കാഞ്ഞങ്ങാട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ താന്‍ സിപിഎമ്മുമായി ഒത്തുകളി നടത്തിയതുമൂലമാണ് പി. മോഹനന് അടക്കമുള്ളവര്‍ കേസില്‍നിന്നു രക്ഷപ്പെട്ടതെന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ പ്രസ്താവനയ്ക്കെതിരേ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് മുൻ കോൺഗ്രസ് നേതാവും കഴിഞ്ഞ ദിവസം സിപിഎമ്മിൽ ചേരുകയും ചെയ്ത സി.കെ. ശ്രീധരന്. വിധിപ്രസ്താവം കഴിഞ്ഞ കേസിലെ നടപടികളെ വിമര്‍ശിച്ചതിനു കോടതിയലക്ഷ്യ കേസും നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.ടി.പി കേസില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്നു സി.കെ.ശ്രീധരന്. കേസില്‍ സിപിഎമ്മിലെ ഉന്നത നേതാക്കള്‍ ശിക്ഷിക്കപ്പെടുന്നതിലോ ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം നടത്തുന്നതിലോ ശ്രീധരന് താത്പര്യം കാണിച്ചില്ലെന്നായിരുന്നു കെപിസിസി പ്രസിഡന്റ് ആരോപിച്ചത്. ഇന്നലെ ചിറ്റാരിക്കാലിൽ നടന്ന പൊതുയോഗത്തിലാണ് കെ. സുധാകരൻ ഇക്കാര്യം പറഞ്ഞത്. സംഭവത്തില്‍ ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ എംഎല്‍എ അടക്കമുള്ള ആര്‍എംപി നേതാക്കളുടെ ഭാഗത്തുനിന്ന് ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. സുധാകരന്റെ ആരോപണം ആര്‍എംപിയും ഏറ്റുപിടിച്ചാല്‍ ടി.പി കേസില്‍…
Read MoreCategory: Kozhikode
പൊന്മുടിക്കോട്ടയെ ആഴ്ചകളായി വിറപ്പിച്ച കടുവ ഒടുവിൽ കൂട്ടിൽ; പിടിയിലായത് പത്തു വയസ് മതിക്കുന്ന പെണ്‍കടുവ
കല്‍പ്പറ്റ: വയനാട് പൊന്മുടിക്കോട്ടയില് കുടവ കൂട്ടിലായി. വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ ഇന്നു പുലര്‍ച്ചെയാണ് കടുവ കുടുങ്ങിയത്. അമ്പലവയല്‍ പഞ്ചായത്തില്‍ സൗത്ത് വയനാട് വനം ഡിവിഷന് പരിധിയിലാണ് പൊന്മുടിക്കോട്ട. ആഴ്ചകളായി ശല്യം ചെയ്യുന്ന കടുവയെ പിടികൂടുന്നതിനു പൊന്മുടിക്കോട്ട ക്ഷേത്രത്തിനു സമീപം ജനവാസകേന്ദ്രത്തോടു ചേര്‍ന്നാണ് കൂട് സ്ഥാപിച്ചത്. പത്തു വയസ് മതിക്കുന്ന പെണ്‍കടുവയാണ് കൂട്ടിലായതെന്നു സൗത്ത് വയനാട് ഡിഎഫ്ഒ എ. ഷജ്ന പറഞ്ഞു. മീനങ്ങാടി, കൃഷ്ണഗിരി, റാട്ടക്കുണ്ട്, മൈലമ്പാടി, മണ്ഡകവയല്‍ , ആവയല്‍, ചൂരിമല പ്രദേശങ്ങളില്‍ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച് ജനങ്ങളെ ഭീതിപരത്തിയ കടുവയാണ് കൂട്ടിലായതെന്നു സ്ഥിരീകരിച്ചു. ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ കടുവയെ നിരീക്ഷിച്ചുവരികയാണ്. സുല്‍ത്താന്‍ബത്തേരി കുപ്പാടിയിലെ പരിപാലന കേന്ദ്രത്തിലേക്കു കടുവയെ മാറ്റും.
Read Moreക്യൂ നിന്ന് ആരും ബുദ്ധിമുട്ടേണ്ട, ആവശ്യക്കാർക്ക് സൈക്കിളിൽ സാധനം എത്തിക്കും; കൊല്ലത്ത് വിദേശ മധ്യവുമായി പിടിയിലായത് അമ്പത്തിയേഴുകാരൻ
കൊല്ലം : ശക്തികുളങ്ങര പോലീസ് സ്റ്റേഷൻ പരിധിയിലെ മണിയത്ത് മുക്കിന് സമീപം അനധികൃത വിൽപ്പനക്കായി സൈക്കിളിൽ കൊണ്ടുവന്ന 38 കുപ്പി വിദേശ മദ്യവുമായി മധ്യവയസ്ക്കനെ പോലീസ് പിടികൂടി. നീണ്ട കര വിശാഖത്തിൽഹരീന്ദ്രൻ(57) ആണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്.പലപ്പോഴായി ബിവറേജസ് കോർപ്പറേഷന്റെ വിവിധ ഔട്ട് ലെറ്റ്കളിൽ നിന്നും വാങ്ങിശേഖരിച്ചു വന്നിരുന്ന മദ്യം ഇരട്ടി വിലക്ക് വിൽപ്പന നടത്തി വരികയായിരുന്നു. പോലീസ് നടത്തിയ പരിശോധനയിൽ 11.640 ലിറ്റർ വിദേശ മദ്യവും, മദ്യ വിൽപ്പനയിലൂടെ അനധികൃതമായി സന്പാദിച്ച 2190 രൂപയും ഇയാളിൽ നിന്നും പിടിച്ചെടുത്തു. ശക്തികുളങ്ങര ഇൻസ്പെക്ടർ ബിനു വർഗ്ഗീസിന്റെ നിർദ്ദേശാനുസരണം എസ്.ഐ മാരായ ആശ. ഐ.വി , രാജീവൻ, അജയൻ, എസ്.സി.പി.ഓ അബു താഹിർ, സി.പി.ഓ ക്രിസ്റ്റഫർ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
Read Moreകെ. സുധാകരന് എന്തുപറ്റി? ആർഎസ്എസ് ചിന്തയുള്ളവർ പാർട്ടി വിട്ടുപോകണം; രാഹുൽ ഗാന്ധി പറഞ്ഞതോർമിപ്പിച്ച് എം.കെ.മുനീർ
കോഴിക്കോട്: കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ ആര്‍എസ്എസ് പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ് ലിം ലീഗ് നേതാവ് എം.കെ. മുനീര്‍. കെ. സുധാകരന് എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ലെന്ന് മുനീർ പറഞ്ഞു. സുധാകരന്റെ ന്യായീകരണം ഉൾക്കൊള്ളാൻ മുസ് ലിം ലീഗിന് ആയിട്ടില്ല. ഇക്കാര്യം കോൺഗ്രസ് ചർച്ച ചെയ്യണം. ആർഎസ്എസ് ചിന്തയുള്ളവർ പാർട്ടി വിട്ടുപോകണമെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞിട്ടുള്ളതെന്നും മുനീർ തുറന്നടിച്ചു. സുധാകരന്റെ പരാമർശം വളരെ നേരിട്ട് ആയിപ്പോയി.ആർഎസ്എസിനെ ന്യായീകരിക്കുന്ന ഒരു സൂചന പോലും സുധാകരൻ നൽകരുതായിരുന്നു. പരാമര്‍ശം കോൺഗ്രസ് ചർച്ച ചെയ്യണം. മറ്റുള്ളവർക്ക് ആയുധം കൊടുക്കേണ്ട സമയം അല്ല ഇതെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു. വിവാദ പ്രസ്താവനയിൽ കെ.സുധാകരനുമായി നേരിട്ട് സംസാരിച്ച് അതൃപ്തി അറിയിച്ചിരുന്നുവെന്ന സൂചനയും മുനീര്‍ നൽകി. പൊതുവിഷയങ്ങളിൽ കോൺഗ്രസ് നേതാക്കൾ വ്യത്യസ്ത അഭിപ്രായങ്ങൾ പറയരുത്. മുന്നണിയിലും പാർട്ടിയിലും കൂടിയാലോചന ഇല്ലാത്തതിനാൽ ആണ് ഇത് സംഭവിക്കുന്നതെന്ന് മുനീർ പറഞ്ഞു.…
Read Moreതാമസിച്ചു മതപഠനം നടത്തിയ പന്ത്രണ്ടു വയസുകാരനെ പീഡിപ്പിച്ചു: പള്ളിമുക്രിക്ക് 15 വർഷം കഠിനതടവും പിഴയും
കൊയിലാണ്ടി: പന്ത്രണ്ടു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച പള്ളിമുക്രിക്കു പതിനഞ്ചു വർഷം കഠിന തടവും 2,50,000 രൂപ പിഴയും. ഉണ്ണികുളം സ്വദേശി എംഎം പറമ്പ് വിളഞ്ഞിപിലാൻ വി.പി. ഉസ്താദ് എന്ന അബൂബക്കറിനെ (53) യാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി ടി.പി. അനിൽ പോക്സോ നിയമപ്രകാരവും, ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും ശിക്ഷ വിധിച്ചത്. 2019-ൽ ആണ് കേസ് ആസ്പദമായ സംഭവം നടന്നത്. പ്രതി മുക്രി ആയി ജോലി ചെയ്തിരുന്ന പള്ളിയിൽ നടക്കുന്ന മതപഠന ക്ലാസിൽ രാത്രി താമസിച്ചു പഠിച്ചിരുന്ന കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു, കുട്ടി പിന്നീട് സ്ഥാപനത്തിൽ വന്ന ചൈൽഡ് ലൈൻ പ്രവർത്തകരോട് പീഡന വിവരം വെളിപ്പെടുത്തി. കൊയിലാണ്ടി പോലീസ് രജിസ്റ്റർ ചെയ്ത കേസ്, സർക്കിൾ ഇൻസ്പെക്ടർ കെ. ഉണ്ണികൃഷ്ണനാണ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. പി. ജെതിൻ ഹാജരായി.
Read Moreവിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചത് വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതിയെ! നാറാത്ത് സ്വദേശി കുടുങ്ങി; പരാതിയില്‍ പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
തലശേരി: വിവാഹ വാഗ്ദാനം നൽകി യുവതിയെ കേരളത്തിലെ വിവിധിയിടങ്ങളിലും കർണാടകയിലും കൊണ്ടു പോയി പീഡിപ്പിക്കുകയും സ്വർണാഭരണങ്ങളും പണവും തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയിൽ കണ്ണൂർ നാറാത്ത് സ്വദേശിക്കെതിരെ ടൗൺ പോലീസ് കേസെടുത്തു. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ബാലുശേരിയിൽ താമസക്കാരനായ നാറാത്ത് പാലേരി വീട്ടിൽ ലിതിനെതിരെയാണ് ബലാൽസംഗത്തിന് പോലീസ് കേസെടുത്തത്. കഴിഞ്ഞ മാസം 19 മുതൽ ഈ മാസം രണ്ട് വരെ കോഴിക്കോട്, വയനാട്, സുള്ള്യ, ഗുരുവായൂർ , പേരാമ്പ്ര എന്നിവടങ്ങളിൽ കൊണ്ട് പോയി പീഡിപ്പിച്ചുവെന്നാണ് യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്. ഭർത്താവുമായി അകന്നു കഴിയുന്ന യുവതി വിവാഹ മോചനത്തിനുളള നടപടികളുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് പീഡന പരാതി. പ്രതിയും വിവാഹിതനാണ്.
Read Moreകനിമൊഴി,ആനന്ദി..! ടാര്‍ജറ്റ് സ്വര്ണകടകള് മാത്രം; കേരളത്തില്‍ യുവതികളടങ്ങിയ ക്വട്ടേഷന്‍സംഘം എത്തി
കൊയിലാണ്ടി: സ്വര്ണകടകളില് മാത്രം മോഷണം നടത്തുന്നതിന് കേരളത്തില്‍ യുവതികളടങ്ങിയ ക്വട്ടേഷന്‍സംഘം എത്തിയതായി പോലീസ്. എജന്റുമാരുടെ നേതൃത്വത്തിലാണ് ഇവരുടെ പ്രവര്‍ത്തനം. മോഷണം നടത്താന്‍ സാഹചര്യമുള്ള ജ്വല്ലറികള്‍ കണ്ടുവയ്ക്കുകയും അതിനുശേഷം ഇവിടങ്ങളില്‍ മോഷണം നടത്തുകയും ചെയ്യുന്നതാണ് രീതി. കഴിഞ്ഞ ദിവസം കണ്ണൂരിലെ ജ്വല്ലറിയിൽ നിന്നും മോഷണം നടത്തിയ സ്ത്രീകളെ കൊയിലാണ്ടിയിൽ വച്ചാണ് മോഷണശ്രമത്തിനിടെ പിടികൂടിയത്. ആന്ധ്ര കടപ്പ് ജില്ലയിലെ സഹോദരിമാരായ കനിമൊഴി (38), ആനന്ദി (40)എന്നിവരാണ് കസ്റ്റഡിയിലായത്. കൊയിലാണ്ടിയിലെ സന്തോഷ് ജ്വല്ലറിയിൽ സ്വർണം വാങ്ങാനെന്ന വ്യാജേനെ എത്തിയതായിരുന്നു. ജ്വല്ലറി ഉടമ ഉമ്മത്ത് സേട്ടുവിന്റെ മകൻ ഇവർ കടയിലെക്ക് കയറിയപ്പോൾ സംശയം തോന്നി പിടികൂടുകയായിരുന്നു. ഒരു സ്ത്രീ ഓടി രക്ഷപ്പെട്ടു. കണ്ണൂർ തളിപ്പറമ്പിൽ ജ്വല്ലറിയിൽ മോഷണം നടത്തുന്ന വീഡിയോ സംസ്ഥാന വ്യാപകമായി ജ്വല്ലറി ഗ്രൂപ്പുകളിൽ ഷെയർ ചെയ്തിരുന്നു. ഇതാണ് ഇവരെ വലയിലാക്കുന്നതിന് സഹായകരമായത്. ഇവരെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം തളിപ്പറമ്പ് പോലീസിന്…
Read Moreഅടിവസ്ത്രം പോലും സ്വര്‍ണം! കരിപ്പൂരില്‍ ‘ഗോള്‍ഡ് ലേഡി’പിടിയില്‍; കടത്താന്‍ ശ്രമിച്ചത് അരക്കോടിയോളം വിലമതിക്കുന്ന സ്വര്‍ണം
കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും വൻ സ്വർണ വേട്ട. അരക്കോടിയോളം വിലമതിക്കുന്ന സ്വർണവുമായി 57കാരിയെ പിടികൂടി. നിലമ്പൂർ സ്വദേശിനി ഫാത്തിമയാണ് സ്വർണവുമായി പിടിയിലായത്. സ്വർണം മിശ്രിത രൂപത്തിലാക്കി വസ്ത്രത്തിൽ തേച്ച് പിടിപ്പിച്ചായിരുന്നു കടത്താൻ ശ്രമിച്ചത്. എന്നാൽ സുരക്ഷാ പരിശോധനയ്ക്കിടെ ഇത് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നുഅടിവസ്ത്രത്തിൽ ഉൾപ്പെടെ ഇവർ സ്വർണം തേച്ച് പിടിപ്പിച്ചിരുന്നു. ഇതിന് പുറമേ കെെയിൽ മോതിരവും ധരിച്ചിരുന്നു. ആകെ 2.121 കിലോ മിശ്രിത രൂപത്തിൽ ഉള്ള സ്വർണം ആണ് ഇവരിൽ നിന്നും കണ്ടെടുത്തത്. ഇത് വേർതിരിച്ച് എടുത്തപ്പോൾ 939 ഗ്രാം 24 കാരറ്റ് സ്വർണം ആണ് ലഭിച്ചത്. ഇതിന് പുറമെ 29 ഗ്രാം തൂക്കമുള്ള ഒരു സ്വർണ മോതിരവും ഇവരിൽ നിന്നും കണ്ടെടുത്തു. ആകെ 968 ഗ്രാം സ്വർണം ആണ് ഫാത്തിമയിൽ നിന്നും കസ്റ്റംസ് പിടികൂടിയത്. ഇതിന്റെ അഭ്യന്തര വിപണി മൂല്യം 49.42 ലക്ഷം രൂപ വരും.…
Read Moreതലയ്ക്കു മീതെ ഫുട്ബോള്‍, അലയടിച്ച് ആവേശം! ഫുട്ബോള്‍ ജ്വരം തലയ്ക്കു പിടിക്കുമ്പോള്‍ കേരളം സാക്ഷ്യം വഹിക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങള്‍ക്ക്
സ്വന്തം ലേഖകന്‍ കോഴിക്കോട്: ഓടുന്ന ബസിന്റെ ചില്ലിലേക്കു ചാടിക്കയറി തല കൊണ്ട് ചില്ലടിച്ചു പൊട്ടിക്കുക … ഫുട്ബോള്‍ ജ്വരം തലയ്ക്കു പിടിക്കുമ്പോള്‍ കേരളം സാക്ഷ്യം വഹിക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങള്‍ക്ക്. ബ്രസീലിയന്‍ ഫുട്ബോള്‍ താരം നെയ്മാറിന്റെ കടുത്ത ആരാധകനാണെന്നും ബസിന് അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റെ നിറമായതുകൊണ്ട് ഹെഡ് ചെയ്തതാണെന്നുമാണ് സംഭവ സ്ഥലത്ത് കൂടിയവരോട് യുവാവ് പറഞ്ഞത്. മലപ്പുറം പെരിന്തല്‍മണ്ണയിലുണ്ടായ സംഭവം വൈറലായിരുന്നു. ഇഷ്ട താരങ്ങളുടെ കൂറ്റന്‍ കട്ടൗട്ടുകള്‍ സ്ഥാപിച്ച് യുദ്ധം കൊഴുക്കുന്നതിനിടയിലാണ് ആവേശത്തിന്റെ സകല സീമകളും ലംഘിച്ച് ഞെട്ടിക്കുന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നത്. ലോകകപ്പ് ഫുട്ബോള്‍ കപ്പിന് പന്തുരുളാന്‍ ഇനി ദിവസങ്ങള്‍ മാത്രമെ അവശേഷിക്കുന്നുള്ളു.പരമ്പരാഗത വൈരികളായ ബ്രസീലും അര്‍ജന്റീനയും തന്നെയാണ് ഫ്ളക്സ് ബോര്‍ഡുകളില്‍ നിറയുന്നത്. പോര്‍ച്ചുഗലും സ്പെയിനും ഫ്രാന്‍സും ജര്‍മനിയും ഇറ്റലിയ്ക്കുമെല്ലാം ആരാധകര്‍ക്ക് പഞ്ഞമില്ല. പക്ഷേ, താരങ്ങളോടുള്ള ആരാധനയാണ് കടും കട്ടി. പച്ചപുതച്ച മൈതാനത്ത് അര്‍ജന്റീനയും ബ്രസീലും ഏറ്റുമുട്ടുമ്പോള്‍ കാണാന്‍…
Read Moreമകള്‍ ആ കാര്യം പറഞ്ഞില്ലായിരുന്നെങ്കില്‍..! ഭര്‍ത്താവുമായി പിണങ്ങി വീട് വിട്ടിറങ്ങിയ യുവതി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ഒടുവില്‍…
നാദാപുരം: ഭര്‍ത്താവുമായി പിണങ്ങി മകളുമായി വീട് വിട്ടിറങ്ങിയ യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വളയം സ്വദേശിനിയായ യുവതിയാണ് പോലീസ് സ്റ്റേഷനില്‍ ഹാജരാവുന്നതിന് മുമ്പ് വിഷം കഴിച്ചത്. ചൊവ്വാഴ്ച്ച രാവിലയാണ് യുവതിയും മകളും ഭര്‍തൃ വീട്ടില്‍ നിന്ന് ഇറങ്ങിയത്. വീട്ടില്‍ തിരികെ എത്താതായതോടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയെ കാണാതായ സംഭവത്തില്‍പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് യുവതിയുടെ മൊബൈല്‍ ടവര്‍ ലോക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു . മൊബൈല്‍ ലൊക്കേഷന്‍ കോഴിക്കോട് ടൗണില്‍ കണ്ടെത്തിയതോടെ ടൗണ്‍ പോലിസിന്റെ സഹായത്തോടെ പരിശോധന നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. ഇതിനിടെ യുവതി മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തു. പോലീസ് അന്വേഷണം തുടരുന്നതിനിടെ ബുധനാഴ്ച്ച വൈകുന്നേരം യുവതി മകള്‍ക്കൊപ്പം പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ എത്തി. സ്ഥലത്തെത്തിയ യുവതിയുടെ മാതാവിനോട് അമ്മ വിഷം കഴിച്ചതായി മകള്‍ പറയുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ യുവതിയെ പോലീസ്…
Read More