ഡോ.വന്ദനാദാസ് കേസ്: പ്രതി അയച്ച വീഡിയോ ദൃശ്യങ്ങൾ കണ്ടതായി സാക്ഷി

കൊല്ലം: ഡോ വന്ദന ദാസിനെ ആക്രമിക്കുന്നതിന് തൊട്ടുമുമ്പ് പ്രതി തന്‍റെ മൊബൈൽ ഫോണിൽനിന്ന് അയച്ച വീഡിയോ ദൃശ്യങ്ങൾ താനും പ്രതിയും അംഗങ്ങളായ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ കൂടി ലഭിച്ചിരുന്നതായി കേസിലെ സാക്ഷിയും പ്രതിയുടെ വീടിന് സമീപ സ്ഥലത്തെ താമസക്കാരനുമായ ഷിജു നാരായണൻ കോടതിയിൽ മൊഴി നൽകി. കൊല്ലം അഡീ. സെഷൻസ് ജഡ്ജി പി. എൻ. വിനോദ് മുമ്പാകെയാണ് മൊഴി നൽകിയത്. ഇപ്രകാരം പ്രതി അയച്ച കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ദൃശ്യങ്ങൾ കേസിലെ സ്പെഷൽ പ്രോസിക്യുട്ടറുടെ ആവശ്യപ്രകാരം കോടതിയിൽ പ്രദർശിപ്പിച്ചത് സാക്ഷി തിരിച്ചറിഞ്ഞു. പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റ ഡോക്ടർ വന്ദനയെയും പോലീസ് ഉദ്യോഗസ്ഥരെയും ചികിത്സക്കായി ആദ്യം പ്രവേശിപ്പിച്ച കൊട്ടാരക്കരയിലെ സ്വകാര്യ ഹോസ്പിറ്റലിലെ ഡോക്ടർമാരായ നിഥിൻ, വിനായക് എന്നിവരുടെയും സാക്ഷി വിസ്താരം പൂർത്തിയായി. വന്ദനക്കേറ്റ പരിക്കുകൾ പോലീസ് കണ്ടെടുത്ത ആയുധം കൊണ്ട് ഉണ്ടാക്കാൻ സാധ്യമാണെന്ന് സാക്ഷികൾ കോടതി മുമ്പാകെ മൊഴി കൊടുത്തു.…

Read More

ട്രാക്കിൽ അറ്റകുറ്റപ്പണികൾ: ട്രെയിൻ സർവീസുകളിൽ മാറ്റം; രണ്ടു ട്രെയിനുകൾ പുറപ്പെടുന്ന സ്റ്റേഷനിലും മാറ്റം

കൊല്ലം: കോട്ടയത്തിനും ചിങ്ങവനത്തിനും മധ്യേ ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഈ മാസം 20ന് ഇതുവഴിയുള്ള ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തിയതായി റെയിൽവേ. ചില ട്രെയിനുകൾ വഴിതിരിച്ചുവിടും. മറ്റു ചിലത് അന്ന് ഭാഗികമായി റദ്ദാക്കിയിട്ടുമുണ്ട്. രണ്ടു ട്രെയിനുകൾ പുറപ്പെടുന്ന സ്റ്റേഷനിലും മാറ്റം വരുത്തിയിട്ടുണ്ട്. ട്രെയിൻ നമ്പർ 12624 തിരുവനന്തപുരം സെൻട്രൽ–ചെന്നൈ സെൻട്രൽ സൂപ്പർഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ 20ന് ആലപ്പുഴ വഴി സർവിസ് നടത്തും. ആലപ്പുഴ, ചേർത്തല, എറണാകുളം എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.ട്രെയിൻ നമ്പർ 16312 തിരുവനന്തപുരം നോർത്ത്‌–ശ്രീ ഗംഗാനഗർ എക്‌സ്‌പ്രസ്‌ 20ന് ആലപ്പുഴ വഴി സർവിസ് നടത്തും. ആലപ്പുഴ, എറണാകുളം ജംഗ്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടാകും. ട്രെയിൻ നമ്പർ 16319 തിരുവനന്തപുരം നോർത്ത്‌ (കൊച്ചുവേളി )–എസ്‌എംവിടി ബംഗളൂരു ഹംസഫർ എക്‌സ്‌പ്രസ്‌ 20ന് ആലപ്പുഴ വഴി സർവീസ് നടത്തും. ആലപ്പുഴ, എറണാകുളം ജംഗ്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടാകും.ട്രെയിൻ നമ്പർ 22503…

Read More

ട്രെയിനുകളിലെ ഓൺ ബോർഡ് ജീവനക്കാർക്ക് പെരുമാറ്റച്ചട്ടം നടപ്പാക്കാൻ റെയിൽവേ

പരവൂർ (കൊല്ലം): ഓൺ ബോർഡ് ഹൗസ് കീപ്പിംഗ് സ്റ്റാഫിന് ( ഒബിഎച്ച്എസ്) യാത്രക്കാരോട് എങ്ങനെ പെരുമാറണം എന്ന കാര്യത്തിൽ കൗൺസലിംഗ് നൽകാൻ റെയിൽവേ ബോർഡ് തീരുമാനം.യാത്രയ്ക്കിടയിൽ യാത്രക്കാരിൽ ജീവനക്കാരെക്കുറിച്ച് നല്ല മതിപ്പ് സൃഷ്ടിക്കാനും ഇവരെക്കൊണ്ട് കൂടുതൽ വിനയപുരസരം ഇടപെടൽ നടത്തുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം. ഇക്കാര്യത്തിൽ പുതിയ മാർഗനിർദേശവും അധികൃതർ പുറപ്പെടുവിച്ച് കഴിഞ്ഞു. യാത്രക്കാരിൽ വിശ്വാസം വളർത്തുന്നതിനും അവരുമായി നല്ല ബന്ധം സ്ഥാപിക്കാനും യാത്രയുടെ തുടക്കത്തിൽ തന്നെ ഉദ്യോഗസ്ഥർ അടക്കമുള്ള ഒബിഎച്ച്എസ് ജീവനക്കാർ ഇനി മുതൽ സ്വയം പരിചയപ്പെടുത്തണം.ഇതിന്‍റെ ഭാഗമായാണ് ഇന്ത്യൻ റെയിൽവേ അവരുടെ എല്ലാ സോണുകളിലെയും ഒബിഎച്ച്എസ് ജീവനക്കാർക്ക് കൗൺസലിംഗ് സെഷനുകൾ നടത്താൻ നിർദേശം നൽകിയിട്ടുള്ളത്. അടുത്തിടെ ഉന്നത ഉദ്യോഗസ്ഥർ നടത്തിയ ഓൺ ബോർഡ് പരിശോധനയെത്തുടർന്നാണ് സിസ്റ്റം മെച്ചപ്പെടുത്താൻ നിർദേശം നൽകിയിട്ടുള്ളത്.ട്രെയിൻ പുറപ്പെടുന്നത് മുതൽ യാത്ര അവസാനിക്കുന്നത് വരെ യാത്രക്കാരെ സഹായിക്കാൻ ഒബിഎച്ച്എസ് ജീവനക്കാരുടെ…

Read More

വിദ്യാർഥികൾക്ക് മഞ്ഞപ്പിത്തം; സർക്കാർ സ്കൂൾ അടച്ചു; സമീപ കടകളിലെ പാനീയങ്ങൾ പരിശോധനയ്ക്ക് അയച്ച് അധികൃതർ

കൊല്ലം: വിദ്യാർഥികൾക്ക് മഞ്ഞപ്പിത്തം ബാധിച്ചതോടെ സർക്കാർ സ്കൂൾ താത്ക്കാലികമായി പൂട്ടി. ഇടമുളയ്ക്കൽ ഗവ. ജവഹർ ഹൈസ്കൂളിലെ 15 വിദ്യാർഥികൾക്ക് മഞ്ഞപ്പിത്തം ബാധിച്ചതോടെ സ്കൂൾ വെള്ളിയാഴ്ചവരെ അടച്ചത്. സംഭവത്തിൽ, ആശങ്കവേണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സെപ്റ്റംബർ ഒന്നിനു സ്കൂളിലെ ഒരു വിദ്യാർഥിക്ക് മഞ്ഞപ്പിത്തം ബാധിച്ചതായി കണ്ടെത്തിയിരുന്നു. നാലാംതീയതിയോടെ കൂടുതൽ കുട്ടികൾക്ക് മഞ്ഞപ്പിത്തം പിടിപെട്ടു. ഒരു വിദ്യാർഥിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലും മറ്റൊരു വിദ്യാർഥിയെ മെഡിക്കൽ കോളജിലും തുടർന്ന് പ്രവേശിപ്പിച്ചു. പുനലൂർ താലൂക്ക് ആശുപത്രിയിലും അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും ആണ് കൂടുതൽ വിദ്യാർഥികൾ ചികിത്സ തേടിയത്. ഇതോടെ ആരോഗ്യവകുപ്പ് നിർദേശപ്രകാരം 12 വരെ സ്കൂൾ അടച്ചു. എന്നാൽ കുട്ടികൾക്ക് എവിടെനിന്നാണ് അസുഖം പിടിപെട്ടതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ജൂൺ മാസത്തിൽ സ്കൂൾ കിണറ്റിലെ വെള്ളം പരിശോധനയ്ക്ക്‌ അയയ്ക്കുകയും ഉപയോഗപ്രദമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം കിണറ്റിലെ ജലം വീണ്ടും ശേഖരിച്ച് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.…

Read More

കേരളം പ്രതീക്ഷിച്ച വന്ദേഭാരത് തമിഴ്നാട് കൊണ്ടുപോയി; മധുര-ബംഗളൂരു സർവീസ് നാളെ മുതൽ

പരവൂർ (കൊല്ലം): കേരളം പ്രതീക്ഷിച്ച വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ തമിഴ്നാട്ടിലെ ഡിവിഷൻ അടിച്ചെടുത്തു. നാളെ മുതൽ പ്രസ്തുത ട്രെയിൻ മധുര-ബംഗളൂരു കന്‍റോൺമെന്‍റ് റൂട്ടിൽ പുതിയ സർവീസായി ആരംഭിക്കും.മംഗളുരു-തിരുവനന്തപുരം റൂട്ടിൽ ഇന്നലെ മുതൽ 20 കോച്ചുകളുള്ള വന്ദേ ഭാരത് ട്രെയിൻ ഓടിത്തുടങ്ങി. നിലവിൽ 16 കോച്ചുകളുള്ള ട്രെയിൻ ആണ് 20 ആയി ഉയർത്തിയത്. ഇതേത്തുടർന്ന് 16 കോച്ചുകൾ ഉള്ള ട്രെയിൻ കേരളത്തിലെ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ നിലനിർത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഇതിന് വിപരീതമായി പ്രസ്തുത 16 കോച്ചുകളുള്ള ട്രെയിൻ മധുര ഡിവിഷന് കൈമാറാൻ അധികൃതർ യുദ്ധകാലാടിസ്ഥാനത്തിൽ തീരുമാനിക്കുകയായിരുന്നു. മാത്രമല്ല അധികമാരും അറിയാതെ പ്രസ്തുത 16 കോച്ചുകളുള്ള റേക്ക് മംഗളുരുവിൽ നിന്ന് മധുരയിൽ എത്തിക്കുകയും ചെയ്തു. കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരും എംപിമാരും അടക്കമുള്ളവർ ഈ കൈമാറ്റം അറിഞ്ഞതുമില്ല. ജനപ്രതിനിധികളുടെ ഭാഗത്ത് നിന്ന് ഒരു പ്രതിഷേധവും ഉണ്ടായില്ല. ഈ ട്രെയിൻ…

Read More

ബംഗളൂരു-എറണാകുളം സൂപ്പർ ഫാസ്റ്റിനെ എക്സ്പ്രസായി തരംതാഴ്ത്തുന്നു

കൊല്ലം: പ്രതിദിനം നൂറുകണക്കിന് യാത്രക്കാരുടെ ആശ്രയമായിരുന്ന ബംഗളൂരു- എറണാകുളം -ബംഗളുരു ഇന്‍റസിറ്റി സൂപ്പർഫാസ്റ്റ് ട്രെയിനിനെ ( 12677/78) എക്സ്പ്രസ് ട്രെയിൻ ആയി തരം താഴ്ത്താൻ റെയിൽവേ തീരുമാനം.ഡിസംബർ മൂന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന അറിയിപ്പ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. അന്നു മുതൽ ട്രെയിനിന്‍റെ നമ്പരിലും മാറ്റമുണ്ടാകുമെന്ന് അറിയിപ്പിൽ വ്യക്തമാക്കി. 16377/78 എന്ന നമ്പരിലായിരിക്കും എക്സ്പ്രസ് ട്രെയിൻ സർവീസ് നടത്തുക.നിലവിൽ കെഎസ്ആർ ബംഗളൂരുവിൽ നിന്ന് രാവിലെ 6.10 ന് പുറപ്പെടുന്ന സൂപ്പർ ഫാസ്റ്റ് ട്രെയിൻ (12677)വൈകുന്നേരം 4.55നാണ് എറണാകുളത്ത് എത്തുന്നത്.തിരികെയുള്ള സർവീസ് (12678) രാവിലെ 9.10 ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി ഒമ്പതിനാണ് ബംഗളൂരുവിൽ എത്തുന്നത്. സൂപ്പർ ഫാസ്റ്റ് ട്രെയിൻ ആയതിനാൽ കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ എന്നിവിടങ്ങളിൽ മാത്രമാണ് സ്റ്റോപ്പ് ഉള്ളത്. എക്സ്പ്രസ് ട്രെയിൻ ആക്കി മാറ്റുമ്പോൾ വണ്ടിയുടെ സ്പീഡ് കുറയ്ക്കും എന്നത് ഉറപ്പാണ്.…

Read More

കൊല്ലത്തും കണ്ണൂരും വാഹനാപകടം: ഓച്ചിറയിൽ കെഎസ്ആർടിസി ബസും ഥാർ എസ്‌യുവിയും കൂട്ടിയിടിച്ച് മൂന്നു മരണം

കൊല്ലം: ഓച്ചിറ വലിയകുളങ്ങരയിൽ ഇന്നു പുലർച്ചെ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് പാസഞ്ചർ ബസും ഥാർ എസ്‌യുവിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. ഒരാളുടെ നില അതീവഗുരുതരം. എസ്‌യുവിയിൽ യാത്ര ചെയ്തിരുന്ന തേവലക്കര പടിഞ്ഞാറൻകര സ്വദേശി പ്രിൻസ് തോമസും (43) അഖിൽ (15), അൽക്ക (8) എന്നീ കുട്ടികളുമാണ് മരിച്ചതെന്ന് ഓച്ചിറ പോലീസ് പറഞ്ഞു. കെഎസ്ആർടിസി ബസിലുണ്ടായിരുന്ന പത്തു പേർക്കു പരിക്കേറ്റു. ഇവരെ ഓച്ചിറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഥാർ പൂർണമായും തകർന്നു. ഥാർ എസ്‌യുവിയിൽ അഞ്ചു പേരായിരുന്നു യാത്ര ചെയ്തിരുന്നത്. പരിക്കേറ്റ ഇവരിൽ ഐശ്വര്യയെ മരിയത്ത് ഹോസ്പിറ്റലിലും ബിന്ദ്യയെ പരബ്രഹ്മ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രദേശവാസികളാണ് രക്ഷാപ്രവർത്തനം നടത്തിയത്. കെഎസ്ആർടിസി ബസ് ചേർത്തലയിലേക്കു പോവുകയായിരുന്നു. എയർപോർട്ടിൽ പോയി മടങ്ങിവരുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്. എസ്‌യുവി ഥാർ എതിർദിശയിൽ കരുനാഗപ്പള്ളിയിലേക്കു വരികയായിരുന്നു. രണ്ട് വാഹനങ്ങളും അമിത വേഗത്തിലായിരുന്നു…

Read More

അതുല്യയുടെ മരണം; പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി എട്ടിനു പരിഗണിക്കും

കൊല്ലം: ഷാര്‍ജയില്‍ ചവറ കോയിവിള സ്വദേശിനി അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് എട്ടിലേക്ക് മാറ്റി. അതുല്യയുടെ ശരീരത്തിലെ മുറിവുകളുടെ ചിത്രങ്ങളും, ഭർത്താവ് സതീഷിന്‍റെ ആക്രമണത്തിന്‍റെ വീഡിയോയും സംബന്ധിച്ച ഫോറന്‍സിക് റിപ്പോർട്ട് ലഭിക്കാത്തതിനെത്തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് നീട്ടണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തെത്തുടര്‍ന്ന് വെക്കേഷന്‍ ജഡ്ജ് സി.എം സീമയാണ് കേസ് എട്ടിലേക്ക് മാറ്റിയത്. കേസിലെ പ്രതി അതുല്യയുടെ ഭര്‍ത്താവ് സതീഷ് ശങ്കറിന്റെ ഇടക്കാലജാമ്യം ഇക്കാലയളവിലേക്ക് നീട്ടിയിട്ടുമുണ്ട്.

Read More

വന്ദേഭാരത് കാർഗോ ട്രെയിൻ ട്രാക്കിലേക്ക്; പരീക്ഷണ ഓട്ടം അടുത്ത മാസം

പരവൂർ (കൊല്ലം): അതിവേഗ ചരക്ക് ഗതാഗതം ലക്ഷ്യമിട്ട് വന്ദേ ഭാരത് കാർഗോ (പാർസൽ )ട്രെയിനുകൾ സർവീസ് ആരംഭിക്കാനുള്ള റെയിൽവേ നടപടികൾ അന്തിമ ഘട്ടത്തിലേക്ക്.ചെന്നൈയിലെ ഇന്‍റഗ്രൽ കോച്ച് ഫാക്ടറിയിൽ കാർഗോ ട്രെയിനിന്‍റെ നിർമാണം ഏറെക്കുറെ പൂർത്തിയായി. രണ്ട് മാസത്തിനുള്ളിൽ സർവീസ് ആരംഭിക്കാൻ കഴിയുമെന്ന് ചെന്നൈ ഐസിഎഫ് അധികൃതർ സൂചിപ്പിച്ചു. ചെന്നൈ പെരമ്പൂരിലെ കോച്ച് ഫാക്ടറിയിൽ 16 കോച്ചുകളുള്ള ട്രെയിനാണ് നിർമിച്ചിട്ടുള്ളത്. 264 ടൺ ചരക്ക് കൊണ്ടുപോകാനുള്ള ശേഷി ഈ വണ്ടിക്ക് ഉണ്ടാകും. നിർമാണം പൂർത്തിയായ സ്ഥിതിക്ക് ചരക്കുകൾ കയറ്റിയുള്ള പരീക്ഷണ ഓട്ടം സെപ്റ്റംബറിൽ നടത്തും. തുടർന്ന് റിസർച്ച് ആൻഡ് സ്റ്റാൻഡാർഡ് ഓർഗനൈസേഷന്‍റെ വിവിധ തലത്തിലുള്ള സുരക്ഷാ പരിശോധനകളും പൂർത്തിയാക്കും. വന്ദേ കാർഗോ ട്രെയിനിൻ്റെ ശരാശരി വേഗം മണിക്കൂറിൽ 90 കിലോമീറ്ററാണ്. എന്നാൽ പരമാവധി 160 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ വന്ദേ കാർഗോ ട്രെയിനിന് സാധിക്കും. ഇപ്പോൾ രാജ്യത്ത്…

Read More

നിലമ്പൂർ റോഡ്-കോട്ടയം ട്രെയിൻ കൊല്ലം വരെ നീട്ടിയേക്കും

കൊല്ലം: നിലമ്പൂർ റോഡ് – കോട്ടയം എക്സ്പ്രസ് ട്രെയിൻ കൊല്ലത്തേയ്ക്ക് സർവീസ് നീട്ടിയേക്കും. ഇതു സംബന്ധിച്ച് റെയിൽവേ ബോർഡിൻ്റെ തീരുമാനം ഉടൻ ഉണ്ടായേക്കുമെന്നാണ് വിവരം.ഈ ട്രെയിൻ കൊല്ലം വരെ ദീർഘിപ്പിക്കുന്നതിന് റെയിൽവേ ബോർഡ് നേരത്തേ തന്നെ അനുകൂല നിലപാട് സ്വീകരിച്ചിട്ടുള്ളതാണ്. നിലവിലുള്ള ഫിക്സഡ് ടൈം കോറിഡോർ ബ്ലോക്ക് പുനക്രമീകരിക്കുന്നതിന് റെയിൽവേ ബോർഡിൻ്റെ അന്തിമ അംഗീകാരം ലഭിച്ചതിന് ശേഷം ട്രെയിൻ കൊല്ലത്തിന് നീട്ടാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കൊടിക്കുന്നിൽ സുരേഷ് എംപി വ്യക്തമാക്കി.കോട്ടയം വഴി നിലവിൽ സർവീസ് നടത്തുന്ന മെമു ട്രെയിനുകളിലെ തിരക്ക് കുറയ്ക്കാൻ നിലവിലെ എട്ട് കോച്ചുകളിൽ നിന്നും 12, 16 കോച്ചുകളായി വർധിപ്പിക്കാനുള്ള നിർദേശവും റെയിൽവേ ബോർഡ് അംഗീകരിച്ചിട്ടുണ്ട്. ഇതിന് ആവശ്യമായ പുതിയ അധിക റേക്കുകൾ ഉടൻ കൊല്ലത്തെ മെമു ഷെഡിൽ എത്തും. ഇതോടെ ഈ റൂട്ടിലെ പ്രതിദിന യാത്രക്കാരുടെ ദുരിതത്തിന് ഒരു പരിധി വരെ പരിഹാരമാകുമെന്നാണ്…

Read More