നിയമസഭാ തെരഞ്ഞെടുപ്പ്: തോക്കുകള്‍, കുന്തങ്ങള്‍, വാളുകള്‍, വടികള്‍, മാരകായുധങ്ങള്‍, കല്ലുകള്‍, ലാത്തികള്‍ തുടങ്ങിയവ പൊതുസ്ഥലങ്ങളില്‍ കൈവശം വെക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും നിരോധിച്ചു

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിന്‍റെ ഭാഗമായി എറണാകുളം ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വോട്ടെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ ആയുധങ്ങള്‍ കൈവശം വയ്ക്കുന്നതും കൊണ്ടുനടക്കുന്നതും നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടറും ജില്ലാ മജിസ്‌ട്രേറ്റുമായ ജി. പ്രിയങ്ക ഉത്തരവിട്ടു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎന്‍എസ്എസ്) 2023ലെ സെക്ഷന്‍ 163 പ്രകാരമാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്. ഏപ്രില്‍ 9ന് നടക്കുന്ന വോട്ടെടുപ്പിന്റെ പശ്ചാത്തലത്തില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തിലാണ് ഈ നടപടി. തോക്കുകള്‍, കുന്തങ്ങള്‍, വാളുകള്‍, വടികള്‍, മാരകായുധങ്ങള്‍, കല്ലുകള്‍, ലാത്തികള്‍ തുടങ്ങിയവ പൊതുസ്ഥലങ്ങളില്‍ കൈവശം വെക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും പൂര്‍ണമായും നിരോധിച്ചു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുന്നത് വരെ നിരോധനം നിലനില്‍ക്കും. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും. ഡ്യൂട്ടിയിലുള്ള പോലീസ്, അര്‍ധസൈനിക വിഭാഗങ്ങള്‍. ബാങ്കുകളുടെ സുരക്ഷയ്ക്കായി ആയുധം ഉപയോഗിക്കുന്നവര്‍, കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്ന ഷൂട്ടിംഗ് താരങ്ങള്‍ എന്നിവര്‍ പ്രത്യേക അനുമതി പത്രം…

Read More

കളമശേരിയില്‍ യുവതിയെ ആക്രമിച്ച പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് നടത്തും

കളമശേരി: കളമശേരിയില്‍ യുവതിയെ ആക്രമിച്ച് സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലെ പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് ഇന്ന് നടന്നേക്കും.റിമാന്‍ഡില്‍ കഴിയുന്ന പ്രതിയുടെ പേരുവിവരങ്ങളും ചിത്രങ്ങളും പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. തിരിച്ചറിയല്‍ പരേഡിന് ശേഷമാകും ഇത് പുറത്തുവിടുന്നത്. മജിസ്‌ട്രേറ്റിന്‍റെ സാന്നിധ്യത്തിലാകും തിരിച്ചറിയല്‍ പരേഡ്. സംഭവത്തിന് പിന്നാലെ ഒളിവില്‍പ്പോയ പ്രതിയെ കഴിഞ്ഞ ദിവസം അഗളിയില്‍ നിന്നും പോലീസ് സാഹസികമായാണ് പിടികൂടിയത്. കഴിഞ്ഞ 15ന് രാത്രി 8.30ന് എച്ച്എംടി ജംഗ്ഷന് സമീപത്തെ റെയില്‍വേ ക്രോസിനോട് ചേര്‍ന്നായിരുന്നു സംഭവം. എച്ച്എംടി ജംഗ്ഷനിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് യുവതി. ബൈക്കില്‍ യുവതിയെ പിന്തുടര്‍ന്നെത്തിയ പ്രതി യുവതി എച്ച്എംടി ബസ് സ്റ്റോപ്പിന് സമീപം റെയില്‍വേ ക്രോസ് ചെയ്ത് നടന്ന് പോകുമ്പോള്‍ ആക്രമിക്കുകയും മൊബൈല്‍ ഫോണും മാലവും കവരുകയുമായിരുന്നു. 200ഓളം സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതി ബൈക്കില്‍ യുവതിയെ പിന്തുടര്‍ന്നെത്തുന്ന ദൃശ്യങ്ങള്‍ പോലീസിന്…

Read More

തെരഞ്ഞെടുപ്പ് വിജയത്തിനാണു മുൻഗണ; മുഖ്യമന്ത്രിസ്ഥാനത്തിൽ തർക്കമില്ലെന്ന് ചെന്നിത്ത

കൊച്ചി: യുഡിഎഫിൽ അടുത്ത മുഖ്യമന്ത്രി ആര് എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ലെന്നു കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല. തെരഞ്ഞെടുപ്പ് വിജയത്തിനാണു മുൻഗണന . ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും പാർട്ടി ഒറ്റക്കെട്ടായി അംഗീകരിക്കും. സിപിഎമ്മിൽ ഒരു നേതാവ് മാത്രമുള്ളപ്പോൾ, കോൺഗ്രസിൽ ഭരണത്തിനു നേതൃത്വം നൽകാൻ പ്രാപ്തിയുള്ള ഒട്ടനവധി നേതാക്കളുണ്ട് എന്നതാണു പാർട്ടിയുടെ കരുത്ത്. ശബരിമല സ്വർണക്കവർച്ച കേസിൽ അന്വേഷണം സർക്കാർ അട്ടിമറിച്ചതിൽ ബിജെപി -സിപിഎം ഡീൽ വ്യക്തമായി. ശബരിമല വിഷയത്തിൽ സർക്കാർ വിശ്വാസികളെ വഞ്ചിക്കുകയാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാനും പകരം ഭരണത്തുടർച്ച ഉറപ്പാക്കാനും സിപിഎമ്മും ബിജെപിയും തമ്മിൽ അവിശുദ്ധ രാഷ്‌ട്രീയക്കച്ചവടം നടക്കുകയാണ്. പാലക്കാടും ഏറ്റുമാനൂരും ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർഥിനിർണയത്തിൽ വരുത്തിയ മാറ്റങ്ങളും ട്വന്‍റി 20 പോലുള്ള സംഘടനകളെ ഉപയോഗിച്ചുള്ള നീക്കങ്ങളും യുഡിഎഫിനെ തകർക്കാൻ മോദിയും അമിത് ഷായും പിണറായി വിജയനും ചേർന്നുണ്ടാക്കിയ രഹസ്യധാരണയുടെ ഭാഗമാണ്.…

Read More

വെള്ളാപ്പള്ളിക്കും എസ്എൻഡിപി ഭാരവാഹികൾക്കും ആശ്വാസം; അയോഗ്യനാക്കിയ ഉത്തരവ് സ്‌റ്റേ ചെയ്ത് ഡിവിഷന്‍ ബെഞ്ച്

കൊച്ചി: വെള്ളപ്പള്ളി നടേശനെയും എസ്എന്‍ഡിപി ഭാരവാഹികളെയും അയോഗ്യരാക്കിയ ഹൈക്കോടതി ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവ് ആണ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തത്. കേസിലെ എതിര്‍കക്ഷികള്‍ക്കു ഹൈക്കോടതി നോട്ടീസ് അയച്ചു. അപ്പീലില്‍ വിശദമായ വാദം കേള്‍ക്കാമെന്നും കോടതി അറിയിച്ചു. അന്തിമ വിധി ഉണ്ടാകുന്നത് വരെ വെള്ളാപ്പള്ളി അടക്കമുള്ള ഭാരവാഹികള്‍ക്കു തത്‌സ്ഥാനത്തു തുടരാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. കമ്പനി നിയമത്തിലെ ലംഘനം ചൂണ്ടിക്കാട്ടി ആയിരുന്നു എസ്എന്‍ഡിപി ഭാരവാഹികളെ അയോഗ്യരാക്കി ജസ്റ്റീസ് ടി.ആര്‍. രവി വിധി പറഞ്ഞത്. എം.കെ. സാനു ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജിയില്‍ ആയിരുന്നു നിര്‍ണായക വിധി. ഈ ഉത്തരവ് സ്റ്റേ ചെയ്യണം എന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആവശ്യം. അടിന്തരമായി സ്റ്റേയുടെ ആവശ്യമില്ലെന്ന് ആയിരുന്നു അപ്പീല്‍ പരിഗണിച്ച് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ വ്യാഴാഴ്ച നിരീക്ഷിച്ചിരുന്നത്.

Read More

നിരോധിത മേഖലയില്‍ ഡ്രോണ്‍ ചിത്രീകരണം: അമേരിക്കന്‍ സ്വദേശികള്‍ക്ക് നോട്ടീസ് നല്‍കി

കൊച്ചി: കൊച്ചിയില്‍ നിരോധിത മേഖലയില്‍ ഡ്രോണ്‍ ചിത്രീകരണം നടത്തിയ സംഭവത്തില്‍ രണ്ട് അമേരിക്കന്‍ സ്വദേശികള്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനായി ഫോര്‍ട്ട്‌കൊച്ചി പോലീസ് നോട്ടീസ് നല്‍കി. ഇവര്‍ ഇന്ന് സ്‌റ്റേഷനില്‍ ഹാജരാകും, ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ്‌നാവിക സേനയുടെ പരിശീലന കേന്ദ്രമായ ദ്രോണാചാര്യ, നാവിക ക്വാര്‍ട്ടേഴ്‌സ് എന്നിവയടങ്ങുന്ന മേഖലയില്‍ വിദേശികള്‍ ഡ്രോണ്‍ ചിത്രീകരണം നടത്തിയത്. പിടികൂടിയവര്‍ യുട്യൂബേഴ്‌സ് ആണെന്ന് സംശയിക്കുന്നു. നാവിക താവളം, തുറമുഖ നഗരം, തുടങ്ങി രാജ്യസുരക്ഷാ പ്രധാന്യമര്‍ഹിക്കുന്ന മേഖലയാണിത്. മേഖലയില്‍ ഡ്രോണ്‍ ചിത്രീകരണം പാടില്ലെന്ന സൂചന ബോര്‍ഡുകളുമുണ്ട്. നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് പോലീസ് ഇവരെ പിടികൂടിയത്. ഉപകരണങ്ങള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡ്രോണ്‍ ചിത്രീകരണ ലക്ഷ്യം ചോദ്യം ചെയ്യലിലൂടെ വ്യക്തമാകുമെന്ന് ഇന്‍സ്‌പെക്ടര്‍ രതീഷ് പറഞ്ഞു.

Read More

എളുപ്പത്തിൽ പണം ലഭിക്കും, ലോണ്‍ ആപ്പുകള്‍ കെണിയാണേ…

കൊച്ചി: എളുപ്പത്തില്‍ പണം ലഭിക്കുമെന്ന വാഗ്ദാനവുമായി സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന ലോണ്‍ ആപ്പുകളുടെ കെണിയില്‍ പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പോലീസ് മുന്നറിയിപ്പ്. ലോണിനായി നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആപ്പുകള്‍ നിങ്ങളുടെ സ്വകാര്യവിവരങ്ങള്‍ ശേഖരിച്ചു അത് നിങ്ങള്‍ക്കെതിരെ തന്നെ ആയുധമാക്കുമെന്നാണ് പോലീസ് മുന്നറിയിപ്പില്‍ ഉള്ളത്. ആപ്പ് ഒറിജിനല്‍ ആണോ….ആപ്പുകള്‍ അംഗീകൃതമാണോയെന്നറിയാനും വഴിയുണ്ട്. www.rbi.org.in എന്ന വെബ്‌സൈറ്റില്‍ ‘സിറ്റിസന്‍സ് കോര്‍ണര്‍’ തെരഞ്ഞെടുക്കുക. അതിന് താഴെ DLA’s deployed by Regulated Entities എന്ന മെനു തുറക്കുക. അംഗീകൃത ആപ്പുകളുടെ പട്ടിക കാണാം. ആപ്പുകള്‍ ഏതു ധനകാര്യ സ്ഥാപനത്തിന്‍റെ നിയന്ത്രണത്തിലാണ്. ആപ്പിന്‍റെ ലിങ്ക്, പരാതിപരിഹാര ഓഫീസറുടെ പേര്, ഫോണ്‍ നമ്പര്‍, ഇ മെയില്‍ ഐഡി എന്നീ വിവരങ്ങളും ലഭ്യമാണ്. അംഗീകൃത ആപ്പുകളുമായി ബന്ധപ്പെട്ട പരാതികളും അറിയിക്കാം. വിളിക്കൂ 1930 ലേക്ക്ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായെങ്കില്‍ പരിഭ്രാന്തരാകേണ്ട. തട്ടിപ്പ് നടന്ന് അധിക സമയം…

Read More

എറണാകുളത്ത് പോലീസ് ചമഞ്ഞെത്തി ഹോട്ടലിൽ കവര്‍ച്ച; യുവാക്കള്‍ റിമാന്‍ഡില്‍

കൊച്ചി: എറണാകുളം എസ്ആര്‍എം റോഡിലെ നോവ ഹോട്ടലില്‍ പോലീസുകാരെന്ന വ്യാജേന കോഴിക്കോട് സ്വദേശിയായ യുവാവിനെയും പെണ്‍സുഹൃത്തിനെയും മര്‍ദിക്കുകയും കവര്‍ച്ച നടത്തുകയും ചെയ്ത കേസില്‍ അറസ്റ്റിലായ യുവാക്കളെ റിമാന്‍ഡ് ചെയ്തു.ചേര്‍ത്തല വയലാര്‍ നാഗംകുളങ്ങര ജംഗ്ഷന്‍ പീടികത്തറയില്‍ എന്‍.കെ. അമല്‍(25), എറണാകുളം പള്ളുരുത്തി കട്ടത്തറ വീട്ടില്‍ ഭവന്‍ (36), ഇടുക്കി പാറപ്പുറ പിണക്കാട്ടുവീട്ടില്‍ തോമസ് ചാക്കോ (30) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് ഇന്‍സ്‌പെക്ടര്‍ ജിജിന്‍ ജോസഫ്, പ്രിന്‍സിപ്പല്‍ എസ്‌ഐ ഗ്ലാഡ് വിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടിന് പുലര്‍ച്ചെ നാലിനായിരുന്നു സംഭവം. ഹോട്ടലിലെ റിസപ്ഷന്‍ ഏരിയയില്‍ വച്ച് പരാതിക്കാരനെ തടഞ്ഞുനിര്‍ത്തി ഐഫോണ്‍ പിടിച്ചു വാങ്ങി. പ്രതികള്‍ മൂവരും ചേര്‍ന്ന് പരാതിക്കാരനെ ബലം പ്രയോഗിച്ച് രണ്ടാം നിലയിലെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി അകത്തു കയറി പെണ്‍ സുഹൃത്തിന്‍റെ മുക്കാല്‍ പവന്‍ തൂക്കം വരുന്ന…

Read More

നിയമസഭാ തെരഞ്ഞെടുപ്പ്; സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ ശ്രദ്ധിക്കണമെന്ന് പോലീസ്

കൊച്ചി: നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് പോലീസ് മുന്നറിയിപ്പ്.സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വരുന്ന മെസേജുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, ഓഡിയോ ക്ലിപ്പുകള്‍ എന്നിവ അഡ്മിന്‍മാര്‍ കൃത്യമായി നിരീക്ഷണം. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) ഉപയോഗിച്ച് നിര്‍മ്മിച്ച വ്യാജ വീഡിയോകള്‍, ഓഡിയോകള്‍ എന്നിവ പ്രചരിപ്പിക്കരുത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശപ്രകാരമുള്ള ‘എഐ- ജനറേറ്റഡ്’ എന്ന ലേബല്‍ ഇല്ലാത്ത സംശയാസ്പദമായ രാഷ്ട്രീയ പ്രചാരണങ്ങള്‍ക്ക് നിയമനടപടികള്‍ നേരിടേണ്ടതായി വരുമെന്നും പോലീസ് മുന്നറിയിപ്പില്‍ പറയുന്നു. ജാതി, മതം, വര്‍ഗം, കമ്മ്യൂണിറ്റി എന്നിവയുടെ പേരില്‍ വിഭാഗീയതയോ ശത്രുതയോ ഉണ്ടാക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ നിര്‍മ്മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്. ബിഎന്‍എസ് 196 പ്രകാരം ഇത് കുറ്റകരമാണ്. വോട്ടെടുപ്പ് തീയതി, സ്ഥാനാര്‍ഥികള്‍, വര്‍ഗീയ സംഭവങ്ങള്‍ എന്നിവയെക്കുറിച്ചുള്ള സ്ഥിരീകരിക്കാത്ത വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് തുടങ്ങുന്ന…

Read More

സംയുക്ത നാവിക പരിശീലനത്തിന് കൊച്ചിയില്‍ തുടക്കമായി

കൊച്ചി: ഇന്ത്യന്‍ സമുദ്രമേഖലയിലെ രാജ്യങ്ങളുമായുള്ള സമുദ്ര പങ്കാളിത്തം ശക്തമാക്കാന്‍ നാവികസേന ആവിഷ്‌കരിച്ച ‘ഇന്ത്യന്‍ ഓഷ്യന്‍ ഷിപ് (ഐ.ഒ.എസ്.) സാഗര്‍’ പദ്ധതിയുടെ രണ്ടാം പതിപ്പിനു കൊച്ചിയില്‍ തുടക്കമായി. ഇന്ത്യന്‍ നാവി കസേനയുടെ പടക്കപ്പലായ ഐഎന്‍എസ് സുനയനയിലാണ് പരിശീലനം. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ 16 രാജ്യങ്ങളിലെ നാവികരാണ് സംയുക്ത പരിശീലനത്തില്‍ പങ്കെടുക്കുന്നത്. മേഖലയിലെ സമുദ്രസുരക്ഷ ഉറപ്പാക്കാനും പൊതുവായ വെല്ലുവിളികള്‍ ഫലപ്രദമായി നേരിടാനുമുള്ള ഊര്‍ജിത പരിശീലനമാണു ഐ.ഒ.എസ്. സാഗറിന്‍റെ പ്രത്യേകത. പരിപാടിയുടെ ഭാഗമായി മറ്റുരാജ്യങ്ങളില്‍ നിന്നെത്തിയ നാവിക ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന പരിശീലനം കൊച്ചി തീരത്ത് നടന്നു. ഐഎന്‍എസ് സുനയനയ്ക്ക് പുറമെ ഇന്ത്യന്‍ നാവിക സേനയു ടെ മറ്റൊരു പടകപ്പലായ ഐഎന്‍എസ് തീറും പരിശീലനത്തില്‍ പങ്കെടുത്തു. കൊച്ചിയിലെ പരിശീലനങ്ങൾക്കുശേഷം അടുത്ത ആഴ്ച കപ്പല്‍ മുംബൈയിലേക്ക് പോകും. തുടര്‍ന്ന് ഒരു മാസത്തോളം ഇന്ത്യയുടെ സൗഹൃദ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള നാവികര്‍ ഇന്ത്യന്‍ നാവിസേന അംഗങ്ങള്‍ക്കൊപ്പം…

Read More

ആക്രിക്കടയ്ക്ക് തീ പിടിച്ച് വൻ നാശനഷ്ടം; സംഭവം എറണാകുളം പുല്ലേപ്പടിയിൽ

കൊച്ചി: എറണാകുളം എംജി റോഡിൽ ആക്രിക്കടയ്ക്ക് തീപിടിച്ചു. പുല്ലേപ്പടി പാലത്തിന് സമീപത്താണ് തീപിടിത്തമുണ്ടായത്. ആക്രിക്കട മൊത്തത്തിൽ കത്തി നശിച്ചു. മൂന്ന് ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് തീയണച്ചത്. ഇന്ന് വൈകുന്നേരം നാലരയോടെയാണ് സംഭവം.

Read More