കൊല്ലം: സ്കൂട്ടറിൽ കടത്തിയ കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മുളങ്കാടകം പള്ളി തെക്കതിൽ വീട്ടിൽ സുനേഷ് (45) ആണ് പിടിയിലായത്. ഒന്നേകാൽ കിലോഗ്രാം കഞ്ചാവ്, 5,070 രൂപ, മൊബൈൽ ഫോൺ എന്നിവ ഇയാളിൽ നിന്ന് കണ്ടെടുത്തു. സ്കൂട്ടറിൽ ഒളിപ്പിച്ച് വച്ച നിലയിലായിരുന്നു കഞ്ചാവ്. ശക്തികുളങ്ങര മത്സ്യബന്ധന ഹാർബർ, മുളങ്കാടകം, തിരുമുല്ലവാരം, അഞ്ചുകല്ലുംമൂട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ഇയാൾ കഞ്ചാവ് വിൽപന നടത്തിവന്നിരുന്നത്. ഇതരസംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് കടത്തിക്കൊണ്ടുവന്നു വിവിധ പ്രദേശങ്ങളിലെ ചെറുകിട കച്ചവടക്കാർക്ക് മൊത്തവിൽപ്പന നടത്തുന്നതായിരുന്നു ഇയാളുടെരീതി. ശക്തികുളങ്ങര ഹാർബറിൽ ഇത്തരത്തിൽ വൻതോതിൽ കഞ്ചാവുകച്ചവടം നടത്തുന്നു എന്ന രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിൽ നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് കൊല്ലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി. ശങ്കർ പറഞ്ഞു.
Read MoreCategory: Kollam
പരിഷ്കരിച്ച കേരള ലോട്ടറി: നറുക്കെടുപ്പ് നാളെ മുതൽ
കൊല്ലം: സമ്മാനഘടനയിൽ മാറ്റം വരുത്തിയുള്ള കേരള ലോട്ടറിയുടെ പുതിയ ടിക്കറ്റുകളുടെ നറുക്കെടുപ്പ് നാളെ മുതൽ ആരംഭിക്കും. ലോട്ടറി ഏജന്റുമാരുടെയും ചെറുകിട വിൽപ്പനക്കാരുടെയും ഭാഗ്യം പരീക്ഷിക്കുന്നവരുടെയും ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് ഒന്നര മാസത്തിനിടെ രണ്ടാം തവണ സമ്മാനഘടനയിൽ മാറ്റം വരുത്താൻ ലോട്ടറി വകുപ്പ് നിർബന്ധിതമായത്. സമ്മാന ഘടനയിലെ ഏറ്റവും വലിയ മാറ്റം 50 രൂപയുടെ സമ്മാനങ്ങൾ ഒഴിവാക്കി എന്നതാണ്. പകരമായി 2,000, 200 രൂപയുടെ നമ്മാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 5,000 രൂപയുടെ സമ്മാനങ്ങളുടെ എണ്ണം 20 ആയി ഉയർത്തി. നിലവിൽ ഇത് 18 ആയിരുന്നു.2,000 രൂപയുടെ ആറ്, 1,000 രൂപയുടെ 30, 500 രൂപയുടെ 76, 200 രൂപയുടെ 90, 100 രൂപയുടെ 150 സമ്മാനങ്ങൾ എന്നിങ്ങനെയാണ് നാളെ മുതൽ നറുക്കെടുപ്പിൽ ലഭിക്കുന്ന മറ്റ് സമ്മാനങ്ങൾ. 50 രൂപ വിലയുള്ള ടിക്കറ്റുകളിൽ ഒരു കോടി രൂപയാണ് പ്രതിദിന ഒന്നാം സമ്മാനം. ആകെ…
Read Moreട്രെയിൻ സമയം: സ്വകാര്യ ആപ്പുകളെ ആശ്രയിക്കരുതെന്ന് റെയിൽവേ; ഔദ്യോഗിക ആപ്പായ നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം പിന്തുടരാം
കൊല്ലം: ട്രെയിനുകളുടെ സമയവും വരവും പോക്കും കൃത്യമായി അറിയാൻ സ്വകാര്യ ആപ്പുകളെ പൂർണമായും ആശ്രയിക്കരുതെന്ന നിർദേശവുമായി ഇന്ത്യൻ റെയിൽവേ.ട്രെയിൻ പുറപ്പെടുന്ന സമയം ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയുന്നതിന് ഔദ്യോഗിക ആപ്പായ നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം (എൻടിഇഎസ്) പിന്തുടരണമെന്നും റെയിൽവേ അധികൃതർ അറിയിച്ചു. ട്രെയിൻ സമയങ്ങൾ, റദ്ദാക്കിയ ട്രെയിനുകൾ, വഴിതിരിച്ചുവിട്ട ട്രെയിനുകൾ എന്നിവ സംബന്ധിച്ച വിശദ വിവരങ്ങൾ വ്യക്തമായി സ്വകാര്യ ആപ്പിൽ ലഭ്യമാകാത്തതുകൊണ്ടാണ് ഔദ്യോഗിക ആപ്പ് തന്നെ ഉപയോഗിക്കണമെന്ന് റെയിൽവേ നിർദേശിച്ചിരിക്കുന്നത്. വെയർ ഈസ് മൈ ട്രെയിൻ, ഇക്സിഗോ തുടങ്ങിയ സ്വകാര്യ ആപ്പുകളാണ് പൊതുവായി യാത്രക്കാർ ഉപയോഗിക്കാറുള്ളത്. ഇത് പലപ്പോഴും യാത്രക്കാരുടെ ജിപിഎസ് ഉപയോഗിച്ചാണ് പ്രവർത്തിക്കാറുള്ളത്.അതുകൊണ്ട് ഇത്തരം ആപ്പുകളിൽ ട്രെയിൻ സമയം മാറുന്നതും ഗതാഗത തടസം നേരിടുന്നതും ഔദ്യോഗികമായി അറിയാൻ സാധിക്കില്ല. മഴക്കാലമായതോടെ റെയിൽപാളത്തിൽ മരം വീണും വെള്ളം കയറിയും ട്രെയിൻ വൈകുകയും വഴിതിരിച്ചുവിടുകയും ചെയ്യാനുള്ള സാധ്യത ഏറെയാണ്…
Read Moreവന്ദേഭാരതിൽ കാലാവധി കഴിഞ്ഞ ശീതള പാനീയം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കൊല്ലം : മംഗളുരു-തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസിൽ (20631) വ്യാഴം രാവിലെ യാത്രക്കാർക്ക് കാലാവധി കഴിഞ്ഞ ശീതള പാനീയം നൽകിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് റെയിൽവേ ഡിവിഷണൽ മാനേജർക്ക് നോട്ടീസയച്ചു. പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർ പരാതി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ജൂൺ 26 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. 2024 സെപ്റ്റംബർ 25ന് നിർമിച്ച് 2025 മാർച്ച് 24ന് കാലാവധി കഴിഞ്ഞ ശീതള പാനീയമാണ് ട്രെയിനിൽ നൽകിയത്. പരാതി കാറ്ററിംഗ് ജീവനക്കാർ നിസാരവൽക്കരിച്ചതായി യാത്രക്കാർ പരാതിപ്പെട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
Read Moreമികച്ച ഇൻ ക്ലാസ് ഇന്റീരിയറുകളുമായി വന്ദേഭാരത് സ്ലീപ്പർ ; ഈ വർഷം പുറത്തിറങ്ങുന്നത് 10 എണ്ണം
കൊല്ലം: ഇന്ത്യൻ റെയിൽവേ ഈ സാമ്പത്തിക വർഷം 10 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ കൂടി പുറത്തിറക്കും. വന്ദേ സ്ലീപ്പറിന്റെ ഏറ്റവും പുതിയ പതിപ്പായിരിക്കും ഇത്.ലോകോത്തര സൗകര്യങ്ങളും മികച്ച ഇൻ ക്ലാസ് ഇന്റീരിയറുകളും ഉള്ളതായിരിക്കും ഈ ട്രെയിനുകൾ. നിലവിൽ വന്ദേ ഭാരത് സ്ലീപ്പർ പതിപ്പുകളുടെ നിർമാണത്തിൽ ആകെ മൂന്ന് കമ്പനികളാണ് ഏർപ്പെട്ടിട്ടുള്ളത്. ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ്, കൈനെറ്റ് റെയിൽവേ സൊല്യൂഷൻസ് ലിമിറ്റഡ്, ടിറ്റാഗഡ് റെയിൽ സിസ്റ്റംസ് ലിമിറ്റഡ് എന്നിവയാണ് ഈ കമ്പനികൾ. ഈ മൂന്ന് സ്ഥാപനങ്ങളും ചേർന്ന് 210 ട്രെയിൻ സെറ്റുകൾ നിർമിക്കും. ഇതിൽ 10 എണ്ണമാണ് ഈ സാമ്പത്തിക വർഷം പുറത്തിറക്കുക. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമാണം അന്തിമ ഘട്ടത്തിലാണ്.ഫസ്റ്റ് ക്ലാസ് എസി, ടൂ ടയർ എസി, ത്രീ ടയർ എസി എന്നീ വിഭാഗങ്ങളിലായി 16 കോച്ചുകളാണ് വന്ദേ സ്ലീപ്പർ പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.…
Read Moreകൊച്ചിയിൽ കപ്പൽ മുങ്ങിയ സംഭവം; കണ്ടെയ്നർ അവശിഷ്ടങ്ങൾ തമിഴ്നാട്ടിലും എത്തി
കൊല്ലം: കൊച്ചിയിൽ മുങ്ങിയ കപ്പലിൽ ഉണ്ടായിരുന്ന കണ്ടെയ്നറുകളിൽ -പ്ലാസ്റ്റിക് ഉരുളകൾ (നർഡിൽസ്) തമിഴ്നാട്ടിലും എത്തി. 25 കിലോഗ്രാം ഭാരമുള്ള ബാഗുകൾ നിറയെ പ്ലാസ്റ്റിക് ഉരുളകൾ കന്യാകുമാരിയിലെ തീരപ്രദേശത്താണ് അടിഞ്ഞ് കൂടിയത്. തിരുവനന്തപുരത്തെ തീര പ്രദേശങ്ങളിൽ കണ്ടെത്തിയ പ്ലാസ്റ്റിക് ഉരുളകൾ സമുദ്ര പ്രവാഹം കാരണം തെക്കോട്ട് സഞ്ചരിച്ച് തമിഴ്നാടിന്റെ പടിഞ്ഞാറൻ തീരത്തേക്ക് എത്തുകയായിരുന്നു. ഇത് തമിഴ്നാടിന്റെ കിഴക്കൻ തീരത്തുള്ള പരിസ്ഥിതി ലോലമായ മാന്നാർ ഉൾക്കടലിലേക്ക് നീങ്ങിയേക്കാമെന്ന ആശങ്കയിലാണ് അധികൃതർ.വിശാലമായ പവിഴപ്പുറ്റുകൾ, സുപ്രധാനമായ കടൽ പുൽമേടുകൾ അടക്കമുള്ള മേഖലയാണിത്. കടലാമകൾ അടക്കം വംശനാശ ഭീഷണി നേരിടുന്ന നിരവധി അപൂർവം ജീവികളും ഇവിടെയുണ്ട്. പ്ലാസ്റ്റിക് ഉരുളകൾ പൊതുവേ വിഷാംശം ഉള്ളവയല്ലെങ്കിലും സമുദ്രജീവികൾക്കും തീരദേശ ആവാസ വ്യവസ്ഥയ്ക്കും കാര്യമായ ഭീഷണി ഉയർത്തുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇവയുടെ ചെറിയ വലിപ്പവും മത്സ്യ മുട്ടകളോടുള്ള സാമ്യവും സമുദ്ര ജീവികൾക്ക് എളുപ്പത്തിൽ വിഴുങ്ങാൻ സഹായിച്ചേക്കാം. അങ്ങനെ കഴിച്ചാൽ…
Read Moreപുറംകടലിൽ മുങ്ങിയ കപ്പലിൽ നിന്നുള്ള കണ്ടെയ്നറുകൾ കൊല്ലം തീരത്തടിഞ്ഞത് ഒമ്പതെണ്ണം; കണ്ടെയ്നറുകൾ ആലപ്പുഴ തീരത്തും
എസ്.ആര്. സുധീര്‍ കുമാര്‍കൊല്ലം: പുറംകടലില്‍ മുങ്ങിയ എംഎസി എല്‍സ-മൂന്ന് എന്ന കപ്പലിലെ ഒന്‍പതു കണ്ടെയ്നറുകള്‍ കൊല്ലം തീരത്ത് കണ്ടെത്തി. കരുനാഗപ്പള്ളി ചെറിയഴീക്കലാണ് ആദ്യ കണ്ടെയ്നര്‍ തീരത്തടിഞ്ഞത്. ഇന്നലെ രാത്രി പത്തരയോടെ കണ്ടെയ്നര്‍ കടല്‍ ഭിത്തിയില്‍ ഇടിച്ചുനില്‍ക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ഒഴിഞ്ഞ കണ്ടെയ്നറാണ് ഇതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ടെയ്നറിന്റെ ഒരു വശം തുറന്ന നിലയിലാണ്. ജനവാസ മേഖലയ്ക്ക് അടുത്താണ് കണ്ടെയ്നര്‍ അടിഞ്ഞത്. സമീപത്തെ അഞ്ച് വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു. കൊല്ലം കലക്ടര്‍ എന്‍. ദേവിദാസ്, സിറ്റി പോലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് എത്തിയിരുന്നു. മറ്റൊരു കണ്ടെയ്നര്‍ തീരത്ത് അടിഞ്ഞത് ശക്തികുളങ്ങര മദാമ്മതോപ്പിലാണ്. ഇന്ന് പുലര്‍ച്ചെയാണ് ഇത് തീരത്ത് എത്തിയത്. ഇതും കാലിയാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. നീണ്ടകര പരിമണം ഭാഗത്ത് മൂന്ന് കണ്ടെയ്നറുകള്‍ ഒഴുകി നടക്കുന്നതായി കോസ്റ്റ് ഗാര്‍ഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്ലം – ആലപ്പുഴ ജില്ലകളുടെ അതിര്‍ത്തിയായ വലിയഴീക്കല്‍ ഭാഗത്തും…
Read Moreദീപ്തിപ്രഭ മരിച്ചത് ചൂരക്കറി കഴിച്ചല്ല; ബ്രെയിൻ ഹെമറേജ് എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കൊല്ലം: സ്വകാര്യ ബാങ്കിലെ ജീവനക്കാരി ദീപ്തി പ്രഭ (45) മരിച്ചത് ചൂരക്കറി കഴിച്ചല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ബ്രെയിൻ ഹെമറേജാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളതായി ശക്തികുളങ്ങര പോലീസ് പറഞ്ഞു. ഛർദിയെത്തുടർന്നാണ് കൊല്ലം കാവനാട് മണിയത്ത് മുക്ക് മുള്ളിക്കാട്ടിൽ (ദിനേശ്ഭവനം) ശ്യാം കുമാറിന്റെ ഭാര്യ ദീപ്തിപ്രഭയെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഛർദി അനുഭവപ്പെട്ട ഭർത്താവും മകനും ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഭക്ഷ്യ വിഷബാധ ആണെന്നായിരുന്നു സംശയം. ഫ്രിഡ്ജിൽ വച്ച ചൂരമീൻ കറിവച്ചു കഴിച്ചതിനെത്തുടർന്ന് ശ്യാംകുമാറിനും മകൻ അർജുൻ ശ്യാമിനും ബുധനാഴ്ച രാവിലെ മുതൽ ഛർദി തുടങ്ങിയിരുന്നു. എന്നാൽ, ദീപ്തിപ്രഭ പതിവു പോലെ ശക്തികുളങ്ങരയിലെ ബാങ്കിൽ ജോലിക്കു പോയി. വൈകുന്നേരം ഭർത്താവ് എത്തി ഇവരെ കൂട്ടിക്കൊണ്ടു തിരികെ വീട്ടിൽ വന്നയുടനെ ദീപ്തിയും ഛർദിച്ചു കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Read Moreറെയിൽവേ സേവനങ്ങൾ ഇനി ഒറ്റ ക്ലിക്കിൽ: “സ്വറെയിൽ” ആപ്പ്ഗൂ ഗിൾ പ്ലേ സ്റ്റോറിൽ
കൊല്ലം: ഇന്ത്യൻ റെയിൽവേയുടെ ഒട്ടുമിക്ക സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന “സ്വറെയിൽ” ആപ്പ് പ്രവർത്തനക്ഷമമായി. റെയിൽവേ തന്നെ സൂപ്പർ ആപ്പ് എന്ന് വിശേഷിപ്പിക്കുന്ന ഈ ആപ്ലിക്കേഷൻ പരീക്ഷണാർഥം കഴിഞ്ഞ ദിവസം മുതൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ ആൻഡ്രോയ്ഡ് ഫോൺ ഉപഭോക്താക്കൾക്ക് ലഭ്യമായി തുടങ്ങി. എന്നാൽ ഇത് ആപ്പിൾ ആപ്പ് സ്റ്റോറിൽ ഇതുവരെ എത്തിയിട്ടുമില്ല. ലോക്കൽ -ദീർഘദൂര ട്രെയിൻ യാത്രാ ടിക്കറ്റുകൾ ഈ ആപ്പ് വഴി ബുക്ക് ചെയ്യാം. യാത്രക്കിടയിൽ ഇഷ്ടമുള്ള ഭക്ഷണം ഓർഡർ ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്. ഓടുന്ന ട്രെയിനുകളുടെ ലൈവ് ലൊക്കേഷനും അറിയാൻ സാധിക്കും. ബുക്ക് ചെയ്ത് അയക്കുന്ന പാർസലുകളുടെ നീക്കം സംബന്ധിച്ച വിവരങ്ങളും കൃത്യമായി ആപ്പ് വഴി കിട്ടും. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനും (ഐആർസിറ്റിസി) ക്രിസും (സെന്റർ ഫോർ റെയിൽവേ ഇൻഫ്രാസ്ട്രക്ചർ സിസ്റ്റം) സംയുക്തമായി വികസിപ്പിച്ചെടുത്തതാണ് പുതിയ ആപ്ലിക്കേഷൻ.നിലവിൽ റെയിൽവേ…
Read Moreഡിജിറ്റൽ പേയ്മെന്റിൽ വ്യാജന്മാർ വ്യാപകം: വ്യാപാരികൾക്ക് പോലീസ് മുന്നറിയിപ്പ്
കൊല്ലം: ഡിജിറ്റൽ പേയ്മെന്റ് ആപ്പുകളിൽ വ്യാജന്മാർ വ്യാപകമായതോടെ വ്യാപാരികൾക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. ഇത്തരം ഇടപാടുകൾ നടത്തുമ്പോൾ വ്യാപാരികൾ അതീവ ശ്രദ്ധ പുലർത്തണമെന്നാണ് പോലീസ് ഫേസ് ബുക്ക് പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. സാധനങ്ങൾ വാങ്ങിയതിന് ശേഷം തട്ടിപ്പുകാർ ഇത്തരം വ്യാജ ആപ്പുകൾ വഴി പണമിടപാട് നടത്തും. എന്നിട്ട് പണം അയച്ചതായി കടയുടമയെ സ്ക്രീൻ ഷോട്ട് കാണിച്ച ശേഷം കടന്നു കളയുന്നതാണ് തട്ടിപ്പിന്റെ പുതിയ രീതി. വ്യാപാര സ്ഥാപനങ്ങളിൽ കൂടുതലും ഫോൺ പേ, ഗൂഗിൾ പേ, പേടിഎം എന്നീ ഡിജിറ്റൽ പേയ്മെന്റ് ആപ്പുകൾ വഴിയാണ് പണം സ്വീകരിക്കുന്നത്. എന്നാൽ ഈ ആപ്പുകളുടെ വ്യാജനും ഇപ്പോൾ സജീവമായി കൊണ്ടിരിക്കുന്നുവെന്നും സാധനങ്ങൾ വാങ്ങിയ ശേഷം തട്ടിപ്പുകാർ ഇത്തരം വ്യാജ ആപ്പുകൾ വഴി പണമിടപാട് നടത്തി തുക അയച്ചതായി സ്ഥാപന ഉടമയെ സ്ക്രീൻ ഷോട്ട് കാണിച്ച ശേഷം കടന്നു കളയുന്നുവെന്നും പോലീസ് പറയുന്നു.…
Read More