനാട് നിവാസികള്‍ ഭീതിയില്‍; അടിയന്തര നടപടി വേണമെന്ന് ആവശ്യം
മൂവാറ്റുപുഴ: കനത്ത മഴയെ തുടര്‍ന്ന് മാറാടി പഞ്ചായത്തിലെ കായനാട് ശൂലം വെള്ളച്ചാട്ടത്തിന് സമീപം വന്‍ മണ്ണിടിച്ചില്‍. ഇന്നലെ വൈകിട്ട് നാലോടെയാണ് ഉഗ്രശബ്ദത്തോടെ പ്രദേശത്ത് മണ്ണിടിഞ്ഞ് വീണത്. 14-ാം വാര്‍ഡില്‍ കായനാടിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഉപേക്ഷിക്കപ്പെട്ട പാറമടയിലാണ് അപകടമുണ്ടായത്. കുന്നിന് ചെരിവിലെ കളിമണ്ണും കൂറ്റന്‍ പാറക്കഷണങ്ങളും താഴെയുള്ള വെള്ളക്കെട്ടിലേക്ക് കുത്തിയൊലിച്ച് പതിക്കുകയായിരുന്നു. മണ്ണിടിച്ചില്‍ ഉണ്ടായ അപകടമേഖലയ്ക്ക് സമീപം മുപ്പതിലേറെ പാറമടകളാണ് നിലവിലുള്ളത്. ഇവയിലെയെല്ലാം പ്രവര്‍ത്തനം നിലച്ചിരിക്കുകയാണെങ്കിലും കനത്ത മഴയില്‍ വന്‍തോതില്‍ വെള്ളം നിറഞ്ഞ് കരകവിഞ്ഞ അവസ്ഥയിലാണ്. ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന ‘ജലബോംബുകള്‍’ പോലെയാണ് പാറമടകള്‍ നില്‍ക്കുന്നതെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടി. പാറമടകളുടെ സംരക്ഷണ ഭിത്തികള്‍ തകര്‍ന്നാല്‍ സമീപത്തെ ജനവാസ മേഖലയും കൃഷിയിടങ്ങളും പൂര്‍ണ്ണമായി വെള്ളത്തിനടിയിലാകും. പ്രദേശത്തെ ദുരന്ത സാധ്യത കണക്കിലെടുത്ത് അധികൃതര്‍ ഉടന്‍ ഇടപെടണമെന്നാണ് കായനാട് നിവാസികളുടെ പ്രധാന ആവശ്യം. വില്ലേജ്, പഞ്ചായത്ത് അധികൃതരും ദുരന്തനിവാരണ സേനയും സ്ഥലം…
Read Moreഅങ്കമാലിയിലെ സ്പിരിറ്റ് വേട്ട: കടത്തിക്കൊണ്ടുവരാൻ തനിക്ക് വാഗ്ദാനം ചെയ്തത് 50,000 രൂപയെന്ന് അറസ്റ്റിലായ രതീഷ്
കൊച്ചി: അങ്കമാലിയിലേക്ക് സ്പിരിറ്റ് കടത്താനായി തനിക്ക് വാഗ്ദാനം ചെയ്തിരുന്നത് 50,000 രൂപയാണെന്ന് അറസ്റ്റിലായ കൊല്ലം ചാത്തന്നൂര്‍ സ്വദേശി രതീഷിന്റെ മൊഴി. ഓണ വിപണി ലക്ഷ്യമിട്ട് വ്യാജ മദ്യം നിര്‍മിക്കാനായി സൂക്ഷിച്ചിരുന്ന 1,248 ലിറ്റര്‍ സ്പിരിറ്റ് അങ്കമാലി എക്സൈസ് ഇന്നലെ പിടികൂടിയിരുന്നു. അറസ്റ്റിലായ കൂട്ടാളി പറവൂര്‍ സ്വദേശി രാജേഷിന്റെ നിര്‍ദേശ പ്രകാരമാണ് കര്‍ണാടകയില്‍ നിന്ന് സ്പിരിറ്റ് കടത്തിക്കൊണ്ടു വന്നതെന്നും രതീഷ് മൊഴി നല്കി. കോതകുളങ്ങര ഭാഗത്ത് പൂട്ടിക്കിടന്നിരുന്ന ഹോളോബ്രിക്സ് ഗോഡൗണിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അങ്കമാലി എക്സൈസ് ഇന്‍സ്പെക്ടറും സംഘവും നടത്തിയ റെയ്ഡിലാണ് സ്പിരിറ്റ് ശേഖരം കണ്ടെത്തിയത്. ഒരു ലോഡ് സ്പിരിറ്റ് എത്തിക്കുമ്പോള്‍ 50,000 രൂപയാണ് ലഭിച്ചിരുന്നത്. ഹോളോബ്രിക്സ് സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ ബൈജുവിനെയും പ്രധാന പ്രതിയായ രാജേഷിനെയും കേന്ദ്രീകരിച്ച് എക്സൈസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇന്നലെ പിടികൂടിയ ലോഡിന് പുറമെ മറ്റൊരു ലോഡും പ്രതികള്‍ കേരളത്തിലേക്ക് എത്തിച്ചിട്ടുണ്ടെന്നാണ്…
Read More“പിടിക്കാന്‍ പറ്റുമെങ്കില്‍ പിടിക്ക് ‘… പോലീസിനെ വീണ്ടും വെല്ലുവിളിച്ച് അര്ജുന് ആയങ്കി
കൊച്ചി: കോതമംഗലം സിഐയെ ഭീഷണിപ്പെടുത്തിയ കേസില്‍ പോലീസിനെ വീണ്ടും വെല്ലുവിളിച്ച് പ്രതി അര്ജുന് ആയങ്കി. ‘പിടിക്കാമെങ്കില്‍ പിടിച്ചോളൂ’ എന്നാണ് സമൂഹമാധ്യമത്തിലൂടെ അര്ജുന് ആയങ്കിയുടെ വെല്ലുവിളി. പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. പിന്നാലെ താന്‍ കീഴടങ്ങാമെന്ന് പറഞ്ഞ് അര്ജുന് ഇന്‍സ്റ്റഗ്രാമിലൂടെ ഊന്നുകല്‍ എസ്എച്ച്ഒയ്ക്ക് സന്ദേശം അയക്കുകയും എന്നാല്‍ തന്നെ പ്രകോപിപ്പിച്ചതിനെ തുടര്‍ന്ന് വെല്ലുവിളിക്കുകയാണെന്നും അര്ജുന് ഭീഷണി സന്ദേശത്തില്‍ പറയുന്നു. ‘ഇനി കീഴടങ്ങാന്‍ ഉദ്ദേശിക്കുന്നില്ല. നിനക്ക് പിടിക്കാന്‍ പറ്റുമെങ്കില്‍ നീ വന്ന് പിടിച്ചോളൂ. ഞാന്‍ എവിടെയുണ്ടെങ്കിലും നീ വന്ന് പിടിച്ചോളൂ’ എന്നാണ് അര്ജുന് പറയുന്നത്. സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയതില്‍ അര്ജുന് ആയങ്കിയെ അടക്കം ആറു പേരെ മേയ് മാസം കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ പുന്നേക്കാടുള്ള റിസോര്‍ട്ടില്‍ വച്ചായിരുന്നു പ്രതികളെ കസ്റ്റഡിയിലെടുത്തത്. മരട് അനീഷിന്റെ കൂട്ടാളികളും കസ്റ്റഡിയിലെടുത്തവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഇവര്‍ സഞ്ചരിച്ച വാഹനങ്ങളും കസ്റ്റഡിയിലെടുത്തിരുന്നു.…
Read More