കുമരകം: തന്റെ പഴയ കാര്‍ ഏഴുമാസം മുമ്പ് വിറ്റിട്ടും ഇപ്പോഴും പിഴ അടയ്ക്കാന്‍ നോട്ടീസ് വരുന്നത് 70 കാരനായ വയോധികന്. ഉടമസ്ഥാവകാശം രേഖാമൂലം മാറ്റം ചെയ്യാത്തതാണ് ചെങ്ങളം മൂന്നുമൂല സ്വദേശിയായ ടി.എസ്. മണിക്ക് വിനയായത്. വാഹനം വാങ്ങിയ ഈരാറ്റുപേട്ട സ്വദേശിയായ വി.എച്ച്. അസീസ് ഇപ്പോള്‍ ഫോണ്‍ വിളിച്ചാല്‍ പോലും എടുക്കുന്നില്ലെന്നാണ് മണി പറയുന്നത്. മോട്ടോര്‍ വാഹന വകുപ്പ് ആര്‍സി ബുക്ക് പ്രിന്റ് ചെയ്യാതിരുന്ന സാഹചര്യത്തില്‍ എഗ്രിമെന്റ് പ്രകാരമാണ് കാര്‍ കൈമാറിയത്. എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്നതിനാല്‍ പണം അത്യാവശ്യമായി വന്ന സാഹചര്യത്തിലാണ് ഉടമസ്ഥാവകാശം മാറ്റാതെ കാര്‍ വില്‍ക്കേണ്ടി വന്നതെന്ന് മണി പറയുന്നു. കാര്‍ നല്കിയപ്പോള് കാറിന് ഇന്‍ഷ്വറന്‍സ് ഉണ്ടായിരുന്നെങ്കിലും പിന്നീട് അസീസ് ഇന്ഷ്വറന്സ്പുതുക്കിയിട്ടില്ല. ആറു മാസമായി ഇന്‍ഷ്വറന്‍സില്ലാത്ത കാര്‍ ഉണ്ടാക്കുന്ന എല്ലാ അപകടങ്ങളുടെയും ഉത്തരവാദിത്വം മണിയുടെ തലയിലായ സാഹചര്യമാണ് നിലവിലുള്ളത്. ആഴ്ചയില്‍ കുറഞ്ഞത് രണ്ട് നിയമലംഘനത്തിനെങ്കിലും മണിക്ക് ഇപ്പോള്‍…
Read MoreCategory: Kottayam
തുലാംമാസ പൂജകള്‍ക്കായി ശബരിമലനട നാളെ തുറക്കും; മേല്‍ശാന്തി നറുക്കെടുപ്പ് 18ന്; ദര്‍ശനത്തിന് രാഷ്ട്രപതിയും
പത്തനംതിട്ട: തുലാംമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട നാളെ തുറക്കും. ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ് ഇത്തവണത്തെ മാസപൂജ കാലയളവ്.18ന് പുതിയ മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും. രാഷ്ട്രപതി ദ്രൗപതി മുര്‍മു ദര്‍ശനത്തിന് എത്തുന്നു എന്നതും ഇത്തവണത്തെ പ്രതേത്യേകതയാണ്. നാളെ വൈകുന്നേരം നാലിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിക്കും. 18നു പുലര്‍ച്ചെ അഞ്ചിന് ദശനത്തിനായി നട തുറക്കും. ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പും അന്നു രാവിലെ സന്നിധാനത്ത് നടക്കും. ശബരിമലയിലേക്ക് പതിനാലും മാളികപ്പുറം ക്ഷേത്രത്തിലേക്ക് പതിമൂന്നും പേരുകളാണ് നറുക്കെടുപ്പിന്റെ പട്ടികയിലുള്ളത്. ഇതില്‍ ഏഴു പേര് രണ്ട് പട്ടികകളിലുമുണ്ട്. ആദ്യം ശബരിമല മേല്‍ശാന്തിയുടെയും പിന്നീട് മാളികപ്പുറത്തും നറുക്കെടുക്കും. പന്തളം കൊട്ടാരത്തില്‍ നിന്നു നിര്‍ദേശിച്ചിട്ടുള്ള രണ്ട് കുട്ടികളാണ് നറുക്ക് എടുക്കുന്നത്. തുലാംമാസ പൂജയുടെ അവസാന ദിവസമായ 22ന് രാഷ്ട്രപതി ദൗപതി മുര്‍മു ശബരിമല…
Read Moreസിപിഎം നേതൃത്വത്തിന്റെ സംഘടനാവിരുദ്ധ നിലപാട്; ചങ്ങനാശേരി ഏരിയാ കമ്മിറ്റിയില്‍നിന്ന് രാജിവച്ച് യുവനേതാക്കൾ
ചങ്ങനാശേരി: സിപിഎമ്മിലെ അവഗണനയിലും പാര്‍ട്ടി നേതൃത്വത്തിന്റെ സംഘടനാവിരുദ്ധ നിലപാടിലും പ്രതിഷേധിച്ച് ചങ്ങനാശേരി ഏരിയാ കമ്മിറ്റിയില്‍നിന്ന് രണ്ടു യുവനേതാക്കള്‍ രാജിയിലേക്ക്. ഏരിയാ കമ്മിറ്റിയംഗവും മാടപ്പള്ളി ലോക്കല്‍ സെക്രട്ടറിയും മാടപ്പള്ളി പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ പി.എ. ബിന്സണ്, ഡിവൈഎഫ്ഐ ചങ്ങനാശേരി ബ്ലോക്ക് സെക്രട്ടറിയും ഏരിയ കമ്മിറ്റിയംഗവുമായ ജസ്റ്റിന് ജോസഫ് എന്നിവരാണ് പാര്‍ട്ടിയിലെ പടനീക്കത്തില്‍ പ്രതിഷേധിച്ച് രാജി സന്നദ്ധത അറിയിച്ചത്. ഇതുസംബന്ധിച്ച് ഇരുവരും ചങ്ങനാശേരി ഏരിയാ സെക്രട്ടറി കെ.ഡി. സുഗതന് കത്തു നല്‍കിയിട്ടുണ്ട്. ഇക്കഴിഞ്ഞ മൂന്നിന് തെങ്ങണയിലുള്ള മാടപ്പള്ളി സിപിഎം മണ്ഡലം കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്ത ഏരിയാ സെക്രട്ടറി കെ.ഡി. സുഗതന് ലോക്കല്‍ സെക്രട്ടറി പി.എ. ബിന്സനെതിരേ പരാമര്‍ശങ്ങള്‍ നടത്തിയതായി സൂചനകളുണ്ട്. ഇതേത്തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് പി.എ. ബിന്‍സണും ജസ്റ്റിന് ജോസഫും പാർട്ടിയുടെ ഔദ്യോഗിക ചുമതലകളില്‍നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കത്ത് ഏരിയാ സെക്രട്ടറിക്ക് കൈമാറിയത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍…
Read Moreസ്വര്‍ണപ്പാളി മോഷണം; 2019ലെ ദേവസ്വം ബോര്‍ഡിനെതിരേ ഗുരുതര പരാമര്‍ശം; കുറ്റാരോപിതരില്‍നിന്നു മൊഴിയെടുക്കും
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ പ്രത്യേക അന്വേഷണസംഘം റാന്നി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഇന്നലെ സമര്‍പ്പിച്ച എഫ്ഐആറില്‍ 2019ലെ ദേവസ്വം ബോര്‍ഡിനെതിരേ ഗുരുതര പരാമര്‍ശം. രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ശ്രീകോവിലിന്റെ കട്ടിളപ്പടികള്‍ സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ട കേസിലാണ് ദേവസ്വം ബോര്‍ഡ് പ്രതിപ്പട്ടികയിലുള്ളത്. കുറ്റാരോപിതരായ എല്ലാവരെയും അന്വേഷണസംഘം വിളിച്ചുവരുത്തി മൊഴിയെടുക്കുമെന്നാണ് സൂചന. ഏഴു വര്‍ഷംവരെ ശിക്ഷ ലഭിക്കാവുന്ന കവര്‍ച്ച, വ്യാജരേഖ ചമയ്ക്കല്‍, വിശ്വാസവഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ എഫ്ഐആറില്‍ ചുമത്തിയിരിക്കുന്നത്. ദ്വാരപാലക ശില്പപ്പാളി സ്വര്‍ണക്കവര്‍ച്ചയില്‍ 10 പ്രതികളും കട്ടിള അട്ടിമറിയില്‍ ഏട്ട്? പ്രതികളുമാണുള്ളത്. രണ്ട് എഫ്ഐആറുകളിലും ഉണ്ണിക്കൃഷ്ണന് പോറ്റിയാണ് ഒന്നാംപ്രതി. രണ്ടു കേസുകളിലും അക്കാലയളവില്‍ ചുമതലയിലുണ്ടായിരുന്ന ദേവസ്വം ഉദ്യോഗസ്ഥരെ കുറ്റാരോപിതരാക്കിയിട്ടുണ്ട്. ശ്രീകോവില്‍ വാതില്‍ കട്ടിളയിലെ സ്വര്‍ണം നഷ്ടമായ കേസില്‍ പോറ്റിയുടെ കൂട്ടാളിയായിരുന്ന കല്‍പേഷ് രണ്ടാം പ്രതിയാണ്. 2019ലെ ദേവസ്വം ബോര്‍ഡ് ഈ കേസിലെ എട്ടാം പ്രതിയാണ്.…
Read Moreബിജെപി പ്രവര്‍ത്തകരെ സിപിഎം ആക്രമിച്ച സംഭവം; പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തില്ല; സിപിഎമ്മിൽ തർക്കം
ഏറ്റുമാനൂര്‍: ശനിയാഴ്ച മന്ത്രി വി.എന്‍. വാസവന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മടങ്ങിയ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സിപിഎം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തില്ല. ശനിയാഴ്ച മൂന്നിനു മുമ്പ് അറസ്റ്റ് ചെയ്യുമെന്ന് ബിജെപി നേതാക്കള്‍ക്കു നല്കിയ ഉറപ്പില്‍നിന്നാണ് പോലീസ് പിന്നോട്ടു പോയത്. പോലീസ് ഇന്ന് സിപിഎം, ബിജെപി നേതാക്കളെ ചര്‍ച്ചക്ക് വിളിച്ചിരിക്കുകയാണ്. ഈ ചര്‍ച്ചക്കുശേഷം ഭാവി സമരപരിപാടികള്‍ തീരുമാനിക്കാനിരിക്കുകയാണ് ബിജെപി.ബിജെപി പ്രവര്‍ത്തകര്‍ക്കുനേരേ സിപിഎം പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് സംസ്ഥാന നേതാക്കമുടെ നേതൃത്വത്തില്‍ ബിജെപി ഏറ്റുമാനൂര്‍ ടൗണില്‍ വഴി തടഞ്ഞിരുന്നു. വഴിതടയല്‍ അരമണിക്കൂറിലേറെ നീണ്ടപ്പോള്‍ കോട്ടയം ഡിവൈഎസ്പി വി.എസ്. അരുണ്‍ ഏറ്റുമാനൂരിലെത്തി ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് വഴിതടയല്‍ അവസാനിപ്പിച്ചത്.ഉച്ചകഴിഞ്ഞു മൂന്നിനു മുമ്പായി പ്രതികളെ അറസ്റ്റ് ചെയ്യുമെന്നാണ് ഡിവൈഎസ്പി ഉറപ്പുനല്‍കിയിരുന്നത്. എന്നാല്‍ ഈ ഉറപ്പ് പാലിക്കപ്പെട്ടില്ല. ഇതെ തുടര്‍ന്ന് ഇന്നലെ രാത്രി ബിജെപി പ്രവര്‍ത്തകര്‍ ടൗണില്‍ പ്രതിഷേധ…
Read More‘അപകടനിലയിൽ’ കോട്ടയത്തെ അമ്മത്തൊട്ടിൽ; കുഞ്ഞ് തൊട്ടിലിൽ എത്തിയ വിവരം അറിയുന്നത് മണിക്കൂറുകൾ കഴിഞ്ഞ്
കോട്ടയം: തെരുനായ, പാമ്പ്, പൂച്ച, ഉറുമ്പ്, കൊതുക് എന്നിവ കൊണ്ടു പൊറുതിമുട്ടിയ കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയിലെ അമ്മത്തൊട്ടില്‍ നിക്ഷേപിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ ജീവന് ആടിയുലയുന്നു. ഒരു കുഞ്ഞിനെ തൊട്ടിലില്‍ നിക്ഷേപിച്ചുപോയാലുടന് അധികര്‍ക്ക് അറിയിപ്പു നല്‍കാനുള്ള അലാറം പ്രവര്‍ത്തനരഹിതമായിട്ട് രണ്ടു വര്‍ഷമാകുന്നു. കഴിഞ്ഞ ദിവസം ആണ്‍കുഞ്ഞിനെ അമ്മത്തൊട്ടില്‍ എത്തിയ വിവരം അറിയുന്നത് മണിക്കൂറുകള്‍ കഴിഞ്ഞാണ്. നായയോ പൂച്ചയോ കുഞ്ഞിനെ കടിച്ചുകീറാതിരുന്നത് ഭാഗ്യം.ജില്ലാ ശിശുക്ഷേമ സമിതിക്കാണ് അമ്മത്തൊട്ടിലിന്റെ ചുമതല. പഴയ തൊട്ടില് മാറ്റി നവീന സാങ്കേതിക വിദ്യയോയുള്ള അമ്മത്തൊട്ടില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതിനാലാണു കോട്ടയത്തെ തൊട്ടില് നന്നാകാത്തതെന്നാണു വിശദീകരണം. ഈ സാഹചര്യത്തില്‍ ജില്ലാ പഞ്ചായത്ത് പണം അനുവദിച്ചിട്ടും അലാറാത്തിന്റെ കേടു മാറ്റാനായിട്ടില്ല. മുന്‍പൊക്കെ അലാറം കേടായ ഘട്ടങ്ങളില്‍ ശിശുക്ഷേമസമിതി തിരുവനന്തപുരത്തെ ഓഫിസിലറിയിച്ച് അവിടെനിന്ന് ആളെത്തി നന്നാക്കുകയായിരുന്നു. കുഞ്ഞിനെ തൊട്ടിലില്‍ കിടത്താന്‍ പടിക്കെട്ടില്‍ കയറിനില്ക്കുമ്പോള് സെന്‍സര്‍ പ്രവര്‍ത്തിക്കുകയും അലാറം മുഴങ്ങുകയുമാണ് ചെയ്യുക. 2009ല്‍…
Read Moreകോട്ടയം മെഡിക്കൽ കോളജ് അപകടം; മരിച്ച ബിന്ദുവിന്റെ മകൻ സർക്കാർ ജോലിയിൽ പ്രവേശിച്ചു
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകൻ നവനീത് വിശ്രുതൻ ജോലിയിൽ പ്രവേശിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിലാണ് നിയമനം നൽകിയത്. വൈക്കം ദേവസ്വം ബോർഡ് ഓഫീസിൽ തേർഡ് ഗ്രേഡ് ഓവർസിയറായി നവനീത് ചുമതലയേറ്റെടുത്തു. ജോലിയിൽ പ്രവേശിക്കുന്നത് കാണാൻ മന്ത്രി വി.എൻ. വാസവനും എത്തി. എൻജിനീയറിംഗ് ബിരുദധാരിയാണ് നവനീത്. അമ്മയും കുടുംബത്തിനും വേണ്ടി പ്രാർഥിച്ച എല്ലാവർക്കും നവനീത് നന്ദി പറഞ്ഞു. സർക്കാർ വാക്ക് പാലിച്ചെന്നായിരുന്നു മന്ത്രി വി.എൻ. വാസവന്റെ പ്രതികരണം. ബിന്ദുവിന്റെ കുടുംബത്തിന് വീട് നിർമിച്ച് നൽകിയതിനൊപ്പം ജോലി കൂടി നൽകി കുടുംബത്തിന്റെ സുരക്ഷിതത്വം സർക്കാർ ഉറപ്പാക്കുമെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു. ജൂലൈ മൂന്നിന് രാവിലെ 11 നോടെയാണ് കോട്ടയം മെഡിക്കൽ കോളജിലെ 14-ാം വാർഡിന്റെ ശുചിമുറിയുടെ ഭാഗം തകർന്നുവീണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ചത്. തകർന്നുവീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രണ്ടര മണിക്കൂറിന് ശേഷമാണ്…
Read Moreഅനന്ദുവിന്റെ മരണം; ആത്മഹത്യക്കുറിപ്പിലെ എൻ.എം എന്ന ആളെകണ്ടെത്തി കേസെടുക്കണം; പരാതി നൽകി കോൺഗ്രസ്
പൊൻകുന്നം: തിരുവനന്തപുരം തമ്പാനൂരിൽ ലോഡ്ജിൽ ആത്മഹത്യ ചെയ്ത വഞ്ചിമല ചാമക്കാലായിൽ അനന്ദു അജിയുടെ മരണത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് എലിക്കുളം മണ്ഡലം പ്രസിഡന്റുമാർ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്ക് പരാതി നൽകി. ആത്മഹത്യക്കുറിപ്പായ ഇൻസ്റ്റാഗ്രാമിൽ പേര് പരാമർശിക്കുന്ന എൻ.എം എന്ന ആളിനെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന് പരാതിയിൽ അവശ്യപ്പെട്ടു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയിംസ് ജീരകം, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിബിൻ മറ്റപ്പള്ളി, വി.ഐ. അബ്ദുൽ കരിം, അഭിജിത് ആർ. പനമറ്റം, റിച്ചു കൊപ്രാക്കളം, ജിബിൻ ശൗര്യാംകുഴിയിൽ, മാത്യു നെല്ലിമലയിൽ തുടങ്ങിയവർ ചേർന്നാണ് പരാതി നൽകിയത
Read Moreസ്വര്‍ണപ്പാളി മോഷണത്തില്‍ എഫ്ഐആര്‍; ദേവസ്വം ഉദ്യോഗസ്ഥര്‍ക്കെതിരേയും കേസെടുക്കും; ഉണ്ണികൃഷ്ണൻ പ്രധാനപ്രതിയായേക്കും
പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണപ്പാളി തിരിമറി വിഷയത്തില്‍ ദേവസ്വം ജീവനക്കാരും പ്രതികളായേക്കുമെന്ന് സൂചന. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പരാതിയില്‍ ഇന്ന് പോലീസ് എഫ്ഐആറിടും. എഫ്ഐആറില്‍ ഉണ്ണിക്കൃഷ്ണന് പോറ്റി പ്രധാന പ്രതിയായേക്കും. ദേവസ്വം മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു അടക്കമുള്ള ഉദ്യോഗസ്ഥര്ക്കെതിരേ വിജിലന്‍സ് പ്രാഥമികാന്വേഷണത്തില്‍ പരാമര്‍ശമുണ്ട്. എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍, ദേവസ്വം സെക്രട്ടറി എസ്. ജയശ്രീ, അസിസ്റ്റന്റ് എന്‍ജിനിയര്‍ കെ. സുനില്‍ കുമാര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍, തിരുവാഭരണം കമ്മീഷണര്‍മാരായ കെ.എസ്. ബൈജു, ആര്.ജി. രാധാകൃഷ്ണന്, എക്സിക്യൂട്ടീവ് ഓഫീസര്‍ രാജേന്ദ്രപ്രസാദ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കെ. രാജേന്ദ്രന് എന്നിവര്‍ക്കെതിരേയാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളത്.
Read Moreനെടുങ്കണ്ടത്തിൽ പച്ച ഏലക്ക മോഷണം: സഹോദരങ്ങൾ അറസ്റ്റിൽ; പ്രദേശത്ത് മോഷണം പതിവാണെന്ന് കർഷകർ
നെടുങ്കണ്ടം: മാവടിയില്‍ തോട്ടത്തില്‍നിന്ന് ഏലത്തിന്റെ ശരം അറുത്ത് ഏലക്കാ മോഷ്ടിച്ച സഹോദന്മാര് അറസ്റ്റില്‍. മാവടി മുളകുപാറയില്‍ വിഷ്ണു (30), ജയകുമാര്‍ (31), മുരുകേശന് (34) എന്നിവരെയാണ് നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി 9.30ഓടെയാണ് ഇവര്‍ മോഷണം നടത്തിയത്. മാവടി ഉപ്പൂറ്റില് സാബു തോമസിന്റെ തോട്ടത്തില്‍നിന്ന് അഞ്ച് വര്‍ഷം പ്രായമുള്ള ഏലച്ചെടിയുടെ ശരം മുറിച്ചും ഒടിച്ചും എടുത്തുകൊണ്ടുപോയി കായ വേര്‍തിരിച്ച് വില്പന നടത്തുകയായിരുന്നു. സിസിടിവി ദ്യശ്യങ്ങളില്‍നിന്ന് ഇവര്‍ ഏലക്കായുമായി ബൈക്കില്‍ പോകുന്നത് കണ്ടതിനെത്തുടര്‍ന്ന് ഉടമ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ഏലക്കാ കഴിഞ്ഞ ദിവസം മുള്ളരിക്കുടിയിലുള്ള ഏലം സ്റ്റോറില്‍ വില്പന നടത്തിയതായും കണ്ടെത്തി. ഇന്നലെ വൈകുന്നരത്തോടെ പ്രതികളെ ഇവരുടെ വീട്ടില്‍നിന്നുമാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മാവടി, ഉറത്തുമുട്ടത്തുകുന്നേല് അപ്പച്ചന്റെ തോട്ടത്തില്‍നിന്നു മരുന്നടിക്കുന്ന ഡ്രം, പൈപ്പുകള്‍ തുടങ്ങിയവ മോഷണം പോയിരുന്നു.…
Read More