എരുമേലി: ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ 18 ലക്ഷം രൂപ തട്ടിയെടുക്കുന്നതിന് സഹായിച്ച പ്രതികളെ എരുമേലി പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാം പ്രതി കാസർകോട് മിയപടവ് ബെജ്ജൻഗല ബി. റസിയ (40), നാലാം പ്രതി റസിയയുടെ സഹോദരൻ അബ്ദുൾ റഷീദ് (38) എന്നിവരാണ് പോലീസ് പിടിയിലായത്. 2024 സെപ്റ്റംബറിലാണ് എരുമേലി ചേനപ്പാടി സ്വദേശിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തത്. ഒറിജിനൽ കാപ്പിറ്റൽ ഇൻക്രീസ് പ്ലാൻ ഫേസ് മൂന്ന് എന്ന പേരിൽ ഒരു വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് പ്രതികൾ പരാതിക്കാരനുമായി ബന്ധം സ്ഥാപിച്ചത്. വിവിധ ബാങ്കുകളിലെ അക്കൗണ്ടിലേക്ക് പല തവണകളായി 18,24,000 രൂപ പ്രതികൾ വാങ്ങിച്ചെടുത്തു. ഈ കേസിലെ ഒന്നും രണ്ടും പ്രതികളുടെ അക്കൗണ്ടിൽ നിന്നു മൂന്നും നാലും പ്രതികളുടെ അക്കൗണ്ടിലേക്ക് 5,20,000 രൂപവീതം അയച്ചുകൊടുത്തിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. പ്രതിഫലം മേടിച്ച് തങ്ങളുടെ അക്കൗണ്ടിലേക്ക് പണം സ്വീകരിച്ച് സഹോദരങ്ങളായ പ്രതികൾ…
Read MoreCategory: Kottayam
രാത്രിയിൽ സ്ത്രീകൾ മാത്രമുള്ള വീട്ടിലെത്തി പരിശോധന നടത്തി; വീട്ടമ്മയുടെ പരാതിയിൽ അടൂർ എസ്ഐക്കു സ്ഥലംമാറ്റം
അടൂർ: ജാമ്യമില്ലാ കേസെടുത്ത ആളെ അന്വേഷിച്ച് രാത്രിയിൽ സ്ത്രീകൾ മാത്രമുള്ള വീട്ടിലെത്തി പരിശോധന നടത്തിയെന്ന പരാതിയിൽ എസ്ഐയ്ക്ക് സ്ഥലംമാറ്റം. അടൂർ പോലീസ് സ്റ്റേഷനിലെ എസ്ഐ അനൂപ് ചന്ദ്രനെയാണ് ജില്ലാ പോലീസ് മേധാവി പത്തനംതിട്ട കൺട്രാൾ റൂമിലേക്ക് സ്ഥലം മാറ്റിയത്. അടൂർ കരുവാറ്റ മേരീഭവനിൽ ജോമോന്റെ ഭാര്യ ഐനസാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. വീട്ടിൽ താനും രണ്ട് പെൺമക്കളും മാത്രം ഉള്ളപ്പോൾ എസ്ഐയും മറ്റ് ഏഴ് പോലീസുകാരും എത്തിയെന്നും തങ്ങളെ ഭീഷണിപ്പെടുത്തിയതായും ഇതു മാനസിക വിഷമമുണ്ടാക്കിയതായും ഐനസ് പാരാതിയിൽ പറയുന്നു. കഴിഞ്ഞ മേയ് ഒന്‍പതിന് കരുവാറ്റ ക്ഷേത്രത്തിലെ ഉത്സവത്തിന് സംഘർഷമുണ്ടാക്കി എന്നതിന് ജോമോനെതിരേ അടൂർ പോലീസ് ജാമ്യമില്ലാ കേസെടുത്തിരുന്നു.
Read Moreവീസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ഇരുപത്തിയഞ്ചാം വയസിൽ ഐറിൻ കട്ടപ്പന സ്വദേശിയിൽനിന്നും തട്ടിയെടുത്തത് 10 ലക്ഷം രൂപ
കട്ടപ്പന: വിദേശ വീസ വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ 25കാരി പിടിയിൽ. കോട്ടയം പാമ്പാടി കട്ടപ്പുറത്ത് വീട്ടിൽ ഐറിൻ എൽസ കുര്യനാണ് പിടിയിലായത്. കട്ടപ്പന സ്വദേശിയിൽനിന്ന് 10 ലക്ഷം രൂപ തട്ടിപ്പു നടത്തിയ കേസിലാണ് ഇവരെ തിരുവനന്തപുരത്തുനിന്ന് കട്ടപ്പന പോലീസ് പിടികൂടിയത്.യുകെയിൽ ജോലിക്കായി വീസ വാഗ്ദാനം ചെയ്ത് കട്ടപ്പന സ്വദേശിയിൽനിന്ന് 10 ലക്ഷം രൂപ ഐറിൻ എൽസ കുര്യൻ തട്ടിയെടുത്തതായാണ് പരാതി. പണം നൽകി നാളുകൾ കഴിഞ്ഞിട്ടും വീസ ലഭ്യമാവാതെ വന്നതോടെ കട്ടപ്പന സ്വദേശി പോലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർ തിരുവനന്തപുരം മാങ്ങാട്ടുകോണത്ത് താമസിക്കുകയാണെന്ന് കണ്ടെത്തി . തുടർന്ന് കട്ടപ്പന പോലീസ് തിരുവനന്തപുരത്തെത്തിയാണ് ഇവരെ പിടികൂടിയത്.
Read Moreകുരുമുളകുവള്ളിയുടെ താങ്ങുകാലിൽ ഉരസി വൈദ്യുതകമ്പി പൊട്ടിവീഴാറായ നിലയിൽ; അപകടാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് നാട്ടുകാർ
ചെറുതോണി: റോഡ് കൈയേറിയുള്ള സ്വകാര്യ വ്യക്തിയുടെ കൃഷിയിൽ തട്ടി വൈദ്യുതകമ്പി പൊട്ടിവീഴാറായ നിലയിൽ. വാഴത്തോപ്പ് – തടിയമ്പാട് റോഡിൽ ഷന്താൾ ഹോമിനു സമീപമാണ് വൈദ്യുത കമ്പി പൊട്ടി വീഴാറായി നിൽക്കുന്നത്. കുരുമുളക് ചെടിയുടെ താങ്ങുകാലാണ് വളർന്ന് വൈദ്യുതകമ്പിയിൽ ഉരസി അപകടാവസ്ഥയിലായിരിക്കുന്നത്. വൈദ്യുതകമ്പി പൊട്ടിനിൽക്കുന്ന വിവരം കെഎസ്ഇബി അധികൃതരെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. സ്വകാര്യവ്യക്തി റോഡ് കൈയേറിയാണ് ദേഹണ്ഡങ്ങൾ നട്ടുവളർത്തിയിരിക്കുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു. അടിയന്തരമായി വൈദ്യുതകമ്പിയിൽ ഉരസിനിൽക്കുന്ന താങ്ങുകാൽ വെട്ടിമാറ്റി അപകടാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വാഴത്തോപ്പ് – തടിയമ്പാട് റോഡിൽ ഷന്താൾ ഹോമിനു സമീപം സ്വകാര്യ വ്യക്തിയുടെ ദേഹണ്ഡത്തിൽ ഉരസി വൈദ്യുതകമ്പി പൊട്ടിവീഴാറായ നിലയിൽ.
Read Moreഇരട്ടപ്പാതയ്ക്കായി സ്ഥലം നൽകിയവര്‍ക്ക് നഷ്ടപരിഹാരം നല്‍കാതെ റെയില്‍വേ; പണം കിട്ടാനുള്ളത് നൂറോളം കുടുംബങ്ങൾക്ക്
കോട്ടയം: ഇരട്ടപ്പാതയ്ക്കായി സ്ഥലം വിട്ടുകൊടുത്തവര്‍ക്ക് റെയില്‍വേ ഇനിയും നഷ്ടപരിഹാരം നൽകാത്തതിൽ കടുത്ത പ്രതിഷേധം ഉയരുന്നു. ചിങ്ങവനം മുതല്‍ കോട്ടയം വരെയുള്ള ഇരട്ടപ്പാതയ്ക്കായി സ്ഥലം വിട്ടുനല്‍കിയ നൂറോളം കുടുംബങ്ങള്‍ക്കാണ് ഇരട്ടപ്പാതയുടെ ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷമാകാറായിട്ടും നഷ്ടപരിഹാരം നല്‍കാത്തത്. നാട്ടകം വില്ലേജ് ഓഫീസിനു കീഴിലുള്ള 85 കുടുംബങ്ങള്‍ തങ്ങള്‍ വിട്ടു നല്കിയ സ്ഥലത്തിനും വീടിനും നഷ്ടപരിഹാരം കുറവാണെന്നു പറഞ്ഞ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. റെയില്‍വേ നല്‍കാമെന്നു പറഞ്ഞ നഷ്ടപരിഹാരം കുറവാണെന്നും നിലവിലുള്ള ഭൂമിവിലയനുസരിച്ച് കൂടുതല്‍ തുക നല്‍കണമെന്നുമുള്ള വിധി കഴിഞ്ഞ ഡിസംബറില്‍ കോടതി പുറപ്പെടുവിച്ചിരുന്നു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്ഥലം വിട്ടുനല്‍കിയവര്‍ റെയില്‍വേയെ സമീപിച്ചപ്പോള്‍ ഫണ്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്.റെയില്‍വേ പണം നല്കിയാല് ഉടന്‍ പണം നല്‍കുമെന്നാണ് സര്‍ക്കാരും അറിയിച്ചിരിക്കുന്നത്. ഇതിനിടയില്‍ സ്ഥലം ഏറ്റെടുക്കലിനായി തുറന്ന സ്പെഷല്‍ തഹസില്‍ദാറുടെ ഓഫീസ് അടച്ചു പൂട്ടാനും റെയില്‍വേ നീക്കം ആരംഭിച്ചു. നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായുള്ള…
Read Moreജില്ലയില്‍ ഒരു കോവിഡ് മരണം; കോവിഡ് വ്യാപനത്തില്‍ ആശങ്ക; ആരോഗ്യവകുപ്പിനു നിസംഗത
കോട്ടയം: ഇന്നലെ ജില്ലയില്‍ ഒരു കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടും ജില്ലാ ആരോഗ്യ വിഭാഗത്തിന് നിസംഗത. കോവിഡ് സംബന്ധിച്ച യാതൊരു വിവരങ്ങളും ജില്ലാ മെഡിക്കല്‍ വിഭാഗം പുറത്തു വിടുന്നുമില്ല. ചങ്ങനാശേരി സ്വദേശിനിയായ വയോധികയാണു തിങ്കളാഴ്ച രാത്രി കോവിഡ് ബാധയെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ദിവസം അന്‍പതിലേറെ പേരില്‍ കോവിഡ് പുതുതായി സ്ഥിരീകരിക്കുമ്പോഴും ജില്ലാ ആരോഗ്യവകുപ്പ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയോ ജാഗ്രതാ നടപടികള്‍ സ്വീകരിക്കുകയോ ചെയ്യുന്നില്ല. നിലവില്‍ 250 കോവിഡ് ബാധിതര്‍ ജില്ലയില്‍ ചികിത്സയിലുണ്ട്. കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ നല്‍കാനോ വീഴ്ചയില്ലാത്ത ചികിത്സാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനോ ജില്ലയില്‍ നടപടിയെടുക്കുന്നില്ല. സ്കൂള്‍ തുറക്കല്‍ പ്രമാണിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുലര്‍ത്തേണ്ട ജാഗ്രതാനിര്ദേശങ്ങളെക്കുറിച്ചും അറിയിപ്പുകളില്ല. ജലദോഷവും പനിയുമായി ആശുപത്രിയിലെത്തുന്നവരില്‍ മാത്രമാണു പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുന്നത്. ജലദോഷവും പനിയും ബാധിച്ചശേഷം ചികിത്സ തേടാത്തവരില്‍ ഏറെപ്പേര്‍ക്കും കോവിഡ് ഉണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് ബാധിതരും…
Read Moreപകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ കാട്ടുപന്നിശല്യം: തോക്കെടുത്ത് മുണ്ടക്കയം പഞ്ചായത്ത്
മുണ്ടക്കയം: കാട്ടുപന്നികളെ പിടികൂടാൻ നടപടി ആരംഭിച്ച് മുണ്ടക്കയം പഞ്ചായത്തും. മുണ്ടക്കയം ടൗണിന്റെ രണ്ടു കിലോമീറ്റർ മാത്രം ദൂരത്തിൽ പൈങ്ങന, മൂന്നാംമൈൽ ഭാഗങ്ങളിൽ കഴിഞ്ഞ കുറെ മാസങ്ങളായി കാട്ടുപന്നി ശല്യം അതിരൂക്ഷമായിരുന്നു. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ കാട്ടുപന്നികൾ ജനവാസ മേഖലയിൽ ഇറങ്ങുന്നത് പതിവു സംഭവമായിരുന്നു. മേഖലയിലെ കർഷകരുടെ കൃഷി വ്യാപകമായി നശിപ്പിക്കുന്ന കാട്ടുപന്നിക്കൂട്ടം മനുഷ്യജീവനും വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ഇത് കഴിഞ്ഞ ദിവസം ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുണ്ടക്കയം പഞ്ചായത്തിന്റെ നേതൃത്വത്തിൽ കാട്ടുപന്നികളെ പിടികൂടാൻ നടപടി ആരംഭിച്ചത്. വണ്ടൻ സ്വദേശിയായ സജോ വർഗീസിന്റെ നേതൃത്വത്തിൽ ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് കഴിഞ്ഞദിവസം രാത്രിയിൽ കാട്ടുപന്നിയെ വെടിവച്ച് കൊന്നു. ഒരാഴ്ച നടത്തിയ നിരീക്ഷണത്തിനിടെയാണ് ഒരു കാട്ടുപന്നിയെ വെടിവച്ച് കൊല്ലുവാൻ സാധിച്ചത്. വാർഡ് മെംബർ സൂസമ്മ മാത്യുവും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. വരും ദിവസങ്ങളിലും മേഖലയിലെ…
Read Moreവാഴമുട്ടത്ത് കുരിശടിയുടെ ഗ്ലാസ് തകർത്തു; ഓട്ടോയിലെത്തിയവർ ഗ്ലാസ് തകർക്കന്ന ദൃശ്യം സിസിടിവിയിൽ
വാഴമുട്ടം: മാർ ബഹനാൻ ഓർത്തഡോക്സ് ദേവാലയത്തിന്റെ വാഴമുട്ടം സ്കൂൾ ജംഗ്ഷനിലുള്ള സെന്റ് മേരീസ് കുരിശടിയുടെ ഗ്ലാസ് ചില്ലുകൾ തകർത്ത നിലയിൽ.ഇന്നലെ പുലർച്ചെ 3.50നോടനുബന്ധിച്ചാണ് ഗ്ലാസുകൾ തകർത്തതെന്ന് സമീപവാസികൾ പറഞ്ഞു. ഓട്ടോറിക്ഷയിൽ എത്തിയവരാണ് ഗ്ലാസ് ആക്രമണം നടത്തിയത്. സിസിടിവിയിൽ ഓട്ടോറിക്ഷയുടെ ചിത്രം വ്യക്തമായി പതിഞ്ഞിട്ടുണ്ട്. പ്രദേശത്തെ സമാധാനാന്തരീക്ഷവും മതസൗഹാർദവും തകർക്കാനുള്ള ഗൂഢലക്ഷ്യമാണ് സംഭവത്തിനു പിന്നിലെന്ന് പറയുന്നു. ഇടവകയുടെ പരാതിയിൽ പത്തനംതിട്ട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസം വാര്യാപുരം ഓർത്തഡോക്സ് ദേവാലയത്തിനു നേരെയും ഇത്തരത്തിൽ ആക്രമണം നടന്നിരുന്നു. പോലീസിന്റെ പെട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സംഭവത്തിൽ ഇടവക മാനേജിംഗ് കമ്മിറ്റി പ്രതിഷേധിച്ചു. വികാരി. ഫാ. ജോബിൻ പി. സജി, ട്രസ്റ്റി രാജ് ജോർജ്, സെക്രട്ടറി ഷാജി ജോർജ്, എന്നിവർ പ്രസംഗിച്ചു. ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സെറാഫിം, ഭദ്രാസന സെക്രട്ടറി ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ, ഫാ. എബി…
Read Moreഎരുമേലി ശബരി എയര്‍പോര്‍ട്ട് പദ്ധതിക്ക് വീണ്ടും കുരുക്ക് ; ചെറുവള്ളി എസ്റ്റേറ്റ് സർവേയ്ക്ക് സ്റ്റേ
കോട്ടയം: എരുമേലി ശബരി വിമാനത്താവളം നിര്‍മാണത്തിന് വീണ്ടും നിയമക്കുരുക്ക്. സ്ഥലം ഏറ്റെടുക്കുന്നിനു മുന്നോടിയായുള്ള സര്‍വേ നടപടികള്‍ ആരംഭിച്ചപ്പോഴാണ് വീണ്ടും ഹൈക്കോടതിയുടെ ഇടപെടല്‍. വിമാനത്താവളം നിര്‍മാണത്തിന് ബിലീവേഴ്സ് ചര്‍ച്ചിനു കീഴിലുള്ള അയന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കൈവശമുള്ള ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് ജൂലൈ ഒമ്പതിന് അന്തിമവിധി പറയുന്നതു വരെ എസ്റ്റേറ്റിലെ സര്‍വേ നടപടികള്‍ പാടില്ലെന്നാണ് കോടതി ഉത്തരവായിരിക്കുന്നത്. സര്‍ക്കാരിന് പറയാനുള്ളത് ജൂലൈ ഒമ്പതിനകം രേഖാമൂലം സമര്‍പ്പിക്കാനാണ് നിര്‍ദേശം.എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച സെക്ഷന്‍ 11 വിജ്ഞാപനത്തിനെതിരേയാണ് ബിലീവേഴ്സ് ചര്‍ച്ച് ഹൈക്കോടതിയെ സമീപിച്ചത്. വിമാനത്താവളത്തിന് വേണ്ട ഭൂമിയില്‍ 90 ശതമാനവും ചെറുവള്ളി എസ്റ്റേറ്റില്‍നിന്നാണ്. ശേഷിച്ച 300 ഏക്കര്‍ മാത്രമാണ് പുറത്തുനിന്നു വേണ്ടത്. എസ്റ്റേറ്റിന് പുറത്തുള്ള സ്ഥലങ്ങളുടെ സര്‍വേ നടത്തുന്നതില്‍ തടസമില്ല. സുപ്രീംകോടതിയിലെ അഭിഭാഷകന് അമിത് സിബലാണ് ബിലീവേഴ്സ് ചര്‍ച്ചിനു വേണ്ടി ഹാജരാകുന്നത്. വിമാനത്താവളത്തിനുവേണ്ടി പാരിസ്ഥിതിക ആഘാത പഠനം നടത്തിയത്…
Read Moreമഴ ദുരിതത്തിനൊപ്പം ആഫ്രിക്കന്‍ ഒച്ചിനെക്കൊണ്ട് പൊറുതിമുട്ടി കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങൾ
കോട്ടയം: വീട്ടിലും മുറ്റത്തും കൃഷിയിടങ്ങളിലും അഫ്രിക്കന്‍ ഒച്ചിനെക്കൊണ്ട് ജനം തോറ്റു. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഒച്ച് പെറ്റുപെരുകുകയാണ്. പച്ചപ്പ് അപ്പാടെ നശിപ്പിക്കാന്‍ ശേഷിയുള്ള ഈ കീടം വീടുകളിലേക്ക് ഇഴഞ്ഞുവരുന്നതും ദുരിതമായി.വിളകളടക്കം സസ്യങ്ങള്‍ തിന്നു നശിപ്പിക്കുക മാത്രമല്ല, കുടിവെള്ള സ്രോതസുകളിലും അടുക്കളയിലും എത്തി വിസര്‍ജ്യവും സ്രവവും കൊണ്ട് മലിനമാക്കുകയും ചെയ്യും. ആറു വര്‍ഷം മുതല്‍ പത്തു വര്‍ഷം വരെ ജീവിക്കുന്ന ഒച്ചുകള്‍ മുട്ടയിടുന്ന സമയമാണിത്. മുട്ടകള്‍ രണ്ടാഴ്ചകൊണ്ട് വിരിയും. ആറു മാസംകൊണ്ട് പ്രായപൂര്‍ത്തിയായി പുതിയ തലമുറ മുട്ടയിട്ടു തുടങ്ങും.വൈകുന്നേരം മുതല്‍ പുറത്തിറങ്ങി പുലര്‍ച്ചെ വരെ ചെടികള്‍ തിന്നുതീര്‍ക്കും. വാഴ, മഞ്ഞള്‍, കൊക്കോ, കാപ്പി, കമുക്, പച്ചക്കറികള്‍ എന്നിവയൊക്കെ കൂട്ടമായി തിന്നുതീര്‍ക്കും. റബര്‍ തോട്ടങ്ങളില്‍നിന്ന് ലാറ്റക്സ് വരെ അകത്താക്കും. തെങ്ങിന്റെ കൂമ്പ് തിന്നുതീര്‍ക്കും. ഇവ കുട്ടികളുടെ തലച്ചോറിനെ ബാധിക്കുന്ന ഈസ്നോഫിലിക് മെനിഞ്ചൈറ്റിസ് എന്ന രോഗത്തിന്റെ വാഹകരായതിനാല്‍ ജാഗ്രത വേണം.ഒച്ചിനെ സ്പര്‍ശിക്കുമ്പോള്‍…
Read More