കോട്ടയം: ഏറ്റുമാനൂർ പള്ളിക്കുന്നിൽ അമ്മയും മക്കളും ആറ്റിൽ ചാടി മരിച്ച സംഭവത്തിൽ യുവതിയുടെ ഭർത്താവും ഭർതൃപിതാവുംകസ്റ്റഡിയിൽ. പാലാ മുത്തോലി പഞ്ചായത്ത് മുൻ പ്രസിഡന്റും ഹൈക്കോടതി അഭിഭാഷകയുമായിരുന്ന ജിസ്മോളുടെ ഭർത്താവ് ജിമ്മി, ഭർതൃപിതാവ് ജോസഫ് എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരെയും വിളിച്ചുവരുത്തിയാണ് കസ്റ്റഡിയിൽ എടുത്തത്. വിശദമായി ചോദ്യം ചെയ്ത ശേഷം ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തും. ജിസ്മോൾ ഗാർഹിക പീഡനത്തിനിരയായെന്നതിന് പോലീസിന് തെളിവ് ലഭിച്ചു. മൊബൈൽ ഫോൺ പരിശോധിച്ചതിലൂടെയാണ് ഇക്കാര്യം ബോധ്യപ്പെട്ടത്. ഇക്കാര്യം വ്യക്തമാക്കുന്ന ചില ഓഡിയോ സന്ദേശങ്ങൾ അടക്കം പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Read MoreCategory: Kottayam
മുഖ്യമന്ത്രിയുടെ സന്ദർശനം ഇടുക്കിയിൽ; യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അടക്കം കരുതൽ തടങ്കലിൽ
കട്ടപ്പന: യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ മൂന്നു പേരെ പോലീസ് കരുതൽ തടങ്കലിലാക്കി. മുഖ്യമന്ത്രി പിണറായി വിജയനെതിരേ പ്രതിഷേധം ഉയരാൻ സാധ്യതയുണ്ടെന്ന സൂചനയെത്തുടർന്നാണ് കരുതൽ തടങ്കൽ.യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് അറയ്ക്കപറമ്പിൽ, ഉടുമ്പൻചോല നിയോജകമണ്ഡലം പ്രസിഡന്റ് ആനന്ദ് തോമസ്, കട്ടപ്പന മണ്ഡലം പ്രസിഡന്റ് അലൻ സി. മനോജ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. നെടുങ്കണ്ടത്ത് സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികം ജില്ലാതല യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത് കട്ടപ്പന വഴി മടങ്ങുന്ന വേളയിൽ കരിങ്കൊടി അടക്കമുള്ള പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യതയുടെ അടിസ്ഥാനത്തിലാണ് യൂത്ത് കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിലാക്കിയത്. മുഖ്യമന്ത്രിയുടെ യോഗം നെടുങ്കണ്ടത്ത് നടക്കുന്പോൾ കട്ടപ്പനയിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ ഇതേ യോഗത്തിനെതിരേ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. ഇതിനു ശേഷമാണ് നേതാക്കളെ പോലീസ് തടങ്കലിലാക്കിയത്. പ്രതിഷേധ കൂട്ടായ്മ നടക്കുമ്പോൾ മുതൽ യൂത്ത് കോൺഗ്രസ് നേതാക്കൾ…
Read Moreകോന്നി ഇക്കോ ടൂറിസം കേന്ദ്രം നവീകരണത്തിൽ ക്രമക്കേട്;സമഗ്രമായ അന്വേഷണം വേണം
കോന്നി: കോന്നി ഇക്കോ ടൂറിസം കേന്ദ്രം നവീകരണവുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ അന്വേഷണം അട്ടിമറിച്ചു. ഒരാഴ്ച മുന്‍പ് നാലുവയസുകാരന്റെ ദാരുണാന്ത്യത്തിനു കാരണമായത് ആനത്താവളത്തിലെ ജീവനക്കാരുടെ നിഷ്ക്രിയത്വവും നിർമാണത്തിലെ അപാകതയുമാണെന്നു വ്യക്തമായതാണ്. ഇതിനു മുന്‍പും കുട്ടികൾക്ക് ആനത്താവളത്തിലെ കളി ഉപകരണങ്ങളുമായി ബന്ധപ്പെട്ട് അപകടങ്ങൾ പലതും ഉണ്ടായിട്ടുണ്ട്. നിലവാരം കുറഞ്ഞ കളി ഉപകരണങ്ങൾ അശാസ്ത്രീയമായി സ്ഥാപിച്ചതു സംബന്ധിച്ച പരാതികളിലാണ് അന്വേഷണം അട്ടിമറിച്ചത്. ആനത്താവളത്തിൽ കുട്ടികൾക്കായി നിർമിച്ചിരിക്കുന്ന പാർക്കും അതിലെ കളി ഉപകരണങ്ങൾ കളിപ്പാട്ടങ്ങൾ, വിനോദോപാധികൾ എന്നിവയെല്ലാം കാലപ്പഴക്കം ചെന്നതും അശാസ്ത്രീയമായി നിർമിച്ചവയുമാണ്. കുട്ടികൾക്കായുള്ള സീസോ പാർക്ക് തുടക്കത്തിൽ മാത്രമാണ് കുഴപ്പമില്ലാതെ പ്രവർത്തിച്ചത്. കുട്ടികൾ തെന്നി ഇറങ്ങുന്ന കളി ഉപകരണത്തിന്റെ നിർമാണവും അശാസ്ത്രീയമായാണ്.കുത്തനെയുള്ള പൈപ്പിൽ ഇരുമ്പ് പാളിയിലുടെ ഉയരത്തിൽ നിന്നും തെന്നി ഇറങ്ങിയ രണ്ട് കുട്ടികൾക്ക് നട്ടെല്ലു സംബന്ധമായ പ്രശ്നം മുമ്പ് ഉണ്ടായിട്ടുണ്ട്. ഇതിലേക്ക് കയറിയ ഒരു കുട്ടി പടികളിൽ നിന്നും തെന്നി…
Read Moreകാരണവരെ കാണുന്നത് ഒരു മര്യാദ; പി.ജെ.ജോസഫിനെ സന്ദര്‍ശിച്ച് അന്‍വര്‍; ഞാന്‍ രാജിവച്ചത് പിണറായിസം അവസാനിപ്പിക്കാന്‍ വേണ്ടി
തൊടുപുഴ: മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി.വി.അന്‍വര്‍ പി.ജെ.ജോസഫ് എംഎല്‍എയെ പുറപ്പുഴയിലെ വസതിയിലെത്തി സന്ദര്‍ശിച്ചു. യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ചര്‍ച്ച ആശാവഹമാണെന്നും മുന്നണി പ്രവേശനത്തിന് ധൃതിയില്ലെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം അന്‍വര്‍ പറഞ്ഞു. രാഷ്ട്രീയ കക്ഷിയെന്നനിലയില്‍ തൃണമൂലിന് മുന്നണി പ്രവേശനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിലെ കാരണവൻമാരിലൊരാളാണ് പി.ജെ.ജോസഫ്. അദ്ദേഹത്തെ കണ്ട് കാര്യങ്ങള്‍ സംസാരിക്കുകയെന്നത് ഒരു മര്യാദയാണ്. മുന്നണി പ്രവേശനമുമായി ബന്ധപ്പെട്ട് ഒരു നേതാവും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല. പിണറായിസം അവസാനിപ്പിക്കാന്‍ വേണ്ടിയാണ് ഞാന്‍ രാജിവച്ചത്. അതിനുവേണ്ടിയാണ് മുന്നണി പ്രവേശനമെന്നും പി.വി.അന്‍വര്‍ പറഞ്ഞു.കേരളത്തില്‍ സിപിഎമ്മും ബിജെപിയും തമ്മിലുള്ള സംയോജനമാണ് നടക്കുന്നത്.പുതിയ എകെജി സെന്ററിന്റെ നിറം കാവിയായതും അതിനാലാണെന്ന് അന്‍വര്‍ പരിഹസിച്ചു. സിപിഎമ്മുമായി പ്രശ്നങ്ങളുള്ള നേതാക്കളെ സംസ്ഥാന നേതൃത്വത്തില്‍നിന്ന് ഒഴിവാക്കി രാജീവ് ചന്ദ്രശേഖര്‍ വന്നത് ആര്‍എസ്എസ്-ബിജെപി-സിപിഎം കൂട്ടുകെട്ട് ശക്തമാക്കാനാണ്. നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുമോ എന്നതില്‍ സംശയമുണ്ട്. അതിനുള്ള നടപടികളൊന്നും നടക്കാത്തത്…
Read Moreഭാര്യാകാമുകനെ വിളിച്ചു വരുത്തി കൊലപ്പെടുത്തി കഷ്ണങ്ങളാക്കിയ കേസിൽ വാദം പൂർത്തിയായി; വിധി തിങ്കളാഴ്ച
കോട്ടയം: ഭാര്യയുടെ കാമുകനെ രാത്രി വീട്ടില്‍ വിളിച്ചുവരുത്തി അടിച്ചു കൊലപ്പെടുത്തി കഷണങ്ങളാക്കി ചാക്കില്‍കെട്ടി തള്ളിയ കേസില്‍ വാദം വ്യാഴാഴ്ച പൂര്‍ത്തിയായി. കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജി എ. നാസര്‍ തിങ്കാഴ്ച വിധി പറയും. പയ്യപ്പാടി മലകുന്നം പുന്നാപറമ്പില്‍ സന്തോഷ് (34) കൊല്ലപ്പെട്ട കേസില്‍ മുട്ടമ്പലം വെട്ടിമറ്റം എം.ആര്. വിനോദ്കുമാര്‍ (കമ്മല്‍ വിനോദ്-46), ഭാര്യ കുഞ്ഞുമോള്‍ (44) എന്നിവരാണ് പ്രതികള്‍. 2017 ഓഗസ്റ്റ് 23നാണ് കേസിനാസ്പദമായ സംഭവം. അച്ഛനെ കൊന്ന കേസില്‍ ജയിലിലായിരുന്ന വിനോദ് കുമാര്‍ അവിടെവച്ചാണു സന്തോഷിനെ പരിചയപ്പെടുന്നതും സുഹൃത്തുക്കളാകുന്നതും. യുവതിയെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്നു സന്തോഷ്. ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ സന്തോഷ് വിനോദ്കുമാറിന്റെ ഭാര്യ കുഞ്ഞുമോളുമായി അടുപ്പത്തിലായി. ജയിലില്‍നിന്ന് മോചിതനായ വിനോദ് ഇക്കാര്യം അറിയുകയും മീനടത്തെ വാടകവീട്ടിലേക്ക് കുഞ്ഞുമോളെക്കൊണ്ട് സന്തോഷിനെ വിളിപ്പിച്ച് ഇരുമ്പു ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നുമാണ് പ്രോസിക്യൂഷന്…
Read Moreസര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം: എന്റെ കേരളം മേളയ്ക്ക് തുടക്കം
കോട്ടയം: മന്ത്രിസഭയുടെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി എന്റെ കേരളം പ്രദര്‍ശനവിപണനമേള ഇന്നു മുതല്‍ 30 വരെ നാഗമ്പടം മൈതാനത്തു നടക്കും. വാര്‍ഷികാഘോഷത്തിന്റെയും പ്രദര്ശനവിപണനമേളയുടെയും ജില്ലാതല ഉദ്ഘാടനം വൈകുന്നേരം നാഗമ്പടം മൈതാനത്ത് മന്ത്രി വി.എന്‍. വാസവന് നിര്‍വഹിക്കും. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അധ്യക്ഷത വഹിക്കും. ഉച്ചകഴിഞ്ഞ് 2.30ന് തിരുനക്കര മൈതാനത്തുനിന്ന് നാഗമ്പടം മൈതാനത്തേക്ക് സാംസ്കാരികഘോഷയാത്ര സംഘടിപ്പിക്കും. മേളയില്‍ സര്‍ക്കാര്‍ വകുപ്പുകളുടെയും പൊതുമേഖലാസ്വയംഭരണ സ്ഥാപനങ്ങളുടെയും 186 സ്റ്റാളുകളാണുള്ളത്. 45,000 ചതുരശ്ര അടി ശീതീകരിച്ച പവലിയന് ഉള്‍പ്പെടെ 69,000 ചതുരശ്ര അടിയിലാണ് പ്രദര്‍ശന വിപണനമേള. എല്ലാദിവസവും രാവിലെ 9.30 മുതല്‍ രാത്രി 9.30 വരെയാണ് മേള. പ്രവേശനം സൗജന്യമാണ്. കേരളം കൈവരിച്ച നേട്ടങ്ങളുടെ പ്രദര്‍ശനം, ആധുനികസാങ്കേതികവിദ്യ പരിചയപ്പെടുത്തുന്ന പ്രദര്‍ശനം, കാര്‍ഷിക പ്രദര്‍ശന-വിപണനമേള, സാംസ്കാരിക-കലാപരിപാടികള്‍, മെഗാ ഭക്ഷ്യമേള, വിവിധ തൊഴിലുകളിലേര്‍പ്പെട്ടിട്ടുള്ളവരുടെയും സവിശേഷ പരിഗണന അര്‍ഹിക്കുന്നവരുടെയും സംഗമങ്ങള്‍, കായികവിനോദപരിപാടികള്, ടൂറിസം പദ്ധതികളുടെ…
Read Moreനാഗമ്പടത്ത് അപകടം പതിയിരിക്കുന്നു, മേല്‍പ്പാലവും പ്രവേശനപാതയും ചേരുന്ന ഭാഗം താഴുന്നു
കോട്ടയം: നാഗമ്പടം റെയില്‍വേ മേല്‍പ്പാലത്തിന്റെ ഇരുവശങ്ങളിലും പ്രവേശന പാതകള്‍ പ്രധാന പാലവുമായി ചേരുന്ന ഭാഗം താഴ്ന്നതോടെ അപകടസാധ്യതയേറി. റോഡ് പാലവുമായി ചേരുന്ന ഭാഗം അല്പം താഴ്ന്നാണ് സ്ഥിതി ചെയ്യുന്നത്. ഇവ തമ്മില്‍ ചേരുന്നിടത്തും വലിയ വിള്ളലുകള്‍ രൂപപ്പെട്ടിട്ടുണ്ട്. മേല്‍പ്പാലത്തിന്റെ നിര്‍മാണം നടന്ന ഘട്ടത്തില്‍ത്തന്നെ മേല്പാലവും പ്രവേശനപാതയും തമ്മില്‍ ഉയരത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടായിരുന്നു. ഇതു ശാസ്ത്രീയമായി പരിഹരിക്കാതെയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. പിന്നീട് കുറച്ചുകഴിഞ്ഞപ്പോള്‍ പാലവും റോഡും ചേരുന്നിടത്ത് വിള്ളലുകള്‍ രൂപപ്പെട്ടപ്പോള്‍ ടാറിംഗ് നടത്തി ബന്ധിപ്പിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും റോഡും പാലവും ചേരുന്നിടം താഴ്ന്ന് വിള്ളലുകള്‍ രൂപപ്പെട്ടിരിക്കുകയാണ്. ഇരുചക്രവാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ അപകടസാധ്യതയേറെയാണ്. ദിവസവും ആയിരക്കണക്കിനു വാഹനങ്ങളാണ് പാലത്തിലൂടെ കടന്നുപോകുന്നത്. വാഹനങ്ങള്‍ കടന്നുപോകുമ്പോഴുണ്ടാകുന്ന പ്രകമ്പനമാണ് കോണ്‍ക്രീറ്റ് സ്ലാബുകള്‍ തമ്മില്‍ അകലാന്‍ കാരണമെന്നു പറയുന്നു. മേല്‍പാലത്തിന്റെ ചുമതല റെയില്‍വേക്കും അപ്രോച്ച് റോഡിന്റേത് പൊതുമരാമത്ത് നിരത്തുവിഭാഗത്തിനുമാണ്. റെയില്‍വേയും പൊതുമരാമത്തും സംയുക്തമായി പാലം സന്ദര്‍ശിക്കുകയും റോഡും പാലവും…
Read Moreസാമൂഹ്യവിരുദ്ധരുടെ താവളമായി മുണ്ടക്കയത്തെ പഴയ ദൂരദർശൻ കേന്ദ്രവും സമീപപ്രദേശങ്ങളും; അധികാരികൾക്ക് മൗനമെന്ന് നാട്ടുകാർ
മുണ്ടക്കയം: കഞ്ചാവ്, മദ്യം, രാസലഹരി മാഫിയയുടെ താവളമായി മാറിയിരിക്കുകയാണ് മുണ്ടക്കയം ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള പ്രവർത്തനം നിലച്ച ദൂരദർശൻ കേന്ദ്രവും സമീപ പ്രദേശങ്ങളും. രാത്രികാലങ്ങളിൽ ഇവിടെ സാമൂഹ്യവിരുദ്ധ ശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. കഞ്ചാവ്, എംഡിഎംഎ അടക്കമുള്ള മാരക ലഹരിവസ്തുക്കൾ ഉപയോഗിക്കാൻ ആളൊഴിഞ്ഞ ഈ പ്രദേശം സാമൂഹ്യവിരുദ്ധർ തെരഞ്ഞെടുക്കുകയാണ്. ഇതിന് സമീപത്തായി മുണ്ടക്കയം പഞ്ചായത്തിന്റെ കീഴിലുള്ള കൃഷിഭവൻ, മൃഗാശുപത്രി, ഹോമിയോ ഡിസ്പെൻസറി എന്നിവ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ മാസം ഇതിനോട് ചേർന്നുള്ള കുടുംബശ്രീയുടെ ഫാർമേഴ്സ് ഫെസിലിറ്റി സെന്ററിലെ ഉപകരണങ്ങൾ സൂക്ഷിച്ചിരുന്ന മുറിയിൽ മോഷണം നടന്നിരുന്നു. ഒരു ലക്ഷത്തിലധികം രൂപയുടെ സാധനങ്ങൾ മോഷണം പോയെങ്കിലും പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. വർഷങ്ങൾക്ക് മുമ്പ് കർഷക ഓപ്പൺ മാർക്കറ്റ് പ്രവർത്തിച്ചിരുന്നതും ഇവിടെയാണ്. രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധർ തമ്പടിക്കുന്നത് പതിവായ ഇവിടെ രാത്രിയിലുണ്ടായ തീപിടിത്തത്തിൽ കെട്ടിടം പൂർണമായും കത്തിനശിച്ചു.മുണ്ടക്കയം ബസ് സ്റ്റാൻഡിനോട് ചേർന്ന് അധികാര കേന്ദ്രങ്ങൾക്ക്…
Read Moreകുരിശ് പിഴുത സംഭവം; രേഖകൾ തേടി വനംവകുപ്പ് റവന്യു വകുപ്പിനെ സമീപിച്ചു; പട്ടയം നൽകുന്നതിന് തടസമില്ലെന്നും വണ്ണപ്പുറം വില്ലേജ് ഓഫീസർ
വണ്ണപ്പുറം: തൊമ്മൻകുത്ത് സെന്റ് തോമസ് പള്ളിയുടെ കൈവശഭൂമിയിൽ സ്ഥാപിച്ച കുരിശു പിഴുതു നീക്കിയ നടപടിയിൽ പ്രതിഷേധം ശക്തമായി തുടരവേ സ്ഥലത്ത് അധികാരം സ്ഥാപിക്കാനായി ഭൂമിയുടെ രേഖകൾ തേടി വനംവകുപ്പ് റവന്യു അധികൃതരെ സമീപിച്ചു. വണ്ണപ്പുറം വില്ലേജ് ഓഫീസറെ സമീപിച്ച വനംവകുപ്പ് ഉദ്യോഗസ്ഥർ കുരിശു പിഴുതെടുത്ത ഭൂമി കൈവശഭൂമിയല്ലെന്നു വരുത്തിത്തീർക്കാനുള്ള ശ്രമമാണ് ആരംഭിച്ചത്. സംഭവം ഏറെ വിവാദമായതോടെ രേഖകളിൽ വനഭൂമിയെന്നു രേഖപ്പെടുത്തിയിരിക്കുന്നതായി സ്ഥാപിച്ചെടുക്കാനാണ് നീക്കം. ആറര പതിറ്റാണ്ടായി കുടിയേറി കൃഷി ചെയ്തു കഴിയുന്ന ഭൂമിയിൽ റവന്യു – വനം വകുപ്പുകൾ സംയുക്ത പരിശോധന നടത്താത്തതിനാൽ ഇതെല്ലാം വനഭൂമിയെന്നു വരുത്താനാണ് ഇപ്പോഴത്തെ ശ്രമമെന്ന് കർഷകർ ആരോപിക്കുന്നു. 1991 മുതൽ നിരവധിത്തവണ പ്രദേശത്ത് സംയുക്ത പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പരാതി നൽകിയിട്ടും പരിഹാരമുണ്ടായില്ല. റവന്യുവകുപ്പിന്റ 2020 ജൂണ്‍ രണ്ടിലെ ഉത്തരവ് പ്രകാരം ജണ്ടയ്ക്കു പുറത്തുള്ള സ്ഥലത്തിന് സംയുക്ത പരിശോധന നടത്താതെതന്നെ പട്ടയം…
Read Moreസുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം ലംഘിച്ചു: ചങ്ങനാശേരി-മുരിക്കാശേരി സര്‍വീസ് നിർത്തിയിട്ട് മാസങ്ങൾ പിന്നിട്ടു
ചങ്ങനാശേരി: ചങ്ങനാശേരി കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്ന് ഉച്ചകഴിഞ്ഞ് 3.12ന് പുറപ്പെട്ടിരുന്ന മുരിക്കാശേരി ഫാസ്റ്റ് പാസഞ്ചർ ബസ് സര്‍വീസ് പുനരാരംഭിക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യമുയര്‍ത്തി യാത്രക്കാര്‍ രംഗത്ത്. സര്‍വീസ് നടത്തിക്കൊള്ളാമെന്ന് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് ആരംഭിച്ച ടേക്ക് ഓവര്‍ സര്‍വീസാണ് ചങ്ങനാശേരി ഡിപ്പോ അധികൃതര്‍ തങ്ങളുടെ തന്നിഷ്ടപ്രകാരം നിര്‍ത്തിവച്ചിരിക്കുന്നത്. 12000 മുതല്‍ 15000വരെ കളക്ഷന്ലഭിച്ചിരുന്ന സര്‍വീസായിരുന്നു ഇത്. കഴിഞ്ഞ ഏതാനും മാസങ്ങളായാണ് ഈ സര്‍വീസ് അപ്രഖ്യാപിതമായി നിര്‍ത്തിവച്ചിരിക്കുന്നത്. കോവിഡ് കാലത്ത് നിര്‍ത്തിവച്ച ചങ്ങനാശേരി അമൃത സര്‍വീസ് പുനരാരംഭിക്കുമെന്ന് മന്ത്രി ഗണേഷ്കുമാര് പ്രഖ്യാപിച്ചെങ്കിലും പുനരാരംഭിച്ചിട്ടില്ല. രാവിലെ 6.20നുള്ള കട്ടപ്പന, 7.30നുള്ള മുണ്ടക്കയം, ഉച്ചയ്ക്ക് 12നുള്ള കട്ടപ്പന ലിമിറ്റഡ് സ്റ്റോപ്പ് സര്‍വീസുകളും നിര്‍ത്തിവച്ചിരിക്കുകയാണ്. തെങ്ങണ വഴി ഏറ്റുമാനൂരിനുണ്ടായിരുന്ന ചെയിന്‍ സര്‍വീസുകളും നിര്‍ത്തലാക്കിയിട്ട് പുനരാരംഭിച്ചിട്ടില്ല. അഞ്ചു ബസുകള്‍ 20 ട്രിപ്പ് സര്‍വീസ് നടത്തിയിരുന്നു. ഇപ്പോള്‍ ഒരു ബസ് രണ്ട് ട്രിപ്പ് മാത്രമാണ് സര്‍വീസ് നടത്തുന്നത്. ചങ്ങനാശേരിയില്‍നിന്നു…
Read More