പരവൂർ: ട്രെയിനുകളിലും പ്ലാറ്റ്ഫോം സ്റ്റാളുകളിലും റസ്റ്ററന്റുകളിലും ഡ്യൂട്ടിയിലുള്ള ജീവനക്കാർക്ക് ക്യൂആർ കോഡ് ഉൾപ്പെടുത്തിയുള്ള യൂണിഫോമുകൾ നൽകാൻ ഐആർസിറ്റിസി തീരുമാനം.ദീർഘഭൂര ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും ഭക്ഷ്യവസ്തുക്കൾക്ക് അമിത നിരക്ക് ഈടാക്കുന്ന പരാതികൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആന്ഡ് ടൂറിസം കോർപ്പറേഷന്റെ (ഐആർസിറ്റിസി) ഈ നടപടി. ഇതിന്റെ പ്രാരംഭ നടപടികൾ കോർപ്പറേഷൻ ആരംഭിച്ച് കഴിഞ്ഞു. പുതിയ യൂണിഫോമുകളിലെ ക്യൂആർ കോഡുകളിൽ ഭക്ഷ്യവസ്തുക്കളുടെ മെനു, ഔദ്യോഗിക നിരക്കുകൾ യാത്രക്കാർക്ക് പരാതിപ്പെടാനുള്ള ഹെൽപ്പ് ലൈൻ നമ്പർ എന്നിവ ഉണ്ടാകും.ക്രിസ്മസ്-പുതുവത്സര അവധിക്കാലം മുതൽ ഈ സംവിധാനം പ്രാബല്യത്തിൽ വരും. വന്ദേ ഭാരത്, രാജധാനി എക്സ്പ്രസ് തുടങ്ങിയ പ്രീമിയം ട്രെയിനുകളിലെ ജീവനക്കാർക്ക് നേവി ബ്ലൂ ജാക്കറ്റുകളാണ് യൂണിഫോം.മറ്റ് ട്രെയിനുകളിലെയും പ്ലാറ്റ്ഫോം സ്റ്റാളുകളിലെയും ജീവനക്കാർക്ക് ഇളം നീല ഷർട്ടുകളുമാണ് യൂണിഫോമുകളായി ധരിക്കാൻ നൽകുക.യൂണിഫോമുകളിലെ ക്യൂആർ കോഡ് വഴി യാത്രക്കാർക്ക് ഡിജിറ്റൽ പേയ്മെന്റുകൾ…
Read MoreCategory: Kollam
ഈ അഭ്യാസം കടത്തിൽ നിന്ന് കരകയറാൻ.. ശംഖു മുഖത്തെ നാവികാഭ്യാസം കാണാൻ അരലക്ഷത്തളം പേർ; സർവീസ് നടത്താൻ 263 കെഎസ്ആർടിസി
ചാത്തന്നൂർ: തിരുവനന്തപുരം ശംഖുമുഖത്ത് നാവികസേന മൂന്നിന് നടത്തുന്ന നാവികാഭ്യാസത്തിന് കെഎസ്ആർടിസിയുടെ 263 ബസുകൾ സർവീസ് നടത്തും.വികാഭ്യാസം കാണാൻ അമ്പതിനായിരത്തിലധികം പേർ എത്തിച്ചേരുമെന്നാണ് കെഎസ് ആർടിസിയുടെ വിലയിരുത്തൽ. നാവികാഭ്യാസം നടക്കുന്നതിനാൽ ശംഖുമുഖവും പരിസര പ്രദേശങ്ങളും അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വകാര്യവാഹനങ്ങൾക്ക് ഈ പ്രദേശത്തേക്ക് പ്രവേശനം അനുവദിക്കില്ല.സംസ്ഥാനത്തിൻന്റെ വിവിധ ഭാഗങ്ങളിൽനിന്നുംനാവികാഭ്യാസം കാണാനെത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള പാർക്കിംഗ് ഗ്രൗണ്ടുകൾ നിശ്ചയിച്ചിട്ടുണ്ട്. സ്വകാര്യവാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഗ്രൗണ്ടുകളിൽനിന്നും ശംഖുമുഖത്തേക്കും തിരിച്ചും കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും. ഇതിനായുള്ള ബസുകൾ തീരുമാനിക്കുകയും അറ്റകുറ്റ പണികൾ അടിയന്തിരമായി തീർത്ത് സർവീസിന് തയാറാക്കാനും നിർദ്ദേശം നല്കിയിട്ടുണ്ട്. രാവിലെ 11 മുതൽ പാർക്കിംഗ് ഗ്രൗണ്ടുകളിൽ നിന്നും ശംഖുമുഖത്തേയ്ക്കുളള കെ എസ് ആർ ടി സി സർവീസുകൾ ആരംഭിക്കും. പാർക്കിംഗ് ഗ്രൗണ്ടുകൾ: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം, കരിക്കകം ക്ഷേത്ര മൈതാനം, സംസ്കൃത കോളേജ്, യൂണിവേഴ്സിറ്റി കോളേജ്, സെന്റ്…
Read Moreകൊല്ലം-എറണാകുളം മെമു സ്പെഷൽ ട്രെയിൻ ജനുവരി 30 വരെ നീട്ടി; സ്ഥിരപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കാതെ റെയിൽവേ
കൊല്ലം: യാത്രക്കാരുടെ തിരക്ക് പ്രമാണിച്ച് സർവീസ് നടത്തിയിരുന്ന കൊല്ലം – എറണാകുളം മെമു സ്പെഷൽ ട്രെയിൻ (06169/70) സർവീസ് 2026 ജനുവരി 30 വരെ ദീർഘിപ്പിച്ച് റെയിൽവേ.നേരത്തേ ഈ ട്രെയിൻ നവംബർ 28 വരെ സർവീസ് നടത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. ഇതാണ് വീണ്ടും നീട്ടിയത്. സർവീസ് ദീർഘിപ്പിച്ചുവെങ്കിലും സ്റ്റോപ്പുകളിലോ സമയക്രമത്തിലോ മാറ്റമൊന്നുമില്ലെന്നും അധികൃതർ വ്യക്തമാക്കി.ഈ ട്രെയിൻ തിങ്കൾ മുതൽ വെള്ളി വരെ ആഴ്ചയിൽ അഞ്ച് ദിവസമാണ് സർവീസ് നടത്തുന്നത്. ഇത് പ്രതിദിന സർവീസാക്കി സ്ഥിരപ്പെടുത്തണമെന്ന യാത്രക്കാരുടെയും ജനപ്രതിനിധികളുടെയും ആവശ്യം റെയിൽ മന്ത്രാലയം ഇതുവരെ പരിഗണിച്ചിട്ടില്ല. ഇത് കൂടാതെ പാലക്കാട്-കണ്ണൂർ ( 06031), കണ്ണൂർ-കോഴിക്കോട് (06032), കോഴിക്കോട് -പാലക്കാട് (06071) എന്നീ പ്രതിദിന പാസഞ്ചർ സ്പെഷൽ ട്രെയിൻ സർവീസുകളും ജനുവരി 31 വരെയും നീട്ടിയിട്ടുണ്ട്. നേരത്തേ ഈ ട്രെയിനുകൾ ഡിസംബർ 31 വരെ സർവീസ് നടത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. തിരുവനന്തപുരം നോർത്ത്…
Read Moreകേരളത്തിലെ രണ്ടു ട്രെയിനുകളിൽ കൂടി എൽഎച്ച്ബി കോച്ചുകൾ വരുന്നു
പരവൂർ: കേരളം വഴി സർവീസ് നടത്തുന്ന രണ്ട് ട്രെയിനുകളിൽ കൂടി എൽഎച്ച്ബി കോച്ചുകൾ ഏർപ്പെടുത്താൻ റെയിൽവേ ബോർഡ് തീരുമാനം.ചെന്നൈ സെൻട്രൽ-ആലപ്പുഴ എക്സ്പ്രസ്, ചെന്നൈ സെൻട്രൽ-തിരുവനന്തപുരം എക്സ്പ്രസ് എന്നിവയാണ് അടുത്ത വർഷം മുതൽ എൽഎച്ച്ബി കോച്ചുകളിലേക്ക് മാറുന്നത്. ചെന്നൈ -ആലപ്പുഴ എക്സ്പ്രസിൽ 2026 ഫെബ്രുവരി ഒന്നു മുതലും തിരികെയുള്ള ആലപ്പുഴ – ചെന്നൈ സർവീസിൽ ഫെബ്രുവരി രണ്ടു മുതലുമാണ് മാറ്റം പ്രാബല്യത്തിൽ വരിക. ചെന്നൈ-തിരുവനന്തപുരം എക്സ്പ്രസ് ഫെബ്രുവരി മൂന്നു മുതലാണ് എൽഎച്ച്ബി കോച്ചുകളിലേക്ക് മാറുന്നത്. തിരികെയുള്ള തിരുവനന്ദപുരം – ചെന്നൈ മെയിനിൽ ഫെബ്രുവരി നാലുമുതലും മാറ്റം പ്രാബല്യത്തിലാകുമെന്ന് തിരുവനന്തപുരം ഡിവിഷൻ ഓപ്പറേറ്റിംഗ് ബ്രാഞ്ച് അധികൃതർ അറിയിച്ചു. നിലവിൽ രണ്ട് ട്രെയിനുകളും 23 ഐസിഎഫ് കോച്ചുകളുമായാണ് സർവീസ് നടത്തുന്നത്. എൽഎച്ച്ബിയിലേക്ക് മാറുമ്പോൾ കോച്ചുകളുടെ എണ്ണം 20 ആയി കുറയും. *സീറ്റുകൾ കുറയില്ലഎൽഎച്ച്ബി കോച്ചുകൾ വരുമ്പോൾ ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം കുറയുന്നത്…
Read Moreവീട്ടമ്മയെ ഭർത്താവ് ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ചു കൊന്നു; കൊലപാതകം മകളുടെ കണ്മുന്നിൽ; ഭർത്താവ് കസ്റ്റഡിയിൽ
കൊല്ലം: വീട്ടമ്മയെ ഭർത്താവ് ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കരിക്കോട് അപ്പോളോ നഗറിൽ കവിത (46) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 ഓടെ ഇവരുടെ വീട്ടിലായിരുന്നു കൊലപാതകം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് മധുസൂദനൻ പിള്ളയെ (54) കിളികൊല്ലൂർ പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. ഇയാളുടെ അറസ്റ്റ് ഇന്ന് ഉച്ചയോടെ രേഖപ്പെടുത്തും. മകളുടെ മുന്നിൽ വച്ചാണ് മധുസൂദനൻ പിള്ള ഭാര്യ കവിതയെ ക്രൂരമായി ആക്രമിച്ചത്. സംഭവം കണ്ടു ഭയന്ന മകൾ സമീപത്തെ വീട്ടിലെത്തി വിവരം പറഞ്ഞതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. അയൽവാസികളാണ് വിവരം പോലീസിൽ അറിയിച്ചത്. ഉടൻ തന്നെ പോലീസ് എത്തി മധുസൂദനൻ പിള്ളയെ കസ്റ്റഡിയിൽ എടുത്തു. കവിതയുടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റി. കശുവണ്ടി വ്യാപാര മേഖലയിൽ ഇടനിലക്കാരനായി പ്രവർത്തിച്ചുവരികയായിരുന്നു മധുസൂദനൻ പിള്ള. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കിളികൊല്ലൂർ…
Read Moreദേവസ്വം ബോർഡിലെ അഴിമതി പത്മകുമാറിലെത്തി നിൽക്കുമ്പോൾ; ആദ്യ സ്ഥാനചലനം അഡ്വ. ആർ.ഗോവിന്ദന്
ചാത്തന്നൂർ: തിരുവിതാംകൂർ ദേവസം ബോർഡിൽ ആദ്യമായി അഴിമതി ആരോപണം ഉയർന്നത് ദേവസ്വം ബോർഡ് അംഗമായിരുന്ന മുൻ എംഎൽഎ അഡ്വ. ആർ.ഗോവിന്ദനെതിരെ. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും വിശ്വസ്ത പോരാളിയായിരുന്ന ആർ.ഗോവിന്ദന് ദേവസ്വം ബോർഡ് അംഗത്വം രാജിവയ്ക്കേണ്ടിവന്നു. 1957ലെ നിയമസഭയിൽ കുന്നത്തൂർ ദ്വയാംഗമണ്ഡലത്തിൽ നിന്നു വിജയിച്ച അഡ്വ. ആർ ഗോവിന്ദൻ വിമോചന സമരകാലത്ത് ഏറെ ശ്രദ്ധേയനായിരുന്നു. ഒറ്റ അംഗത്തിന്റെ ഭൂരിപക്ഷമായിരുന്നു നിയമസഭയിൽ. അഡ്വ. ആർ.ഗോവിന്ദനെ കൂറുമാറ്റാൻ പ്രതിപക്ഷം പതിനെട്ടടവും പയറ്റിയെങ്കിലും അദ്ദേഹത്തിന്റെ അചഞ്ചലമായ പാർട്ടിക്കൂറ് പ്രലോഭനങ്ങളെയെല്ലാം അതിജീവിച്ചു. പാർട്ടിയിൽ ഉറച്ചുനിന്നു. ചാത്തന്നൂർസ്വദേശിയായ അദ്ദേഹത്തെ 1967 ലെ ഐക്യമുന്നണി മന്ത്രിസഭാ കാലത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായി നിയോഗിച്ചു. ഒരു വർഷം കഴിയും മുമ്പേ അഴിമതി ആരോപണം ഉയർന്നു. പ്രശ്നം വഷളാകും മുമ്പേ പാർട്ടി നേതൃത്വം ഇടപെട്ട് അംഗത്വം രാജിവയ്പിക്കുകയായിരുന്നു. പാർട്ടി പ്രവർത്തകരുമൊത്ത് ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളിലെത്തി ധനസമ്പാദനം നടത്തി…
Read Moreവ്യാപകമായ ഡേറ്റ ദുരുപയോഗം തടയാൻ ആധാർ കാർഡുകളിൽ മാറ്റങ്ങൾ വരുന്നൂ; കേന്ദ്ര സർക്കാരിന്റെ അനുമതിക്കായി യുഐഡിഎഐ
പരവൂർ: ആധാർ കാർഡിൽ വലിയ മാറ്റങ്ങൾ വരുത്താൻ കേന്ദ്ര സർക്കാർ തലത്തിൽ ആലോചന. ഉടമയുടെ ഫോട്ടോയും ക്യൂആർ കോഡും മാത്രം ഉൾക്കൊള്ളുന്ന പുതിയ ആധാർ കാർഡുകൾ പുറത്തിറക്കാനാണ് നീക്കം. ഓഫ് ലൈൻ വെരിഫിക്കേഷൻ കുറയ്ക്കുന്നതിനും വ്യാപകമായ ഡേറ്റ ദുരുപയോഗം തടയുന്നതിനുമാണ് യൂണിക്ക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഒഫ് ഇന്ത്യ (യുഐഡിഎഐ) ലക്ഷ്യമിടുന്നത്. ഡിസംബർ ഒന്നിന് ഈ നിർദേശം ആധാർ അഥോറ്റിക്കു മുന്നിൽ അവതരിപ്പിക്കാൻ യുഐഡിഎഐ തീരുമാനിച്ചുകഴിഞ്ഞു. ഹോട്ടലുകളും ഇതര സ്ഥാപനങ്ങളും അടക്കം വ്യക്തികളുടെ ആധാർ കാർഡിന്റെ പതിപ്പുകൾ വാങ്ങിവയ്ക്കുന്നുണ്ട്. ഇത്തരം ഓഫ് ലൈൻ വെരിഫിക്കേഷനുകളുടെ മറവിൽ നിരവധി തട്ടിപ്പുകൾ രാജ്യത്ത് അരങ്ങേറുന്നുണ്ട്. ഇത് ഒഴിവാക്കുക എന്നതാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. പുതിയ കാർഡുകളിൽ വ്യക്തികളുടെ സ്വകാര്യത നിലനിർത്തിക്കൊണ്ടുതന്നെ പ്രായപരിശോധന അടക്കമുള്ളവ നടത്താൻ സൗകര്യമുണ്ടാകും. ഓഫ് ലൈൻ വെരിഫിക്കേഷന്റെ കാര്യത്തിൽ എന്തെങ്കിലും ആവശ്യത്തിന് വ്യക്തികളുടെ ആധാർ നമ്പരോ ബയോ മെട്രിക് വിവരങ്ങളോ…
Read Moreപരീക്ഷണ ഓട്ടം വൻവിജയം; വന്ദേ സ്ലീപ്പർ ട്രെയിൻ സർവീസ് ജനുവരിയിൽ ആരംഭിച്ചേക്കും
പരവൂർ: വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ ആദ്യ സർവീസ് ജനുവരിയിൽ ആരംഭിച്ചേക്കും. ഇതിനുള്ള തയാറെടുപ്പുകൾ റെയിൽവേ മന്ത്രാലയം ആരംഭിച്ചു.16 കോച്ചുകൾ വീതമുള്ള 10 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ നിർമിക്കാൻ ചെന്നൈയിലെ ഐസിഎഫ് അധികൃതർ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിന് നൽകിയിരുന്നു. ഇതിൽ രണ്ട് ട്രെയിനുകളുടെ നിർമാണം പൂർത്തികരിച്ച് ഐസിഎഫിനു കൈമാറുകയും ചെയ്തു. രണ്ട് ട്രെയിനുകളുടെയും പരീക്ഷണഓട്ടവും നടത്തി. ഇതിൽ ഒന്നിന്റെ വേഗ പരീക്ഷണവും കഴിഞ്ഞ ആഴ്ച വിജയകരമായി പൂർത്തീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദ്യ സർവീസ് 2026 ജനുവരിയിൽ സർവീസ് ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നത്. ബാക്കിയുള്ള എട്ട് ട്രെയിനുകളുടെ നിർമാണം മാർച്ചിനകം പൂർത്തിയാക്കി ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിൽ നിന്ന് ചെന്നൈ ഐസിഎഫിന് കൈമാറുമെന്നാണ് പ്രതീക്ഷ. ഇതു കൂടാതെ ചെന്നൈയിലെ പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ 50 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ നിർമാണവും ആരംഭിച്ചിട്ടുണ്ട്. ഇവയിൽ എല്ലാത്തിലും…
Read Moreസുസ്ഥിര ഭാവിക്കായി വൺ ലിറ്റർ ഡീസൽ ചലഞ്ച് ; കെഎസ്ആർടിസി ഇന്ധനക്ഷമത വർധിപ്പിച്ച് മാസം ഒരു കോടി ലാഭിക്കും
ചാത്തന്നൂർ: ഇന്ധനക്ഷമത വർധിപ്പിച്ച് മാസം ഒരു കോടി രൂപ നേടാനും ഘട്ടംഘട്ടമായി ഇത് വർധിപ്പിക്കാനും കെ എസ് ആർടിസിയുടെ പദ്ധതി. സാമ്പത്തിക കാര്യക്ഷമതയും സുസ്ഥിര ഭാവിയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇന്ധനക്ഷമത വർധിപ്പിക്കുന്നതിനുള്ള സമഗ്രമായ പദ്ധതികൾക്ക് കെഎസ്ആർടിസി രൂപം നല്കുന്നത്. ഇതിന്റെ ഭാഗമായി വൺ ലിറ്റർ ഡീസൽ ചലഞ്ച് ഉൾപ്പെടെയുള്ള കർമപരിപാടികൾ നടപ്പിലാക്കി വരികയാണ്.നിലവിൽ കെഎസ്ആർടിസി പ്രതിദിനം ഉപയോഗിക്കുന്ന ഡീസലിൽ ബസുകളുടെ ശരാശരി കെഎംപിഎൽ (കിലോമീറ്ററിന് ചിലവാകുന്ന ഡീസൽ) വെറും ഒരു ശതമാനം വർധനവ് കൈവരിക്കാനായാൽ പോലും പ്രതിദിനം 3.25 ലക്ഷം രൂപയും പ്രതിമാസം ഒരു കോടി രൂപയും വരെ ലാഭിക്കാൻ സാധിക്കുമെന്നാണ് കോർപ്പറേഷൻ വിലയിരുത്തുന്നത്. ഘട്ടംഘട്ടമായി കെഎംപിഎൽ 4.20 ആയി ഉയർത്തി പ്രതിമാസ ഡീസൽ ചെലവ് 100 കോടിക്ക് താഴെ എത്തിക്കുക എന്നതാണ് ലക്ഷ്യം. പഴഞ്ചൻ ബസുകൾ കൊണ്ട് ഇത് സാധ്യമാകുമോ എന്ന സംശയമാണ് ജീവനക്കാർക്ക്. പ്രത്യേകിച്ച്…
Read Moreആശുപത്രി കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ഊർജിതം; സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം
കൊല്ലം: പോലീസ് കസ്റ്റഡിയിലിരിക്കെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിൽ നിന്ന് രക്ഷപ്പെട്ട പ്രതിക്കായി പോലീസ് അന്വേഷണം വ്യാപകമാക്കി.കർണാടകയിൽ ഇഡി ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കൊട്ടിയം സ്വദേശി രാജീവ് ഫെർണാണ്ടസാണ് കഴിഞ്ഞ ദിവസം പുലർച്ചെ പോലീസ് കാവൽ നിൽക്കെ തന്ത്രപരമായി രക്ഷപ്പെട്ടത്. സിസിടിവി കാമറകൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. കറുത്ത കാറിലാണ് ഇയാൾ രക്ഷപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.ഈ കാറിൽ പ്രതി നെടുമങ്ങാട് വരെ എത്തിയതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിനെ പിന്തുടർന്നാണ് ഇപ്പോൾ പല സംഘങ്ങളായി തിരിഞ്ഞ് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പോലീസ് പഴുതുകൾ അടച്ച് അന്വേഷണം നടത്തുന്നത്. നെടുമങ്ങാട് നിന്ന് ഇയാൾ എറണാകുളം ഭാഗത്തേക്ക് രക്ഷപ്പെട്ടതായാണ് പോലീസ് നൽകുന്ന സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിലെ ചില കേന്ദ്രങ്ങളിൽ ഇന്നലെ രാത്രി അന്വേഷണ സംഘം പരിശോധന നടത്തി. രണ്ട് ദിവസത്തിനുള്ളിൽ ഇയാളെ പിടികൂടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്…
Read More