കോഴിക്കോട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പി.വി. അന്‍വറിന് ഒരു സാഹചര്യത്തിലും പിന്തുണ നല്കാന് പാര്‍ട്ടി തീരുമാനിച്ചിരുന്നില്ലെന്ന ആം ആദ്മി പാര്‍ട്ടി നേതാവ് ഷെല്ലി ഒബ്റോയിയുടെ പ്രതികരണം ചര്‍ച്ചയാവുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി അന്‍വര്‍ നല്കിയ പത്രിക തള്ളിപ്പോവുകയും സ്വതന്ത്ര സ്ഥാനാര്‍ഥിയായി നല്കിയ പത്രിക സാധുവാകുകയും ചെയ്തതിനിടെയാണ് ഡല്‍ഹിയിലെ എഎപി നേതാവ് ചാനല്‍ പ്രവര്‍ത്തകരോട് ഈ വിഷയത്തില്‍ പ്രതികരിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായോ സ്വതന്ത്ര സ്ഥാനാര്‍ഥിയായോ അന്‍വറിനെ പാര്‍ട്ടി പിന്തുണക്കില്ല. സ്വതന്ത്രനായി മത്സരിച്ചാലും പി.വി അന്‍വറിനെ പിന്തുണക്കേണ്ട ആവശ്യമില്ലെന്നും ഷെല്ലി ഒബ്റോയ് ഒരു സ്വകാര്യ ചാനലിനോടു വ്യക്തമാക്കി.
Read MoreCategory: Kozhikode
500 കോടിയുടെ ആസ്തിയുണ്ടെങ്കിലും ഒരിഞ്ച് ഭൂമി പോലും വില്ക്കാന് കഴിയില്ല; പൈസയില്ല; പി.വി. അന്‍വറിന്റെ വിലാപം വീണ്ടും
കോഴിക്കോട്: തന്റെ കൈയിൽ പൈസയില്ലെന്ന വിലാപം സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ ട്രോളുകള്‍ക്കും പരിഹാസങ്ങള്‍ക്കും കാരണമായതിനിടെ വീണ്ടും ആ വിഷയത്തില്‍ പ്രതികരിച്ച് നിലപാട് പി.വി. അന്‍വര്‍. തനിക്ക് ഇപ്പോഴും 500 കോടിയുടെ ആസ്തിയുണ്ടെങ്കിലും ഒരിഞ്ച് ഭൂമി പോലും വില്ക്കാന് കഴിയില്ല. എല്ലാം മിച്ചഭൂമിയില്‍ ഉള്‍പ്പെടുത്തി കേസില്‍ പെടുത്തിയിരിക്കുകയാണ്. പൈസ ഇല്ല എന്നത് സത്യമാണ്. കൈയില്‍ ഉണ്ടായിരുന്നത് 25,000 രൂപ മാത്രമാണ്. മത്സരിക്കാന്‍ പണമില്ല എന്നത് വസ്തുതയാണ്. ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് താനൊരു വേദനിക്കുന്ന, നിര്‍ധനനായ കോടീശ്വരനാണെന്ന് പി.വി. അന്‍വര്‍ ആവര്‍ത്തിച്ചത്. ഷര്‍ട്ട് അലക്കി തേക്കാന്പോലും കാശില്ലെന്ന തരത്തില്‍ പി.വി. അന്‍വര്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയ്ക്കു ശേഷമാണ് നാമനിര്‍ദേശ പത്രികയോടൊപ്പം നല്കിയ സത്യവാംഗ് മൂലത്തില്‍ തനിക്ക് കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ടെന്നു അദേഹം വെളിപ്പെടുത്തിയത്. അന്‍വറിനെ ട്രോളി കൊല്ലാന്‍ ഇതിനേക്കാള്‍ വലിയൊരു വിഷയം കിട്ടാനില്ലെന്ന തരത്തിലാണ് സാമൂഹ്യ മാധ്യമങ്ങളിലെ ആഘോഷം.
Read Moreപ്രായം 24, സ്ഥിരം കുറ്റവാളി; ആശുപത്രിയില്‍നിന്ന് ഓടി രക്ഷപ്പെട്ട കാപ്പ കേസ് പ്രതി പി ടിയില്‍
കോഴിക്കോട്: പോലീസ് അറസ്റ്റ് ചെയ്തു ദേഹപരിശോധനക്കായി ആശുപത്രിയിലേക്കു കൊണ്ടുപോകവേ ചാടിപ്പോയ പ്രതി ഇന്നു പുലര്‍ച്ചെ പിടിയില്‍. കോഴിക്കോട് മുഖദാര്‍ സ്വദേശി അറക്കല്തൊടുക വീട്ടില്‍ അജ്മല്‍ ബിലാലി(24)നെ യാണ് മലപ്പുറം പുളിക്കലില്‍ പോലീസ് പിടികൂടിയത്. ഇന്നലെ വൈകുന്നേരമാണു സംഭവം. ആശുപത്രിയില്‍നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. കാപ്പ നിയമപ്രകാരം അജ്മല്‍ ബിലാലിനെ നാടുകടത്തിയിരുന്നു. നിയമം ലംഘിച്ച് കോഴിക്കോട് ജില്ലയില്‍ തിരിച്ചെത്തിയതിനാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചെമ്മങ്ങാട് പോലീസ് സ്റ്റേഷന് പരിധിയിലെ അറിയപ്പെടുന്ന റൗഡിയാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ പേരില്‍ കോഴിക്കോട് ജില്ലയിലെ ചെമ്മങ്ങാട്, ടൗണ്‍, മെഡിക്കല്‍ കോളജ്, ചേവായൂര്‍, പന്നിയങ്കര, കസബ, നടക്കാവ് പോലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകളുണ്ട്. സ്ഥിരം കുറ്റവാളിയായ ഇയാളെ ഒരു വര്‍ഷത്തേക്കു ജില്ലയില്‍ പ്രവേശിക്കുവാനോ മറ്റു കേസുകളില്‍ ഉള്‍പ്പെടുവാനോ പാടില്ല എന്ന നിബന്ധനയോടെയാണു കാപ്പ നിയമപ്രകാരം നാടു കടത്തിയത്. എന്നാല്‍ പ്രതി നിയമം ലംഘിച്ച് ജില്ലയില്‍ പ്രവേശിക്കുകയായിരുന്നു.
Read Moreനാമനിർദേശ പത്രിക തള്ളിയ സാഹചര്യം; പി.വി. അൻവറിന് ആം ആദ്മി പിന്തുണയില്ല
കോഴിക്കോട്: നിലമ്പൂരിൽ പി.വി. അൻവറിന് ആം ആദ്മി പിന്തുണയില്ല. അന്‍വറിനെ സ്ഥാനാര്‍ഥിയാക്കി തൃണമൂൽ കോൺഗ്രസ് നല്കിയ നാമനിർദേശ പത്രിക തള്ളിയ സാഹചര്യത്തിലാണ് തീരുമാനം.ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു. അൻവർ രൂപീകരിച്ച ജനാധിപത്യ പ്രതിപക്ഷ പ്രതിരോധ മുന്നണിയിലും ഭാഗമാകേണ്ടതില്ലെന്നാണ് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജരിവാൾ പാർട്ടി സംസ്ഥാന നേതാക്കൾക്ക് നൽകിയിരിക്കുന്ന നിർദേശം. ഉപതെരഞ്ഞെടുപ്പിൽ ആരെയും പിന്തുണയ്ക്കേണ്ടതില്ലെന്നാണ് ആം ആദ്മി പാർട്ടി ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തിനു നിർദേശം നൽകിയിരിക്കുന്നത്. തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാനഘടകം കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് കാണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ പി.വി. അൻവറിന്റെ ഒരു പത്രിക തള്ളിയത്. തൃണമൂല്‍ സ്ഥാനാര്‍ഥി എന്ന നിലയിലാണ് അന്‍വറിന് നേരത്തെ ആം ആദ്മി പിന്തുണ പ്രഖ്യാപിച്ചിരുന്നത്.
Read Moreയുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്; ഒരാള്‍ പിടിയില്‍; സംഘാംഗങ്ങള്‍ക്കായി അന്വേഷണം
കോഴിക്കോട്: കൊടുവള്ളിയില്‍നിന്ന് അന്നൂസ് റോഷന് എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി മൂന്നു ദിവസത്തിനുശേഷം കാറില്‍ കൊണ്ടുവന്ന് ഇറക്കിവിട്ട കേസില്‍ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. യുവാവിനെ തട്ടിക്കൊണ്ടുപോകാനായി വീട്ടില്‍ ബൈക്കിലെത്തെിയ രണ്ടു പേരില്‍ ഒരാളായ കൊണ്ടോട്ടി സ്വദേശി മുഹമ്മദ് നിയാസിനെയാണ് ഇന്നലെ രാത്രി കര്‍ണാടകയില്‍നിന്ന് കോഴിക്കോട്ടേക്ക് വരുന്നവഴി കല്‍പ്പറ്റയില്‍നിന്ന് പോലീസ് പിടികൂടിയത്. കൊടുവള്ളി ഇന്‍സ്പെക്ടര്‍ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ജ്യേഷ്ഠന്റെ വിദേശത്തെ സാമ്പത്തിക ഇടപാടിന്റെ പേരിലുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് കൊടുവള്ളിക്കടുത്ത് കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടില്‍ അബ്ദുല്‍ റഷീദിന്റെ മകന് അന്നൂസ് റോഷനെ (21) അഞ്ചുദിവസം ബന്ദിയാക്കിയത്. തട്ടിക്കൊണ്ടുപോയ അന്നൂസിനെ ആദ്യം കൊണ്ടോട്ടിയിലെത്തിക്കുകയും പിന്നീട് രണ്ടാം ദിവസം മൈസൂരുവിലെ ഉള്‍പ്രദേശത്തെ ഒരു കെട്ടിടമുറിയില്‍ തടങ്കലിലാക്കുകയുമായിരുന്നു. പിന്നീട് അന്നൂസിനെ മുറിയില്‍നിന്ന് പുറത്തിറക്കി മൈസൂരുവില്‍നിന്ന് പെരിന്തല്‍മണ്ണയിലേക്ക് ടാക്സിയില്‍ കൊണ്ടുവന്നു. രണ്ടുപേര്‍ കാറില്‍ ഒപ്പമുണ്ടായിരുന്നു. കോയമ്പത്തൂര്‍ കഴിഞ്ഞ് കേരള അതിര്ത്തിയെത്തുന്നതിനു മുന്‍പേ ഇവർ ഇരുവരും…
Read Moreമുസ്ലിം ലീഗിനും മതിയായി; പറയുന്നത് കോണ്‍ഗ്രസ് കേള്‍ക്കുന്നില്ല; വി.ഡി. സതീശന് മുന്‍ നേതാക്കളുടെ മാതൃക പിന്തുടരുന്നില്ല
കോഴിക്കോട്: പഴയ സമവായരീതികളില് നിന്നു കോണ്‍ഗ്രസ് നേതൃത്വം മാറിയെന്നും മുസ്ലിം ലീഗിന്റെ അഭിപ്രായങ്ങള്‍ക്കു പഴയപോലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍നിന്നു പിന്തുണ ലഭിക്കുന്നില്ലെന്നും മുസ്ലിം ലീഗ് നേതാക്കള്‍.ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ കാലഘട്ടത്തിലുണ്ടായ രീതികളല്ല ഇപ്പോഴുണ്ടാകുന്നത്. എല്ലാവരെയും ചേര്‍ത്തുനിര്‍ത്തുക എന്ന നിലപാടില്‍നിന്നു കോണ്‍ഗ്രസ് നേതൃത്വം പിന്നോട്ടുപോകുന്നതായും ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് യോഗത്തില്‍ വിമര്‍ശനമുണ്ടായി. വി.ഡി. സതീശന്റേത് ഏകാധിപത്യ പ്രവണതയെന്ന് ലീഗ് യോഗത്തിൽ വിമർശനമുയർന്നു. വി.ഡി. സതീശന് മുന്‍ നേതാക്കളുടെ മാതൃക പിന്തുടരുന്നില്ല. പി.വി. അൻവർ വിഷയം നീട്ടിക്കൊണ്ടുപോയി വഷളാക്കിയെന്ന് യോഗത്തിൽ അഭിപ്രായം ഉയർന്നു. മുസ്ലിം ലീഗിന് ഒരുകാലത്തുമില്ലാത്ത അവഗണനയാണ് കോണ്ഗ്രസിൽനിന്നുണ്ടാകുന്നതെന്ന് കെ.എം. ഷാജി, എം.കെ. മുനീർ തുടങ്ങിയവരടക്കമുള്ള പ്രധാന നേതാക്കളാണ് വിമർശനം ഉന്നയിച്ചത്. വിഷയം ഗൗരവതരമാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും അഭിപ്രായപ്പെട്ടു. പ്രശ്നപരിഹാരത്തിന് ഇനി കെ.സി. വേണുഗോപാൽ അടക്കമുള്ളവർ വിളിക്കട്ടെ, അപ്പോൾ ബാക്കി നോക്കാമെന്നും വിമർശനമുയർന്നു. വി.ഡി. സതീശൻ മുന്നണിമര്യാദ…
Read Moreതാമരശേരിയില്‍ കാറിലിടിച്ച് സ്കൂട്ടര്‍ കൊക്കയിലേക്ക് മറിഞ്ഞു; സ്കൂട്ടര്‍ യാത്രികൻ മരിച്ചു
താമരശേരി: കൈതപ്പൊയിലില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു. താമരശേരി കന്നൂട്ടിപ്പാറ പെരിങ്ങോട് മാനു എന്ന കൃഷ്ണന്‍കുട്ടി ( 55) ആണ് മരിച്ചത്. നിർമാണ തൊഴിലാളിയായ ഇദ്ദേഹം ബൈക്കില്‍ സുഹൃത്തിനൊപ്പം വയനാട്ടിലേക്ക് ജോലിക്ക് പോകുമ്പോഴാണ് അപകടം. കൂടെയുണ്ടായിരുന്ന മുഹമ്മദലിയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ കൈതപ്പൊയില്‍ ദിവ്യ സ്റ്റേഡിയത്തിന് മുന്‍വശത്താണ് സംഭവം. കാറില്‍ തട്ടി നിയന്ത്രണം തെറ്റി സ്കൂട്ടര്‍ കൊക്കയില്‍ പതിക്കുകയായിരുന്നു.
Read Moreപട്ടികടിച്ചതിന്റെ വിരോധം: വയോധികനെ വീട്ടിൽ കയറി ആക്രമിച്ചു, കോടാലികൊണ്ട് കാർ തകർത്തു
ഇരിട്ടി: പട്ടി കടിച്ചതിന്റെ വിരോധത്തിൽ വയോധികനെ വീട്ടിൽ കയറി ആക്രമിച്ചു പരിക്കേൽപ്പിക്കുകയും പോർച്ചിൽ നിർത്തിയിട്ടിരുന്ന കാറിന് കോടാലി കൊണ്ട് വെട്ടി കേടുപാടുകൾ വരുത്തുകയും ചെയ്തു. സംഭവത്തിൽ വിളമനയിലെ ഒറ്റക്കൊമ്പൻചാൽ സ്വദേശി സന്തോഷിനെതിരെ എള്ളുകാലായിൽ ജോൺ (80) ഇരിട്ടി പോലീസിൽ പരാതി നൽകി. പായം പഞ്ചായത്തിലെ വിളമനയിൽ ബുധനാഴ്ച ഉച്ചക്ക് 12.30 ഓടെയായിരുന്നു സംഭവം. ജോണിന്റെ വളർത്തുനായ കടിച്ച സംഭവത്തിൽ ഇരുകൂട്ടരും തമ്മിൽ നേരത്തെ വാക്കുതർക്കങ്ങളും കൈയാങ്കളിയും നടന്നിരുന്നു. ഇതിൽ മധ്യസ്ഥ ചർച്ച ഉൾപ്പെടെ നടന്നിരുന്നു. അതിനിടയിലാണ് വീട്ടിൽ കയറി ആക്രമണം നടത്തിയത്. കോടാലികൊണ്ട് കാർ വെട്ടിപൊളിച്ച് ഗ്ലാസ് ഉൾപ്പെടെ അടിച്ചു തകർക്കുമ്പോൾ തടയാനെത്തിയ ജോണിനെ തള്ളിയിട്ട് പരിക്കേൽപ്പിക്കുകയായിരുന്നു എന്നാണ് പരാതി. ആക്രമണത്തിൽ പരാതിക്കാരന് 50,000 രൂപയുടെ നഷ്ടം സംഭവിച്ചതായും പരാതിയിൽ പറയുന്നു.
Read Moreഅന്‍വര്‍ അയയുന്നു, മത്സരിച്ചേക്കില്ല; ആര്യാടന് ഷൗക്കത്തിനെ അംഗീകരിച്ച് പരസ്യ പ്രസ്താവന ഇറക്കും
കോഴിക്കോട്: നിലമ്പൂർ നിയമസഭാ ഉപതെരഞ് ഞെടുപ്പിൽ പി.വി. അന്‍വര്‍ മല്‍സരിക്കാനുള്ള സാധ്യത കുറയുന്നു. മല്‍സരിക്കുന്ന കാര്യത്തില്‍ ധൃതിപിടിച്ച് തീരുമാനം ഉണ്ടാകില്ലെന്നാണ് അൻ വറിന്റെ അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. അതിനിടെ അൻവറിന്റെ നേതൃത ്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് കേരളഘടകത്തിന്റെ പ്രവര്‍ത്തകസമിതിയോഗം ഇന്ന് ഉച്ചയ്ക്കുശേഷം ചേരും. ഇന്ന് വൈകുന്നേരം യുഡിഎഫ് നേതൃയോഗം ഓണ്‍ ലൈനായും ചേരുന്നുണ്ട്. പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും അന്‍വര്‍ മല്‍സരിക്കണമെന്നാണ് ആഗ്രഹമെങ്കിലും അവസാനനിമിഷം വരെ കാത്തിരിക്കാമെന്ന നിലപാടിലാണ് അന്‍വര്‍. സമവായ സാധ്യതയെന്ന സൂചന ഇന്ന് രാവിലെ അന്‍വര്‍ നല്‍കുകയും ചെയ്തു. ഇന്നു രാവിലെ വാർത്താസമ്മേളനം വിളിച്ച അൻവർ, ചില പ്രധാന കാര്യങ്ങൾ പറയാനാണു വിളിച്ചതെന്നും എന്നാൽ അക്കാര്യം ഇപ്പോൾ പറയുന്നില്ലെന്നും പറഞ്ഞ് വാർത്താസമ്മേളനം് അവസാ നിപ്പിച്ചു. ഒരു പകൽ കൂടി കാത്തിരിക്കാൻ ആവശ്യപ്പെട്ട് യുഡിഎഫ് നേതാക്കൾ വിളിച്ചുവെന്നും മാന്യമായ പരിഹാരം ഈ വിഷയത്തിൽ പ്രതീക്ഷിക്കുന്നുവെന്നും അൻവർ പറഞ്ഞു.…
Read Moreകുടകിൽ പരീക്ഷയിൽ തോറ്റ വിഷമത്തിൽ വിദ്യാർഥിനി ജീവനൊടുക്കി
ഇരിട്ടി: കുടക് ജില്ലയിലെ പൊന്നംപേട്ട് താലൂക്കിലെ ഹള്ളിഗട്ട് സിഇടി കോളജിലെ ഹോസ്റ്റലിൽ ഒന്നാം വർഷ എഐഎംഎൽ വിദ്യാർഥിനിയായ ജസ്വിനിയെ (19) തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. പരീക്ഷയിൽ തോറ്റതാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്ന് പോലീസിന് ലഭിച്ച ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. മൂന്നു ദിവസം മുമ്പ് സുഹൃത്തുക്കളോടൊപ്പം ജന്മദിനം ആഘോഷിച്ച വിദ്യാർഥിനി കഴിഞ്ഞ ദിവസം ക്ലാസിൽ എത്തി സഹപാഠികൾക്കു മധുരം വിതരണം ചെയ്തിരുന്നു. തിരിച്ച് വൈകുന്നേരം നാലിന് വിദ്യാർഥിനി ഹോസ്റ്റലിൽ എത്തിയെന്നാണ് ലഭിക്കുന്ന വിവരം. 4.30ന് സഹപാഠി എത്തിയപ്പോൾ വാതിൽ ഉള്ളിൽനിന്നു പൂട്ടിയ നിലയിലായിരുന്നു. കതകിൽ തട്ടിവിളിച്ചിട്ടും തുറക്കാതെ വന്നതോടെ ഹോസ്റ്റർ വാർഡനെ വിവരം അറിയിച്ചു. വാതിൽ പൊളിച്ച് മുറിക്കുള്ളിൽ പ്രവേശിച്ചപ്പോൾ വിദ്യാർഥിനിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പോലീസ് സംഭവസ്ഥലത്തു നടത്തിയ പരിശോധനയിൽ വിദ്യാർഥിനിയുടെ ആത്മഹ ത്യാക്കുറിപ്പ് ലഭിച്ചു. പരീക്ഷയിൽ ആറോളം വിഷയങ്ങളിൽ പരാജയപ്പെട്ടതാണ് ആത്മഹത്യക്ക് കാരണം എന്നാണ് കുറിപ്പിൽ പറയുന്നത്.…
Read More