കൊച്ചി: ടാങ്കര്‍ ലോറിയില്‍നിന്ന് സള്‍ഫ്യൂരിക് ആസിഡ് ദേഹത്തുവീണ് ബൈക്ക് യാത്രികരായ മൂന്നു പേര്‍ക്ക് പൊള്ളലേറ്റ സംഭവത്തില്‍ ടാങ്കര്‍ ലോറി ഡ്രൈവറിനെ എറണാകുളം സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. പാലാ തീക്കോയി മാടപ്പള്ളി വീട്ടില്‍ എം.ആര്. ഗിരീഷാണ് (36) പോലീസ് കസ്റ്റഡിയിലുള്ളത്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. അപകടകരമായി വാഹനമോടിച്ചതിനും മനുഷ്യജീവന് അപകടരമായ രീതിയില്‍ അലക്ഷ്യമായി രാസവസ്തു കൈകാര്യം ചെയ്തതിനുമാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തത്. ടാങ്കര്‍ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കണ്ണമാലി കണ്ടക്കടവ് പാലക്കാപ്പള്ളി വീട്ടില്‍ പി.എസ് ബിനീഷിന് (36) സാരമായി പൊള്ളലേറ്റു. ഇദ്ദേഹം എറണാകുളം ജനറല്‍ ആശുപത്രി തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. ബിനീഷിന്റെ ശരീരത്തില്‍ 20 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്ന് ജനറല്‍ ആശുപത്രി അധികൃതര്‍ പറഞ്ഞു.ബൈക്ക് യാത്രികരായ ദമ്പതികള്‍ക്കും നിസാരമായി പൊള്ളലേല്‍ക്കുകയുണ്ടായി. ചൊവ്വാഴ്ച വൈകിട്ട് 6.45ന് തേവര സിഗ്നലിന് സമീപമായിരുന്നു അപകടം. ടൈല്‍ ജോലിക്കാരനായ ബിനീഷ് ജോലികഴിഞ്ഞ് കരിമുകളില്‍നിന്ന് വീട്ടിലേക്കുവരുന്ന വഴി…
Read MoreCategory: Kochi
ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണ കമ്പനിയുടെ പേരില്‍ കാസ്റ്റിംഗ് കൗച്ച്; ദിനില്‍ ബാബുവിനെതിരേ അന്വേഷണം
കൊച്ചി: നടന് ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണ കമ്പനിയുടെ വേഫറെര്‍ ഫിലിംസിന്റെ പേരില്‍ കാസ്റ്റിംഗ കൗച്ചിന് ഇരയായെന്ന യുവതിയുടെ പരാതിയില്‍ അസോസിയേറ്റ് ഡയറക്ടര്‍ ദിനില്‍ ബാബുവിനെതിരെ എറണാകുളം സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തങ്ങളുടെ സ്ഥാപനത്തിന്റെ പേര് ദുര്‍വിനിയോഗം ചെയ്തുവെന്ന് കാണിച്ച് വേഫെറര്‍ ഫിലിംസും ദിനില്‍ ബാബുവിനെതിരെ സൗത്ത് പോലീസിലും ഫെഫ്കയ്ക്കും പരാതി നല്‍കിയിട്ടുണ്ട്. നിലവില്‍ ദിനില്‍ ബാബു ഒളിവിലാണ്.വേഫറെര്‍ ഫിലിംസിന്റെ സിനിമയില്‍ അഭിനയിക്കാനെന്ന പേരില്‍ വിളിച്ചു വരുത്തി ചിറ്റൂര്‍ സ്വദേശിനിയായ യുവതിയെ അപമാനിച്ചെന്നാണ് ദിനില്‍ ബാബുവിനെതിരെയുള്ള പരാതി. കഴിഞ്ഞ 11 നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. വേഫറെര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം ആരംഭിക്കുന്നുണ്ടെന്നും അതില്‍ അഭിനയിക്കുന്ന കാര്യം സംസാരിക്കാനായി തന്നെ ദിനില്‍ ബാബു വിളിച്ചെന്നും പനമ്പിള്ളി നഗറില്‍ ഉള്ള വേഫേററിന്റെ ഓഫീസിനടുത്തുള്ള ഒരു കെട്ടിടത്തില്‍ വരാനാണ് ആവശ്യപ്പെട്ടതെന്നും യുവതി പരാതിയില്‍ പറയുന്നു. ദുല്‍ഖറിന്റെ കമ്പനി…
Read Moreസിബിഎസ്ഇ പരീക്ഷാ ടൈംടേബിൾ;വിദ്യാര്‍ഥികളുടെ ആശങ്ക പരിഗണിക്കും: സിബിഎസ്ഇ കൗണ്‍സില്‍
കൊച്ചി: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ ടൈംടേബിള്‍ തയാറാക്കിയപ്പോള്‍ രണ്ടു വിഷയങ്ങള്‍ അടുത്തടുത്ത ദിവസങ്ങളില്‍ നിശ്ചയിച്ചതിനെ തുടര്‍ന്നുള്ള വിദ്യാര്‍ഥികളുടെ ആശങ്ക ഒഴിവാക്കി പരീക്ഷ നടത്തുന്നതിനുള്ള നടപടി സ്വീകരിക്കാമെന്ന് സിബിഎസ്ഇ പരീക്ഷാ കണ്ട്രോളര് അറിയിച്ചതായി നാഷണല്‍ കൗണ്‍സില്‍ ഓഫ് സിബിഎസ്ഇ സ്കൂള്‍സ് സെക്രട്ടറി ജനറല്‍ ഡോ. ഇന്ദിര രാജന് പറഞ്ഞു. സിബിഎസ്ഇ യുടെ പുതുക്കിയ പരീക്ഷ രീതി അനുസരിച്ച് ഈ അധ്യയന വര്‍ഷം മുതല്‍ രണ്ട് ബോര്‍ഡ് പരീക്ഷയാണ്. ഫെബ്രുവരി പകുതിയില്‍ പരീക്ഷ ആരംഭിച്ച് ഏപ്രില്‍ ആദ്യവാരം ഫലം പ്രഖ്യാപിക്കുകയും തുടര്‍ന്ന് രണ്ടാമത്തെ പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സമയം ക്രമീകരിച്ചു കൊണ്ടാണ് ടൈംടേബിള്‍ തയാറാക്കിയിരിക്കുന്നത്. നിലവിലെ ടൈംടേബിള്‍ പ്രകാരം പത്താം ക്ലാസിന് ഫെബ്രുവരി അഞ്ചിന് മലയാളം, ആറിന് സോഷ്യല്‍ സ്റ്റഡീസ് എന്നീ പരീക്ഷകളാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ രണ്ട് പരീക്ഷകള്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ വന്നിരിക്കുന്നതുമൂലം പരീക്ഷയ്ക്ക് തയാറെടുക്കുന്നതിനുള്ള…
Read Moreലാപ്ടോപ്പ് തകരാറിലായി; പഠനം മുടങ്ങിയ വിദ്യാര്‍ഥിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി
കൊച്ചി: ലാപ്ടോപ്പിന്റെ തുടര്‍ച്ചയായ തകരാര്‍ പരിഹരിച്ച് നല്‍കാത്ത കമ്പനിയും ഡീലറും ഉപയോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്. മൂവാറ്റുപുഴ സ്വദേശിയും ബയോഡിക്കല് എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയുമായ എബ്രഹാം പോള്‍ ലാപ്ടോപ് നിര്‍മാണ കമ്പനിയായ എച്ച്പി ഇന്ത്യ, വിതരണക്കാരായ കടവന്ത്രയില്‍ പ്രവര്‍ത്തിക്കുന്ന സിസ്മാന്‍ടെക് എന്നിവര്‍ക്കെതിരെ നല്കിയ പരാതിയിലാണ് ഉത്തരവ്. പഠനാവശ്യത്തിനായി 2022 ജൂലൈയില്‍ വാങ്ങിയ ലാപ്ടോപ്പ് കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ട്രാക്ക്പാഡ്, മദര്‍ബോര്‍ഡ് തുടങ്ങിയ പ്രധാന ഭാഗങ്ങളില്‍ തകരാറുകള്‍ സംഭവിക്കുകയും കമ്പനിയുടെ സര്‍വീസുകള്‍ ഫലപ്രദമാകാതിരിക്കുകയും ചെയ്തത് ചൂണ്ടിക്കാട്ടിയാണ് ഉപയോക്താവ് കമ്മിഷനെ സമീപിച്ചത്. പലതവണ സര്‍വീസ് ചെയ്തിട്ടും പ്രശ്നം പരിഹരിക്കാന്‍ സമീപിച്ചെങ്കിലും സ്പെയര്‍ പാര്‍ട്സ് ലഭ്യമല്ലെന്ന് പറഞ്ഞ് ഇവ ശരിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. പ്രഫഷണല്‍ പഠന ആവശ്യങ്ങള്‍ക്കായി വാങ്ങിയ ഉപകരണം തുടര്‍ച്ചയായ തകരാറുകള്‍ കാരണം ഉപയോഗിക്കാന്‍ കഴിയാതെ വന്നത് ഉപയോക്താവിന്റെ പഠനം ബുദ്ധിമുട്ടിലാക്കുകയും ഇത് മാനസിക പ്രയാസങ്ങള്‍ക്കും അസൗകര്യങ്ങള്‍ക്കും…
Read Moreകുടുംബശ്രീ കേരള ചിക്കന്‍ ഔട്ട് ലെറ്റ് ; പ്രതിദിനം വില്‍ക്കുന്നത് 450 കിലോ മുകളില്‍ കോഴിയിറച്ചി
കൊച്ചി: സംസ്ഥാനത്ത് കുടുംബശ്രീ മുഖേനയുള്ള കേരള ചിക്കന്‍ ഔട്ട് ലെറ്റുകള്‍ വഴി പ്രതിദിനം വില്‍ക്കുന്നത് ശരാശരി 450 കിലോയ്ക്ക് മുകളില്‍ കോഴിയിറച്ചി. ഒരു കിലോ കോഴിയിറച്ചിക്ക് 17 രൂപ ഗുണഭോക്താവിന് ലാഭമായി കുടുംബശ്രീ ചിക്കന്‍ ഔട്ട് ലെറ്റുകളില്‍ നിന്ന് ലഭിക്കുന്നുണ്ട്. കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് 146 ഔട്ട് ലെറ്റുകളാണ് ആരംഭിച്ചിരുന്നത്. എന്നാല്‍ നിലവില്‍ 105 ഔട്ട് ലെറ്റുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. കുടുംബശ്രീ മുഖേനെയുള്ള പദ്ധതിയുടെ വിപുലീകരണത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ഫാമുകള്‍ക്ക് ആനുപാതികമായി പുതിയ ഔട്ട് ലെറ്റുകള്‍ ആരംഭിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം – 20, കൊല്ലം- 20, കോട്ടയം – 23, എറണാകുളം -27, തൃശൂര്‍, കോഴിക്കോട് – 19, പാലക്കാട് – 7, മലപ്പുറം – 10, കണ്ണൂര്‍ – 1 എന്നിങ്ങനെ 146 കുടുംബശ്രീ ചിക്കന്‍ ഔട്ട്…
Read Moreനോക്കിയും കണ്ടും നടന്നാൽ പരിക്കില്ലാതെ അക്കരെയെത്താം… തുരുന്പെടുത്ത് തൊടുപുഴ പാലത്തിലെ നടപ്പാത
തൊടുപുഴ: നഗരമധ്യത്തിൽ നൂറുകണക്കിന് കാൽനടയാത്രക്കാർ സഞ്ചരിക്കുന്ന നടപ്പാലം തുരുന്പെടുത്ത് അപകടാവസ്ഥയിൽ. തൊടുപുഴ നഗരസഭാ ഓഫീസിനും ഗാന്ധിസ്ക്വയറിനും ഇടയിൽ തൊടുപുഴയാറിനു കുറുകെയുള്ള പഴയ പാലത്തിന്റെ ഇരുവശത്തുമുള്ള നടപ്പാതകളുടെ പ്ലാറ്റ്ഫോം ആണ് ഭൂരിഭാഗവും തുരുന്പെടുത്ത് നശിച്ചത്. ഇരുന്പ് ഗർഡറുകൾ ഉപയോഗിച്ച് നിർമിച്ച നടപ്പാതയ്ക്കു വർഷങ്ങളുടെ പഴക്കമുണ്ട്. നിർമിച്ചതിനുശേഷം എട്ടു വർഷം മുന്‍പ് ഒരിക്കൽ മാത്രമാണ് ഇതിന്റെ അറ്റകുറ്റപ്പണി നടത്തിയത്. നഗരത്തിന്റെ ഇരുകരകളെയും ബന്ധിപ്പിക്കാൻ 1962-ലാണ് ഇവിടെ കോണ്‍ക്രീറ്റ് പാലം നിർമിച്ചത്. ആദ്യഘട്ടത്തിൽ പാലത്തിനോട് ചേർന്ന് നടപ്പാലം നിർമിച്ചിരുന്നില്ല. പിന്നീട് പാലത്തിൽ വാഹനങ്ങളുടെ തിരക്ക് വർധിച്ചതോടെ കാൽനടയാത്രക്കാരുടെ സഞ്ചാരം ബുദ്ധിമുട്ടിലായി. ഇതോടെയാണ് കാൽനടക്കാർക്ക് സുരക്ഷിത യാത്രയ്ക്കായി 30 വർഷം മുൻപ് നടപ്പാത നിർമിച്ചത്. നിലവിൽ നടപ്പാതയ്ക്ക് ഒട്ടും സുരക്ഷയില്ലാത്ത അവസ്ഥയാണ്. ഗാന്ധിസ്ക്വയറിൽനിന്നു നഗരസഭ, പോലീസ് സ്റ്റേഷൻ, മുനിസിപ്പൽപാർക്ക്, മിനിസിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കും മറ്റു വ്യാപാര മേഖലകളിലേക്കും കാൽനട യാത്രക്കാർ വരുന്നത് പാലത്തിലൂടെയാണ്.…
Read Moreനികുതി വെട്ടിച്ച് ഭൂട്ടാൻ വാഹനക്കടത്ത്; ഡൽഹി റാക്കറ്റിനെ കേന്ദ്രീകരിച്ച് അന്വേഷണം
കൊച്ചി: നികുതി വെട്ടിച്ച് ഭൂട്ടാനിൽനിന്ന് ആഡംബര വാഹനങ്ങൾ കേരളത്തിലെത്തിച്ചതിനു പിന്നിൽ പ്രവർത്തിച്ചത് ഡൽഹി റാക്കറ്റെന്നു വിവരം. കഴിഞ്ഞദിവസത്തെ മിന്നൽ പരിശോധനയുടെ ചുവടുപിടിച്ച് കോയന്പത്തൂരിലെ ഇടനിലക്കാരിലേക്കെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്(ഇഡി) സംഘത്തിനു ഡൽഹിയിലെ റാക്കറ്റിനെക്കുറിച്ചാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. ഈ റാക്കറ്റിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇതോടെ വാഹനക്കടത്തിൽ ഒന്നിലധികം സംഘങ്ങളുണ്ടെന്ന കസ്റ്റംസിന്റെ കണ്ടെത്തൽ ഇഡിയും ശരിവച്ചിരിക്കുകയാണ്.കോയന്പത്തൂരിലെ സംഘത്തിൽനിന്ന് പിടിച്ചെടുത്ത വ്യാജ എൻഒസിയിൽ നിന്നാണ് ഡൽഹിയിലെ ഇടനില സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇഡിക്ക് ലഭിച്ചത്. ഇരുസംഘങ്ങളും തമ്മിലുള്ള ഇടപാടുകളും ഫോണ്‍ സംഭാഷണങ്ങളും ഇഡി ശേഖരിച്ചതായാണ് വിവരം. ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കുണ്ടന്നൂരിൽ നിന്ന് ഫസ്റ്റ് ഓണർ ഭൂട്ടാൻ ലാൻഡ്ക്രൂസർ പിടികൂടിയിരുന്നു. ഇതിന്റെ നിലവിലെ ഉടമയായ മൂവാറ്റുപുഴ സ്വദേശി മാഹിൻ അൻസാരിയിൽ നിന്നാണ് ഡൽഹി സംഘത്തെക്കുറിച്ചുള്ള വിവരം കസ്റ്റംസിന് ലഭിച്ചത്. 15 വർഷം കഴിഞ്ഞ വാഹനങ്ങൾ നിരോധിച്ചതോടെ ഡൽഹി രജിസ്ട്രേഷൻ വാഹനങ്ങൾ കുറഞ്ഞ…
Read Moreഎറണാകുളം ജില്ലാകോടതിക്ക് ബോംബ് ഭീഷണി; പോലീസ് അന്വേഷണം ആരംഭിച്ചു
കൊച്ചി: എറണാകുളം ജില്ലാകോടതി സമുച്ചയത്തിനു ബോംബ് ഭീഷണി ഉണ്ടായ സംഭവത്തിൽ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജില്ലാ കോടതിയുടെ ഔദ്യോഗിക മെയിലിൽ ഇന്നലെ പുലർച്ചെ 4.43നാണു കോടതിയിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും സ്ഫോടനം നടക്കുമെന്നും സന്ദേശമെത്തിയത്. ഉച്ചയ്ക്കു സന്ദേശം ശ്രദ്ധയിൽപ്പെട്ടയുടൻ ജില്ലാ ജഡ്ജിയുടെ ഓഫീസ് എറണാകുളം സെൻട്രൽ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സെൻട്രൽ എസ്എച്ച്ഒ അനീഷ് ജോയിയുടെ നേതൃത്വത്തിൽ പോലീസ് സംഘം രണ്ട് മണിക്കൂർ കോടതി കെട്ടിടത്തിൽ പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. സിറ്റി പോലീസിന്റെ ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധനയിലുണ്ടായിരുന്നു. അഭിഭാഷകരെയും ജീവനക്കാരെയും കക്ഷികളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയായിരുന്നു പരിശോധന. ഭീഷണിയെ തുടർന്ന് സമുച്ചയത്തിലെ കോടതികളുടെ പ്രവർത്തനം രണ്ട് മണിക്കൂറിലേറെ തടസപ്പെട്ടു.
Read Moreഎൽപിജി സിലിണ്ടറുകൾക്ക് ക്ഷാമം; വിതരണം തടസമില്ലാതെ തുടരുമെന്ന് ഇന്ത്യൻ ഓയിൽ
കൊച്ചി: എറണാകുളത്തും സമീപ ജില്ലകളിലുമുള്ള എല്ലാ ഇൻഡേൻ എൽപിജി ഉപഭോക്താക്കൾക്കും സിലിണ്ടറുകൾ തടസമില്ലാതെ സാധാരണനിലയിൽ ലഭിക്കുമെന്ന് ഇന്ത്യൻ ഓയിൽ അറിയിച്ചു. എറണാകുളം ജില്ലയിൽ എൽപിജി സിലിണ്ടറുകൾക്ക് ക്ഷാമം നേരിടുന്നതായുള്ള വാർത്തകളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യൻ ഓയിലിന്റെ പ്രതികരണം. കൊച്ചിൻ ബോട്ട്ലിംഗ് പ്ലാന്റ് പൂർണശേഷിയിൽ പ്രവർത്തിക്കുന്നുണ്ട്. ഡിസ്ട്രിബ്യൂട്ടർമാർക്കുള്ള വിതരണം സാധാരണനിലയിൽ തുടരുന്നുണ്ട്. സെപ്റ്റംബർ അവസാനവാരം ഒരുവിഭാഗം കരാർതൊഴിലാളികളുടെ സമരം പ്ലാന്റിന്റെ പ്രവർത്തനങ്ങളെ താത്കാലികമായി ബാധിച്ചിരുന്നു. ദേശീയ അവധി പ്രമാണിച്ച് ഒക്ടോബർ രണ്ടിന് പ്ലാന്റ് അടച്ചിടുകയും ചെയ്തു. എന്നാൽ തുടർന്ന് സാധാരണ ഉത്പാദനം പുനരാരംഭിക്കുകയും വിതരണം പൂർണമായും പുനഃസ്ഥാപിക്കുകയും ചെയ്തു.വർധിച്ചുവരുന്ന അവധിക്കാല ആവശ്യകത കണക്കിലെടുത്ത് തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്ന് അധിക ലോഡുകൾ ഇറക്കുമതി ചെയ്യുന്നുണ്ട്. എല്ലാ ഉപഭോക്താക്കൾക്കും എൽപിജി സിലിണ്ടറുകളുടെ സമയബന്ധിതവും സുരക്ഷിതവുമായ വിതരണം ഉറപ്പാക്കുന്നത് തുടരാനും എല്ലാ വീടുകളിലും വിശ്വസനീയവും സുരക്ഷിതവും തടസമില്ലാത്തതുമായ എൽപിജി വിതരണം നടത്താനും പ്രതിജ്ഞാബദ്ധമാണെന്നും ഇന്ത്യൻ…
Read Moreചെന്പിനും വിലയേറുന്നു; വില വർധനവിന്റെ പ്രധാന കാരണം ആഗോളതലത്തിൽ ഡിമാൻഡ് കുതിച്ചുയർന്നത്
മുംബൈ: അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിനും വെള്ളിക്കും മാത്രമല്ല ചെന്പിന്റെ വിലയും റിക്കാർഡ് തലത്തിലേക്ക് ഉയർന്നു. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് ഓഹരികളിൽ വലിയ മുന്നേറ്റമുണ്ടാക്കി. ഇന്നലെത്തെ വ്യാപാരത്തിനിടെ ഓഹരി 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിൽ എത്തി. മാത്രമല്ല, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിക്ഷേപകർക്ക് ഓഹരി 1000 ശതമാനം വരെ നേട്ടമാണ് നൽകിയത്. ആഗോളതലത്തിൽ ചെന്പിനുള്ള ഡിമാൻഡ് കുതിച്ചുയരുന്നതാണ് വില വർധനവിന് പ്രധാന കാരണം. അടിസ്ഥാന സൗകര്യങ്ങളുടെയും വൈദ്യുത വാഹനങ്ങളുടെയും വികാസത്തിന്റെയും ഫലമായി ആഭ്യന്തര ആവശ്യകതയും ശക്തമാക്കുന്നു. കൂടാതെ, ലോകമെന്പാടുമുള്ള ഖനികളിൽ ഉത്പാദനം കുറയുന്നതും വിതരണത്തിലെ പ്രശ്നങ്ങളും വിലയെ സ്വാധീനിക്കുന്നു. ചെന്പിന്റെ ഡിമാൻഡ് കുറയാൻ സാധ്യതയില്ലാത്തതിനാൽ, ഹിന്ദുസ്ഥാൻ കോപ്പറിന്റെ ഓഹരികൾ ഇനിയും മുന്നോട്ട് പോകുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ. സർക്കാർ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാൻ കോപ്പർ ആണ് ഇന്ത്യയിൽ ചെന്പ് അയിര് ഖനനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഏക കന്പനി. കൂടാതെ…
Read More