ശബരിമല: മണ്ഡലകാലം ആരംഭിച്ചതുമുതല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്ക്വാഡുകള്‍ ഭക്ഷ്യ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് 350 പരിശോധനകള്‍ നടത്തി. ന്യൂനതകള്‍ കണ്ടെത്തിയ 60 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസ് നല്കി. 292 ഭക്ഷ്യ സാമ്പിളുകള്‍ ശേഖരിച്ച് ലാബില്‍ പരിശോധനയ്ക്കു വിധേയമാക്കി. ഭക്ഷ്യ സംരംഭകര്‍ക്ക് എട്ട് ബോധവത്കരണ പരിപാടികളും രണ്ട് ലൈസന്‍സ് രജിസ്ട്രേഷന് മേളകളും സംഘടിപ്പിച്ചു. മണ്ഡലകാലത്തോടനുബന്ധിച്ച് പ്രത്യേക സ്ക്വാഡിനെ രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. സന്നിധാനം, പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഭക്ഷ്യ സുരക്ഷാ സ്ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. അപ്പം, അരവണ എന്നിവയുടെ സുരക്ഷിതത്വവും ഗുണനിലവാരവും പരിശോധിക്കുന്നതിനായി സന്നിധാനത്ത് ലാബ് സജ്ജീകരിച്ച് പരിശോധനകളുണ്ട്. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ളാഹ, എരുമേലി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷ്യ സ്ഥാപനങ്ങള്‍ ഭക്ഷ്യ സുരക്ഷാ സ്ക്വാഡുകള്‍ പരിശോധന നടത്തി വരുന്നുണ്ട്.ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരാതികള്‍ 1800 425 1125 എന്ന ടോള്‍ ഫ്രീ നമ്പറില്‍…
Read MoreCategory: Kottayam
അയ്യപ്പന്റെ സ്വര്‍ണം കട്ടവര്ക്കുള്ള മറുപടി തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കുമെന്ന് കെ.സി. വേണുഗോപാല്‍
ചേര്‍ത്തല: കേരളത്തെ സര്‍വനാശത്തിലേക്കു നയിച്ചതിനൊപ്പം അയ്യപ്പന്റെ സ്വര്‍ണവും കൊള്ളയടിച്ച സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും അവര്‍ക്കുള്ള മറുപടി കേരളത്തിലെ ജനങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ നല്‍കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. ചേര്‍ത്തല എന്‍എസ്എസ് യൂണിയന് ഹാളില്‍ നടന്ന യുഡിഎഫ് നഗരസഭാ തെരഞ്ഞെടുപ്പു കണ്‍വന്‍ഷനും സ്ഥാനാര്‍ഥി സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2026ല്‍ കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നും അതിനു മുന്നോടിയായി ചേര്‍ത്തല നഗരസഭയിലടക്കം മാറ്റങ്ങള്‍ തെളിയണം. നഗരത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം ഭരണപരാജയമായിരുന്നെന്നും കൃത്യമായ പദ്ധതികളോടെ നഗരത്തെ വികസനത്തിലേക്കു നയിക്കുന്ന പദ്ധതികളാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. ദേശീയപാത വികസനത്തില്‍ റെയില്‍വേ സ്റ്റേഷനുമുന്നിലടക്കം ചേര്‍ത്തലയോട് കുറ്റകരമായ അനാസ്ഥായാണു കാട്ടിയിരിക്കുന്നത്. യുഡിഎഫിന് അനുകൂല തരംഗമാണെല്ലായിടത്തുമെന്നും എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മറന്ന് ഓരോ പ്രവര്‍ത്തകനും യുഡിഎഫ് വിജയത്തിനായി രംഗത്തിറങ്ങണമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. യുഡിഎഫ് ജില്ലാ ചെയര്മാന് സി.കെ. ഷാജിമോഹന്‍ അധ്യക്ഷനായി. കെപിസിസി വൈസ്…
Read Moreനഗരത്തിലെ കൊലപാതകത്തിനു പിന്നില്‍ ലഹരിയും പണത്തര്ക്കവും; സംഭവം ഇന്നു പുലർച്ചെ നാലിന്
കോട്ടയം: നഗരമധ്യത്തിൽ ഇന്നു പുലര്‍ച്ചെയുണ്ടായ കൊലപാതകത്തിനു പിന്നിലും ലഹരി ഇടപാടാണെന്ന് പോലീസ്. കോട്ടയം നഗരസഭാ മുന്‍ കൗണ്‍സിലര്‍ വി.കെ അനില്‍കുമാറിന്റെ (ടിറ്റോ) മകന് അഭിജിത്തും കുത്തേറ്റു മരിച്ച ആദര്‍ശും തമ്മില്‍ ലഹരി ഇടപാടുകള്‍ ഉണ്ടായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ആദര്‍ശ് അഭിജിത്തിന്റെ പക്കല്‍ നിന്ന് 1,500 രൂപയുടെ എംഡിഎംഎ കടമായി വാങ്ങിയിരുന്നു. ഇത് കൂടാതെ അഭിജിത്തിന്റെ പക്കലുണ്ടായിരുന്ന സ്കൂട്ടര്‍ കോട്ടയം ശാസ്ത്രി റോഡിലെ ഒരു സ്ഥാപനത്തില്‍ അഭിജിത്തിന്റെ സുഹൃത്ത് മുഖാന്തിരം 10,000 രൂപയ്ക്ക് പണയം വയ്ക്കുകയും ചെയ്തിരുന്നു. ഇതേച്ചൊല്ലി അഭിജിത്തും ആദര്‍ശും തമ്മില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ ഫോണില്‍ വെല്ലുവിളിയും വഴക്കും ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഇന്നു പുലര്‍ച്ചെ നേരിട്ടെത്തിയപ്പോഴാണു തര്‍ക്കവും സംഘര്‍ഷവുമുണ്ടായത്. കുത്തേറ്റ ആദര്‍ശ് സംഭവ സ്ഥലത്തുതന്നെ മരിച്ചു. തുടര്‍ന്നു ബഹളം കേട്ട് ഓടിയെത്തിയവര്‍ ചേര്‍ന്ന് ആദര്‍ശിനെ മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു. അഭിജിത്ത് മോഷണം, ലഹരി…
Read Moreകോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു; നഗരസഭാ മുൻ കൗൺസിലറും മകനും കസ്റ്റഡിയിൽ
കോട്ടയം: സാമ്പത്തിക തർക്കത്തെ തുടർന്ന് കോട്ടയം മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. തോട്ടയ്ക്കാട് വാടകയ്ക്ക് താമസിക്കുകയായിരുന്ന പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദർശ് (23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കോട്ടയം നഗരസഭ മുൻ കൗൺസിലർ അനിൽകുമാറിനേയും (ടിറ്റോ) മകൻ അഭിജിത്തിനേയും പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി അനിൽകുമാറിന്റെ വീടിനു മുന്നിൽ വച്ചാണ് സംഭവം. അഭിജിത്തും കൊല്ലപ്പെട്ട ആദർശും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു. ആദർശും സുഹൃത്തുക്കളും അർധരാത്രിയോടെ അഭിജിത്തിന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കുകയായിരുന്നു. ഇത് സംഘർഷത്തിലെത്തുകയും അഭിജിത്ത് കത്തിയെടുത്ത് ആദർശിനെ കുത്തുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Read Moreസ്പോട്ട് ബുക്കിംഗ് കുറച്ചതോടെ തിരക്ക് കുറഞ്ഞു, ദര്‍ശനം നടത്തിയത് അഞ്ചുലക്ഷത്തോളം ഭക്തർ
ശബരിമല: മണ്ഡല മകരവിളക്ക് പൂജയ്ക്കായി കഴിഞ്ഞ 16 ന് ശബരിമല നട തുറന്നശേഷം ഇന്നലെ ഉച്ചവരെ ദര്‍ശനം നടത്തിയത് അഞ്ച് ലക്ഷത്തോളം തീര്‍ഥാടകര്‍. ഇന്നലെ രാത്രി ഏഴു വരെ 4,94,151 തീര്‍ഥാടകരാണ് എത്തിയത്. ഇന്നലെ പുലര്‍ച്ചെ മുതല്‍ രാത്രി ഏഴുവരെ 72,037 തീര്‍ഥാടകര്‍ ദര്‍ശനം നടത്തി. വെര്‍ച്വല്‍ ക്യൂ ബുക്കിംഗുള്ള 70000 പേരും കഴിഞ്ഞദിവസങ്ങളില്‍ എത്തിയിരുന്നില്ല. ശബരിമലയിലെ തിരക്ക് സംബന്ധിച്ച ആശങ്കകള്‍ കാരണം പലരും യാത്ര നീട്ടിവച്ചിരിക്കുകയാണെന്ന് പറയുന്നു. സ്പോട്ട് ബുക്കിംഗ് കുറച്ചതോടെ ബുക്കിംഗില്ലാതെ എത്തുന്നവരും കുറഞ്ഞു. തിരക്ക് കുറഞ്ഞതോടെ ബുക്കിംഗ് ഇല്ലാതെ വരുന്നവര്‍ക്കും ദര്‍ശനാനുമതി നല്‍കുന്നുണ്ട്. ഹൈക്കോടതി നിര്‍ദേശപ്രകാരം വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് കൂടുതല്‍ പേര്‍ക്ക് ഇന്നു മുതല്‍ അനുവദിച്ചു. സന്നിധാനത്ത് തിരക്ക് നിയന്ത്രണ വിധേയം. ഇന്നലെ കാര്യമായ തിരക്ക് രാവിലെ മുതൽക്കേ ഉണ്ടായില്ല. വലിയ നടപ്പന്തലിലൊഴികെ മറ്റൊരിടത്തും ഭക്തർക്ക് കാത്തുനിൽക്കേണ്ടിവന്നില്ല. നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ തീർഥാടകരുടെ…
Read Moreകാനനവാസ കലിയുഗവരദാ’… ‘ സന്നിധാനത്ത് ഭക്തിഗാനമേളനടത്തി പോലീസ് സേനാംഗങ്ങൾ
ശബരിമല: കാക്കിക്കുള്ളിലെ കലാകാരന്മാര് വീണ്ടും ശബരിമല സന്നിധാനത്ത് ഒത്തുചേര്‍ന്നു. ശബരിമലയിലെ ടെലികമ്യൂണിക്കേഷന്‍ ടെക്നോളജി വിഭാഗം പോലീസ് സേനാംഗങ്ങളാണ് വലിയ നടപ്പന്തലിലെ ശ്രീശാസ്ത ഓഡിറ്റോറിയത്തില്‍ കരോക്കെ ഭക്തിഗാനമേള അവതരിപ്പിച്ചത്. യേശുദാസ് പാടി അവിസ്മരണീയമാക്കിയ ‘കാനനവാസ കലിയുഗവരദാ’, ‘സ്വാമി സംഗീതം ആലപിക്കും’ തുടങ്ങിയ ഗാനങ്ങള്‍ സന്നിധാനത്ത് മുഴങ്ങിയപ്പോള്‍ അയ്യപ്പന്മാര് കാതോര്‍ത്തു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ രചിച്ച ‘കുടജാദ്രിയില്‍ കുടികൊള്ളും’ എന്നു തുടങ്ങുന്ന ഗാനവും വേദിയില്‍ ആലപിച്ചു. പോലീസ് സേനാംഗങ്ങളായ ആര്. രാജന്, എം. രാജീവ്, ശ്രീലാല്‍ എസ്. നായര്‍, എ. ജി. അഭിലാഷ്, ശിശിര്‍ ഘോഷ് എന്നിവരാണ് ഗാനാര്‍ച്ചന നടത്തിയത്. സന്നിധാനം പോലീസ് സ്പെഷല്‍ ഓഫീസര്‍ എം. എല്‍. സുനില്‍ സന്നിഹിതനായിരുന്നു.
Read Moreബൈക്കും കാറും കൂട്ടിയിടച്ചു: വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനു ഗുരുതര പരിക്ക്
കോട്ടയം: നാട്ടകം പാറേച്ചാല്‍ ബൈപാസ് റോഡില്‍ ബൈക്കും കാറും കൂട്ടിയിടച്ചു ബൈക്ക് യാത്രക്കാരനു ഗുരുതരമായി പരിക്കേറ്റു. ഇന്നു രാവിലെ വേളൂര്‍ സിഎസ്ഐ പള്ളിയുടെയും എല്‍പി സ്കൂളിന്റെയും മുന്നിലാണ് അപകടമുണ്ടായത്. ഈ റോഡില്‍ വാഹനങ്ങള്‍ അമിത വേഗതയില്‍ സഞ്ചരിക്കുന്നതിനാല്‍ കാല്‍നടയാത്രക്കാര്‍ വലിയ ഭീതിയിലാണ്. റോഡില്‍ സീബ്രാലൈനുകളുമില്ല.
Read Moreഇനി ആവേശത്തിന്റെ നാളുകൾ: 23-ാം വയസിൽ അച്ഛന്റെ പാത പിന്തുടർന്ന് അല്‍ക്ക
കോട്ടയം: ചെറുപ്പത്തിന്റെ പ്രസരിപ്പോടെ അല്‍ക്ക വോട്ടു ചോദിക്കുകയാണ്. നാടിന്റെയും നഗരത്തിന്റെയും സമഗ്രവികസനവും ഒപ്പം നഗരത്തെക്കുറിച്ചുള്ള ഭാവി ആശയങ്ങളുമാണ് അല്‍ക്ക പങ്കുവയ്ക്കുന്നത്. സംസ്ഥാനത്തെതന്നെ പ്രായം കുറഞ്ഞ സ്ഥാനാര്‍ഥികളിലൊരാളാണ് കോട്ടയം നഗരസഭ 15-ാം വാര്‍ഡായ കഞ്ഞിക്കുഴിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അല്‍ക്ക ആന്‍ ജൂലിയസ് എന്ന 23 കാരി. സിറ്റിംഗ് കൗണ്‍സില്‍ മെംബറായ യുഡിഎഫിലെ ജൂലിയസ് ചാക്കോയുടെ മകളാണ്. ഇത്തവണ വാര്‍ഡ് വനിതാ സംവരണമായപ്പോള്‍ അല്‍ക്ക സ്ഥാനാര്‍ഥിയായി. ആലുവ യുസി കോളജില്‍നിന്നു ബിരുദവും ബംഗളൂരു ക്രൈസ്റ്റ് കോളജില്‍നിന്നു സോഷ്യല്‍ വര്‍ക്കില്‍ പിജിയും നേടി. ആലുവ യുസി കോളജില്‍ കെഎസ്യു യൂണിറ്റ് ഭാരവാഹിയായതിനൊപ്പം കോളജ് യൂണിയന് ജനറല്‍ സെക്രട്ടറിയായിരുന്നു. നെറ്റ് പരീക്ഷ പാസായി അധ്യാപനത്തിന് ശ്രമിക്കുമ്പോഴാണ് സ്ഥാനാര്‍ഥിയായത്. പിതാവ് ജൂലിയസ് മൂന്നു തവണ കൗണ്‍സിലറായിരുന്ന പ്രദേശങ്ങള്‍ ഉള്‍പ്പെട്ടതാണ് കഞ്ഞിക്കുഴി വാര്‍ഡ്. പ്രചാരണത്തിനു ചുക്കാന്‍ പിടിക്കുന്നത് ജൂലിയസാണ്. കോട്ടയം കണ്‍സ്യൂമര്‍ ഫെഡിലെ ജീവനക്കാരി അജിമോളാണ്…
Read Moreജീപ്പ് മറിഞ്ഞ് വിദ്യാർഥികൾക്ക് പരിക്ക്
മൂന്നാർ: മൂന്നാറിൽ ജീപ്പ് മറിഞ്ഞ് വിദ്യാർഥികൾക്ക് പരിക്കേറ്റു. വിനോദസഞ്ചാരത്തിനായി തമിഴ്നാട്ടിൽനിന്നെത്തിയ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റ വിദ്യാർഥികളെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായ പരിക്കേറ്റ ഒരു വിദ്യാർഥിയെ എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം മൂന്നാറിലെ മാട്ടുപ്പെട്ടി റോഡിൽ കൊരണ്ടക്കാട് ഹൈറേഞ്ച് സ്കൂളിനു സമീപത്താണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ജീപ്പ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. അതുവഴിവന്ന മറ്റു വാഹനങ്ങളിലെ യാത്രക്കാരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. ഡ്രൈവറുടെ പരിചയക്കുറവാണ് അപകടത്തിലേക്കു നയിച്ചതെന്നാണ് സൂചന.
Read Moreശബരിമല തീര്‍ഥാടനം: ക്രമീകരണങ്ങൾ പാളി; പലയിടത്തും വാഹനങ്ങൾ തടഞ്ഞിടുന്നു
കോട്ടയം: ശബരിമല മണ്ഡലകാലം രണ്ടു ദിവസം പിന്നിട്ടപ്പോള്‍തന്നെ ക്രമീകരണം ജില്ലയിലുടനീളം പാളി. പമ്പയിലും മരക്കൂട്ടത്തിലും സന്നിധാനത്തും നിലയ്ക്കലിലും ഇന്നലെയുണ്ടായ വന്‍തിരക്ക് എരുമേലി-നിലയ്ക്കല്‍ പാതയിലും അനുഭവപ്പെട്ടു. രണ്ടും മൂന്നും ദിവസങ്ങള്‍ മുന്‍പ് വിവിധ നാടുകളില്‍ നിന്ന് റോഡ്മാര്‍ഗം പുറപ്പെട്ടവരുടെ വാഹനങ്ങള്‍ പലയിടങ്ങളിലും തടഞ്ഞു. എല്ലാ വർഷവും പതിവായി അപകടം സംഭവിക്കുന്ന കണമല അട്ടിവളവില്‍ ഇന്നലെയും തീര്‍ഥാടകവാഹനം മറിഞ്ഞതോടെ കുറെ സമയം ഗതാഗതം നിലച്ചു. പാലാ-പൊന്‍കുന്നം-വിഴിക്കത്തോട്-കൊരട്ടി പാതയില്‍ ഇന്നലെയും വാഹനക്കുരുക്കുണ്ടായി. ശബരിമലയില്‍ തിരക്ക് വര്‍ധിക്കുമ്പോള്‍ തീര്‍ഥാടകരെ എരുമേലിയില്‍ നിയന്ത്രിക്കാനോ പാര്‍പ്പിക്കാനോ ഉള്ള സൗകര്യവും സംവിധാനവുമില്ല. മാത്രവുമല്ല എരുമേലി ടൗണില്‍ ഒരേ സമയം അയ്യായിരത്തിലേറെ പേര്‍ക്ക് തങ്ങാനുള്ള ഇടവുമില്ല. തമിഴ്നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍നിന്ന് മുന്‍വര്‍ഷങ്ങളെക്കാള്‍ കൂടുതല്‍ തീര്‍ഥാടകരാണ് ഇക്കൊല്ലം എത്തുന്നത്. 47 ബസ് ഓടിച്ചിട്ടും തിരക്ക്കോട്ടയം: ഇന്നലെയും തീര്‍ഥാടകരുമായി മൂന്നു സ്പെഷല്‍ ട്രെയിനുകള്‍ കോട്ടയത്തെത്തി. ഇതിനു പുറമെ മറ്റ്…
Read More