വെള്ളാപ്പള്ളിയുടെ വിവാദ പരാമർശം: നവോത്ഥാന സംരക്ഷണ സമിതിയുമായി ഇടഞ്ഞ് മുസ്‌ലിം ജമാ അത്ത് ഫെഡറേഷൻ

കോഴിക്കോട്: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ചെയർമാനായ നവോത്ഥാന സംരക്ഷണ സമിതിയുമായി സഹകരിക്കേണ്ടെന്നു തീരുമാനമെടുത്ത് കേരള മുസ്‌ലിം ജമാ അത്ത് ഫെഡറേഷൻ. മുസ്ലീം സമുദായം സർക്കാരിൽനിന്ന് അനർഹമായി ആനുകൂല്യങ്ങൾ കൈപ്പറ്റുന്നുവെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ച് വൈസ് ചെയർമാൻ ഡോ. ഹുസൈൻ മടവൂർ തത്സ്ഥാനം രാജിവച്ചതിനു പിന്നാലെ സമസ്ത മുഖപത്രം വെള്ളാപ്പള്ളിയെ രൂക്ഷമായി വിമർശിച്ച് മുഖപ്രസംഗമെഴുതുകയും ചെയ്തിരുന്നു. കേരളത്തിലെ നവോത്ഥാന മൂല്യങ്ങൾ ഉൗട്ടിയുറപ്പിക്കാനായി മുഖ്യമന്ത്രി മുൻകൈയെടുത്ത് രൂപീകരിച്ച സമിതിയിലാണ് ഭിന്നത രൂക്ഷമായിരിക്കുന്നത്. സമിതിയുടെ അധ്യക്ഷ സ്ഥാനത്തിരുന്നു കൊണ്ട് വെള്ളാപ്പള്ളി നടേശൻ നടത്തുന്ന പ്രസ്താവനകൾ സാമുദായിക സൗഹാർദത്തെ തകർക്കുന്നതാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന സമിതി യോഗം വിലയിരുത്തി. വസ്തുതാ വിരുദ്ധവും ജനങ്ങൾക്കിടയിൽ ഛിദ്രത വളർത്തുന്നതുമായ പ്രസ്താവനയാണ് നവോത്ഥാന സംരക്ഷണ സമിതി അധ്യക്ഷൻ വെള്ളാപ്പള്ളി നടേശൻ നടത്തുന്നതെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റ് കടക്കൽ അബ്ദുൽ അസീസ്…

Read More

ഗൂഗിൾ മാപ്പ് വീണ്ടും ചതിച്ചു; വനത്തിനുള്ളിലെ ചപ്പാത്തിൽനിന്ന്  കാർ പുഴയലേക്ക് മറിഞ്ഞു; യാത്രക്കാരെ രക്ഷപ്പെടുത്തി

കുറ്റിക്കോൽ (കാസർഗോഡ്): കുറ്റിക്കോൽ പള്ളഞ്ചിയിൽ പയസ്വിനി പുഴയ്ക്ക് കുറുകേയുള്ള ചപ്പാത്തിൽനിന്ന് കാർ പുഴയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന രണ്ടുപേരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കാർ ഒഴുകിപ്പോയി. ഇന്ന് രാവിലെയായിരുന്നു സംഭവം. അമ്പലത്തറ സ്വദേശികളായ അബ്ദുൽ റാഷിദ് (35), തസ്രീഫ് (36) എന്നിവരാണ് കാറിലുണ്ടായിരുന്നത്. പാണ്ടി വനത്തിനുള്ളിലെ കൈവരികളില്ലാത്ത ചപ്പാത്തിനു മുകളിലൂടെ പുഴ കരകവിഞ്ഞൊഴുകുകയായിരുന്നു. കർണാടകയിലെ ഉപ്പിനങ്ങാടിയിലേക്ക് പോവുകയായിരുന്ന ഇവർ ഗൂഗിൾ മാപ്പ് നോക്കിയാണ് ഈ വഴി വന്നതെന്ന് സംശയിക്കുന്നു. ചപ്പാത്തിനടിയിൽ കുടുങ്ങിയിരുന്ന ഒരു മരത്തടിയിൽ പിടികിട്ടിയതാണ് ഇവർക്ക് രക്ഷയായത്. കുറ്റിക്കോലിൽ നിന്നും അഗ്നിരക്ഷാസേനയെത്തി ഫൈബർ ബോട്ടിറക്കിയാണ് ഇരുവരെയും കരയ്ക്കെത്തിച്ചത്.

Read More

വടികൾ കൂട്ടിക്കെട്ടി വിദ്യാര്‍ഥിനികളെ ക്രൂരമായി മര്‍ദിച്ചു; പ്രിൻസിപ്പലിനെതിരേ പരാതിയുമായി രക്ഷിതാക്കൾ

കോഴിക്കോട്: സ്വകാര്യ ട്യൂഷന്‍ സെന്‍ററിലെ അധ്യാപകര്‍ വിദ്യാര്‍ഥിനികളെ ക്രൂരമായി മര്‍ദിച്ചതായി പരാതി. കോഴിക്കോട് കൊടുവള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ട്യൂഷന്‍ സെന്‍ററിനെതിരേ പരാതിയുമായി കുട്ടികളുടെ രക്ഷിതാക്കള്‍ പോലീസിനെ സമീപിച്ചു. ട്യൂഷന്‍ സെന്‍ററിലെ പ്രിന്‍സിപ്പലിനും ഇവിടെ പഠിപ്പിക്കുന്ന മറ്റൊരു അധ്യാപകനുമെതിരേയാണ് കൊടുവള്ളി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പത്താം ക്ലാസ് വിദ്യാര്‍ഥിനികളായ മൂന്ന് പേരെ വടികള്‍ കൂട്ടിക്കെട്ടി മര്‍ദിച്ചു വെന്നാണ് പരാതി. കുട്ടികളെ രക്ഷിതാക്കള്‍ പിന്നീട് കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അധ്യാപകരുടെ പ്രവൃത്തിക്കെതിരേ ചൈല്‍ഡ് ലൈന്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ പരാതി നല്‍കുമെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

അഞ്ച് മാസത്തിനിടെ അഞ്ച് കോടി; സൈബര്‍ തട്ടിപ്പിന്‍റെ കണക്ക് കേട്ടാൽ കണ്ണ് തള്ളും

കോഴിക്കോട്: എത്ര തവണ കബളിപ്പിക്കപ്പെട്ടാലും മനസിലാകാത്തവരാണ് മലയാളികള്‍ എന്നതിന് ഉദാഹരണങ്ങള്‍ നിരവധിയാണ്. സൈബര്‍ തട്ടിപ്പിലും മറ്റും അകപ്പെട്ട് പലതവണ പണം നഷ്ടപ്പെട്ടാലും പിന്നെയും അതിന്‍റെ കുരുക്കുകളിൽ ചെന്നു ചാടും. കോഴിക്കോട് നഗരത്തിലെ സൈബര്‍ തട്ടിപ്പിന്‍റെ കണക്കെടുത്താല്‍ കണ്ണു തള്ളിപ്പോകും. നഗരത്തിൽ അഞ്ചുമാസത്തിനുള്ളിൽ സൈബർ തട്ടിപ്പിലൂടെ നഷ്ടമായത് അഞ്ചുകോടി രൂപയാണെന്നാണ് സൈബര്‍ പോലീസ് പറയുന്നത്. ഡോക്ടർമാർ, വ്യാപാരികൾ, ഉദ്യോഗസ്ഥർ, ധനകാര്യസ്ഥാപനത്തിൽനിന്ന് വിരമിച്ചവർ തുടങ്ങിയവരിൽനിന്നടക്കം 244 പരാതികളാണ് ജനുവരിമുതൽ മേയ്‌വരെ കോഴിക്കോട് സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ ലഭിച്ചത്. പരാതി നല്‍കിയവരുടെ കണക്ക് മാത്രമേ പോലീസിന്‍റെ പക്കലുള്ളു എന്ന മനസിലാക്കുമ്പോഴാണ് തട്ടിപ്പിന്‍റെ ആഴം എത്രയെന്ന് മനസിലാകുക. പറ്റിക്കപ്പെടുന്നത് കോഴിക്കോട്ടുകാരാണെന്നേയുള്ളു. പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം ഇതരസംസ്ഥാനക്കാർ ഉള്‍പ്പെടെയുള്ളവരാണ്. വ്യാജ കൊറിയർ കമ്പനികൾ, വ്യാജ ഷെയർ മാർക്കറ്റ് കമ്പനികൾ എന്നിവയുടെ പേരിലാണ് തട്ടിപ്പ് കൂടുതലും. ആധാർനമ്പറുകൾ, മൊബൈൽഫോൺ നമ്പറുകൾ എന്നിവ തട്ടിപ്പുകാർ സംഘടിപ്പിച്ചിട്ടുണ്ട്.…

Read More

പാർലമെന്‍റ് തെരഞ്ഞെടുപ്പിലെ തോൽവി; എന്‍ജിഒ യൂണിയന്‍ സമ്മേളനത്തില്‍ പിണറായിക്കെതിരേ‌ രൂക്ഷവിമര്‍ശനം

കോഴിക്കോട്: എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമര്‍ശനം. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടതുപക്ഷത്തിനു കനത്ത തോല്‍വി നേരിട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കെതിരേ വിമര്‍ശനം ഉയരുന്ന ഘട്ടത്തിലാണ് സിപിഎമ്മിനോട് ആഭിമുഖ്യമുള്ള എന്‍ജിഒ യൂണിയനും വിമര്‍ശനവുമായി രംഗത്തെത്തിയത്. ഇന്നലെ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ. അജിത്ത്കുമാര്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയിലാണ് പ്രതിനിധികളുടെ രൂക്ഷ വിമര്‍ശനം.ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പ് തോല്‍വിക്കു പ്രധാന കാരണമായതായി പ്രതിനിധികള്‍ കുറ്റപ്പെടുത്തി. വിലക്കയറ്റം തടഞ്ഞുനിര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. മാവേലി സ്‌റ്റോറുകള്‍ േനാക്കുകുത്തിയാക്കി മാറി. സാമൂഹിക പെന്‍ഷനുകള്‍ വിതരണം ചെയ്യുന്നതില്‍ കുറ്റകരമായ അനാസ്ഥകാട്ടി. സാധാരണക്കാരുടെ പ്രതീക്ഷയായിരുന്ന പെന്‍ഷന്‍ മുടങ്ങിയത് അവരെ നിരാശരാക്കി. സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക നല്‍കാത്തത് ജീവനക്കാരുടെ എതിര്‍പ്പിന് കാരണമായി. സര്‍ക്കാര്‍ ജീവനക്കാരുടേതടക്കമുള്ള പ്രതിഷേധ വോട്ടുകള്‍ യുഡിഎഫിനും ബിജെപിക്കും ഗുണം ചെയ്തു. തുശൂരില്‍ സുരേഷ് ഗോപിയുടെ വിജയം സിപിഎമ്മിന്‍റെയും ഇടതുപക്ഷത്തിന്‍റെയും…

Read More

ടിപി വധക്കേസ്; സര്‍ക്കാര്‍ പ്രതികള്‍ക്കൊപ്പം;  നിയമപരമായും രാഷ്ട്രീയപരമായും പ്രതികരിക്കുമെന്ന് കെ.കെ. രമ

കോഴിക്കോട്: ടിപി വധക്കേസിലെ പ്രതികളുടെ കൂടെയാണ് സര്‍ക്കാറെന്ന് ടിപിയുടെ ഭാര്യ കെ.കെ. രമ എംഎല്‍എ.സര്‍ക്കാര്‍ എപ്പോഴും പ്രതികള്‍ക്ക് സഹായം നല്‍കിയിരുന്നു. പ്രതികള്‍ക്ക് വഴിവിട്ട് പരോള്‍ നല്‍കാനും ജയിലില്‍ ഫോണ്‍ ഉപയോഗിക്കാനും വേണ്ട എല്ലാ സൗകര്യങ്ങളും നല്‍കാനും സര്‍ക്കാര്‍ ശ്രദ്ധിച്ചിരുന്നു. പ്രതികളെ വിട്ടയയ്ക്കാനുള്ള സർക്കാർ നീക്കം ഗുരുതരമായ കോടതിയലക്ഷ്യമാണെന്നും കെ.കെ. രമ പറഞ്ഞു.ഇതിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും രാഷ്‌ട്രീപരമായി പ്രതികരിക്കുമെന്നും രമ കൂട്ടിച്ചേർത്തു.

Read More

കൂടരഞ്ഞിയിൽ ജീപ്പ് ചായക്കടയിലേക്ക് ഇടിച്ചു കയറി രണ്ടു മരണം; 5 പേർക്ക് പരിക്ക്

കൂടരഞ്ഞി: കുളിരാമുട്ടി പൂവാറൻതോടിൽ പിക്കപ്പ് ജീപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി രണ്ടു പേർ മരിച്ചു. കുളിരാമുട്ടി പുലിക്കുന്നത്ത് സുന്ദരൻ (65), കവുങ്ങുംതോട്ടത്തിൽ തങ്കൻ എന്ന ജോണ്‍ (65) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 9.45നായിരുന്നു അപകടം. ഇറക്കം ഇറങ്ങിവരികയായിരുന്നു പിക്കപ്പ് ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ജോമോൻ എന്നയാളുടെ കടയിലേക്കാണ് ജീപ്പ് ഇടിച്ചു കയറിയത്. കടയിൽ ചായ കുടിച്ചുകൊണ്ടിരിക്കുകയായിരുന്നു സുന്ദരനും ജോണും. ജോമോൻ ഉൾപ്പെടെ മറ്റ് അഞ്ചുപേർക്കും പരിക്കുണ്ട്. ഇടിയുടെ ആഘാതത്തിൽ കട ഏറെക്കുറെ തകർന്നു. ജെസിബി ഉപയോഗിച്ചാണ് പിക്കപ്പ് ജീപ്പ് പുറത്തെടുത്തത്. പരിക്കേറ്റ രണ്ടുപേരെയും ഉടൻതന്നെ മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. പലചരക്കുകടയും ചായക്കടയും പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലേക്കാണ് ജീപ്പ് ഇടിച്ചുകയറിയത്.

Read More

 വിവാഹിതയായ  യുവതിക്ക് അശ്ലീല സന്ദേശം; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു; പരിക്കേറ്റ യുവാവ് ആശുപത്രിയിൽ

കോഴിക്കോട്: ചായക്കടയിലെ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തില്‍ അഞ്ച് പേരെ പോലീസ് പിടികൂടി. അക്രമി സംഘത്തിലെ ഒരാളുടെ ഭാര്യയുടെ മൊബൈല്‍ ഫോണിലേക്ക് ഇയാള്‍ അശ്ലീല സന്ദേശം അയച്ചു എന്നാരോപിച്ചാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ വെള്ളിപറമ്പ് സ്വദേശികളായ സജിനീഷ് (43), അഭിനീഷ് (41), ജെറിന്‍ (35), ജിതിന്‍ (34), സുബിലേഷ് (36) എന്നിവരെയാണ് കുന്നമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കുന്നമംഗലം ബസ് സ്റ്റാന്‍ഡിന് സമീപത്തെ ചായക്കടയിലെ ജീവനക്കാരനാണ് യുവാവ്. കാറിലെത്തിയ സംഘം യുവാവിനെ വാഹനത്തില്‍ പിടിച്ചുകയറ്റി ഇവിടെ നിന്നു കടന്നുകളയുകയായിരുന്നു. യുവാവ് ബഹളം വയ്ക്കുന്നത് ശ്രദ്ധിച്ച നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. അന്വേഷണത്തില്‍ കാര്‍ ചേവായൂര്‍ ഭാഗത്തേക്ക് പോയതായി വിവരം ലഭിച്ചു. തുടര്‍ന്ന് ചേവായൂര്‍ ഇന്‍സ്‌പെക്ടറും സംഘവും നടത്തിയ അന്വേഷണത്തില്‍ വാഹനം സഹിതം ഇവരെ പിടികൂടുകയായിരുന്നു. ഇരുമ്പ് വടികൊണ്ടുള്ള അടിയേറ്റ് കൈക്ക് പരിക്കേറ്റ യുവാവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍…

Read More

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; കോഴിക്കോട്ടും മലപ്പുറത്തും പ്രതിഷേധം; മലപ്പുറത്ത് ആർഡിഡി ഓഫീസ് എംഎസ്‌എസ്പ്രവർത്തകർ പൂട്ടി

മലപ്പുറം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ മലപ്പുറത്ത് എംഎസ്എഫ് പ്രവർത്തകരുടെയും കോഴിക്കോട് കെഎസ് യുവിന്‍റെയും പ്രതിഷേധം. കോഴിക്കോട് കളക്‌ട്രേറ്റിലേക്കാണ് കെഎസ് യു മാര്‍ച്ച് നടത്തിയത്. മലപ്പുറത്ത് ആർഡിഡി ഓഫീസ് പൂട്ടിയിട്ട് പ്രതിഷേധിച്ച എംഎസ്എഫ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്‍റ് കഴിഞ്ഞപ്പോൾ മലപ്പുറം ജില്ലയിൽ അപേക്ഷ നൽകിയ 32,366 കുട്ടികൾക്ക് സീറ്റില്ല. ഇനി 44 മെറിറ്റ് സീറ്റുകൾ മാത്രമാണ് ഒഴിവുള്ളത്. ബാക്കി വിദ്യാർഥികൾ പണം നൽകി പഠിക്കേണ്ടി വരും. മലപ്പുറം ജില്ലയിൽ പ്ലസ്‍വണിന് ആകെ അപേക്ഷിച്ച വിദ്യാർഥികൾ 82,446 ആണ്. 50,086 മെറിറ്റ് സീറ്റുകളാണ് ഉള്ളത്. ഇതിൽ 50,036 സീറ്റുകളിൽ വിദ്യാർഥികൾ അഡ്മിഷൻ എടുത്തു കഴിഞ്ഞു. അതായത് ഇനി ബാക്കിയുള്ളത് വെറും 44 സീറ്റുകൾ മാത്രം. അപേക്ഷ നൽകിയ 32,366 പേർക്ക് മലപ്പുറം ജില്ലയിൽ പ്രവേശനം ലഭിച്ചിട്ടില്ല. ആകെ അപേക്ഷകരിൽ…

Read More

പ്രായമായവർ കടക്ക് പുറത്ത്; എൻഐടി കരാർ നിയമനം വിവാദത്തിൽ

കോഴിക്കോട്: സുരക്ഷാ ജീവനക്കാരെയും ശുചീകരണ തൊഴിലാളികളെയും കൂട്ടത്തോടെ പിരിച്ചുവിടാൻ എൻഐടിയിൽ നീക്കം. ഇതിന്‍റെ ഭാഗമായി സെക്യൂരിറ്റി, ശുചീകരണ ചുമതല ഏറ്റെടുത്ത തിരുവനന്തപുരം, മാനന്തവാടി ആസ്ഥാനമായ സ്ഥാപനങ്ങൾക്ക് 55 വയസ് കഴിഞ്ഞവരെ അടുത്ത മാസം ഒന്നുമുതൽ ജോലിക്ക് നിയോഗിക്കേണ്ടെന്ന്‌ രജിസ്ട്രാർ നിർദേശം നൽകി.11 സൂപ്പർവൈസർ, 140 സെക്യൂരിറ്റി ഗാർഡ്, 12 ഡ്രൈവർ കം സെക്യൂരിറ്റി, 171 ശുചീകരണ തൊഴിലാളികൾ എന്നിവരാണ് എൻഐടിയിൽ വിവിധ ഏജൻസികൾക്കുകീഴിൽ ജോലിചെയ്തിരുന്നത്. കരാർ നേടുന്ന ഏജൻസികൾ മാറിയാലും മുൻകാലങ്ങളിലെ ജീവനക്കാരെ തുടർന്നും ജോലിക്കുവയ്ക്കുകയാണു പതിവ്. ഇത്തവണ ശുചീകരണ തൊഴിലാളികളെ 150 ആയും സെക്യൂരിറ്റി ജീവനക്കാരെ 119 ആയും കുറച്ചു. 35 ശതമാനം വിമുക്തഭടന്മാർക്കും 10 ശതമാനം വനിതകൾക്കും മാറ്റിവയ്‌ക്കുന്നതോടെ നിലവിലെ 80 ശതമാനം പേർക്കും ജോലി നഷ്ടമാകും. പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് വയസ് നിബന്ധന ബാധകമാക്കി വർഷങ്ങളായി ജോലിചെയ്യുന്നവരെ 60 വയസുവരെ തുടരാൻ അനുവദിക്കണമെന്നാണ്…

Read More