വാകത്താനം: 20 വർഷത്തോളം ഒളിച്ചുനടന്ന പ്രതിയെ കണ്ടെത്തി കോടതിയിൽ ഹാജരാക്കി. 2005ൽ മുക്കുപണ്ടം പണയം വച്ചു തട്ടിപ്പ് നടത്തിയ കുമാരനല്ലൂർ പെരുമ്പായിക്കാട് ഫാത്തിമ മൻസിൽ സുധീർ എന്നയാളെയാണ് വാകത്താനം പോലീസ് കണ്ടെത്തിയത്. 2005ൽ തട്ടിപ്പ് നടത്തി കേസ് കോടതിയുടെ പരിഗണനയിലിരിക്കെ ജാമ്യത്തിലിറങ്ങി ഇയാൾ ഒളിവിൽ പോവുകയായിരുന്നു. പലയിടങ്ങളിലായി ഒളിവിൽ താമസിച്ച പ്രതി, തന്റെ 1989 എസ്എസ്എൽസി ബാച്ചിന്റെ 2025ൽ നടന്ന റീയുണിയനിൽ കോട്ടയത്ത് പങ്കെടുത്തവിവരം വാകത്താനം പോലീസ് സ്റ്റേഷനിലെ സിപിഒ പ്രതീഷ് പ്രസാദിന് ലഭിച്ചു. തുടരന്വേഷണത്തിൽ പാലക്കാട് നെല്ലിയാമ്പതിയിൽ വച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളജ്, കോട്ടയം മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സയിലിരുന്ന പ്രതിയെ കണ്ടത്തി. ഗുരുതര പരിക്കേറ്റ പ്രതിയെ പരിക്കു ഭേദമാവുന്നതു വരെ നിരീക്ഷിക്കുകയും കുമാരനല്ലൂർ ഭാഗത്തുനിന്ന് വാകത്താനം പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തുടർന്ന് മെഡിക്കൽ പരിശോധനയ്ക്കുശേഷം ചങ്ങനാശേരി ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ഇയാളുടെ…
Read MoreCategory: Kottayam
സംവരണം മറികടന്ന് വനിതാ മുന്നേറ്റം: സ്ഥാനാർഥികളിൽ 52.36% വനിതകൾ
പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരിൽ 52.36 ശതമാനം സ്ത്രീകൾ. ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും കോർപറേഷനുകളിലുമായി 23,562 സീറ്റുകളിൽ മത്സരിക്കുന്ന 75,632 സ്ഥാനാർഥികളിൽ 39,604 പേർ സ്ത്രീകളാണ്. 36,027 പുരുഷൻമാരും ട്രാൻസ്ജെൻഡർ വിഭാഗത്തിലെ ഒരാളുമാണ് മത്സരരംഗത്തുള്ളത്. 1994ലെ പഞ്ചായത്ത് രാജ് നഗരപാലിക നിയമത്തിന്റെ തുടര്‍ച്ചയായി 2010 മുതല്‍ സംസ്ഥാനത്തു നടപ്പാക്കിയ നിയമത്തെത്തുടർന്നാണ് വനിതകളുടെ മുന്നേറ്റം തദ്ദേശസ്ഥാപനങ്ങളില്‍ കണ്ടുതുടങ്ങിയത്. 2020ലെ സ്ഥാനാർഥികളിൽ 51.53 ശതമാനം സ്ത്രീകളായിരുന്നു. 38,566 സ്ത്രീകളും 36,269 പുരുഷൻമാരും ഒരു ട്രാൻസ്ജെൻഡറുമാണ് ജനവിധി തേടിയത്. ഇവരിൽ 12,017 സ്ത്രീകളും 9849 പുരുഷൻമാരും വിജയിച്ചു. ജില്ലാ പഞ്ചായത്തുകളിൽ 52.26 ശതമാനവും ബ്ലോക്ക് പഞ്ചായത്തുകളിൽ 54.37 ശതമാനവും ഗ്രാമപഞ്ചായത്തുകളിൽ 54.82 ശതമാനവും നഗരസഭകളിൽ 54.74 ശതമാനവും കോർപറേഷനുകളിൽ 54.34 ശതമാനവും വനിതാ ജനപ്രതിനിധികളുണ്ടായി. 1038 വനിതാ സ്ഥാനാർഥികൾ ഇത്തവണ കൂടിയിട്ടുണ്ട്. ജനറൽ സീറ്റുകളിൽപോലും വനിതകളെ പ്രമുഖ രാഷ്ട്രീയകക്ഷികളടക്കം സ്ഥാനാർഥികളാക്കിയിട്ടുണ്ട്. നിലവിലെ…
Read Moreപാഡി ഓഫീസർമാരും മില്ലുകാരും തമ്മിൽ ഒത്തുകളി; നെല്ലു സംഭരണം പാളുന്നു
അമ്പലപ്പുഴ: പാഡി ഓഫീസർമാരും മില്ലുകാരും തമ്മിൽ ഒത്തുകളി. ജില്ലയിൽ കർഷകരെ കണ്ണീരിലാഴ്ത്തി നെല്ല് സംഭരണം പാളുന്നു. സംഭരിച്ചാലുടൻ നെല്ലിന്റെ വില നൽകുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഈ പ്രഖ്യാപനമാണ് കടലാസിലൊതുങ്ങിയത്. കർഷകർ മാസങ്ങൾ നീണ്ട അധ്വാനത്തിനൊടുവിൽ കൊയ്തെടുക്കുന്ന ആയിരക്കണക്കിന് ക്വിന്റൽ നെല്ല് മില്ലുടമകളുടെ പിടിവാശിയെത്തുടർന്ന് കെട്ടിക്കിടക്കുന്നതോടെ കോടികളുടെ നഷ്ടമാണ് സംഭവിക്കുന്നത്. എന്നിട്ടും മില്ലുടമകൾക്കായി നിലകൊള്ളുകയാണ് ഉദ്യോഗസ്ഥർ. ഒരു മാസം മുൻപ് പുന്നപ്രയിൽ വെട്ടിക്കരി പാടശേഖരത്ത് കൊയ്ത്ത് പൂർത്തിയായി ആഴ്ചകൾക്കുശേഷമാണ് സംഭരണം നടന്നത്. സമാന ദുരവസ്ഥയാണ് ഇപ്പോൾ തകഴി കുന്നുമ്മയിലും കർഷകർ അനുഭവിക്കുന്നത്. താളത്തിനൊത്ത്ഇവിടെ രണ്ടാഴ്ച മുൻപ് കൊയ്ത്ത് പൂർത്തിയായെങ്കിലും ഇതുവരെ സംഭരണം നടന്നില്ല. റോഡരികിൽ കൂട്ടിയിട്ട ഒരു കോടിയിൽപ്പരം രൂപയുടെ നെല്ല് മഴയിൽ നശിക്കുമെന്ന ആശങ്കയിലാണ് കർഷകർ. മില്ലുടമകളുടെ താളത്തിനൊത്ത് ഉദ്യോഗസ്ഥർ നിൽക്കുന്നതാണ് നെൽ കർഷകരെ കണ്ണീരിലാഴ്ത്തുന്നത്. ഈർപ്പമില്ലാത്ത നല്ല നെല്ലിന് പോലും പത്തു കിലോയിലധികം കിഴിവാണ് മില്ലുടമകളുടെ…
Read Moreകൂട്ടബലാത്സംഗ കേസില്‍ ഒളിവില്‍ പോയയാള്‍ മൂന്നു വര്‍ഷത്തിനുശേഷം പിടിയില്‍
അടൂര്‍: കൂട്ടബലാത്സംഗ കേസില്‍ പ്രതി ചേര്ക്കപ്പെട്ടതിനേ തുടര്‍ന്ന് ഒളിവില്‍ പോയയാള്‍ മൂന്നു വര്‍ഷത്തിനു ശേഷം പോലീസ് പിടിയില്‍. നൂറനാട് പാലമേല്‍ കുളത്തും മേലേതില്‍ കൊച്ചു തറയില്‍ വീട്ടില്‍ ആര്. മനോജ് (35)നെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് കാരേക്കുടി ഭാഗത്തു നിന്നുമാണ് ഇയാളെ പിടികൂടിയത്. 2022 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഈ കേസില്‍ മൊത്തം അഞ്ച് പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ മൂന്നു പേരെ അതിവേഗ കോടതി മുന്‍പ് ശിക്ഷിച്ചിരുന്നു. ഇവര്‍ ഇപ്പോഴും ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണ്. ഒരാളെ കോടതി വെറുതെ വിട്ടു. എന്നാല്‍ മനോജിനെ പോലീസിനു പിടികൂടാന്‍ സാധിച്ചിരുന്നില്ല. ഒളിവില്‍പോയ ശേഷം മനോജ് സ്ഥിരമായി ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പര്‍ പോലും ഉപേക്ഷിച്ചിരുന്നു. ഒളിവില്‍ കഴിഞ്ഞ സമയം നാട്ടില്‍ ആരെയും വിളിക്കാന്‍ ശ്രമിച്ചതുമില്ല. ഇതിനിടയില്‍ പോലീസിന് തമിഴ്നാട് കാരേക്കുടി ഭാഗത്ത് മനോജ് ഉണ്ടെന്ന വിവരം…
Read Moreതെരെഞ്ഞെടുപ്പ് ആരവം മുഴങ്ങുമ്പോൾ ചായക്കൂട്ടുകളും ബ്രഷുമായി താരമായി പുന്നപ്രക്കാരൻ: ചുവരെഴുത്തിൽ ഓരോ വോട്ടും ഗോപീന്ദ്രന്‍..!
അമ്പലപ്പുഴ: ഫ്ലക്സും വിവിധ വർണ പോസ്റ്ററുകളും പ്രചാരണരംഗം കീഴടക്കിയെങ്കിലും ഗോപീന്ദ്രൻ ഇന്നും തെരെഞ്ഞെടുപ്പുരംഗത്ത് ചുവരെഴുത്തിൽ മുൻപന്തിയി. വിവിധ രാഷ്ട്രീയ പാർട്ടികളുടെ വോട്ട് അഭ്യർഥനയാണ് പുന്നപ്ര ചള്ളി സ്വദേശി ഗോപീന്ദ്രന്റെ കരവിരുതിൽ തെളിയുന്നത്. ഇദ്ദേഹത്തിന്റെ ഗോതര എന്ന തൂലിക നാമത്തിനും ഒരു കഥയുണ്ട്. നാലു പതിറ്റാണ്ടു മുമ്പ് പ്രവാസജീവിതം അവസാനിപ്പിച്ചു വീട്ടിലിരിക്കുമ്പോഴാണ് ഒരു തെരഞ്ഞെടുപ്പുസമയത്ത് സുഹ്യത്തുക്കളായ ഗോപീന്ദ്രൻ, തങ്കജി, രംഗനാഥ് എന്നിവർ ചേർന്നാണ് ഒരു പരസ്യകലാ സ്ഥാപനത്തിനു തുടക്കം കുറിച്ചത്. സുഹ്യത്തുക്കളുടെ പേരിന്റെ ആദ്യാക്ഷരം ചേർത്തപ്പോഴാണ് ഗോതരയെന്ന തൂലികാനാമം രൂപപ്പെട്ടത്. ഇതിനിടയിൽ തങ്കജിക്കു സർക്കാർ ജോലി കിട്ടി. രങ്കനാഥ് മറ്റ് ജോലികൾ തേടിപ്പോയി. എങ്കിലും ഗോപീന്ദ്രൻ ബാനറുകളും ചുവരെഴുത്തുമായി സജീവമായി തുടർന്നു. ഇന്ന് നാട്ടിലെ അറിയപ്പെടുന്ന ചുവരെഴുത്തുകാരനാണു ഗോപീന്ദ്രൻ. നാട്ടിലെങ്ങും തെരെഞ്ഞെടുപ്പ് ആരവം മുഴങ്ങുമ്പോഴും തന്നെ ഏൽപ്പിച്ച ജോലി തീർക്കാൻ ചുവരുകൾക്കു മുന്നിൽ ചായക്കൂട്ടുകളും ബ്രഷുമായി രാപകൽഭേദമന്യേ എഴുത്തുതുടരുകയാണ്…
Read Moreഎട്ടിന്റെ പണി തന്ന് മുട്ട: വില കുത്തനെ ഉയരുന്നു
കോട്ടയം: ക്രിസ്മസ് കേക്ക് വിപണി മുന്നില്‍ കണ്ട് തമിഴ്നാട്ടിലെ കോഴിഫാമുകള്‍ മുട്ട വില കുത്തനെ ഉയര്‍ത്തി. ഇതോടെ കേരളത്തില്‍ മുട്ടവില റിക്കാര്‍ഡിലേക്ക് കുതിച്ചു. വെള്ള കോഴിമുട്ട മൊത്ത വില തമിഴ്നാട്ടില്‍ ആറു രൂപ കടന്നതോടെ ഇവിടെ ചില്ലറ വില ഏഴര രൂപയായി. കേരളത്തിലെ തനി നാടന്‍ കോഴിമുട്ട ചില്ലറ വില 8.50 രൂപ വരെയെത്തി. താറാവുമുട്ട വിലയില്‍ വലിയ കയറ്റമില്ല. ചില്ലറവില മാസങ്ങളായി 10-11 നിരക്കിലാണ്. ഗള്‍ഫിലേക്കും വടക്കേ ഇന്ത്യയിലേക്കും തമിഴ്നാട്ടിലും കര്‍ണാടകയിൽനിന്നും മുട്ട കയറ്റുമതി വര്‍ധിച്ചതും വില കൂടാന്‍ കാരണമായി. നിലവിലെ വര്‍ധന തുടര്‍ന്നാല്‍ കോഴിമുട്ട വില ക്രിസ്മസിന് ഒന്‍പതു രൂപയിലെത്താമെന്നു വ്യാപാരികള്‍ പറയുന്നു. സ്കൂളുകളിലും അങ്കണവാടികളിലും മുട്ട പതിവായതും വില വര്‍ധനയ്ക്ക് മറ്റൊരു കാരണമായി. മുട്ട വില കൂടിയതോടെ മുട്ടക്കറിയ്ക്കും ഓംലറ്റിനും ബുള്‍സ് ഐക്കും രണ്ടു രൂപവരെ ഭക്ഷണക്കടകളില്‍ നിരക്ക് വര്‍ധിച്ചു. നാടന്‍മുട്ടയ്ക്കു വിപണിയില്ലകോട്ടയം:…
Read Moreമണ്ഡലകാലം: ഒരാഴ്ചയ്ക്കിടെ 350 ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍; 60 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസ്
ശബരിമല: മണ്ഡലകാലം ആരംഭിച്ചതുമുതല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്ക്വാഡുകള്‍ ഭക്ഷ്യ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് 350 പരിശോധനകള്‍ നടത്തി. ന്യൂനതകള്‍ കണ്ടെത്തിയ 60 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസ് നല്കി. 292 ഭക്ഷ്യ സാമ്പിളുകള്‍ ശേഖരിച്ച് ലാബില്‍ പരിശോധനയ്ക്കു വിധേയമാക്കി. ഭക്ഷ്യ സംരംഭകര്‍ക്ക് എട്ട് ബോധവത്കരണ പരിപാടികളും രണ്ട് ലൈസന്‍സ് രജിസ്ട്രേഷന് മേളകളും സംഘടിപ്പിച്ചു. മണ്ഡലകാലത്തോടനുബന്ധിച്ച് പ്രത്യേക സ്ക്വാഡിനെ രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. സന്നിധാനം, പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഭക്ഷ്യ സുരക്ഷാ സ്ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. അപ്പം, അരവണ എന്നിവയുടെ സുരക്ഷിതത്വവും ഗുണനിലവാരവും പരിശോധിക്കുന്നതിനായി സന്നിധാനത്ത് ലാബ് സജ്ജീകരിച്ച് പരിശോധനകളുണ്ട്. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ളാഹ, എരുമേലി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷ്യ സ്ഥാപനങ്ങള്‍ ഭക്ഷ്യ സുരക്ഷാ സ്ക്വാഡുകള്‍ പരിശോധന നടത്തി വരുന്നുണ്ട്.ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരാതികള്‍ 1800 425 1125 എന്ന ടോള്‍ ഫ്രീ നമ്പറില്‍…
Read Moreഅയ്യപ്പന്റെ സ്വര്‍ണം കട്ടവര്ക്കുള്ള മറുപടി തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കുമെന്ന് കെ.സി. വേണുഗോപാല്‍
ചേര്‍ത്തല: കേരളത്തെ സര്‍വനാശത്തിലേക്കു നയിച്ചതിനൊപ്പം അയ്യപ്പന്റെ സ്വര്‍ണവും കൊള്ളയടിച്ച സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും അവര്‍ക്കുള്ള മറുപടി കേരളത്തിലെ ജനങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ നല്‍കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. ചേര്‍ത്തല എന്‍എസ്എസ് യൂണിയന് ഹാളില്‍ നടന്ന യുഡിഎഫ് നഗരസഭാ തെരഞ്ഞെടുപ്പു കണ്‍വന്‍ഷനും സ്ഥാനാര്‍ഥി സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2026ല്‍ കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നും അതിനു മുന്നോടിയായി ചേര്‍ത്തല നഗരസഭയിലടക്കം മാറ്റങ്ങള്‍ തെളിയണം. നഗരത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം ഭരണപരാജയമായിരുന്നെന്നും കൃത്യമായ പദ്ധതികളോടെ നഗരത്തെ വികസനത്തിലേക്കു നയിക്കുന്ന പദ്ധതികളാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. ദേശീയപാത വികസനത്തില്‍ റെയില്‍വേ സ്റ്റേഷനുമുന്നിലടക്കം ചേര്‍ത്തലയോട് കുറ്റകരമായ അനാസ്ഥായാണു കാട്ടിയിരിക്കുന്നത്. യുഡിഎഫിന് അനുകൂല തരംഗമാണെല്ലായിടത്തുമെന്നും എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മറന്ന് ഓരോ പ്രവര്‍ത്തകനും യുഡിഎഫ് വിജയത്തിനായി രംഗത്തിറങ്ങണമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. യുഡിഎഫ് ജില്ലാ ചെയര്മാന് സി.കെ. ഷാജിമോഹന്‍ അധ്യക്ഷനായി. കെപിസിസി വൈസ്…
Read Moreനഗരത്തിലെ കൊലപാതകത്തിനു പിന്നില്‍ ലഹരിയും പണത്തര്ക്കവും; സംഭവം ഇന്നു പുലർച്ചെ നാലിന്
കോട്ടയം: നഗരമധ്യത്തിൽ ഇന്നു പുലര്‍ച്ചെയുണ്ടായ കൊലപാതകത്തിനു പിന്നിലും ലഹരി ഇടപാടാണെന്ന് പോലീസ്. കോട്ടയം നഗരസഭാ മുന്‍ കൗണ്‍സിലര്‍ വി.കെ അനില്‍കുമാറിന്റെ (ടിറ്റോ) മകന് അഭിജിത്തും കുത്തേറ്റു മരിച്ച ആദര്‍ശും തമ്മില്‍ ലഹരി ഇടപാടുകള്‍ ഉണ്ടായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ആദര്‍ശ് അഭിജിത്തിന്റെ പക്കല്‍ നിന്ന് 1,500 രൂപയുടെ എംഡിഎംഎ കടമായി വാങ്ങിയിരുന്നു. ഇത് കൂടാതെ അഭിജിത്തിന്റെ പക്കലുണ്ടായിരുന്ന സ്കൂട്ടര്‍ കോട്ടയം ശാസ്ത്രി റോഡിലെ ഒരു സ്ഥാപനത്തില്‍ അഭിജിത്തിന്റെ സുഹൃത്ത് മുഖാന്തിരം 10,000 രൂപയ്ക്ക് പണയം വയ്ക്കുകയും ചെയ്തിരുന്നു. ഇതേച്ചൊല്ലി അഭിജിത്തും ആദര്‍ശും തമ്മില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ ഫോണില്‍ വെല്ലുവിളിയും വഴക്കും ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഇന്നു പുലര്‍ച്ചെ നേരിട്ടെത്തിയപ്പോഴാണു തര്‍ക്കവും സംഘര്‍ഷവുമുണ്ടായത്. കുത്തേറ്റ ആദര്‍ശ് സംഭവ സ്ഥലത്തുതന്നെ മരിച്ചു. തുടര്‍ന്നു ബഹളം കേട്ട് ഓടിയെത്തിയവര്‍ ചേര്‍ന്ന് ആദര്‍ശിനെ മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു. അഭിജിത്ത് മോഷണം, ലഹരി…
Read Moreകോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു; നഗരസഭാ മുൻ കൗൺസിലറും മകനും കസ്റ്റഡിയിൽ
കോട്ടയം: സാമ്പത്തിക തർക്കത്തെ തുടർന്ന് കോട്ടയം മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. തോട്ടയ്ക്കാട് വാടകയ്ക്ക് താമസിക്കുകയായിരുന്ന പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദർശ് (23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കോട്ടയം നഗരസഭ മുൻ കൗൺസിലർ അനിൽകുമാറിനേയും (ടിറ്റോ) മകൻ അഭിജിത്തിനേയും പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി അനിൽകുമാറിന്റെ വീടിനു മുന്നിൽ വച്ചാണ് സംഭവം. അഭിജിത്തും കൊല്ലപ്പെട്ട ആദർശും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു. ആദർശും സുഹൃത്തുക്കളും അർധരാത്രിയോടെ അഭിജിത്തിന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കുകയായിരുന്നു. ഇത് സംഘർഷത്തിലെത്തുകയും അഭിജിത്ത് കത്തിയെടുത്ത് ആദർശിനെ കുത്തുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Read More