ലതിക സുഭാഷ് നഗരസഭയിലേക്ക് മത്സരിക്കുന്നു; ജനവിധിതേടുന്നത് തിരുനക്കര വാർഡിൽ

കോട്ടയം: എൻസിപി ശരത് പവാർ വിഭാഗം നേതാവും കേരള ഫോറസ്റ്റ് ഡവലപ്മെന്‍റ് കോർപറേഷൻ ചെയർമാനുമായ ലതികാ സുഭാഷ് കോട്ടയം നഗരസഭയിലേക്ക് മത്സരിക്കുന്നു. തിരുനക്കര വാർഡിൽ നിന്നാണ് ലതിക ജനവിധിതേടുന്നത്. മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയായിരുന്ന ലതിക സുഭാഷ് കോട്ടയം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റുമായിരുന്നു. മലമ്പുഴയിൽ വി.എസ്.അച്യുതാനന്ദനെതിരെ യുഡിഎഫ് സ്ഥാനാർഥിയായി നിയമസഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് കോൺഗ്രസ് വിടുകയും തുടർന്ന് ഏറ്റുമാനൂരിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.

Read More

ടിടിഇയ്ക്കും യാത്രക്കാർക്കും നേരെ അസഭ്യ വർഷം; കൊല്ലം സ്വദേശി റെയില്‍വേ പോലീസ് പിടിയിൽ

കോട്ടയം: ടിടിഇയെയും യാത്രക്കാരെയും അസഭ്യം പറഞ്ഞ യുവാവ് അറസ്റ്റില്‍. കൊല്ലം സ്വദേശി ഗോപാലകൃഷ്ണപിള്ള (33)യാണ് കോട്ടയം റെയില്‍വേ പോലീസ് എസ്എച്ച്ഒ റെജി പി. ജോസഫിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ പിടിയിലായത്. മദ്യലഹരിയില്‍ ടിക്കറ്റില്ലാതെ ട്രെയിനില്‍ യാത്ര ചെയ്ത യുവാവിനെ പരിശോധിക്കാനെത്തിയ ടിടിഇയെയും മറ്റു യാത്രക്കാരെയുമാണ് ഇയാള്‍ ആക്രമിച്ചത്. ഇന്നലെ രാത്രി ഏഴോടെയായിരുന്നു സംഭവം. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് യുവാവ് കേരള എക്സ്പ്രസില്‍ കയറിയത്. പരിശോധന യ്ക്കെത്തിയ ടിടിഇയുമായി യുവാവ് തര്‍ക്കത്തിലേര്‍പ്പെടുകയും അസഭ്യവര്‍ഷം നടത്തുകയുമായിരുന്നു. ടിടിഇ വിവരം റെയില്‍വേ സംരക്ഷണ സേനയെയും റെയില്‍വേ പോലീസിലും അറിയിച്ചു. ഈ സമയം ട്രെയിന്‍ ചെങ്ങന്നൂര്‍ സ്റ്റേഷനിലെത്തിയിരുന്നു. പട്രോളിംഗിനായി ചെങ്ങന്നൂരിലുണ്ടായിരുന്ന കോട്ടയം റെയില്‍വേ പോലീസ് എസ്‌എച്ച്ഒയും സംഘവും റെയില്‍വേ സംരക്ഷണ സേനയുടെ സഹായത്തോടെ യുവാവിനെ കസ്റ്റഡിയിലെടുത്ത് കോട്ടയത്തെത്തിച്ചു വൈദ്യപരിശോധനയ്ക്കു വിധേയനാക്കി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

Read More

ശബരിമല തീർഥാടനത്തിന് ദിവസങ്ങള്‍; റെയില്‍വേ സ്റ്റേഷനില്‍ നിര്‍മാണം ഊർജിതം; ഗതാഗതക്കുരുക്ക് രൂക്ഷം

കോട്ടയം: ശബരിമല സീസണ് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ റെയില്‍വേ സ്റ്റേഷനില്‍ നിര്‍മാണപ്രവർത്തനങ്ങൾ തകൃതി. പ്രധാനറോഡില്‍നിന്നു സ്റ്റേഷന്‍റെ പ്രവേശനകവാടം വരെയുള്ള റോഡിന്‍റെ കോണ്‍ക്രീറ്റിംഗ് ആരംഭിച്ചു.ഇതുവഴിയുള്ള വാഹനഗതാഗതം പൂര്‍ണമായി നിരോധിച്ചാണ് കോണ്‍ക്രീറ്റിംഗ്. ഇതു പൂർത്തിയാകുന്പോൾ പ്രവേശനകവാടത്തില്‍നിന്നു പുറത്തേക്കിറങ്ങുന്ന ഭാഗവും കോണ്‍ക്രീറ്റ് ചെയ്യും. നിര്‍മാണ പ്രവർത്തനങ്ങളാരംഭിച്ചതോടെ റെയില്‍വേസ്റ്റേഷനും പരിസരപ്രദേശവും ഗതാഗതക്കുരുക്കില്‍ ബുദ്ധിമുട്ടുകയാണ്. റെയില്‍വേ സ്റ്റേഷന്‍റെ പ്രധാന കവാടത്തിനു മുന്നിലെ കുഴികള്‍ അടയ്ക്കുന്ന പ്രവൃത്തിയാണ് ആദ്യം. അറ്റകുറ്റപ്പണികളാരംഭിച്ചതോടെ ഇവിടെ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്ന ജോലി കഴിഞ്ഞ തിങ്കളാഴ്ചയാണ് ആരംഭിച്ചത്. ശനിയാഴ്ചയ്ക്കുള്ളില്‍ പണികള്‍ തീര്‍ക്കാമെന്നു പ്രതീക്ഷിക്കുന്നതായി റെയില്‍വേ അധികൃതര്‍ പറഞ്ഞു.17ന് ശബരിമല സീസണ്‍ ആരംഭിക്കാനിരിക്കേയാണു സ്റ്റേഷനില്‍ അറ്റകുറ്റപ്പണികളാരംഭിച്ചത്.വാഹനങ്ങള്‍ പുറത്തേക്ക് ഇറങ്ങുന്ന വഴിയിലൂടെയാണ് ഇപ്പോള്‍ അകത്തേക്കും പുറത്തേക്കും വാഹനങ്ങൾ കടത്തിവിടുന്നത്. ട്രെയിന്‍ വരുന്ന സമയത്ത് കൂടുതല്‍ വാഹനങ്ങളെത്തുന്നതിനാൽ ഇവിടെ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നു.പ്രവേശനകവാടത്തിനു സമീപത്തെ റാന്പ് തുടങ്ങുന്നതു വരെയുള്ള ഭാഗത്തെ പണി ഇന്നു…

Read More

വൈക്കത്തഷ്ടമിക്ക് വിപുലമായ ക്രമീകരണങ്ങൾ;  ഇത്തവണ അഷ്ടമി ശബരിമല മണ്ഡലക്കാലത്ത്

വൈക്കം: വൈക്കത്തഷ്ടമി ഉത്സവത്തിനു ക്ഷേത്രത്തില്‍ നടത്തേണ്ട ക്രമീകരണങ്ങള്‍ ദേവസ്വം അധികൃതരുടെ യോഗത്തില്‍ തീരുമാനിച്ചു. ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് വഴിപാടുകള്‍ നടത്തുന്നതിനും ദര്‍ശനത്തിനും വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശബരിമല മണ്ഡലക്കാലത്താണ് ഇക്കുറി അഷ്ടമി ഉത്സവം എന്ന പ്രത്യേകതയുമുണ്ട്. അഷ്ടമി ഉത്സവത്തിന് പതിവ് രീതിയില്‍ താത്കാലിക അലങ്കാരപ്പന്തലും നാലമ്പലത്തിനകത്ത് വിരിപ്പന്തലും ബാരിക്കേഡുകളും ഒരുക്കും. 35,000 ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന പന്തലിന്‍റെയും 6,000 അടിയില്‍ ഒരുക്കുന്ന ബാരിക്കേഡിന്‍റെ‍യും പണികള്‍ 25നകം പൂര്‍ത്തിയാകും. ക്ഷേത്രത്തിലെ പ്രാതല്‍പ്പുര, പത്തായപ്പുര, കൃഷ്ണന്‍കോവില്‍, തന്ത്രിമഠം, ക്യാമ്പ് ഷെഡ്, ഭജനമഠം എന്നിവയുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കും. നിലവിലുള്ള 34 സിസിടിവി കാമറകള്‍ക്കു പുറമെ ആറു കാമറകളും സ്ഥാപിക്കും. ഹൈമാറ്റ്സ് ലൈറ്റുകള്‍ ഉള്‍പ്പടെയുള്ളവയുടെ തകരാറുകള്‍ പരിഹരിക്കും. നിലവിലുള്ള ശുചി മുറികളുടെ അറ്റകുറ്റപ്പണികള്‍ പരിഹരിക്കുന്നതോടൊപ്പം കൂടുലായി കിഴക്കേനടയില്‍ 15 ബയോടോയ്‌ലെറ്റുകള്‍ സ്ഥാപിക്കും. എഴുന്നള്ളത്തിന് ദേവസ്വം ആനകള്‍ ലഭിക്കാതെ വന്നാല്‍ മറ്റ് ആനകളെ കൊണ്ടുവരുന്നതിന്…

Read More

ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട കേസ്; ഹൈക്കോടതി ഉത്തരവ് പാലിച്ചില്ല: ഡെപ്യൂട്ടി കളക്ടര്‍ക്ക് പിഴ

കൊച്ചി: ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് പാലിക്കാത്ത റവന്യൂ ഉദ്യോഗസ്ഥന് പിഴ ചുമത്തി ഹൈക്കോടതി.കോട്ടയം ഡെപ്യൂട്ടി കളക്ടറും പാലക്കാട് മുന്‍ ആര്‍ഡിഒയുമായ എസ്. ശ്രീജിത് 10,000 രൂപ അപേക്ഷകന് നല്‍കണം. അപേക്ഷ വീണ്ടും പരിഗണിച്ച് രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്നും ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടു. പാലക്കാട് കണ്ണാടി സ്വദേശി സി. വിനുമോന്‍റെ ഹര്‍ജി തീര്‍പ്പാക്കിയാണ് ഉത്തരവ്. കോടതിയില്‍ കഴമ്പില്ലാത്ത സത്യവാങ്മൂലം സമര്‍പ്പിച്ച ശ്രീജിത്തിനെതിരേ അച്ചടക്ക നടപടിയെടുക്കുന്ന കാര്യം പരിശോധിക്കണമെന്നും കോടതി സര്‍ക്കാരിന് നിർദശം നല്‍കി. ഹര്‍ജിക്കാരന്‍ ഉടമയായ അഞ്ച് സെന്‍റ് സ്ഥലം തരംമാറ്റുന്നതിനാണ് പാലക്കാട് ആര്‍ഡിഒയ്ക്ക് അപേക്ഷന ല്‍കിയത്. വര്‍ഷങ്ങളായി തരിശായികിടക്കുന്ന ഭൂമിയാണ്. എന്നാല്‍ ഭൂമി കൃഷിയോഗ്യമാണെന്ന് വ്യക്തമാക്കി അപേക്ഷ നിരസിച്ചു. ഇതിനെതിരേ ഹര്‍ജി നല്‍കിയതിനെത്തുടര്‍ന്ന് അപേക്ഷ വീണ്ടും പരിഗണിക്കാന്‍ ഹൈക്കോടതി നേരത്തേ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അതേ വാചകങ്ങള്‍ തന്നെ രേഖപ്പെടുത്തി അപേക്ഷ തള്ളുകയായിരുന്നു. ഇതിനെതിരെയാണ് ഹര്‍ജിക്കാരന്‍…

Read More

പടിയിറക്കം പൂര്‍ണ തൃപ്തിയോടെയെന്ന്  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്

പത്തനംതിട്ട: പൂര്‍ണ തൃപ്തിയോടെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റുസ്ഥാനത്തു നിന്ന് പടിയിറങ്ങുന്നതെന്ന് പി.എസ്. പ്രശാന്ത്. വിവാദങ്ങളുടെ ആധിക്യത്തിലല്ല, കാലാവധി നീട്ടാതിരുന്നത്. മുന്‍ ദേവസ്വം ബോര്‍ഡുകളെല്ലാം നിശ്ചിത കാലവധി കഴിയുമ്പോള്‍ മാറുകയായിരുന്നു. കെ.ജയകുമാര്‍ പിന്‍ഗാമിയായി വരുന്നത് അഭിമാനകരമായ കാര്യമാണ്. ശബരിമലയുമായി ബന്ധപ്പെട്ട് ഭരണപരിചയമുള്ളയാളാണ്. അദ്ദേഹത്തിന്‍റെ നിയമനം ശബരിമലയുടെ വികസനത്തിന് ആക്കം കൂട്ടുമെന്നും പ്രശാന്ത് പറഞ്ഞു. സ്വകാര്യ ട്രസ്റ്റുകള്‍ക്ക് കീഴിലുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണ ഉരുപ്പടികള്‍ അടക്കമുള്ളവയെക്കുറിച്ചും അന്വേഷണം നടത്തണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് ആവശ്യപ്പെട്ടു. സ്വകാര്യ ക്ഷേത്രങ്ങളിലും സ്വര്‍ണമടക്കമുള്ള വസ്തുകള്‍ ഉള്ളതിനാല്‍ സമഗ്ര അന്വേഷണം തന്നെ വേണമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, ശബരിമലയിലെ സ്വര്‍ണക്കൊള്ളയെക്കുറിച്ചു പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല. കോടതിയുടെ മുന്നിലുള്ള വിഷയമായതിനാല്‍ മറുപടി പറയാനാകില്ലെന്നും അത്തരം ചോദ്യങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ആഗോളഅയ്യപ്പ സംഗമത്തിന്‍റെ കണക്കുകള്‍ സ്‌പെഷല്‍ കമീഷണര്‍ക്കു കൈമാറിയിട്ടുണ്ട്്. അഞ്ചുകോടി വരവും 4.5 കോടിയോളം ചെലവുമാണുണ്ടായിരിക്കുന്നത്. ഇതിന്‍റെ…

Read More

തലയോലപ്പറന്പിൽ വീട് കത്തിനശിച്ചു: 140 വർഷം പഴക്കമുള്ള അറയും നിരയുമുള്ള വീട് പൂർണമായും കത്തി നിലംപൊത്തി

തലയോലപ്പറമ്പ്: കോട്ടയം തലയോലപ്പറന്പിൽ വീടിനു തീപിടിച്ചു പൂർണമായി കത്തിനശിച്ചു. മറവൻതുരുത്ത് മണിയശേരി സമീപം കുഴിക്കാടത്ത് സുഭദ്രാമ്മയുടെ ഉടമസ്ഥതയിലുള്ള തറവാട് വീടാണ് കത്തിനശിച്ചത്. ഇന്നലെ രാത്രി 11 ഓടെയായിരുന്നു സംഭവം. കുടുംബവീട്ടിൽ ആൾതാമസമില്ലാതിരുന്നതിതാൽ വൻ ദുരന്തം ഒഴിവായി. ആൾതാമസമില്ലാത്ത വീട്ടിൽ തീ ഉയരുന്നതുകണ്ട് അയൽവാസികളണ് പുതിയ വീട്ടിലേക്ക് മാറി താമസിക്കുന്ന സുഭദ്രാമ്മയുടെ മകൻ അഭിലാഷിനെ വിളിച്ചറിയിച്ചത്. വിവരമറിഞ്ഞ് എസ് ഐ പി.എസ്. സുധീരന്‍റെ നേതൃത്വത്തിൽ തലയോലപ്പറമ്പ് പോലീസും, വൈക്കം യൂണിറ്റ് സ്റ്റേഷൻ ഓഫീസർ കെ.സി.സജീവിന്‍റെ നേതൃത്വത്തിൽ ഫയർഫോഴ്സും സ്ഥലത്തെത്തി. അപ്പോഴേക്കും 140 വർഷം പഴക്കമുള്ള അറയും നിരയുമുള്ള ഓടിട്ട വീട് പൂർണമായും കത്തി നിലംപൊത്തിയിരുന്നു. ഫയർഫോഴ്സ് യൂണിറ്റിന്‍റെ വാഹനം കടന്നു ചെല്ലാൻ വഴിയില്ലാതിരുന്നതും രക്ഷാപ്രവർത്തനത്തെ ബാധിച്ചു.

Read More

 തദ്ദേശ തെരഞ്ഞെടുപ്പ്;  സോഷ്യല്‍ മീഡിയയില്‍ പ്രചാരണം തുടങ്ങി; പോസ്റ്ററുകളും റീലുകളും വൈറൽ

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് ,സോഷ്യല്‍ മീഡിയയില്‍ പ്രചാരണം തുടങ്ങി സ്ഥാനാര്‍ഥികള്‍. സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചവരാണ് തങ്ങളുടെ ഫോട്ടോയും പോസ്റ്ററുമൊക്കെയായി സോഷ്യല്‍ മീഡിയയില്‍ പ്രചാരണം തുടങ്ങിയത്. വാട്‌സ് ആപ്പ്, ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലാണ് സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകളും റീലുകളും വൈറലാകുന്നത്. പുതിയ കാലഘട്ടത്തില്‍ ആളുകള്‍ ഏറെനേരം ചെലവഴിക്കുന്നത് സോഷ്യല്‍ മീഡിയയിലാണ്. ഇതാണ് വീടുകയറിയുള്ള പ്രചാരണത്തേക്കാള്‍ നേട്ടം. അതിനാൽ സ്ഥാനാര്‍ഥികളും മുന്നണികളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ വിജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ സോഷ്യല്‍ മീഡിയ നിര്‍ണായക പങ്ക് വഹിക്കുമെന്ന് രാഷ്‌ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു. ചെലവില്ലാതെ നിമിഷങ്ങള്‍ക്കുള്ളില്‍ തങ്ങളുടെ ആശയങ്ങള്‍ ലക്ഷങ്ങളിലേക്കെത്തിക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ കഴിയുമെന്നതും നേട്ടമാണ്. മുന്‍കാലങ്ങളില്‍ ഒരു വാര്‍ഡില്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥാനാര്‍ഥി ആദ്യറൗണ്ടില്‍ വീടുകള്‍ തോറും കയറിയിറങ്ങി കാര്യമറിയിക്കും. പിന്നീടാണ് വോട്ടഭ്യര്‍ഥിച്ചു പര്യടനം. ഓരോ വീടും കയറിയിറങ്ങി മണിക്കൂറുകള്‍ നഷ്ടപ്പെടുകയും ചെയ്യും. സോഷ്യല്‍ മീഡിയ പ്രചാരണത്തില്‍…

Read More

ജീവൻ പൊലിഞ്ഞിട്ടും പഴയ എംസി റോഡിൽ മരണപ്പാച്ചിൽ തുടർന്ന് സ്വകാര്യ ബസുകൾ

ഏറ്റുമാനൂർ: ഒരു ജീവൻ പൊലിഞ്ഞിട്ടും ഓൾഡ് എംസി റോഡിലെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിന് അവസാനമില്ല. പാറോലിക്കലിനും ഏറ്റുമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിനുമിടയിലാണ് സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ. അപകട വളവുകളുള്ള ഈ ഭാഗത്ത് റോഡിനു തീർത്തും വീതികുറവാണ്. അമിതവേഗത്തിൽ പായുന്ന ബസുകളിൽനിന്ന് കാൽനടയാത്രക്കാരും ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവരും തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്.കഴിഞ്ഞ 18നാണ് വീതികുറഞ്ഞ വളവിൽ വച്ച് സ്കൂട്ടറിൽ ബസിടിച്ച് സ്കൂട്ടർ യാത്രികനായ വെട്ടിമുകൾ കൈതയ്ക്കൽ എബിൻ ചാക്കോ (25) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ എബിൻ ഒരാഴ്ചയോളം സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ മാർച്ച് 16ന് സ്വകാര്യ ബസിന്‍റെ വേഗപ്പാച്ചിലിനിടെ അപകടത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട യുവാവ് ബസിനെ പിന്തുടർന്ന് ബസ് സ്റ്റാൻഡിലെത്തി ചോദ്യം ചെയ്തതിനെത്തുടർന്ന് പോലീസിന്‍റെ ക്രൂര മർദനത്തിന് ഇരയായ സംഭവം വിവാദമായിരുന്നു. ഓൾഡ് എംസി റോഡിൽ സ്വകാര്യ ബസുകളുടെ അമിതവേഗത്തിനെതിരേ നിരന്തരം പരാതികൾ ഉയർന്നിട്ടും ബസുകളെ നിയന്ത്രിക്കാൻ അധികൃതർ തയാറാകുന്നില്ല.…

Read More

മണ്ഡലക്കാലത്തിന് ഇനി എട്ടുനാൾ; എരുമേലിയിൽ തീർഥാടന  ഒരുക്കങ്ങൾ പുരോഗമിക്കുന്നു

എരുമേലി: ഇനി എട്ട് ദിനരാത്രങ്ങൾ കഴിയുന്നതോടെ എരുമേലി അയ്യപ്പഭക്തരുടെ നാടാകും. അതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.ടൗണിലും പരിസരങ്ങളിലും നൂറുകണക്കിന് താത്കാലിക കടകളുടെ നിർമാണം പുരോഗമിക്കുകയാണ്. റോഡുകളിൽ വശങ്ങളിലെ കാട് തെളിക്കൽ തുടങ്ങി. ടാർ പൊളിഞ്ഞ റോഡിലെ ഭാഗങ്ങളിൽ കുഴിയടയ്ക്കൽ ജോലികൾ പൂർത്തിയാകാറായി. എരുമേലിയിലേക്കുള്ള പ്രവേശന ഭാഗമായ കൊരട്ടി പാലത്തിൽ സ്വാഗത കമാനം മോടി പിടിപ്പിക്കാനുള്ള പെയിന്‍റിംഗ് ജോലികൾ ഉടനെ നടത്തുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. റോഡുകളിൽ സ്ഥാപിക്കാനുള്ള സൈൻ ബോർഡുകൾ തയാറായിട്ടുണ്ട്. അടുത്ത ദിവസം ഇവ സ്ഥാപിച്ചു തുടങ്ങുമെന്ന് മരാമത്ത് അസിസ്റ്റന്‍റ് എൻജിനിയർ പറഞ്ഞു. പോലീസ് കൺട്രോൾ റൂം വലിയമ്പലത്തിന് എതിർവശത്ത് തുറക്കുന്നതിന് നവീകരണ ജോലികൾ ആരംഭിച്ചു. റവന്യു കൺട്രോൾ റൂം പുതിയ സ്മാർട്ട്‌ വില്ലേജ് ഓഫീസിൽ പ്രവർത്തിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കെഎസ്ആർടിസിയുടെ ഓഫീസ് പ്രവർത്തനം സ്റ്റാൻഡിന് എതിർവശത്തുള്ള ദേവസ്വം ബോർഡിന്‍റെ കെട്ടിടത്തിലെ രണ്ട് മുറികളിലേക്ക് മാറ്റാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.…

Read More