വൈപ്പിൻ: നാട്ടിൽ ചെയ്യുന്ന തൊഴിലിന്റെ വ്യത്യസ്ത കേട്ടറിഞ്ഞ് പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക സെമിത്തേരിയിലെ കുഴിവെട്ടുകാരി ബേബി പുഷ്കിന് ആദരവ് എത്തിയത് ദുബായിൽനിന്ന്. വ്യത്യസ്തവും ശ്രദ്ധേയവുമായ മേഖലയിൽ തൊഴിൽ ചെയ്യുന്ന വനിതകളെ സംഘടിപ്പിച്ച് ദുബായിലെ മോംസ് @ വേവ് എന്ന സംഘടന ഒരുക്കിയിട്ടുള്ള അമ്മയോടൊപ്പം എന്ന പരിപാടിയിലാണ് ബേബിയെ ആദരിക്കുന്നത്. കഴിഞ്ഞ 50 വർഷമായി സെമിത്തേരിയിൽ കുഴിവെട്ടി ഉപജീവനം നടത്തി വരുന്ന 66 കാരിയായ ബേബി സ്വപ്നത്തിൽ പോലും സങ്കൽപ്പിച്ചിട്ടില്ലാത്ത ഈ യാത്രക്ക് വഴിയൊരുക്കിയത് പള്ളിപ്പുറം ആയക്കോട്ട റസിഡൻസ് അസോസിയേഷനാണ്. ചവിട്ടു നാടക കലാകാരിയായ മോളി കണ്ണമാലി ഉൾപ്പെടെ വ്യത്യസ്ത മേഖലകളിൽ പ്രവർത്തന മികവ് തെളിയിച്ച ആറു പേർ കൂടി ആദരവ് ഏറ്റു വാങ്ങാൻ ബേബിക്കൊപ്പമുണ്ട്. യാത്ര, ഭക്ഷണം, താമസം എന്നീ ചെലവുകളെല്ലാം വഹിക്കുന്നതും ഈ സംഘടന തന്നെയാണ്.അബുദാബി, ഷാർജ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് 28 ലെ സ്വീകരണത്തിനു…
Read MoreCategory: Kochi
കനത്ത മഴയിൽ പെരിയാർ കരകവിഞ്ഞു; മണപ്പുറം ക്ഷേത്രം മുങ്ങി; പെരിയാറിൽ ജലനിരപ്പ് പത്തടിയോളം ഉയർന്നു
ആലുവ: അണക്കെട്ടുകളിൽനിന്നും കൂടുതൽ ജലം പെരിയാറിലേക്ക് തുറന്ന് വിട്ടതോടെ ആലുവ ശിവക്ഷേത്രം കാലവർഷത്തിൽ രണ്ടാം തവണയും പൂർണമായി മുങ്ങി. പെരിയാറിൽ ജലനിരപ്പ് പത്തടിയോളം ഉയർന്നതോടെ മണപ്പുറം വെള്ളത്തിനടിയിലായി. ഇതോടെ പിതൃതർപ്പണ ചടങ്ങുകൾ പൂർണമായി കരയിലേക്ക് മാറ്റി. ബുധനാഴ്ച രാത്രി പതിനൊന്നോടെയാണ് ശിവക്ഷേത്രം പൂർണമായി മുങ്ങിയത്. ഇതിനു മുമ്പ് ഇക്കഴിഞ്ഞ 16നാണ് മണപ്പുറത്തെ താത്ക്കാലിക ക്ഷേത്രം മുങ്ങിയത്. അന്ന് ഒരു ദിവസത്തിനുള്ളിൽ വെള്ളം പൂർണമായി മണപ്പുറത്തുനിന്ന് ഇറങ്ങിയിരുന്നു. അണക്കെട്ടുകൾ തുറന്നതിനൊപ്പം ഇന്നലെ ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്ത മഴ പെയ്തതും ജലനിരപ്പ് ഉയരാൻ കാരണമായെന്നാണ് കരുതുന്നത്. ഇതിനെ തുടർന്നാണ് രണ്ടാം വട്ടവും പെരിയാർ കരകവിഞ്ഞ് മണപ്പുറത്തേക്ക് ഒഴുകിയത്.ആലുവ മണപ്പുറത്തെ ശിവക്ഷേത്രം പൂർണമായി മുങ്ങുന്നത് ശിവ ഭഗവാന്റെ ആറാട്ടായാണ് ഭക്തജനങ്ങൾ കണക്കാക്കുന്നത്. ഈ കാലവർഷത്തിൽ രണ്ടാം തവണയാണ് ആറാട്ട്. വെള്ളം ഇറങ്ങുമ്പോൾ ആറാട്ട് സദ്യയും മണപ്പുറത്ത് നടത്തും.മണപ്പുറത്തെ താൽക്കാലിക ശിവക്ഷേത്രത്തിലെ…
Read Moreദേശീയപാത നിർമാണം; ഇരുമ്പു സാമഗ്രികൾ മോഷ്ടിച്ച പ്രതികളെ കുടുക്കി പോലീസ്
പറവൂർ: പെരുമ്പടന്നയിൽ ദേശീയപാത നിർമാണം നടക്കുന്ന സ്ഥലത്തു നിന്ന് 50,000 രൂപയുടെ ഇരുമ്പു സാമഗ്രികൾ മോഷ്ടിച്ച കേസിൽ നാല് പ്രതികൾ റിമാൻഡിൽ. മാക്കനായി മണപ്പാടം ഷിഹാബ് (46), ആളംതുരുത്ത് സ്വദേശികളായ പറമ്പുംമേൽ അഭിജിത്ത് (28), അപ്പോൾ അലി ഹാഫിസ് (23), പട്ടണം കൈമപ്പറമ്പിൽ ആകാഷ് (23) എന്നിവരെയാണ് പറവൂർ പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഇവർ മറ്റു മോഷണ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരുന്നതായി പോലീസ് പറഞ്ഞു. മുനമ്പം ഡിവൈഎസ്പി എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ഷോജോ വർഗീസ്, എസ്ഐമാരായ നസീർ, മനോജ്, എഎസ്ഐമാരായ അൻസാർ, സിനുമോൻ, റെജി, സിപിഒമാരായ അനൂപ്, സുജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Read Moreഎംഎസ്സി എല്‍സ 3 കപ്പലപകടം; പുതിയ സാല്‍വേജ് കമ്പനിയെ എത്തിക്കാനുള്ള ശ്രമം തുടരുന്നു
കൊച്ചി: കൊച്ചി പുറംകടലില്‍ മുങ്ങിയ ലൈബീരിയന്‍ ചരക്ക് കപ്പല്‍ എംഎസ്സി എല്‍സ 3 നിന്ന് എണ്ണയും കണ്ടെയ്നറുകളും വീണ്ടെടുക്കുന്നതിന് പുതിയ കരാറുകാരനെ 48 മണിക്കൂറിനകം അറിയിക്കണമെന്ന ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗിന് ഉത്തരവിന്റെ കാലാവധി ഇന്ന് അവസാനിക്കും. പുതിയ സാല്‍വേജ് കമ്പനിയെ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഇതിനായി കപ്പല്‍ ഉടമകള്‍ ഡച്ച് കമ്പനിയായ എസ്എംഐടിയുമായി അവസാനഘട്ട ചര്‍ച്ചയിലാണ്. കരാര്‍ അംഗീകരിച്ചാല്‍ എണ്ണം നീക്കം വൈകാതെ ആരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ്. തീ അണയാതെ “വാന്‍ഹായ് 503′ കപ്പല്‍ അതേസമയം, ബേപ്പൂരിന് സമീപം പുറംകടലില്‍ തീപിടിച്ച “വാന്‍ഹായ് 503′ കപ്പലിലെ തീ ഇനിയും പൂര്‍ണമായി അണയ്ക്കാനായിട്ടില്ല. കേരള തീരത്തിന്റെ 91 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പല്‍ ഇപ്പോള്‍. കപ്പലിനെ നിലവില്‍ വലിച്ചുകൊണ്ടുപോകുന്നത് ഓഫ് ഷോര്‍ വാരിയര്‍ കപ്പലാണ്. കപ്പലിലെ വോയേജ് ഡാറ്റ റെക്കോഡര്‍ (വിഡിആര്‍) വീണ്ടെടുക്കാന്‍ എട്ടംഗ വിദഗ്ധസംഘം കപ്പലിനുള്ളിലെത്തി. കപ്പലിലെ…
Read Moreകപ്പല്‍ അപകടങ്ങള്‍; കൂടുതല്‍ നടപടികളിലേക്ക് കോസ്റ്റല്‍ പോലീസ്; ക്യാപ്റ്റന്റെ മൊഴി രേഖപ്പെടുത്തി
കൊച്ചി: കൊച്ചിയുടെ പുറംകടലിലുണ്ടായ കപ്പല്‍ അപകടങ്ങളില്‍ കൂടുതല്‍ നടപടികളിലേക്ക് കടന്ന് ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പോലീസ്. ബേപ്പൂരിന് സമീപം പുറംകടലില്‍ തീപിടിച്ച “വാന്‍ഹായ് 503′ ചരക്ക് കപ്പലില്‍ നിന്ന് കാണാതായ നാല് ജീവനക്കാരുടെ വിവരങ്ങള്‍ ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പോലീസ് കപ്പല്‍ കമ്പനിയോട് ആവശ്യപ്പെട്ടു. കാണാതായ നാലു ജീവനക്കാരുടെ ഡിഎന്‍എ, വിരലടയാള വിവരങ്ങള്‍ എന്നിവ നല്‍കാനാണ് കോസ്റ്റല്‍ പോലീസ് കപ്പല്‍ കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആലപ്പുഴ അര്‍ത്തുങ്കല്‍ തീരത്തടിഞ്ഞ മൃതദേഹങ്ങളില്‍ ഒന്ന് കാണാതായ ഇന്തോനേഷ്യക്കാരന്റേതാണെന്ന് സംശയിക്കുന്നുണ്ട്. ഇതില്‍ വ്യക്തത വരുത്താന്‍ കപ്പല്‍ കമ്പനി ഇന്തോനേഷ്യക്കാരന്റെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ട്. അതേസമയം, കപ്പലില്‍ നിന്നും കാണാതായ നാല് ജീവനക്കാര്‍ക്കായുള്ള തെരച്ചില്‍ പ്രോട്ടോക്കോള്‍ പ്രകാരം അവസാനിപ്പിച്ചിരുന്നു. ക്യാപ്റ്റന്റെ മൊഴി രേഖപ്പെടുത്തി കൊച്ചി പുറംകടലില്‍ മുങ്ങിയ ലൈബീരിയന്‍ ചരക്ക് കപ്പല്‍ എംഎസ്സി എല്‍സ3 യുടെ ക്യാപ്റ്റന്‍ ഇവാനോവ് അലക്സാണ്ടറുടെ മൊഴി കോസ്റ്റല്‍ പോലീസ് കഴിഞ്ഞ…
Read Moreകൈക്കൂലി കേസ്: ഒന്നാം പ്രതിയായ ഇഡി ഉദ്യോഗസ്ഥന് ഷില്ലോംഗിലേക്ക് സ്ഥലംമാറ്റം
കൊച്ചി: കൈക്കൂലി കേസില്‍ വിജിലന്‍സ് ഒന്നാം പ്രതിയാക്കി കേസെടുത്ത എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അസി. ഡയറക്ടര്‍ ശേഖര്‍ കുമാറിനെ കൊച്ചി ഓഫീസില്‍നിന്ന് ഷില്ലോംഗിലേക്ക് സ്ഥലം മാറ്റി. കൊല്ലത്തെ കശുവണ്ടി വ്യവസായി അനീഷ് ബാബുവിനെതിരേ ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസ് ഒതുക്കാമെന്ന് വാഗ്ദാനം ചെയ്ത് ഇടനിലക്കാര്‍ വഴി രണ്ടു കോടി രൂപ കൈപ്പറ്റിയെന്നതാണ് ഇദേഹത്തിനെതിരായ കേസ്. ഇതില്‍ ശേഖര്‍ കുമാറിനെയാണ് വിജിലന്‍സ് ഒന്നാം പ്രതിയാക്കിയത്. കൊച്ചി സ്വദേശി വില്‍സണ്‍ രണ്ടാം പ്രതിയും രാജസ്ഥാന് സ്വദേശിയും കൊച്ചിയിലെ താമസക്കാരനുമായ മുകേഷ് കുമാര്‍ മൂന്നാം പ്രതിയും ചാര്‍ട്ടേഡ് അക്കൗണ്ടന്റായ രഞ്ജിത് വാര്യര്‍ നാലാം പ്രതിയുമാണ്. വിജിലന്‍സ് അറസ്റ്റ് ചെയ്ത രണ്ടു മുതല്‍ നാലു വരെ പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. ശേഖര്‍ കുമാറിനെതിരേ തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികളെന്നും വിജിലന്‍സ് നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ ഇഡി ആഭ്യന്തര അന്വേഷണം നടത്തുന്നതിനിടെയാണ്…
Read Moreട്രോളി ബാഗില്‍ കഞ്ചാവുമായി യുവതികള്‍ പിടിയിലായ സംഭവം; ലഹരിയുടെ ഉറവിടം തേടി പോലീസ്
കൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ 37.498 കിലോ ഗ്രാം കഞ്ചാവുമായി ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായ സംഭവത്തില്‍ ലഹരിയുടെ ഉറവിടം കണ്ടെത്താനായി റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചു. ഇ വര്‍ക്ക് കഞ്ചാവ് കിട്ടിയത് എവിടെനിന്ന്, ആര്‍ക്കുവേണ്ടി കൊണ്ടുവന്നതാണ് തുടങ്ങിയ കാര്യങ്ങളിലാണ് അന്വേഷണം നടക്കുന്നത്.പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദ് സ്വദേശികളായ സോണിയ സുല്‍ത്താന, അനിത കാത്തൂന് എന്നിവരാണ് എറണാകുളം റെയില്‍വേ പോലീസും ആര്‍പിഎഫും റെയില്‍വേ പോലീസ് ഡാന്‍സാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയില്‍ ഇന്നലെ രാവിലെ പ്ലാറ്റ്ഫോമില്‍ നിന്ന് പിടിയിലായത്. രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ ഇരിക്കുകയായിരുന്ന ഇവര്‍ പോലീസിനെ കണ്ട് എഴുന്നേറ്റ് പോകാന്‍ ശ്രമിച്ചതോടെ സംശയം തോന്നിയ വനിത ഉദ്യോഗസ്ഥര്‍ ഇവരെ തടഞ്ഞു. തുടര്‍ന്ന് ഇവരുടെ പക്കലുണ്ടായിരുന്ന ട്രോളി ബാഗുകള്‍ പരിശോധിച്ചതോടെ വിവിധ പൊതികളിലായി സൂക്ഷിച്ചിരിക്കുന്ന കഞ്ചാവ് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.
Read Moreലഹരി വിരുദ്ധ ബോധവത്കരണം; ലഹരിയെ തുരത്താൻ കൊച്ചി സിറ്റി പോലീസിന്റെ “ഉദയം’;
സീമ മോഹന്‍ലാല്‍ കൊച്ചി: വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ലഹരി വിരുദ്ധ ബോധവത്കരണം ഇനി തോന്നും പടി നടത്താന്‍ കഴിയില്ല. കൊച്ചി നഗരത്തിലെ ലഹരിക്ക് തടയിടാനായി കൊച്ചി സിറ്റി പോലീസിന്റെ ഉദയം പദ്ധതി ഒരുങ്ങുകയാണ്. ലഹരി വിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ വര്‍ഷങ്ങളുടെ പരിചയമുള്ള 52 അംഗ വിദഗ്ധ പാനലിലുള്ളവരാണ് ഉദയം പദ്ധതിയിലൂടെ ബോധവത്കരണത്തിന് ഇറങ്ങുന്നത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ മുന്‍കൈയെടുത്താണ് പദ്ധതി നടപ്പാക്കുന്നത്. ഉദ്ഘാടനം അടുത്തയാഴ്ച നടക്കും. മുന്‍ വര്‍ഷങ്ങളിലെല്ലാം നടന്ന ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസുകള്‍ വേണ്ടത്ര ഫലപ്രദമായില്ലെന്ന കണ്ടെത്തലാണ് കുറേകൂടി കാര്യക്ഷമമായ അവബോധ പരിപാടിക്ക് തുടക്കമിടാന്‍ കൊച്ചി സിറ്റി പോലീസിനെ പ്രേരിപ്പിച്ചത്. മുന്‍ വര്‍ഷങ്ങളിലെല്ലാം കുറേ പേര് അവര്‍ക്ക് തോന്നുന്ന രീതിയിലാണ് ലഹരി വിരുദ്ധ ക്ലാസുകള്‍ നടത്തിയിരുന്നത്. ഇനി അത്തരത്തിലുള്ള ബോധവത്കരണം ക്ലാസുകളൊന്നും സ്കൂളുകളിലും റസിഡന്‍സ് അസോസിയേഷനുകളിലും ഉണ്ടാവില്ല. ഉദയം പദ്ധതിഇങ്ങനെഎംഎസ്ഡബ്ല്യു, സൈക്കോളജി…
Read Moreകേരള തീരത്ത് വീണ്ടും ചരക്കുകപ്പലില്‍ തീപിടിത്തം; തീപിടിച്ചത് മുംബൈയിലേക്ക് പോയ കപ്പല്‍
കൊച്ചി: കേരള തീരത്ത് വീണ്ടും ചരക്കുകപ്പലില്‍ തീപ്പിടിത്തം. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ പെട്ടെന്നുള്ള ഇടപെടലില്‍ തീ നിയന്ത്രണവിധേയമാക്കി. സിംഗപ്പൂര്‍ പതാകയുള്ള എംവി ഇന്ററേഷ്യ ടെനാസിറ്റി എന്ന ചരക്കുകപ്പലിലാണ് തീപിടിത്തം ഉണ്ടായത്. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ അടിയന്തര രക്ഷാപ്രവര്‍ത്തനത്തിലൂടെ തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കി. ഇന്നലെ രാവിലെ 8.40നാണ് കപ്പലിലെ ഡെക്കില്‍ സൂക്ഷിച്ചിരുന്ന ഒരു കണ്ടെയ്നറില്‍ തീപിടിച്ചതായി റിപ്പോര്‍ട്ട് ചെയ്തത്. മലേഷ്യയിലെ പോര്‍ട്ട് ക്ലാംഗില്നിന്ന് മുംബൈയിലെ നവ ഷേവ തുറമുഖത്തേക്ക് വന്ന ഇന്റേറേഷ്യ ടെനാസിറ്റി എന്ന കപ്പലിലെ കണ്ടെയ്നറുകളിലൊന്നിലാണ് തീ പിടിച്ചത്. തുടര്‍ന്ന് ഇക്കാര്യം കോസ്റ്റ്ഗാര്‍ഡിനെ അറിയിക്കുകയായിരുന്നു.വിവരം അറിഞ്ഞ ഉടന്‍ കോസ്റ്റ്ഗാര്‍ഡിന്റെ ഓഫ്ഷോര്‍ കപ്പലായ സാചേതിനെയും ഡോണിയര്‍ വിമാനത്തെയും രക്ഷാദൗത്യത്തിനായി നിയോഗിച്ചു. എന്നാല്‍ കപ്പലിലെ തീ നിയന്ത്രണവിധേയമായെന്ന് മാസ്റ്റര്‍ പിന്നീട് കോസ്റ്റ്ഗാര്‍ഡിനെ അറിയിക്കുകയായിരുന്നു. കൂടുതല്‍ സഹായം ആവശ്യമില്ലെന്നും വ്യക്തമാക്കി. കപ്പല്‍ ഇപ്പോള്‍ മുംബൈ തീരത്തേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്നും കപ്പലിനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും…
Read Moreവനിതാ പ്രസിഡന്റിനെതിരേ അധിക്ഷേപം; യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു
വൈപ്പിൻ: എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ രസികല പ്രിയരാജിനെതിരെ ഭർത്താവിന്റെ ഫോണിൽ വിളിച്ച് അധിക്ഷേപം നടത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും പഞ്ചായത്തംഗവുമായ സ്വാതീഷ് സത്യനെ അന്വേഷണ വിധേയമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് സസ്പെൻഡ് ചെയ്തു. അറിയിപ്പ് ദേശീയ സെക്രട്ടറി ആർ. ശ്രാവൺ റാവു രേഖാമൂലം നൽകിയിട്ടുണ്ട്. ഇതു സംബന്ധിച്ച പരാതിയിൽ കഴിഞ്ഞ മാസം 31ന് ഇദ്ദേഹത്തെ കോൺഗ്രസ് ജില്ലാ കമ്മിറ്റിയിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ രസികലയുടെ ഭർത്താവ് പ്രിയരാജ് നൽകിയ പരാതിയിൽ സ്വാതീഷിനെയും സഹപ്രവർത്തകനായ രാജേഷിനെയും പ്രതി ചേർത്ത് പോലീസ് കേസും രജിസ്റ്റർ ചെയ്തിരുന്നു. കഴിഞ്ഞ മാസം 13 ന് പ്രിയരാജ് സ്വാതീഷിനെ ഫോണിൽ വിളിച്ച സമയത്താണ് രാജേഷുമായി ചേർന്ന് അധിക്ഷേപിച്ചത്.
Read More