കോട്ടയം: മഴക്കാലം കോട്ടയം നഗരപ്രാന്തത്തിലും കുട്ടനാട്ടിലും താമസിക്കുന്ന ഒട്ടേറെപ്പേര്‍ക്ക് ദുരിതകാലമാണ്. ഒരു മാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ദുരിതം നിറഞ്ഞ ക്യാമ്പുകളിലേക്ക് പോകാന്‍ ഇവര്‍ നിര്‍ബന്ധിതരാകുന്നത്. കൂലിവേലക്കാരും ചെറുകിടക്കാരുമാണ് വെള്ളക്കെടുതിയുടെ ഇരകളായി ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തുന്നത്. വീട്ടിലുള്ള വിലപിടിച്ച സാധനകളും പാത്രങ്ങളും വെള്ളം കയറാത്തയിടങ്ങളില് സൂക്ഷിച്ചശേഷമാണ് വരവ്. ഇലക്ട്രോണിക് സാധനങ്ങള്‍ നനയാതെ സംരക്ഷിക്കുക ഏറെ ക്ലേശകരമാണ്. വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കുന്നവര്‍ക്കാണ് ഏറ്റവും ദുരിതം. തൊഴുത്തുകളില്‍ വെള്ളം കയറുന്നവര്‍ കാലികളെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ടാര്‍പോളിന്‍ കെട്ടി പാര്‍പ്പിക്കുകയാണ്. വെള്ളക്കെട്ട് രൂപംകൊണ്ടതോടെ ആടിനും പശുവിനും തീറ്റ ശേഖരിക്കുക ഏറെ ദുഷ്കരമായിരിക്കുന്നു. നായ, പൂച്ച, കോഴി എന്നിവയെ പരിപാലിക്കുന്നതും ഏറെ ദുരിതപൂര്‍ണം. ക്യാമ്പുകളില്‍ കഴിയുന്നതേറെയും കൂലിപ്പണിക്കാരായതിനാല്‍ പല കുടുംബങ്ങളും സാമ്പത്തിക ക്ലേശത്തിലാണ്. ക്യാമ്പുകളില്‍ പൊതുവായി തയാറാക്കുന്ന ഭക്ഷണമാണ് ഇവര്‍ക്ക് ഏക ആശ്രയം. കൊച്ചുകുട്ടികളും കിടപ്പുരോഗികളുമാണ് ക്യാമ്പുകളില്‍ ഏറ്റവും ദുരിതപ്പെടുന്നത്. ക്യാമ്പുകളില്‍നിന്ന് സ്കൂളുകളില്‍ പോകുന്ന…
Read MoreCategory: Kottayam
കണ്ണംപടി ആദിവാസിക്കോളനിയിൽ നീറ്റ് റാങ്ക്; ലിയോയുടെ സ്വപ്നം ആദിവാസി പിന്നാക്ക സമുദായങ്ങൾക്കിടയിൽ സേവനം ചെയ്യുകയെന്നത്
ഉപ്പുതറ: നീറ്റ് പരീക്ഷയിൽ 416 മാർക്ക് നേടി കണ്ണംപടി ആദിവാസി കോളനിയിൽ റാങ്ക് തിളക്കം. കണ്ണംപടി കിഴുകാനം പുത്തൻപുരയ്ക്കൽ പി.കെ. ലിയോ ആണ് അഭിമാന നേട്ടം കൈവരിച്ചത്. കണ്ണംപടി ആദിവാസിക്കുടിയിൽനിന്ന് ഡോക്ടറാകാനൊരുങ്ങുന്ന ആദ്യത്തെ പുരുഷ വിദ്യാർഥിയാണ് ലിയോ. ഓൾ ഇന്ത്യാതലത്തിൽ യോഗ്യത നേടിയ 15,000 വിദ്യാർഥികളിൽ 2441 -ാം റാങ്കാണ് ലിയോയിക്ക്. ഇവിടെനിന്ന് രണ്ടുപേർ മെഡിസിൽ ബിരുദം നേടിയിട്ടുണ്ടെങ്കിലും ഇരുവരും പെണ്‍കുട്ടികളാണ്.കണ്ണംപടി കിഴുകാനം പുത്തൻപുരയ്ക്കൽ പി.കെ. കുമാരന്റെയും സിജിമോളുടെയും മൂന്നു മക്കളിൽ മൂന്നാമത്തെ മകനാണ് ലിയോ. പിതാവ് കൃഷിക്കാരനും പ്രേഷിത പ്രവർത്തകനുമാണ്. ആദിവാസി പിന്നാക്ക സമുദായങ്ങൾക്കിടയിൽ സേവനം ചെയ്യുകയാണ് ലിയോയുടെ സ്വപ്നം. മാട്ടുത്താവളം സെന്റ് സെബാൻ സ്കൂൾ, മേരികുളം മരിയൻ സ്കൂൾ, ജവഹർ നവോദയ വിദ്യാലയം എന്നിവിടങ്ങളിലായിരുന്നു പഠനം. പട്ടികവർഗ വകുപ്പിന്റെ സ്കോളർഷിപ്പോടെ എറണാകുളത്തുള്ള സ്വകാര്യ സ്ഥാപനത്തിലാണ് നീറ്റ് പരിശീലനം. മൂത്ത സഹോദരൻ ഫ്രെഡി സിഎ വിദ്യാർഥിയാണ്.…
Read Moreസീതയുടെ മരണം: ഫോറൻസിക് സംഘം വനത്തിനുള്ളിൽ പരിശോധന നടത്തി; തന്നെ വനംവകുപ്പ്കള്ളക്കേസിൽ കുടുക്കുന്നെന്ന് ബിനു
പീരുമേട്: വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി സ്ത്രീ സീത (42)യുടെ മരണവുമായി ബന്ധപ്പെട്ട് പോലീസും ഫോറൻസിക് വിഭാഗവും വനത്തിനുള്ളിൽ പരിശോധന നടത്തി. പ്ലാക്കതടത്തിൽനിന്നു മൂന്ന് കിലോമീറ്റർ ഉൾവനത്തിൽ എത്തിയാണ് പോലീസും ഫോറൻസിക് സംഘവും പരിശോധന നടത്തിയത്. ആനയുടെ ആക്രമണത്തിലാണ് സീത മരിച്ചതെന്നു ഭർത്താവ് പറയുന്പോൾ കൊലപാതകമാണെന്നാണ് മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയ പീരുമേട് താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെ നിഗമനം. ഇതോടെ വിവാദമായ വിഷയത്തിലാണ് ഇപ്പോൾ പോലീസ്, ഫോറൻസിക് സംഘങ്ങൾ പരിശോധന നടത്തുന്നത്. സംഭവം നടന്ന വനത്തിനുള്ളിലെ മീൻമുട്ടി അരുവിക്ക് സമീപത്തുനിന്നും ഫോറൻസിക് സംഘം ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. തന്നെ കള്ളക്കേസിൽ കുടുക്കാൻ വനംവകുപ്പ് ശ്രമിക്കുന്നതായി സീതയുടെ ഭർത്താവ് ബിനു ആരോപിക്കുന്നു. സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ ബിനുവിന്റെയും സീതയുടെയും ഒപ്പം കാട്ടിലുണ്ടായിരുന്ന ഇവരുടെ 13-ഉം 14-ഉം വയസുള്ള മക്കളിൽനിന്ന് പോലീസ് വീണ്ടും മൊഴിയെടുക്കും. ബിനു ഇപ്പോഴും പോലീസ് നിരീക്ഷണത്തിലാണ്.
Read Moreമഴക്കാലമെത്തി; ഇരുട്ടിന്റെ മറപറ്റി മോഷ്ടാക്കളും; തമിഴ്നാട്ടിൽ നിന്നു തിരുട്ടു സംഘങ്ങളും
തൊടുപുഴ: മഴക്കാലത്ത് ഇരുട്ടിന്റെ മറപറ്റിയെത്തുന്ന കള്ളന്മാര് ഇത്തവണയും ജില്ലയില്‍ വിഹരിച്ചു തുടങ്ങി. കാലവര്‍ഷക്കെടുതികളും പകര്‍ച്ചവ്യാധികളും തലവേദന സൃഷ്ടിക്കുന്ന സമയത്താണ് മറ്റൊരു ഭീഷണിയായി കവര്‍ച്ചക്കാരും രംഗത്തെത്തുന്നത്. നാട്ടിലും മറുനാട്ടിലുമുള്ള തസ്കര സംഘങ്ങള്‍ പലപ്പോഴും മോഷണത്തിനു തെരഞ്ഞെടുക്കുന്നതും മഴക്കാലമാണ്. തകര്‍ത്തു പെയ്യുന്ന മഴയില്‍ സര്‍വതും മറന്ന് ആളുകള്‍ മൂടിപ്പുതച്ചുറങ്ങുമ്പോള്‍ കവര്‍ച്ചക്കാര്‍ വീടുകള്‍ ലക്ഷ്യം വച്ചെത്തും. റോഡുകള്‍ നേരത്തേ വിജനമാകുന്നതും വീട്ടുകാര്‍ നേരത്തേ ഉറങ്ങുന്നതുമെല്ലാം ഇവര്‍ക്ക് തുണയാകുകയാണ്.കാലവര്‍ഷം ആരംഭിച്ചപ്പോള്‍തന്നെ റിപ്പോര്‍ട്ട് ചെയ്യുന്ന കവര്‍ച്ചക്കേസുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ജില്ലയില്‍ മാത്രം ചെറുതും വലുതുമായ ഒരു ഡസനോളം മോഷണക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ അടിമാലിയില്‍ കാന്‍സര്‍ബാധിതയായ വീട്ടമ്മയെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയതാണ് ഏറെ വാര്‍ത്താപ്രധാന്യം നേടിയത്. എന്നാല്‍ ഒരാഴ്ച പിന്നിടുമ്പോഴും പ്രതിയെക്കുറിച്ച് സൂചനകളില്ലാതെ അന്വേഷണസംഘം വലയുകയാണ്. ഇതിനു പുറമേ ബുധനാഴ്ചയും മേഖലയില്‍ മോഷണക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പിന്നാലെ കട്ടപ്പനയിലും ഒട്ടേറെ വീടുകളില്‍…
Read Moreഅതിശക്ത മഴയ്ക്കു സാധ്യത; 17 വരെ ഓറഞ്ച് അലര്‍ട്ട്; ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ രാത്രികാല യാത്രാനിരോധനം
കോട്ടയം: അതിശക്ത മഴയ്ക്കു സാധ്യതയുള്ളതിനാല്‍ 17 വരെ കോട്ടയം ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ രാത്രികാല യാത്രാനിരോധനം കോട്ടയം: ജില്ലയില്‍ മഴ തുടരുന്നതിനാലും വരും ദിവസങ്ങളില്‍ അതിശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നതിനാലും ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍ക്കല്ല് എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട -വാഗമണ്‍ റോഡിലെ രാത്രികാല യാത്രയും 15 വരെ നിരോധിച്ചു. ഖനനം നിരോധിച്ചു കോട്ടയം: ജില്ലയില്‍ മഴ തുടരുന്നതിനാലും വരുംദിവസങ്ങളില്‍ അതിശക്തമായ മഴ മുന്നറിയിപ്പു ലഭിച്ചിരിക്കുന്നതിനാലും 15 വരെ ജില്ലയില്‍ എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങളും നിരോധിച്ചു.
Read Moreസഹപ്രവർത്തകരുടെ നഗ്നദൃശ്യം പകർത്തിയ സംഭവം; ഒളിക്കാമറ സ്ഥാപിച്ച പോലീസുകാരനെ പിരിച്ചുവിട്ടേക്കും
ഇടുക്കി: വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ വസ്ത്രം മാറാന്‍ ഉപയോഗിക്കുന്ന മുറിയിലും പോലീസ് ക്വാര്‍ട്ടേഴ്സിലെ ശുചിമുറിയിലുമടക്കം ഒളിക്കാമറ സ്ഥാപിച്ചു നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ പോലീസുകാരനെതിരേ കടുത്ത വകുപ്പുതല നടപടിക്കു സാധ്യത. ഇയാളെ സര്‍വീസില്‍ നിന്നു പിരിച്ചു വിടുന്നതുള്‍പ്പെടെയുള്ള നടപടിയുണ്ടായേക്കുമെന്നാണ് സൂചന. പോലീസ് സേനയ്ക്ക് വലിയ നാടക്കേടുണ്ടാക്കിയ സംഭവമായതിനാല്‍ ഇയാള്‍ക്കെതിരേ കടുത്ത നടപടി വേണമെന്ന ആവശ്യമാണ് വകുപ്പില്‍ തന്നെ ഉയരുന്നത്. വണ്ടിപ്പെരിയാര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കെ.എസ്. വൈശാഖിനെയാണ് ഇടുക്കി സൈബര്‍ സെല്‍ പിടികൂടിയത്. പ്രതിയെ ഇന്നു തന്നെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പു നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. നിലവില്‍ ഇയാളെ സര്‍വീസില്‍ നിന്നു സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.ക്വാര്‍ട്ടേഴ്സിന്റെ വിവിധ ഭാഗങ്ങളിലായി നാല് കാമറകള്‍ സ്ഥാപിച്ച വൈശാഖ് ഇയാളുടെ മൊബൈല്‍ ഫോണിലേക്കു കാമറകള്‍ ലിങ്ക്ചെയ്തിരുന്നു. ഇയാള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സിനു സമീപത്തു തന്നെയാണ് കാമറകള്‍ സ്ഥാപിച്ച ക്വാര്‍ട്ടേഴ്സും. അടച്ചു പൂട്ടാത്ത ക്വാര്‍ട്ടേഴ്സില്‍…
Read Moreനാട് കീഴടക്കി ആഫ്രിക്കന്‍ ഒച്ച്; കര്‍ഷകര്‍ ആശങ്കയില്‍; പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് കൃഷി വകുപ്പ്
പാലാ: മഴക്കാലമെത്തിയതോടെ ആഫ്രിക്കന്‍ ഒച്ച് പെരുകുന്നതു കര്‍ഷകര്‍ക്ക് ആശങ്കയായി. ഭരണങ്ങാനം, മീനച്ചില്‍, ഏഴാച്ചേരി, കരൂര്‍, കാനാട്ടുപാറ തുടങ്ങിയ പ്രദേശങ്ങളിലാണ് ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം വര്‍ധിച്ചുവരുന്നത്. കപ്പ, വാഴ, കമുക്, പച്ചക്കറികള്‍, ചേന, ചെടികള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള കൃഷികള്‍ ഒച്ചുകള്‍ തിന്നു നശിപ്പിക്കുന്നുണ്ട്. മീനച്ചിലാറിന്റെയും ളാലം തോടിന്റെയും തീരങ്ങളിലാണ് ആഫ്രിക്കന്‍ ഒച്ചുകള്‍ കൂടുതലും കണ്ടുവരുന്നത്.രണ്ടു വര്‍ഷംമുമ്പ് ഭരണങ്ങാനം പഞ്ചായത്തിലെ അറവക്കുളം പ്രദേശത്താണ് ആഫ്രിക്കന്‍ ഒച്ചിന്റെ സാന്നിധ്യം വന്‍തോതില്‍ കണ്ടെത്തിയത്. തുടര്‍ന്നു മീനച്ചില്‍ പഞ്ചായത്തിന്റെ തീരഭാഗങ്ങളിലേക്ക് പടരുകയായിരുന്നു. വേനല്‍ക്കാലത്ത് ഇവയുടെ ശല്യം കുറവാണ്. ഭരണങ്ങാനം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ ഇവയെ നശീകരിക്കുന്നതിനു നടപടികളെടുത്തിരുന്നു. സമീപകാലത്ത് മഴ ശക്തമായതോടെ ആറിന്റെയും തോടുകളുടെയും സമീപ പ്രദേശങ്ങളിലെ ചപ്പുചവറുകള്‍ കൂടിക്കിടക്കുന്ന ഭാഗങ്ങളില്‍ ഒച്ചുകളെ കണ്ടു തുടങ്ങുകയായിരുന്നു. പിന്നീട് മറ്റു സ്ഥലങ്ങളിലേക്ക് പടര്‍ന്നു. വീടുകള്ക്കുള്ളിലേയ്ക്കും ഇവ കടന്നുതുടങ്ങിയത് പലവിധമുള്ള രോഗസാധ്യതയും വര്‍ധിപ്പിച്ചിട്ടുണ്ട്. നടപടി വേണം…
Read Moreകോട്ടയത്ത് മലേറിയ; കടനാട് പഞ്ചായത്തിലെ വീട്ടമ്മയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്; രോഗം പരത്തുന്നത് അനോഫെലിസ് കൊതുകുകൾ
കടനാട്: ജില്ലയിൽ മലേറിയ സ്ഥിരീകരിച്ചു. പാലാ കടനാട് പഞ്ചായത്തിലെ മാനത്തൂർ വാർഡിലാണ് മലേറിയ സ്ഥിരീകരിച്ചത്. മലയോര മേഖലയായ പാട്ടത്തിപ്പറമ്പ് ഉണ്ണിക്കനോലി ഭാഗത്തെ വീട്ടമ്മയ്ക്കാണ് രോഗബാധ. ഇവർ ഒരാഴ്ചയായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കോട്ടയത്തെ മലേറിയ നിയന്ത്രണ അഥോറിറ്റി അധികൃതർ സ്ഥലത്തെത്തി കൊതുകുകളുടെ ഉറവിട നശീകരണത്തിനായി സ്പ്രേയിംഗ് നടത്തി. കടനാട് പിഎച്ച്സി, ഉള്ളനാട് സിഎച്ച്സി എന്നിവിടങ്ങളിൽനിന്നുള്ള ആരോഗ്യവകുപ്പ് അധികൃതർ എത്തി പരിസരവാസികൾ ഉൾപ്പെടെ അൻപതോളം പേരുടെ രക്തസാമ്പിൾ ശേഖരിച്ച് പരിശോനധയ്ക്ക് അയച്ചിട്ടുണ്ട്. കൂടാതെ പഞ്ചായത്ത് ആരോഗ്യവിഭാഗം കഴിഞ്ഞ ദിവസം പ്രദേശത്ത് ഫോഗിംഗും നടത്തി. ഇരുപതോളം കുടുംബങ്ങൾ താമസിക്കുന്ന മേഖലയിൽ ഒരാളിലാണ് രോഗബാധ കണ്ടെത്തിയത്. അനോഫെലിസ് കൊതുകുകളാണ് മലേറിയ പരത്തുന്നത്. വിട്ടുമാറാത്ത പനിയാണ് രോഗലക്ഷണം. രോഗബാധിതയുടെ വീടുപണിക്കെത്തിയ ഇതരസംസ്ഥാന തൊഴിലാളികളിൽനിന്നാണ് ഇവർക്ക് പനിബാധ ഉണ്ടായതെന്നാണ് പറയുന്നത്. ഇവരുടെ കൂട്ടത്തിൽപ്പെട്ട തൊഴിലാളികളുടെയും രക്തസാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. റബർ തോട്ടങ്ങളും കൈതകൃഷിയും വ്യാപകമായുള്ള…
Read Moreസർ സിപിയെ നാടുകടത്തിയ നാടാണ് കേരളം; ജില്ലാ കളക്ടർക്ക് എതിരേ രൂക്ഷവിമർശനവുമായി സിപിഎം ജില്ലാ സെക്രട്ടറി
പീരുമേട്: ജില്ലാ കളക്ടർക്കെതിരേ വീണ്ടും രൂക്ഷ വിമർശനവുമായി സിപിഎം ജില്ലാ സെക്രട്ടറി സി.വി.വർഗീസ്.കൈയേറ്റം ഒഴിപ്പിക്കലിന്റെ പേരിൽ പീരുമേട്ടിൽ ജില്ലാ ഭരണകൂടം നിർമാണ നിരോധനം ഏർപ്പെടുത്തിയതിനെതിരേ സിപിഎം സംഘടിപ്പിച്ച പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർ സിപിയെ നാടുകടത്തിയ നാടാണ് കേരളമെന്ന് കളക്ടർ മനസിലാക്കുന്നത് നല്ലതായിരിക്കും.എക്കാലവും തങ്ങൾ ഒരു സർവാധിപതിയായിരിക്കുമെന്ന് കരുതുന്ന ധിക്കാരികളായ ഉദ്യോഗസ്ഥർക്ക് ചരിത്രം ഒരിക്കലും മാപ്പ് നൽകിയിട്ടില്ലെന്ന് കളക്ടർ മനസിലാക്കണമെന്നും സി.വി. വർഗീസ് പറഞ്ഞു.
Read Moreവൈക്കം, കടുത്തുരുത്തി മേഖലകളിൽ മോഷണം പെരുകുന്നു: പോലീസ് നിഷ്ക്രിയരാണെന്നു പരാതി
കടുത്തുരുത്തി: വൈക്കം, കടുത്തുരുത്തി മേഖലകളിലെ വിവിധ പ്രദേശങ്ങളില്‍ മോഷണം വ്യാപകമാകുന്നു. കഴിഞ്ഞ രണ്ടു മാസങ്ങളായി പ്രദേശത്ത് അടിക്കടി മോഷണങ്ങള്‍ പെരുകുകയാണ്. പണവും സ്വര്‍ണവും വാഹനങ്ങളും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ നഷ്ടപ്പെടുന്നവര്‍ ഏറെയാണ്. മോഖലയിൽ അടിക്കടി മോഷണങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും പോലീസ് നിഷ്ക്രിയരാണെന്ന പരാതി വ്യാപകമാണ്. കഴിഞ്ഞ മേയ് 31ന് രാത്രിയില്‍ മാന്‍വെട്ടം നെടുതുരുത്തിമ്യാലില് എന്‍.ജെ. ജോയിയുടെ വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന 32 പവന് സ്വര്‍ണവും 25,000 രൂപയും മോഷ്ടണം പോയതാണ് ഒടുവിലത്തെ സംഭവം. ജോയിയും ഭാര്യ ലിസിയും മകള്‍ ജൂലിയുടെ ചികിത്സയ്ക്കായി ഏറ്റുമാനൂര്‍ കാരിത്താസ് ആശുപത്രിയില്‍ പോയസമയത്തായിരുന്നു മോഷണം. കടുത്തുരുത്തി മാന്നാര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ ചുറ്റമ്പലത്തിന് മുകളില്‍ സ്ഥാപിച്ചിരുന്ന താഴികക്കുടത്തില ഗോളകത്തിന്റെ ഒരു ഭാഗവും ഓട്ട് ഉരുളിയും കഴിഞ്ഞ മേയ് 16ന് രാത്രി മോഷണം പോയി. ചുറ്റുവിളക്കിന്റെ വിളക്കുമാടത്തില്‍ ചവിട്ടിയാണ് മോഷ്ടാവ് അകത്ത് കയറിയത്.…
Read More