പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ

ഗാന്ധിനഗര്‍: പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു. കോട്ടയം മള്ളുശേരി ഇളമ്പള്ളിയില്‍ അജിന്‍ ബാബു (28)വിനെയാണ് പിടികൂടിയത്. ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനില്‍ 2023ല്‍ പോക്‌സോ പ്രകാരം രജിസ്റ്റര്‍ ചെയ്ത് കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനുശേഷം വിചാരണ സമയത്തി ജാമ്യത്തിലിറങ്ങിയ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. ജില്ലാ പോലീസ് ചീഫ് എ. ഷാഹുല്‍ ഹമീദിന്റെ നിര്‍ദേശനുസരണം ഗാന്ധിനഗര്‍ എസ്എച്ച്ഒ ടി. ശ്രീജിത്തിന്റെ നേതൃതത്തില്‍ പള്ളിക്കത്തോട്ടില്‍ നിന്നായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്നു കോട്ടയം സെഷന്‍സ് കോടതിയില്‍ ഹാജരാക്കും.

Read More

വാടകയ്ക്ക് എടുത്ത ടിപ്പര്‍ തിരികെനല്കാതെ മുങ്ങിയ കേസ്: യുവാവിനെതിരേ സമാന കേസുകൾ നിരവധി

കോട്ടയം: വാടകയ്ക്ക് എടുത്ത ടിപ്പര്‍ ലോറി തിരികെ നല്കാതെ മുങ്ങിയ കേസില്‍ പിടിയിലായ യുവാവിനെതിരെ സമാന നിരവധി കേസുകളുണ്ട്. അമയന്നൂര്‍ പുളിയന്മാക്കല്‍ കോയിക്കല്‍ സുധിന്‍ സുരേഷ് ബാബു (31)വിനെയാണ് വാകത്താനം പോലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ വാകത്താനം സ്വദേശിയുടെ പക്കല്‍ നിന്നും മാസം 8900 രൂപ വാടകയ്ക്കു ടിപ്പര്‍ ലോറി എടുത്തുശേഷം മുങ്ങുകയായിരുന്നു. ലോറി വാടകയ്ക്കു എടുത്തശേഷം ഒരിക്കല്‍ പോലും വാടക നല്കിയില്ല. ലോറി് ആവശ്യപ്പെട്ടെങ്കിലും സുധിന്‍ പലയിടങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു. ലോറി ഉടമയ്ക്കു നാലു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായുള്ള ടിപ്പര്‍ ഉടമയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിയ വാകത്താനം പോലീസ് ഇന്നലെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ ഏറ്റുമാനൂര്‍, വര്‍ക്കല, തൊടുപുഴ സ്റ്റേഷനുകളില്‍ സമാനമായ കേസുകളും കിടങ്ങൂര്‍ സ്റ്റേഷനില്‍ എന്‍ഡിപിഎസ് കേസും നിലവിലുണ്ട്.

Read More

ചിറ്റാറിലെ ജനങ്ങളുടെ സംരക്ഷണത്തിന് വനംവകുപ്പ് സ്ഥാപിച്ച സോളാര്‍ ഫെന്‍സിംഗ് ബാറ്ററി മോഷണം പോയി; രണ്ട് പേർ പിടിയിൽ

പത്തനംതിട്ട: വന്യമൃഗ ശല്യം തടയുന്നതിനായി ചിറ്റാര്‍ ആമക്കുന്ന് വനാതിര്‍ത്തിയില്‍ വനംവകുപ്പ് സ്ഥാപിച്ചിരുന്ന സോളാര്‍ ഫെന്‍സിംഗിന്‍റെ ബാറ്ററിയും തദ്ദേശവാസികള്‍ കൃഷിയിടങ്ങളില്‍ സ്ഥാപിച്ചിരുന്ന സോളാര്‍ ഫെന്‍സിംഗ് ബാറ്ററികളും മോഷണം ചെയ്‌തെടുത്ത് വില്പന നടത്തിയ രണ്ടുപേരെ ചിറ്റാര്‍ പോലീസ് പിടികൂടി. ചിറ്റാര്‍ നീലിപിലാവ് പള്ളിക്കൂടത്തിങ്കല്‍ വീട്ടില്‍ അബ്ദുള്‍ ലത്തീഫ് (50), പ്ലാംകൂട്ടത്തില്‍ വീട്ടില്‍ സജീവ് (34) എന്നിവരാണ് അറസ്റ്റിലായത്. മോഷണം ചെയ്‌തെടുത്ത ബാറ്ററികള്‍ ആക്രിക്കടയിലും ബാറ്ററികടയിലുമായി ഇവര്‍ വില്പന നടത്തിയിരുന്നു. ഇരുവരെയും അറസ്റ്റ് ചെയ്തു നടത്തിയ അന്വേഷണത്തില്‍ ആക്രിക്കടയില്‍ നിന്നും ബാറ്ററിക്കടയില്‍ നിന്നുമായി അപഹരിക്കപ്പെട്ട രണ്ടു ബാറ്ററികള്‍ പോലീസ് വീണ്ടെടുക്കുകയും ചെയ്തു. വനംവകുപ്പ് സ്ഥാപിച്ചിരുന്ന സോളാര്‍ ഫെന്‍സിങ്ങിന്‍റെ 15,000 രൂപയോളം വില വരുന്ന ബാറ്ററിയും ചിറ്റാര്‍ സ്വദേശികളായ ദീപ്തി ഭവനില്‍ ബാലകൃഷ്ണപിള്ളയുടെ റബര്‍തോട്ടത്തിന് ചുറ്റുമുള്ള സോളാര്‍ഫെന്‍സിംഗിന്‍റെ 6000 രൂപയോളം വില വരുന്ന ബാറ്ററിയും പുളിമൂട്ടില്‍ വീട്ടില്‍ സോമരാജന്‍റെ പുരയിടത്തില്‍ സ്ഥാപിച്ചിരുന്ന 7500…

Read More

അച്ഛനും മകനും  വീടിനുള്ളിൽ മരിച്ച നിലയിൽ; മേൽ നടപടി സ്വീകരിച്ച് പൊൻകുന്നം പോലീസ്

കോട്ടയം: അച്ഛനേയും മകനേയും വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പള്ളി കപ്പാട് സ്വദേശികളായ തങ്കച്ചൻ, മകൻ അഖിൽ എന്നിവരു‌ടെ മൃതദേഹങ്ങളാണ് ശനിയാഴ്ച ഉച്ചയോടെ കണ്ടെത്തിയത്. ഇരുവരും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഉച്ചയായിട്ടും വീടിനു പുറത്ത് ആരെയും കാണാത്തതിനാൽ അയൽവാസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊൻകുന്നം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Read More

ഐഷ കൊലപാതകം; പോലീസിന്‍റെ ചോദ്യം ചെയ്യലില്‍ സഹകരിക്കാതെ സെബാസ്റ്റ്യന്‍

ചേര്‍ത്തല: ചേര്‍ത്തല സ്വദേശിനി ഹയറുമ്മ (ഐഷ-62) കൊലപാതകക്കേസില്‍ പോലീസ് ചോദ്യം ചെയ്യലില്‍ സഹകരിക്കാതെ പ്രതി സെബാസ്റ്റ്യന്‍. വ്യാഴാഴ്ചയാണ് സെബാസ്റ്റ്യനെ തെളിവെടുപ്പിനായി കോടതി പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടത്. 28വരെയാണ് ഇയാളുടെ കസ്റ്റഡി കാലാവധി. അന്വേഷണ ഉദ്യോഗസ്ഥനായ ചേര്‍ത്തല സ്‌റ്റേഷന്‍ ഇന്‍സ്പക്ടര്‍ ലൈസാദ് മുഹമ്മദിന്‍റെ നേതൃത്വത്തില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്‌തെങ്കിലും ഇയാള്‍ സഹകരിച്ചിട്ടില്ലെന്നാണ് വിവരം. ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന്‍റെയും ഡിവൈഎസ്പി ടി. അനില്‍കുമാറിന്‍റെയും സാന്നിധ്യത്തിൽ സെബാസ്റ്റ്യനെ ചോദ്യം ചെയ്തിരുന്നു. ഐഷ കേസില്‍ സെബാസ്റ്റ്യനൊപ്പം സംശയനിഴലിലായിരുന്ന ഐഷയുടെ അയല്‍ക്കാരിയും സെബാസ്റ്റ്യന്‍റെ കൂട്ടുകാരിയുമായ സ്ത്രീയെ പോലീസ് വ്യാഴാഴ്ച അഞ്ചു മണിക്കൂറോളം ചോദ്യം ചെയ്തു. ഐഷ കൊലപാതകക്കേസില്‍ ഇവര്‍ക്കു നിര്‍ണായകമായ ബന്ധമുണ്ടെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന സൂചന. ഇവര്‍ മാസങ്ങളായി പോലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു. ഇവരുടെ സാമ്പത്തിക ഇടപാടുകളടക്കം പോലീസ് പരിശോധിച്ചുവരികയാണ്. ഐഷയെ കൊലപ്പെടുത്തിയതാണെന്നതടക്കം നിര്‍ണായക വെളിപ്പെടുത്തല്‍ കഴിഞ്ഞ ദിവസം നടത്തിയ ഐഷയുടെ കൂട്ടുകാരിയായ…

Read More

യുവതിയെ ആക്രമിച്ച്  മാല തട്ടാൻ ശ്രമം; 8കൈയ്ക്ക് വെട്ടേറ്റ യുവതി ആശുപത്രിയിൽ

നെടുങ്കണ്ടം: കൃഷിസ്ഥലത്ത് ജോലി ചെയ്യുകയായിരുന്ന യുവതിയെ അജ്ഞാതസംഘം വെട്ടിപ്പരിക്കേൽപ്പിച്ചു. കൈയ്ക്ക് ഗുരുതര പരിക്കേറ്റ യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. പാറത്തോട് മേട്ടകിൽ പ്രാവികഇല്ലം രോഹിണി (28) ക്കാണ് വെട്ടേറ്റത്. ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. മേട്ടകിൽ സ്കൂളിന് സമീപത്തുള്ള ഇവരുടെ കൃഷിയിടത്തിൽ ഏലക്കായ പറിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഇവരുടെ പിന്നിൽനിന്നു ഒരാൾ കൈയിൽ ചെളിയും മണ്ണും നിറച്ച് ബലമായി കണ്ണും മുഖവും പൊത്തി. ഈ സമയം കൂടെ ഉണ്ടായിരുന്ന രണ്ടാമൻ ഇവരുടെ ഒരു പവന്‍റെ സ്വർണമാല പൊട്ടിക്കാൻ ശ്രമിച്ചു. ഇതു തടഞ്ഞ രോഹിണിയെ ഒന്നാമൻ കൈയിലുരുന്ന ആയുധം ഉപയോഗിച്ച് ആക്രമിച്ചു.ആക്രമണത്തിൽ യുവതിയുടെ വലതു കൈപ്പത്തിക്ക് ആഴത്തിൽ മുറിവേറ്റു. നിലവിളിച്ച യുവതിയെ ആക്രമികൾ തള്ളി താഴെയിട്ട് ഓടി രക്ഷപ്പെട്ടു. ഇവരുടെ നിലവിളി കേട്ടെത്തിയ അയൽക്കാരിയാണ് നെടുങ്കണ്ടം കല്ലാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നെടുങ്കണ്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

മുണ്ടക്കയത്ത് വൻ ലഹരിവേട്ട; കഞ്ചാവും എംഡിഎംഎയുമായി പിടിയിലായത് 3 പേർ; രണ്ടുപേരെ അറസ്റ്റുചെയ്തത് സാഹസികമായി

മുണ്ടക്കയം: കാഞ്ഞിരപ്പള്ളി എക്‌സൈസിന്‍റെ നേതൃത്വത്തിൽ മുണ്ടക്കയത്ത് വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ കഞ്ചാവും എംഡിഎംഎയുമായി മൂന്നുപേരെ പിടികൂടി. കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി സനൂജ് (42), സഹായി കൂവപ്പള്ളി സ്വദേശി ശ്രീജിത്ത്‌ (40) എന്നിവരെയാണ് ഒരു കിലോ 100 ഗ്രാം കഞ്ചാവുമായി പിടികൂടിയത്. ആക്രി വ്യാപാരവും ഇറച്ചിക്കച്ചവടവും നടത്തിവരികയാണ് സനൂജും സഹായി ശ്രീജിത്തും. തമിഴ്‌നാട്ടിൽനിന്നു മാടുകളെ കൊണ്ടുവരുന്നതിന്‍റെ മറവിൽ വൻതോതിൽ കേരളത്തിലേക്ക് കഞ്ചാവ് കടത്തിക്കൊണ്ടിരുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവർ. മുണ്ടക്കയം, കാഞ്ഞിരപ്പള്ളി മേഖലയിലെ പ്രധാന കഞ്ചാവ് കച്ചവടക്കാരനായ സനൂജിനെ കുറച്ചു നാളുകളായി എക്സൈസ് നിരീക്ഷിച്ചുവരികയായിരുന്നു. മുന്പ് പലതവണ പോലീസിനെയും എക്‌സൈസിനെയും വെട്ടിച്ചു കടന്നുകളഞ്ഞ സനൂജിനെയും ശ്രീജിത്തിനെയും അതിസാഹസികമായിട്ടാണ് കാഞ്ഞിരപ്പള്ളി എക്‌സൈസ് പിടികൂടിയത്. മറ്റൊരിടത്ത് നടത്തിയ പരിശോധനയിലാണ് മാരക ലഹരിമരുന്നായ ഒരുഗ്രാം എംഡിഎംഎയുമായി മുണ്ടക്കയം പൈങ്ങണ സ്വദേശി ഷാഹിൻ സലാമിനെ (22) പിടികൂടിയത്. യുവാക്കൾക്കിടയിലും വിദ്യാർഥികൾക്കിടയിലും പ്രധാന ലഹരി…

Read More

കോട്ടയം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ തിരിച്ചെടുത്ത സംഭവം; സമരത്തിനൊരുങ്ങി കോൺഗ്രസ്

ഏറ്റുമാനൂർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങൾ തിരികെ കൊണ്ടുപോയതതോടെ പാവപ്പെട്ട രോഗികളുടെ ജീവൻ അപകടത്തിലാണെന്ന് കോൺഗ്രസ് ആരോപിച്ചു. സ്വന്തം നിയോജകമണ്ഡലത്തിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങൾ തിരികെക്കൊണ്ടുപോയത് മന്ത്രി വി.എൻ. വാസവന്‍റെ പിടിപ്പുകേടാണെന്ന് കോൺഗ്രസ്. മുടങ്ങിയ ശസ്ത്രക്രിയകൾ ഉടൻ ആരംഭിച്ച് രോഗികളുടെ ജീവൻ രക്ഷിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾ തുടങ്ങുമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് നാട്ടകം സുരേഷ്, ഡിസിസി ജനറൽ സെക്രട്ടറി എം. മുരളി എന്നിവർ അറിയിച്ചു. യുഡിഎഫ് പ്രക്ഷോഭത്തിലേക്ക്കോട്ടയം: കുടിശിക നല്‍കാത്തതിന്‍റെ പേരില്‍ തിരിച്ചുകൊണ്ടുപോയ ഹൃദയശസ്ത്രക്രിയ ഉപകരണങ്ങള്‍ തിരികെയെത്തിക്കാന്‍ ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കാനൊരുങ്ങി യുഡിഎഫ് ജില്ലാ കമ്മറ്റി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആന്‍ജിയോപ്ലാസ്റ്റി നടക്കുന്ന കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സാധാരണക്കാര്‍ക്ക് ചികിത്സ നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് ഇതുമൂലമുണ്ടായിരിക്കുന്നതെന്നും ഇതിനെതിരേ…

Read More

കുമരകം കായലും കരയും അതീവ സുരക്ഷയില്‍; രാഷ്ട്രപതിക്കായ് ഹോട്ടലിൽ കേരളീയ കലാരൂപങ്ങള്‍; ഭക്ഷണം വെജിറ്റേറിയന്‍ 

കോട്ടയം; കുമരകം താജ് ഹോട്ടലിൽ എത്തുന്ന രാഷ്‌ട്രപതിക്കായി ഹോട്ടലിന്‍റെ ലോണില്‍ ഇന്ന് രാത്രി കേരളീയ കലാരൂപങ്ങള്‍ അവതരിപ്പിക്കും. കഥകളി, ഓട്ടന്‍തുള്ളല്‍, മോഹിനിയാട്ടം തുടങ്ങിയവ രാഷ്‌ട്രപതി‌യുടെ താത്പര്യത്തിന് അനുസരിച്ച് അവതരിപ്പിക്കും. ബേക്കര്‍ പണിത ബംഗ്ലാവ്1847ല്‍ ബ്രിട്ടീഷ് മിഷനറിയായ ആല്‍ഫ്രഡ് ജോര്‍ജ് ബേക്കര്‍ വേമ്പനാട് കായല്‍ തീരത്തെ 500 ഏക്കര്‍ ചതുപ്പ് രാജാവില്‍നിന്നു പാട്ടത്തിനെടുത്ത് കൃഷിയിറക്കി. 1881ലാണ് ഇവിടെ ഹിസ്റ്ററി ഹൗസ് എന്ന പേരില്‍ വിക്ടോറിയന്‍ ബംഗ്ലാവ് നിര്‍മിച്ചത്. 1962ല്‍ മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുക്കും വരെ ബേക്കര്‍ കുടുംബത്തിലെ നാലു തലമുറകള്‍ ഈ ബംഗ്ലാവില്‍ താമസിച്ചു. 1982ല്‍ ബംഗ്ലാവും നൂറ് ഏക്കറും കെടിഡിസി ഏറ്റെടുത്തു. 1993ല്‍ ബേക്കര്‍ ബംഗ്ലാവ് 99 വര്‍ഷത്തെ പാട്ടത്തിന് താജ് ഗ്രൂപ്പിനു കൈമാറി. ബംഗ്ലാവിന്‍റെ ഓല മേഞ്ഞ മേല്‍ക്കൂരയില്‍ ഓടു മേഞ്ഞതല്ലാതെ വലിയ മാറ്റങ്ങള്‍ വരുത്താതെയാണ് താജ് ഗ്രൂപ്പ് ഹോട്ടലാക്കിയത്. ദ്രൗപതി മുര്‍മുവിന്  ഭക്ഷണംവെജിറ്റേറിയന്‍  സുരക്ഷാ…

Read More

രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിനെ  ഇന്ന് കുമരകം വരവേല്‍ക്കും; ടാജ് ഹോട്ടല്‍ എസ്പിജി സുരക്ഷാ വിഭാഗത്തിന്‍റെ സംരക്ഷണത്തിൽ

കുമരകം: രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിനെ ഇന്നു കുമരകം വരവേല്‍ക്കും. അടല്‍ ബിഹാരി വാജ്പേയി, കെ.ആര്‍. നാരായണന്‍, പ്രതിഭാ പാട്ടീല്‍ തുടങ്ങിയ പ്രമുഖര്‍ മുന്‍പ് ടാജില്‍ താമസിച്ചിട്ടുണ്ട്. വേമ്പനാട് കായലോരത്തെ ടാജ് പഞ്ചനക്ഷത്ര ഹോട്ടലിലാണ് ഇന്നു വൈകുന്നേരം ആറു മുതല്‍ നാളെ രാവിലെ പത്ത് വരെ രാഷ്‌ട്രപതിയുടെ താമസം. ടാജിലെ 23 മുറികളിലാണ് രാഷ്‌ട്രപതിയും ഒപ്പമുള്ള ടീമും താമസിക്കുക. സംസ്ഥാനത്തുനിന്നും ഡല്‍ഹിയില്‍നിന്നുമുള്ള മറ്റ് ഉദ്യോഗസ്ഥര്‍ കുമരകത്തെ മറ്റ് റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും താമസിക്കും. ഇന്ന് നൃത്തം ഉള്‍പ്പെടെ വിവിധ കലാപരിപാടികള്‍ ക്രമീകരിക്കുന്നുണ്ട്. രാത്രിയും രാവിലെയും കായല്‍ കാഴ്ചകള്‍ ആസ്വദിക്കാവുന്ന വിധമാണ് രാഷ്‌ട്രപതിയുടെ മുറിയുടെ ക്രമീകരണം. നാളെ രാവിലെ ബോട്ടിംഗിനും ക്രമീകരിച്ചിട്ടുണ്ട്. ടാജ് ഹോട്ടല്‍ എസ്പിജി സുരക്ഷാ വിഭാഗത്തിന്‍റെ സംരക്ഷണയിലാണ്. കൂടാതെ കേരള പോലീസും വിവിധയിടങ്ങളില്‍ ഡ്യൂട്ടിയിലുണ്ട്. ഇന്നു വൈകുന്നേരം പാലാ സെന്‍റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി ആഘോഷത്തില്‍ പങ്കെടുത്തശേഷം…

Read More