എരുമേലി: ശബരിമല തീർഥാടന കാലത്തേക്കുള്ള ശൗചാലയങ്ങൾ ലേലം ചെയ്തതിൽ എരുമേലി പഞ്ചായത്തിന് വൻ വരുമാനനേട്ടം. പഞ്ചായത്ത് ഓഫീസ് പരിസരത്തെ കെട്ടിടം, ഓരുങ്കൽക്കടവ്, പേരൂർത്തോട് എന്നിവിടങ്ങളിലെ പഞ്ചായത്തുവക ശൗചാലയങ്ങളുടെ ലേലത്തിലാണ് ഉയർന്ന തുക ലഭിച്ചത്. കഴിഞ്ഞ ശബരിമല സീസണിൽ 4500 രൂപയ്ക്ക് ലേലം ചെയ്ത പഞ്ചായത്ത് ഓഫീസ് പരിസരത്തെ ശുചിമുറികൾ ഇത്തവണ ലേലത്തിൽ പോയത് 36,500 രൂപയ്ക്കാണ്. മണിമലയാറിലെ ഓരുങ്കൽക്കടവ് ഭാഗത്തുള്ള ശൗചാലയം 45,000 രൂപയ്ക്കാണ് കഴിഞ്ഞ സീസണിൽ ലേലം ചെയ്തത്. ഇത്തവണ ഇത് 1.16 ലക്ഷം രൂപയ്ക്കാണ് ലേലം ചെയ്യപ്പെട്ടത്. പേരൂർത്തോട് ഭാഗത്തെ ടേക്ക് എ ബ്രേക്ക് വഴിയിട വിശ്രമ കേന്ദ്രം ഇത്തവണ 73,000 രൂപയ്ക്കാണ് ലേലം ചെയ്തിരിക്കുന്നത്. എയ്ഞ്ചൽവാലിയിൽ പമ്പയാറിലെ കുളിക്കടവിലുള്ള ടേക്ക് എ ബ്രേക്ക് കേന്ദ്രം കൂടി ഇനി ലേലം ചെയ്യാനുണ്ട്.
Read MoreCategory: Kottayam
മറയൂരിൽ പുലി ഭീഷണി; വീഡിയോ മറയൂരിലേതല്ലെന്ന് വനംവകുപ്പ്; ഭീതിയിൽ പ്രദേശവാസികൾ
മറയൂർ: മറയൂർ ചന്ദന റിസർവിന്റെ നാച്ചിവയൽ കുപ്പനോട ഭാഗത്ത് പുലിയെ കണ്ടെന്ന നിലയിൽ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന വീഡിയോ മറയൂർ പ്രദേശത്തിന്റേതല്ലെന്ന് വനംവകുപ്പ് അറിയിച്ചു. വീഡിയോയുടെ യഥാർഥ ഉറവിടം കണ്ടെത്താൻ അന്വേഷണം നടത്തിവരികയാണെന്നും പ്രദേശത്ത് പുലിയില്ലെന്ന് പറയാൻ കഴിയില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ ദിവസം വൈകുന്നേരം പ്രദേശവാസികൾ പുലിയെ കണ്ടതായി വിവരം പ്രചരിച്ചിരുന്നു. ചന്ദന റിസർവിനുള്ളിലും പുലിയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതായും പറയുന്നു. ഇതേത്തുടർന്ന് ഉൾക്കാടുകളിൽ ഒറ്റയ്ക്ക് രാത്രി ഡ്യൂട്ടി ചെയ്യുന്ന വാച്ചർമാർ ഭീതിയിലാണ്. ചന്ദനമരങ്ങൾ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വമുള്ള ഇവർക്ക് വനംവകുപ്പിന്റെ ഭാഗത്തുനിന്ന് യാതൊരു സുരക്ഷാ സംവിധാനവും ലഭിക്കുന്നില്ലെന്ന് വാച്ചർമാർ പറയുന്നു. ടോർച്ചിന്റെ മങ്ങിയ വെളിച്ചത്തിൽ മാത്രം കാട്ടിനുള്ളിൽ പട്രോളിംഗ് നടത്തുന്ന അവസ്ഥയാണ് നിലവിലുള്ളത്.പലപ്പോഴായി വനത്തിനകത്ത് പുലിയെ കണ്ടിട്ടുണ്ടെന്ന് വാച്ചർമാരും പ്രദേശവാസികളും പറയുന്നുണ്ട്. എന്നാൽ, ഇതുവരെ പുലിയെ പിടികൂടാൻ അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പുലിയുടെ സാന്നിധ്യം ഉറപ്പായ…
Read Moreഎൽകെജി വിദ്യാർഥി ഉൾപ്പെടെ രണ്ടുപേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ
ചങ്ങനാശേരി: വെരൂരിലുള്ള സ്കൂളിലെ എല്‍കെജി വിദ്യാര്‍ഥിയായ പിഞ്ചുകുട്ടിയെ ഉള്‍പ്പെടെ രണ്ടുപേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥീരികരിച്ചു. നായ ചത്തതോടെ തിരുവല്ല മഞ്ഞാടിയിലുള്ള ലാബില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയപ്പോഴാണു പേവിഷബാധ സ്ഥിരീകരിച്ചത്. ഇന്നലെ രാവിലെ ഒമ്പതിനാണ് സ്കൂള്‍ വളപ്പില്‍വച്ച് നാലുവയസുകാരനായ വിദ്യാര്‍ഥിക്ക് നായയുടെ അക്രമത്തില്‍ പരിക്കേറ്റത്. കുട്ടി ശൗചാലയത്തില്‍ പോയി തിരികെ വരുമ്പോള്‍ നായ കടിക്കുകയായിരുന്നു. പേടിച്ചു നിലത്തുവീണ കുട്ടിയുടെ ദേഹത്തും ചെവിയിലും തലയിലും നായ വീണ്ടും കടിച്ചു. നായ അക്രമിക്കുന്നതുകണ്ട് ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ തേജസ് ഓടിയെത്തി കുട്ടിയെ കോരിയെടുത്തപ്പോള്‍ അവരെയും നായ ആക്രമിക്കാന്‍ ശ്രമിച്ചു. മറ്റ് അധ്യാപകരും സ്കൂളില്‍ കുട്ടികളുമായെത്തിയ മാതാപിതാക്കളും ബഹളം വച്ചപ്പോള്‍ നായ വെരൂര്‍ ലൈബ്രറി ഭാഗത്തേക്ക് ഓടിപ്പോയി. ഗേറ്റ് ഭാഗത്തുവച്ച് രണ്ടു കുട്ടികളെ അക്രമിച്ചശേഷം നായ സ്റ്റാഫ് റൂമിലേക്ക് ആദ്യം ഓടിക്കയറിയിരുന്നു. അവിടെനിന്ന് ഓടിച്ചുവിട്ടപ്പോഴാണ് നാലുവയസുകാരനെ ആക്രമിച്ചത്.നായ അക്രമിച്ച മൂന്ന് കുട്ടികളെയും…
Read Moreസ്വാമി തിന്തകത്തോം… അയ്യപ്പ തിന്തകത്തോം… എരുമേലിയിൽ അയ്യപ്പൻ 24 വർഷമായി ശോഭിക്കുന്നത് സന്തോഷിന്റെ ചായക്കൂട്ടിൽ
എരുമേലി: വൃശ്ചികമാസം കുളിരണിഞ്ഞ് അയ്യപ്പ തിന്തകത്തോം വിളികളിലേക്ക് എരുമേലി മിഴി തുറക്കുമ്പോൾ അയ്യപ്പന്റെ രൂപത്തിന് അഴകേറുന്നത് സന്തോഷിന്റെ ചായംപൂശലിലാണ്. ഒപ്പം വലിയമ്പല ഗോപുരത്തിൽ അയ്യപ്പൻ, ഗണപതി, മുരുകൻ, ദ്വാരപാലകർ, മോഹിനിമാർ എന്നീ ശില്പങ്ങൾക്കും സന്തോഷ് ആണ് ചായം നൽകുന്നത്. പേട്ടക്കവലയിൽ കൊച്ചമ്പല ഗോപുരത്തിന് മുകളിൽ ശരങ്ങളും വില്ലുമായി പുലിയുടെ മുകളിൽ ഇരിക്കുന്ന അയ്യപ്പന്റെ ശിൽപ്പത്തിൽ എരുമേലി സ്വദേശി ചുണ്ടില്ലാമറ്റം സന്തോഷിന്റെ ബ്രഷ് ചലിച്ചുതുടങ്ങിയിട്ട് 24 വർഷമായി. പുലിപ്പുറത്ത് ഇരിക്കുന്ന അയ്യപ്പന്റെ രൂപമാണ് എരുമേലിയുടെ ലാൻഡ് മാർക്ക്. പെയിന്റിംഗ് കരാറുകാർ ആരൊക്കെ വന്നാലും പ്രതിഫലം കാര്യമാക്കാതെ അയ്യപ്പന്റെ രൂപത്തിൽ ചായം പൂശാൻ സന്തോഷമുണ്ടാകും. ഭാര്യ: നിഷ. നിരഞ്ജൻ, നിലാചന്ദന എന്നിവരാണ് മക്കൾ.
Read Moreചേര്‍ത്തല റെയില്‍വേസ്റ്റേഷനു സമീപത്തെ കുറ്റിക്കാട്ടിൽ അസ്ഥികൂടം; പുരുഷന്റേതാണെന്നാണ് പ്രാഥമിക വിലയിരുത്തൽ
ചേർത്തല: ചേർത്തല റെയിൽവേ സ്റ്റേഷനു സമീപം കുറ്റിക്കാട്ടിൽ മൃതദേഹാവശിഷ്ടം കണ്ടെത്തി.തിങ്കളാഴ്ച രാവിലെ ഒമ്പതോടെ ദേശീയപാതയിലൂടെ കടന്നുപോയ ലോറി ഡ്രൈവർ മൂത്രമൊഴിക്കാനായി കാട്ടിൽ കയറിയപ്പോഴാണ് മനുഷ്യന്റേതാണെന്ന് തോന്നിക്കുന്ന മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. തുടർന്ന് ചേർത്തല പോലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. അസ്ഥികൂടം പുരുഷന്റേതാണെന്നാണ് പ്രാഥമിക വിലയിരുത്തൽ.മാസങ്ങളോളം പഴക്കമുള്ള മൃതദേഹാവശിഷ്ടത്തിനു സമീപത്ത് ചെരിപ്പും കണ്ടെത്തി. കാലപ്പഴക്കത്താൽ എല്ലുകൾ വേറിട്ട് പലയിടങ്ങളിലായാണ് കിടക്കുന്നത്. താടിയെല്ല്, തുടയെല്ല്, കൈകാലുകളിലെ എല്ലുകൾ എല്ലാം വിട്ട് കുറച്ച് മാറിക്കിടക്കുന്ന അവസ്ഥയിലാണ്.ഫോറൻസിക് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വണ്ടാനം മെഡിക്കൽ കോളജിലേക്കു മാറ്റി.കുറ്റിക്കാട്ടിൽ അറവ് അവശിഷ്ടവും കോഴിമാലിന്യവും കൊണ്ടുവന്നിടുന്ന പതിവുള്ളതുകൊണ്ട് ആരും ശ്രദ്ധിച്ചില്ല. സമീപപ്രദേശങ്ങളിൽ സിസിടിവി കാമറയില്ലാത്തത് പോലീസിന്റെ അന്വഷണത്തെ ബാധിച്ചേക്കും.സമീപ പ്രദേശങ്ങളിലെ പോലീസ് സ്റ്റേഷനുകളായ ചേർത്തല, അർത്തുങ്കൽ, പട്ടണക്കാട് എന്നീ പരിധിയിലുള്ള പ്രദേശങ്ങളിൽ നിന്നു കാണാതായവരുടെ ലിസ്റ്റ് എടുത്ത് അന്വേഷണം തുടങ്ങിട്ടുണ്ടെന്ന് ചേർത്തല പോലീസ്…
Read Moreശബരിമല മണ്ഡലകാലം അടുത്തു; നാളികേരവില ഉയരും; അടുക്കള ബജറ്റ് തകരുമെന്ന് വീട്ടമ്മമാർ
കോട്ടയം: നാളികേരത്തിനും വെളിച്ചെണ്ണയ്ക്കും വിലക്കയറ്റ സാധ്യത. ശബരിമല മണ്ഡലകാലം മുതല്‍ വില കയറുമെന്നും ജനുവരി വരെ വില ഉയര്‍ന്നുനില്‍ക്കുമെന്നുമാണ് സൂചന. കേരളത്തില്‍ മികച്ച വിപണി ലഭിച്ചതോടെ തമിഴ്നാട്ടിലും നാളികേരത്തിന്റെ വില കയറി. കര്‍ണാടക, ഗോവ സംസ്ഥാനങ്ങളില്‍ തേങ്ങ മൂല്യവര്‍ധിതമാക്കി മറ്റിടങ്ങളില്‍ വിറ്റഴിക്കുന്നു. ലക്ഷദ്വീപ് തേങ്ങ വന്‍കിട എണ്ണമില്ലുകള് നേരിട്ട് വാങ്ങി സംസ്കരിക്കുന്നതിനാല്‍ മാര്‍ക്കറ്റില്‍ വില്പനയ്ക്ക് എത്തുന്നില്ല. സംസ്ഥാനത്ത് നാളികേര ഉത്പാദനത്തില്‍ ഇക്കൊല്ലം 15 ശതമാനം കുറവുള്ളതായാണ് കൃഷി വകുപ്പ് പറയുന്നത്. കരിക്കിന് ഡിമാന്‍ഡ് കൂടിയതും തേങ്ങാപ്പാല്‍, തേങ്ങാപ്പൊടി തുടങ്ങിയ ഉത്പന്നങ്ങളിലേക്ക് തിരിഞ്ഞതും വില ഉയരാന്‍ കാരണമായി. നിലവില്‍ 75-85 രൂപയാണ് ഒരു കിലോ തേങ്ങയുടെ ചില്ലറ വില.പൊതിക്കാത്ത തേങ്ങ ഒന്നിന് മൊത്തവിപണിയില്‍ വില 40 രൂപ മുതല്‍ 45 രൂപ വരെയാണ്. ശബരിമല സീസണില്‍ നെയ്ത്തേങ്ങയ്ക്ക് ഡിമാന്‍ഡ് വര്‍ധിക്കും. ഇതിന് ആവശ്യമായ ചെറിയ തേങ്ങ തമിഴ്നാട്ടില്‍ നിന്നെത്തിച്ച…
Read Moreതുടരുന്ന മോഷണങ്ങൾ; ആശങ്കയിൽ മാറനല്ലൂർ നിവാസികൾ
മാറനല്ലൂർ: തുടർച്ചയായുള്ള മോഷണങ്ങളിൽ ആശങ്കയിലായി മാറനല്ലൂർ നിവാസികൾ . മാറനല്ലൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നടക്കുന്ന മോഷണങ്ങൾക്ക് ഇതുവരെയും തടയിടാൻ കഴിയാതെ പോലീസ്. മുന്‍പ് കടകൾ കുത്തിത്തുറന്നുള്ള മോഷണങ്ങളാണ് നടന്നതെങ്കിൽ അടുത്തിടെയായി നടക്കുന്നത് വീട് കുത്തിത്തുറന്നുള്ള കവർച്ചകളാണ്. ഇതുകാരണം നാട്ടുകാർ ഭീതിയിലാണ്. വെള്ളിയാഴ്ച രാത്രി എട്ടോടുകൂടി പുന്നാവൂർ കൈതയിൽ റോഡരികത്തുവീട്ടിൽ വിജയ് ബാബുവിന്റെ വീട് കുത്തിത്തുറന്ന് 35 പവൻ കവർന്നതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. രാത്രി 7.30ഒാടുകൂടിയാണ് വിജയ് ബാബുവും കുടുംബവും തൊട്ടടുത്തുള്ള ദേവാലയത്തിൽ പ്രാർഥനയ്ക്കായി പോയത്. എട്ടുമണിയോടുകൂടി തിരച്ചെത്തിയ ഇവർ കണ്ടത് പിന്നിലെ വാതിൽ കുത്തിപ്പൊളിച്ചിരിക്കുന്നതാണ്. തുടർന്നുനടത്തിയ പരിശോധനയിലാണ് വീടിന്റെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 35 പവൻ സ്വർണം നഷ്ടപ്പെട്ടതായി മനസിലാക്കിയത്. മാറനല്ലൂർ പോലീസിലറിയിച്ചതനുസരിച്ച് പോലീസെത്തി പരിശോധന നടത്തി. മേലാരിയോട്ടും ചെന്നിയോട്ടും വീട്ടുകാർ പുറത്തുപോയ തക്കംനോക്കിയാണ് കവർച്ച നടന്നത്. മൂന്നുമാസം മുൻപ് മാറനല്ലൂരിലെ കടകൾ കുത്തിത്തുറന്നുള്ള…
Read More19 കാരിയെ ബലാത്സംഗത്തിനു ശ്രമിച്ച യുവാവിന് ഒന്‍പതര വര്‍ഷം കഠിനതടവും 66,000 രൂപ പിഴയും
പത്തനംതിട്ട: 19 കാരിയെ ബലാത്സംഗത്തിനു ശ്രമിച്ച യുവാവിന് ഒന്‍പതര വര്‍ഷം കഠിനതടവും 66,000 രൂപ പിഴയും. ചിറ്റാര്‍ പന്നിയാര്‍ കോളനിയില്‍ ചിറ്റേഴത്തു വീട്ടില്‍ ആനന്ദരാജ്(34) നെയാണ് പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് കോടതി സ്പെഷ്ല്‍ ജഡ്ജ് മഞ്ജിത് ടി ശിക്ഷിച്ചത്. പിഴയും വിധിച്ചത്. 2021 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പത്തനംതിട്ട പോലീസ് സബ് ഇന്‍സ്പെക്ടര്‍ സഞ്ജു ജോസഫ് എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ കേസില്‍ പത്തനംതിട്ട പോലീസ് സബ് ഇന്‍സ്പെക്ടര്‍ വിഷ്ണുവാണ് അന്വേഷണം നടത്തി കുറ്റപത്രം നൽകിയത്. ബലാത്സംഗശ്രമത്തിന് അഞ്ച് വര്‍ഷം കഠിന തടവും 50,000 പിഴയും, പിഴ അടയ്ക്കാത്ത പക്ഷം മൂന്ന് മാസം കൂടി കഠിന തടവും ശിക്ഷയായി വിധിച്ചു. അതിനുപുറമേ, സെക്ഷന്‍ 354 പ്രകാരം മൂന്നു വര്‍ഷം കഠിന തടവും 10,000 പിഴയും, പിഴ അടയ്ക്കാത്ത പക്ഷം 10 ദിവസത്തെ…
Read Moreമ്യൂള്‍ അക്കൗണ്ട് വഴി പണം തട്ടിയെടുത്ത കേസ്: പത്തനംതിട്ടയില്‍ രണ്ടുപേർ അറസ്റ്റില്‍
പത്തനംതിട്ട: മ്യൂള്‍ അക്കൌണ്ട് വഴി പണം തട്ടിയെടുത്ത കേസില്‍ വ്യത്യസ്ത സംഭവങ്ങളിലായി ജില്ലയില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പെരുമ്പെട്ടി വലിയകുളം പാണ്ട്യത്ത് വീട്ടില്‍ ആര്യ ആനി സ്കറിയ(23)നെ കോയിപ്രം പോലിസും പഴവങ്ങാടി ഐത്തലപുത്തന്പുരയ്ക്കല് വീട്ടില്‍ സരിന് പി.സാബു(27) നെ റാന്നി പോലിസും അറസ്റ്റ് ചെയ്തു. ആര്യ ആനി സ്കറിയ, തന്റെ തടിയൂര്‍ സൗത്ത് ഇന്‍ഡ്യന്‍ ബേങ്ക് ശാഖയിലെ അക്കൗണ്ട് ഉപയോഗിച്ച് സംഘടിത സൈബര്‍തട്ടിപ്പു കുറ്റക്യത്യങ്ങളിലെ കണ്ണിയായി പ്രവര്‍ത്തിച്ച് പലരുടെ അക്കൗണ്ടില്‍ നിന്നും പണം സ്വരൂപിച്ച് മറ്റ് പ്രതികള്‍ക്ക് അയച്ച് കൊടുക്കുകയും ആയതിന് കമ്മീഷന്തുക കൈപ്പറ്റിയെന്നും പോലിസ് പറഞ്ഞു. സരിന് പി സാബു, തന്റെ പേരിലുള്ള റാന്നി ഇന്‍ഡ്യന്‍ ഓവര്‍സീസ് ബാങ്ക് ശാഖയിലെ അക്കൗണ്ട് ഉപയോഗിച്ച് പലരുടെ അക്ൗണ്ടില് നിന്നും പണം സ്വരൂപിച്ച് സൂക്ഷിച്ച ശേഷം കാഷ് വിത്ത് ഡ്രാവല്‍ സ്ലിപ്പ് ഉപയോഗിച്ച് പണം പിന്‍വലിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. 85,000…
Read Moreനെല്ല് വില വർധന: 28.20 രൂപയില്‍നിന്ന് 30 രൂപയാക്കി വര്‍ധിപ്പിച്ചു; ഇടതുസർക്കാരിന്റെ കർഷകവഞ്ചന
കുമരകം: നെല്ലിന്റെ വില ഒരു രൂപ എണ്പതു പൈസ കൂട്ടി 28.20 രൂപയില്‍നിന്ന് 30 രൂപയാക്കി വര്‍ധിപ്പിച്ച സർക്കർ നടപടി വഞ്ചനയാണെന്ന് കര്‍ഷകര്‍ ആരോപിച്ചു. 2021 ൽ ഒരു കിലോ നെല്ല് 28.20 രൂപയ്ക്കാണ് സപ്ലൈകോ സംഭരിച്ചത്. 2021 ല്‍ കേന്ദ്ര വിഹിതം 19.40 രൂപയായിരുന്നു. കേരളത്തിന്റെ വിഹിതം 8.80 രൂപയും. അങ്ങനെയാണ് 28.20 രൂപനെല്ലുവിലയായി കര്‍ഷകര്‍ക്ക് നല്‍കിയത് എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ 2022ല്‍ ഒരു രൂപയും 2023 ല്‍ ഒരു രൂപ 43 പൈസയും 2024ല്‍ ഒരു രൂപ 17 പൈസയും 2025ല്‍ 69 പൈസയും സംഭരണവില വര്‍ധിപ്പിച്ചു. ആകെ വര്‍ധന നാലു രൂപ 29 പൈസ. 2021 ലെ വിലയായ 28 രൂപ 20 പൈസയോടൊപ്പം കേന്ദ്രം വര്‍ധിപ്പിച്ച നാലു രൂപ 29 പൈസയും കൂടെ നല്കിയാല് 32 രൂപാ 49 പൈസയെങ്കിലും ഒരു…
Read More