കൊച്ചി: എറണാകുളം നെടുമ്പാശേരി വിമാനത്താവളത്തില്‍ ഹൈബ്രിഡ് കഞ്ചാവ് വേട്ട. തായ്ലന്ഡില് നിന്ന് ക്വാലാലംപൂര്‍ വഴി കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് വിമാനത്താവളത്തിലെ കസ്റ്റംസ് സംഘം പിടികൂടിയത്. സംഭവത്തില്‍ ഇരിങ്ങാലക്കുട സ്വദേശിയായ സിബിനെ കസ്റ്റിഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുന്നു. സിബിനില്‍ നിന്നും 4.1 കിലോ ഹൈബ്രിഡ് കഞ്ചാവ് ആണ് പിടികൂടിയത്. രാജ്യാന്തര മാര്‍ക്കറ്റില്‍ ഇതിന് നാല് കോടിയോളം വില വരും.ഭക്ഷ്യപാക്കറ്റുകള്ക്കൊപ്പം അതിവിദഗ്ധമായാണ് ഹൈബ്രിഡ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ആര്‍ക്കുവേണ്ടി എത്തിച്ചതാണ് എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കസ്റ്റംസ് സംഘം പരിശോധിച്ചു വരുന്നു. ഓണക്കാലം ലക്ഷ്യമിട്ട് കേരളത്തിലേക്ക് വിമാനത്താവളം വഴി വന്‍ തോതില്‍ ഹൈബ്രിഡ് കഞ്ചാവെത്തുന്നുവെന്ന വിവരം കസ്റ്റംസിനും പോലീസിനും ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജാഗ്രതയിലായിരുന്നു കസ്റ്റംസ് സംഘം. ലേസര്‍ പരിശോധന ഉള്‍പ്പെടെയുള്ള സംവിധാനം വേണംവിമാനത്താവളത്തില് പരിശോധനയ്ക്ക് അത്യാധുനിക സംവിധാനങ്ങള്‍ ഇല്ലാത്തത് ലഹരിക്കടത്തുകാര്‍ക്ക് സൗകര്യമൊരുക്കുന്നുവെന്നും ആക്ഷേപമുണ്ട്. ഫഌസ്ക്കുകളിലും മറ്റുമാക്കി പ്രതിസന്ധി. എക്സ്റേ പരിശോധനയില്‍ പിടിക്കപ്പെടാത്ത…
Read MoreCategory: Kochi
എറണാകുളം ജനറല്‍ ആശുപത്രിയിലെ അതിക്രമം; ഒരാൾ പിടിയിൽ; അന്വേഷണം ശക്തമാക്കി പോലീസ്
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ യുവാവ് അതിക്രമിച്ചു കയറി ഉപകരണങ്ങള്‍ നശിപ്പിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് തേവര സ്വദേശി ആല്ബിന്(26) എറണാകുളം സെന്‍ട്രല്‍ പോലീസിന്റെ കസ്റ്റഡിയിലാണ്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് റിസപ്ഷനിലെ രണ്ടു കന്പ്യൂട്ടറുകളും പ്രിന്ററും പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലും ഇയാള്‍ തകര്‍ത്തു. റിസപ്ഷനിലെ ജീവനക്കാര്‍ ബഹളംവച്ചതോടെ സുരക്ഷാ ജീവനക്കാരെത്തി ആല്‍ബിനെ പിടിച്ചുവച്ചു. ആശുപത്രി സൂപ്രണ്ട് എറണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതി നല്കി. അതേസമയം, എറണാകുളം ബോട്ട് ജെട്ടി പരിസരത്ത് വച്ച് യുവതിയോട് മോശമായി പെരുമാറിയതിന് നാട്ടുകാര്‍ ആല്‍ബിനെ കൈയേറ്റം ചെയ്തതായും ഇവിടെനിന്ന് രക്ഷപ്പെട്ടാണ് ജനറല്‍ ആശുപത്രിയില്‍ എത്തിയതെന്നും വിവരമുണ്ട്. ഇതുസംബന്ധിച്ചും അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
Read Moreഊന്നുകല്‍ ശാന്ത കൊലപാതകം; മുഖ്യപ്രതിയായ ആണ്‍സുഹൃത്തിനായി അന്വേഷണം ഊര്‍ജിതം
കൊച്ചി: എറണാകുളം കോതമംഗലം ഊന്നുകല്‍ ശാന്താ കൊലപാതകക്കേസില്‍ മുഖ്യപ്രതി ശാന്തയുടെ ആണ് സുഹൃത്ത് രാജേഷിനെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.ഊന്നുകല്ലിന് സമീപം ആള്‍ത്താമസമില്ലാത്ത വീടിന്റെ മാലിന്യ ടാങ്കിനുള്ളില്‍ പെരുമ്പാവൂര്‍ വേങ്ങൂര്‍ ദുര്‍ഗാദേവി ക്ഷേത്രത്തിന് സമീപം കുന്നത്തുതാഴെ ബേബിയുടെ ഭാര്യ ശാന്തയെയാണ് (61) കൊല ചെയ്യപ്പെട്ട നിലയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. നേര്യമംഗലത്ത് വാടകയ്ക്ക് താമസിക്കുന്ന അടിമാലി സ്വദേശി പാലക്കാട്ടേല്‍ രാജേഷ് സംഭവത്തിനു ശേഷം ഒളിവില്‍ പോകുകയായിരുന്നു. ശാന്തയുടെ ആണ്‍സുഹൃത്താണ് ഇയാള്‍. ഊന്നുകല്ലില്‍ അടച്ചിട്ടിരിക്കുന്ന ഹോട്ടലിന്റെ പിന്നിലെ വീട്ടില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് മൃതദേഹം കണ്ടെത്തിയത്. പെരുമ്പാവൂര്‍ സ്വദേശിയായ വൈദികന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് ഹോട്ടലും വീടും. വീടിന്റെ അടുക്കള ഭാഗത്തെ വര്‍ക്ക് ഏരിയയിലെ ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് വീട്ടില്‍ മോഷണശ്രമം നടന്നിട്ടുള്ളതായി ഊന്നുകല്‍ സ്റ്റേഷനില്‍ വൈദികന് പരാതി നല്‍കിയിരുന്നു. വീട്ടില്‍നിന്നു ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പോലീസെത്തി പരിശോധന…
Read Moreരാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പ്രതികരിച്ച ഉമാ തോമസ് എംഎല്‍എയ്ക്ക് സൈബര്‍ ആക്രമണം
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ രാജി ആവശ്യപ്പെട്ടതിനു പിന്നാലെ ഉമാ തോമസ് എംഎല്‍എക്ക് നേരെ സൈബര്‍ ആക്രമണം. വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലുമാണ് ഉമാ തോമസിനെ തെറിവിളിച്ചും അപകീര്‍ത്തിപ്പെടുത്തിയും പ്രതികരണങ്ങളെത്തിയത്. ഉമാ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കു താഴെ നിരവധി കമന്റുകളാണ് ഇതിനോടകം വന്നത്. അടുത്ത തവണ വീട്ടില്‍ ഇരുത്തണമെന്നും പരിക്കേറ്റപ്പോള്‍ രക്ഷപ്പെടണമെന്ന പ്രാര്‍ഥന തെറ്റായിരുന്നു എന്നുള്‍പ്പെടെയുള്ളയാണ് അധിക്ഷേപം. മേലനങ്ങാതെ എംഎല്‍എ ആയതിന്റെ കുഴപ്പമെന്നും സാമൂഹിക മാധ്യമങ്ങളില്‍ കമന്റുുകളുണ്ട്. ‘ഭര്‍ത്താവ് പി ടി തോമസിന്റെ മരണത്തെ തുടര്‍ന്ന് എംഎല്‍എ ആയ ആളാണ് താങ്കള്‍, രാഷ്ട്രീയത്തില്‍ താങ്കള്‍ക്ക് വിവരമില്ലെ’ന്നുമുള്ള പ്രതികരണങ്ങളാണ് ചിലര്‍ പങ്കുവച്ചത്. രാഹുലിനെ പുറത്താക്കാന്‍ പറഞ്ഞാല്‍ ഉടനെ പുറത്താക്കാന്‍ പാര്‍ട്ടി നിങ്ങളുടെ തറവാട്ടു സ്വത്തല്ല. സ്വന്തം പേരിനായാണ് രാഹുലിനെതിരെ ഉമാ തോമസ് സംസാരിക്കുന്നതെന്നും അതാണ് പാര്‍ട്ടിയുടെ ശാപമെന്നു’മാണ് മറ്റൊരു പ്രതികരണം. രാഹുലിനെതിരെ പറഞ്ഞാല്‍ എംഎല്‍എയാണെന്ന് നോക്കില്ലെന്നാണ് വേറൊരു കമന്റ്. നന്ദി…
Read Moreമാലിന്യ ടാങ്കിലേക്കുള്ള ഓടയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; അന്വേഷണം തുടങ്ങി
കൊച്ചി: കോതമംഗലം ഊന്നുകല്ലില്‍ ആള്‍ത്താമസമില്ലാത്ത വീടിന്റെ മാലിന്യ ടാങ്കിലേക്കുള്ള ഓടയില്‍ സ്ത്രീയെ കൊലപ്പെടുത്തി ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. 60 വയസ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയിലാണ്. മൃതദേഹത്തില്‍ വസ്ത്രവും ആഭരണങ്ങളും ഉണ്ടായിരുന്നില്ല. അതേസമയം, വേങ്ങൂര്‍ സ്വദേശിനിയെ (61) കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കാണാതായതായി സംബന്ധിച്ച് കുറുപ്പംപടി പോലീസ് സ്റ്റേഷനില്‍ പരാതിയുണ്ട്. ഇവരുടെ ബന്ധുക്കള്‍ സ്ഥലത്തെത്തിയിരുന്നെങ്കിലും മൃതദേഹം അഴുകിയ നിലയിലായതിനാല്‍ തിരിച്ചറിയാന്‍ സാധിച്ചില്ല. ഈ സ്ത്രീയുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ദേശീയപാതയ്ക്ക് അടുത്ത് മൃഗാശുപത്രിക്കു സമീപമുള്ള വീടിന്റെ വര്‍ക്ക് ഏരിയയോടു ചേര്‍ന്നുള്ള ഓടയുടെ മാന്‍ഹോള്‍ വഴിയാണു മൃതദേഹം തിരുകിക്കയറ്റിയത്. കുറുപ്പംപടി സ്വദേശി വൈദികന്റെ ഉടമസ്ഥതയിലുള്ളതാണ് ഇരുനില വീടും മുന്‍പിലുള്ള ഹോട്ടലും. ഹോട്ടല്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. വൈദികന് വെള്ളിയാഴ്ച വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. പരിസരത്ത്…
Read Moreവൈദ്യുതി സുരക്ഷാ ബോധവത്ക്കരണം; സ്കൂള്‍ അധ്യാപകര്‍ക്ക് പരിശീലന പരിപാടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്
കൊച്ചി: സംസ്ഥാനത്തെ സ്കൂള്‍ അധ്യാപകര്‍ക്ക് വൈദ്യുതി സുരക്ഷാ ബോധവത്കരണവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. കഴിഞ്ഞ ജൂലൈ 17 ന് കൊല്ലം തേവലക്കരയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന് സ്കൂള്‍ വളപ്പില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ബോധവത്കരണക്ലാസ് ഒരുക്കുന്നത്. എനര്‍ജി മാനേജ്മെന്റ് സെന്റര്‍ കേരളയും (ഇഎംസി) ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വകുപ്പും സംയുക്തമായി ചേര്‍ന്ന് പൊതുവിദ്യാഭ്യാസ വകുപ്പിലെ എല്ലാ അധ്യാപകര്‍ക്കുമായി വൈദ്യുതി സുരക്ഷയും ഊര്‍ജ സംരക്ഷണവും എന്ന വിഷയത്തില്‍ ഏകദിന ശില്പശാലയാണ് സംഘടിപ്പിക്കുന്നത്. രണ്ടു ഘട്ടങ്ങളായാണ് ശില്പശാല നടത്തുന്നത്. ആദ്യഘട്ടമായ അധ്യാപകര്‍ക്കുള്ള പരിശീലന പരിപാടി 23 ന് തിരുവനന്തപുരം പ്രിയദര്‍ശിനി പ്ലാനിറ്റോറിയം സെമിനാര്‍ ഹാള്‍ നടക്കും. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 100 അധ്യാപകരെ പങ്കെടുപ്പിച്ച് നടത്തുന്ന ശില്പശാലയില് എനര്‍ജി മാനേജ്മെന്റ് സെന്റര്‍ കേരളയുടെ യുട്യൂബ്, ഫേസ്ബുക്ക് പേജുകള്‍ വഴി പരിശീലന പരിപാടിയുടെ ലൈവ് സ്ട്രീമിംഗ് ഉണ്ടാകും. ഇത് സംസ്ഥാനത്തെ എല്ലാ…
Read Moreനിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന പരാതി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ തിടുക്കത്തില്‍ കേസ് എടുക്കില്ലെന്നു പോലീസ്
കൊച്ചി: നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരെ തിടുക്കത്തില്‍ കേസെടുക്കേണ്ടെന്ന് പോലീസ് തീരുമാനം.മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് പരാതിയെന്നും അതിനപ്പുറം തെളിവുകള്‍ പരാതിക്കാരന് ഹാജരാക്കിയിട്ടില്ലെന്നുമാണ് പോലീസ് വിലയിരുത്തല്‍. ഈ പരാതിയുടെ മാത്രം അടിസ്ഥാനത്തില്‍ കേസെടുത്താല്‍ കോടതിയില്‍ തിരിച്ചടിയാകുമെന്ന് പോലീസിന് പ്രാഥമിക നിയമോപദേശം ലഭിച്ചുവെന്നാണ് ലഭ്യമാകുന്ന വിവരം. കൂടുതല്‍ തെളിവുകള്‍ പരാതിക്കാരന് നല്‍കുകയോ പുറത്തുവന്ന ശബ്ദ സംഭാഷണത്തിലെ ഇര പരാതിയുമായി സമീപിക്കുകയോ ചെയ്താല്‍ മാത്രം തുടര്‍നടപടി മതിയെന്നും പോലീസിന് നിയമപദേശം കിട്ടിയെന്നാണ് സൂചന. വിവാദ വെളിപ്പെടുത്തലുകള്‍ പുറത്തു വന്നതിനു പിന്നാലെ രാഹുലിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ഷിന്റോ സെബാസ്റ്റ്യനാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലും ബാലാവകാശ കമ്മീഷനിലും പരാതി നല്‍കിയത്. തനിക്കെതിരെ എവിടെയും പരാതിയില്ലെന്നും ആരും പരാതിപ്പെട്ടിട്ടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ അവകാശപ്പെട്ടതിനു പിന്നാലെയാണ് പരാതിയിലെ വിവരങ്ങള്‍ പുറത്തു വന്നത്. യുവതിയുമായി രാഹുല്‍ നടത്തി എന്നവകാശപ്പെടുന്ന ഫോണ്‍…
Read Moreവിവാഹ വാഗ്ദാനം നല്കി പീഡനം; പ്രതിക്ക് 15 വര്‍ഷം തടവും പിഴയും
കൊച്ചി: വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ പ്രതിക്ക് വിവിധ വകുപ്പുകളിലായി 15 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. അടിമാലി ഉറുമ്പില്‍ വീട്ടില്‍ ആല്‍ബര്‍ട്ട് എ. സുനിലിനെയാണ് (31) എറണാകുളം പോക്സോ കോടതി ജഡ്ജി കെ.എന്‍. പ്രഭാകരന് ശിക്ഷിച്ചത്. പ്രതി 2015 ഏപ്രില്‍ 28ന് യുവതിയെ അമ്മയെ കാണാനെന്ന് വിശ്വസിപ്പിച്ച് ബന്ധുവീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. ചേരാനെല്ലൂര്‍ സിഐ കെ.ആര്. രൂപേഷ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
Read Moreപറവൂരില്‍ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവം: റിട്ട. പോലീസ് ഉദ്യോഗസ്ഥന്റെ മകളെ ചോദ്യം ചെയ്യുന്നത് തുടരുന്നു
കൊച്ചി: എറണാകുളം പറവൂരില്‍ ആശ ബെന്നിയെന്ന വീട്ടമ്മ പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ റിട്ട. പോലീസ് ഉദ്യോഗസ്ഥന് പ്രദീപിന്റെ മകളെ പോലീസ് ചോദ്യം ചെയ്യുന്നത് തുടരുന്നു. ഇവരെ പ്രതി ചേര്‍ക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. ആശയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയവരുടെ കൂട്ടത്തില്‍ ദീപയുമുണ്ടായിരുന്നുവെന്നാണ് മൊഴി. റിട്ട: പോലീസ് ഉദ്യോഗസ്ഥന് പ്രദീപിന്റേയും ഭാര്യ ബിന്ദുവിന്റേയും മകള്‍ ദീപയെ ഇന്നലെ ഇവരുടെ ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള കലൂര്‍ കതൃക്കടവിലെ ഇരുചക്രവാഹന ഷോറൂമിലെത്തി പറവൂര്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാത്രി വൈകി മജിസ്ട്രേറ്റിന്റെ പ്രത്യേക ഉത്തരവുമായി എത്തിയ പോലീസ് സംഘം യുവതിയെ കസ്റ്റഡിയിലെടുത്ത് പറവൂര്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.അതേസമയം, പ്രദീപും ഭാര്യ ബിന്ദുവും നിലവില്‍ ഒളിവിലാണ്. പണം കടം നല്കിയവരില് നിന്നുണ്ടായ മാനസിക സമ്മര്‍ദത്തെ തുടര്‍ന്നാണ് കോട്ടുവളളി സൗത്ത് റേഷന്‍ കടയ്ക്ക് സമീപം പുളിക്കത്തറ വീട്ടില്‍…
Read Moreവട്ടിപ്പലിശക്കാരുടെ ഭീഷണിയില്‍ വീട്ടമ്മ പുഴയില്‍ ചാടി മരിച്ച സംഭവം; പരാതി നല്‍കിയിട്ടും പോലീസ് ഇടപെടലുണ്ടായില്ലെന്ന് കുടുംബം
കൊച്ചി: എറണാകുളം കോട്ടുവള്ളിയില്‍ വട്ടിപ്പലിശക്കാരിയായ അയല്‍വാസിയില്‍ നിന്നുണ്ടായ ഭീഷണിയെ തുടര്‍ന്ന് വീട്ടമ്മ പുഴയില്‍ ചാടി മരിച്ച സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലീസ് ഇടപെടല്‍ ഉണ്ടായില്ലെന്ന ആരോപണവുമായി കുടുംബം. ഇന്നലെ ഉച്ചയോടെയാണ് വീടിന് സമീപത്തെ പുഴയില്‍ ചാടി ആശ ബെന്നി (42) ജീവനൊടുക്കിയത്. പോലീസില്‍ പരാതി നല്‍കിയിട്ടും നീതി കിട്ടിയില്ലെന്നാണ് ആശയുടെ ഭര്‍ത്താവ് ബെന്നി പറയുന്നത്. റിട്ടയേഡ് പോലീസ് ഉദ്യോസ്ഥനും അയല്‍വാസിയുമായ പ്രദീപും ഭാര്യ ബിന്ദുവും അമിത പലിശ ഈടാക്കുകയും വീണ്ടും പണം ആവശ്യപ്പെടുകയും ചെയ്തതില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു. 2022ല്‍ പത്ത് ലക്ഷം രൂപ പലിശയ്ക്ക് വാങ്ങിയത്. അഞ്ച് ലക്ഷം വച്ച് രണ്ട് ഗഡുക്കളായാണ് തുക വാങ്ങിയത്. പിന്നീട് ഇവര്‍ തുക തിരിച്ചു നല്‍കിയിരുന്നു. കടം വാങ്ങിയ പത്ത് ലക്ഷം രൂപയ്ക്ക് പകരമായി 30 ലക്ഷത്തോളം രൂപ നല്‍കിയിട്ടും വീണ്ടും പണം ആവശ്യപ്പെട്ട്…
Read More