ശബരിമല: മണ്ഡല മകരവിളക്ക് പൂജയ്ക്കായി കഴിഞ്ഞ 16 ന് ശബരിമല നട തുറന്നശേഷം ഇന്നലെ ഉച്ചവരെ ദര്‍ശനം നടത്തിയത് അഞ്ച് ലക്ഷത്തോളം തീര്‍ഥാടകര്‍. ഇന്നലെ രാത്രി ഏഴു വരെ 4,94,151 തീര്‍ഥാടകരാണ് എത്തിയത്. ഇന്നലെ പുലര്‍ച്ചെ മുതല്‍ രാത്രി ഏഴുവരെ 72,037 തീര്‍ഥാടകര്‍ ദര്‍ശനം നടത്തി. വെര്‍ച്വല്‍ ക്യൂ ബുക്കിംഗുള്ള 70000 പേരും കഴിഞ്ഞദിവസങ്ങളില്‍ എത്തിയിരുന്നില്ല. ശബരിമലയിലെ തിരക്ക് സംബന്ധിച്ച ആശങ്കകള്‍ കാരണം പലരും യാത്ര നീട്ടിവച്ചിരിക്കുകയാണെന്ന് പറയുന്നു. സ്പോട്ട് ബുക്കിംഗ് കുറച്ചതോടെ ബുക്കിംഗില്ലാതെ എത്തുന്നവരും കുറഞ്ഞു. തിരക്ക് കുറഞ്ഞതോടെ ബുക്കിംഗ് ഇല്ലാതെ വരുന്നവര്‍ക്കും ദര്‍ശനാനുമതി നല്‍കുന്നുണ്ട്. ഹൈക്കോടതി നിര്‍ദേശപ്രകാരം വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് കൂടുതല്‍ പേര്‍ക്ക് ഇന്നു മുതല്‍ അനുവദിച്ചു. സന്നിധാനത്ത് തിരക്ക് നിയന്ത്രണ വിധേയം. ഇന്നലെ കാര്യമായ തിരക്ക് രാവിലെ മുതൽക്കേ ഉണ്ടായില്ല. വലിയ നടപ്പന്തലിലൊഴികെ മറ്റൊരിടത്തും ഭക്തർക്ക് കാത്തുനിൽക്കേണ്ടിവന്നില്ല. നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ തീർഥാടകരുടെ…
Read MoreCategory: Kottayam
കാനനവാസ കലിയുഗവരദാ’… ‘ സന്നിധാനത്ത് ഭക്തിഗാനമേളനടത്തി പോലീസ് സേനാംഗങ്ങൾ
ശബരിമല: കാക്കിക്കുള്ളിലെ കലാകാരന്മാര് വീണ്ടും ശബരിമല സന്നിധാനത്ത് ഒത്തുചേര്‍ന്നു. ശബരിമലയിലെ ടെലികമ്യൂണിക്കേഷന്‍ ടെക്നോളജി വിഭാഗം പോലീസ് സേനാംഗങ്ങളാണ് വലിയ നടപ്പന്തലിലെ ശ്രീശാസ്ത ഓഡിറ്റോറിയത്തില്‍ കരോക്കെ ഭക്തിഗാനമേള അവതരിപ്പിച്ചത്. യേശുദാസ് പാടി അവിസ്മരണീയമാക്കിയ ‘കാനനവാസ കലിയുഗവരദാ’, ‘സ്വാമി സംഗീതം ആലപിക്കും’ തുടങ്ങിയ ഗാനങ്ങള്‍ സന്നിധാനത്ത് മുഴങ്ങിയപ്പോള്‍ അയ്യപ്പന്മാര് കാതോര്‍ത്തു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ രചിച്ച ‘കുടജാദ്രിയില്‍ കുടികൊള്ളും’ എന്നു തുടങ്ങുന്ന ഗാനവും വേദിയില്‍ ആലപിച്ചു. പോലീസ് സേനാംഗങ്ങളായ ആര്. രാജന്, എം. രാജീവ്, ശ്രീലാല്‍ എസ്. നായര്‍, എ. ജി. അഭിലാഷ്, ശിശിര്‍ ഘോഷ് എന്നിവരാണ് ഗാനാര്‍ച്ചന നടത്തിയത്. സന്നിധാനം പോലീസ് സ്പെഷല്‍ ഓഫീസര്‍ എം. എല്‍. സുനില്‍ സന്നിഹിതനായിരുന്നു.
Read Moreബൈക്കും കാറും കൂട്ടിയിടച്ചു: വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനു ഗുരുതര പരിക്ക്
കോട്ടയം: നാട്ടകം പാറേച്ചാല്‍ ബൈപാസ് റോഡില്‍ ബൈക്കും കാറും കൂട്ടിയിടച്ചു ബൈക്ക് യാത്രക്കാരനു ഗുരുതരമായി പരിക്കേറ്റു. ഇന്നു രാവിലെ വേളൂര്‍ സിഎസ്ഐ പള്ളിയുടെയും എല്‍പി സ്കൂളിന്റെയും മുന്നിലാണ് അപകടമുണ്ടായത്. ഈ റോഡില്‍ വാഹനങ്ങള്‍ അമിത വേഗതയില്‍ സഞ്ചരിക്കുന്നതിനാല്‍ കാല്‍നടയാത്രക്കാര്‍ വലിയ ഭീതിയിലാണ്. റോഡില്‍ സീബ്രാലൈനുകളുമില്ല.
Read Moreഇനി ആവേശത്തിന്റെ നാളുകൾ: 23-ാം വയസിൽ അച്ഛന്റെ പാത പിന്തുടർന്ന് അല്‍ക്ക
കോട്ടയം: ചെറുപ്പത്തിന്റെ പ്രസരിപ്പോടെ അല്‍ക്ക വോട്ടു ചോദിക്കുകയാണ്. നാടിന്റെയും നഗരത്തിന്റെയും സമഗ്രവികസനവും ഒപ്പം നഗരത്തെക്കുറിച്ചുള്ള ഭാവി ആശയങ്ങളുമാണ് അല്‍ക്ക പങ്കുവയ്ക്കുന്നത്. സംസ്ഥാനത്തെതന്നെ പ്രായം കുറഞ്ഞ സ്ഥാനാര്‍ഥികളിലൊരാളാണ് കോട്ടയം നഗരസഭ 15-ാം വാര്‍ഡായ കഞ്ഞിക്കുഴിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അല്‍ക്ക ആന്‍ ജൂലിയസ് എന്ന 23 കാരി. സിറ്റിംഗ് കൗണ്‍സില്‍ മെംബറായ യുഡിഎഫിലെ ജൂലിയസ് ചാക്കോയുടെ മകളാണ്. ഇത്തവണ വാര്‍ഡ് വനിതാ സംവരണമായപ്പോള്‍ അല്‍ക്ക സ്ഥാനാര്‍ഥിയായി. ആലുവ യുസി കോളജില്‍നിന്നു ബിരുദവും ബംഗളൂരു ക്രൈസ്റ്റ് കോളജില്‍നിന്നു സോഷ്യല്‍ വര്‍ക്കില്‍ പിജിയും നേടി. ആലുവ യുസി കോളജില്‍ കെഎസ്യു യൂണിറ്റ് ഭാരവാഹിയായതിനൊപ്പം കോളജ് യൂണിയന് ജനറല്‍ സെക്രട്ടറിയായിരുന്നു. നെറ്റ് പരീക്ഷ പാസായി അധ്യാപനത്തിന് ശ്രമിക്കുമ്പോഴാണ് സ്ഥാനാര്‍ഥിയായത്. പിതാവ് ജൂലിയസ് മൂന്നു തവണ കൗണ്‍സിലറായിരുന്ന പ്രദേശങ്ങള്‍ ഉള്‍പ്പെട്ടതാണ് കഞ്ഞിക്കുഴി വാര്‍ഡ്. പ്രചാരണത്തിനു ചുക്കാന്‍ പിടിക്കുന്നത് ജൂലിയസാണ്. കോട്ടയം കണ്‍സ്യൂമര്‍ ഫെഡിലെ ജീവനക്കാരി അജിമോളാണ്…
Read Moreജീപ്പ് മറിഞ്ഞ് വിദ്യാർഥികൾക്ക് പരിക്ക്
മൂന്നാർ: മൂന്നാറിൽ ജീപ്പ് മറിഞ്ഞ് വിദ്യാർഥികൾക്ക് പരിക്കേറ്റു. വിനോദസഞ്ചാരത്തിനായി തമിഴ്നാട്ടിൽനിന്നെത്തിയ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റ വിദ്യാർഥികളെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായ പരിക്കേറ്റ ഒരു വിദ്യാർഥിയെ എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം മൂന്നാറിലെ മാട്ടുപ്പെട്ടി റോഡിൽ കൊരണ്ടക്കാട് ഹൈറേഞ്ച് സ്കൂളിനു സമീപത്താണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ജീപ്പ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. അതുവഴിവന്ന മറ്റു വാഹനങ്ങളിലെ യാത്രക്കാരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. ഡ്രൈവറുടെ പരിചയക്കുറവാണ് അപകടത്തിലേക്കു നയിച്ചതെന്നാണ് സൂചന.
Read Moreശബരിമല തീര്‍ഥാടനം: ക്രമീകരണങ്ങൾ പാളി; പലയിടത്തും വാഹനങ്ങൾ തടഞ്ഞിടുന്നു
കോട്ടയം: ശബരിമല മണ്ഡലകാലം രണ്ടു ദിവസം പിന്നിട്ടപ്പോള്‍തന്നെ ക്രമീകരണം ജില്ലയിലുടനീളം പാളി. പമ്പയിലും മരക്കൂട്ടത്തിലും സന്നിധാനത്തും നിലയ്ക്കലിലും ഇന്നലെയുണ്ടായ വന്‍തിരക്ക് എരുമേലി-നിലയ്ക്കല്‍ പാതയിലും അനുഭവപ്പെട്ടു. രണ്ടും മൂന്നും ദിവസങ്ങള്‍ മുന്‍പ് വിവിധ നാടുകളില്‍ നിന്ന് റോഡ്മാര്‍ഗം പുറപ്പെട്ടവരുടെ വാഹനങ്ങള്‍ പലയിടങ്ങളിലും തടഞ്ഞു. എല്ലാ വർഷവും പതിവായി അപകടം സംഭവിക്കുന്ന കണമല അട്ടിവളവില്‍ ഇന്നലെയും തീര്‍ഥാടകവാഹനം മറിഞ്ഞതോടെ കുറെ സമയം ഗതാഗതം നിലച്ചു. പാലാ-പൊന്‍കുന്നം-വിഴിക്കത്തോട്-കൊരട്ടി പാതയില്‍ ഇന്നലെയും വാഹനക്കുരുക്കുണ്ടായി. ശബരിമലയില്‍ തിരക്ക് വര്‍ധിക്കുമ്പോള്‍ തീര്‍ഥാടകരെ എരുമേലിയില്‍ നിയന്ത്രിക്കാനോ പാര്‍പ്പിക്കാനോ ഉള്ള സൗകര്യവും സംവിധാനവുമില്ല. മാത്രവുമല്ല എരുമേലി ടൗണില്‍ ഒരേ സമയം അയ്യായിരത്തിലേറെ പേര്‍ക്ക് തങ്ങാനുള്ള ഇടവുമില്ല. തമിഴ്നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍നിന്ന് മുന്‍വര്‍ഷങ്ങളെക്കാള്‍ കൂടുതല്‍ തീര്‍ഥാടകരാണ് ഇക്കൊല്ലം എത്തുന്നത്. 47 ബസ് ഓടിച്ചിട്ടും തിരക്ക്കോട്ടയം: ഇന്നലെയും തീര്‍ഥാടകരുമായി മൂന്നു സ്പെഷല്‍ ട്രെയിനുകള്‍ കോട്ടയത്തെത്തി. ഇതിനു പുറമെ മറ്റ്…
Read Moreസ്കൂൾ ബസ് കയറി ബാലികയ്ക്കു ദാരുണാന്ത്യം; ഒരു കുട്ടിക്ക് പരിക്ക്; അപകടം സ്കൂൾ മുറ്റത്ത്
ചെറുതോണി: സ്കൂൾബസ് തലയിലൂടെ കയറിയിറങ്ങി അതേ സ്കൂളിലെ പ്ലേ സ്കൂൾ വിദ്യാർഥി മരിച്ചു. തടിയമ്പാട് പറപ്പള്ളിൽ ബെൻ ജോൺസന്റെ മകൾ ഹെയ്സൽ ബെൻ (3) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന തടിയമ്പാട് കുപ്പശ്ശേരിൽ ആഷിക് അബ്ബാസിന്റെ മകൾ ഇനായ തെഹ്സിൻ (4) ന് കാലിന് ഗുരുതരപരിക്കേറ്റു. വാഴത്തോപ്പിലെ സ്വകാര്യ സ്കൂളിലാണു ദാരുണ സംഭവം. ഇന്നു രാവിലെ 9ഒാടെ സ്കൂൾ മുറ്റത്തെ പോർച്ചിലാണു ദുരന്തമുണ്ടയത്. പോർച്ചിൽ സ്കൂൾബസ് നിർത്തി കുട്ടികളെ ഇറക്കിയ ശേഷം വാഹനം മുന്നോട്ട് എടുക്കുമ്പോഴായിരുന്നു സംഭവം.പിന്നാലെ വന്ന ബസിലെ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. പിന്നിലെ ബസിൽ നിന്നിറങ്ങിയ കുട്ടികൾ അപകടത്തിൽപ്പെട്ട ബസിന് അരികിലൂടെ മുന്നോട്ടു പോകുമ്പോഴായിരുന്നു ദാരുണ സംഭവം. ബസിന്റെ മുൻ ചക്രം ഹെയ്സലിന്റെ തലയിലൂടെ കയറിയിറങ്ങി. ഒപ്പമുണ്ടായിരുന്ന ഇനായയുടെ കാലിലും ബസ് കയറി. സംഭവംകണ്ട സ്കൂൾ ജീവനക്കാർ ബഹളം വച്ച് വാഹനം നിർത്തിച്ചു. ഉടൻതന്നെ രണ്ടു കുട്ടികളെയും…
Read Moreപോലീസ് പിടികൂടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ സ്ഥലമില്ല; നടപ്പാതകൾ നിറഞ്ഞ് വാഹനങ്ങൾ
തലയോലപ്പറമ്പ്: കേസുകളിൽ പിടിക്കപ്പെടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ പോലീസിന് സ്ഥലമില്ലാത്തതിനെത്തുടർന്നു വാഹനങ്ങൾ തലയോലപ്പറമ്പ് പട്ടണത്തിന്റെ വിവിധ സ്ഥലങ്ങളിൽ റോഡിന് ഇരുവശങ്ങളിലുമുള്ള നടപ്പാതകളിൽ സൂക്ഷിക്കുന്നത് ഗതാഗത തടസവും അപകടസാധ്യതയുമുണ്ടാക്കുന്നു. പുതിയ പോലീസ് സ്റ്റേഷന്റെ നിർമാണത്തിനായി തലപ്പാറയ്ക്കുസമീപം വാടകക്കെട്ടിടത്തിലേക്ക് സ്റ്റേഷന്റെ പ്രവർത്തനം മാറ്റിയപ്പോൾ പിടിച്ചെടുത്ത മിനിലോറികളും കാറുകളും ഉൾപ്പെടെയുള്ള വാഹനങ്ങൾ തലപ്പാറ ഭാഗത്തെ റോഡരികിൽ ഇപ്പോഴും സൂക്ഷിക്കുകയാണ്. കാൽനടയാത്രക്കാർക്ക് ഭീഷണിയായി തെരുവുനായ്ക്കളുടെ താവളമായി ഇവിടംമാറി. നിലവിലുള്ള പോലീസ് സ്റ്റേഷന്റ പടിഞ്ഞാറുഭാഗത്ത് കുറുന്തറ പാലത്തിനോട് ചേർന്നു മൂന്നു കാറും ഓട്ടോറിക്ഷയും നടപ്പാതയിൽ കിടക്കുന്നുണ്ട്.സിനിമാ പോസ്റ്ററുകളും രാഷ്ട്രീയപ്പാർട്ടികളുടെ പോസ്റ്ററുകളും പതിക്കുന്നത് ഈ വാഹനങ്ങളുടെ മീതെയായി. കേസിൽ ഉൾപ്പെടുന്ന വാഹനങ്ങൾ പോലീസ് പിടിക്കുമ്പോൾ എംവിഡിയുടെ പരിശോധന കഴിഞ്ഞാൽ പിഴയടച്ച് ഉടമസ്ഥർക്ക് കൊണ്ടുപോകാമെന്നാണ് നിയമം. പിഴ അടയ്ക്കേണ്ട തുക വളരെ വലുതായാൽ പലരും വാഹനം ഉപേക്ഷിക്കുന്ന അവസ്ഥയാണുള്ളത്. വാഹനാപകടങ്ങളിൽ മരണം സംഭവിച്ചിട്ടുണ്ടെങ്കിൽ കോടതിയിൽ കേസ് തീരാതെ വാഹനം…
Read Moreഅപകടപരമ്പരയിൽ മുങ്ങി ശബരിമല തീർഥാടനകാലത്തിനു തുടക്കം; ഇന്നലെ തന്നെ ഉണ്ടായത് നാല് അപകടം
മുണ്ടക്കയം: മണ്ഡല മകരവിളക്ക് തീർഥാടനത്തിന്റെ മുന്നോടിയായി ശബരിമല നട തുറന്നതിന് പിന്നാലെ തീർഥാടന വാഹന അപകട പരമ്പരയും ആരംഭിച്ചു. ഇന്നലെ മുണ്ടക്കയത്തിനു സമീപം മാത്രമുണ്ടായത് നാല് അപകടങ്ങൾ.ഉച്ചയ്ക്ക് 12ന് പൂഞ്ഞാർ-എരുമേലി സംസ്ഥാനപാതയിൽ അമരാവതിക്കു സമീപം ശബരിമല ദർശനം കഴിഞ്ഞു മടങ്ങിയ തീർഥാടകരുടെ ഒമ്നിവാൻ നിയന്ത്രണംവിട്ട് മതിലിലേക്ക് ഇടിച്ചുകയറിയായിരുന്നു ആദ്യ അപകടം. അപകടത്തെത്തുടർന്ന് ഡ്രൈവറും മുൻ സീറ്റിലെ തീർഥാടകനും വാഹനത്തിനുള്ളിൽ കുടുങ്ങി. നാട്ടുകാരും പോലീസും ഏറെനേരം പണിപ്പെട്ടാണ് വാഹനത്തിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. കർണാടക സ്വദേശികളായ തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. കുട്ടികൾ ഉൾപ്പെടെ ആറുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഈ അപകടത്തിൽ പരിക്കേറ്റവരുമായി ആശുപത്രിയിലേക്ക് പോയ മുണ്ടക്കയം സ്വദേശിയുടെ കാർ കരിനിലത്തിനു സമീപം മറ്റൊരു തീർഥാടന വാഹനവുമായി കൂട്ടിയിടിച്ചു. അപകടത്തിൽ ഇരു കാറുകൾക്കും സാരമായ കേടുപാട് സംഭവിച്ചു. തുടർന്ന് ആദ്യ അപകടത്തിൽ പരിക്കേറ്റവരെ മറ്റൊരു വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റി. ഇതിന് പിന്നാലെ…
Read Moreഅശാസ്ത്രീയ പാലംനിർമാണം; വീടുകൾ വെള്ളക്കെട്ടിൽ
അമ്പലപ്പുഴ: അശാസ്ത്രീയരീതിയിലുള്ള പാലം നിര്‍മാണം മൂലം വീടുകള്‍ വെള്ളക്കെട്ടിലായെന്ന് പരാതി. നാട്ടുകാര്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടഞ്ഞു. കാക്കാഴം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിനു സമീപത്തെ പാലം നിര്‍മാണമാണ് നാട്ടുകാര്‍ തടഞ്ഞത്. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ദേശീയപാതയ് ക്കു സമീപം ഇവിടെയുണ്ടായിരുന്ന പഴയ പാലം പൊളിച്ചുമാറ്റിയിരുന്നു. അപകടാവസ്ഥയിലായിരുന്ന പാലം ഒരാഴ്ച മുന്‍പാണ് പൊളിച്ചുമാറ്റിയത്. ഇതിനുശേഷം ദേശീയപാതാ വികസന അഥോറിറ്റിയുടെ നേതൃത്വത്തില്‍ പുതിയ പാലം നിര്‍മാണവും ആരംഭിച്ചു. ഇതിന്റെ ഭാഗമായി മുട്ട് സ്ഥാപിച്ചതോടെയാണ് കാക്കാഴം കാപ്പിത്തോട്ടിലെ മലിന ജലം കാക്കാഴം കമ്പിവളപ്പ് പ്രദേശത്തെ വീടുകളില്‍ കയറിയത്. നിലവില്‍ പുതിയ പാലം നിര്‍മാണത്തിനായി ബെല്‍റ്റ് വാര്‍ക്കുന്നതിനായാണ് മുട്ട് സ്ഥാപിച്ചത്. ഈ രീതിയില്‍ പാലം നിര്‍മിച്ചാല്‍ നിരവധി പ്രദേശങ്ങള്‍ വെള്ളക്കെട്ടിലാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. നീരൊഴുക്ക് തടസപ്പെടുത്തുന്ന രീതിയിലുള്ള അശാസ്ത്രീയ പാലം നിര്‍മാണത്തിനെതിരെയാണ് നാട്ടുകാര്‍ രംഗത്തെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയുകയായിരുന്നു. സ്ഥലത്ത് സംഘര്‍ഷമായതോടെ…
Read More