അപകടം ഉണ്ടാവാൻ കാത്തിരിക്കരുതേ… കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെ പാരലല്‍ പാര്‍ക്കിംഗ്; അപകടം ഒഴിവാകുന്നതു തലനാരിഴയ്ക്ക്

കോട്ടയം: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനുള്ളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ പാരലല്‍ പാര്‍ക്കിംഗ് അപകടങ്ങള്‍ വിളിച്ചു വരുത്തുന്നതായി ആക്ഷേപം. പഴയ പാര്‍ക്കിംഗ് രീതി ഒഴിവാക്കി സ്റ്റേഷനിലെ കെട്ടിടത്തിനു അഭിമുഖമായി ബസുകള്‍ പാര്‍ക്ക് ചെയ്തു യാത്രക്കാരെ കയറ്റിയശേഷം തിരികെ റിവേഴ്സ് എടുത്ത് റോഡിലേക്ക് ഇറങ്ങിപ്പോകുന്ന രീതിയിലാണു നിലവിലെ ക്രമീകരണം. കഴിഞ്ഞ ഫെബ്രുവരിയിലാണ് പരിക്ഷണാടിസ്ഥാനത്തില്‍ പാരല്‍ പാര്‍ക്കിംഗ് ക്രമീകരണം ഏര്‍പ്പെടുത്തിയത്. പുതിയ ക്രമീകരണം നടപ്പാക്കിയ ദിവസം മുതല്‍ പരാതികള്‍ വ്യാപകമാണ്. ദീര്‍ഘദൂരയാത്രക്കാരുടെ ഭാഗത്തു നിന്നുമായിരുന്നു ആദ്യം ആക്ഷേപം.വിവിധ സ്ഥലങ്ങളില്‍നിന്നും ദീര്‍ഘദൂര സ്ഥലങ്ങളിലേക്കു പോകുന്നതിനായി സ്റ്റാന്‍ഡില്‍ എത്തുന്ന ബസുകള്‍ക്കു കോട്ടയത്തു നിന്നും ആരംഭിക്കുന്ന ബസുകള്‍ സ്റ്റാന്‍ഡ് പിടിച്ചിരിക്കുന്നതിനാല്‍ സ്റ്റാന്‍ഡ് പിടിക്കാന്‍ സാധിക്കുന്നില്ല. ഇതോടെ ഇത്തരം ബസുകള്‍ സ്റ്റാന്‍ഡില്‍ കയറി ആളെയിറക്കി പിന്നില്‍ നിര്‍ത്തിയശേഷം മടങ്ങും. സ്റ്റാന്‍ഡില്‍ ബസ് കാത്തുനില്ക്കുന്ന യാത്രക്കാര്‍ക്കു ദീര്‍ഘദൂര ബസുകള്‍ സ്റ്റാന്‍ഡിലേക്കു കയറിവരുന്നതു കാണാന്‍ സാധിക്കില്ല.രാവിലെയും വൈകുന്നേരവുമൊക്കെ നാമമാത്രമായ ട്രിപ്പുകൾ മാത്രമുള്ള…

Read More

പച്ചക്കറി, നിത്യോപയോഗസാധന വിലവര്‍ധന; കുടുംബബജറ്റ് താളംതെറ്റുന്നു

കോട്ടയം: പച്ചക്കറി ഉള്‍പ്പെടെ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിച്ചതോടെ സാധാരണക്കാരുടെ കുടുംബബജറ്റ് താളംതെറ്റി. വിപണിയില്‍ പച്ചക്കറി, മീന്‍, മാംസം, പലവ്യഞ്ജനങ്ങള്‍ എന്നിവയ്ക്കെല്ലാം പൊള്ളുന്ന വിലയാണ്. ഇഞ്ചി, വെളുത്തുള്ളി എന്നിവയ്ക്കു ഒരുമാസം മുമ്പ് വില വര്‍ധിച്ചിരുന്നു. നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധന സാധാരണക്കാരന്‍റെ ജീവിതച്ചെലവ് ക്രമാതീതമായി ഉയര്‍ത്തുകയാണ്. നേരത്തെ വാണിജ്യ സിലിണ്ടറിനു വില കൂടിയപ്പോള്‍ ഹോട്ടല്‍ ഭക്ഷണത്തിനും വില വര്‍ധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അവശ്യസാധനങ്ങള്‍ക്കും വിലക്കയറ്റമുണ്ടായത്. നിലവിലെ വിലക്കയറ്റത്തിനൊപ്പം ഓണനാളുകളിലെ വിലക്കയറ്റം കൂടിയായാല്‍ സാധാരണക്കാര്‍ക്ക് താങ്ങാന്‍ പറ്റുന്നതിലും അപ്പുറമാകും. സവാളയ്ക്ക് കിലോഗ്രാമിനു 35 രൂപയാണു കോട്ടയം മാര്‍ക്കറ്റ് വില. ഇഞ്ചിക്കും വെളുത്തുള്ളിക്കും 250 രൂപ. ഉള്ളിക്ക് 80 രൂപ വരെയാണ് ശരാശരി വില. കഴിഞ്ഞദിവസങ്ങളില്‍ കോവയ്ക്ക, ഉള്ളി, തക്കാളി, കോളിഫ്ലവര്‍, കാബേജ് എന്നിവയ്ക്കും വില വര്‍ധിച്ചിരുന്നു. കോട്ടയം മാര്‍ക്കറ്റ് വിലയനുസരിച്ച് ബീറ്റ് റൂട്ടിന് കിലോഗ്രാമിന് 48-60 രൂപ വരെ റീട്ടെയില്‍…

Read More

പാലാ മുനിസിപ്പാലിറ്റിയിലെ പടലപ്പിണക്കം, തങ്ങളെ കരുവാക്കേണ്ടതില്ലെന്ന് സിപിഎം

പാലാ: കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ രാഷ്ട്രീയ പാര്‍ട്ടി സംഘടനകളുടെ അടക്കം 35 ഓളം പരിപാടികള്‍ മുന്‍ വര്‍ഷങ്ങളില്‍ നടന്നതായി രേഖകള്‍ ഉണ്ടെന്നും നഗരസഭയിലെ പടലപ്പിണക്കത്തിൽ എല്‍ഡിഎഫിനെ കരുവാക്കേണ്ടതില്ലെന്നും സിപിഎം. പാലായില്‍ പൊതുയോഗം നടത്താന്‍ പറ്റിയ മറ്റ് സ്ഥലങ്ങളില്ല. കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ ഡിവൈഎഫ്‌ഐയുടെ സമാപനയോഗം നടത്താന്‍ അനുമതി തരണമെന്ന് ആവശ്യപ്പെട്ട് ചെയര്‍പേഴ്‌സണ് കത്ത് നല്‍കിയിരുന്നു. കൗണ്‍സിലര്‍മാരുമായി സംസാരിച്ചിരുന്നു. എന്നാല്‍ നഗരസഭയിലെ സ്വതന്ത്ര മുന്നണിയുടെയും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെയും പടല പ്പിണക്കത്തിന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തങ്ങളെ കരുവാക്കി മുതലെടുപ്പ് നടക്കാന്‍ അനുവദിക്കില്ലെന്നും പാലാ മുനിസിപ്പാലിറ്റിയില്‍ പ്രതിപക്ഷമായ തങ്ങള്‍ ക്രിയാത്മക നിലപാട് സ്വീകരിച്ച് എന്നും ഉറച്ചു നില്‍ക്കുന്നവരാണെന്നും നേതാക്കളായ ലാലിച്ചന്‍ ജോര്‍ജ്, സജേഷ് ശശി എന്നിവര്‍ വിശദീകരിച്ചു.

Read More

വെള്ളക്കെട്ടിന് പരിഹാരം ഉണ്ടാക്കാം; നിവേദനവുമായെത്തിയ തങ്കമണിയമ്മയ്ക്ക് റെജി ചെറിയാൻ എംഎൽഎയുടെ കരുതൽ

മങ്കൊന്പ്: ജൂലൈ 2 വൈകുന്നേരം വൈഎംസിഎ സംഘടിപ്പിച്ച സ്വീകരണപരിപാടിയില്‍ പങ്കെടുക്കാന്‍ കാവാലത്തെത്തിയ റെജി ചെറിയാന്‍ എംഎല്‍എ തിരക്കിട്ട് മടങ്ങുന്നതിനിടെ, നിവേദനവുമായെത്തിയ തങ്കമണിയമ്മക്കു ലഭിച്ചത് കരുതലിന്‍റെ സ്വാന്തനം. കോഴിച്ചാല്‍ വടക്ക് പാടശേഖരപ്രദേശമായ കിഴക്കേചേന്നങ്കരിയിലെ വെള്ളക്കെട്ട് ദുരിതങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നുള്ള, വനിതകളുടെ നിവേദനവുമായാണ് തങ്കമണിയമ്മ എംഎല്‍എയുടെ പക്കലെത്തിയത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വെള്ളം പൊങ്ങുമ്പോഴെല്ലാം നിയന്ത്രിത പമ്പിങ്ങിനെ കുറിച്ചുള്ള അധികാരികളുടെ വാഗ്ദാനങ്ങള്‍ ആവര്‍ത്തിക്കാറുണ്ടെങ്കിലും, സാധാരണക്കാരുടെ പ്രത്യേകിച്ചു സ്ത്രീകളുടെ ദുരിതങ്ങള്‍ തുടരുന്നതിനെ കുറിച്ചാണ് അമ്മയ്ക്ക് പറയാനുണ്ടായിരുന്നത്. തിരക്കെല്ലാം മറന്ന റെജി ചെറിയാന്‍ അമ്മയെ ചേര്‍ത്തുനിര്‍ത്തി വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. നിവേദനം കൈപ്പറ്റി വേണ്ടത് ചെയ്യാമെന്ന് ഉറപ്പുനല്‍കിയാണ് എംഎല്‍എ മടങ്ങിയത്. റെജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്ത യോഗത്തിൽവച്ച് മെറിറ്റ് അവാർഡ് വിതരണവും പ്രതിഭകളെ ആദരിക്കലും നടത്തി. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് ക്യാഷ് അവാർഡും ഫലകവും നൽകി.…

Read More

സ്കൂൾ വിട്ടെത്തിയ പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസ്; രണ്ടുവർഷത്തിന് ശേഷം പ്രതിക്ക് 34 വര്‍ഷം തടവും പിഴയും

ഇടുക്കി: പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ 26കാരന് 34 വര്‍ഷം തടവും 2.70 ലക്ഷം രൂപ പിഴയും വിധിച്ചു. ഇടുക്കി അതിവേഗ പോക്‌സോ കോടതി ജഡ്ജി ഡി.എസ്. നോബല്‍ ആണ് ഏലപ്പാറ ഹെലിബറിയ സ്വദേശിയായ യുവാവിനെ ശിക്ഷിച്ചത്. 2024-ലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ അയല്‍വാസിയായ പ്രതിക്ക് കുട്ടിയുടെ വീട്ടുകാരുമായി നല്ല അടുപ്പമുണ്ടായിരുന്നു. സ്‌കൂള്‍വിട്ടെത്തിയ കുട്ടിയെ വീട്ടില്‍ മാറ്റാരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം പ്രതി ദുരുപയോഗം ചെയ്യു കയായിരുന്നു. 16 സാക്ഷികളെയും 23 പ്രമാണങ്ങളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. പിഴ ഒടുക്കുന്നത് പെണ്‍കുട്ടിക്കു നല്‍കണമെന്നും അല്ലാത്തപക്ഷം 11 മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി പറഞ്ഞു. കൂടാതെ കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റിയോടും കോടതി ശിപാര്‍ശ ചെയ്തു.പീരുമേട് പോലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന പുഷ്പകുമാര്‍ അന്വേഷിച്ച് കുറ്റപത്രം നല്‍കിയ കേസില്‍ പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷിജോമോന്‍…

Read More

അർജന്‍റീനാാാ… പട്ടാളക്കാരൻ സജിൻ തോമസിന്‍റെ മനസും ജീപ്പും നിറയേ ഒന്നുമാത്രം അർജന്‍റീന; കുടുംബവും കടുത്ത ആരാധകർ

പള്ളിക്കത്തോട്: അർജന്‍റീന ഫുട്‌ബോൾ ടീമിനോടുള്ള കടുത്ത ആരാധനയിൽ സ്വന്തം ജീപ്പിൽ കളിക്കാരുടെ ചിത്രങ്ങൾ ആലേഖനം ചെയ്തിരിക്കുകയാണ് പള്ളിക്കത്തോട് കദളിമറ്റം ചേരിക്കൽ സജിൻ തോമസ്. സൈനിക സേവനത്തിൽനിന്നു വിരമിച്ച ശേഷം ഇപ്പോൾ പള്ളിക്കത്തോട് ടൗണിൽ പച്ചക്കറി കട നടത്തിവരികയാണ് സജിൻ. ചെറുപ്പം മുതൽ അർജന്‍റീന ടീമിന്‍റെ ആരാധകനാണ് സജിൻ. ടീമിന്‍റെ നായകൻ ലയണൽ മെസിയുടെ ജന്മദിനായ ജൂൺ 24നാണ് സജിന്‍റെ ഇളയമകൻ ലിയോൺ ജനിച്ചതെന്ന പ്രത്യേകതയുമുണ്ട്. സജിന്‍റെ ജീപ്പ് മുഴുവൻ അർജന്‍റീന ടീമിലെ കളിക്കാരുടെ വർണ ചിത്രങ്ങൾകൊണ്ട് നിറച്ചിരിക്കുകയാണ്. കഴിഞ്ഞ ലോകകപ്പിൽ അർജന്‍റീന കപ്പ് നേടിയ ചിത്രങ്ങളും ഇതിലുണ്ട്. സജിൻ പോകുന്ന വഴികളിൽ ഫുട്‌ബോൾ ആരാധകർ ആവേശത്തേടെയാണ് സമീപിക്കുന്നത്. മെസിയുടെ അവസാന ലോകകപ്പായതുകൊണ്ടാണ് ജീപ്പിൽ ഈ രീതിയിൽ പരിഷ്‌കാരങ്ങൾ വരുത്തിയതെന്ന് സജിൻ പറയുന്നു. ഭാര്യ ഷീജയും മകൻ ഷോണും സജിനെപ്പോലെ അർജന്‍റീന ടീമിന്‍റെ കട്ട ആരാധകരാണ്.

Read More

കമ്പ്യൂട്ടർ പഠനത്തിനായി കൊച്ചിയിലെത്തി; എല്‍എസ്ഡി സ്റ്റാമ്പും കഞ്ചാവുമായി യുവാക്കള്‍ പിടിയിലായത് ഇടുക്കിയിൽ

തൊടുപുഴ: നിരോധിത രാസലഹരിയും ഹൈബ്രീഡ് കഞ്ചാവും വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നതിനിടെ രണ്ടു യുവാക്കള്‍ പിടിയില്‍. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി കെ.പി. അജിനാസ് (19), കൊല്ലം കിളികൊല്ലൂര്‍ സ്വദേശി സജിത്ത് ( 23) എന്നിവരാണ് ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി തൊടുപുഴ പോലീസ് നടത്തിയ പരിശോധനയില്‍ പിടിയിലായത്. ഇവരില്‍നിന്നു വില്‍പ്പനയ്ക്കായി സൂക്ഷിച്ച അഞ്ച് എല്‍എസ്ഡി സ്റ്റാമ്പും 1.93 ഗ്രാം ഹൈബ്രീഡ് കഞ്ചാവും പോലീസ് പിടിച്ചെടുത്തു. തൊടുപുഴ മണക്കാടുനിന്ന് ഇന്നലെ രാവിലെയാണ് പ്രതികളെ പിടികൂടിയത്. പ്രദേശത്ത് ലഹരിവില്‍പ്പന നടക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്ന് ഇവിടെ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ഇരുവരും കുടുങ്ങിയത്. എറണാകുളം പാലാരിവട്ടത്ത് കംപ്യൂട്ടര്‍ കോഴ്‌സ് പഠിക്കുന്നതിനിടയിലാണ് ഇരുവരും പരിചയത്തിലായത്. പിന്നീട് ലഹരിവില്‍പ്പനയിലേക്ക് കടക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതായാണ് പോലീസ് നല്‍കുന്ന സൂചന. ഇതിനാല്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് തൊടുപുഴ എസ്എച്ച്ഒ സിജോ വര്‍ഗീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കി പ്രതികളെ…

Read More

ഭയപ്പെടുത്തി ആഫ്രിക്കന്‍ ഒച്ചുകള്‍; നിസഹായരായി കര്‍ഷകര്‍; ആശങ്കയില്‍ വാഴൂര്‍ ശാസ്താങ്കല്‍ക്കാവ് നിവാസികള്‍

കോട്ടയം: രാത്രിയില്‍ കൂട്ടമായി എത്തി കൃഷികള്‍ മുഴുവന്‍ തിന്നുനശിപ്പിക്കുന്ന ആഫ്രിക്കന്‍ ഒച്ചുകളെ തുരത്താനുള്ള വഴികള്‍ തേടുകയാണ് വാഴൂര്‍ ശാസ്താങ്കല്‍കാവ് നിവാസികള്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ പ്രദേശത്ത് രാത്രികാലങ്ങളില്‍ അക്കാറ്റിന ഫുലിക്ക എന്ന ശാസ്ത്ര നാമമുള്ള ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യം രൂക്ഷമായി മാറിയിരിക്കുകയാണ്. വാഴൂര്‍ പഞ്ചായത്തിലെ തീര്‍ഥപാദപുരം, ശാസ്താങ്കല്‍ക്കാവ്, ചാമംപതാല്‍ പ്രദേശങ്ങളിലാണ് ശല്യം വലിയതോതില്‍ വര്‍ധിച്ചിരിക്കുന്നത്. അന്തരീക്ഷവായു ശ്വസിച്ചു കരയില്‍ ജീവിക്കുന്ന വലുപ്പംകൂടിയ ഒച്ച് കിഴക്കന്‍ ആഫ്രിക്കന്‍ സ്വദേശിയാണ്. തങ്ങളുടെ പറമ്പിലെയും മതിലുകളിലെയും ഒച്ചുകളെ നശിപ്പിക്കാന്‍ ദിവസേന കിലോക്കണക്കിന് ഉപ്പും തുരിശുമാണു കർഷകർ ചെലവിടുന്നത്. നശിപ്പിക്കുന്നതിന്‍റെ ഇരട്ടിയായിട്ടാണ് ഓരോ രാത്രിയിലും ജനവാസമേഖലയിലേക്ക് ഇഴഞ്ഞെത്തുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി ഒച്ചുകള്‍ കര്‍ഷകരുടെയും പ്രദേശവാസികളുടെയും ജീവിതം വഴിമുട്ടിക്കുകയാണ്. മഴക്കാലത്താണ് ഒച്ചുശല്യം കൂടുന്നത്. പകല്‍ മണ്ണില്‍ ഒളിച്ചിരിക്കും. രാത്രി കൂട്ടത്തോടെ വീട്ടുമുറ്റത്തേക്കും വഴികളിലേക്കും പറമ്പുകളിലേക്കുമെല്ലാം ഇഴഞ്ഞുകയറും. തളിരിലകളും തണ്ടുകളും പൂര്‍ണമായി കാര്‍ന്നുതിന്നുന്നതോടെ ചെടികള്‍…

Read More

ബസിന്‍റെ സീറ്റുകള്‍ തെരുവുനായ കടിച്ചുകീറി നശിപ്പിച്ചു; നാഗമ്പടം ബസ് സ്റ്റാന്‍റിൽ നായ്ക്കളുടെ ശല്യം രൂക്ഷമെന്ന് ബസ് ജീവനക്കാർ

കോട്ടയം: നാഗമ്പടം ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന്‍റെ സീറ്റുകള്‍ തെരുവുനായ കടിച്ചു കീറി നശിപ്പിച്ചു. കോട്ടയം – ചേര്‍ത്തല റൂട്ടില്‍ സര്‍വീസ് നടത്തുന്ന വേമ്പനാട് ബസിന്‍റെ സീറ്റുകളാണ് തെരുവുനായ നശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രിയില്‍ ട്രിപ്പ് കഴിഞ്ഞു സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തപ്പോഴാണ് സംഭവം. പിറ്റേന്ന് രാവിലെ ജീവനക്കാരെത്തുമ്പോഴാണ് സംഭവമറിയുന്നത്. സിസിടിവി പരിശോധിച്ചപ്പോഴാണ് തെരുവു നായയാണ് സംഭവത്തിനു പിന്നിലെന്നു കണ്ടെത്തിയത്. ആറു സീറ്റുകളാണ് കടിച്ചുകീറിയത്. 15,000 രൂപയുടെ നഷ്ടമുണ്ടായതായി ബസ് ജീവനക്കാര്‍ പറഞ്ഞു. സീറ്റുകള്‍ പൂര്‍വസ്ഥിതിയിലാക്കിയശേഷം ബസ് ഇന്നലെമുതല്‍ സര്‍വീസ് നടത്തുകയും ചെയ്തു. നഗരത്തില്‍ തെരുവുനായ ശല്യം രൂക്ഷമാണ്. റെയില്‍വേ സ്‌റ്റേഷന്‍, നാഗമ്പടം ബസ് സ്റ്റാന്‍ഡ്, തിരുനക്കര ബസ് സ്റ്റാന്‍ഡ്, കോടിമത മാര്‍ക്കറ്റ് എന്നിവിടങ്ങളെല്ലാം തെരുവു നായ്ക്കളുടെ വിഹാര കേന്ദ്രമാണ്. നാഗമ്പടം ബസ് സ്റ്റാന്‍ഡില്‍നിന്നു റെയില്‍വേ സ്റ്റേഷനിലേക്കുള്ള മേല്‍പ്പാലമാണ് നായ്ക്കളുടെ പ്രധാന വിശ്രമകേന്ദ്രം. തിരക്കിട്ട് റെയില്‍വേ സ്റ്റേഷനിലേക്കോ ബസ്…

Read More

തുരുത്തി – മുളയ്ക്കാംതുരുത്തി റൂട്ടിൽ കോട്ടയത്തുനിന്നു ബസ് ആരംഭിച്ചു; ചങ്ങനാശേരിയിൽ നിന്നു സർവീസുകൾ തുടങ്ങിയില്ല

ചങ്ങനാശേരി: തുരുത്തി-മുളയ്ക്കാംതുരുത്തി-വാലടി റൂട്ടില്‍ ബസ് സര്‍വീസ് പുനരാരംഭിക്കാൻ കെഎസ്ടിപി എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ കെഎസ്ആര്‍ടിസി ആലപ്പുഴ, കോട്ടയം ഡിപ്പോ ഡിടിഒമാര്‍ക്ക് രേഖാമൂലം നിര്‍ദേശം നല്‍കിയതിന്‍റെ അടിസ്ഥാനത്തിൽ കോട്ടയം ഡിപ്പോയിൽ നിന്നുള്ള ബസ് സർവീസ് ആരംഭിച്ചു. എന്നാൽ ചങ്ങനാശേരിയിൽ നിന്നുള്ള സർവീസുകൾ ആരംഭിച്ചില്ല. തങ്ങൾക്ക് അറിയിപ്പ് ലഭിച്ചില്ലെന്നാണ് ചങ്ങനാശേരി ഡിപ്പോ അധികൃതർ പറയുന്നത്. ഗട്ടറുകള്‍ നികത്തി റോഡ് സഞ്ചാരയോഗ്യമാക്കി നല്‍കാന്‍ റോഡിന്‍റെ നിര്‍മാണജോലികള്‍ ഏറ്റെടുത്തു നടത്തുന്ന കരാറുകാരന് കെഎസ്ടിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കെഎസ്ടിപി അനുമതി നല്‍കിയാല്‍ തുരുത്തി-മുളയ്ക്കാംതുരുത്തി-വാലടി റൂട്ടില്‍ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ചങ്ങനാശേരി കെഎസ്ആര്‍ടിസി ഡിപ്പോ അധികൃതര്‍ നിര്‍ദേശിച്ചതായി ദീപിക ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റോഡ് വികസനത്തിന്‍റെ ഭാഗമായി വാലടി ഒന്നാംകലുങ്ക് നിര്‍മാണം നടന്നപ്പോള്‍ കെഎസ്ടിപി നോട്ടീസ് നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് ഈ റൂട്ടിലെ ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. കലുങ്ക് നിര്‍മാണം പൂര്‍ത്തിയായി റോഡ് തുറന്നിട്ടും ബസുകള്‍ ഓടാന്‍ കെഎസ്ടിപി നിര്‍ദേശം…

Read More