ആലുവ: നാല് കിലോ കഞ്ചാവും ഒരു കിലോ ഹാഷിഷ് ഓയിലുമായി രണ്ട് സ്ത്രീകൾ ഉൾപ്പടെ ആറ് പേർ ആലുവ പോലീസിന്റെ പിടിയിൽ. ഇന്നലെ രാത്രി എട്ടരയോടെ പമ്പ് ജംഗ്ഷനിലെ ഹോട്ടലിൽ നിന്നും ഒഡീഷ കണ്ട മാൽ സ്വദേശി മമത ദിഗിൽ (28)നെയാണ് നാലു കിലോ കഞ്ചാവുമായി ആദ്യം പിടികൂടിയത്. പുലർച്ചെ നടന്ന പരിശോധനയിൽ റയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നുമാണ് ബാഗിൽ ഒളിപ്പിച്ച നിലയിൽ ഒരു കിലോ ഹാഷിഷ് ഓയിലുമായി ഒഡീഷാ സ്വദേശികളായ ശിവ ഗൗഡ (29) ,കുൽദർ റാണ (55), ഇയാളുടെ ഭാര്യ മൊയ്ന റാണ (35), സഹായികളായ സന്തോഷ് കുമാർ, രാംബാബു സൂന എന്നിവർ പിടിയിലായത്.
Read MoreCategory: Kochi
ആധാരം രജിസ്ട്രേഷന് കൈക്കൂലി; ഓഫീസ് അസിസ്റ്റന്റിനെ കോടതിയില്‍ ഹാജരാക്കും
കൊച്ചി: ആധാരം രജിസ്ട്രേഷന് കൈക്കൂലി വാങ്ങിയ കേസില്‍ വിജിലന്‍സ് അറസ്റ്റു ചെയ്ത സബ് രജിസ്ട്രാര്‍ ഓഫീസ് അസിസ്റ്റന്റിനെ ഇന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. എറണാകുളം ഓഫീസിലെ ഓഫീസ് അസിസ്റ്റന്റായ ശ്രീജയാണ് 1,750 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളം മധ്യമേഖല വിജിലന്‍സിന്റെ പിടിയിലായത്. അഡ്വക്കേറ്റ് ക്ലാര്‍ക്കായി ആധാരം രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ജോലി നോക്കിവരുന്ന ആലപ്പുഴ മുഹമ്മ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. ഫെബ്രുവരി 21ന് 55 ലക്ഷം രൂപ വിലവരുന്ന ഒരു വസ്തുവിന്റെ രജിസ്ട്രേഷന് എറണാകുളം സബ് രജിസ്ട്രാര്‍ ഓഫീസില്‍ നടത്തിയിരുന്നു. രജിസ്ട്രേഷന് ശേഷം സബ് രജിസ്ട്രാര്‍ ഓഫീസിലെ ഓഫീസ് അസിസ്റ്റന്റായ ശ്രീജ തനിക്കും, സബ് രജിസ്ട്രാര്‍ക്കും, ക്ലാര്‍ക്കിനും രജിസ്ട്രേഷന് നടത്തി കൊടുക്കുന്നതിന് കൈക്കൂലി വേണമെന്ന് പരാതിക്കാരിയോട് ആവശ്യപ്പെടുകയായിരുന്നു. പിന്നീട് പരാതിക്കാരിയെ നിര്‍ബന്ധിപ്പിച്ച് 1,750 രൂപ വാങ്ങിയെടുക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം മറ്റൊരു രജിസ്ട്രേഷനുവേണ്ടി ഓഫീസിലെത്തിയപ്പോള്‍ അര കോടി…
Read Moreപ്രൈമറി സ്കൂള്‍ അധ്യാപകരെ പൊതുപരീക്ഷ ഡ്യൂട്ടിക്ക് നിയമിക്കുന്നതായി ആക്ഷേപം; നിയമനം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ലംഘിച്ച്
കൊച്ചി: എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഡ്യൂട്ടിക്കായി പ്രൈമറി സ്കൂള്‍ അധ്യാപകരെ നിയമിക്കുന്നതിനെതിരേ വ്യാപക പ്രതിഷേധം. സ്വതന്ത്രമായി നില്ക്കുന്ന പ്രൈമറി സ്കൂളുകളിലെ അധ്യാപകരെ പഠനത്തിന് ഭംഗംവരാത്ത രീതിയില്‍ ഏറ്റവും ആവശ്യമെന്ന് കണ്ടാല്‍ മാത്രമേ പരീക്ഷാ ഡ്യൂട്ടിക്കായി നിയമിക്കാവൂ എന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ലംഘിച്ചാണ് ഇത്തരത്തില്‍ അധ്യാപകരെ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നതെന്നാണ് അധ്യാപകര്‍ പറയുന്നത്. പ്രൈമറി സ്കൂളുകളില്‍ പഠനോത്സവവും മറ്റു പഠന പ്രവര്‍ത്തനങ്ങളും നടന്നുകൊണ്ടിരിക്കുകയും വാര്‍ഷിക പരീക്ഷയ്ക്കുള്ള അവസാനഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്യുന്ന അവസരത്തിലാണ് ഈ നിയമനമെന്നാണ് അധ്യാപകരും രക്ഷിതാക്കളും പറയുന്നു. ഭിന്നശേഷി സംവരണത്തിന്റെ ഭാഗമായി വ്യാപകമായി അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. അണ് ഇക്കണോമിക് സ്കൂളുകളില്‍ കൂടുതലായും ദിവസക്കൂലി നിയമനങ്ങളാണ് നടക്കുന്നത്. ഈ പരിമിതികള്ക്കിടയില് നിന്നുകൊണ്ടാണ് പ്രൈമറി മേഖല പ്രവര്‍ത്തിക്കുന്നത്. ഇതിനിടെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഡ്യൂട്ടിക്കായി അധ്യാപകരെ നിയമിച്ചതു മൂലം പല…
Read Moreചേന്ദമംഗലം കൂട്ടക്കൊല;പ്രത്യേക കോടതിയും സ്പെഷല്‍ പ്രോസിക്യൂട്ടറും വേണം: ആഭ്യന്തരവകുപ്പിന് പ്രോസിക്യൂഷന് ഉടന്‍ കത്തു നല്‍കും
കൊച്ചി: എറണാകുളം ചേന്ദമംഗലം കൂട്ടക്കൊലപാതകക്കേസില്‍ അതിവേഗ വിചാരണയ്ക്ക് പ്രോസിക്യൂഷന് നടപടി തുടങ്ങി. പ്രത്യേക കോടതി സ്ഥാപിക്കണമെന്നും സ്പെഷല്‍ പ്രോസിക്യൂട്ടര്‍ വേണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന ആഭ്യന്തര വകുപ്പിന് ഉടന്‍ കത്ത് നല്‍കും. കൃത്യം നടന്ന 29-ാം ദിവസം പോലീസ് കുറ്റപത്രം നല്കി. മൂന്നുപേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പ്രതിയ്ക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. വിചാരണവേഗത്തിലാക്കാനാണ് പ്രത്യേക കോടതി വേണമെന്ന് ആവശ്യം പ്രോസിക്യൂഷന് മുന്നോട്ടു വച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി 16 നാണ് ലഹരിക്ക് അടിമയായ ഋതു ജയന് വീട്ടിലേക്ക് പ്രകോപനമില്ലാതെ കടന്നുവന്ന് അയല്‍വാസികളായ വേണു, ഭാര്യ ഉഷ, മകള്‍ വിനീഷ, വിനീഷയുടെ ഭര്‍ത്താവ് ജിതിന് എന്നിവരെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇതില്‍ വേണുവും ഉഷയും വിനീഷയും സംഭവസ്ഥലത്തു തന്നെ മരിച്ചു. മാരകമായി പരിക്കേറ്റ ജിതിന് അബോധാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Read More‘അച്ഛന് അമേരിക്കയിലാണ്, സുഖമായിരിക്കുന്നു’;അഭ്യൂഹങ്ങളോട് പ്രതികരിച്ച് മകന് വിജയ് യേശുദാസ്
കൊച്ചി: ഗായകൻ കെ.ജെ. യേശുദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് മകന് വിജയ് യേശുദാസ്. അച്ഛന് അമേരിക്കയില്‍ ആണെന്നും അദ്ദേഹം ആരോഗ്യവാനായി ഇരിക്കുന്നുവെന്നും വിജയ് പ്രതികരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും ആശങ്കപ്പെടേണ്ട ഒരു കാര്യവും ഇല്ലെന്നും കുടുംബം അറിയിച്ചു. കഴിഞ്ഞ ദിവസം രാവിലെ ആയിരുന്നു ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ യേശുദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്. രക്തസമ്മര്‍ദത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നായിരുന്നു വാര്‍ത്തകള്‍. ഇത് വലിയ തോതില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. പിന്നാലെയാണ് അഭ്യൂഹങ്ങളില്‍ വിശദീകരണവുമായി വിജയ് യേശുദാസ് രംഗത്തെത്തിയത്. വാര്‍ത്തകളില്‍ വന്ന ആശുപത്രി അധികൃതരും ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.
Read Moreഗര്‍ഭിണിയാണെന്ന് ഭീഷണിപ്പെടുത്തി 4 ലക്ഷം രൂപ തട്ടി; യുവാവിന്റെ പരാതിയിൽ യുവതി അറസ്റ്റില്‍
കൊച്ചി: പ്രണയം നടിച്ച് ഗര്‍ഭിണിയാണെന്നു ഭീഷണിപ്പെടുത്തി യുവാവില്‍നിന്ന് നാലു ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍. പ്രിന്‍സി എന്ന യുവതിയെയാണ് എളമക്കര പോലീസ് അറസ്റ്റ് ചെയ്തത്. കാക്കനാട് സ്വദേശിയായ 28കാരനുമായി യുവതി പ്രണയത്തിലായി. ഇതിനുശേഷം താന്‍ ഗര്‍ഭിണിയാണെന്ന് ഭീഷണിപ്പെടുത്തി ജനുവരി ഒമ്പതിന് യുവാവിന്റെ അച്ഛന് ഒപ്പിട്ട ചെക്ക് ഉപയോഗിച്ച് നാലു ലക്ഷം രൂപ പിന്‍വലിച്ചു. ജനുവരി 28ന് പരാതിക്കാരനെ ഫോണില്‍ വിളിച്ച് പത്തു ലക്ഷം രൂപ കൂടി തന്നില്ലെങ്കില്‍ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന് കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് യുവാവ് പോലീസില്‍ പരാതി നല്‍കിയത്. യുവതിക്കെതിരേ സമാനരീതിയിലുള്ള തട്ടിപ്പു കേസുകള്‍ പല സ്റ്റേഷനുകളിലും ഉണ്ടെന്നു പോലീസ് പറഞ്ഞു.
Read Moreപാതിവില തട്ടിപ്പ് കേസ്; അനന്തുകൃഷ്ണനെ വീണ്ടും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് കസ്റ്റഡി അപേക്ഷ നല്‍കും
കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ റിമാന്‍ഡിലുള്ള മുഖ്യപ്രതി അനന്തുകൃഷ്ണനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്. ഇതിനായി ഇന്ന് മൂവാറ്റുപുഴ കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. ക്രൈംബ്രാഞ്ച് ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യല്‍. ഇയാളുടെ ഓഫീസില്‍നിന്ന് കണ്ടെടുത്ത രേഖകളില്‍ ഇടപാടുകളുടെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സിഎസ്ആര്‍ ഫണ്ട് ലഭിച്ചിട്ടില്ലെന്നും മണി ചെയിന്‍ മാതൃകയിലാണ് പണം വാങ്ങിയതെന്നുമാണ് അനന്തു മുമ്പ് മൊഴി നല്‍കിയത്. അനന്തുവിന്റെ മൂന്ന് സ്ഥാപനങ്ങളുടെ അക്കൗണ്ടില്‍ 548 കോടി രൂപ എത്തിയതായും കണ്ടെത്തിയിരുന്നു. ഈ പണം പിന്‍വലിച്ചിട്ടില്ല. എന്നാല്‍, വിവിധ അക്കൗണ്ടുകളിലേക്ക് ഈ തുക കൈമാറ്റം ചെയ്തതായാണ് വിവരം. ഇക്കാര്യങ്ങളെക്കുറിച്ച് വിശദമായി ചോദ്യം ചെയ്യുന്നതിനായാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്. അനന്തുവിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായശേഷം കേസിലെ മറ്റു പ്രതികളെയും ആരോപണവിധേയരെയും ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് നീക്കം.
Read Moreമാതാപിതാക്കള്‍ ഉപേക്ഷിച്ചുപോയ കുഞ്ഞിന്റെ ആരോഗ്യ നിലയിൽ പുരോഗതി: ആരോഗ്യമന്ത്രിയുടെ നിർദേശപ്രകാരം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി
കൊച്ചി: കൊച്ചിയില്‍ ജാര്‍ഖണ്ഡ് സ്വദേശികളായ മാതാപിതാക്കള്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചു പോയ കുഞ്ഞിനെ ഇന്നു രാവിലെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ട്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശപ്രകാരമാണ് നിലവില്‍ ചികിത്സിക്കുന്ന ലൂര്‍ദ് ആശുപത്രിയില്‍നിന്ന് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയത്. കുഞ്ഞിന് ഒരു മാസം എന്‍ഐസിയുവില്‍ തുടരേണ്ടിവരും. കുഞ്ഞിന്റെ ആരോഗ്യ പുരോഗതി ശിശുക്ഷേമ സമിതി വിലയിരുത്തും. കുഞ്ഞിനെ ഉപേക്ഷിച്ച മാതാപിതാക്കള്‍ക്കെതിരേ പോലീസ് കേസെടുക്കും. ഇവരുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നിട്ടില്ല. കോട്ടയത്തെ ഫിഷ് ഫാമില്‍ ജോലി ചെയ്തിരുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ മംഗളേശ്വര്‍-രഞ്ജിത ദമ്പതികളുടേതാണ് കുഞ്ഞ്. കഴിഞ്ഞമാസം 29ന് ഇവര്‍ പ്രസവത്തിനായി നാട്ടിലേക്ക് പോകുമ്പോള്‍ ട്രെയിനില്‍ വച്ച് ഭാര്യയ്ക്ക് അസ്വസ്ഥതകളുണ്ടായി. തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലെത്തിച്ച യുവതി പെണ്‍കുഞ്ഞിന് ജന്മം നല്കി. എന്നാല്‍ ഭാരക്കുറവുണ്ടായിരുന്നതിനാല്‍ കുഞ്ഞിനെ ലൂര്‍ദ് ആശുപത്രിയിലേക്ക് മാറ്റി. 28 ആഴ്ച മാത്രമായിരുന്നു കുഞ്ഞിന്റെ വളര്‍ച്ച. കുഞ്ഞിന് ലൂര്‍ദ്ദ്…
Read Moreവിദ്വേഷ പരാമർശം: പി.സി. ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി: വിദ്വേഷ പരാമർശക്കേസിൽ ബിജെപി നേതാവുമായ പി.സി. ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നേരത്തെ കോട്ടയം ജില്ലാ സെഷൻസ് കോടതിയും ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഈരാറ്റുപേട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ബുധനാഴ്ചയാണ് വാദം പൂര്‍ത്തിയായത്. പി.സി. ജോര്‍ജ് നിരന്തരം ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കില്ലെന്നാണ് സിംഗിള്‍ ബെഞ്ച് സ്വീകരിച്ച നിലപാട്. പി.സി. ജോര്‍ജ് കോടതികളുടെ ജാമ്യവ്യവസ്ഥകള്‍ നിരന്തരം ലംഘിക്കുന്നത് ഏറെ ഗൗരവമുള്ള വിഷയമാണെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. സമാനമായ കേസില്‍ മുമ്പ് ജാമ്യം അനുവദിച്ചപ്പോള്‍, പ്രസ്താവനകളില്‍ ജാഗ്രത വേണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചിരുന്നതാണ്. എന്നാല്‍, അതടക്കം ഉത്തരവുകള്‍ നിരന്തരം ലംഘിക്കുകയാണെന്ന് ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന് വാക്കാല്‍ പറഞ്ഞു. പ്രകോപനമുണ്ടായപ്പോഴാണ് അധിക്ഷേപപ്രയോഗങ്ങള്‍ നടത്തിയതെന്ന വാദം ഹൈക്കോടതിയും മജിസ്ട്രേറ്റ് കോടതികളും നല്കിയ ഉത്തരവുകള്‍…
Read More“നേരത്തെ സമ്പത്തിന് നല്കിയ ആനൂകൂല്യങ്ങള്തന്നെയാണ് തനിക്കും ലഭിച്ചിരിക്കുന്നത്’ : പ്രഫ. കെ.വി. തോമസ്
കൊച്ചി: നേരത്തെ സമ്പത്തിന് നല്കിയ ആനുകൂല്യങ്ങള്‍ തന്നെയാണ് തനിക്കും ലഭിച്ചിരിക്കുന്നതെന്ന് കേരളത്തിന്റെ ഡല്‍ഹിയിലെ പ്രതിനിധി പ്രഫ. കെ.വി. തോമസ്. യാത്രാബത്ത കാലാനുസൃതമായി കൂട്ടിയിട്ടുണ്ടാകുമെന്നും കെവി തോമസ് പറഞ്ഞു. യാത്രാബത്തക്കുള്ള ബജറ്റ് വിഹിതം ഇരട്ടിയിലധികമാക്കാനുള്ള ശിപാര്‍ശയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രഫ. തോമസിന്റെ യാത്രാബത്ത ഉയര്‍ത്താനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പ്രതിവര്‍ഷ തുക അഞ്ചു ലക്ഷത്തില്‍ നിന്നും 11.31 ലക്ഷം ആക്കാന്‍ പൊതു ഭരണ വകുപ്പ് ധനവകുപ്പിന് ശിപാര്‍ശ നല്കി. നേരത്തെ കെ. വി തോമസിന് യാത്ര ബത്തയായി പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപയായിരുന്നു തുക അനുവദിച്ചിരുന്നത്. എന്നാല്‍ യാത്രാ ആവശ്യങ്ങള്‍ക്ക് വേണ്ടി ചെലവാക്കുന്ന തുക 6.31 ലക്ഷമാണെന്നും അത് കൊണ്ട് യാത്രാ ബത്ത കൂട്ടണമെന്നുമായിരുന്നു തോമസിന്റെ ആവശ്യം. ഇത് പരിഗണിച്ചാണ് പൊതു ഭരണ വകുപ്പ് ധനവകുപ്പിന് ശിപാര്‍ശ നല്‍കിയത്.
Read More