ഒരു വർഷം കാലാവധിയുള്ള കുപ്പിക്കള്ള് പുറത്തിറക്കുമെന്ന് കേരള ടോഡി ബോർഡ് 

കൊല്ലം: ഒരുവർഷം കാലാവധിയുള്ള കുപ്പിക്കള്ള് വിപണിയിൽ ഇറക്കാൻ കേരള ടോഡി ബോർഡ് നീക്കം തുടങ്ങി. ബിയർ കുപ്പി മാതൃകയിൽ പ്രീമിയം ബ്രാൻഡായി അവതരിപ്പിക്കാനാണ് പദ്ധതി. ഇതുവഴി കള്ള് വില്പനയുടെ വ്യാപ്തി വർധിപ്പിക്കാനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിയുമെന്നുമാണ് കണക്കുകൂട്ടൽ. ‌നിലവിൽ ലഭ്യമായ കുപ്പിക്കള്ള് മൂന്ന് ദിവസം മാത്രമേ സൂക്ഷിക്കാൻ കഴിയുകയുള്ളൂ. അത് കഴിഞ്ഞാൽ ഭക്ഷ്യയോഗ്യമല്ലാതായി മാറും. ഇതിനുപകരം തനതായ മണത്തിലും രുചിയിലും വീര്യത്തിലും ഒട്ടും വിട്ടുവീഴ്ചചെയ്യാതെ 12 മാസം വരെ കേടു കൂടാതിരിക്കുന്ന ബയോടെക് രീതി നടപ്പിലാക്കാനാണ് ടോഡി ബോർഡ് തീരുമാനിച്ചിട്ടുള്ളത്. ബിയർ കുപ്പി മാതൃകയിൽ വിവിധ അളവുകളിൽ കള്ള് നൽകും. കള്ള് ഷാപ്പുകളിൽ മാത്രമായിരിക്കില്ല വില്പന. വാണിജ്യ വിപണികളിൽ കൂടി കുപ്പിക്കള്ള് ലഭ്യമാക്കുന്നതിനുള്ള സാധ്യതകളും ബോർഡ് ആലോചിക്കുന്നുണ്ട്. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ പ്രത്യേകം ഔട്ട് ലെറ്റുകൾ തുറന്ന് വിപണിയിൽ തരംഗമായി മാറാനുള്ള ലക്ഷ്യവും ബോർഡിനുണ്ട്. ഇക്കാര്യത്തിൽ സർക്കാർ…

Read More

ഫെയർ മീറ്റർ പ്രവർത്തിക്കാത്ത ഓട്ടോകളിൽ യാത്രാസൗജന്യം എന്ന സ്റ്റിക്കർ പതിച്ചില്ലെങ്കിൽ ഫിറ്റ്നെസ് ടെസ്റ്റിൽ അയോഗ്യത

ചാത്തന്നൂർ:ഓട്ടോറിക്ഷകളിൽ ഫെയർ മീറ്റർ പ്രവർത്തിച്ചില്ലെങ്കിൽ സൗജന്യ യാത്രയായി കണക്കാക്കാമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണറുടെ സർക്കുലർ. ഓട്ടോകളിലെ ഫെയർ മീറ്റർ പ്രവർത്തിപ്പിക്കാതിരിക്കുകയോ പ്രവർത്തനരഹിതമാവുകയോ ചെയ്താൽ യാത്ര സൗജന്യം എന്ന സ്റ്റിക്കറാണ് പതിക്കേണ്ടത്. ഈസ്റ്റിക്കർ പതിച്ചിട്ടില്ലെങ്കിൽ മാർച്ച് ഒന്നു മുതൽ സർട്ടിഫിക്കറ്റ് ഓഫ് ഫിറ്റ്നെസ് (സിഎഫ് ) ടെസ്റ്റിൽ അയോഗ്യത കല്പിക്കും.ഫെയർ മീറ്റർ പ്രവർത്തിപ്പിക്കാതെ അമിത ചാർജ്ജ് ഈടാക്കുന്നത് ഡ്രൈവർമാരും യാത്രക്കാരുമായി സംഘർഷത്തിന് ഇടയാക്കുന്നുണ്ട് എന്നത് പരിഗണിച്ചാണ് പുതിയ തീരുമാനം. സ്റ്റിക്കർ പതിച്ചില്ലെങ്കിൽ സി എഫ് ടെസ്റ്റിൽ ഓട്ടോറിക്ഷകൾ അയോഗ്യമാക്കപ്പെടും. അയോഗ്യമാക്കപ്പെട്ട ഓട്ടോറിക്ഷകൾ ടാക്സി സർവീസ് നടത്തിയാൽ ഭാരിച്ചതുക പിഴയായി ഈടാക്കും.കൊച്ചി സ്വദേശിയായ മത്യാസ് കെ.പി മോട്ടോർ വാഹന വകുപ്പിന് സമർപ്പിച്ച നിർദ്ദേശമാണ് മാർച്ച് ഒന്നു മുതൽ പ്രാവർത്തികമാക്കുന്നത്. ദുബായിയിൽ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെൻ്റ് വിജയകരമായി നടപ്പാക്കിയിട്ടുള്ളതും ഓട്ടോറിക്ഷകളിൽ പതിപ്പിച്ചിട്ടുള്ളതുമായ സ്റ്റിക്കർ കേരളത്തിലും നടപ്പാക്കണമെന്നതായിരുന്നു മത്യാസ്. കെ. പി .യുടെ നിർദ്ദേശം. സംസ്ഥാന…

Read More

മ്യൂൾ ബാങ്ക് അക്കൗണ്ടുകൾ കൂടുതലും നഗരങ്ങളിൽ; കേന്ദ്ര ഏജൻസികളുടെ കണ്ടെത്തൽ ഇങ്ങനെയൊക്കെ

കൊല്ലം: കള്ളപ്പണം വെളുപ്പിക്കൽ, അനധികൃത ഫണ്ട് കൈമാറ്റം, വഞ്ചന തുടങ്ങിയ സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് മാത്രമായി ഉപയോഗിക്കുന്ന മ്യൂൾ ബാങ്ക് അക്കൗണ്ടുകൾ രാജ്യത്ത് കൂടുതലായും ഉപയോഗിക്കുന്നത് നഗര പ്രദേശങ്ങളിലെന്ന് കേന്ദ്ര ഏജൻസികളുടെ കണ്ടെത്തൽ. വാടകയും കമ്മീഷനും നൽകി മറ്റുള്ളവരുടെ അക്കൗണ്ടുകൾ ഉപയോഗിക്കുന്നതിനെയാണ് മ്യൂൾ അക്കൗണ്ട് എന്ന് പറയുന്നത്.  കേന്ദ്ര സാമ്പത്തിക ഇൻ്റലിജൻസ് ബ്യൂറോ, ഫിനാൻഷ്യൽ ഇൻ്റലിജൻസ് യൂണിറ്റ്, ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്റർ, കേന്ദ്ര ഇലക്ട്രോണിക്സ് ആൻ്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം എന്നിവ നടത്തിയ പരിശോധനയിലാണ് മ്യൂൾ അക്കൗണ്ടുകൾ വഴിയുള്ള കോടിക്കണക്കിന് രൂപയുടെ നിയമപരമല്ലാത്ത സാമ്പത്തിക വിനിമയം കണ്ടെത്തിയിട്ടുള്ളത്. വഞ്ചനാപരമായി നേടുന്ന പണം ആദ്യം നിക്ഷേപിക്കുന്നത് ഇത്തരം മ്യൂൾ അക്കൗണ്ടുകളിലേക്കാണ്. പിന്നീട് ഈ തുക വ്യത്യസ്ത അക്കൗണ്ടുകളിലേയ്ക്ക് മാറ്റുന്നു. തുടർന്ന് ചെക്ക് ഉപയോഗിച്ചും എടിഎമ്മുകൾ വഴിയും പിൻവലിക്കുന്നതായാണ് ഏജൻസികളുടെ പരിശോധനയിൽ ബോധ്യപ്പെട്ടിട്ടുള്ളത്. പൊതുമേഖലാ ബാങ്കുകളുടെയും സ്വകാര്യ ബാങ്കുകളുടെയും…

Read More

ബിജെപിയിൽ നേതൃമാറ്റ ചർച്ചകൾ വീണ്ടും സജീവം; സുരേന്ദ്രനു പകരക്കാരായി മൂന്നു പേരുകൾ പരിഗണനയിൽ

കൊല്ലം: പഞ്ചായത്ത്-നിയമസഭാ തെരത്തെടുപ്പുകൾ ആസന്നമായ സാഹചര്യത്തിൽ സംസ്ഥാന ബിജെപിയിൽ നേതൃമാറ്റ ചർച്ചകൾ വീണ്ടും സജീവമായി. നിലവിലെ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനു പകരം ആര് എന്നതാണ് പ്രധാന ചർച്ചാവിഷയം. സുരേന്ദ്രനു പകരക്കാരായി മൂന്നു പേരുകളാണ് ദേശീയ-സംസ്ഥാന നേതൃത്വത്തിന്‍റെ പരിഗണനയിലുള്ളത്. മുതിർന്ന നേതാവ് എം.ടി. രമേശ്, വനിതാ നേതാവ് ശോഭാ സുരേന്ദ്രൻ, മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ എന്നിവരെയാണ് പകരക്കാരായി പറഞ്ഞ് കേൾക്കുന്നത്.ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ കാലാവധി മൂന്നു വർഷമാണ്. ഇത് നീട്ടിക്കിട്ടിയത് കാരണം കെ. സുരേന്ദ്രൻ അഞ്ച് വർഷമായി സ്ഥാനത്ത് തുടരുകയാണ്. ഈ സാഹചര്യത്തിൽ അദ്ദേഹത്തെ വീണ്ടും പ്രസിഡന്‍റ് സ്ഥാനത്തേക്ക് അവരോധിക്കാൻ സാധ്യതയില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.അതേസമയം സംഘടനയെ ശക്തിപ്പെടുത്തുന്നതിൽ സുരേന്ദ്രൻ നിർണായക പങ്ക് വഹിച്ചെന്ന വിലയിരുത്തലുമുണ്ട്. പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ആദ്യമായി തൃശൂരിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാനായതു സുരേന്ദ്രന്‍റെ നേതൃമികവായും ചൂണ്ടിക്കാട്ടുന്നു. ഇതൊക്കെ പരിഗണിക്കുമ്പോൾ ഒരു ടേം കൂടി…

Read More

കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസുകൾ എസിയാക്കാൻ പദ്ധതി

കൊല്ലം: കെഎസ്ആർടിസിയുടെ എല്ലാ സൂപ്പർ ഫാസ്റ്റ് ബസുകളും എസി ആക്കുന്നതിനുള്ള പദ്ധതി പരിഗണനയിൽ. ഇതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ച് കഴിഞ്ഞു. കോർപ്പറേഷന് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത് സൂപ്പർ ഫാസ്റ്റ് ബസുകളിൽ നിന്നാണ്. അതുകൊണ്ട് തന്നെ ഈ സർവീസുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കോർപ്പറേഷൻ തീരുമാനിച്ചിട്ടുള്ളത്. യാത്രാ നിരക്കിൽ ഒട്ടും വർധന വരുത്താതെ തന്നെ സൂപ്പർ ഫാസ്റ്റുകൾ എസിയാക്കി മാറ്റാനാണ് ആലോചിക്കുന്നത്. ഇതുവഴി കൂടുതൽ യാത്രക്കാരെ ആകർഷിച്ച് വരുമാനവും ഗണ്യമായി വർധിപ്പിക്കാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. ഇത് കൂടാതെ അന്തർ സംസ്ഥാന ഏസി സ്ലീപ്പർ ബസുകളും ഉടൻ പുറത്തിറക്കും. യാത്രക്കാർ ഏറെയുള്ള റൂട്ടുകൾക്കായിരിക്കും മുന്തിയ പരിഗണന നൽകുക. ആദ്യ ഘട്ടത്തിൽ തലശേരി – ബംഗളുരു, തിരുവനന്തപുരം – ബംഗളുരു റൂട്ടുകളിലായിരിക്കും എസി സ്ലീപ്പറുകൾ സർവീസ് നടത്തുക. സംസ്ഥാനത്തെ ദീർഘദൂര യാത്രക്കാർക്ക് താങ്ങാനാവുന്ന നിരക്കിൽ സുഖകരമായ യാത്രാ അവസരങ്ങൾ ലഭ്യമാക്കുക…

Read More

ഡോ. വന്ദന ദാസ് കൊലപാതകക്കേസ്: സാക്ഷി വിസ്താരം നാളെ മുതല്‍; പ്രോസിക്യൂഷൻ സാക്ഷിപ്പട്ടികയിൽ 34 ഡോക്‌ടർമാർ

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ സാക്ഷി വിസ്താരം നാളെ ആരംഭിക്കും. കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി.എന്‍. വിനോദ് മുമ്പാകെയാണ് വിസ്താരം. കേരളത്തില്‍ നടന്ന കൊലപാതകക്കേസുകളില്‍ ഏറ്റവും അധികം ഡോക്‌ട‍മാര്‍ പ്രോസിക്യൂഷന്‍ സാക്ഷികളാകുന്നെന്ന പ്രത്യേകതയും ഈ കേസിനുണ്ട്. 34 ഡോക‌്‌ടർ‍മാരെയാണ് പ്രോസിക്യൂഷന്‍ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ച് അഞ്ചുവരെയുള്ള ഒന്നാം ഘട്ട വിചാരണയില്‍ കേസിലെ ആദ്യ 50 സാക്ഷികളെയാണ് വിസ്തരിക്കുക. കൂടാതെ നഴ്‌സുമാര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ഹോസ്പിറ്റല്‍ സെക്യൂരിറ്റി ജീവനക്കാര്‍ തുടങ്ങി ആരോഗ്യ രംഗത്തു നിന്നുമുള്ള വിവിധ സാക്ഷികളെയും വിസ്തരിക്കും. കേസിലെ ഒന്നാം സാക്ഷിയും സംഭവസമയത്ത് ഡോ.വന്ദനയോടൊപ്പം ജോലി നോക്കിയിരുന്നയാളുമായ ഡോ. മുഹമ്മദ് ഷിബിനെയായിരിക്കും ആദ്യ ദിവസം വിസ്തരിക്കുക. മുമ്പ് കോടതിയില്‍ കേസ് വിചാരണയ്ക്കായി തീയതി നിശ്ചയിച്ച സമയത്താണ് പ്രതി ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചത്. തുടര്‍ന്ന് സുപ്രീം…

Read More

കെഎസ്ആർടിസി കൊറിയർ, പാഴ്സൽ നിരക്ക് വർധിപ്പിച്ചു; ടിക്കറ്റിതര വരുമാന നേട്ടത്തിൽ മുഖ്യപങ്ക്

ചാത്തന്നൂർ: കെഎസ്ആർടിസിയുടെ ലോജിസ്റ്റിക് സർവീസ് കൊറിയർ, പാഴ്സൽ നിരക്കുകൾ വർധിപ്പിച്ചു. ഇന്നുമുതൽ നിരക്കുവർധന പ്രാബല്യത്തിലായി. അഞ്ച് കിലോവരെയുള്ള പാഴ്സലുകൾക്ക് നിരക്ക് വർധനയില്ല. 800 കിലോമീറ്റർ ദൂരം വരെയാണ് ലോജിസ്റ്റിക് സർവീസ്കൊറിയർ, പാഴ്സലുകൾ എത്തിക്കുന്നത്. ഒന്നു മുതല്‍ അഞ്ചു വരെ കിലോഗ്രാം (200 കിലോമീറ്ററിന്) 110 രൂപ, 5-15 കിലോഗ്രാം132 രൂപ, 15-30 കിലോഗ്രാം158 രൂപ, 30-45 കിലോഗ്രാം 258 രൂപ, 45-60 കിലോഗ്രാം 309 രൂപ, 60 -75 കിലോഗ്രാം 390 രൂപ, 75 -90 കിലോഗ്രാം 468 രൂപ, 90-105 കിലോഗ്രാം 516 രൂപ, 105-120 കിലോഗ്രാം 619 രൂപ എന്നിങ്ങനെയാണ് പുതുക്കിയ ചാര്‍ജ്. ഒന്നരവർഷം മുമ്പാണ് കെ എസ് ആർടിസി സ്വന്തമായി ലോജിസ്റ്റിക് സർവീസ് ആരംഭിച്ചത്. അതിന് സ്വകാര്യ സ്ഥാപനത്തിന്‍റെ സഹകരണത്തോടെ കൊറിയർ സർവീസ് നടത്തിയിരുന്നെങ്കിലും അത് പരാജയമായി കലാശിച്ചു. സ്വന്തമായി ലോജിസ്റ്റിക് സർവീസ്…

Read More

ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ വെട്ടിച്ചുകടന്ന പ്രതിയെ  കണ്ടെത്തിയില്ല; അന്വേഷണം ശക്തമാക്കി പോലീസ്

‌കൊല്ലം: ജയിലിൽ എത്തിക്കുന്നതിനായി കൊണ്ടുവരവേ പോലീസ് സംഘത്തെ വെട്ടിച്ച് കടന്ന റിമാൻഡ് പ്രതിയെ കണ്ടെത്താനായില്ല. തങ്കശേരി സ്വദേശി സാജനാണ് (23) പോലീസുകാരെ കബളിപ്പിച്ച് രക്ഷപ്പെട്ടത്. കൊല്ലം ജില്ലാ ജയിലിനു സമീപം ഇന്നലെ വൈകുന്നേരം 6.45 ന് ആണു സംഭവം. മൊബൈൽ ഫോൺ മോഷണക്കേസിൽ പള്ളിത്തോട്ടം പോലീസ് സാജനെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തുടർന്ന് ജയിലിൽ പ്രവേശിപ്പിക്കാനായി സാജനെ പോലീസുകാർ ജില്ലാ ജയിലിന് മുന്നിൽ കൊണ്ടുവന്നു. വിലങ്ങ് അഴിക്കവെ ഇയാൾ പോലീസിനെ വെട്ടിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. ആനന്ദവല്ലീശ്വരം ക്ഷേത്ര പരിസരത്തേയ്ക്കാണ് ഇയാൾ ഇരുളിന്‍റെ മറവിൽ ഓടിയത്. ഒപ്പമുണ്ടായിരുന്ന പോലീസുകാർ പിന്തുടർന്നെങ്കിലും പിടികൂടാൻ സാധിച്ചില്ല. രാത്രി വൈകി പോലീസുകാർ നിരവധി സംഘങ്ങളായി തിരിഞ്ഞ് നഗരം മുഴുവൻ അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇയാളെ പിടികൂടുന്നതിനായി ഇന്നും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പോലീസിന്‍റെ ശക്തമായ പരിശോധനകൾ…

Read More

ബൈക്കും മൊബൈൽ ഫോണും ഉപേക്ഷിച്ച നിലയിൽ; കാണാതായ യുവാവിനെ കടലിൽ മരിച്ചനിലയിൽ കണ്ടെത്തി

ചാത്തന്നൂർ : കാണാതായ യുവാവിനെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണേറ്റ അമൃതേശ്വരിയിൽ രാജേന്ദ്രന്‍റെ മകൻ ഭഗത് രാജ് (23)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബൈക്കും മൊബൈൽ ഫോണും ഉപേക്ഷിച്ചനിലയിൽ കടപ്പുറത്തുനിന്നു കിട്ടി. കഴിഞ്ഞ നാലിന് രാവിലെ കാപ്പിൽ കടപ്പുറത്ത് എത്തിയ ശേഷം ബൈക്കും മൊബൈലും ബീച്ചിന് സമീപം ഉപേക്ഷിച്ച ശേഷം കൂട്ടുകാരെ വിളിച്ചു പോകുകയാണെന്ന് പറഞ്ഞ ശേഷം കടലിൽ ചാടുകയായിരുന്നു. തുടർന്ന് കൂട്ടുകാർ അയിരൂർ സ്റ്റേഷനിലും ചാത്തന്നൂർ സ്റ്റേഷനിലും പരാതി നൽകിയിരുന്നു. ഇന്നലെ വൈകുന്നേരം മൂന്നോടെ മൃതദേഹം കാപ്പിൽ ബീച്ചിന് സമീപം കണ്ടെത്തുകയായിരുന്നു.അതിരൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം ഇന്ന് പോസ്റ്റ്‌ മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മാതാവ്: സിന്ധു. സഹോദരി : രേഷ്മ.

Read More

കെഎസ്ആർടിസി പണിമുടക്ക് തുടങ്ങി; പലയിടത്തും ബസുകൾ തടഞ്ഞു; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം/ചാത്തന്നൂർ: കെഎസ്ആർടിസിയിൽ ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടിഡിഎഫ് ) പ്രഖ്യാപിച്ച പണിമുടക്ക് തുടരുന്നു. ഇന്നലെ അർധരാത്രി തുടങ്ങിയ പണിമുടക്ക് ഇന്ന് അർധ രാത്രി അവസാനിക്കും. സംസ്ഥാനത്ത് പലയിടത്തും സമരാനുകൂലികൾ ബസ് തടഞ്ഞു. തിരുവനന്തപുരം പാപ്പനംകോട്, പാലക്കാട്‌ ഡിപ്പോകളിൽ സമരാനുകൂലികൾ ബസ് തടഞ്ഞു. തിരുവനന്തപുരം തന്പാനൂരിൽ ബസ് തടഞ്ഞ സമരാനുകൂലികൾ ബസിനു മുന്നിൽ കിടന്ന് പ്രതിഷേധിച്ചു. അതേസമയം സമരത്തെ നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്.സിഐടിയു, ബിഎംഎസ് എന്നിവ സമരത്തിൽ പങ്കെടുക്കുന്നില്ല. കൂടാതെ താൽകാലിക ജീവനക്കാരെ കൂടുതലായി ഉപയോഗിച്ചുകൊണ്ട് സർവീസ് നടത്താനാണ് മാനേജ്മെന്‍റ് തീരുമാനം. സിവിൽ സർജന്‍റെ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫീസർ നൽകുന്ന സർ‌ട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിൽ മാത്രമേ അവധി അനുവദിക്കാൻ പാടുള്ളൂ എന്നും നിർദേശമുണ്ട്. എല്ലാ മാസവും ഒന്നാം തീയതി ശമ്പളം വിതരണം ചെയ്യുക, ഡിഎ കുടിശ്ശിക പൂർണമായും അനുവദിക്കുക, ശമ്പള പരിഷ്കരണ കരാറിന്‍റെ…

Read More