തലയോലപ്പറമ്പ്: കേസുകളിൽ പിടിക്കപ്പെടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ പോലീസിന് സ്ഥലമില്ലാത്തതിനെത്തുടർന്നു വാഹനങ്ങൾ തലയോലപ്പറമ്പ് പട്ടണത്തിന്റെ വിവിധ സ്ഥലങ്ങളിൽ റോഡിന് ഇരുവശങ്ങളിലുമുള്ള നടപ്പാതകളിൽ സൂക്ഷിക്കുന്നത് ഗതാഗത തടസവും അപകടസാധ്യതയുമുണ്ടാക്കുന്നു. പുതിയ പോലീസ് സ്റ്റേഷന്റെ നിർമാണത്തിനായി തലപ്പാറയ്ക്കുസമീപം വാടകക്കെട്ടിടത്തിലേക്ക് സ്റ്റേഷന്റെ പ്രവർത്തനം മാറ്റിയപ്പോൾ പിടിച്ചെടുത്ത മിനിലോറികളും കാറുകളും ഉൾപ്പെടെയുള്ള വാഹനങ്ങൾ തലപ്പാറ ഭാഗത്തെ റോഡരികിൽ ഇപ്പോഴും സൂക്ഷിക്കുകയാണ്. കാൽനടയാത്രക്കാർക്ക് ഭീഷണിയായി തെരുവുനായ്ക്കളുടെ താവളമായി ഇവിടംമാറി. നിലവിലുള്ള പോലീസ് സ്റ്റേഷന്റ പടിഞ്ഞാറുഭാഗത്ത് കുറുന്തറ പാലത്തിനോട് ചേർന്നു മൂന്നു കാറും ഓട്ടോറിക്ഷയും നടപ്പാതയിൽ കിടക്കുന്നുണ്ട്.സിനിമാ പോസ്റ്ററുകളും രാഷ്ട്രീയപ്പാർട്ടികളുടെ പോസ്റ്ററുകളും പതിക്കുന്നത് ഈ വാഹനങ്ങളുടെ മീതെയായി. കേസിൽ ഉൾപ്പെടുന്ന വാഹനങ്ങൾ പോലീസ് പിടിക്കുമ്പോൾ എംവിഡിയുടെ പരിശോധന കഴിഞ്ഞാൽ പിഴയടച്ച് ഉടമസ്ഥർക്ക് കൊണ്ടുപോകാമെന്നാണ് നിയമം. പിഴ അടയ്ക്കേണ്ട തുക വളരെ വലുതായാൽ പലരും വാഹനം ഉപേക്ഷിക്കുന്ന അവസ്ഥയാണുള്ളത്. വാഹനാപകടങ്ങളിൽ മരണം സംഭവിച്ചിട്ടുണ്ടെങ്കിൽ കോടതിയിൽ കേസ് തീരാതെ വാഹനം…
Read MoreCategory: Kottayam
അപകടപരമ്പരയിൽ മുങ്ങി ശബരിമല തീർഥാടനകാലത്തിനു തുടക്കം; ഇന്നലെ തന്നെ ഉണ്ടായത് നാല് അപകടം
മുണ്ടക്കയം: മണ്ഡല മകരവിളക്ക് തീർഥാടനത്തിന്റെ മുന്നോടിയായി ശബരിമല നട തുറന്നതിന് പിന്നാലെ തീർഥാടന വാഹന അപകട പരമ്പരയും ആരംഭിച്ചു. ഇന്നലെ മുണ്ടക്കയത്തിനു സമീപം മാത്രമുണ്ടായത് നാല് അപകടങ്ങൾ.ഉച്ചയ്ക്ക് 12ന് പൂഞ്ഞാർ-എരുമേലി സംസ്ഥാനപാതയിൽ അമരാവതിക്കു സമീപം ശബരിമല ദർശനം കഴിഞ്ഞു മടങ്ങിയ തീർഥാടകരുടെ ഒമ്നിവാൻ നിയന്ത്രണംവിട്ട് മതിലിലേക്ക് ഇടിച്ചുകയറിയായിരുന്നു ആദ്യ അപകടം. അപകടത്തെത്തുടർന്ന് ഡ്രൈവറും മുൻ സീറ്റിലെ തീർഥാടകനും വാഹനത്തിനുള്ളിൽ കുടുങ്ങി. നാട്ടുകാരും പോലീസും ഏറെനേരം പണിപ്പെട്ടാണ് വാഹനത്തിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. കർണാടക സ്വദേശികളായ തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. കുട്ടികൾ ഉൾപ്പെടെ ആറുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഈ അപകടത്തിൽ പരിക്കേറ്റവരുമായി ആശുപത്രിയിലേക്ക് പോയ മുണ്ടക്കയം സ്വദേശിയുടെ കാർ കരിനിലത്തിനു സമീപം മറ്റൊരു തീർഥാടന വാഹനവുമായി കൂട്ടിയിടിച്ചു. അപകടത്തിൽ ഇരു കാറുകൾക്കും സാരമായ കേടുപാട് സംഭവിച്ചു. തുടർന്ന് ആദ്യ അപകടത്തിൽ പരിക്കേറ്റവരെ മറ്റൊരു വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റി. ഇതിന് പിന്നാലെ…
Read Moreഅശാസ്ത്രീയ പാലംനിർമാണം; വീടുകൾ വെള്ളക്കെട്ടിൽ
അമ്പലപ്പുഴ: അശാസ്ത്രീയരീതിയിലുള്ള പാലം നിര്‍മാണം മൂലം വീടുകള്‍ വെള്ളക്കെട്ടിലായെന്ന് പരാതി. നാട്ടുകാര്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടഞ്ഞു. കാക്കാഴം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിനു സമീപത്തെ പാലം നിര്‍മാണമാണ് നാട്ടുകാര്‍ തടഞ്ഞത്. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ദേശീയപാതയ് ക്കു സമീപം ഇവിടെയുണ്ടായിരുന്ന പഴയ പാലം പൊളിച്ചുമാറ്റിയിരുന്നു. അപകടാവസ്ഥയിലായിരുന്ന പാലം ഒരാഴ്ച മുന്‍പാണ് പൊളിച്ചുമാറ്റിയത്. ഇതിനുശേഷം ദേശീയപാതാ വികസന അഥോറിറ്റിയുടെ നേതൃത്വത്തില്‍ പുതിയ പാലം നിര്‍മാണവും ആരംഭിച്ചു. ഇതിന്റെ ഭാഗമായി മുട്ട് സ്ഥാപിച്ചതോടെയാണ് കാക്കാഴം കാപ്പിത്തോട്ടിലെ മലിന ജലം കാക്കാഴം കമ്പിവളപ്പ് പ്രദേശത്തെ വീടുകളില്‍ കയറിയത്. നിലവില്‍ പുതിയ പാലം നിര്‍മാണത്തിനായി ബെല്‍റ്റ് വാര്‍ക്കുന്നതിനായാണ് മുട്ട് സ്ഥാപിച്ചത്. ഈ രീതിയില്‍ പാലം നിര്‍മിച്ചാല്‍ നിരവധി പ്രദേശങ്ങള്‍ വെള്ളക്കെട്ടിലാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. നീരൊഴുക്ക് തടസപ്പെടുത്തുന്ന രീതിയിലുള്ള അശാസ്ത്രീയ പാലം നിര്‍മാണത്തിനെതിരെയാണ് നാട്ടുകാര്‍ രംഗത്തെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയുകയായിരുന്നു. സ്ഥലത്ത് സംഘര്‍ഷമായതോടെ…
Read Moreമണ്ഡല വ്രതാരംഭം ശബരിമലയില്‍ വന്‍തിരക്ക്
ശബരിമല: മണ്ഡല മഹോത്സവത്തിനായി നട തുറന്നതിനു പിന്നാലെ വൃശ്ചികപ്പുലരിയില്‍ ശബരിമലയില്‍ വന്‍തിരക്ക്. ഇന്നു പുലര്‍ച്ചെ പുതിയ മേല്‍ശാന്തി പ്രസാദ് നമ്പൂതിരി നട തുറന്നു. മാളികപ്പുറത്ത് പുതിയ മേല്‍ശാന്തി മനു നമ്പൂതിരിയും നട തുറന്നു. ഭക്തരുടെ നീണ്ടനിരയാണ് പുലര്‍കാല ദര്‍ശനത്തിനുണ്ടായിരുന്നത്. രാത്രി മുതല്ക്കേ ഭക്തരുടെ വന്‍ ഒഴുക്കാണ് സന്നിധാനത്തേക്കുണ്ടായത്. നിര്‍മാല്യദര്‍ശനത്തിനുശേഷം നെയ്യഭിഷേക ചടങ്ങുകളും ആരംഭിച്ചു. ഇന്ന് ഉച്ചവരെ ഭക്തര്‍ക്ക് ദര്‍ശനം സാധ്യമാകും. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ രാത്രി 11 വരെയും ദര്‍ശന സൗകര്യമുണ്ടാകും. 90,000 അയ്യപ്പഭക്തര്‍ പ്രതിദിനം ശരാശരി ദര്ശനത്തിനെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. 70,000 പേർക്ക് വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ബുക്കിംഗ് 28 വരെയുള്ളത് പൂര്‍ത്തിയായി. 20,000 പേർക്ക് സ്പോട്ട് ബുക്കിംഗ് അനുവദിച്ചിട്ടുണ്ട്. അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ നിലയ്ക്കലിലാണ് പാര്‍ക്ക് ചെയ്യുന്നത്. അവിടെനിന്ന് കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ് പമ്പയിലേക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 15 സീറ്റില്‍ താഴെയുള്ള വാഹനങ്ങള്‍ക്ക് പമ്പ…
Read Moreഇവൻ തന്നെയാണ് സാറേ; ട്രെയിനില്‍നിന്ന് യുവതിയെ തള്ളിയിട്ട കേസിൽ പ്രതിയെ തിരിച്ചറിഞ്ഞ് സുഹൃത്ത്; കോട്ടയത്ത് എത്തിച്ചും തെളിവെടുപ്പ്
കോട്ടയം: യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവത്തിൽ അറസ്റ്റിലായ പനച്ചമൂട് സ്വദേശി സുരേഷ്കുമാറിനെ കോട്ടയത്തെത്തിച്ച് തെളിവെടുത്തു. സംഭവദിവസം പ്രതി കേരള എക്സ്പ്രസിൽ കയറിയത് കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നാണ്. പ്രതി മദ്യപിച്ച അതിരമ്പുഴയിലെ ബാറിലും തെളിവെടുപ്പ് നടത്തി. കഴിഞ്ഞ രണ്ടിന് രാത്രിയിൽ വർക്കല റെയിൽവേ സ്റ്റേഷനു സമീപത്തുവച്ചാണ് പ്രതി യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടത്. ഗുരുതരമായി പരിക്കേറ്റ പേയാട് സ്വദേശിനി ശ്രീക്കുട്ടി ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം നടത്തിയ തിരിച്ചറിയൽ പരേഡിൽ യുവതിയുടെ സുഹൃത്ത് പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. പ്രതി ട്രെയിനിൽ പുകവലിച്ചത് ശ്രീക്കുട്ടി ചോദ്യം ചെയ്തിരുന്നു. തുടർന്നുണ്ടായ തർക്കത്തിനിടെ ഇയാൾ യുവതിയെ തള്ളിയിടുകയായിരുന്നു.
Read Moreവൈക്കം പ്രീമെട്രിക് ഹോസ്റ്റലിലെ മർദനം: ഡിവൈഎസ്പിക്ക് പരാതി നൽകി കെപിഎംഎസ്; കേസ് അട്ടിമറിക്കാൻ നീക്കമെന്ന് കൗൺസിലർ
വൈക്കം: വൈക്കം പുളിഞ്ചുവട്ടിലെ പ്രീമെട്രിക് ഹോസ്റ്റലിലെ വാർഡനും റെസിഡന്റ് ട്യൂട്ടറും വിദ്യാർഥികളെ ചൂരലിന് അടിക്കുകയും ശകാരിക്കുകയും ചെയ്ത സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കെപിഎംഎസ് വൈക്കം യൂണിയൻ നേതൃത്വം വൈക്കം ഡിവൈഎസ്പിക്ക് പരാതി നൽകി. ഹോസ്റ്റലിൽ ഉണ്ടായിരുന്ന 16കുട്ടികളിൽ ആറുപേർ ഹോസ്റ്റൽ വിട്ടുപോയത് ഹോസ്റ്റൽ അധികൃതരുടെ ശാരീരിക മാനസിക പീഡനം മൂലമാണെന്ന് തങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുള്ളതാണെന്ന് കെ പി എം എസ് നേതൃത്വം പരാതിയിൽ ആരോപിച്ചു. വൈക്കം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർക്ക് ഇക്കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടും സംഭവത്തിൽ നിസംഗതയും അലംഭാവവും തുടർന്നതാണ് പ്രശ്നം വഷളാകുന്നതിനും കുട്ടികളുടെ കൂട്ടത്തോടെയുള്ള കൊഴിഞ്ഞുപോക്കിനും ഇടയാക്കിയതെന്നും പരാതിയിൽ കുറ്റപ്പെടുത്തുന്നു. ഹോസ്റ്റലിന്റെ ചുമതലയുള്ള വാർഡനും റസിഡന്റ് ട്യൂട്ടർക്കും വൈക്കം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർക്കും എതിരേ പട്ടികജാതി അതിക്രമ നിയമപ്രകാരം കേസെടുത്ത് തുടർ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വൈക്കം ഡിവൈഎസ്പി, ജില്ലാ പട്ടികജാതി വികസന ഓഫീസർ,…
Read Moreകോട്ടയം ജില്ലാ പഞ്ചായത്ത് ; സീറ്റ് ധാരണയിലെത്തി എല്‍ഡിഎഫ്; യുഡിഎഫിൽ ഡിവിഷൻ തർക്കം
കോട്ടയം: ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫിലും യുഡിഎഫിലും സീറ്റു ധാരണയായി. എല്‍ഡിഎഫില്‍ ധാരണയായ സീറ്റുകളില്‍ സ്ഥാനാര്‍ഥിളെ പ്രഖ്യാപിച്ചു തുടങ്ങി. യുഡിഎഫില്‍ സീറ്റുകളുടെ എണ്ണത്തില്‍ മാത്രമാണു ധാരണയായത്. എന്‍ഡിഎയും ഇന്നു സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. യുഡിഎഫില്‍ കേരള കോണ്‍ഗ്രസിന് സീറ്റ് വച്ചുമാറുന്നതും മുസ്ലിം ലീഗിനു അനുവദിച്ച ഒരു സീറ്റ് ഏതാണ് നല്‍കേണ്ടതെന്ന കാര്യത്തിലും തര്‍ക്കം തുടരുകയാണ്. യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ഥികള്‍ തലനാട് ഒഴികെ പ്രചാരണത്തിനു തയാറായി കഴിഞ്ഞു. തലനാട് സീറ്റ് വേണമെന്നും വെള്ളൂര്‍ വിട്ടുതരാമെന്നുള്ള കേരള കോണ്‍ഗ്രസിന്റെ ആവശ്യം കോണ്‍ഗ്രസ് നിരാകരിച്ചതാണ് കോണ്‍ഗ്രസും കേരള കോണ്‍ഗ്രസുമായുള്ള തര്‍ക്കം. ലീഗിന് ഒരു സീറ്റ് അനുവദിച്ചെങ്കിലും ഏതു ഡിവിഷനാണെന്ന കാര്യത്തില്‍ തര്‍ക്കം തുടരുകയാണ്. മുണ്ടക്കയം, എരുമേലി സീറ്റുകളിലൊന്നാണ് ലീഗ് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ രണ്ടു സീറ്റുകളും തരാനാവില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.മുണ്ടക്കയം സീറ്റു വാങ്ങി ലീഗ് സംസ്ഥാന നേതാവും യുഡിഎഫ് ജില്ലാ…
Read Moreകൺമുമ്പിൽ പുലി; നിലവിളിച്ചോടി തോട്ടം തൊഴിലാളികൾ; പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച് വനംവകുപ്പ്
മുണ്ടക്കയം ഈസ്റ്റ്: പുലിയുടെ ആക്രമണത്തിൽനിന്നു തലനാരിഴയ്ക്ക് രക്ഷപ്പെട്ട് തോട്ടം തൊഴിലാളികൾ.കൊക്കയാർ പഞ്ചായത്തിന്റെ പാരിസൺ എസ്റ്റേറ്റിൽ ഇന്നലെ രാവിലെ ഏഴോടെയായിരുന്നു സംഭവം. എസ്റ്റേറ്റിന്റെ ഭാഗമായ നാലാംകാട് ഭാഗത്ത് ടാപ്പിംഗിനു പോയ തൊഴിലാളി മുടാവേലിതേക്കൂറ്റ് പി.കെ. പ്രമീളയാണ് പുലിയുടെ മുന്നിൽ അകപ്പെട്ടത്. ഏറെനാളുകളായി പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടായിരുന്നു. പശുക്കളെ കൊന്ന് ഭക്ഷിച്ചതിന്റെ അവശിഷ്ടങ്ങൾ കഴിഞ്ഞ ദിവസവും എസ്റ്റേറ്റിന്റെ ഈ ഭാഗത്തുനിന്ന് തൊഴിലാളികൾ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് തൊഴിലാളികൾ സംഘമായിട്ടാണ് ഈ ഭാഗത്ത് ടാപ്പിംഗിന് പോയിരുന്നത്. ഇവരുടെ സുരക്ഷയ്ക്കായി എസ്റ്റേറ്റ് മാനേജ്മെന്റ് സൂപ്പർവൈസർമാരെയും അയച്ചിരുന്നു. രാവിലെ നാലാംകാട് ഭാഗത്ത് ടാപ്പിംഗിനെത്തിയ പ്രമീള തൊട്ടുമുന്നിൽ പുലിയെ കാണുകയായിരുന്നു.പ്രമീള പുലിയെ കണ്ട് നിലവിളിച്ചോടിയെത്തി മറ്റ് തൊഴിലാളികളെ വിവരം അറിയിക്കുകയും ഇവരും ഓടി രക്ഷപ്പെടുകയുമായിരുന്നു. പുലിയുടെ മുന്നിൽനിന്നു രക്ഷപ്പെട്ടെങ്കിലും പ്രമീളയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഭർത്താവും തൊഴിലാളികളും ചേർന്ന് ഇവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി കുടുംബങ്ങളുള്ള…
Read Moreപ്ലാസ്റ്റിക് ഒഴിവാക്കി തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കണം; ഹരിത നിര്‍ദേശങ്ങളുമായി ഇലക്ഷൻ കമ്മീഷന്
കോട്ടയം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കാന്‍ ഹരിത മാര്‍ഗനിര്‍ദേശങ്ങളുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്. പ്രചരണം മുതല്‍ പോളിംഗ് ബൂത്ത് വരെയും പ്ലാസ്റ്റിക് ഒഴിവാക്കി പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ മാത്രം ഉപയോഗിക്കണം എന്ന് കമ്മീഷന് നിര്‍ദേശിച്ചു. പ്രചാരണത്തിന് ഉപയോഗിക്കുന്ന ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിംഗുകള്‍, പോസ്റ്ററുകള്‍ എന്നിവയില്‍ പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണം. മലിനീകരണ നിയന്ത്രണ ബോര്‍ഡ് സര്‍ട്ടിഫൈ ചെയ്ത പേപ്പര്‍, നൂറ് ശതമാനം കോട്ടണ്‍, ലിനന്‍ പോലുള്ള പുനരുപയോഗിക്കാവുന്ന വസ്തുക്കള്‍ മുതലായവ ഉപയോഗിക്കണം. നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും കമ്മീഷന് അറിയിച്ചു.പിവിസി, ഫ്ളക്സ്, പോളിസ്റ്റര്‍, നൈലോണ്‍, കൊറിയന്‍ ക്ലോത്ത് തുടങ്ങിയ പ്ലാസ്റ്റിക് അടങ്ങിയ വസ്തുക്കള്‍ പാടില്ല.പ്രചാരണ വസ്തുക്കളില്‍ ക്യുആര്‍ കോഡ് പിവിസി ഫ്രീ ലോഗോ, പ്രിന്ററുടെ വിശദാംശങ്ങള്‍ എന്നിവ രേഖപ്പെടുത്തണം. വിതരണക്കാരും അച്ചടിശാലകളും പ്ലാസ്റ്റിക് ഉള്ള സാമഗ്രികള്‍ ശേഖരിക്കാനോ അച്ചടിക്കാനോ പാടില്ല. റാലികള്‍, കണ്‍വന്‍ഷനുകള്‍, പദയാത്രകള്‍, പരിശീലനങ്ങള്‍…
Read Moreയുഡിഎഫുമായി അതൃപ്തിയുള്ള നേതാക്കളെ അടർത്തിയെടുത്ത് സ്ഥാനാർഥിയാക്കി;കോട്ടയത്ത് കരുതലോടെ കരുക്കൾ നീക്കി ബിജെപി
കോട്ടയം: കരുതലോടെ കരുക്കള്‍ നീക്കുകയാണ് ബിജെപി നേതൃത്വത്തില്‍ എന്‍ഡിഎ. ജില്ലയിലെ ത്രിതല തദ്ദേശസ്ഥാപനങ്ങളിലുടനീളം ബിജെപി, ക്രൈസ്തവ വോട്ടുകളില്‍ കണ്ണുവയ്ക്കുന്നു. എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഒന്നുമുതല്‍ ആറുവരെ സീറ്റുകളില്‍ ക്രൈസ്തവ സ്ഥാനാര്‍ഥികളെ മുന്‍പുതന്നെ കണ്ടെത്തിയിരുന്നു. നിസാരപ്രശ്നങ്ങളുടെ പേരില്‍ യുഡിഎഫുമായി അതൃപ്തിയും അകല്ച്ചയുമുണ്ടായവരെയാണ് ഏറെയിടങ്ങളിലും ബിജെപി തെരഞ്ഞുപിടിച്ചത്. വാര്‍ഡു പ്രസിഡന്റ് സ്ഥാനം ഉള്‍പ്പെടെ ഇത്തരക്കാര്‍ക്ക് തുടക്കത്തില്‍തന്നെ പദവിയും നല്കി. അടുത്തയിടെ നടത്തിയ കലുങ്കുസഭകളില് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉള്‍പ്പെടെ നേതാക്കളെത്തിയാണ് ഇത്തരക്കാരെ കാവിഷാള്‍ അണിയിച്ച് ബിജെപിയില്‍ സ്വീകരിച്ചത്. ക്രൈസ്തവ മുന്‍തൂക്ക പ്രദേശങ്ങളില്‍ ക്രൈസ്തവ വോട്ടുകളില്‍ ചെറിയൊരു ശതമാനം കൂടി എന്‍ഡിഎയ്ക്ക് ലഭിച്ചാല്‍ 2020 ലെ വിജയത്തിന്റെ ഇരട്ടിയോളം നേട്ടം കിട്ടുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ഇത്തരത്തില്‍ ഗ്രാമപഞ്ചായത്തുകളിലാണ് ബിജെപിയുടെ തന്ത്രപരമായ പരീക്ഷണം. 2020ലെ തദ്ദേശതെരഞ്ഞെടുപ്പില്‍ പള്ളിക്കത്തോട്, മുത്തോലി പഞ്ചായത്തുകളില്‍ ബിജെപി ഭരണം പിടിച്ചു. ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളില്‍ ഇത്തവണ 12 ഇടത്ത് ഭരണം…
Read More